പാട്ടിന്റെ ഭാവബന്ധങ്ങൾ
ഷാജി ജേക്കബ്
സാഹിത്യം പൊതുവെ എടുക്കാച്ചരക്കായി മാറുന്ന പുതിയ നൂറ്റാണ്ടിൽ മലയാളിയുടെ വായന പരമ്പരാഗത സാഹിത്യരൂപങ്ങളെ വഴിയിലുപേക്ഷിച്ചു മുന്നേറുകയാണ്. നോവൽ മാത്രമാണ് പഴയ സാഹിത്യഗണങ്ങളിൽ ഇന്നു കാര്യമായി വായിക്കപ്പെടുന്നത്. നാടകവും കവിതയും മാത്രമല്ല. ചെറുകഥപോലും കാലയവനികക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്നു. പകരം രൂപംകൊണ്ട പുതിയ എഴുത്തുഗണങ്ങളിൽ പ്രധാനപ്പെട്ടവ ആത്മീയത ചാലിച്ച യാത്രാവിവരണങ്ങളും ലൈംഗികത മുറ്റിയ ആത്മകഥകളും 'അനുഭവ'ങ്ങളായി മാറുന്ന പാട്ടെഴുത്തും മറ്റുമാണ്. ഒന്നൊഴിയാതെ എല്ലാം കാഴ്ചയുടെ ഭാവുകത്വത്തെ പ്രാഥമികമായും പിൻപറ്റുന്നവ. ഇവയിൽ പാട്ടെഴുത്തിന്റെ കുലപതി രവിമേനോനാണ്. മലയാളത്തിന്റെ പാട്ടെഴുത്തച്ഛൻ.
2005 ൽ പുറത്തുവന്ന 'സോജാരാജകുമാരി' (പ്രസാധകർ ആദ്യം നിരാകരിച്ച കൃതി!) മുതൽ 2014 ൽ പുറത്തുവന്ന 'പൂർണേന്ദുമുഖി'വരെ പത്തു കൃതികൾ. ഓരോന്നിനും നാലും അഞ്ചും പതിപ്പുകൾ. ആനുകാലികങ്ങളിലെ നിരവധി ലേഖനങ്ങൾ. മാതൃഭൂമിയിൽ സ്ഥിരം പംക്തി. ദൂരദർശൻ മുതൽ മാതൃഭൂമിന്യൂസ് വരെയുള്ള ചാനലുകളിലെ പരിപാടികൾ, പാട്ടെഴുത്തിന്റെ അച്ചടി, ദൃശ്യ, ശ്രാവ്യ മണ്ഡലങ്ങളിൽ രവിമേനോനല്ലാതെ മറ്റൊരു താരം ഇനിയും ഉദിച്ചിട്ടില്ല.
മലയാള സിനിമയുടെ ഗാന ചരിത്രമാണ് രവിയുടെ ലേഖനങ്ങൾ പൂർത്തീകരിക്കുന്നത്. പാട്ടുകളുടെ പ്രത്യക്ഷ - സാഹിത്യ, സംഗീത ചർച്ചകളോ ഭാഷാ വിശകലനമോ രാഷ്ട്രീയാപഗ്രഥനം പോലുമോ അല്ല, സൗന്ദര്യാനുഭൂതികളും ജീവിതബന്ധങ്ങളുമാണ് രവിയുടെ രചനകൾ പങ്കുവയ്ക്കുന്നത്.പാട്ടുകളിലൂടെയുള്ള ആധുനിക മലയാളിയുടെ ജീവിത ചരിത്രമായി മാറുന്നു, ഇവ. മലയാളിയുടെ ജീവിതത്തെ പാട്ടുകൾ പൂർത്തീകരിച്ചതിന്റെ ലാവണ്യാനുഭവങ്ങൾ. ഒരു പാട്ടും, പാട്ടുമാത്രമല്ല, ഒട്ടേറെ മനുഷ്യരുടെ (എഴുത്തുകാർ മുതൽ പാട്ടുകാരും കേൾവിക്കാരും വരെ) ജീവിതത്തെ എത്രയെങ്കിലും തലങ്ങളിൽ സ്പർശിച്ചു നിൽക്കുന്ന പ്രാണനാഡികളിലൊന്നാണ് എന്നു തെളിയിക്കുന്ന കഥകൾ. കാഴ്ചയെക്കാൾ കേൾവിയുടെ ഇന്ദ്രിയാനുഭൂതിയെയും ചങ്ങമ്പുഴയുടെ തുടർഭാവനയെയും ചേർത്തു വച്ച് മലയാളം 1960 - 90 കാലത്ത് മലയാളിയെ ജീവിതസാഗരത്തിലാറാടിച്ചതിന്റെ കാവ്യമാതൃകകളും ഗാനരൂപങ്ങളും. പാട്ടു കൊണ്ടു പൂരിപ്പിച്ച ജീവിതങ്ങളെക്കുറിച്ചാണ് രവി എഴുതുന്നത്, പാട്ടിനെക്കുറിച്ചല്ല. പാട്ടുതടഞ്ഞ ആത്മഹത്യകൾ, പാട്ടുപുനർജീവിപ്പിച്ച ജന്മങ്ങൾ, സമസ്ത ജീവിതാനുഭവങ്ങളെയും പാട്ടിലേക്കു പരിഭാഷപ്പെടുത്തിയ മൂന്നു നാലു പതിറ്റാണ്ടുകളുടെ മലയാള ജീവിതം. രവി, പാട്ടിന്റെ ജീവിത ചരിത്രവും ജീവിതത്തിന്റെ പാട്ടുചരിത്രവും മാറിമാറിയെഴുതുകയാണ് തന്റെ ലേഖനങ്ങളിൽ. വന്മരങ്ങളും അവയ്ക്കടിയിലെ പുൽനാമ്പുകളും ഒരുപോലെ വീണടിഞ്ഞതിന്റെ തിരക്കഥകളായി മാറുന്നു അവ.
മുഖ്യമായും സിനിമ, ഗാനരചന, സംഗീതസംവിധാനം, ആലാപനം എന്നീ നാലു മേഖലകളെയും സ്പർശിച്ചു കടന്നുപോകുന്ന വ്യക്തിഗത അനുഭവങ്ങളുടെ അസാധാരണവും ആർജ്ജവംമുറ്റി നിൽക്കുന്നതുമായ ആവിഷ്ക്കാരം. മൂന്നു ഗ്രന്ഥങ്ങൾ (സോജാ രാജകുമാരി, മേരി ആവാസ് സുനോ, കഭീ കഭീ മേരെ ദിൽ മെ എന്നിവ) ഹിന്ദി സിനിമാഗാനങ്ങളെ കേന്ദ്രീകരിച്ചാണെങ്കിൽ, ബാക്കി ഏഴും മലയാള സിനിമാഗാനങ്ങളുടെ ജീവിതകഥകളാണ്. കണ്ണീരും കിനാവും കിനിഞ്ഞുനിൽക്കുന്ന വ്യക്തിചിത്രങ്ങൾ മുതൽ മറ്റാരുമറിയാത്ത ഗാനരഹസ്യങ്ങൾ വരെ; അസാധാരണമായ സംഗീതാനുഭവങ്ങൾ മുതൽ സിനിമയുടെയും കവിതയുടെയും സമാന്തര സൗന്ദര്യാനുഭൂതികൾ വരെ- രവിമേനോന്റെ പാട്ടെഴുത്ത് വസ്തുതകളുടെ സമൃദ്ധികൊണ്ടും ഭാഷയുടെ ലാവണ്യംകൊണ്ടും അവതരണത്തിന്റെ ചാരുതകൊണ്ടും നിരീക്ഷണങ്ങളുടെ ഭാവബന്ധം കൊണ്ടും അതീവ ശ്രദ്ധേയമായ ഒരു വായനാഗണമായി മാറിയിരിക്കുന്നു 'പൂർണേന്ദുമുഖി'. ഈ ആഖ്യാനരൂപത്തിന്റെ ഒന്നാം ദശകത്തെ മലയാളത്തിൽ പൂർത്തിയാക്കുന്ന കൃതിയാണ്.
