കവിതയുടെ ലോകാന്തരാനുഭവം
ഷാജി ജേക്കബ്
പരിഭാഷയിൽ നഷ്ടപ്പെടുന്നതാകണമെന്നില്ല എപ്പോഴും കവിത. ഒരുദാഹരണം പറയാം. രണ്ടുവർഷം മുമ്പാണ്. സ്കൂൾവിദ്യാർത്ഥിയായ മകൻ ആൽഫ്രഡ് ടെനിസൺന്റെ കവിതകളെക്കുറിച്ച് ഒരു അസൈന്മെന്റ് തയ്യാറാക്കുകയായിരുന്നു. ഇന്റർനെറ്റിൽ ടെനിസൺന്റെ കവിതകൾ തിരഞ്ഞ ഞാൻ 'ഈഗിൾ' എന്ന ആറുവരിക്കവിതയിൽ വായന തട്ടിനിന്നു. പ്രപഞ്ചജീവിതത്തിനുമേൽ നഖങ്ങളാഴ്ത്തുന്ന ബ്രഹ്മാണ്ഡഹന്താവിന്റെ വിശ്വരൂപം പോലുള്ള ഒരു ഗരുഡന്റെ കിടിലംകൊള്ളിക്കുന്ന ഭാവനയായിരുന്നു ആ കവിത.
'He clasps the crag with crooked hands
Close to the sun in lonely lands,
Ring'd with the azure world, he stands.
The wrinkled sea beneath him crawls,
He watches from his mountain walls,
And like a thunderbolt he falls.'
അപ്പോൾ തന്നെ ബാലചന്ദ്രനെ വിളിച്ച് ഈ കവിതയെക്കുറിച്ചു പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞില്ല, ബാലൻ തിരികെ ഫോൺ ചെയ്ത് 'ഗരുഡൻ' എന്ന പേരിൽ ടെനിസൺന്റെ കവിതക്ക് താൻ നടത്തിയ പരിഭാഷ എന്നെ ചൊല്ലിക്കേൾപ്പിച്ചു. തുടർന്ന് അതിന്റെ ഒരു വിശദീകരണവും.
ഉത്തുംഗമായ ഗിരിശിഖരത്തിനെ
വക്രനഖങ്ങളാലള്ളിപ്പിടിച്ചവൻ
തീക്ഷ്ണ മാർത്താണ്ഡ സമീപസ്ഥനായ്, ആർക്കും
എത്താൻ കഴിയാത്തൊരേകാന്തഭൂമിയിൽ
നിൽക്കയാ, ണിന്ദ്രനീലാകാശമദ്ധ്യത്തിൽ.
ആ ഗൃദ്ധ്രദൃഷ്ടിയേറ്റത്യഗാധത്തിലെ
ഘോരസമുദ്രം ഭയന്നു ചുളിയുന്നു.
അദ്രിപാദത്തിലിഴയുമാഴിക്കുമേൽ
വജ്രപാതംപോൽ അവൻ വന്നു വീഴുന്നു.
