സരിതയുടെ സാരിത്തുമ്പിനെ കുറിച്ച് വാർത്ത എഴുതാൻ മറുനാടന് ഇനിയും നാണമില്ലേ? സരിത - സുനിത സംഭാഷണം പ്രസിദ്ധീകരിച്ചത് എന്തുകൊണ്ട്? മുഴുവൻ സംഭാഷണവും ഒറ്റ വീഡിയോ ആക്കി പ്രസിദ്ധീകരിക്കുമ്പോൾ ഞങ്ങൾക്ക് പറയാനുള്ളത്
ഷാജൻ സ്കറിയ
സരിതയെ ആഘോഷമാക്കിയവരുടെ കൂടെ ഞങ്ങളും ഉണ്ട്. കൈരളി പീപ്പിൾ ചാനൽ ആദ്യം പുറത്ത്കൊണ്ടുവന്ന വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ പുറംലോകത്ത് എത്തിച്ച ആദ്യ മാദ്ധ്യമം ആയിരുന്നു മറുനാടൻ. പിന്നീട് എത്രയോ നാളുകൾ കഴിഞ്ഞാണ് ദേശാഭിമാനി പോലും ഈ വാർത്ത ഏറ്റെടുത്തത്. എന്നാൽ ജയിലിൽ നിന്നും ഇറങ്ങിയ സരിത തന്റെ ബ്ലാക്ക്മെയിൽ രാഷ്ട്രീയം കയ്യിലെടുത്തപ്പോൾ സരിതയുടെ പ്രസ്താവനകളും വാർത്തകളും കരുതലോടെ വേണമെന്ന നിലപാടായിരുന്നു ഞങ്ങളുടേത്. സരിത എന്ന സാമൂഹ്യ വിപത്തിനെ ഒരു സംഭവമാക്കി മാറ്റാൻ കുറേ പത്രപ്രവർത്തകർ ബോധപൂർവ്വം ശ്രമിച്ചിരുന്നത് അവർ അറിയാതെ പെട്ടുപോയ ഏതോ ബ്ലാക്ക്മെയിൽ സാഹചര്യത്തിൽ നിന്നായിരിക്കാം എന്നു ഞങ്ങൾ ഭംഗ്യന്തരേണ പലതവണ സൂചിപ്പിച്ചിരുന്നു. ഒരു നാലാംകിട ക്രിമിനലിന്റെ വാക്കുകൾക്ക് യാതൊരു പ്രസക്തിയും നൽകേണ്ടതില്ല എന്ന ഉറച്ച ബോധ്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു.
അതുകൊണ്ടാണ് സരിത സിനിമയിൽ അഭിനയിക്കുന്നു, സരിത ചാനൽ അവതാരികയാകുന്നു തുടങ്ങിയ പിആർ വാർത്തകൾ തമസ്കരിക്കുകയും സരിതയെ ചർച്ചയ്ക്ക് വിളിച്ച ചാനൽ സിംഹങ്ങളുടെ തൊലിയുരിഞ്ഞ് കാട്ടാൻ ഞങ്ങൾ തയ്യാറാകുകയും ചെയ്തിരുന്നത്. മറുനാടനിലൂടെ ചിലത് വെളിപ്പെടുത്തണം എന്നു പറഞ്ഞ് ഇടക്കാലത്ത് സരിത സമീപിച്ചപ്പോഴും ഞങ്ങൾ വേണ്ട എന്നു വയ്ക്കുകയായിരുന്നു. ആദ്യകാലത്ത് മറ്റ് പത്രങ്ങളോടൊപ്പം സരിതക്കഥകൾ നന്നായി വിളമ്പിയ ശേഷം തന്നെയായിരുന്നു ഈ ഉറച്ച തീരുമാനം എന്നു മറക്കരുത്. അതിന്റെ ഭാഗമായി ഞങ്ങൾ പ്രസിദ്ധീകരിച്ച ചില വാർത്തകളും ലേഖനങ്ങളും സരിതയെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഇന്നേവരെ സരിത ഏതെങ്കിലും ഒരു മാദ്ധ്യമത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ടെങ്കിൽ അത് മറുനാടനെതിരെ മാത്രമാണ് എന്നത് ഈ പ്രകോപനത്തിന്റെ അടയാളമായി നിലനിൽക്കുകയും ചെയ്യുന്നു. ഫോണിൽ ഈ ലേഖകനേയും മറുനാടനിലെ ചില ലേഖകരേയും ഒട്ടേറെ തവണ സരിത ചീത്ത വിളിച്ചിട്ടുണ്ട്. അത്തരം ചില ലേഖനങ്ങളുടെ ലിങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്.
