യുദ്ധവും സമരവും ജോർജ്ജ് ബുഷും - ഒരു ഓർമ്മക്കുറിപ്പ്
കോരസൺ വർഗീസ്
അബുദാബിയിൽ ജോലിചെയ്യവേ 1989 ലാണ് സദ്ദാം ഹുസൈൻ കുവൈറ്റ് ആക്രമിക്കുന്നതും അതിനുശേഷം മിഡിൽ ഈസ്റ്റ് ആകെ അമ്പരപ്പിച്ചുകൊണ്ട് ഗൾഫ് യുദ്ധം ആരംഭിക്കുന്നതും. അമേരിക്കയിലേക്കുള്ള വിസക്ക് കാത്തിരിക്കുകയായിരുന്നു അപ്പോൾ ഞാൻ . കുവൈറ്റിലുള്ള ഇളയ പെങ്ങളും കുടുംബവും ജോർദാൻ വരെ എങ്ങനെയോ രക്ഷപെട്ടെന്നും അവരുടെ യാതൊരു വിവരവും അറിയാതെ നരകതുല്യമായ കുറെ നാളുകൾ . ഏറ്റവും ഒടുവിൽ അവർ എല്ലാം നഷ്ട്ടപ്പെട്ടു എങ്ങനെയോ നാട്ടിൽ തിരിച്ചെത്തിയ കഥ ഓർത്താൽ ഇന്നും നടുങ്ങും. അപ്പോഴേക്കും അബുദാബിയിൽ നിരത്തുകളിലൂടെ ഏറ്റവും ആളുകളെ കണ്ടിരുന്നത് അമേരിക്കൻ സൈനികരായിരുന്നു. അവരുടെ സാന്നിധ്യത്തിൽ അൽപ്പം സുരക്ഷിതത്വം തോന്നിയിരുന്നെങ്കിലും, എപ്പോഴെങ്കിലും എല്ലാം ഉപേക്ഷിച്ചു എങ്ങോട്ടോ ഓടേണ്ടിവരുമെന്ന ചിന്ത മനസ്സിനെ വല്ലാതെ തളർത്തിയിരുന്നു.
അബുദാബിയിൽ വിവിധ കമ്പനികൾ നടത്തുന്ന വാർഷീക ക്രിസ്മസ് പാർട്ടികൾ യൂറോപ്പുകാർ കൂടുതൽ ഉള്ളതിനാൽ നന്നേ ആഘോഷിച്ചിരുന്നു. കമ്പനിയുടെ പ്രതിനിധിയായി ഇത്തരം പാർട്ടികളിൽ പങ്കെടുക്കാറായിരുന്നതുകൊണ്ട് ഡിസംമ്പർ എന്നും മറക്കാനാവാത്ത ആഘോഷ തിമർപ്പായിരുന്നു ഹോട്ടലുകളിൽ. എന്നാൽ 1989 ലെ സിറ്റിയിലെ ക്രിസ്മസ് പാർട്ടികൾ വെറും ചടങ്ങുകളായി മാറിയിരുന്നു. ഹോട്ടലുകളിൽ കൂടുതലും അമേരിക്കൻ നാവികർ നിറഞ്ഞിരുന്നു. ഏതായാലും അമേരിക്കൻ വിസ ലഭിച്ചു ഇനിം കമ്പനിയുടെ ഓഡിറ്റ് പീരീഡ് കൂടി സഹായിച്ചിട്ടു പോകാം എന്ന് കരുതി അബുദാബിയിൽ തങ്ങാൻ തീരുമാനിച്ചു.
പെട്ടന്നാണ് ദുബൈയിൽ നിന്നും സുഹൃത്ത് സിനിലാൽ വിളിക്കുന്നു, എയർ പോർട്ടുകൾ മിക്കവാറും അടക്കാൻ തുടങ്ങുന്നു ; ഇവിടെ ചുറ്റി കറങ്ങാതെ സ്ഥലം വിട്ടോളൂ എന്ന് നിർബന്ധിച്ചു. ഏതാണ്ട് ഗൾഫ് യുദ്ധം വ്യാപകമാകുന്നു എന്ന വാർത്ത എല്ലായിടവും പരന്നു കഴിഞ്ഞിരുന്നു. ദുബായ് നാഷണൽ ട്രാവെൽസിൽ ജോലി ആയിരുന്നതിനാൽ സിനിലാൽ ഏറ്റവും ഒടുവിലത്തെ ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് ഒപ്പിച്ചു തന്നു. 1991 ജനുവരി 14 നു; കിട്ടിയ സാധനങ്ങളുമായി ദുബായിൽ എയർപോർട്ടിൽ നിന്നുള്ള അലിറ്റാലിയ വിമാനത്തിൽ കയറി റോമിനെ ലക്ഷ്യമാക്കി തിരിച്ചു.
