തെറ്റിദ്ധരിക്കരുത്; ഞാൻ ധാർമ്മിക മാദ്ധ്യമ പ്രവർത്തനത്തിന്റെ മൊത്തക്കച്ചവടക്കാരനല്ല: മറുനാടൻ എഡിറ്ററുടെ ലേഖന പരമ്പര അവസാനിക്കുന്നു
ഷാജൻ സ്കറിയ
ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എഴുതി തുടങ്ങിയപ്പോൾ ആവേശകരമായ ചില പ്രതികരണങ്ങൾ എത്തി. ഞാൻ പറയുന്നത് മിക്കതും സിനിമാക്കഥപോലെ അവിശ്വസനീയമായ നുണകൾ ആണ് എന്ന് ചിലർ നടത്തിയ ആക്ഷേപമാണ് ഏറ്റവും ആവേശകരമായത്. എന്റെ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങളെ കുറിച്ച് എഴുതിയാൽ കുറഞ്ഞതൊരു വർഷമെങ്കിലും കുറിക്കേണ്ടി വരും. മേധാ പട്കർ എന്ന സാമൂഹ്യ പ്രവർത്തകയോട് ആരാധന മൂത്ത് ഒന്ന് കാണാൻ വേണ്ടി ബോംബെയിൽ ചെല്ലുകയും അവരുടെ ആകർഷണവലയത്തിൽ വീണ് അവരോടൊപ്പം നർമ്മദയിലെ ആദിവാസി കോളനിയിലേക്ക് യാത്ര പോകുകയും ചെയ്ത കാലത്തെക്കുറിച്ചു മാത്രം എഴുതാൻ അഞ്ചോ ആറോ അദ്ധ്യായങ്ങൾ വേണം.
എന്നാൽ അവയൊക്കെ കുറിച്ചുവക്കാൻ മാത്രം ഒരു മഹത്വവും എന്റെ ജീവിതത്തിനു ഇല്ല എന്നറിയാവുന്നതുകൊണ്ടാണ് ഞാൻ പിന്മാറുന്നത്. ഞാൻ ഒരു മികച്ച മാദ്ധ്യമപ്രവർത്തകനോ മറ്റേതെങ്കിലും മേഖലയിൽ പ്രഗൽഭനോ അല്ല എന്ന് ഏറ്റവും ഉറപ്പുള്ളത് എനിക്കാണ്. ഇക്കാര്യം ഒരിക്കൽ എന്നോട് എൻആർഎസ് ബാബു സാർ പറഞ്ഞിരുന്നു. 'നന്നായി എഴുതുന്നതുകൊണ്ടല്ല, പത്രാധിപന്മാർക്ക് വേണ്ടത് എന്തോ അത് കൊടുക്കാൻ അറിയാം എന്നതുകൊണ്ടാണ് എനിക്ക് മാദ്ധ്യമ പ്രവർത്തനരംഗത്ത് നിലനിൽക്കാൻ കഴിയുന്നത്' എന്ന് ബാബു സാർ 18 കൊല്ലം മുമ്പ് പറഞ്ഞത് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ അംഗീകാരമായാണ് ഞാൻ കരുതുന്നത്.
പ്രതിരോധം എന്നനിലയിൽ മാത്രം ആയിരുന്നു എന്റെ കുറിപ്പ് ആരംഭിച്ചത്. മറുനാടൻ മലയാളിയുടെ പിന്നിൽ ആരാണ് എന്ന് പരസ്പരം ചോദിക്കുന്ന അനേകം പേരുണ്ടായിരുന്നു. ചില ഓൺലൈൻ പോർട്ടലുകൾ നടത്തിയ നുണപ്രചരണം ഇവരിൽ പലരുടെയും നെറ്റി ചുളിക്കാൻ കാരണം ആയിരുന്നു. ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് താൽക്കാലികമായാണ്. എന്നെക്കുറിച്ചും മറുനാടൻ മലയാളിയെക്കുറിച്ചും നിങ്ങൾക്ക് ആശങ്കകളോ സംശയങ്ങളോ ഉണ്ടായാൽ അത് എഴുതി ചോദിക്കാം. അങ്ങനെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി ഇടയ്ക്കിടെ ഈ കോളത്തിൽ പ്രത്യക്ഷപ്പെടാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. ആഴ്ചയിൽ ഒന്നു വീതം എങ്കിലും ചെറിയ കാര്യങ്ങൾ കുറിക്കുന്ന ഒരു കോളമായി ഇത് നിലനിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാ ബുധനാഴ്ചയും ആയിരിക്കും ഇത് പ്രസിദ്ധീകരിക്കുക. അക്കൂട്ടത്തിൽ വായനക്കാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും എനിക്ക് മടിയില്ല.