- കൈവയ്ക്കാൻ ഓടിക്കൂടിയവർ കൈകൊടുത്തും ഫോട്ടോ എടുത്തും പിരിഞ്ഞു; കാറിടിച്ച് വീഴ്ത്തിയപ്പോഴും പത്രസമ്മേളനം; ഓരോ കോടതി സന്ദർശനവും താരനിർമ്മിതിയുടെ ചുടുകട്ടകൾ: പബ്ലിക് റിലേഷൻസിന് പുതിയ അർത്ഥം നൽകി സോളാർ നായിക
- സരിത തെളിയിച്ചു; കേരളം ലൈംഗിക ഭിക്ഷക്കാരുടെ നാടുതന്നെ! മാദ്ധ്യമങ്ങൾ പബ്ബും ഡാൻസ് ബാറുകളും നടത്തുന്ന കാലം വരുമോ? പുതിയ ഭീഷണിയായി പഞ്ചാരക്കെണി വരുന്നു; വർത്തമാന കേരളം നമ്മളോട് പറയുന്നത്
- വാട്സ് ആപ്പ് ദൃശ്യങ്ങൾ പുറത്ത് വിട്ടത് സരിതയുടെ അറിവോടെ? അഭിഭാഷകനെതിരെയുള്ള പരാതിയും ഗൂഢാലോചനയുടെ ഭാഗം: സരിതയുടെ നീക്കത്തിൽ ഭയന്ന് ചങ്കിടിപ്പോടെ നേതാക്കൾ
എന്നിട്ടും കഴിഞ്ഞ് എട്ട് ദിവസമായി ഞങ്ങൾ സരിതയുടെ സംഭാഷണം സീരിയലൈസ് ചെയ്യുകയായിരുന്നു. ഒട്ടേറെപേർ സരിതയുടെ സാരിത്തുമ്പിന്റെ കഥ പറയുന്ന മാദ്ധ്യമം എന്ന നിലയിൽ ഞങ്ങളെ സോഷ്യൽ മീഡിയയിൽ ആക്ഷേപിച്ചു കൊണ്ടിരുന്നു. അരുവിക്കരയിലെ തെരഞ്ഞെടുപ്പിൽ ശബരീനാഥ് നേടിയ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രസിദ്ധീകരണം തികച്ചും അപ്രസക്തമായിട്ടും ഞങ്ങൾ ഇത് തുടർന്നത് സരിതയുടെ വെളിപ്പെടുത്തൽ ഇവിടെ എന്തെങ്കിലും മാറ്റം വരത്തും എന്നതുകൊണ്ടല്ല. നേരേ മറിച്ച് സ്വതന്ത്ര മാദ്ധ്യമം എന്ന നിലയിൽ ഞങ്ങൾ എക്കാലത്തും എടുത്തിരുന്ന ഉറച്ച നിലപാടുകൊണ്ട് മാത്രമാണ്. സരിതയുടെ സംഭാഷണം ഇപ്പോൾ പുറത്ത് വന്നതിന്റെ രാഷ്ട്രീയം നന്നായി മനസ്സിലാക്കി തന്നെയായിരുന്നു ഈ വിഷയത്തെ ഞങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. സുനിതാ ദേവദാസ് എന്ന മാദ്ധ്യമ പ്രവർത്തക മറുനാടനിൽ ജോലി ചെയ്തിരുന്നതുകൊണ്ടും ഈ സംഭാഷണം നടന്ന സാഹചര്യം ഞങ്ങൾക്കു മുമ്പ് ഉറപ്പായിരുന്നതുകൊണ്ടും കൂടിയാണ് ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്.
