രമേഷ് ചെന്നിത്തലയുടെ ഉറ്റമിത്രം; ഉമ്മൻ ചാണ്ടിയുടെ ഉപദേശകൻ: മറുനാടൻ എഡിറ്റർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവിന്റെ കഥ
ഷാജൻ സ്കറിയ
ആത്മകഥാംശം കലർന്ന ഈ കുറിപ്പെഴുതുമ്പോൾ ഏതെങ്കിലും ഒരു വ്യക്തികൾക്കെതിരെയുള്ള ആരോപണങ്ങളും വ്യക്തിഹത്യ എന്ന വിഭാഗത്തിൽ പെടുന്നകുറിപ്പുകളും എഴുതരുതെന്നു നിശ്ചയിച്ചിരുന്നു. അതുകൊണ്ടാണ് മുൻ അദ്ധ്യായങ്ങളിൽ ചിലരുടെയൊക്കെ കാര്യങ്ങൾ പറയേണ്ടിവന്നപ്പോഴും പേരുകൾ പറയാതിരുന്നത്. എന്നാൽ ഈ കുറിപ്പ് പൂർത്തിയാക്കണമെങ്കിൽ ഇത്തരത്തിലുള്ള ചിലരെയൊക്കെ കുറിച്ച് പറഞ്ഞെ മതിയാകു എന്നതാണ് സത്യം. അത്തരത്തിൽ ഒരാളെ കുറിച്ച് ഇന്ന് പറയാം. എന്റെ ജീവിതം ദുസ്സഹം ആക്കാനും ഞാൻ തട്ടിപ്പുകാരൻ ആണ് എന്ന് വരുത്തി തീർക്കാനും കഴിഞ്ഞ ആറു വർഷമായി ജീവിതം മാറ്റി വച്ചരിക്കുന്ന ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ എന്ന ചങ്ങാനശ്ശേരി സ്വദേശിയായ യുകെയിലെ ഒരു കോൺഗ്രസ്സ് നേതാവിന്റെ കഥയാണിത്. ഇയാൾ നടത്തിയിട്ടുള്ള തട്ടിപ്പുകളും എന്നെ മോശക്കാരനാക്കാൻ നടത്തിയിട്ടുള്ള ശ്രമങ്ങളും വിശദമായി എഴുതിയാൽ കുറഞ്ഞത് പത്ത്അധ്യായങ്ങൾ വേണ്ടി വരും.
2008 ലാണ് ലക്സൺ എനിക്കെതിരെയുള്ള യുദ്ധം തുടങ്ങിയതാണ്. ജൂലിയാസ് ലൂയിസ് എന്നൊരു കറുത്തവർഗ്ഗക്കാരനായ ബ്രിട്ടീഷ് പൗരത്വം ഉള്ള തട്ടിപ്പുകാരൻ യുകെയിലെ കുടിയേറ്റക്കാരുടെ ഇടയിൽ ആരംഭിച്ച വലിയൊരു തട്ടിപ്പിനെതിരെ നിലപാട് എടുത്തതായിരുന്നു ഞങ്ങൾ തമ്മിലുള്ള ശത്രുതയുടെ തുടക്കം. 15,000 പൗണ്ട് മുടക്കിയാൽ പ്രതിമാസം 4800 പൗണ്ട് ലാഭം കിട്ടും എന്ന പേരിൽ ജൂലിയാസ് വൻ തോതിൽ ആരംഭിച്ച തട്ടിപ്പിന്റെ മലയാളി സമൂഹത്തിന്റെ മൊത്തകച്ചവടക്കാരൻ ഈ ലക്സൺ ആയിരുന്നു. 15,000 പൗണ്ട് നൽകിയാൽ ഒരു സ്വിച്ച് നൽകുമെന്നും അതിലൂടെ വിദേശത്ത് നിന്നും സ്വദേശത്തു നിന്നും ഒക്കെ കാളുകൾ ഡൈവേർട്ട് ചെയ്ത് വിടുമെന്നും അതിന്റെ ലാഭം കിട്ടുമെന്നും ഒക്കെ പറഞ്ഞ് ഒരു സമ്പൂർണ്ണ മണി ചെയിൻ ഇടപാടായിരുന്നു അത്.
