അച്ചടിയും കേരളീയാധുനികതയും
ഷാജി ജേക്കബ്
ആധുനികതയുടെ യഹോവയാണ് ജോഹന്നസ് ഗുട്ടൻബർഗ്. നവീകരണവും നവോത്ഥാനവും ഫ്രഞ്ച്വിപ്ലവവും ജനാധിപത്യവും ആധുനിക ഭാഷകളും ദേശരാഷ്ട്രങ്ങളും ദേശീയതയും കൊളോണിയലിസവും യുദ്ധങ്ങളും വിമോചനപ്രസ്ഥാനങ്ങളും.... മറ്റും മറ്റും ഉൾപ്പെടുന്ന ആധുനികതയെന്ന ബൃഹത് പദ്ധതിതന്നെ അച്ചടിയുടെ സൃഷ്ടിയാണ്. പതിനാറാം നൂറ്റാണ്ടിനുമുൻപും പിൻപുമായി പാശ്ചാത്യലോകത്തിനു രണ്ടു ചരിത്രങ്ങളാണുള്ളത്.
ഗുട്ടൻബർഗിനു മുൻപും പിൻപുമായി മുഴുവൻ ലോകത്തിനും. 2000-ാമാണ്ടിൽ ടൈംവാരിക, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി കണ്ടെത്തിയത് അച്ചടിയായിരുന്നുവല്ലോ. ഗുട്ടൻബർഗിൽനിന്ന് സൂക്കൻബർഗിലേക്കു സഞ്ചരിച്ചെത്തിയിരിക്കുന്നു, ആധുനികത.
ഇംഗ്ലീഷ് കോളനിയായിരുന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളായിരുന്ന മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും (അഥവാ പിൽക്കാല കേരളത്തിൽ) അച്ചടി സൃഷ്ടിച്ച നാനാവിധമായ മാറ്റങ്ങളുടെ കണക്കുപുസ്തകമാണ് എ ജി ശ്രീകുമാറിന്റെ 'അച്ചുകൂടത്തിലെ കേരളം'. സാക്ഷരത, വിദ്യാഭ്യാസപ്രവർത്തനങ്ങൾ, ഗദ്യ, പദ്യ ഭാഷകളുടെ ആധുനികീകരണം, സാഹിത്യവ്യവഹാരത്തിന്റെ രൂപീകരണം, ഭാഷാദേശീയതയുടെ വ്യാപനം, വർത്തമാനപ്പത്രങ്ങളുടെ ഉദയം, വായനയുടെ പ്രചാരം, ജാതി-മത-വർഗ-ലിംഗ സാമൂഹ്യസ്വത്വങ്ങളുടെ പരിവർത്തനങ്ങൾ, കുടുംബ-വ്യക്തിബന്ധങ്ങളിലെ പൊളിച്ചെഴുത്തുകൾ തുടങ്ങിയവയിലൂടെ 'മലയാളി' എന്നു വിളിക്കാവുന്ന ഒരു സാംസ്കാരിക വ്യക്തിത്വം ഉരുത്തിരിഞ്ഞു വന്നതിന്റെ കേരളീയേതിഹാസമാണ് അച്ചടിയുടെ മലയാളചരിത്രം നമ്മോടു പറയുന്നത്. ഈ ഇതിഹാസത്തിലെ ചില കാണ്ഡങ്ങളാണ് ശ്രീകുമാറിന്റെ ഗ്രന്ഥത്തിലുള്ളത്. വർത്തമാനപ്പത്രങ്ങളെ ഒഴിവാക്കി, പുസ്തകം, ആനുകാലികം എന്നീ മാദ്ധ്യമങ്ങളെയാണ് തന്റെ പഠനത്തിന് ശ്രീകുമാർ വിഷയമാക്കുന്നത്.മാസികകളുടേതാകട്ടെ, പുസ്തകങ്ങളുടേതാകട്ടെ, വായന വെറുമൊരു വിനോദമല്ല, ഒരുകാലത്തും. അറിവിന്റെയും അനുഭവങ്ങളുടെയും ആവിഷ്ക്കാര പ്രകാരങ്ങളെന്ന നിലയിൽ അവ പ്രദാനം ചെയ്യുന്ന നിരവധിയായ സാംസ്കാരിക പ്രതീതികളുണ്ട്. അവ ഒന്നുചേർന്നു സൃഷ്ടിക്കുന്നതാണ് ആധുനികതയെന്ന അവസ്ഥ തന്നെയും.
'അച്ചുകൂടത്തിലെ കേരളം' എന്ന ആദ്യലേഖനം, പടിഞ്ഞാറൻ നാടുകളിൽ അച്ചടി സൃഷ്ടിച്ച ആധുനികതയുടെ സാമാന്യാവലോകനം നടത്തി അതേ ഛായയിലും ശൈലിയിലും മലയാളത്തിലും അച്ചടി പ്രവർത്തിച്ചുവോ എന്നന്വേഷിക്കുന്നു. കൊളോണിയലിസത്തിന്റെ സാംസ്കാരികരാഷ്ട്രീയം വലിയൊരളവോളം തനതു സംസ്കാരങ്ങൾക്കുമേൽ പാശ്ചാത്യയുക്തികൾ ആരോപിച്ചുകൊണ്ടുള്ള ഒരധിനിവേശപ്രക്രിയയായിരുന്നുവെന്ന് ശ്രീകുമാർ തിരിച്ചറിയാതെയിരിക്കുന്നില്ല. എങ്കിലും കൊളോണിയലിസത്തിന്റെ വിമോചനയുക്തികൾക്കാണ് ഇവിടെ ഊന്നൽ. വിശേഷിച്ചും കീഴാള, ദലിത്, സ്ത്രീ പക്ഷത്തുനിന്നുള്ള കാഴ്ചയിൽ അത് അങ്ങനെയാവാതെ തരവുമില്ലല്ലോ. ആത്യന്തികമായി കേരള/മലയാള ദേശീയതയുടെ നിർമ്മിതിയിൽ അച്ചടി വഹിച്ച പങ്കിന്റെ അപഗ്രഥനമായി മാറുന്നു ഈ ലേഖനം. മത, സാഹിത്യ പുസ്തക പ്രസാധകർ, സാഹിത്യ, ഭാഷാസംഘടനകൾ, പത്രമാസികകൾ, പാഠപുസ്തകങ്ങൾ, പള്ളിക്കൂടങ്ങൾ തുടങ്ങിയ ഘടകങ്ങളൊക്കെ കേരളീയ പൊതുമണ്ഡലത്തിന്റെ സൃഷ്ടിയിൽ ഇടപെട്ട രീതികളൊന്നടങ്കം അച്ചടിയെയാണ് അടിസ്ഥാനമാക്കിയതെന്ന് ലേഖനം സമർഥിക്കുന്നു. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെപ്പോലുള്ളവർ ഈ രംഗത്തു നിർവഹിച്ച ക്രിയാത്മകമായ ചരിത്രദൗത്യങ്ങൾ വേറിട്ടെടുത്തുപറയുന്നുമുണ്ട്, ശ്രീകുമാർ.
