സിപിഐ(എം) സമ്മേളനം: കേരളത്തിനും ജനങ്ങൾക്കും എന്ത് നേട്ടം ലഭിച്ചു? നടന്നത് പൂരപറമ്പിലേ ആരവങ്ങൾ.
കേരളത്തിലെ എന്തു രാഷ്ട്രീയമാണ് സിപിഐ(എം) സമ്മേളനം ചർച്ചചെയ്തത്? കേരളത്തെ മുക്കി കൊല്ലുന്ന അഴിമതികൾ, വരുമാന മാർഗം കുറഞ്ഞ് കുറഞ്ഞ് ദാരിദ്രരാകുന്ന കർഷകർ, വേരുറപ്പിക്കുന്ന മാവോവാദം, എണ്ണവില കയറിയപ്പോൾ കൂടിയ വിലകയറ്റം ഇപ്പോഴും അതേപടി നിലനില്‍ക്കുന്നത്, എണ്ണവിലക്കുറവിന്റെ 80% നേട്ടവും എണ്ണ കമ്പിനികളും സർക്കാരുകളും തട്ടിയെടുത്ത് ജനങ്ങൾക്ക് നക്കാപ്പിച്ച മാത്രം നല്‍കുന്നത്, ഒന്നും ഈ സമ്മേളനം പരിഗണിച്ചില്ല. ഒരു രൂപയുടെ അരിവിതരണം നിലച്ചാൽ അന്നം മുട്ടുകയും പട്ടിണിയിലാവുകയും ചെയ്യുന്ന കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങളുടെ ആഹാരത്തിന്റേയും വിശപ്പിന്റേയും വിഷയം ഈ തൊഴിലാളി പാർട്ടിക്ക് സമ്മേളനത്തിൽ വിഷയമായില്ല. ഗാഡ്ഗിലും കസ്തൂരിരംഗനും വന്നശേഷമുള്ള ആദ്യ സമ്മേളനമായിട്ടും പരിസ്ഥിതി വിഷയത്തിൽ പല വള്ളത്തിലും കാലുചവുട്ടി സമ്മേളനം ഒഴിഞ്ഞുമാറി. ശതകോടികൾ ചെലവിട്ട് നടത്തിയ ഈ സമ്മേളനം കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടാകിയോ? അതോ ജനങ്ങളുടെ പണവും, സമയവും ഒക്കെ നഷ്ടപ്പെടുത്തുകയാണോ ചെയ്തത്?
ഒരു പൂരത്തിനു കൊടിയേറി, പൂരപ്പറമ്പിലേ എല്ലാ പരിപാടികളും അരങ്ങേറി, അതിഗംഭീരമായി അവസാനിച്ച വെറും ഒരു പൂരക്കാഴ്ചപോലെയായി ഈ സമ്മേളനം. ഒരു പാട് വിഷയങ്ങൾ ഉയർത്തി വെടികൾ പൊട്ടിച്ചെങ്കിലും എല്ലാം കഴിഞ്ഞപ്പോൾ ഒരു പൂരവെടിക്കെട്ട് പോലെ എല്ലാം കഴിഞ്ഞുപോയി. കേരളത്തിലെ ജനത്തിനു ഒരുതരത്തിലും താങ്ങാൻ പറ്റാത്തരീതിയിൽ അനുദിനം കുതിച്ചുകയറുന്ന വൈദ്യുതി നിരക്ക് എന്തുകൊണ്ട് ചർച്ചയായില്ല. കേരളത്തെ ആകമാനം രോഗക്കിടക്കയിലേക്ക് കൊണ്ടുപോകുന്ന മാലിന്യ വിഷയവും നഗരങ്ങളിലേയും, പട്ടണങ്ങളിലേയും കൊച്ചുകൊച്ച് അങ്ങാടികളിലേവരെ വൃത്തികേടും മാലിന്യവും എന്തുചെയ്യണമെന്ന് ഒരു 5 മിനിട്ടെങ്കിലും ചർച്ച ചെയ്യാമായിരുന്നു.