പരസ്യം ചോദിച്ചാണ് എന്റെ അടുത്ത് ഇത് ആദ്യം എത്തിയത്. ആദ്യം കേട്ടപ്പോൾ തന്നെ ഇതൊരു പോൺസി പദ്ധതി ആണെന്നു വ്യക്തമായി. ജൂലിയാസ് സമാനമായ തട്ടിപ്പുകൾ നടത്തിയതിന്റെ പേരിൽ കോടതി ശിക്ഷിച്ചയാളാണ് എന്ന രേഖകൾ കൂടി ലഭിച്ചതോടെ ബ്രീട്ടീഷ് മലയാളി ഇത് വാർത്തയാക്കുകയായിരുന്നു. സാധാരണ സംഭവിക്കുന്നതു പോലെ ഭീഷണിയും തെറിവിളിയും ഒക്കെ നടത്തിയാണ് ലക്സൺ ആദ്യം നേരിടാൻ ശ്രമിച്ചത്. എന്റെ നാട്ടിലെ നമ്പറിൽ വിളിച്ച പ്രയാമായ അമ്മയെ അസഭ്യം പറയുകയായിരുന്നു മറ്റൊരു വഴി. ഒരിക്കൽ ഭാഗികമായി ഇവർ വിജയിക്കുകയും ചെയ്തു. ഒരു ദിവസം വിളിച്ചു മകന്റെ കാലും കൈയും വെട്ടുമെന്ന് ആദ്യ ദിനം ഭീഷണിപ്പെടുത്തിയവർ പിറ്റേന്ന് എന്റെ സുഹൃത്തുക്കൾ ആണ് എന്ന് പറഞ്ഞ് വിളിച്ച് ഷാജന് ഒരു അപകടം നടന്നെന്നും ഗുരുതരാവസ്ഥയിലാണെന്നും വിളിച്ച് പറഞ്ഞപ്പോൾ വീട്ടിൽ ഉണ്ടായ സംഘർഷം ആലോചിക്കാമല്ലോ.
എന്തായാലും തുടർച്ചയായ വാർത്തകളെ തുടർന്ന് ആ തട്ടിപ്പ് പൊളിഞ്ഞു. ഏതാണ് 200-ൽ അധികം പേരിൽ നിന്നു ലക്ഷകണക്കിന് പൗണ്ട് ലക്സനും ജൂലിയസും ചേർന്ന് തട്ടിയെടുത്തു. ഈ ബിസിനസ്സ് സത്യമാണെന്ന് കരുതി ദുബായിൽ ബിസിനസ്സ് ചെയ്യുന്ന ജോളി മലയിൽ എന്നൊരാൾ ഇതിൽ പങ്കാളിത്തം എടുത്തിരുന്നു. ബിസിനസ് പൂട്ടിയതോടെ ജോളി തന്റെ വീതം പണം ഇടപാടുകാർക്ക് തിരിച്ച് നൽകി. എന്നാൽ ലക്സൺ മാത്രം അതിനും തയ്യാറായില്ല. മാനം രക്ഷിക്കാനായി ലകസൺ നൽകാനുള്ള തുകയുടെ ഒരു വിഹിതം ലക്സനോട് ചെക്ക് വാങ്ങി ജോളി തന്നെ നൽകിയിരുന്നു. ഈ തുകയുടെ പേരിൽ ലക്സനെതിരെ ജോളി കൊടുത്ത കേസിൽ വാറന്റ് ആയിരിക്കുകയാണ് ഇപ്പോൾ.