എന്റെ ജീവിതത്തിൽ വലിയ സ്വപ്നങ്ങളിൽ ഒന്ന് കേരളത്തിലെ സർവ്വ രാഷ്ട്രീയക്കാരും രാഷ്ട്രീയം തുടങ്ങിയപ്പോൾ ഏത് തരം സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു എന്നും അവരിപ്പോൾ എത്രമാത്രം സമ്പന്നർ ആണ് എന്നും വിശദമാക്കുന്ന ഒരു അന്വേഷണ റിപ്പോർട്ട് തയ്യാറാക്കണം എന്നതാണ്. മറ്റൊന്ന് ജുഡീഷ്യറിയുടെയും മാദ്ധ്യമപ്രവർത്തകരുടെയും അഴിമതികൾ പുറത്ത് കൊണ്ടുവരികയാണ്.ഉത്തരവാദിത്തം ഉള്ള ഒരു രാഷ്ട്രീയ പ്രവർത്തകന് എത്രമാത്രം സ്വത്ത് ഉണ്ട് എന്നും അത് എങ്ങനെ സംരക്ഷിക്കും എന്നും വെളിപ്പെടുത്തണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്റെ ജീവിതത്തിൽ വലിയ സ്വപ്നങ്ങളിൽ ഒന്ന് കേരളത്തിലെ സർവ്വ രാഷ്ട്രീയക്കാരും രാഷ്ട്രീയം തുടങ്ങിയപ്പോൾ ഏത് തരം സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു എന്നും അവരിപ്പോൾ എത്രമാത്രം സമ്പന്നർ ആണ് എന്നും വിശദമാക്കുന്ന ഒരു അന്വേഷണ റിപ്പോർട്ട് തയ്യാറാക്കണം എന്നതാണ്. മറ്റൊന്ന് ജുഡീഷ്യറിയുടെയും മാദ്ധ്യമപ്രവർത്തകരുടെയും അഴിമതികൾ പുറത്ത് കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ എന്റെ ജീവിതം സുതാര്യമായിരിക്കണം എന്ന് എനിക്ക് ശാഠ്യം ഉണ്ട്. 27 വർഷം മുമ്പ് കൂലിപ്പണിക്കാരനായിരുന്ന എനിക്ക് ഇപ്പോൾ എത്രമാത്രം സ്വത്തുകൾ ഉണ്ട് എന്നും അതെങ്ങനെ ഉണ്ടായി എന്നു കൂടി എഴുതണം എന്നെനിക്കുണ്ട്. വളരെ സൂക്ഷ്മതയോടെ കുറിച്ചിട്ടും പൊങ്ങച്ചം എന്ന ആയുധം ചിലർ പ്രയോഗിച്ചു കണ്ടതിനാൽ അത് കുറിക്കാൻ എനിക്ക് ഭയമാണ്. എന്തായാലും ആ ഭയത്തെ മറികടന്ന് ഇങ്ങനെ ഒരു കുറിപ്പ് എന്നെങ്കിലും എഴുതാൻ പറ്റും എന്നാണ് എന്റെ വിശ്വാസം.
ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എനിക്ക് പ്രചോദനം തന്ന മാതൃഭൂമിയിലെ മാർഷലിനോട് എനിക്കുള്ള നന്ദി ഞാൻ ഇവിടെ കുറിച്ചില്ലെങ്കിൽ അത് നന്ദികേടായി പോകും. മാർഷൽ എഴുതിയ അങ്ങേയറ്റം പ്രകോപനപരമായ കുറിപ്പ് ഇല്ലായിരുന്നെങ്കിൽ ഞാൻ ഇത് ഒരിക്കലും ഒരുപക്ഷെ കുറിക്കുമായിരുന്നില്ല. എന്റെ പ്രിയപ്പെട്ട ചില സുഹൃത്തുക്കൾ ഇങ്ങനെ ഒരു കുറിപ്പിന്റെ ആവശ്യകതയെക്കുറിച്ച് ധാരാളം തവണ എന്നെ ഓർമ്മിപ്പിച്ചതാണ്. മാർഷൽ ഈ ആരോപണം ഉന്നയിക്കുന്നതിനു നാളുകൾക്ക് മുന്നെ ഇത്തരം ആരോപണങ്ങൾ ചിലർ എനിക്കെതിരെ പാടി നടക്കുന്നുണ്ടായിരുന്നു. എന്നെ അറിയാവുന്നവർ അതൊക്കെ പ്രതിരോധിക്കാറുണ്ടെങ്കിലും ഞാൻ ഒരു തട്ടിപ്പുകാരൻ ആണ് എന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. സ്വന്തം കഥ സ്വന്തം പത്രത്തിൽ എഴുതുന്നതിലെ അനൗചിത്യം ഓർത്തായിരുന്നു, ഞാൻ അന്നൊന്നും ഇതിന് തുനിയാതിരുന്നത്. ഇനിയിപ്പോൾ ഞാൻ ഇത് എഴുതി കഴിഞ്ഞപ്പോൾ ഷാജനെക്കുറിച്ച് തെറ്റിദ്ധരിച്ചതിൽ ക്ഷമിക്കണം എന്ന് പറഞ്ഞ് കുറച്ച് പരിചയക്കാർ വിളിച്ചിരുന്നു. ഇങ്ങനെ ചിലർക്കെങ്കിലും ഒരു തിരിച്ചറിവുണ്ടാകാൻ കാരണം മാർഷൽ മാത്രമാണ്. അതുകൊണ്ട് ഒരിക്കലും കണ്ടിട്ടില്ലാത്ത മാർഷൽ, ഞാൻ താങ്കളോട് ഇക്കാര്യത്തിൽ എന്നും കടപ്പെട്ടിരിക്കുമെന്ന് അറിയിക്കട്ടെ.
എനിക്ക് ജീവിതത്തിൽ അടിസ്ഥാനപരമായ രണ്ട് പ്രമാണങ്ങൾ ഉണ്ട്. എന്തു ചെയ്താലും അത് നിയമപരമായിരിക്കുക എന്നതാണ് ആദ്യത്തെ പ്രമാണമെങ്കിൽ അത് ധാർമ്മികമായിരിക്കുക എന്നതാണ് രണ്ടാമത്തെ പ്രമാണം. ലീഗലി ആൻഡ് എത്തിക്കലി കറക്റ്റ് എന്ന നിർബന്ധിതമായ നിലപാട് മൂലമാണ് ഞാൻ ആരെയും ഭയക്കാത്തത്. എന്നാൽ സക്കാൾ ലേഖകൻ അജയനെ പോലെയുള്ളവരുടെ അനുഭവകഥകൾ അറിഞ്ഞപ്പോൾ ഇത് രണ്ടും ശ്രദ്ധിച്ചാലും കുരുക്കുമായി വലിയവർ കാത്ത് നിൽപ്പുണ്ട് എന്ന ഉത്തമ ബോധ്യം ഉണ്ട്. ആർക്കും ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാം. അത് വലിയ വാർത്ത ആക്കാൻ മാദ്ധ്യമങ്ങൾക്ക് ഒരു മടിയും ഉണ്ടാകില്ല. മാദ്ധ്യമ മാനേജ്മെന്റുകൾ അറിഞ്ഞാൽ അത് നടന്നെന്ന് വരില്ല. പക്ഷെ മറുനാടനിലെ വാർത്തകൾ എല്ലാം ഞാൻ പോലും അറിയുന്നില്ല. അപ്പോൾ പത്രങ്ങളുടെ കാര്യം പറയണമോ?