മാസികകളും പുസ്തകങ്ങളും പത്തൊൻപതാം നൂറ്റാണ്ടിൽ സൃഷ്ടിച്ച ചില സവിശേഷ സംസ്കാരങ്ങളെക്കുറിച്ചാണ് തുടർന്നുള്ള സാമാന്യം ദീർഘമായ മൂന്നു ലേഖനങ്ങൾ. അച്ചടിയും ശാസ്ത്രവിജ്ഞാനീയവും, പെണ്ണുടലും ഉയിരും, പുസ്തകവും സംസ്കാരപരിണാമവും എന്നിങ്ങനെ. മാസികകളുടേതാകട്ടെ, പുസ്തകങ്ങളുടേതാകട്ടെ, വായന വെറുമൊരു വിനോദമല്ല, ഒരുകാലത്തും. അറിവിന്റെയും അനുഭവങ്ങളുടെയും ആവിഷ്ക്കാര പ്രകാരങ്ങളെന്ന നിലയിൽ അവ പ്രദാനം ചെയ്യുന്ന നിരവധിയായ സാംസ്കാരിക പ്രതീതികളുണ്ട്. അവ ഒന്നുചേർന്നു സൃഷ്ടിക്കുന്നതാണ് ആധുനികതയെന്ന അവസ്ഥ തന്നെയും. എത്രയോ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള സവിശേഷ ശാസ്ത്രജ്ഞാനങ്ങൾ ബഹുജനസമൂഹത്തിനു പ്രാപ്യവും ഗ്രാഹ്യവുമാകുന്നത് പത്തൊൻപതാം നൂറ്റാണ്ടു മുതലാണ്. ആധുനികശാസ്ത്രത്തിന്റെ കാര്യകാരണബദ്ധവും യുക്തിപരതയിലധിഷ്ഠിതവുമായ രീതിപദ്ധതി പലനിലകളിൽ കേരളീയസമൂഹത്തിൽ പ്രവർത്തിച്ചു. തദ്ദേശീയ ശാസ്ത്രജ്ഞാനങ്ങളുടെ തിരസ്കാരവും വൈദേശിക ജ്ഞാനവ്യവസ്ഥകളുടെ സ്വീകരണവും അതിലൊന്നാണ്. മിഷനറിമാരുടെ അച്ചടി, മാദ്ധ്യമ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുഖ്യ ഊന്നൽതന്നെ പാശ്ചാത്യശാസ്ത്രജ്ഞാനമണ്ഡലങ്ങളുടെ പ്രചരണമായിരുന്നു. സ്വദേശികളും വിദേശികളുമായ ലേഖകരുടെ നേതൃത്വത്തിൽ പ്രസിദ്ധീകൃതമായ 'ഹോർത്തൂസ് മലബാറിക്കൂസും' 'പ്രകൃതിശാസ്ത്ര'വും 'കണക്കുശാസ്ത്ര'വും പോലുള്ള ഗ്രന്ഥങ്ങളും ആദ്യകാല മാസികകളിലെ ശാസ്ത്രലേഖനങ്ങളും മുൻനിർത്തി ശ്രീകുമാർ ഈ വിഷയം വിശകലനം ചെയ്യുന്നു.
അച്ചടിയും മാസികകളും പുസ്തകവും കേരളീയസമൂഹത്തിൽ നടത്തിയ ഇടപെടലുകളുടെ പ്രമുഖമായ മണ്ഡലങ്ങളിലൊന്നായിരുന്നു, ലിംഗപദവി (gender) ബന്ധങ്ങളിൽ അവ നടത്തിയ പൊളിച്ചെഴുത്തുകൾ. മലയാളിസ്ത്രീ, സാമൂഹികതയുടെ വിവിധ പദവികളിലേക്കു സ്വതന്ത്രമാകുന്നതിന്റെ ഈടുവയ്പുകളാണ് അച്ചടിച്ച വാക്കുകളായി നമുക്കു ലഭ്യമായ ഓരോ രചനയും രൂപവും. കേരളീയസ്ത്രീ, വിദ്യാഭ്യാസം, സാഹിത്യരചന, തൊഴിലുകൾ, സാമൂഹികരംഗങ്ങളിലെ പങ്കാളിത്തം എന്നിങ്ങനെയുള്ള ലിംഗപദവീരൂപീകരണത്തിന്റെ വിവിധ മേഖലകളിലിടപെട്ടതെങ്ങനെ എന്നതിന്റെ ചരിത്രാന്വേഷണമായി മാറുന്നു, ഈ ലേഖനം. കേരളീയ പൊതുമണ്ഡലം വൻതോതിൽ പുരുഷാധീശപരവും വരേണ്യവുമായിരുന്നപ്പോഴും സ്ത്രീപങ്കാളിത്തം നാമമാത്രമായെങ്കിലും അവിടെ ദൃശ്യമായി എന്നതിന്റെ ഏറെ തെളിവുകൾ അച്ചടിയും അനുബന്ധമണ്ഡലങ്ങളും വെളിപ്പെടുത്തുന്നു. ഇതു തെളിയിക്കുംവിധം കേരളീയ സുഗുണബോധിനി, ലക്ഷ്മിഭായി തുടങ്ങിയ ആദ്യകാല വനിതാമാസികകളുടെ സവിശേഷാപഗ്രഥനം ഈ രചനയിൽ കാണാം.അച്ചടിയും മാസികകളും പുസ്തകവും കേരളീയസമൂഹത്തിൽ നടത്തിയ ഇടപെടലുകളുടെ പ്രമുഖമായ മണ്ഡലങ്ങളിലൊന്നായിരുന്നു, ലിംഗപദവി (gender) ബന്ധങ്ങളിൽ അവ നടത്തിയ പൊളിച്ചെഴുത്തുകൾ. മലയാളിസ്ത്രീ, സാമൂഹികതയുടെ വിവിധ പദവികളിലേക്കു സ്വതന്ത്രമാകുന്നതിന്റെ ഈടുവയ്പുകളാണ് അച്ചടിച്ച വാക്കുകളായി നമുക്കു ലഭ്യമായ ഓരോ രചനയും രൂപവും.
