ആത്മാവിന്റെ അധോലോകങ്ങൾ
ഷാജി ജേക്കബ്
അംബികാസുൻ മാങ്ങാട്, സി.അഷ്‌റഫ്, ബന്യാമിൻ, കെ.പി. ഉണ്ണി, സെബാസ്റ്റ്യൻ പള്ളിത്തോട്, വി.ജെ. ജയിംസ്, ടി.ഡി. രാമകൃഷ്ണൻ, ടി.പി. രാജീവൻ, ഇ. സന്തോഷ്‌കുമാർ, സുഭാഷ്ചന്ദ്രൻ, കെ.വി. പ്രവീൺ, പ്രകാശൻ മടിക്കൈ, ഖദീജാ മുംതാസ്, സഹീറാതങ്ങൾ, കെ.ആർ.മീര തുടങ്ങിയവരുൾപ്പെടുന്ന മലയാള നോവലിലെ പുതിയ തലമുറയിലേക്ക് ഏറ്റവുമൊടുവിൽ കടന്നുവന്ന എഴുത്തുകാരനാണ് രാജീവ് ശിവശങ്കർ. ആഗോളവൽകൃതകാലത്തെ മലയാളിയുടെ സാമൂഹ്യ, രാഷ്ട്രീയജീവിതങ്ങളും ലോകാവബോധങ്ങളും നോവലിന്റെ ലാവണ്യയുക്തിയിലേക്കു വിവർത്തനം ചെയ്യുന്നതിന്റെ മികച്ച മാതൃകകളാണ് ഈ നോവലിസ്റ്റുകളുടെ, കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ ശ്രദ്ധേയമായ രചനകൾ. 2013 ലും 2014 ലും പുറത്തുവന്ന രാജീവിന്റെ മൂന്നു നോവലുകളും ഇതിനുദാഹരണമാണ്. തമോവേദം, പ്രാണസഞ്ചാരം, കൽപ്രമാണം എന്നിവ. നോവലിന്റെ പരന്ന കല്പനാവിതാനത്തെ കയ്യടക്കത്തോടെ കീഴടക്കുന്ന എഴുത്തും അതു സൃഷ്ടിക്കുന്ന അസാധാരണമായ വായനാക്ഷമതയും രാജീവിന്റെ മൂന്നു രചനകൾക്കുമുണ്ട്. ജനപ്രിയ സാംസ്‌കാരിക ഭാവുകത്വങ്ങളെ നോവലിന്റെ കലയാക്കി മാറ്റുന്ന വർത്തമാനകാല രചനകളിൽ വേറിട്ടുനിൽക്കുന്ന 'തമോവേദം' തന്നെ നോക്കുക.
മലയാളഭാവനയിൽ തീർത്തും അപരിചിതമായ ഒരു പ്രമേയത്തിന്റെ സാമൂഹ്യവൽക്കരണമാണ് ഈ നോവൽ. കേരളത്തിലുൾപ്പെടെ പ്രചരിക്കുന്ന 'സാത്താൻപൂജ'യെന്ന ക്രൈസ്തവ വിശ്വാസത്തിന്റെ അധോലോകമാണ് 'തമോവേദ'ത്തിലെ ഒരു പ്രമേയം. 'ഡാവിഞ്ചികോഡ്' മുതൽ ഹോളിവുഡ് സിനിമകൾ (ദ ഒമൻ, എക്‌സോർസിസ്റ്റ്...) വരെയുള്ളവ ഈ പ്രമേയത്തിനു പ്രചോദനമാണെന്നു കരുതാം. ഒപ്പം, സാത്താൻപൂജയ്ക്കായി ക്രൈസ്തവദേവാലയങ്ങളിൽ നിന്ന് 'ഓസ്തി' മോഷ്ടിക്കുന്നതിനെക്കുറിച്ചുള്ള നിരവധി കഥകളും. അതേസമയം ക്രൈസ്തവമായ 'സാത്താൻപൂജ'യെക്കാൾ ഈ നോവലിനെ പ്രമേയപരമായി നിർണയിക്കുന്നത് ഇതിനു സമാനവും സമാന്തരവുമായി ഹിന്ദുമതവിശ്വാസങ്ങൾക്കുള്ളിൽ കാണാവുന്ന ആചാരങ്ങളുടെ അധോലോകമാണ്. ദുർമന്ത്രവാദങ്ങളുടെയും ക്ഷുദ്രാചാരങ്ങളുടെയും അഥർവപാരമ്പര്യം എന്നു പറയാവുന്ന ഒന്ന്. മലയാളത്തിലെ ജനപ്രിയനോവൽ, സിനിമാരംഗങ്ങളിൽ പ്രചാരമുള്ള 'മാന്ത്രിക'രചനകളെ ഓർമയിലെത്തിക്കും ഇവിടെ 'തമോവേദം'. അപ്പോഴും ആഖ്യാനകലയിലെ മൗലികതയും വായനാക്ഷമതയിലെ വിജയവും തമോവേദത്തെ വേറിട്ടുനിർത്തുകതന്നെ ചെയ്യുന്നു.'സാത്താന്റെ സന്തതി' എന്നു ചെറുപ്പത്തിലേ വിളിപ്പേരു കിട്ടുന്ന വിശ്വനാഥന്റെ മുപ്പത്തിരണ്ടു വയസ്സുവരെയുള്ള അസാധാരണമായ ജീവിതവും അതീതാനുഭവങ്ങളുമാണ് നോവലിന്റെ സ്വരൂപം. 'കാവതി'യെന്ന ഗ്രാമത്തിലും പിന്നീട് കൊച്ചിനഗരത്തിലുമായി വിശ്വനാഥൻ നടത്തുന്ന വിഷംതീണ്ടിയ ജീവിതരഥയാത്രയുടെ അധോമാർഗങ്ങളുടെ മറനീക്കൽ. മലവെള്ളത്തിലൊഴുകിവന്ന കാട്ടുമരത്തിനൊപ്പം കാവതിയിലടിഞ്ഞ ദുർമന്ത്രവാദിയുടെ പേരക്കുട്ടിയാണ് സർപ്പസന്തതിയായ വിശ്വനാഥൻ.
'സാത്താന്റെ സന്തതി' എന്നു ചെറുപ്പത്തിലേ വിളിപ്പേരു കിട്ടുന്ന വിശ്വനാഥന്റെ മുപ്പത്തിരണ്ടു വയസ്സുവരെയുള്ള അസാധാരണമായ ജീവിതവും അതീതാനുഭവങ്ങളുമാണ് നോവലിന്റെ സ്വരൂപം. 'കാവതി'യെന്ന ഗ്രാമത്തിലും പിന്നീട് കൊച്ചിനഗരത്തിലുമായി വിശ്വനാഥൻ നടത്തുന്ന വിഷംതീണ്ടിയ ജീവിതരഥയാത്രയുടെ അധോമാർഗങ്ങളുടെ മറനീക്കൽ. മലവെള്ളത്തിലൊഴുകിവന്ന കാട്ടുമരത്തിനൊപ്പം കാവതിയിലടിഞ്ഞ ദുർമന്ത്രവാദിയുടെ പേരക്കുട്ടിയാണ് സർപ്പസന്തതിയായ വിശ്വനാഥൻ. പച്ചോന്തുകളെ കുടുക്കിലാക്കി കൊന്നുകെട്ടിത്തൂക്കിയും തളർന്നുകിടക്കുന്ന അയൽക്കാരനുമേൽ നീറിൻകൂടുകളെറിഞ്ഞും കുളിക്കുന്ന സ്ത്രീകളെ ഒളിഞ്ഞുനോക്കിയും തള്ളയെക്കാൾ പ്രായമുള്ളവരുടെ മുലയ്ക്കു പിടിച്ചും ചാരായം കുടിച്ചു കൂത്തുമറിഞ്ഞും വണ്ടിക്കാളകളുടെ യാതന കണ്ടാനന്ദിച്ചും പെങ്ങളുടെ തലവെട്ടിമാറ്റിയ ചന്ദ്രന്റെ ചോരക്കത്തി കണ്ടു പുളകമണിഞ്ഞും ഇരുട്ടിനെയും പാമ്പുകളെയും ഇടിമിന്നലുകളെയും പ്രണയിച്ചും മരിച്ചുപോയവരെ നേരിൽക്കണ്ടും സ്വന്തം തന്തയെത്തന്നെ കൊലയ്ക്കുകൊടുത്തും വിശ്വനാഥൻ വളർന്നു.