സ്വന്തം കച്ചവടത്തിന് ലാഭം ഉണ്ടാക്കാനായി അവസരം നോക്കി വിവിധ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് സരിത നടത്തുന്ന സാധാരണ വെളിപ്പെടുത്തലുകളിൽ നിന്നും ഇത് തികച്ചും ഭിന്നമാണ് എന്നു തോന്നിയതുകൊണ്ട് കൂടിയാണ് ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. മറുനാടനുമായി സരിത നടത്തിയ ഒരു അഭിമുഖത്തിൽ ആണ് ഇത്തരം കാര്യങ്ങൾ പ്രചരിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ, ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ ഞങ്ങൾ അത് പ്രസിദ്ധീകരിക്കുമായിരുന്നില്ല(തീർച്ചയായും സരിത കേരളത്തിൽ നിറഞ്ഞു നിന്ന സമയത്ത് ഞങ്ങൾ അവസരം പാഴാക്കുമായിരുന്നില്ല). പ്രതിസന്ധിയിലായ ഒരു സ്ത്രീയെ മനസ്സിലാക്കി മറ്റൊരു സ്ത്രീ നടത്തിയ സംഭാഷണത്തിന്റെ ഭാഗമായി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട് എന്നറിയാതെ നടത്തിയ സംഭാഷണം ആയതുകൊണ്ട് ഇതിലെ വെളിപ്പെടുത്തലുകൾക്ക് സാധാരണ അഭിമുഖങ്ങളേക്കാൾ പ്രസക്തിയുണ്ട് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. സാധാരണക്കാർ ആരാധകരായി കരുതുന്ന നേതാക്കളുടെ യഥാർത്ഥ സ്വഭാവം ആണ് ഇതിലൂടെ വെളിവാക്കപ്പെട്ടത്. സ്ത്രീ എങ്ങനെയാണ് നമ്മുടെ ജനപ്രതിനിധികളുടെ മനസ്സിൽ ഇപ്പോഴും ഒരു ഉപഭോഗചരക്ക് മാത്രമായിരിക്കുന്നത് എന്ന് ഇതിലെ പല സംഭാഷണങ്ങളും വ്യക്തമാക്കുന്നു.സ്വന്തം കച്ചവടത്തിന് ലാഭം ഉണ്ടാക്കാനായി അവസരം നോക്കി വിവിധ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് സരിത നടത്തുന്ന സാധാരണ വെളിപ്പെടുത്തലുകളിൽ നിന്നും ഇത് തികച്ചും ഭിന്നമാണ് എന്നു തോന്നിയതുകൊണ്ട് കൂടിയാണ് ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. മറുനാടനുമായി സരിത നടത്തിയ ഒരു അഭിമുഖത്തിൽ ആണ് ഇത്തരം കാര്യങ്ങൾ പ്രചരിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ, ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ ഞങ്ങൾ അത് പ്രസിദ്ധീകരിക്കുമായിരുന്നില്ല(തീർച്ചയായും സരിത കേരളത്തിൽ നിറഞ്ഞു നിന്ന സമയത്ത് ഞങ്ങൾ അവസരം പാഴാക്കുമായിരുന്നില്ല).
ഇത് പുറത്ത് വന്ന രാഷ്ട്രീയ സാഹചര്യം തികച്ചും സംശയാസ്പദമാണ് എന്നു വിശ്വസിക്കുമ്പോഴും ഇതുവരെ പുറത്തുവന്ന വെളിപ്പെടുത്തലുകളെക്കാളും വിശ്വാസ്യത ഇതിനുണ്ട് എന്നു കരുതാൻ പല കാരണങ്ങൾ ഉണ്ട്. ഒന്നാമത് ഇങ്ങനെ ഒരു സംഭാഷണം പുറത്ത് വരാൻ സരിത ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചത്. രണ്ടാമത് ഞങ്ങൾക്ക് നന്നായി അറിയാവുന്ന മാദ്ധ്യമ പ്രവർത്തകയായ സുനിതയാണ് ഈ സംഭാഷണം നടത്തിയത് എന്നതുകൊണ്ട് ഇത് കൂടുതൽ വിശ്വസനീയമായി തോന്നി. മാത്രമല്ല ഈ സംഭാഷണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഭാഗങ്ങളുടെ ബാക്ക്ഗ്രൗണ്ടിൽ നടക്കുന്ന കാര്യങ്ങൾ ഇതിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചു. വീട്ടിൽ കയറി ചെല്ലുന്നതും ചായകൊടുക്കുന്നതും ഒപ്പം ഉണ്ടായിരുന്നവർ സംസാരിക്കുന്നതും യാത്രയയ്ക്കാൻ പോയപ്പോൾ തൊട്ടടുത്തുള്ള ചിലർ സരിതയെ കാണാൻ എത്തിയതുമൊക്കെയായ സംഭാഷണങ്ങൾ ഇതിലുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഒരു സംഭാഷണത്തെ സരിതയുടെ ഗെയിം പ്ലാനിന് അനുസൃതമായ സാധാരണ അഭിമുഖമായി കൂട്ടിക്കുഴപ്പിക്കേണ്ടതില്ല എന്നു കരുതി ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
റിപ്പോർട്ടർ ചാനൽ തെരഞ്ഞെടുപ്പ് ലാക്കാക്കി സരിതയുടെ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ സംപ്രേഷണം ചെയ്ത ദിവസം തന്നെ രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ സംഭാഷണം ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന ഉറച്ച നിലപാട് ഞങ്ങൾ എടുക്കുകയായിരുന്നു. അതേസമയം റിപ്പോർട്ടർ പുറത്ത് വിട്ട വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ വാർത്ത എഴുതുകയും അതിന്റെ പേരിൽ സുനിതയെ മോശക്കാരിയാക്കാനുള്ള ശ്രമത്തിനെതിരെ നിലപാട് എടുക്കുകയും സുനിത എന്ന മാദ്ധ്യമ പ്രവർത്തകയെ അംഗീകരിച്ചുകൊണ്ടുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം തന്നെ പ്രസിദ്ധീകരിക്കാനായി ഞങ്ങൾ രണ്ടേമുക്കാൽ മണിക്കൂർ നീണ്ട സംഭാഷണം യാതൊരു എഡിറ്റിംഗും കൂടാതെ യൂട്യൂബിൽ ആക്കിയിരുന്നു. എന്നാൽ ഇതേവരെ സ്വന്തം വിവാഹ വീഡിയോ പോലും മുഴുവനായി കാണാൻ ക്ഷമയില്ലാത്ത ഒരു വ്യക്തി എന്ന നിലയിൽ ഇങ്ങനെയൊരു മുഴുവൻ വീഡിയോ കൊടുത്താൽ അത് ആരെങ്കിലും കാണാനും കേൾക്കാനും ഉള്ള സാദ്ധ്യത കുറവാണെന്ന് തിരിച്ചറിഞ്ഞ് ഞങ്ങളുടെ ഡെസ്ക്കിലെ ഏറ്റവും സീനിയറായ ലേഖകൻ രമേഷ്കുമാറിനെ ഇത് മുഴുവൻ കണ്ടു വിവിധ വാർത്തകളാക്കി വിഭജിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. രമേഷ് അത് കേട്ട് എട്ട് ഭംഗിയായി വിഭജിക്കാൻ തീരുമാനിക്കുകയും ഞങ്ങളുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന കണ്ണൻ എട്ട് ഭാഗങ്ങളായി യൂട്യൂബിൽ അപ്ലേഡ് ചെയ്ത് സംപ്രേഷണം നടത്തുകയുമായിരുന്നു.ഇത്തരം ഒരു സംഭാഷണത്തെ സരിതയുടെ ഗെയിം പ്ലാനിന് അനുസൃതമായ സാധാരണ അഭിമുഖമായി കൂട്ടിക്കുഴപ്പിക്കേണ്ടതില്ല എന്നു കരുതി ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. റിപ്പോർട്ടർ ചാനൽ തെരഞ്ഞെടുപ്പ് ലാക്കാക്കി സരിതയുടെ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ സംപ്രേഷണം ചെയ്ത ദിവസം തന്നെ രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ സംഭാഷണം ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന ഉറച്ച നിലപാട് ഞങ്ങൾ എടുക്കുകയായിരുന്നു.