വായന സൃഷ്ടിച്ച കേരളീയസമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തെയും നിരവധി പരിമിതികളുള്ളപ്പോഴും അത് കേരളീയ പൊതുമണ്ഡലത്തെ സചേതനമായി നിലനിർത്തിയതിനെയും കുറിച്ചാണ് 'പുസ്തകവും സംസ്കാരപരിണാമവും' ചർച്ചചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഭാഷ, സാഹിത്യം, പുസ്തകം എന്നീ മൂന്നു ഘടകങ്ങളെ പരസ്പരം ബന്ധപ്പെടുത്തി മുന്നേറുന്ന ഈ ചർച്ച ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ സംസ്കാരത്തിനു സംഭവിക്കുന്ന പരിണാമങ്ങൾ വരെ അവലോകനം ചെയ്യുന്നു. പുസ്തകമെന്ന 'ചരക്കിന്' ആധുനികതയിൽ കൈവന്ന സാംസ്കാരികമൂല്യം വിവിധ വായനാരാഷ്ട്രീയങ്ങൾക്കു രൂപം കൊടുത്തതിന്റെ അപഗ്രഥനമായും ഇതുമാറുന്നു. മലയാളത്തിലെ ഇതഃപര്യന്തമുള്ള പുസ്തകവിപണിയുടെ കണക്കുകളും ആദ്യഘട്ടത്തിലെ മുഖ്യ പ്രസാധകരെക്കുറിച്ചുള്ള വിശദമായ കുറിപ്പുകളും ഈ ലേഖനത്തിന്റെ ഗവേഷണപരത ഉറപ്പാക്കുകയും ചെയ്യുന്നു.
താരതമ്യേന ചെറിയ മൂന്നു പഠനങ്ങളാണ് ഇനിയുള്ളത്. ആദ്യ മലയാളപ്രസാധകരിലൊരാളായ ഭാരതവിലാസം സഭ, ഒരു സാംസ്കാരിക സംഘടനയെന്ന നിലയിൽ സാഹിത്യമണ്ഡലത്തിലും പ്രസാധകരെന്ന നിലയിൽ അച്ചടിരംഗത്തും നടത്തിയ ഇടപെടലുകൾ അന്വേഷിക്കുന്നു, ഒരു ലേഖനം. സാംസ്കാരിക സ്ഥാപനങ്ങളുടെ ദേശീയതാ രാഷ്ട്രീയത്തിന് മികച്ച ഉദാഹരണമാകുന്നു, ഈ സഭയുടെ പ്രവർത്തനങ്ങൾ.
പി ഗോവിന്ദപ്പിള്ള രചിച്ച 'മലയാള ഭാഷാചരിത്ര'ത്തിൽ ഭാഷ, ദേശം, സാഹിത്യം എന്നിവ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നു എന്നതാണ് മറ്റൊരു ലേഖനത്തിന്റെ വിഷയം. ആദ്യകാല ദേശചരിത്രങ്ങളും ഭാഷാചരിത്രങ്ങളും സാഹിത്യചരിത്രങ്ങളും വെളിപ്പെടുത്തുന്ന ചരിത്രബോധത്തിന്റെ മതാത്മക-ഐതിഹ്യാത്മക സ്വഭാവങ്ങളെക്കുറിച്ചുള്ള വിശകലനമായും ഈ ലേഖനം മാറുന്നു.