ഗ്രാമത്തിന്റെ മിത്തുകൾക്കും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും സമാന്തരമായി ഒരധോലോകം നെയ്‌തൊരുക്കുന്നു, അയാൾ. തന്റെ തറവാടിന്റെ മൂർത്തിയായി മാറിയ സ്വാമിയമ്മാവനെതിരെ ജ•ംകൊള്ളുന്ന പിശാചമൂർത്തിയായി വിശ്വം മാറുന്നു. ചന്ദ്രനും രാമൻവൈദ്യരുടെ മകൻ ശശിയും അയാളുടെ അടുപ്പക്കാരായി. സഹപാഠി സുമതിയെയും വിവാഹിതയായ എൽസമ്മയെയും സബീനയെയും അവളുടെ ഉമ്മ സുഹറയെയും മറിയാമ്മട്ടീച്ചറെയും ശശിയുടെ സഹോദരി ജയയെയും കൗമാരം മാറും മുൻപേ അയാൾ പ്രാപിച്ചു. ദുഃശകുനങ്ങളുടെ ബാല്യത്തിൽതന്നെ അച്ഛന്റെ പടുമരണം അയാൾ ചോദിച്ചുവാങ്ങുന്നു. ആഴക്കയങ്ങളിൽ മുങ്ങി ശവങ്ങൾ കണ്ടെത്തുന്നു. നിലയില്ലാക്കയങ്ങളിൽ പരേതാത്മാക്കളുമായി ഇണചേരുന്നു. ക്രൂരതകൾ ചിറകുമുളച്ച യൗവനത്തിൽ ആത്മാക്കളുടെ പ്രാണസഞ്ചാരങ്ങൾ മുൻകൂട്ടിയറിഞ്ഞ് കാട്ടുവഴികളിലും ഗ്രാമവീഥികളിലും നഗരപാതകളിലും അയാൾ ചതിയുടെ വാരിക്കുഴികൾ തീർക്കുന്നു.
സുധാകരനെ പുഴയിൽ ചവിട്ടിത്താഴ്‌ത്തി. അയാൾ ബലമായി പ്രാപിച്ച മറിയാമ്മട്ടീച്ചർ വിഷംകുടിച്ചു മരിച്ചു. അയാളിൽ നിന്നു ഗർഭം ധരിച്ച ജയ മൂന്നു കാലും കൊമ്പുമുള്ള ജീവിയെ പ്രസവിച്ചയുടൻ മരിച്ചു. തനിക്കെതിരെ നിന്നവരുടെ മരണവും തളർച്ചയും ദിനരാത്രങ്ങളെണ്ണി ഉറപ്പാക്കി.
ഒളിസേവകൾ, നിശാകേളികൾ, രതിമേളങ്ങൾ, കാമവെറികൾ, കാമനാവൈകൃതങ്ങൾ, അഗമ്യഗമനങ്ങൾ, സുരാപാനങ്ങൾ, ദുർമന്ത്രവാദങ്ങൾ, ഗൂഢചികിത്സകൾ, വിഷദംശനങ്ങൾ, അതീതകാലക്കാഴ്ചകൾ, പരകായ പ്രവേശങ്ങൾ, പടുമരണങ്ങൾ, പ്രേതഭാഷണങ്ങൾ, പകയുടെ കൊലവെറികൾ, ഹിംസകൾ.... പിശാചജീവിതത്തിന്റെ പ്രലോഭനങ്ങളിൽ പുളഞ്ഞാർക്കുന്ന വിശ്വനാഥന്റെ ജീവിതം കാവതിയിൽ നിന്ന് അടുത്തഘട്ടത്തിൽ കൊച്ചിയിലെത്തുന്നു.