ഈ വാർത്ത വെളിയിൽ വന്നതോടെ ലക്സൺ കബളിപ്പിച്ചതിന്റെ തെളിവുകളുമായി അനേകം പേർ ഞങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്. യുകെയിലുള്ള ഒരു മലയാളി വൈദികനോട് ലോഹ്യം കൂടി ലോൺ എടുത്ത് 8000 പൗണ്ട് (ഏകദേശം എട്ട് ലക്ഷം രൂപ) വാങ്ങിയ ശേഷം അത് തിരിച്ച് നൽകാതാകുകയും യുകെയിലെ കോടതി 12,000 പൗണ്ടായി തിരിച്ചു നൽകാൻ വിധിക്കുകയും ചെയ്തതാണ്. ബാങ്കുകൾ, ക്രഡിറ്റ് കാർഡ് കമ്പനികൾ, ഹൗസിങ് ലോൺ സ്ഥാപനങ്ങൾ തുടങ്ങിയ അനേകം പേരെ ലക്സൺ കബളിപ്പിച്ചതിന്റെ വിശദാംശങ്ങളാണ് പിന്നീട് പുറത്ത് വന്നത്. യുകെയിലെ നിയമത്തിന്റെ പഴുതുകളാണ് ലക്സനെ ഇത്തരം കബളിപ്പിക്കലുകൾ തുടർന്ന് ചെയ്യാൻ പ്രേരിപ്പിച്ചത്. ഇത്തരം കേസുകൾ എല്ലാം സിവിൽ കേസുകളായെ പരിഗണിക്കു. വീട്ടിൽ ചെന്ന് പണം ചോദിച്ചാൽ പണം നഷ്ടപ്പെട്ടവന്റെ പേരിൽ ഭീഷണിപ്പെടുത്തി എന്ന പേരിൽ കേസ് വരും. മാനഹാനിയും സമയനഷ്ടവും ഉയർന്ന കോടതി ചെലവും പേടിച്ച് അധികം പേർ കേസിന് പോവില്ല. അഥവാ പോയാൽ തന്നെ സ്വയം പാപ്പരായി പ്രഖ്യാപിച്ച് പണം അടയ്ക്കാതികരിക്കാൻ സാധിക്കും. ഇത്തരം കുറുക്ക് വഴികൾ വഴിയാണ് ലക്സൺ പിടിച്ച് നിന്നത്.
ഭാര്യക്കു മികച്ച ജോലി ഉണ്ടായിരുന്നതിനാൽ കുടുംബ ചെലവിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മറ്റൊരു പണി ഇല്ലാതിരുന്നതു കൊണ്ടും തട്ടിപ്പുകളിലൂടെ ലഭിച്ച പണം കയ്യിൽ ഉണ്ടായിരുന്നതുകൊണ്ടും എന്നെ തകർക്കുക എന്ന ജീവിത ലക്ഷ്യത്തോടെ ഇയാൾ രംഗത്തിറങ്ങി. യുകെയിൽ അക്കാലത്തുണ്ടായിരുന്ന ഓൺലൈൻ പോർട്ടലുകളിൽ എനിക്കെതിരെ വാർത്ത കൊടുപ്പിക്കുകയായിരുന്നു ഒരു ഹോബി. നിരവധി വ്യാജ ഇമെയിലുകളും ഫേസ്ബുക്ക് അക്കൗണ്ടുകളും ഉണ്ടാക്കി എനിക്കെതിരെ കഥകൾ പ്രചരിപ്പിച്ചു കൊണ്ടേയിരിന്നു. മന്ത്രിമാർ എംഎൽഎമാർ ഉദ്യോഗസ്ഥർ തുടങ്ങി അനേകം പേർക്ക് നിരന്തരമായി വ്യാജപേരിലും സ്വന്തം പേരിലും പരാതികൾ അയച്ചുകൊണ്ടിരുന്നു. ആദ്യകാലത്തിലൊക്കെ എന്നെ പല സ്റ്റേഷനുകളിൽ നിന്നും വിളിച്ചു മൊഴി എടുക്കുമായിരുന്നു. പിന്നീട് പൊലീസ് വിളിക്കുമ്പോൾ വരാൻ പറ്റില്ല എന്നു ഞാൻ പറഞ്ഞു.