പാപി ചെല്ലുന്നിടം പാതാളം എന്ന് പറഞ്ഞപോലെ ; റോമിൽ എത്തിയപ്പോഴാണ് അടുത്ത ദിവസമേ ന്യൂയോർക്കിനുള്ള ഫ്‌ളൈറ്റ് ഉള്ളൂ എന്ന് അറിയിച്ചത്. വെള്ളക്കാരെ എല്ലാം കൃത്യമായി പുറത്തിറങ്ങാനുള്ള വിസ കൊടുത്തു ഹോട്ടലുകളിൽ കൊണ്ടുപോയി എന്ന് കൂടെയുള്ള ഒരു മലയാളി യാത്രക്കാരൻ പറഞ്ഞു. അദ്ദേഹം ഷിക്കാഗോയിൽ താമസിക്കുന്ന ആളാണ് അതുകൊണ്ടു കാര്യങ്ങൾ പെട്ടന്ന് പിടികിട്ടി. 18 പേരോളം വരുന്ന ഇന്ത്യാക്കാരുടെ പാസ്സ്‌പോർട്ടുകൾ ഇമ്മിഗ്രേഷനിൽ ഉള്ളവർ കഴിവതും കൈകൊണ്ടു പോലും തൊടാതെ പേനകൊണ്ടാണ് നീക്കി വച്ചിരുന്നത് എന്നും ശ്രദ്ധിച്ചിരുന്നു. ഇന്ത്യൻ പാസ്സ്‌പോർട്ടിൽ അന്നുവരെ അത്ര അപകർഷത തോന്നിയിരുന്നില്ല. നിങ്ങൾ നാളെ ഈ കൗണ്ടറിൽ വന്നാൽ മതി , അവിടെ എവിടെയികിലും വിശ്രമിച്ചുകൊള്ളൂ എന്ന് പറഞ്ഞു കൗണ്ടർ പൂട്ടി അവർ പോയി. അവരുടെ ഇന്ത്യക്കാരോടുള്ള സമീപനം വല്ലാതെ മനസ്സിനെ മുറിവേൽപ്പിച്ചു.
അപ്പോഴാണ് മലയാളിയുടെ സത്വബോധം രൂപപ്പെട്ടത്. ഷിക്കാഗോക്കാരൻ മലയാളി കാര്യങ്ങൾ കൂടെയുള്ളവരെ അറിയാവുന്ന രീതിയിൽ ബോധിപ്പിച്ചു , നമ്മൾ ഇതിനെ എതിർക്കണം , നാം ഒന്നിച്ചു നിൽക്കണം, നമ്മളെ അവർ മനുഷ്യരായിട്ടല്ല കണക്കാക്കുന്നത്. നമ്മൾക്കും താമസിക്കുവാനുള്ള സൗകര്യങ്ങൾ അവർ തരേണ്ടതല്ലേ ? അങ്ങനെ സമരത്തിന്റെ നേതൃത്വം ഞാനും ഷിക്കാഗോ മലയാളിയും ഏറ്റെടുത്തു. യൂറോപ്പിൽ ആദ്യമായി വെല്ലുവിളി ഉയർത്തുന്ന മലയാളി എന്ന് ചിലപ്പോൾ ചരിത്രം രേഘപെടുത്തുമോ , ഒന്നും ആലോചിച്ചില്ല , പ്രശ്‌നം ഗുരുതരമാക്കി. അടുത്ത ഒരു കൗണ്ടർ തുറന്നു യാത്രക്കാരുടെ രേഖകൾ നോക്കുവാനായി തുടങ്ങി. ഞങ്ങൾ രണ്ടും കൽപ്പിച്ചു 18 പേരെ നിരത്തി മനുഷ്യമതിൽ പണിതു അവരുടെ ജോലി തടസ്സപ്പെടുത്തി. എന്താണ് ഞങ്ങളുടെ പാസ്സ്‌പോർട്ടിന് വിവേചനം ? യാത്രക്കരെ എല്ലാം ഒരുപോലെ എന്താണ് നിങ്ങൾ കരുതാത്തത് ? ഇത് നീതിയാണോ എന്നൊക്കെ ഷിക്കാഗോ സുഹൃത്ത് വളരെ ഉച്ചത്തിൽ അലറികൊണ്ടിരുന്നു. കൂട്ടത്തിൽ എല്ലാവരും അവരവരുടെ ഭാഷയിൽ ഒക്കെ ഉച്ചത്തിൽ സംസാരിച്ചു രംഗം വഷളാക്കി.