അവിടെ, വിദേശികളിൽ നിന്നു പഠിച്ച സാത്താൻപൂജയുമായി ലൂയിസ് പാപ്പൻ വിശ്വനാഥനെ കാത്തിരിക്കുകയായിരുന്നു, സാത്താൻപൂജയുടെ ലഹരിയിൽ വിശ്വനാഥൻ അന്നയെയും കരോളിനയെയും മറ്റനവധി സ്ത്രീകളെയും പ്രാപിച്ചും കറുത്ത കുർബ്ബാന നടത്തി കൊച്ചിയുടെ അധോലോകം ഭരിച്ചും അളവറ്റ സ്വത്തുണ്ടാക്കി മദിച്ചും ജീവിച്ചു. പഴയ എതിരാളി ചന്ദ്രനെ ഒപ്പംകൂട്ടി ലൂയിസ് പാപ്പനെ കൊന്നു കായലിൽ താഴ്‌ത്തി. തുടർന്ന് പുതിയ എതിരാളികളെ ഒന്നൊന്നായി വകവരുത്തി. ഒടുവിൽ വിശ്വനാഥന് ചന്ദ്രൻ തന്നെ വിഷം കൊടുത്തു. കരിമൂർഖൻ കൊത്തിയിട്ടും ചാകാത്ത വിശ്വനാഥനെ ചന്ദ്രന്റെ വിഷദംശനത്തിൽ നിന്ന് ശശി കരകയറ്റിയെങ്കിലും മുൻകൂട്ടി പ്രവചിക്കപ്പെട്ട മുപ്പത്തിരണ്ടാം വയസ്സിലെ മരണത്തിനായി വിശ്വനാഥൻ ശശിയെയും കൂട്ടി കാവതിയിൽ തിരിച്ചെത്തി. മരണസമയത്ത് അമ്മ പൊതിയാക്കി നൽകിയ തന്റെ ദുഷ്ടജാതകവുമായി കണ്ണെത്താൻ കോവിലിലേക്കു പോകുന്ന വിശ്വം അവിടെ തന്റെ ചെകുത്താൻ ജന്മത്തിനു തിരശ്ശീലയിട്ടു. മുഖ്യപ്രമേയം ഹൈന്ദവാചാരങ്ങളുടെ അധോലോകമായിട്ടും ബൈബിളിന്റെ സ്വാധീനം 'തമോവേദ'ത്തിന്റെ ആഖ്യാനഘടനയിലുടനീളം കാണാം. 'ഉല്പത്തി' മുതൽ 'വെളിപാട്' വരെ. യഥാതഥമായ സ്ഥല കാലങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും മായിക യാഥാർഥ്യത്തിന്റെ മഴവിൽക്കാവടിയാട്ടം 'തമോവേദ'ത്തിലുടനീളമുണ്ട്.
മുഖ്യപ്രമേയം ഹൈന്ദവാചാരങ്ങളുടെ അധോലോകമായിട്ടും ബൈബിളിന്റെ സ്വാധീനം 'തമോവേദ'ത്തിന്റെ ആഖ്യാനഘടനയിലുടനീളം കാണാം. 'ഉല്പത്തി' മുതൽ 'വെളിപാട്' വരെ. യഥാതഥമായ സ്ഥല കാലങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും മായിക യാഥാർഥ്യത്തിന്റെ മഴവിൽക്കാവടിയാട്ടം 'തമോവേദ'ത്തിലുടനീളമുണ്ട്. വിശ്വനാഥന്റെ ചെകുത്താൻസേവകളും പ്രഭാകരന്റെ കാട്ടുകഥകളും മൂശന്റെ ദീർഘദർശനങ്ങളും സ്വാമിയമ്മാവന്റെ ജീവിതവും കൊച്ചപ്പന്റെ പ്രവചനങ്ങളും രാമൻവൈദ്യരുടെ വിഷചികിത്സകളും സഹദേവന്റെ ഒടിവിദ്യകളും.... കാവതിയുടെ സമാന്തര മിത്തുകളായി മാറുന്നു.
