സ്പീക്കർ ശക്തനല്ല; ദുർബലൻ
(വായനക്കാർക്ക് കുറിപ്പ്: നിയമ സഭയിലെ അക്രമത്തിന്റെ വെളിച്ചത്തിൽ സ്പീക്കറെ മാത്രമായി വിശകലം ചെയ്യുകയാണിവിടെ. മറ്റൊരു കാര്യംവും ഇവിടെ ചർച്ചാവിഷയം ആക്കുന്നില്ല.)
നിയമസഭയുടെയും സ്വന്തം ഡയസിന്റേയും പരിരക്ഷ കാക്കാൻ കഴിയാതെപോയ സ്പീക്കർ എൻ. ശക്തനെ ആ പേരിൽ ഇനി വിളിക്കുന്നത് ഭാഷയ്ക്ക് അപമാനമാകും. ശക്തൻ എന്നതുമാറ്റി ദുർബലൻ എന്ന് അദ്ദേഹത്തെ വിളിക്കണം. വാച്ച് ആൻഡ് വാർഡിനെ വേണ്ടവിധം ഉപയോഗിക്കാൻ പ്ലാനും പദ്ധതിയും തയ്യാറാക്കാതിരുന്നത് അദ്ദേഹത്തിന്റെ പിടിപ്പുകേടാണ്. നിക്ഷ്പക്ഷൻ എന്നവിധം പ്രതിപക്ഷത്തിന്റെകൂടി കൈയടിവാങ്ങി മിടുക്കനാകാൻ പുതിയ സ്പീക്കർ നടത്തിയ നീക്കമായിരുന്നു ഇത്രമാത്രം അക്രമങ്ങൾ ഉണ്ടാകാൻ കാരണം.
വാച്ച് ആൻഡ് വാർഡിനു എന്തുകൊണ്ട് ചേമ്പറിൽ എത്തുന്നതിനു മുമ്പ് നിർദ്ദേശങ്ങൾ നല്കാൻ സ്പീക്കർ തയ്യാറായില്ല. സഭ ചേരുന്നതിനു മുമ്പ് നടന്ന ചെറിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി കാര്യങ്ങൾ സ്പീക്കറോട് വിശദമാക്കിയതായിരുന്നു. എന്നാൽ ചെയറിലെത്തിയ ശേഷമേ വാച്ച് ആൻഡ് വാർഡിനു ഉത്തരവുകൾ നല്‍കൂ എന്ന പിടിവാശിയിലായിരുന്നു അദ്ദേഹം. ഇത്രമാത്രം വിഷയങ്ങൾ സഭയിൽ ഉണ്ടാകുമെന്ന് സ്പീക്കർ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.
മുഖ്യമന്ത്രിയുടെ നിലപാടിനെ പോലും തള്ളികളഞ്ഞ് പ്രതിപക്ഷ പ്രതിഷേധത്തെ മൃദു സമീപനത്തിൽ കൈകാര്യം ചെയ്യാൻ തീരുമാനിച്ച സ്പീക്കർക്ക് കനത്ത ശിക്ഷയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. സിംഹാസനവും ഉടുതുണിയും പോലും പോയ രാജാവിനു സമമായി സഭയിലെത്തിയപ്പോൾ ഇദ്ദേഹം. അദ്ദേഹത്തിന്റെ സിംഹാസനം, ഓഫീസ് ഉപകരണങ്ങൾ എല്ലാം അടിച്ചുതകർത്തു. കസേര ഡയസിൽനിന്നും തള്ളിതാഴെയിട്ട് ഇരിപ്പിടം പോലും ഇല്ലാത്ത സ്പീക്കറായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ടശേഷം തന്റെ ആദ്യ ദിനത്തിൽ സമാജികൾ ഒരുക്കിറ്റ ചക്കരപായസം ശരിക്കും നുണയുകയായിരുന്നു സ്പീക്കർ.