കാല്പനികതയുടെ ഗദ്യജന്മം തിടം വച്ചു നിൽക്കുന്ന എം.ടിയുടെ കഥകളും കുറിപ്പുകളും ഓർമ്മയിലെത്തിക്കും രവിയുടെ പല പാട്ടെഴുത്തുകളും. അമ്പരിപ്പിക്കുന്ന ജീവിതാനുഭങ്ങളെ പാട്ടിന്റെ താളവട്ടത്തിൽ നിന്നു കണ്ടെടുക്കുന്നു ഇവ. രോഗത്തിന്റെയും വാർധക്യത്തിന്റെയും നെറുകയിൽ, ഓർമക്കും മറവിക്കുമിടയിൽ, പാട്ടിന്റെ ചിന്തുകൾ മാത്രം മുജ്ജന്മസ്മൃതികൾ പോലെ പൊന്തി വരുന്ന സ്വന്തം അമ്മയുടെ ജീവിതം പകർത്തുന്ന 'പൂർണേന്ദുമുഖി' എന്ന ആദ്യരചന മുതൽ, ഒളിമ്പ്യൻ റഹ്മാനെ കാണാൻ ജീവിതസായാഹ്നത്തിൽ വല്ലാതെ മോഹിക്കുന്ന ദേവരാജൻ മാസ്റ്ററുടെ വിസ്മയകരമായ കളിക്കളങ്ങളുടെ കഥ പറയുന്ന 'കളിയിലെ പാട്ട്' വരെ , ഈ ഗ്രന്ഥത്തിലെ ഓരോ രചനയും ജീവിതത്തിന്റെ ഓരോ ചീന്താണ്. വക്കിൽ പാട്ടിന്റെ ചോര പൊടിഞ്ഞു നിൽക്കുന്നവ. (അവസാന ലേഖനമൊഴികെ. അതുവരെ പറഞ്ഞു പോന്ന ജീവിതത്തിന്റെ ഭാവബന്ധവും ഭാവ ഗന്ധവും നഷ്ടമാകുന്നു ഈ രചനയിൽ.) കെ.പി ഉദയഭാനുവിന്റെ ആസന്ന മരണസ്മൃതികൾ പുനഃസൃഷ്ടിക്കുന്ന 'അരങ്ങിതിൽ ആളൊഴിഞ്ഞു', ദാക്ഷണ്യമില്ലാത്ത ദൈവനീതി അന്ധനാക്കിയ മുഹമ്മദിനെ ബാല്യകാലത്തു നിന്നും ഒരു പാട്ടിലൂടെ പുനരാനയിക്കുന്ന'മായാമരീചിക', ഓർമയും പ്രജ്ഞയും നഷ്ടമായി മരണക്കിടക്കയിൽ തളർന്നു കിടക്കുന്ന പി. ഭാസ്കരൻ, എസ്. ജാനകിയെ കരയിച്ച നിമിഷങ്ങളവതരിപ്പിക്കുന്ന 'തളിരിട്ട കിനാക്കൾ', മലയാളസിനിമയിലൂടെ ഒരു മിത്തായി മാറിയ മുല്ലശ്ശേരി രാജഗോപാലന്റെ ജീവിതവും മരണവും അവതരിപ്പിക്കുന്ന 'തൂവൽ പൊഴിയും പോലെ', യേശുദാസിന്റെ യും ജയചന്ദ്രന്റെയും സൗഹൃദങ്ങൾ തന്റെ ജീവിതത്തിലേക്കിണക്കിച്ചേർക്കുന്ന 'യേശുദാസ് ഒരു ശബ്ദം മാത്രമല്ല', 'പൂവും പ്രസാദവും'; കോഴിക്കോടിന്റെ സംഗീത നിശകളിൽ ജീവിതം തന്നെ പാട്ടുകളാക്കി മാറ്റിയ സാധാരണ മനുഷ്യരുടെ കഥ പറയുന്ന 'രാശിക്കുഞ്ഞിന്റെ ദർബാർ', 'ആരറിഞ്ഞു നിൻ മുറിവിൻ ആഴം','സംഗീത നഗരം'; മരണക്കിടക്കയിലും നട്ടെല്ലുനിവർത്തിക്കിടന്ന കെ.ജെ ജോയിയുടെ ഓർമകൾ തുളുമ്പുന്ന 'മറഞ്ഞിരുന്നാലും'..... പാട്ടുകളിലെ ജീവിതവും ജീവിതത്തിലെ പാട്ടുകളും രണ്ടല്ല എന്നു തെളിയിക്കുകയാണ് രവിമേനോൻ. വായന, വായനമാത്രമായല്ല, കാഴ്ചയും കേൾവിയും ഓർമയും ജീവിതം തന്നെയായും അനുഭവിക്കാൻ കഴിയുന്ന ഒന്നാണെന്ന് 'പൂർണേന്ദുമുഖി' മലയാളിയോടു പറയുന്നു.