മലയാളത്തിന്റെ ഏക പുസ്തകചരിത്രകാരൻ, കെ.എം. ഗോവിയെക്കുറിച്ചുള്ള ഒരനുസ്മരണമാണ് ഈ ഗ്രന്ഥത്തിലെ അവസാന രചന. പുസ്തകം എന്ന ഉല്പന്നത്തെ ഒരു സമൂഹത്തിന്റെയും ജനതയുടെയും ഭാഷയുടെയും സാംസ്കാരിക മൂലധനത്തിന്റെ മുഖ്യ സ്രോതസ്സായി വ്യാഖ്യാനിക്കുന്ന ആധുനികതയുടെ പൈതൃകസൂക്ഷിപ്പുകാരനായിരുന്നു ഗോവിയെന്ന് ശ്രീകുമാർ. മതപാരമ്പര്യത്തിൽ നിന്ന് മതേതരപാരമ്പര്യത്തിലേക്കും കാവ്യനാടകാദികളിൽ നിന്ന് ഗദ്യസാഹിത്യത്തിലേക്കും വൻതോതിൽ പരിണമിച്ച മലയാളഭാവുകത്വം പുസ്കമെന്ന രൂപകത്തിലാണ് അതിന്റെ സാക്ഷാത്കാരം കണ്ടെത്തിയത്. ഗോവി ഈ പൈതൃകത്തിന്റെ ചരിത്രകാരനായിരുന്നു. മലയാളഗ്രന്ഥസൂചി എന്ന പേരിൽ അദ്ദേഹം തയ്യാറാക്കിയ ചരിത്രരേഖ ഏഴു വാല്യങ്ങളിലായി 1777 മുതൽ 1995 വരെ മലയാളത്തിൽ പ്രസിദ്ധീകൃതമായ മുഴുവൻ പുസ്തകങ്ങളും സാഹിത്യം, സാഹിത്യേതരം എന്നു വിഭജിച്ച് പട്ടികപ്പെടുത്തുന്നു.
ചുരുക്കത്തിൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ മലയാളം അച്ചടി, മുഖ്യമായും പുസ്തകം ആനുകാലികം എന്നീ മാദ്ധ്യമങ്ങളിലൂടെ സൃഷ്ടിച്ച സാംസ്കാരിക പ്രഭാവങ്ങൾ കേരളത്തിന്റെ ആധുനികീകരണത്തിൽ വഹിച്ച പങ്കിന്റെ ഭാഗികമെങ്കിലും ശ്രദ്ധേയമായ അവലോകനമായി മാറുന്നു, ഈ ഗ്രന്ഥം.
അച്ചുകൂടത്തിലെ കേരളം
എ ജി ശ്രീകുമാർ
കൈരളി ബുക്സ്, കണ്ണൂർ
2014, വില : 150 രൂപ
പുസ്തകത്തിൽ നിന്ന്
അച്ചടി വ്യാപകമാകുന്നതോടുകൂടി കേരളത്തിലെ സാമൂഹികഘടനയിലും ജാതിഘടനയിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. സ്ത്രീകളും കീഴാളരും നിലവിലിരുന്ന സാമൂഹിക ഘടനയിൽ നിന്ന് പുറത്തുകടക്കുകയും ആധുനികീകരിക്കപ്പെടുകയും ചെയ്തു. ശ്രേണീകൃത സാമൂഹികഘടനയിലെ കീഴാഴ്മയിൽ നിന്ന് പുറത്ത് കടന്ന് സാഹിത്യപ്രവർത്തനത്തിലേർപ്പെടാൻ അച്ചടി സഹായകമായി. പുസ്തകപ്രസാധനവും വായനയും വായനാസംസ്കാരവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തന്നെ ഇത്തരത്തിൽ സാമൂഹികമായി നിലവാരപ്പെടുന്നതിന്റെ പുതിയ മാനദണ്ഡമായി മാറുന്നുണ്ട്. കേരളം മലയാളികളുടെ മാതൃഭൂമി (1948) എന്ന കൃതിയിൽ ഇ.എം.എസ്. മഹാകവി കുമാരനാശാനെ നിരീക്ഷിക്കുന്നത് അച്ചടിയുടെയും വായനാഭിരുചിയുടെയും വ്യാപകത്വത്തിലും സ്വീകാര്യതയിലും കേരളീയസമൂഹത്തിൽ ഉണ്ടായിട്ടുള്ള പുതിയ ചില മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സഹായകരമാണ്. 'ഖണ്ഡകാവ്യപ്രസ്ഥാനമെന്ന പേരിലറിയപ്പെടുന്ന ആ പ്രസ്ഥാനത്തിന്റെ