എനിയ്ക്കെതിരെ മാത്രമല്ല ബോബിയ്ക്കെതിരെയും പരാതികൾ ഇയാൾ നിരന്തരമായി അയച്ചു തുടങ്ങി. വിദേശത്ത് പരിശീലിക്കാൻ ബോബിക്ക് സർക്കാർ പണം കൊടുത്തതിന്റെ ഇന്റർനെറ്റിൽ ലഭിക്കുന്ന വിവരങ്ങൾ എടുത്ത് ബോബി തട്ടിപ്പു നടത്തി എന്നുവരെ പറഞ്ഞു തുടങ്ങി. യുകെയിലെ ഏതാണ്ട് 18-ഓളം മലയാളികളുടെ പേരുപയോഗിച്ച് ഇയാൾ എനിയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതൊന്നും കൊണ്ട് എന്നെ തളയ്ക്കാൻ പറ്റില്ല എന്നു വ്യക്തമായതോടെ പൊലീസ് അന്വേഷിക്കുന്നില്ല എന്നാരോപിച്ച് ഇയാൾ കോടതിയിൽ പോയി ഒരു കേസ് കൊടുത്തു. സ്വാഭാവികമായും കേസ് അന്വേഷിക്കാൻ കോടതി പറഞ്ഞത് പത്രക്കുറിപ്പാക്കി ഇയാൾ ആഘോഷിക്കാൻ ശ്രമിച്ചു. എന്റെ മൊഴിയെടുത്ത് പൊലീസ് കേസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ കേസിന്റെ പേരിൽ എന്റെ പാസ്പോർട്ട് പിടിച്ചെടുക്കണം എന്നുവരെ പറഞ്ഞ് ഇയാൾ പരാതി കൊടുക്കാറുണ്ട്.
തട്ടിപ്പുകാരൻ എന്ന പേര് മാറ്റാൻ ആദ്യം ശ്രമിച്ചത് യുകെയിലെ ഒരു ക്രൈസ്തവ ആത്മീയ സംഘടനയുടെഭാരവാഹിത്വം വഹിക്കാമെന്നേറ്റുകൊണ്ടായിരുന്നു. അത് പൊളിഞ്ഞതോടെയാണ് ഇയാളുടെ ബന്ധുവും ജർമ്മനിയിൽ പ്രവാസി കോൺഗ്രസിന്റെ നേതാവുമായി ജിൻസൺ എഫ് വർഗ്ഗീസിന്റെ സഹായം തേടുന്നത്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഏക ട്രഷററായിരുന്ന കെഎഫ് വർഗീസിന്റെ മകനായിരുന്നു ജിൻസൺ. വർഗ്ഗീസിന്റെ ജ്യേഷ്ഠന്റെ മകനാണ് ലക്സൺ. ജിൻസൺന്റെ സഹായത്തോടെ കെപിസിസി ജനറൽ സെക്രട്ടറിമാരായ മാന്നാർ അബ്ദുൾലത്തീഫ്, കെ സി രാജൻ എന്നിവരുമായി ചങ്ങാത്തം കൂടുകയും ഒരു സുപ്രഭാതത്തിൽ ലക്സൺ കല്ലുമാടിക്കൽ എന്നയാൾ യുകെയിലെ കോൺഗ്രസ് നേതാവായി പ്രത്യക്ഷപ്പെടുകയും ചെയ്തു. തട്ടിപ്പിന്റെ പേരിൽ എല്ലാവരും അവഗണിച്ച് കഴിഞ്ഞിരുന്ന ലക്സൺ പെട്ടന്നാണ് ഖദർ ധരിച്ച് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
ഇടയ്ക്കിടെ നാട്ടിൽ എത്തി രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖരുമായി പടം എടുത്ത് ഫെയ്സ് ബുക്കിൽ ഇട്ട് ലക്സന്റെ രാഷ്ട്രീയ പ്രവർത്തനം തുടർന്നു. ഈ ബന്ധങ്ങൾ എല്ലാം ഉപയോഗിച്ച് ലക്സൻ എനിക്കെതിരെ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ നിയമം തെറ്റിച്ച് ഒന്നും ചെയ്യാത്തതുകൊണ്ടും ആരുടെയും ഭീഷണിയിൽ വഴങ്ങാത്തതുകൊണ്ടും എന്റെ പേരിൽ എന്തെങ്കിലും നടപടി എടുക്കാൻ ലക്സന് സാധിച്ചതേയില്ല. ലക്സൺ നേതാവായതോടെ നല്ല നിലയിൽ പ്രവർത്തിച്ച യുകെയിലെ ഒ ഐ സി സി പലതായി പിളർന്ന് ഛിന്നഭിന്നമായി പോയിട്ടും ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിൽ നാട്ടിലെ ചില നേതാക്കൾ ലക്സനെ സംരക്ഷിക്കുകയാണ്. ഇതിനിടയിൽ തുടർച്ചയായി ബ്രിട്ടനിലെ ലേബർ പാർട്ടി ഓഫീസ് കയറിയിറങ്ങി നടന്ന് ഒരിക്കലും ജയിക്കാത്ത ഒരു പഞ്ചായത്ത് സീറ്റ് ഒപ്പിച്ച് മത്സരിക്കാനും ലക്സൻ മറന്നില്ല. ആ വകുപ്പിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒരു ആശംസ കത്തും സംഘടിപ്പിച്ച് പ്രചരിപ്പിച്ചു.