സമകാല ജീവിതത്തെ മിത്തുകൾകൊണ്ടു മാന്ത്രികീകരിക്കുന്ന നോവൽഭാവനയിൽ രാജീവിന്റെ വഴി ഒന്നു വേറെതന്നെയാണ്. തമോവേദം മുതൽ കൽപ്രമാണം വരെ ഓരോ നോവലും ഇതിനുദാഹരണവുമാണ്. മിത്തുകളുടെ ഒരധോലോകംതന്നെ സ്വന്തമായി സൃഷ്ടിച്ചുകൊണ്ട് ആത്മാവിന്റെ തമോസഞ്ചാരങ്ങൾക്ക് ഒരു നരകഭൂപടം നിർമ്മിച്ചു നൽകുകയാണ് തമോവേദത്തിൽ രാജീവ്. അതുവഴി, ആധുനികാനന്തര മലയാള ജനപ്രിയനോവൽ ഭാവനയുടെ മികച്ച മാതൃകകളിലൊന്നായി ഈ കൃതി മാറുകയും ചെയ്യുന്നു.
തമോവേദം (നോവൽ)
രാജീവ് ശിവശങ്കർ
ഡി.സി. ബുക്‌സ്, 2013.
വില : 140 രൂപ
നോവലിൽ നിന്ന് : ചേമഞ്ചിത്തേവരുടെ സാമ്രാജ്യത്തിന്റെ പടിവാതിൽക്കൽ വച്ച് എന്നെ കരിമൂർഖൻ കൊത്തിയ ദിവസംതന്നെ മൂശാനെ വീട്ടുനടയ്ക്കൽ വച്ച് അണലി കടിച്ചു. ഏതാനും ദിവസം മുൻപ് മണ്ണത്തൂക്കാവിൽ തോലുകോതാൻ പ്ലാവിനുമുകളിൽ കയറിയ മൂശാൻ വരുംകാലത്തിന്റെ കാഴ്ചയിൽ തന്റെ വിഷം തീണ്ടി കരിനീലിച്ച ഉടൽ പുൽപ്പായയിൽ കിടക്കുന്നതു കണ്ട നിമിഷം മുതലേ പേടിച്ചു വീട്ടിലൊതുങ്ങിയിരുന്നു. അന്നു രാവിലെ പശുവുമായി തൊടിയിലിറങ്ങുമ്പോൾ പൊന്തക്കാട്ടിൽനിന്ന് ഒരു പാമ്പ് പുളച്ചുചാടി മൂശാനെ ഓടിച്ചു. ഉച്ചയ്ക്കു മുറ്റത്തു നിരത്തിവച്ച ഓലമടൽ മെടയാനെടുക്കുമ്പോൾ ഓലത്തണുപ്പിൽ ചുരുണ്ടുകിടന്ന പാമ്പ് ഒരിക്കൽക്കൂടി അയാൾക്കു മുന്നിലേക്കു ചാടിവീണു. അതോടെ ഓല വലിച്ചെറിഞ്ഞു മൂശാൻ കയറ്റുകട്ടിലിൽ പോയിക്കിടന്നു.
മരത്തിനുമുകളിലിരുന്നാലെന്ന പോലെ ഉയരത്തിന്റെ അരക്ഷിതാവസ്ഥ അയാളെ വീർപ്പുമുട്ടിച്ചു. കൊക്കുകൾ പിളർത്തി തള്ളപ്പരുന്തുകൾ ചുറ്റും പറന്നു. തീച്ചൂടുമായി ഒരു കാറ്റു കാതുകൾക്കുള്ളിൽ മൂളി. ഉലയുന്ന മരംപോലെ മൂശാന്റെ ഉടൽ വിറച്ചു. നെഞ്ചിടിപ്പുകൾ കിണറ്റിലെറിഞ്ഞ കല്ലുകൾപോലെ മുഴങ്ങി. വിയർപ്പിന്റെ നീർത്തുള്ളികൾ ഉടലിലാകെ തെറിച്ചു. അടിവയറ്റിൽ കൊളുത്തിപ്പിടിച്ചു വേദന നുഴഞ്ഞുകയറിത്തുടങ്ങിയപ്പോൾ അയാൾക്കു വെളിക്കിരിക്കാൻ തോന്നി. വെള്ളം കോരാൻ അടുക്കളപ്പടിയിറങ്ങുമ്പോൾ, അനിവാര്യമായ ജീവിതഗതിയിലെ വിരാമചിഹ്നംപോലെ, കറിവേപ്പിനു കീഴിൽ കാത്തുകിടന്ന അണലി മൂശാനെ കടിച്ചു. ഭയം മലമായും മൂത്രമായും കട്ടിളപ്പടിയിൽ വീണുചിതറി.