വെറും ആറുവരികളും ഒരു കേന്ദ്രബിംബവും മാത്രമുള്ള ഒരു ചെറുകവിതയിൽ എങ്ങനെ പ്രപഞ്ചത്തോളം ബൃഹത്തായ ജീവിതതത്വങ്ങൾ മുഴങ്ങുന്നുവെന്നും പരിഭാഷയിൽ എങ്ങനെ അത് തന്റെ കാവ്യസംസ്കാരത്തിലേക്ക് ഉൾക്കൊണ്ടുവെന്നും വിശദീകരിച്ചപ്പോൾ പരിഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട സൗന്ദര്യപ്രമാണം തന്നെയാണ് അതെന്നു വ്യക്തമാക്കുക കൂടിയായിരുന്നു, ബാലചന്ദ്രൻ. ടെനിസൺന്റെ കാലവും ജീവിതവും ഭാഷയും മതവും മാനവികതയും സൗന്ദര്യാനുഭൂതിയും തന്റെ കാലത്തേക്കും ഭാഷയിലേക്കും ജീവിതാനുഭൂതികളിലേക്കും പരിഭാഷപ്പെടുത്തുമ്പോൾ ബാലചന്ദ്രൻ പാലിച്ച കാവ്യമര്യാദകളുടെയും പരിഭാഷാതത്വങ്ങളുടെയും ഭാവനാസൂത്രങ്ങളുടെയും ഈ തിരിച്ചറിവ് പക്ഷെ മലയാളത്തിൽ കവിതയെന്നല്ല, ഒരു സാഹിത്യജനുസിന്റെയും മഹാഭൂരിപക്ഷം പരിഭാഷകർക്കും അജ്ഞാതവും അപ്രാപ്യവുമാണ്.പരിഭാഷ ബാലചന്ദ്രന് സ്വതന്ത്രകാവ്യരചന പോലെതന്നെ ഒരു ബാധയാണ്. വിവർത്തനഭാവനയിൽ ഈ ഭൂതബാധ മുൻപു നാം മലയാളത്തിൽ എഴുത്തച്ഛനിലും ചങ്ങമ്പുഴയിലും കുറെയൊക്കെ ശങ്കരക്കുറുപ്പിലും മാത്രമേ കണ്ടിട്ടുള്ളൂ.
പരിഭാഷ ബാലചന്ദ്രന് സ്വതന്ത്രകാവ്യരചന പോലെതന്നെ ഒരു ബാധയാണ്. വിവർത്തനഭാവനയിൽ ഈ ഭൂതബാധ മുൻപു നാം മലയാളത്തിൽ എഴുത്തച്ഛനിലും ചങ്ങമ്പുഴയിലും കുറെയൊക്കെ ശങ്കരക്കുറുപ്പിലും മാത്രമേ കണ്ടിട്ടുള്ളൂ. വിഖ്യാത ഫ്രഞ്ചുകവി ബോദ്ലെയറുടെ കവിത 'മൃഗജഡ'മെന്ന പേരിൽ പരിഭാഷപ്പെടുത്തിയ ബാലചന്ദ്രൻ അതു പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ഒരുദിവസം പാടിക്കേൾപ്പിച്ചതും ഓർക്കുന്നു. എറണാകുളത്തെ ഭ്രാന്തുപിടിപ്പിക്കുന്ന ട്രാഫിക് ജാമിൽ കാറുപായിച്ചും കുതിപ്പിച്ചും മുന്നേറുകയായിരുന്നു ബാലൻ. അതിനിടെയാണ് 'മൃഗജഡ'ത്തിന്റെ ആദ്യാവതരണം. ഒരു വിറയൽപോലെ ഇപ്പോഴുമുണ്ട് ബാലന്റെ കാവ്യാലാപനത്തിന്റെ ഖരശ്രുതി കാതിൽ. ഈ പുസ്തകത്തിൽ ഈ കവിതകൾ മാത്രമല്ല ഉള്ളത്. കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ ബാലചന്ദ്രൻ വിവർത്തനം ചെയ്ത ചെറുതും വലുതുമായ മുപ്പത്തിനാലു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.