ആദ്യ ദിവസം ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചത്. എന്നാൽ അരുവിക്കര ഫലം പുറത്തുവന്നതോടെ ഈ വാർത്ത ഷെയർ ചെയ്യാനോ അതേക്കുറിച്ച് അഭിപ്രായം പറയാനോ കൊടികുത്തിയ മാർക്സിസ്റ്റുകാർക്ക് പോലും താത്പര്യം ഇല്ലാതായി. കമന്റ് ബോക്സിൽ തെറിവിളികൾ നിറഞ്ഞുകൊണ്ടേയിരുന്നു. മറുനാടന്റെ രീതി അനുസരിച്ച് വായനക്കാരിൽ മഹാഭൂരിപക്ഷവും എതിർത്താൽ ഏത് നിലപാടും ഞങ്ങൾ തിരുത്തുക പതിവാണ്. അതുകൊണ്ട് തന്നെ ഈ പരമ്പര പ്രസിദ്ധീകരിക്കുന്നത് നിർത്തിയാലോ എന്ന ആലോചനയും സജീവമായി. എന്നാൽ പ്രസിദ്ധീകരിക്കും എന്ന് പ്രഖ്യാപിച്ചിട്ട് നിർത്തുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന അഭിപ്രായവും തെറിപറച്ചിൽ നടക്കുമ്പോഴും വലിയ തോതിൽ ആ വാർത്ത വായിക്കപ്പെടുന്നുണ്ട് എന്ന യാഥാർത്ഥ്യം പരിഗണിച്ച് ഞങ്ങൾ പ്രസിദ്ധീകരണം തുടരുകയായിരുന്നു. എന്നാൽ വായനക്കാർക്ക് കമന്റ് ചെയ്യാനുള്ള ഓപ്ഷൻ ഞങ്ങൾ റദ്ദ് ചെയ്താണ് ഇത് പ്രസിദ്ധീകരിച്ചത്.
ഈ വാർത്തയെക്കുറിച്ച് മറുനാടനിലൂടെ അഭിപ്രായം പറയാൻ സാധിക്കാതെ വന്നതോടെ മൗലികവാദികളായ കോൺഗ്രസുകാർ ഈ ലേഖകന്റേയും അഭിമുഖകാരിയായ സുനിത ദേവദാസിനേയും ഫേസ്ബുക്കിലും വാട്സാപ്പിലും മെസേജ് ബോക്സിലും തെറിയഭിഷേകം ആരംഭിച്ചു. ഈ ലേഖകനെ സംബന്ധിച്ചിടത്തോളം ഇത് പുത്തരിയല്ലാത്തതിനാൽ കാര്യമായി ഗൗനിച്ചതേയില്ല. എന്നാൽ സുനിതയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ഷോക്കായിരുന്നു. കേരളം ചർച്ച ചെയ്യപ്പെടുന്ന വലിയ വെളിപ്പെടുത്തലുകൾ നടത്തിയതിന്റെ പേരിൽ അഭിനന്ദിക്കപ്പെടും എന്നു കരുതിയിരുന്ന സുനിത അപ്രതീക്ഷിതമായ തെറിവിളികളിൽ പ്രകോപിതയായാണ് പിന്നീട് പെരുമാറിയത്. സംഭാഷണത്തിന്റെ കുഴപ്പമല്ല, അത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ കണ്ടെത്തിയ ആങ്കിളിന്റെ പ്രശ്നമാണ് എന്നായിരുന്നു സുനിതയുടെ ആരോപണം. സംഭാഷണത്തിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് കളഞ്ഞു എന്ന ആരോപണവും സുനിത മറുനാടനെതിരെ ഉയർത്തി. സരിതയുമായുള്ള ഒറു സംഭാഷണം പൈങ്കിളിക്കഥ ആകാതിരിക്കില്ല എന്ന യാഥാർത്ഥ്യമാണ് സുനിത വിസ്മരിച്ചത്.