എവിടുന്നോ തോക്കുധാരികളായ പൊലീസുകാർ പറന്നെത്തി. സമര നേതാക്കളായ ഞങ്ങളെ രണ്ടുപേരെയും എയർപോർട്ടിൽ തന്നെയുള്ള പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. ഭാഗ്യത്തിന് അവർക്കു ഒരു കഷണം ഇംഗ്ലീഷ് കൂടി അറിയാത്തതുകൊണ്ട് അവർ ഇറ്റാലിയൻ ഭാഷയിൽ ഞങ്ങളെ ചോദ്യം ചെയ്തു. ഞങ്ങൾ അറിയാവുന്ന രീതിൽ നാട്യവും കഥകളിയും ഒക്കെയായി കാര്യങ്ങൾ അവതരിപ്പിച്ചു. കൂടെയുള്ളവർ കൈവിടാതെ ഒപ്പം ഉണ്ട് എന്ന ഒരു ധൈര്യമേ ആകെ ഉണ്ടായിരുന്നുള്ളൂ. അകത്തുള്ള ഏമാൻ പറഞ്ഞതനുസ്സരിച്ചു ഞങ്ങൾ രണ്ടുപേരെയും അദ്ദേഹത്തിന്റെ മുറിയിൽ കൊണ്ടുപോയി. അനുനയനത്തിനുള്ള ശ്രമമാണ്, ഞങ്ങൾ രണ്ടുപേർക്കും സൗകര്യം ചെയ്തുതരാം എന്നാണ് പറഞ്ഞെതെന്നു ഷിക്കാഗോക്കാരൻ മലയാളി പറഞ്ഞു. ഞങ്ങൾ ഉടൻ തന്നെ പൊട്ടിത്തെറിച്ചു. ഞങ്ങൾ ഇന്ത്യൻ പാസ്സ്‌പോർട്ടുള്ള എല്ലാവര്ക്കും താമസ സൗകര്യം വേണം. ഇത് വർഗീയ വിഷയമാണ്. അവസാനം അവർ സമ്മതിച്ചു , എല്ലാര്ക്കും ഒരുദിവസം താമസിക്കാനുള്ള വിസയും ഹോട്ടലും റെഡി ആയി.
ഒരു മിനി ബസിലായി ഞങ്ങളെ എങ്ങോട്ടോ കൊണ്ടുപോകയാണ്. വീതി വളരെ കുറഞ്ഞ ഹൈവേകൾ, ചെറിയ കാറുകൾ, കേരളത്തിലും ഇങ്ങനെ പരീക്ഷിക്കാമല്ലോ എന്നും വെറുതെ മനസ്സിൽ തോന്നി. ഏതാണ്ട് ഒരു മണിക്കൂറിലേറെ യാത്ര ചെയ്തു ഹോട്ടലിൽ എത്തി. പിറ്റേ ദിവസം നാലു മണിക്ക് എത്താം എന്ന് പറഞ്ഞു ഡ്രൈവർ യാത്ര പറഞ്ഞു പോയി. ആ പഴയ ഹോട്ടൽ, ഇരുണ്ട തടികൊണ്ട് പാകിയ ഭിത്തിയും, വെളിച്ചക്കുറവും കൊണ്ട് ഏതാണ്ട് ഒരു ഭാർഗ്ഗവീനിലയത്തെ ഓർമ്മിപ്പിച്ചു. പുറത്തു നല്ല തണുപ്പ്, കട്ടിയുള്ള കോട്ടുകൾ ഒന്നും ഇല്ല. എന്തായാലും പ്രതീക്ഷിക്കാതെ ഒരു ഇറ്റാലിയൻ സന്ദർശനം തരപ്പെട്ടു എന്ന ആഹ്ലാദത്തിൽ കൂടെയുള്ള ചിലരെ കൂട്ടി പുറത്തു ഒന്ന് കറങ്ങാൻ പോകാം എന്ന് പ്ലാൻ ചെയ്തു.