ഈ പറഞ്ഞ ലക്സനോടും എനിക്ക് കാര്യമായ വിദ്വേഷം ഇല്ല എന്നതാണ് സത്യം. മാന്യമായി തട്ടിപ്പ് നടത്തി ജീവിക്കാൻ ശ്രമിച്ച ലക്സണ് അത് സാധിക്കാതെ വന്നതും ഒരു തട്ടിപ്പുകാരൻ എന്ന പേര് ചാർത്തി നല്കിയതും ഞാൻ ആയതുകൊണ്ട് അയാൾക്ക് വിദ്വേഷം ഉണ്ടാവുക സ്വാഭാവികം. എനിക്കെതിരെ ഒരു ചെറിയ വിജയം പോലും ഇതുവരെ നേടാൻ കഴിയാതിരുന്നിട്ടും ആറു വർഷമായി തുടർച്ചയായി എന്നെ തോല്പിക്കാൻ നടക്കുന്ന ലക്സന്റെ നിശ്ചയദാർഢ്യത്തോടും എനിക്ക് ആദരവാണ്. എന്നു മാത്രമല്ല പൊതുവെ ബന്ധങ്ങൾ കുറവായ എനിക്ക് പൊലീസിൽ കാര്യമായ ബന്ധം ഉണ്ടാക്കി തന്നത് ലക്സനാണ്. ലക്സന്റെ പരാതിയുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിട്ടുള്ള എസ് ഐ മാരും സിഐ മാരും ഇന്നെന്റെ സുഹൃത്തുക്കളാണ്.
എനിക്കെതിരെയുള്ള വ്യാജകഥകളുടെ ഒക്കെ ഉറവിടം ലക്സനാണ് എന്ന് സൂചിപ്പിക്കാൻ മാത്രമാണ് ഈ കുറിപ്പ് ഞാൻ എഴുതുന്നത്. ഇങ്ങനെ പേരെടുത്ത് എഴുതാൻ എന്നോട് കുരിശു യുദ്ധം നടത്തുന്ന ഒരുപാട് പ്രാഞ്ചിയേട്ടന്മാരുണ്ട്. യാദൃശ്ചികമായി യുകെയിൽ എത്തി തട്ടിപ്പും വെട്ടിപ്പും റിക്രൂട്ടുമെന്റും ഒക്കെയായി കോടികൾ സമ്പാദിച്ച പലർക്കും പ്രാഞ്ചിയേട്ടൻ ചമയാൻ ബ്രിട്ടീഷ് മലയാളിയുടെ പിന്തുണ വേണം. അതിന് ശ്രമിച്ച് പരാജയപ്പെട്ട് കഴിയുമ്പോൾ കൈക്കൂലി ആരോപണങ്ങളുമായി ഇവർ രംഗത്തിറങ്ങും. ഇത്തരം ഒരു ഡസൺ പേരുടെ കഥയെങ്കിലും രസകരമായി എനിക്ക് വിവരിക്കാൻ ഉണ്ട്. തൽക്കാലം ഞാൻ അതിലേക്കു കടക്കാൻ ആഗ്രഹിക്കുന്നില്ല.
ബോബി അലോഷ്യസിന്റെ അർജുന അവാർഡ് മോഹം മറുനാടൻ പത്രാധിപരുെട ജേണലിസം അദ്ധ്യാപകൻ ആകാനുള്ള മോഹവും തലസ്ഥാനത്തെ പത്രക്കാർ പൊളിച്ചതെങ്ങനെ- നാളെ വായിക്കുക
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്