മറുനാടനിലൂടെ ഞാൻ എറ്റെടുത്തിരിക്കുന്നത് നിർഭയമായ പത്രപ്രവർത്തനം മാത്രമാണ്. മറുനാടനിലൂടെ സമ്പാദിക്കുന്ന വരുമാനം എന്റെ ജീവിത ലക്ഷ്യമെയല്ല. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും വരുന്ന നാലോ അഞ്ചോ കൊല്ലത്തിനകം കേരളത്തിലെ മാദ്ധ്യമ രംഗത്ത് മറുനാടൻ വലിയൊരു സ്ഥാനം ഉണ്ടാക്കും എന്ന് ഉത്തമ ബോധ്യം എനിക്കും മറുനാടൻ വായനക്കാർക്കും ഉണ്ട്. പലപത്രങ്ങളും ചാനലുകളും കൃത്യസമയത്ത് ജീവനക്കാർക്ക് ശമ്പളം നൽകാൻ ബുദ്ധിമുട്ടുമ്പോഴും കഴിഞ്ഞഏഴ് വർഷമായി ഒരു മാസം പോലും അത് മുടങ്ങിയിട്ടില്ല എന്ന അഭിമാനത്തോടെയാണ് ഞാൻ പറയുന്നത്.എന്നാൽ അതൊന്നും എന്നെ തളർത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യില്ല. കാരണം എന്റെ ഈ കൊച്ചു ജീവിതം കൊണ്ട് ഞാൻ ആഗ്രഹിച്ചതിലും കാര്യങ്ങൾ ചെയ്യാൻ എനിക്ക് സാധിച്ചു. എന്റെ ഭാര്യയ്ക്കും മക്കൾക്കും അല്ലൽ ഇല്ലാതെ ജീവിക്കാനുള്ള പണം ഞാൻ ഉണ്ടാക്കി. അതും അന്തസായി അദ്ധ്വാനിച്ചു തന്നെ. മറുനാടനിലൂടെ ഞാൻ എറ്റെടുത്തിരിക്കുന്നത് നിർഭയമായ പത്രപ്രവർത്തനം മാത്രമാണ്. മറുനാടനിലൂടെ സമ്പാദിക്കുന്ന വരുമാനം എന്റെ ജീവിത ലക്ഷ്യമേയല്ല. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും വരുന്ന നാലോ അഞ്ചോ കൊല്ലത്തിനകം കേരളത്തിലെ മാദ്ധ്യമ രംഗത്ത് മറുനാടൻ വലിയൊരു സ്ഥാനം ഉണ്ടാക്കും എന്ന് ഉത്തമ ബോധ്യം എനിക്കും മറുനാടൻ വായനക്കാർക്കും ഉണ്ട്. പല പത്രങ്ങളും ചാനലുകളും കൃത്യസമയത്ത് ജീവനക്കാർക്ക് ശമ്പളം നൽകാൻ ബുദ്ധിമുട്ടുമ്പോഴും കഴിഞ്ഞ ഏഴ് വർഷമായി ഒരു മാസം പോലും അത് മുടങ്ങിയിട്ടില്ല എന്ന അഭിമാനത്തോടെയാണ് ഞാൻ പറയുന്നത്. പ്രസ് ക്ലബ്ബ് വാർത്തയോട് പ്രതിഷേധിച്ച് നോട്ടീസ് പോലും നൽകാതെ ഇറങ്ങിപ്പോയ ജീവനക്കാരന് പോലും ആ മാസത്തെ ശമ്പളം മുടക്കാതിരിക്കാൻ മറുനാടന് കഴിഞ്ഞു. അതുകൊണ്ട് എന്റെ സ്വപ്നം സാധിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
ഇത് വായിക്കുന്നവർ കരുതും, ഞാൻ ധാർമ്മിക മാദ്ധ്യമ പ്രവർത്തകന്റെ മൊത്തക്കച്ചവടക്കാരൻ ആണെന്ന് സ്വയം കരുതുകയാണ് എന്ന്. എന്റെ പത്രപ്രവർത്തനവും ഞാൻ എഡിറ്ററായ പത്രങ്ങളും സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുക, അനീതിക്കെതിരെ പ്രതികരിക്കുക തുടങ്ങിയ തികച്ചും ധാർമ്മികമായ ലക്ഷ്യങ്ങൾ മാത്രം വച്ച് പുലർത്താനാണ് എന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. സാധാരണക്കാരായ വായനക്കാരെ ലക്ഷ്യമാക്കി സാധാരണ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒരു സാധാരണ മാദ്ധ്യമമാണ് മറുനാടൻ മലയാളി. മഞ്ജുവാര്യരുടെ വിവാഹമോചനവും ദീപിക പദുക്കോണിന്റെ ക്ലീവേജും ഒക്കെ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട വാർത്ത തന്നെയാണ്. എന്നാൽ ഇത് പറയുമ്പോഴും ആരും പറയാൻ മടിക്കുന്ന വാർത്തകൾ പറയാൻ ഞങ്ങൾക്ക് ധൈര്യം ഉണ്ട്. പണത്തിന്റെയോ പരസ്യത്തിന്റെയോ പ്രലോഭനത്തിൽ വീഴുന്ന പത്രപ്രവർത്തനം അല്ല ഞങ്ങളുടെത്. ഈ തിരിച്ചറിവ് മറുനാടൻ വായനക്കാർക്കുമുണ്ട് എന്നതാണ് ഞങ്ങളുടെ വിജയം.