ആദ്യകവി 'അയിത്തക്കാര'നെന്ന പേരിൽ അകറ്റിനിർത്തപ്പെടുന്ന ഒരു സമുദായത്തിൽ - തീയസമുദായത്തിൽ ജനിച്ച ഒരാളായിരുന്നുവെന്ന പരമാർത്ഥം അദ്ദേഹം വെട്ടിത്തുറന്ന കാവ്യസരണിയെപ്പോലെ തന്നെ വിപ്ലവകരമായിരുന്നു. കേരളത്തിന്റെ പൊതുസംസ്കാരമെന്ന പേരിൽ നാമെല്ലാം അഭിമാനം കൊള്ളുന്ന പുരാതന നാടുവാഴി സംസ്കാരത്തിൽ നിന്നും ആട്ടിയകറ്റപ്പെട്ടതും അക്കാരണത്താൽ തന്നെ ആ സംസ്കാരത്തെ പുഷ്ടിപ്പെടുത്തത്തക്ക വിലയേറിയ യാതൊരു സംഭാവനയും നൽകാൻ കഴിയാത്തതുമായ ഒരു സമുദായത്തിലാണു ജനിച്ചതെങ്കിലും മൂന്നാലു ഖണ്ഡകാവ്യങ്ങളെഴുതിക്കഴിഞ്ഞപ്പോഴേക്കും അദ്ദേഹം 'മഹാകവി'പ്പട്ടത്തിനർഹനായി. സാഹിത്യത്തിലെ സവർണ്ണകുത്തകയെ തന്റെ അസാമാന്യമായ കവിതാവാസനകൊണ്ടദ്ദേഹം പൊളിച്ചു' (ഇ.എം.എസ്., 2000:258). കീഴാളരിൽ നിന്ന് എഴുത്തുകാരുണ്ടാവുന്നതും, അവരുടെ വായനാഭിരുചിയും സംവേദനശീലവും മാറിവരുന്നതും ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലാണ്.
സാമ്പ്രദായിക ജാതികേന്ദ്രിത വ്യവസ്ഥയിൽ സാംസ്കാരിക മൂലധനത്തിന്റെ അഭാവം കൊണ്ട് (ഇവിടെ അഭാവം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് കീഴാളരുടെ സാമൂഹിക, സാംസ്കാരിക വിഭവങ്ങൾക്ക് ജ്ഞാനരൂപങ്ങൾക്ക് സവിശേഷ വ്യവസ്ഥിതിയിൽ വ്യാവഹാരിക മൂല്യം ലഭിച്ചിരുന്നില്ല എന്നാണ്). കീഴാളസമൂഹങ്ങൾ അച്ചടിയുടെ വ്യാപനത്തോടെ പുതിയ മാദ്ധ്യമത്തിന്റെ സാധ്യതയെ ഉപയോഗപ്പെടുത്തിക്കൊണ്ട് നിലവാരപ്പെടുകയാണുണ്ടായത്. ഇത്തരത്തിൽ കീഴാളസമൂഹത്തിൽപ്പെട്ട കുമാരനാശാന് സവർണ്ണരുമായി മത്സരിച്ച് നില്ക്കാനുള്ള ശേഷി വർദ്ധിപ്പിക്കാനും അഥുവഴി സാമൂഹികമായും രാഷ്ട്രീയമായും സവിശേഷ ചരിത്രസന്ദർഭത്തിൽ നിലവാരപ്പെടാനും സാധിച്ചത് അച്ചടിയുടെയും പുസ്തകപ്രസാധനത്തിന്റെയും പുതിയ വായനാസംസ്കാരത്തിന്റെയും മാദ്ധ്യമസാധ്യതകളെയും അഭിരുചികളെയും