പ്രഭാകരനും സുനിലും ജോൺസണും പിന്നേതോ ഈറ്റവെട്ടുകാരും ചേർന്നു തലച്ചുമടായി എന്നെ താങ്ങിയെടുത്തു രാമൻവൈദ്യരുടെ പൂമുഖത്തെത്തിക്കുന്നതിനു വളരെ മുൻപുതന്നെ മൂശാന്റെ കയറ്റുകട്ടിൽ എത്തിയിരുന്നു. പക്ഷേ, മരുന്നരച്ചുവയ്ക്കാൻ നാരായണനോടു നിർദ്ദേശിച്ചശേഷം രാമൻവൈദ്യർ പൂജാമുറിയിൽക്കയറി കതകടച്ചിരിക്കയായിരുന്നു. പതിവില്ലാതെ പൂജ നീണ്ടപ്പോൾ മൂശാനൊപ്പം വന്നവർ മാത്രമല്ല, നാരായണനും അസ്വസ്ഥനായി. വൈദ്യരെ തട്ടിവിളിക്കാൻ പക്ഷേ, ആർക്കും ധൈര്യമില്ലായിരുന്നു. വാടിത്തളർന്ന ചേനത്തണ്ടുപോലെ, കരിനീലിച്ച ഉടലുമായി, രോമകൂപങ്ങളിൽനിന്നു കിനിഞ്ഞിറങ്ങുന്ന ചോരച്ചെമപ്പിന്റെ മുത്തുകളുമായി മൂശാൻ കയറ്റുകട്ടിലിൽ കിടക്കുമ്പോഴാണു ഞാനെത്തുന്നത്. ആറും തട്ടിവിളിക്കാതെ, നിമിഷങ്ങൾക്കുള്ളിൽ പൂജാമുറിയുടെ വാതിൽ തുറക്കപ്പെട്ടു. വൈദ്യർ കൊടുങ്കാറ്റുപോലെ പുറത്തേക്കിറങ്ങി. ആദ്യം കണ്ണെറിഞ്ഞതു പുൽപ്പായയിൽ കിടത്തിയിരുന്ന എന്റെ നേരെയായിരുന്നു.
മൂശാനൊപ്പം വന്നവർ നിലവിളിച്ചു ശ്രദ്ധ ക്ഷണിച്ചപ്പോൾ വൈദ്യർ നിസംഗനായി അവിടേക്കു നോക്കി. പൂമുഖത്ത് ഒരേസമയം ഒരാളെ കിടത്തി ചികിത്സിക്കാനേ സൗകര്യമുള്ളൂ എന്നതിനാൽ മൂശാനെ ചായ്പിലേക്കു മാറ്റിക്കിടത്താൻ വൈദ്യർ നിർദ്ദേശിച്ചു. നാരായണൻ വിരിച്ചിട്ടുകൊടുത്ത പുൽപ്പായയിൽ അതീതകാലത്തിന്റെ കാഴ്ചകളൊന്നുമില്ലാതെ മൂശാൻ ഒരേ കിടപ്പു കിടക്കുമ്പോൾ രാമൻവൈദ്യർ എന്റെ ചുണ്ടുപിളർത്തി ആദ്യത്തെ കവിൾ മരുന്നുതന്നു. മുറിവായിൽ വച്ച വിഷക്കല്ല് വിഷം കുടിച്ചു നീലിച്ച് താഴേക്കടർന്നു വീഴുമ്പോൾ ചായ്പിൽനിന്നു നിലവിളിയുയർന്നു.