എനിക്ക് വേണ്ടത് മറുനാടൻ വായനക്കാരുടെ വിശ്വാസവും സ്നേഹവും മാത്രമാണ്. എന്നെ നേരിട്ട് പരിചയം ഉള്ള എല്ലാവർക്കും സുതാര്യമായ എന്റെ വഴികൾ അറിയാം. മിക്കവരുടെയും ജീവിതത്തിനിടയിൽ പൂരിപ്പിക്കാനാവാത്ത ഒരു ഗ്യാപ്പ് കാണും. അതെനിക്കില്ല. വായനക്കാരുടെ വിശ്വാസം അവസാന നിമിഷം വരെ കാത്ത് പരിപാലിക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. ബോബി ചെമ്മണ്ണൂരിനെതിരെ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നത് അദ്ധേഹത്തിന്റെ പരസ്യം പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന സമയത്തായിരുന്നു എന്നത് മാത്രം മതി ഞങ്ങൾ എടുക്കുന്ന നിലപാടിലെ സുതാര്യത ഉറപ്പുവരുത്താൻ. വാർത്തയും പരസ്യവും രണ്ടായി കാണണം എന്ന് വിശ്വസിക്കുന്ന ധാർമ്മികതയാണ് ഞങ്ങളുടേത്.
ഒരു മതത്തെയും ഒരു രാഷ്ട്രീയപാർട്ടിയെയും മോശം ആക്കാനോ നല്ലതാക്കാനോ വേണ്ടി മനഃപൂർവ്വം ഒന്നും എഴുതാറില്ല. ഇത് മനസ്സിലാക്കി വായനക്കാർ ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. ഞങ്ങൾ കാണാതെ പോവുന്ന നല്ലത് കാണുന്നവർ ചൂണ്ടിക്കാട്ടട്ടെ. അവയെ കുറിച്ച് ഞങ്ങൾ എഴുതും. ഇങ്ങനെ ഞങ്ങൾ ചെയ്യാറുണ്ട്. എന്നാൽ മോശമായത് മറച്ചുവയ്ക്കാൻ മാത്രം പറയരുത്.എന്നാൽ വർഗ്ഗീയവും രാഷ്ട്രീയവും ആയ ഒരു അജണ്ഡയുടെ പുറത്താണ് മറുനാടൻ പ്രവർത്തിക്കുന്നത് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അനേകം പേരുണ്ട്. സ്വന്തം മതവും സ്വന്തം രാഷ്ട്രീയവും വിമർശിക്കപ്പെടാൻ പാടില്ല എന്ന ചിലരുടെ പിടിവാശിയാണ് ഈ ആരോപണത്തിന്റെ കാരണം. എന്നാൽ ഞങ്ങൾക്ക് മതമോ രാഷ്ട്രീയമോ ഇല്ല. ഒരു മതത്തെയും ഒരു രാഷ്ട്രീയപാർട്ടിയെയും മോശം ആക്കാനോ നല്ലതാക്കാനോ വേണ്ടി മനഃപൂർവ്വം ഒന്നും എഴുതാറില്ല. ഇത് മനസ്സിലാക്കി വായനക്കാർ ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. ഞങ്ങൾ കാണാതെ പോവുന്ന നല്ലത്, കാണുന്നവർ ചൂണ്ടിക്കാട്ടട്ടെ. അവയെ കുറിച്ച് ഞങ്ങൾ എഴുതും. ഇങ്ങനെ ഞങ്ങൾ ചെയ്യാറുണ്ട്. എന്നാൽ മോശമായത് മറച്ചുവയ്ക്കാൻ മാത്രം പറയരുത്. മറുനാടനെതിരെയുള്ള വ്യാജപ്രചരണത്തെ ചെറുത്ത് തോല്പിക്കാൻ വായനക്കാർ തന്നെ പ്രതിരോധം തീർക്കുന്ന കാലമാണ് ഞാൻ മോഹിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ മറുനാടനൊപ്പം നിന്ന ഞാൻ കണ്ടിട്ടുപോലും ഇല്ലാത്ത ചിലർ അങ്ങനെ പിണങ്ങി പോയിരുന്നു. അവരൊക്കെ ഇപ്പോഴും മറുനാടൻ വായിക്കുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ. അവരെയൊക്കെ ഞാൻ ഇപ്പോഴും പ്രാർത്ഥനയിൽ ഓർക്കാറുണ്ട്. എല്ലാ വായനക്കാർക്കും ഒരിക്കൽകൂടി നന്ദി പറയട്ടെ...
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്