രാജ്യത്തെ ഓരോ കർഷകന്റെ കഴുത്തിലും കുരുക്ക് വീഴുകയും, അവരുടെ ജനാധിപത്യവും, മൗലീകവുമായ അവകാശം കൊന്നുകളയുകയും ചെയ്യുന്ന പുതിയ കൃഷി ഭൂമി ഏറ്റെടുക്കൻ നിയമത്തിൽ ഒരു നയവും പാർട്ടി സ്വീകരിച്ചതായി കണ്ടില്ല. അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് സമരം നടന്നുകൊണ്ടിരിക്കുന്ന അതേ അവസരത്തിലാണ് കേരളത്തിൽ സിപിഐ(എം) സമ്മേളനം നടന്നത്. എന്നിട്ടും ജന്മിമാരെ കെട്ടുകെട്ടിച്ച് കൃഷിഭൂമി കർഷകർക്ക് പിടിച്ചുവാങ്ങി നല്കിയ പാരമ്പര്യം ഉള്ള ഈ പാർട്ടിയുടെ പിന്മുറക്കാർ അതൊന്നും ചർച്ചയെ ചെയ്തില്ല.
രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ എല്ലാ കക്ഷികളേയും ചൂലിനടിച്ചുവാരി കുപ്പയിലെറിഞ്ഞ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയം ചർച്ചയെ ചെയ്തില്ല. രണ്ട് വർഷം പ്രായമുള്ള ഒരു പാർട്ടി ഭാരതത്തിന്റെ തലസ്ഥാനം ഏകപക്ഷീയമായി തൂത്തുവാരിയ വീരഗാഥ 50 വർഷം പ്രായമുള്ള സിപിഎമ്മിന് ചർച്ച ചെയ്യാൻ നാണമുണ്ടായിട്ടാണോ? ആം ആദ്മിയെ ചർച്ച ചെയ്തില്ലെങ്കിലും അവരുയർത്തുന്ന രാഷ്ട്രീയം ചർച്ചചെയ്യണമായിരുന്നു. ആപ് പാർട്ടി ചെയ്തുകാണിച്ച വൈദ്യുതി നിരക്ക് കുറയ്ക്കലും വെള്ളക്കരം കുറയ്ക്കലും, സൗജന്യ വെള്ളവും, എല്ലാവർക്കും പാർപ്പിടം, അഴിമതി രഹിതം, പാർട്ടിഫണ്ടുകൾ പരസ്യപ്പെടുത്തൽ എല്ലാം എന്തുകൊണ്ട് സിപിഎമ്മിനും മുന്നോട്ട് വയ്ക്കാമായിരുന്നില്ല?കേരളത്തിൽ ജനങ്ങൾ ഒരു മാറ്റത്തേ ആഗ്രഹിക്കുന്നു. ഇടതും വലതും അല്ലാതെ ഒരു മാറ്റം. ബിജെപിയും പുതുനിര മുന്നണികളും പ്രതീക്ഷയോടെ കേരളത്തെ ഉറ്റുനോക്കുന്നു. ഇത്തരം പുതിയ സാഹചര്യത്തിൽ സമ്മേളനം നടത്തി ഒരുപാടു കോടിരൂപയും ചെലവിട്ട് പതിവുപോലെ എല്ലാവരും പിരിഞ്ഞുപോയി.കേരളത്തിൽ ജനങ്ങൾ ഒരു മാറ്റത്തേ ആഗ്രഹിക്കുന്നു. ഇടതും വലതും അല്ലാതെ ഒരു മാറ്റം. ബിജെപിയും പുതുനിര മുന്നണികളും പ്രതീക്ഷയോടെ കേരളത്തെ ഉറ്റുനോക്കുന്നു. ഇത്തരം പുതിയ സാഹചര്യത്തിൽ സമ്മേളനം നടത്തി ഒരുപാടു കോടിരൂപയും ചെലവിട്ട് പതിവുപോലെ എല്ലാവരും പിരിഞ്ഞുപോയി. നാട്ടുകാർ നല്കിയ പണത്തിനു ചുവപ്പുവിരിച്ചും ചെങ്കടൽ പോലെ ശക്തി പ്രകടനവും അനുയായികൾ തൊണ്ടപൊട്ടുമാറ് എതിരാളികളെ ചീത്തവിളിച്ച് മുദ്രാവാക്യം മുഴക്കിയും മസിലുരുട്ടിയും ഒരു സമ്മേളനവും കൂടി കഴിഞ്ഞു എന്നല്ലാതെ ഒന്നും നടന്നില്ല.
രാജ്യത്തിനകത്തും പുറത്തും ചർച്ചയായ സംഘപരിവാർ സംഘടനകളുടെ ഘർവാപ്സി എന്തുകൊണ്ട് സിപിഐ(എം) സമ്മേളനം ഗൗരമായി എടുത്തില്ല. കേരളത്തിലെ മതേതരത്വത്തിനു എന്നും കാവലായി നിലകൊണ്ട സിപിഐ(എം) ഈ വിഷയത്തിൽ ശക്തമായ നയം സ്വീകരിക്കാതെ ഹൈന്ദവ വോട്ടുകളും ബിജെപിയിലേക്കുള്ള പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ഭയന്ന് മിണ്ടാതിരിക്കുകയായിരുന്നു. ഘർ വാപസിയെ സിപിഐ(എം) സമ്മേളനവും എല്ലും മുള്ളും ഉൾപ്പെടെ മനഃപൂർവം വിഴുങ്ങുകയായിരുന്നു. അങ്ങിനെ മതേതര പാർട്ടിയെന്ന സല്‍പ്പേരും കളഞ്ഞു.
