വര, ചിരി, ചിന്ത
ഷാജി ജേക്കബ്
മലയാളത്തിൽ ഇന്നുള്ള ഏറ്റവും പ്രസിദ്ധനും ജനപ്രിയനുമായ പത്രപ്രവർത്തകരിലൊരാളാണ് മാതൃഭൂമിയിലെ കാർട്ടൂണിസ്റ്റായ കെ ആർ ഗോപീകൃഷ്ണൻ. മുതിർന്ന പത്രാധിപന്മാരും റിപ്പോർട്ടർമാരും കോളമിസ്റ്റുകളുമൊക്കെയുള്ളപ്പോഴും ഗോപീകൃഷ്ണന്റെ സാന്നിധ്യം വേറിട്ടുനിൽക്കുന്ന ഒന്നാണ്. ഒരുപക്ഷെ ടോംസിനൊഴികെ ഒരു കാർട്ടൂണിസ്റ്റിനും മുൻപുലഭിക്കാത്ത ജനപ്രീതി ഗോപീകൃഷ്ണന് മലയാളത്തിലുണ്ട്. ടോംസുംഗോപിയും തമ്മിലാകട്ടെ വേളൂർ കൃഷ്ണൻകുട്ടിയും വി കെ എന്നും തമ്മിലുള്ള അന്തരവുമുണ്ട്. പലപ്പോഴും ഒരുദിവസത്തെ മാതൃഭൂമി പത്രത്തിന്റെ വായന പലരിലും അവശേഷിപ്പിക്കുന്ന ഏക ചിത്രവും ഗോപിയുടെ കാർട്ടൂൺ ആയിരിക്കും. തലക്കെട്ടും മുഖ്യവാർത്തകളും മറന്നാലും അതു മറക്കാൻ പലർക്കും കഴിയാറില്ല. രാഷ്ട്രീയപത്രപ്രവർത്തനത്തിന്റെ മുഖ്യധാരകളിലൊന്നായ കാർട്ടൂൺ, വരയും ചിരിയും ചിന്തയും സമന്വയിപ്പിക്കുന്ന മാദ്ധ്യമരൂപമായി മലയാളിയുടെ ദൈനംദിന പത്രവായനാബോധത്തിൽ ഇത്രമേൽ സ്വാധീനം മുൻപൊരിക്കലുമുണ്ടാക്കിയിട്ടില്ല എന്നുതന്നെ പറയാം. ഗോപീകൃഷ്ണനു മുൻപും പിൻപും എന്നു വിഭജിക്കാവുന്നവിധം പ്രകടമാണ് മലയാളപത്രങ്ങളിലെ പൊളിറ്റിക്കൽ കാർട്ടൂണിന്റെ ചരിത്രവും സംസ്കാരവും.
മലയാള പശ്ചാത്തലത്തിൽ അസാധാരണമായ രാഷ്ട്രീയമൂർച്ചയും നർമബോധവും പ്രകടിപ്പിച്ചും അപൂർവമായ ജനസമ്മതിയും കാലികപ്രസക്തിയും കൈവരിച്ചും നിലനിൽക്കുകയാണ് ഈ യുവാവിന്റെ കാർട്ടൂൺകല. മറ്റൊരു മലയാളപത്രത്തിലും ഇത്രമേൽ മൗലികതയുള്ള കാർട്ടൂണിസ്റ്റുകളില്ല എന്നു മാത്രമല്ല, അവരിൽ പലരും ഗോപിയെ അനുകരിച്ചാണ് ഇന്നിപ്പോൾ കാർട്ടൂൺ സങ്കല്പിക്കുന്നതുതന്നെ. തീർച്ചയായും ഇന്ത്യൻ പത്രരംഗത്തെ കാർട്ടൂൺ കുലപതിയായിരുന്ന ആർ കെ ലക്ഷ്മണിനെപ്പോലുള്ളവരുടെ പദവിയിലേക്ക് ഗോപി എത്തിച്ചേർന്നിട്ടൊന്നുമില്ല. ഡൽഹി കീഴടക്കിയ മലയാളി കാർട്ടൂണിസ്റ്റുകളുടെ (ശങ്കർ മുതൽ അബുവും വിജയനും ഉണ്ണിയും രവിശങ്കറും വരെയുള്ളവർ) ആംഗല, ബൗദ്ധിക പരിവേഷങ്ങൾ ആർജ്ജിക്കാനും ഗോപീകൃഷ്ണനു കഴിഞ്ഞിട്ടില്ല. സുധീർതലാംഗിനെപ്പോലെയോ അജിത് നൈനാനെപ്പോലെയോ ഉള്ള സമകാലികരായ കാർട്ടൂണിസ്റ്റുകളുടെ ശൈലിയിൽ കാരിക്കേച്ചറുകളുടെ സൗന്ദര്യവും രൂപത്തികവും നിർമ്മിതിയിലെ സാങ്കേതികമേന്മയും ഗോപിക്കപ്രാപ്യവുമാണ്. എങ്കിലും മലയാള പശ്ചാത്തലത്തിൽ അസാധാരണമായ രാഷ്ട്രീയമൂർച്ചയും നർമബോധവും പ്രകടിപ്പിച്ചും അപൂർവമായ ജനസമ്മതിയും കാലികപ്രസക്തിയും കൈവരിച്ചും നിലനിൽക്കുകയാണ് ഈ യുവാവിന്റെ കാർട്ടൂൺകല. മറ്റൊരു മലയാളപത്രത്തിലും ഇത്രമേൽ മൗലികതയുള്ള കാർട്ടൂണിസ്റ്റുകളില്ല എന്നു മാത്രമല്ല, അവരിൽ പലരും ഗോപിയെ അനുകരിച്ചാണ് ഇന്നിപ്പോൾ കാർട്ടൂൺ സങ്കല്പിക്കുന്നതുതന്നെ. ഇക്കൂട്ടത്തിൽ ഗോപിയുടെ മുൻ, പിൻതലമുറകളിലുള്ള സ്റ്റാഫ് കാർട്ടൂണിസ്റ്റുകൾ ഒരുപോലെയുണ്ട് എന്നതാണ് ഏറ്റവും വലിയ കൗതുകം.
1993 മുതൽ എട്ടുവർഷം കേരളകൗമുദിയിൽ കാർട്ടൂണിസ്റ്റായിരുന്നുവെങ്കിലും 2001 ൽ മാതൃഭൂമിയിൽ ചേർന്നതോടെയാണ് ഗോപീകൃഷ്ണൻ വലിയൊരു വായനാസമൂഹത്തിലെത്തുന്നത്. കേരള പ്രസ്അക്കാദമിയുടെ 'മീഡിയ' മാസികയിൽ ലോകവാർത്താ കാർട്ടൂണുകൾ തെരഞ്ഞെടുത്തവതരിപ്പിക്കുന്ന ഒരു കോളംതന്നെ ഇപ്പോൾ ഗോപീകൃഷ്ണനുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലവും ഗോപിയെ മറികടന്ന് ഒരു കാർട്ടൂണിസ്റ്റ് മലയാളത്തിലുണ്ടായിട്ടില്ല. കൂടുതൽ വലിയ പത്രത്തിലുണ്ടായിരുന്ന കാർട്ടൂണിസ്റ്റുകൾ പോലും ഗോപിക്കു മുന്നിൽ അസ്തപ്രജ്ഞരായി.