കഴിഞ്ഞ നൂറ്റാണ്ടിലെ ലോകകവിതയുടെ താരസ്വരങ്ങളായി വാഴ്ത്തപ്പെട്ട ഫ്രെദറികോ ഗാർസിയാലോർക്കയും പാബ്ലോ നെരൂദയുമാണ് ബാലന്റെ ഏറ്റവും പ്രിയപ്പെട്ട കവികൾ എന്നത് പണ്ടേ പ്രസിദ്ധമാണ്. ഇവരുടെ ചില രചനകൾ ഈ സമാഹാരത്തിലുണ്ട്. ഒപ്പം മറ്റ് ഇരുപതുപേരുടെയും. ഇംഗ്ലീഷ് മഹാകവികളായ ആൽഫ്രഡ് ടെനിസണും ഡബ്ല്യു ബി യേറ്റ്സും മുതൽ ഇന്ത്യൻ മഹാകവി രബീന്ദ്രനാഥ ടാഗോർ വരെ; ഫ്രഞ്ച് മഹാകവികളായ ബോദ്ലെയറും മല്ലാർമെയും മുതൽ ലാറ്റിനമേരിക്കൻ കവി സെസാർവയെഹോ വരെ; കമ്യൂണിസ്റ്റ് റഷ്യയുടെ രക്തദാഹത്തിനിരയായ നിക്കൊളായ് ടിഖാനോവും മറിയ സ്വതയെവയും ഒസിപ്മൻഡൽഷ്റ്റാമും മുതൽ നാസിഭീകരതയുടെ രക്തസാക്ഷിയായ പോൾസെലാൻവരെ; ജാപ്പനീസ് കവികളായ കിനോഷിതയുജിയും ഷുൻതാരോ തനിക്കാവയും മുതൽ ഗ്രീക്ക് കവികളായ ജോർജ് സെഫെരിസും ടോമാസ് ട്രാൻസ്ട്രോമറും വരെ.
മൂന്നു വസ്തുതകളാണ് ബാലചന്ദ്രന്റെ കവിതാപരിഭാഷയെയും അതുവഴി ഈ പുസ്തകത്തെയും മലയാളഭാവനയിൽ പ്രസക്തമാക്കുന്നത്. ഒന്ന്, കഴിഞ്ഞ നൂറ്റാണ്ടിലെ ലോകകവിതയുടെ ഒരു നഖചിത്രമെന്ന പോലെ നാലു ഭൂഖണ്ഡങ്ങളിൽ നിന്നു കണ്ടെടുക്കുന്ന വൈവിധ്യമാർന്ന രചനകളുടെ ചെറുസമാഹാരമായി. ഏഷ്യൻ ദേശീയതകളും അമേരിക്കൻ ആധുനികതയും യൂറോപ്യൻ നരകരാഷ്ട്രീയങ്ങളും ലാറ്റിനമേരിക്കൻ വിപ്ലവങ്ങളും വരെ പടർന്നുനിൽക്കുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ കവിതയുടെ പ്രപഞ്ചവീക്ഷണതതിന്റെ ചിറകടി ഈ കവിതകൾ കേൾപ്പിക്കുന്നു. രണ്ട്, ഏതു ഭൂഖണ്ഡത്തിൽ നിന്നുമുള്ള കവിതയിൽ ബാലചന്ദ്രൻ കണ്ടെത്തുന്ന മനുഷ്യദുഃഖത്തിന്റെയും ജീവിതസഹനത്തിന്റെയും സമരദുരിതങ്ങളുടെയും ചോരയും കണ്ണീരും പുരണ്ട കൊടിക്കൂറകളുടെ തിരയിളക്കം. പ്രണയമാകട്ടെ, വിപ്ലവമാകട്ടെ, പ്രകൃതിയാകട്ടെ, സൗന്ദര്യമാകട്ടെ, പലായനമാകട്ടെ, പൊരുതലാകട്ടെ ഈ കവിതകളിലെ ജീവിതാനുഭവങ്ങൾ ആധുനികലോകത്തിന്റെ ശിരോലിഖിതങ്ങളായെഴുതപ്പെട്ടവയാണ്.