ബാർകോഴയ്ക്കെതിരെ, സമരം നടത്തുമെന്ന് തീരുമാനിച്ചിട്ട് കാര്യമില്ല. ഇപ്പോൾ ബാർക്കോഴയെങ്കിൽ നാളെ വേറെയും കോഴകളും തട്ടിപ്പും വരും. സമരം അല്ല ഒരു രാഷ്ട്രീയപാർട്ടിയുടെ മുഖ്യ പരിപാടി. ഈ ആധുനിക കാലത്ത് അഴിമതി തടയാൻ ഇല്ലാതാക്കാൻ സിപിഐ(എം) എന്തെല്ലാം ചെയ്യും എന്ന് പറയണമായിരുന്നു. നമ്മുടെ ഭരണത്തിന്റെ താഴേതലത്തിലുള്ള വില്ലേജ്ജ് ഓഫീസ്, പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ, ഈ മൂന്നിടത്തും ഇപ്പോഴും നെറ്റും കൈയിൽ വച്ച് പോയാലേ കാര്യങ്ങൾ നടക്കൂ. പാർട്ടിക്ക് ഈ വിഷയത്തിൽ എന്ത് ചെയ്യാൻ ആകുമെന്ന് പറയാമായിരുന്നു. നടന്ന അഴിമതിക്കെതിരെ സമരം നടത്തിയിട്ടുമാത്രം കാര്യമില്ല, അത് നടക്കാതിരിക്കാൻ വേണ്ടതു ചെയ്യണം. വിലക്കയറ്റത്തിനും, വൈദ്യുതി നിരക്ക് കൂടലിനും എതിരേ സമരമല്ല വേണ്ടത്, തങ്ങൾ അധികാരത്തിൽ എത്തിയാൽ ഇതിൽ എത്ര കുറയ്ക്കും എന്ന് തറപ്പിച്ചു പറയുകയാണ് വേണ്ടത്. കാലത്തിനനുസരിച്ച് കേരളത്തിന്റെ വിഷയവും രാഷ്ട്രീയവും ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്ന ഗൗരവ വിഷയങ്ങളും ഈ സമ്മേളനം അവഗണിച്ചു.
ഒരു പ്രാവശ്യം യു.ഡി.എഫ് ഭരിച്ചാൽ അടുത്ത ഭരണം കേരളത്തിലെ ജനങ്ങൾ താളത്തിൽ വച്ച് തരുമെന്ന ധിക്കാരത്തിലും അഹങ്കാരത്തിലും മാത്രമാണ് ജനകീയ വിഷയങ്ങളിൽ ബദൽ നിർദ്ദേശിക്കാതിരുന്നത്. കേരളത്തിലെ സമൂഹവിഷയത്തിലും ഒരു ബദൽ പരിഹാര നിർദ്ദേശം സിപിഐ(എം) മുഖ്യ പ്രതിപക്ഷമെന്ന രീതിയിൽ വെയ്ക്കണമായിരുന്നു. കേരളം നേരിടുന്ന വിഷയങ്ങളെ ആധാരമാക്കി അടുത്ത തിരഞ്ഞെടുപ്പിന്റെ നയം രൂപീകരിക്കണമായിരുന്നു. തിരഞ്ഞെടിപ്പിനു തലേ രാത്രി പാര്‍ട്ടി ഓഫീസിൽ വച്ച് കുറെ നേതാക്കൾ തീരുമാനിക്കുന്നതാകരുത് തിരഞ്ഞെടുപ്പ് നയം. അത് ജനങ്ങളിൽ നിന്നും രൂപീകരിച്ചെടുക്കാനുള്ള ഏറ്റവും വലിയ രാഷ്ട്രീയ വേദി സമ്മേളനത്തിലൂടെ സിപിഐ(എം) കളഞ്ഞു. ചുരുക്കത്തിൽ ജനങ്ങളേയും അവരുടെ വിഷയങ്ങളേയും മറന്ന് നിലവിട്ട് സംസാരിക്കുകയും, പകപോക്കലിന്റേയും ഒക്കെ വേദിയായി സമ്മേളനം. സിപിഐ(എം) പുതിയ കാലഘട്ടത്തിലേക്ക് മാറാനും അതിനേ മാറ്റാനും കൊണ്ടുപോകാനും പഴയ നേതാക്കൾക്ക് അറിയില്ല, കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് രാജ്യത്തെ മുഖ്യ പ്രതിപക്ഷത്തിന്റെ റോൾ ഉണ്ടായിരുന്ന ഈ പാർട്ടി ക്ഷയിച്ച്, നശിച്ച് അസ്ഥികൂടമായി നിൽക്കുന്നു എന്നെങ്കിലും ഒന്ന് അഹങ്കാരവും ദുരയും മാറ്റി വച്ച് സമ്മേളനത്തിൽ ചർച്ച ചെയ്തിരുന്നെങ്കിൽ? തകരാൻ തീരുമാനിച്ച് ഉറപ്പിച്ച രീതിയിലാണ് ഈ പാർട്ടിയുടെ പോക്ക്.ഈ സമ്മേളനത്തിന്റെ ആകെ നേട്ടം വി.എസിനെ തൂക്കിയെടുത്തു പുറത്തെറിഞ്ഞു എന്നതാണ്. അതോടെ പാർട്ടി കഴുകി വൃത്തിയാക്കപ്പെട്ടെന്നും വിഭാഗീയത തീർന്നെന്നും സമ്മേളനം പ്രഖ്യാപിച്ചു. 92 വയസുള്ള ഈ വയോധികന് ക്യാപിറ്റൽ പണീഷ്മെന്റ് നൽകാനായിമാത്രം നടത്തിയ ഒരു സമ്മേളനമായി ചുരുങ്ങിപോയി. ഏറെകാലം പാർട്ടിക്കെതിരെ പരസ്യമായി കോഷ്ടികാട്ടുകയും മുക്രിയിടുകയും ചെയ്ത വി.എസിന് കിട്ടിയ പണി ഉചിതമായിരിക്കുന്നു, നന്നായിരിക്കുന്നു. ഒരു പാർട്ടിയിലും സംഘടനയിലും നിൽക്കുമ്പോൾ അതിന്റെ നിയമങ്ങളും അച്ചടക്കവും പാലിക്കണം.ഈ സമ്മേളനത്തിന്റെ ആകെ നേട്ടം വി.എസിനെ തൂക്കിയെടുത്തു പുറത്തെറിഞ്ഞു എന്നതാണ്. അതോടെ പാർട്ടി കഴുകി വൃത്തിയാക്കപ്പെട്ടെന്നും വിഭാഗീയത തീർന്നെന്നും സമ്മേളനം പ്രഖ്യാപിച്ചു. 92 വയസുള്ള ഈ വയോധികന് ക്യാപിറ്റൽ പണീഷ്മെന്റ് നൽകാനായിമാത്രം നടത്തിയ ഒരു സമ്മേളനമായി ചുരുങ്ങിപോയി. ഏറെകാലം പാർട്ടിക്കെതിരെ പരസ്യമായി കോഷ്ടികാട്ടുകയും മുക്രിയിടുകയും ചെയ്ത വി.എസിന് കിട്ടിയ പണി ഉചിതമായിരിക്കുന്നു, നന്നായിരിക്കുന്നു. ഒരു പാർട്ടിയിലും സംഘടനയിലും നിൽക്കുമ്പോൾ അതിന്റെ നിയമങ്ങളും അച്ചടക്കവും പാലിക്കണം. സംഘടന ഒരു വലിയ കുടുംബമാണ്. വി എസ് അച്യുതാനന്ദൻ രാഷ്ട്രീയം മതിയാക്കി വേലിക്കകത്ത് വീട്ടിൽ കയറ്റുകയാണ് ഇനി ചെയ്യേണ്ടത്. അദ്ദേഹത്തേകൊണ്ട് സിപിഎമ്മിനും കേരളത്തിനും ഇനി കാര്യമായ ഒരാവശ്യവും ഇല്ല. പാർട്ടിയേകൊണ്ട് വി.എസിനും ഇനി ഒന്നും നേടാനില്ല. എല്ലാം അദ്ദേഹം നേടികഴിഞ്ഞിരിക്കുന്നു. കനത്ത അപമാനവും, തോറ്റുമടങ്ങിയതിന്റെ പേരിലും അദ്ദേഹം എല്ലാ സ്ഥാനങ്ങളും ഉടൻ ഉപേഷിച്ച് രാഷ്ട്രീയം തന്നെ വിടണം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