സ്പീക്കറേ ഏറെ നേരം അകത്തേക്ക് വരാതെ തടഞ്ഞുവച്ചു. വാതിലിൽ സമാജികർ കൂടിനിന്ന് വഴിതടഞ്ഞിരിക്കുകയാണെന്ന് അറിഞ്ഞിട്ടും എന്തിനായിരുന്നു സ്പീക്കർ ആ വഴി വീണ്ടും തിരഞ്ഞെടുത്തത്. കീഴ് വഴക്കം മറികടന്ന് മറ്റൊരു വാതിലിലൂടെ സഭയിൽ പ്രവേശിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായില്ല. സ്പീക്കരുടെ വാതിലിലൂടെ വരാതെ മതിയായ കാരണങ്ങൾ ഉള്ളതിനാൽ മറ്റൊരു മാർഗത്തിലൂടെ അദ്ദേഹത്തിനു ഇത്രമാത്രം വിഷയങ്ങൾ ഉണ്ടാക്കാതെ കടന്നുവരാമായിരുന്നു. സ്പീക്കറെയും, ഡയസും തല്ലിതകർത്ത സാഹചര്യത്തിൽ പുതിയ പ്രീസിഡന്റ് അദ്ദേഹത്തിനുണ്ടാക്കാമായിരുന്നു.ബജറ്റ് അവതരിപ്പിച്ചശേഷം അദ്ദേഹം നടത്തിയ പത്ര സമ്മേളനം കണ്ടപ്പോൾ സ്വന്തം കർത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും മറന്ന ഒരു പേടിതൊണ്ടനെയാണ് ഓർമ്മവന്നത്. ഇടറിയ സ്വരം, അക്രമം നടത്തിയ ക്രിമിനലുകളെ പിണക്കാതെ അവരെ കുറ്റപ്പെടുത്താതെയുള്ള വാചകങ്ങൾ.ബജറ്റ് അവതരിപ്പിച്ചശേഷം അദ്ദേഹം നടത്തിയ പത്ര സമ്മേളനം കണ്ടപ്പോൾ സ്വന്തം കർത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും മറന്ന ഒരു പേടിതൊണ്ടനെയാണ് ഓർമ്മവന്നത്. ഇടറിയ സ്വരം, അക്രമം നടത്തിയ ക്രിമിനലുകളെ പിണക്കാതെ അവരെ കുറ്റപ്പെടുത്താതെയുള്ള വാചകങ്ങൾ. സ്പീക്കർ ആ പത്ര സമ്മേളനത്തിൽ പറയുകയാണ്..... അക്രമം കാട്ടിയ ആർക്കുമെതിരെ താൻ നടപടിയെടുക്കില്ലെന്ന്. ആരെയും ഇപ്പോൾ സസ്പെന്റ് ചെയ്യുന്നില്ലെന്ന്. മുതലുകൾ നശിപ്പിക്കുകയും തല്ലി തകർക്കുകയും ചെയ്തവരുടെ പേരുകൾ പറഞ്ഞ് പരാതി നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ നോക്കി പൊലീസ് തന്നെ അതെല്ലാം കണ്ടുപിടിക്കട്ടെയെന്നും ഈ സ്പീക്കർ പറയുന്നു. കേരള നിയമ സഭയുടേയും ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലും സമാനതകൾ ഇല്ലാത്ത അക്രമം നടന്നിട്ട് പരാതി നല്കാൻ പോലും ഭയക്കുന്ന സ്പീക്കറെ സ്വന്തം പേരുമാറ്റി ദുർബലൻ എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്.
ലോകത്തെ മുഴുവൻ മലയാളികളും തൽസമയം കണ്ടുകൊണ്ടിരുന്നതാണ് സ്പീക്കറെ തടഞ്ഞവരെയും നിയമസഭയുടെ അൾത്താര തല്ലിതകർത്തവരെയും. എല്ലാവർക്കും അറിയാം കുറ്റവാളികളെ. എന്നിട്ടും അവരുടെ പേരുകൾ പറയാൻ പേടിതൊണ്ടൻ സ്പീക്കർക്ക് മടിയാണ്. എന്തിനായിരുന്നു ഈ സ്പീക്കർ ഇതെല്ലാം വിഴുങ്ങി ബ..ബ..ബ വച്ചത്? സഭയിൽ നടത്തുന്ന ക്രിമിനൽ കുറ്റങ്ങൾക്ക് സഭാംഗം എന്ന പരിരക്ഷ ഉണ്ടാകില്ലെന്നും പീനൽ കോഡു നിയമങ്ങൾപ്രകാരം കീഴ്കൊടതികൾക്ക് അവരെ വിചാരണ ചെയ്യാവുന്നതാണെന്നും സുപ്രീം കോടതിയുടെ വിധിപോലും കണ്ടില്ലെന്ന് നടിക്കുകയാണ് സ്പീക്കർ.