വാസ്തവത്തിൽ സുനിത നൽകിയ സംഭാഷണമോ അത് യുട്യൂബിൽ ആക്കിയതോ ഒരിക്കൽ പോലും ഈ ലേഖകൻ കേട്ടിരുന്നില്ല. ഇക്കാര്യം ഞങ്ങളുടെ ന്യൂസ് എഡിറ്റർ രജീഷ് സുനിതയുമായി സംസാരിക്കുകയും അവസാന ദിവസം ആദ്യം മുതൽ അവസാനം വരെയുള്ള മുഴുവൻ സംഭാഷണവും ഒറ്റ വീഡിയോ ആയി പുറത്തുവിടുമെന്ന് സമ്മതിക്കുകയും ആയിരുന്നു. ഈ വീഡിയോ ആണ് ഇതിന് ചുവടെ കൊടുത്തിരിക്കുന്നത്.
മറുനാടനെ നന്നായി അറിയാവുന്ന സുനിതയെ പോലെയൊരാൾ മറുനാടൻ വാർത്ത മുക്കി ആരുടേയോ താത്പര്യത്തിനായി പ്രവർത്തിച്ചു എന്നൊക്കെ ആരോപിച്ചതുകൊണ്ട് കൂടിയാണ് ഇങ്ങനെ ഒരു കുറിപ്പെഴുതിയതും ഈ വീഡിയോ ഒരുമാറ്റവും ഇല്ലാതെ മുഴുവൻ കൊടുക്കുന്നതും. വാർത്ത എഴുതാതിരിക്കാൻ ലക്ഷങ്ങളുമായി മറുനാടൻ ഓഫീസ് കയറിയിറങ്ങുന്നവർ പെരുകുമ്പോൾ എന്തായാലും ഇങ്ങനെ ഒരു സാഹസം ചെയ്യേണ്ട സാഹചര്യം ഞങ്ങൾക്ക് ഇല്ല എന്നു സുനിതയെങ്കിലും അറിയേണ്ടതാണ് എന്നാണ് എന്റെ പക്ഷം.
എന്തുകൊണ്ടാണ് സുനിത ഒന്നര വർഷം ഈ വീഡിയോ കൈവശം വയ്ക്കുകയും അരുവിക്കര തെരഞ്ഞെടുപ്പിനു മുമ്പു മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തതെന്ന ചോദ്യത്തിനു തൃപ്തികരമായ ഉത്തരം നൽകേണ്ടതുണ്ട്. മാദ്ധ്യമവും മറ്റു പത്രങ്ങളും ചാനലുകളും തിരസ്ക്കരിച്ചതുകൊണ്ടാണ് എന്ന് പറയുന്ന സുനിത അറിയേണ്ടത്; ഇത് മറുനാടന് നൽകിയിരുന്നെങ്കിൽ ഞങ്ങൾ വേണ്ടത്ര പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമായിരുന്നു എന്നും അങ്ങനെ സംഭവിച്ചാൽ രാഷ്ട്രീയ താൽപര്യമുള്ള റിപ്പോർട്ടറും പീപ്പിളുമൊക്കെ അതേറ്റെടുക്കുമായിരുന്നു എന്നുമാണ്. എന്തുകൊണ്ടാണ് സുനിത അത് മറുനാടന് നൽകാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം സുനിത ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേക്കുറിച്ച് നാളെ എഴുതാം.
കുറിപ്പ്: ഈ വീഡിയോ ഞങ്ങൾക്ക് നൽകിയതിനു ഒരു നയാപൈസ പോലും ഞങ്ങൾ സുനിതയ്ക്ക് നൽകിയിട്ടില്ല. പണത്തിനു വേണ്ടിയാണ് സുനിത ഇത് വെളിപ്പെടുത്തിയതെന്ന് ആരോപിക്കുന്നവർക്ക് വേണ്ടിയാണ് ഇത് പറയുന്നത്. തീർച്ചയായും വാർത്തയോടുള്ള അടങ്ങാത്ത പ്രണയവുമായി നടക്കുന്ന സുനിതയ്ക്ക് ഇത് പ്രസിദ്ധീകരിക്കുന്നതിൽ മറ്റെന്തെങ്കിലും സ്വാർത്ഥ ലാഭം ഉണ്ടായിരുന്നു എന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്