മറ്റുചില കാർട്ടൂണിസ്റ്റുകളെപ്പോലെ അമ്പരപ്പിക്കുന്ന രാഷ്ട്രീയദാസ്യങ്ങളോ മലക്കംമറിച്ചിലുകളോ ദ്വയാർഥപ്രയോഗത്തിലൂടെ സൃഷ്ടിക്കുന്ന അശ്ലീല ധ്വനികളോ വ്യക്ത്യധിക്ഷേപമോ സ്വഭാവഹത്യയോ ഗോപീകൃഷ്ണന്റെ രചനാലോകത്തിന്റെ ഭാഗമല്ല. ആദ്യകാല ശ്രീനിവാസൻ, സിദ്ദിഖ്-ലാൽ തിരക്കഥകൾ പോലെ, അവ അടച്ചും തുറന്നുമുള്ള ചിരികളും അവയ്ക്കുള്ളിലൊളിപ്പിച്ച മുനയുള്ള ചിന്തകളും കൊണ്ട് പ്രസന്നമാണ്. രാഷ്ട്രീയസംസ്കാരത്തിന്റെ അടിമുടി നർമഭരിതമായ പരിഹാസ, വിമർശനങ്ങളാണ് ഗോപിയുടെ മുഖ്യ മേഖല. ദൃശ്യമാദ്ധ്യമങ്ങളുടെ പ്രചാരം വിശേഷിച്ചും വാർത്താചാനലുകളുടെ വ്യാപനം നടക്കുന്ന കാലത്തും ഗോപീകൃഷ്ണന്റെ കാർട്ടൂണുകൾ ഒന്നിനൊന്ന് ജനപ്രിയമായി നിലനിൽക്കുന്നതിന്റെ കാരണമെന്താവാം? അത് നിശ്ചയമായും അവയുടെ ജനപ്രിയസംസ്കാര സ്വരൂപം തന്നെയാണ്.
മലയാളിയുടെ ജനപ്രിയസംസ്കാരങ്ങളുടെ ചുവടുപിടിച്ചാണ് ഈ കാർട്ടൂണിസ്റ്റിന്റെ സർഗജീവിതം രൂപപ്പെടുന്നത്. അവയാകട്ടെ പാരഡിയോ പകർപ്പോ ആയി ഒരിക്കലും മാറുന്നുമില്ല. സിനിമ, ചലച്ചിത്രഗാനം, നാടൻപാട്ട്, പരസ്യം, പഴഞ്ചൊല്ല്, വിവാദ രാഷ്ട്രീയപ്രസ്താവനകൾ, പത്രവാർത്തകൾ, ടെലിവിഷൻ രൂപങ്ങൾ, കൗതുകവർത്തമാനങ്ങൾ തുടങ്ങിയവയെ നിമിത്തവും പശ്ചാത്തലവും സന്ദർഭവും സൂചനയും രൂപകവുമൊക്കെയാക്കി മാറ്റി ഗോപീകൃഷ്ണൻ മലയാളിയുടെ രാഷ്ട്രീയവ്യാജങ്ങളെയും കപടബിംബങ്ങളെയും ജനകീയവിചാരണ ചെയ്യുന്നു. വരയുടെ വടിവുകളെക്കാൾ വാക്കുകളുടെ ധ്വന്യാത്മകമായ സന്ദർഭോചിതത്വംകൊണ്ട് നർമവും പരിഹാസവും പേറുന്ന ആ കാർട്ടൂണുകൾ വിമർശനങ്ങളും വിയോജിപ്പുകളും നിലപാടുകളുമായി ഓരോ ദിവസവും മലയാളിയെ തേടിയെത്തുന്നു. ചിരിയും ചിന്തയും ഒരുപോലെ അവയിൽ തുളുമ്പിനിറയുന്നു. അങ്ങനെ മലയാളമാദ്ധ്യമചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ ഒരു രാഷ്ട്രീയവിമർശനരൂപവും ഗണവുമായി ഗോപീകൃഷ്ണന്റെ മാതൃഭൂമി കാർട്ടൂണുകൾ മാറുന്നു. അവയിൽനിന്നു തെരഞ്ഞെടുത്ത മുന്നൂറ്റമ്പതോളം കാർട്ടൂണുകളുടെ സമാഹാരമാണ് ഈ പുസ്തകം. ഗോപിയുടെ കാർട്ടൂൺ ജീവിതത്തിലെ ഏറ്റവും മികച്ച രചനകളുടെ സമാഹാരമല്ല ഇതെങ്കിൽപോലും താരതമ്യേന മികച്ച നിരവധി കാർട്ടൂണുകളുണ്ട് ഇതിൽ. ചിലതുനോക്കുക.