വംശവെറിക്കും ഭരണകൂടാധിപത്യത്തിനും ഭ്രാന്തിനും ആത്മഹത്യക്കും ഹിംസയ്ക്കും കൊലച്ചതികൾക്കും മുൻപിൽ പകച്ചുനിന്ന മനുഷ്യരുടെ വിധിവാക്യങ്ങളാണ് ഈ കവിതകൾ പലതും. മൂന്ന്, കവിതാപരിഭാഷയിൽ ബാലചന്ദ്രൻ പുലർത്തുന്ന മൗലികവും ഭാവനാസമ്പന്നവുമായ സമീപനം. രണ്ടു ചരിത്ര, സാംസ്കാരിക പശ്ചാത്തലങ്ങളിലാണ് പൊതുവെ നമ്മുടെ കവിതാപരിഭാഷകൾ പരിഗണിക്കപ്പെടാറുള്ളത്. സംസ്കൃതത്തിന്റെ വഴിയിൽ, എഴുത്തച്ഛൻ മുതലിങ്ങോട്ടുള്ളവർ അവതരിപ്പിച്ച മതാത്മകസാഹിത്യത്തിന്റെ പരാവർത്തനങ്ങളും ഇംഗ്ലീഷിന്റെ വഴിയിൽ ആധുനികതയിലുണ്ടായ ലോകകവിതയുടെ പരിഭാഷകളും. ബാലചന്ദ്രന് ഈ രണ്ടു ലോകങ്ങളുടെയും കാവ്യസംസ്കാരങ്ങളെ ആഴത്തിലും പരപ്പിലും പുനരാനയിക്കാൻ കഴിയുന്നുണ്ട്. ഈ പുസ്തകം അതിന്റെകൂടി തെളിവാണ്.ഏതു ഭൂഖണ്ഡത്തിൽ നിന്നുമുള്ള കവിതയിൽ ബാലചന്ദ്രൻ കണ്ടെത്തുന്ന മനുഷ്യദുഃഖത്തിന്റെയും ജീവിതസഹനത്തിന്റെയും സമരദുരിതങ്ങളുടെയും ചോരയും കണ്ണീരും പുരണ്ട കൊടിക്കൂറകളുടെ തിരയിളക്കം. പ്രണയമാകട്ടെ, വിപ്ലവമാകട്ടെ, പ്രകൃതിയാകട്ടെ, സൗന്ദര്യമാകട്ടെ, പലായനമാകട്ടെ, പൊരുതലാകട്ടെ ഈ കവിതകളിലെ ജീവിതാനുഭവങ്ങൾ ആധുനികലോകത്തിന്റെ ശിരോലിഖിതങ്ങളായെഴുതപ്പെട്ടവയാണ്.
എപ്പോഴാണ് ഒരു പരിഭാഷ നന്നായി എന്നു നാം കരുതുക? മൂലഭാഷയുടെ സംസ്കാരവും ലോകബോധവും അതായിത്തന്നെ പുനഃസൃഷ്ടിക്കപ്പടുമ്പോഴാണോ അതോ മലയാളത്തിന്റെ ഭാഷാജീവിതസംസ്കാരങ്ങളിലേക്ക് അവ പറിച്ചുനടുമ്പോഴാണോ? എന്തായാലും ബാലന്റെ പരിഭാഷയ്ക്കുള്ളത് രണ്ടാമത്തെ സ്വഭാവമാണ്. എന്നുമാത്രമല്ല, ബാലചന്ദ്രന്റെ മൗലിക കാവ്യസംസ്കാരമായി മലയാളിക്കു പരിചയമുള്ള ശൈലിയിലേക്കും ഘടനയിലേക്കുമാണ് അവയിൽ പലതിന്റെയും പരാവർത്തനം. അത്രത്തോളം അവ ബാലചന്ദ്രന്റെകൂടി കവിതകളായി മാറുന്നു. ചില ഉദാഹരണങ്ങൾ നോക്കുക.
1. അവൾ സഹിപ്പിച്ച ദുഃഖശതങ്ങളിൽ
ഒടുവിലത്തെസ്സഹനമിതെങ്കിലും.
ഇതുവരെയ്ക്കവൾക്കായിക്കുറിച്ചതിൽ
ഒടുവിലത്തെക്കവിതയിതെങ്കിലും.