'കൊണ്ടുപൊയ്‌ക്കോളാൻ പറയൂ. ആളു മരിച്ചു'. തിരിഞ്ഞുപോലും നോക്കാതെ വൈദ്യർ നാരായണനോടു പറഞ്ഞു. നാരായണൻ അന്നാദ്യമായി അവിശ്വാസവും നീരസവും നിറഞ്ഞ കണ്ണുകളോടെ രാമൻവൈദ്യരെ നോക്കി.
നാരായണൻ വിചാരിച്ചു:
പൂജാമുറി ഇത്തിരി നേരത്തേ തുറന്നിരുന്നെങ്കിൽ, ഇത്തിരിമുൻപേ ഒരുകവിൾ മരുന്നു കൊടുത്തിരുന്നെങ്കിൽ മൂശാൻ രക്ഷപ്പെടുമായിരുന്നില്ലേ?
രോഗി വരുന്നതു മുൻകൂട്ടിയറിയുന്ന വൈദ്യർ മനഃപൂർവം പൂജാമുറിയിൽ കയറി വാതിലടച്ചതല്ലേ?
ഇത്രയും കാലം കാട്ടിലും മേട്ടിലും നിഴലുപോലെ കൂടെ നടന്ന മൂശാനെ രക്ഷിക്കാൻ വൈദ്യർ ബാധ്യസ്ഥനായിരുന്നില്ലേ?
കയറ്റുകട്ടിൽ പടിയിറങ്ങിപ്പോകുംവരെ നാരായണൻ ഈ ചോദ്യങ്ങൾ ഉള്ളിൽ നെരിപ്പോടായി കൊണ്ടുനടന്നു. മരുന്നുപുരയിൽ വൈദ്യരെ സൗകര്യത്തിനു കിട്ടിയപ്പോൾ അയാൾ ഒട്ടും മറച്ചുവയ്ക്കാതെ നീരസം തുറന്നുവിട്ടു.
അതുകേട്ടു വൈദ്യർ ദീർഘനിശ്വാസം വിട്ടു. പിന്നെ നെഞ്ചുതടവിപ്പറഞ്ഞു:
'നാരായണാ, ഞാൻ ദൈവമല്ല. ദൈവത്തിന്റെ ഒരുപകരണം മാത്രം. കാലപാശത്തെ തടയാൻ ഞാനാളല്ല. മൂശാന്റെ കഥ നീ അറിയാഞ്ഞിട്ടാണ്. ഇന്നു രാവിലെ മുതൽ കൊത്താൻ അവസരം കാത്ത് പാമ്പ് അയാളുടെ പിന്നാലെ നടക്കുകയായിരുന്നു. മരണസമയം കുറിക്കപ്പെട്ടൊരാളെ കൈപിടിച്ചു കയറ്റാൻ എനിക്കാവില്ല. അങ്ങനെ ചെയ്യാൻ പാടില്ല'.
ഞാനപ്പോൾ പുൽപ്പായയിൽ കിടന്ന് ഉണർച്ചയുടെ മൂന്നാമത്തെ പടിവാതിൽ തള്ളിത്തുറക്കുകയായിരുന്നു. മുന്നിൽ നിരു•േഷവാനായി ശശിച്ചേട്ടനിരിപ്പുണ്ടായിരുന്നു, എന്റെ തിരിച്ചുവരവും കാത്ത്.
'ചേമഞ്ചിത്തേവരാ നിന്നെ കാത്തത്'. ശശിച്ചേട്ടൻ പറഞ്ഞു.
'എന്നെ കാത്തതല്ല, പാമ്പുകൊത്തിച്ചു കൊല്ലിക്കാൻ നോക്കിയതാ'. അബോധത്തിലും ഞാൻ മനസ്സിൽ പറഞ്ഞു.
ചേമഞ്ചിത്തേവരുടെ പേര് ഞാൻ മനസ്സിൽ കുറിച്ചിട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