ഗോപീകൃഷ്ണന്റെ കാർട്ടൂൺ (പുറം 87). ഏ.ഡി.ബി. കരാറിനെക്കുറിച്ചു നടന്ന സംവാദങ്ങളിൽ വി എസ്. നടത്തിയ മലക്കംമറിച്ചിലാണ് ഗംഭീരമായ മറ്റൊരു കാർട്ടൂണായി മാറുന്നത് (പുറം 105). മൂന്നാർ ഓപ്പറേഷനിൽ വി എസ്. നിയോഗിച്ച മൂന്നു 'പൂച്ച'കളുടെ ദുർവിധിയാവിഷ്ക്കരിക്കുന്ന കാർട്ടൂൺ 'പൂച്ച പെറ്റു, പൂച്ച തിന്നു' എന്ന പ്രസിദ്ധമായ ചൊല്ലാണ് (പുറം 150). ഒ.വി. വിജയന്റെ ചിതാഭസ്മത്തെച്ചൊല്ലിയുണ്ടായ മതതർക്കമാണ് ഗോപിയുടെ ശ്രദ്ധേയമായ മറ്റൊരു രചന. വിജയന്റെ ജീവിതവും രാഷ്ട്രീയവും അതിസമർഥമായി ധ്വനിപ്പിക്കുന്ന ഗൗരവതരമായ ഒരാഖ്യാനം (പുറം 65). ഒ.വി. വിജയന്റെ കാർട്ടൂൺവരയെ വിസ്മയകരമായി പിന്തുടരുന്ന രചന. ഗോഡ്സിലയെ അനുസ്മരിപ്പിക്കുന്ന അമേരിക്കയിലെ തീവ്രവാദ ആക്രമണവും ഗുജറാത്തിലെ നരഹത്യക്കുശേഷം നരേന്ദ്ര മോദിയെ തള്ളിപ്പറയുന്ന വാജ്പേയിയുടെ ധർമ്മസങ്കടവും മുതൽ വടക്കൻപാട്ടിന്റെ പാരഡിയായി മാറുന്ന പിണറായി-മുരളീധരൻ ബാന്ധവവും മുരളിയെ മഹാത്മാഗാന്ധിയോടുപമിക്കുന്ന കരുണാകരനെ കൊന്നുകൊലവിളിക്കുന്ന രചനയും 'ഗോഡ്ഫാദർ' സിനിമയിലെ സംഘർഷരംഗത്തോടിണക്കി കരുണാകരന്റെ കുടുംബത്തർക്കം ചിത്രീകരിക്കുന്ന കാർട്ടൂണും വരെ ഇതു നീളുന്നു. 2006-ലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചരിത്രപ്രസിദ്ധമായ തെരഞ്ഞെടുപ്പു പതനം പ്രമേയമാക്കുന്ന കാർട്ടൂൺ ഉദാഹരണം. മമ്മൂട്ടിച്ചിത്രമായ 'രാജമാണിക്യ'ത്തിലെ 'യെവൻ പുലിയാണ് കെട്ടാ' എന്നെഴുതിയ ഫ്ളക്സ്ബോർഡുകൾ കുറ്റിപ്പുറം മണ്ഡലത്തിലുടനീളം സ്ഥാപിച്ചാണ് മുസ്ലിംലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കെ.ടി. ജലീൽ കാൽലക്ഷത്തോളം വോട്ടുകൾക്ക് കുഞ്ഞാപ്പയെ അട്ടിമറിച്ചതിന്റെ ഏറ്റവും ജനശ്രദ്ധ നേടിയ ആവിഷ്ക്കാരമായി മാറി, ഗോപീകൃഷ്ണന്റെ കാർട്ടൂൺ (പുറം 87). ഏ.ഡി.ബി. കരാറിനെക്കുറിച്ചു നടന്ന സംവാദങ്ങളിൽ വി എസ്. നടത്തിയ മലക്കംമറിച്ചിലാണ് ഗംഭീരമായ മറ്റൊരു കാർട്ടൂണായി മാറുന്നത് (പുറം 105). മൂന്നാർ ഓപ്പറേഷനിൽ വി എസ്. നിയോഗിച്ച മൂന്നു 'പൂച്ച'കളുടെ ദുർവിധിയാവിഷ്ക്കരിക്കുന്ന കാർട്ടൂൺ 'പൂച്ച പെറ്റു, പൂച്ച തിന്നു' എന്ന പ്രസിദ്ധമായ ചൊല്ലാണ് (പുറം 150). ഒ.വി. വിജയന്റെ ചിതാഭസ്മത്തെച്ചൊല്ലിയുണ്ടായ മതതർക്കമാണ് ഗോപിയുടെ ശ്രദ്ധേയമായ മറ്റൊരു രചന.