പാബ്ലോ നെരൂദ
2. പോയതെങ്ങോ, പുലർകാലതാരകം
പോലെയെന്നെ വെടിഞ്ഞുനീയോമനേ.
നീയെനിക്കു വിധിച്ച വേർപാടിന്റെ
യീനിമിഷത്തിൽ നങ്കൂരമിട്ടു ഞാൻ.
............................
അന്ധസാരഥീകോപം, മൃതിമുഖം
കണ്ട വൈമാനികന്റെ കൊടുംഭയം,
ക്ഷുബ്ധമാം പ്രേമമദ്യപ്രമത്തത,
ഒക്കെയും നിന്നിലെന്നേയ്ക്കുമാണ്ടുപോയ്.
പാബ്ലോ നെരൂദ
3. കാലുപൊക്കിക്കിടക്കുന്ന കാമാർത്തയെ
പ്പോലെയെരിഞ്ഞും വിഷംവിയർത്തും, കെട്ട
വായു കുമിഞ്ഞ പെരുവയർ ലോകത്തെ
നാണവും മാനവുമില്ലാതെ കാട്ടിയും.
...............................
കെട്ടഴുകുന്ന വയറ്റിന്റെ ചുറ്റിലും
പറ്റമായ് മൂളിപ്പറക്കയാണീച്ചകൾ.
പൊട്ടിയൊലിച്ചൂ തൊലിക്കിടയിൽനിന്നു
കുഷ്ഠരക്തംപോൽ കരിമ്പുഴുക്കൂട്ടങ്ങൾ.
.......................................
എന്റെ മാലാഖേ, പ്രണയമേ, കൺകൾതൻ
തങ്കനക്ഷത്രമേ, ആത്മപ്രകാശമേ,
നീയുമിതേപോലെ ചീഞ്ഞഴുകും നാളെ,
നീയുമിതേപോലെ നാറിപ്പുഴുത്തുപോം.
ഷാൾസ് ബോദ്ലേ
4. പ്രേമസങ്കേതം പൂകുവാനായി
പാതിരാവിൽ ഞാനൊറ്റയ്ക്കു പോകെ,
കാറ്റനങ്ങീല, മാമരക്കൊമ്പിൽ
പ്പാട്ടുപാടീല രാപ്പാടിയൊന്നും.
പാതയോരത്തെ വീടുകൾ സ്വപ്ന
ച്ഛായകൾപോലെ നിന്നൂ വിമൂകം.
രബീന്ദ്രനാഥ ടാഗോർ
5. ഭീകരവഞ്ചന ചെയ്തുകഴിഞ്ഞാൽ
നീയിതുപോലെയുറങ്ങാറില്ലേ?
അറിയാറില്ലേ നിശ്ശൂന്യത നീ
മരണം പൂകിയ മാനവരെക്കാൾ?
ഞാനർത്ഥിപ്പൂ നിന്റെ കിടക്കയി
ലാവിധമിന്നൊരുറക്കം മാത്രം.
.....................................
ഒരുപാതകവും ദംശിക്കാത്തൊരു
ഹൃദയം വിങ്ങി വസിക്കുന്നതിനാൽ,
ഓടിപ്പോകുന്നൂ ഞാൻ, സ്വന്തം
പ്രേതാവരണവിചാരം പൂണ്ടും,
ആകെ നശിച്ചും, വിളറിവെളുത്തും,
മൂകത മൂടി മനസ്സു മറഞ്ഞും,
ഏകാന്തതയിലുറക്കത്തിൽ ഞാൻ
ചാകാൻ പോകുന്നെന്നു ഭയന്നും.
സ്റ്റീഫൻ മല്ലാർമെ
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ
കവിതാപരിഭാഷകൾ
ഡി.സി. ബുക്സ്, 2013
വില : 55 രൂപ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