പുസ്തകത്തിൽ നിന്ന്:
ഓർമ്മകളുടെ ഇടനാഴികളിലൂടെ സഞ്ചരിച്ച് പഴയൊരു കാലം വീണ്ടെടുക്കുന്ന റഹ്മാനിക്കയെയും ദേവരാജൻ മാഷിനെയും മതിമറന്ന് കണ്ടിരിക്കേ മനസ്സ് പറഞ്ഞു: ഇതാ രണ്ടു ലജൻഡുകൾ. ചീറിപ്പായുന്ന പന്തിന്റെ മൂളക്കമാണ് ഒരാളുടെ കാതിലെ ഏറ്റവും മധുരമുള്ള സംഗീതം. മറ്റെയാൾ കളിക്കളത്തിലെ മിഡ്ഫീൽഡ് ജനറലിനെപ്പോലെ വൈവിധ്യമാർന്ന ശബ്ദങ്ങളുടെ ഒരു സിംഫണി നിയന്ത്രിച്ച് കാലാതിവർത്തിയായ ഈണങ്ങൾ സൃഷ്ടിക്കുന്നു. രണ്ടുപേരും ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നവർ. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ആരുടെയും മുഖം നോക്കാതെ തുറന്നടിക്കാൻ മടിയില്ലാത്തവർ. അതുകൊണ്ടു തന്നെ ഈ 'ധിക്കാരികൾ'ക്ക് ശത്രുക്കളും ധാരാളം.
പന്തുകളിയും പാട്ടും ഇഴചേർന്ന ജീവിതങ്ങളെ പിന്നെയും കണ്ടുമുട്ടിയിട്ടുണ്ട്. രാഘവൻ മാസ്റ്റർ ഉദാഹരണം. മുംബൈ കാൽട്ടക്സ് ക്ലബ്ലിന്റെ വലതു വിങ്ങിലെ പടക്കുതിരയായിരുന്നു ഒരിക്കൽ രാഘവൻ. എ ടി ഉമ്മർ, കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സിനു വേണ്ടി ഒരേസമയം ഹോക്കിയും ഫുട്ബോളും കളിച്ചു. കോഴിക്കോട്ടെ കോടതി മൈതാനത്ത് തനിക്കും കെ. പി. ഉമ്മറിനും ഒപ്പം വൈകുന്നേരങ്ങളിൽ പന്ത് തട്ടാൻ വന്നിരുന്ന സാബിർ ബാബുവിനെക്കുറിച്ച് ഒളിമ്പ്യൻ റഹ്മാൻ സ്നേഹ വാത്സല്യങ്ങളോടെ സംസാരിച്ചു കേട്ടിട്ടുണ്ട്. 'നല്ല ഭാവിയുള്ള ചെക്കനായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം? തലതിരിഞ്ഞു പോയി. ഓൻ പിന്നെ കളി വിട്ട് സിനിമേൽ പോയിപോലും' അന്നത്തെ സാബിർ ബാബു എന്ന 'ചെക്ക'നാണ് മലയാളികൾ ആരാധിക്കുന്ന എം.എസ് ബാബുരാജ് എന്ന സംഗീതസംവിധായകനായി വളർന്നതെന്ന് റഹ്മാനിക്ക അറിഞ്ഞത് വളരെക്കാലം കഴിഞ്ഞാണ്.
ഫോർട്ട് കൊച്ചിയിലെ ആളൊഴിഞ്ഞ പറമ്പുകളിൽ കൂട്ടുകാർക്കൊപ്പം പന്തുകളിച്ചുനടന്ന ഒരു പയ്യനെക്കുറിച്ചുകൂടി പറയാതെ ഈ കഥ പൂർണമാകില്ല. കോർണർ കിക്ക് ഗോളാക്കി മാറ്റുന്നതിലായിരുന്നു അവന് വൈദഗ്ധ്യം. വളഞ്ഞുപുളഞ്ഞ് പോസ്റ്റിൽച്ചെന്ന് കയറുന്ന കിക്കുകൾ. കാലമേറെക്കഴിഞ്ഞപ്പോൾ മലയാളിയുടെ സംഗീതഹൃദയമായി അവന്റെ പ്രിയപ്പെട്ട കളിക്കളം; പാട്ടുകൾ ഗോളുകളും. കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്നായിരുന്നു ആ കുട്ടിയുടെ പേര്.
പൂർണേന്ദുമുഖി
രവിമേനോൻ
മാതൃഭൂമിബുക്സ്
2014 വില : 80 രൂപ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