140 സമാജികരിൽ അറുപത്തിനാലോളം പേരാണ് പ്രതിപക്ഷനിരയിൽ ഊണ്ടായിരുന്നത്. അവരെ നിയന്ത്രിക്കാൻ 200ലധികം വാച്ച് ആൻഡ് വാർഡും. എന്നിട്ടും മുഖ്യമന്ത്രിയെ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. വാച്ച് ആൻഡ് വാർഡിനെ തള്ളിനീക്കി വനിത എം.എൽഎമാർ മുഖ്യമന്ത്രിക്ക് നേരെ പുറത്തു പറയാൻ അറയ്ക്കുന്ന തെറിപൂരവുമായി പാഞ്ഞടുത്തപ്പോൾ ഭരണ എംഎൽഎമാരായിരുന്നു രക്ഷിച്ചത്. മാണിയുടെ ബജറ്റവതരണത്തിനു ശരിക്കും രക്ഷാ കവചം ഒരുക്കിയത് വാച്ച് ആൻഡ് വാർഡായിരുന്നില്ല, പലപ്പോഴും വാച്ച് ആൻഡ് വാർഡിന്റെ വലയം സമരക്കാർ ഭേതിച്ചപ്പോൾ ഭരണപക്ഷ അംഗങ്ങളാണ് പ്രതിരോധിച്ചത്. 200ലധികം വാച്ച ആൻഡ് വാർഡ് ഉണ്ടായിട്ടും അവർ വേണ്ട നിർദ്ദേശം നല്കാൻ സ്പീക്കർക്ക് സാധിക്കാതെ വന്നത് വിനയായി മാറി. ഇതുപോലുള്ള സാഹചര്യം കണ്ട് അന്തം വിടുന്ന സ്പീക്കർ സഭയുടെ അന്തസും സമാധാനവും സൂക്ഷിക്കില്ല. ബഹളവും സമരവും ബജറ്റവതരണവും നീണ്ടുപോയിരുന്നുവെങ്കിൽ ഉറപ്പായിട്ടും ഈ ശക്തൻ അതീവ ദുർബലനായി കുഴഞ്ഞുവീണുമായിരുന്നു. അത്രമാത്രം സ്റ്റാമിന കുറഞ്ഞുപോയി ഈ സ്പീക്കർക്ക്. ഇനിയും ഗുണ്ടായിസവും, അക്രമവും ഉണ്ടായാൽ എന്തു ചെയ്യണമെന്ന് രീതിയിൽ ഒരുപാട് തെറ്റായ കീഴ് വഴക്കങ്ങൾ ഈ സ്പീക്കർ ഉണ്ടാക്കി പാർലിമെന്ററി ചരിത്രത്തേ തെറ്റായ വഴിയിലേക്ക് നയിക്കുകയാണ്.
ലജ്ജിച്ച് തലതാഴ്ത്തേണ്ട വാക്കുകൾ, പരത്തെറിയുടെ പൂരം, നിയമസഭയുടെ അത്യുന്നത വേദി തകർക്കൽ, എന്നിവയെല്ലാം ഉണ്ടായിട്ടും അതെല്ലാം ചെയ്ത സമാജികർ ഇപ്പോഴും വീര ശൂര പരാക്രമികളെന്ന ഭാവത്തിൽ നടക്കുന്നു. സ്പീക്കറും ഒരു മണ്ണാങ്കട്ടയും അവന്റെ കസേരയും ഇനി വേണ്ടാ എന്നു പറഞ്ഞ് ജനാധിപത്യത്തെ ചീന്തിയെറിഞ്ഞവർ നടപടികൾ ഒന്നും നേരിടാതെ ചങ്കുവിരിച്ചു നില്ക്കുന്നു. സ്വന്തം ഓഫീസും, നിയമ സഭയും, അതിന്റെ ബിസിനസും സംരക്ഷിക്കാൻ കഴിയാതെ പോയ ദുർബലൻ സ്പീക്കർ നല്കുന്ന തെറ്റായതും നിരാശാജനകവുമായ കീഴ്വഴക്കം ഇതാണ്.
[email protected]
Stories you may Like
- ടൂത്ത് പേസ്റ്റിന് അഞ്ചുരൂപ അധികം വാങ്ങിയ സൂപ്പർ മാർക്കറ്റ് പതിനായിരം നാഷ്ടപരിഹാരം നൽകണം
- വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമല സീതാരാമൻ: ബജറ്റ് അവതരണം തുടങ്ങി
- രാജീവ് ചന്ദ്രശേഖറിന്റെ അഭിമുഖത്തിന്റെ രണ്ടാംഭാഗം
- ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതിന് എതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്
- ആരിഫ് മുഹമ്മദ് ഖാന്റെ 'കേരള മോഡൽ' തമിഴ്നാട്ടിലും പരീക്ഷിച്ചു ഗവർണർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