തൃപ്തിപ്പെടുത്താനായതുകൊണ്ടുകൂടിയാണ്. ഒരാളുടെ സാമൂഹികനില, സാമൂഹികപദവി നിർണ്ണയിക്കപ്പെടുന്നത് അയാളുടെ മത്സരശേഷിയെ ആശ്രയിച്ചാണെന്നുള്ള ബോർദ്യൂവിന്റെ നിരീക്ഷണം (1999:406) ശ്രദ്ധേയമാണ്. കീഴാളസമൂഹങ്ങൾക്ക് സവിശേഷ ചരിത്രഘട്ടത്തിൽ സാമൂഹികവും സാംസ്കാരികവുമായി മേലാളരോട് മത്സരിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന് അച്ചടിയും പുസ്തകപ്രസാധന സംരംഭങ്ങളും സഹായകരമായ അന്തരീക്ഷം സൃഷ്ടിച്ചു. പലതരത്തിലും ഇത് കേരളത്തിന്റെ ജനാധിപത്യപ്രക്രിയയെ ചലനാത്മകമാക്കുകയാണുണ്ടായത്.
കേരളീയ പൊതുമണ്ഡലത്തിന്റെ പരിമിതമായ സാംസ്കാരിക രാഷ്ട്രീയാവസ്ഥകളെയും ഇവിടെ കാണാതിരുന്നുകൂടാ. മലയാള അച്ചടിയുടെ ആരംഭം മുതൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെപ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ 1177 എണ്ണമാണ് (സാഹിത്യം 504, സാഹിത്യേതരം 673) സാക്ഷരതാനിരക്ക് 10-12 ശതമാനവും (ഗോവി കെ.എം., 1974 ). കേരളീയ പ്രസാധനത്തിന്റെ തുടക്കകാലത്ത് മുതൽ മുടക്കിയ നാട്ടുപ്രസാധകർ ഭാഷയിലെ ക്ലാസ്സിക്കുകളുടെ ജനപ്രീതിയെ പ്രസാധന വ്യവസായത്തിലേക്ക് മാറ്റുകയാണുണ്ടായത്. പുസ്തകകേന്ദ്രിതമായ വായന മലയാളപ്രസാധനത്തിന്റെ ആരംഭകാലത്ത് അത്ര വ്യാപകമായിരുന്നില്ലെന്നുള്ള തെളിവുകൾ ധാരാളമുണ്ട്. 'മലയാളത്തിൽ സ്വയമായിട്ട് തോന്നിയ പുസ്തകങ്ങൾ ഉണ്ടാക്കുവാനും ഈയിടെ തുടങ്ങിയിട്ടില്ല, ചുരുക്കമായിട്ട് ഉണ്ടെങ്കിലും ഒട്ടുനല്ല പുസ്തകങ്ങൾ എഴുതിക്കാണുന്നത് വടക്കരാണ്' (പ്രിയദർശനൻ ജി., 1997:32) എന്ന് 1890-ൽ കണ്ടത്തിൽ വറുഗീസുമാപ്പിള എഴുതിയതും ഇവിടെ ഓർക്കുക. പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം മാത്രമല്ല വിലക്കൂടുതൽ കൊണ്ടും ഒരുവിധം ദ്രവ്യസ്ഥന്മാരുടെ ഭവനങ്ങളിലല്ലാതെ സാധാരണക്കാരന്മാരുടെയും പാവങ്ങളുടെയും ഭവനങ്ങളിൽ അവയ്ക്ക് പ്രവേശം ലഭിച്ചിരുന്നില്ല എന്ന സുബ്ബയ്യ തെന്നാട്ട് റെഡ്യാരുടെ നിരീക്ഷണവും (ഗോവി കെ.എം., 1998:155) പുസ്തകകേന്ദ്രിതവായനയുടെ ചുരുങ്ങിയ പ്രചാരത്തെ സാക്ഷ്യപ്പെടുത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്