വിജയന്റെ ജീവിതവും രാഷ്ട്രീയവും അതിസമർഥമായി ധ്വനിപ്പിക്കുന്ന ഗൗരവതരമായ ഒരാഖ്യാനം (പുറം 65). ഒ.വി. വിജയന്റെ കാർട്ടൂൺവരയെ വിസ്മയകരമായി പിന്തുടരുന്ന രചന. ഗോഡ്സിലയെ അനുസ്മരിപ്പിക്കുന്ന അമേരിക്കയിലെ തീവ്രവാദ ആക്രമണവും ഗുജറാത്തിലെ നരഹത്യക്കുശേഷം നരേന്ദ്ര മോദിയെ തള്ളിപ്പറയുന്ന വാജ്പേയിയുടെ ധർമ്മസങ്കടവും മുതൽ വടക്കൻപാട്ടിന്റെ പാരഡിയായി മാറുന്ന പിണറായി-മുരളീധരൻ ബാന്ധവവും മുരളിയെ മഹാത്മാഗാന്ധിയോടുപമിക്കുന്ന കരുണാകരനെ കൊന്നുകൊലവിളിക്കുന്ന രചനയും 'ഗോഡ്ഫാദർ' സിനിമയിലെ സംഘർഷരംഗത്തോടിണക്കി കരുണാകരന്റെ കുടുംബത്തർക്കം ചിത്രീകരിക്കുന്ന കാർട്ടൂണും വരെ ഇതു നീളുന്നു. നാടോടിക്കാറ്റ്, കടമറ്റത്തുകത്തനാർ തുടങ്ങിയ സിനിമാ, ടെലിവിഷൻ കൃതികളുടെ പാഠാന്തരമാണ് മറ്റുചില കാർട്ടൂണുകൾ മലയാളത്തിലെ എത്രയെങ്കിലും ജനപ്രിയമായ ചലച്ചിത്രരംഗങ്ങളും ഡയലോഗുകളും പരസ്യവാചകങ്ങളും രാഷ്ട്രീയപ്രയോഗങ്ങളും ഗോപീകൃഷ്ണൻ അങ്ങേയറ്റം ഔചിത്യത്തോടെ തന്റെ കാർട്ടൂണുകളിൽ സന്നിവേശിപ്പിക്കും.
ഏറെ കാലികമാണ് ഈ കാർട്ടൂണുകൾ മിക്കതും. പക്ഷെ ഒരു രചനയുടെയും കാലസൂചന നൽകുന്നില്ല എന്നത് ഈ പുസ്തകത്തിന്റെ വലിയൊരു ന്യൂനത തന്നെയാണ്. എങ്കിലും വരയ്ക്കപ്പെട്ട കാലത്തുനൽകിയ രാഷ്ട്രീയാനന്ദം ഒന്നുകൊണ്ടുമാത്രം ഈ കാർട്ടൂണുകൾ ഒരു സമാന്തരചരിത്രം നിർമ്മിക്കുകയും ഇന്നും പ്രസകതമാകുകയും ചെയ്യുന്നു.
ഗോപീകൃഷ്ണന്റെ കാർട്ടൂണുകൾ
കെ.ആർ. ഗോപീകൃഷ്ണൻ
മാതൃഭൂമി ബുക്സ്, 2013
വില : 425 രൂപ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്