പുറത്തു ഇറങ്ങിയപ്പോളാണ് തണുപ്പിന്റെ കാഠിന്യം മനസ്സിലായത്. എന്തായാലും കുറച്ചു നടക്കാമെന്നു വിചാരിച്ചു മുന്നോട്ടു നീങ്ങി. ഏതാണ്ട് ഒന്ന് രണ്ടു ബ്ലോക്ക് നടന്നു കഴിഞ്ഞപ്പോൾ വളരെ പരിചയമുള്ള എന്തോ കണ്ടതുപോലെ പെട്ടന്ന് നിന്നു. കണ്ണുകളെ വിശ്വസിക്കാനായില്ല; സാക്ഷാൽ കൊളോസിയം!. ചെറുപ്പത്തിലേ കാണണമെന്ന് കൊതിച്ച ലോകാത്ഭുതങ്ങളിൽ ഒന്ന്, അതാ നേരെ മുന്നിൽ നിൽക്കുന്നു കൈയിൽ ക്യാമറ കരുതിയിരുന്നതുകൊണ്ടു ചില ചിത്രങ്ങൾ ഒപ്പിച്ചു. അപ്പോഴേക്കും കൈ മരവിച്ചു തുടങ്ങിയിരുന്നു. കുറേക്കൂടി മുന്നോട്ടു നടന്നു ആൾക്കൂട്ടമുള്ളടത്തു ഒക്കെ നോക്കി നിന്നു . എന്താണെന്നു വലിയ പിടി കിട്ടിയില്ലെങ്കിലും കുറെ കാഴ്ചകൾ കണ്ടു നടന്നു. ആൾക്കൂട്ടത്തിൽ ഒരു മലയാളി കത്തോലിക്കാ പുരോഹിതൻ അതുവഴി പോകുന്നതു കണ്ടു. അദ്ദേഹം തണുത്തു വിറച്ചു നടക്കുന്ന സഹ മലയാളികളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ടു കടന്നുപോയി. നല്ല സമരിയക്കാരന്റെ കഥ വെറുതേ ഓർത്തുപോയി.
ഹോട്ടലിൽ തിരിച്ചെത്തി , അപ്പോഴേക്കും വിശപ്പ് ജീവൻ വച്ച് തുടങ്ങിയിരുന്നു. മരവിച്ച കൈകൾ ഉരസികൊണ്ടു മുറിയിലുണ്ടായിരുന്ന ചെറിയ ഫ്രിഡ്ജ് തുറന്നു നോക്കി. അതിശയം! കുറെയധികം ചെറിയ മദ്യക്കുപ്പികൾ അതിൽ നിരത്തി വച്ചിരിക്കുന്നു, ഒപ്പം സോഡയും ഉണ്ട്. പിന്നെ ഒന്നും താമസിച്ചില്ല ഞങ്ങളുടെ ചെറിയ ഗ്രൂപ്പ് ആ കുപ്പികൾ ഒക്കെ പെട്ടന്ന് കാലിയാക്കി, കിട്ടിയിരുന്ന കൂപ്പണുമായി സന്തോഷമായി ഭക്ഷണശാലയിലേക്കു പോയി. ഫ്രിഡ്ജിലുള്ള മദ്യത്തിന്റെ വില ഹോട്ടൽ ബുക്ക് ചെയ്തവർ കൊടുക്കണമെന്നാണ് നിയമം എന്ന് അന്ന് അറിവില്ലായിരുന്നു. എന്തായാലും അലിറ്റാലിയക്കാരുടെ ചെലവിൽ അങ്ങനെ ഒരു റോമൻ ബ്രേക്ക് അടിപൊളിയാക്കി.
റോമിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യാത്രയിൽ ഗൾഫിൽ ഉണ്ടാകാൻ പോകുന്ന അനിശ്ചിതത്തെക്കുറിച്ചു നല്ല ഭയം ഉണ്ടായിരുന്നു. ഞാൻ രക്ഷപെട്ടു എങ്കിലും അവിടെയുള്ള പ്രീയപ്പെട്ടവർ ഏറെ ഭീതിയോടെ നാളുകൾ എണ്ണുക തന്നെയാണ് എന്ന് ബോധ്യം ഉണ്ടായിരുന്നു. ആദ്യമായി ന്യൂയോർക്കിൽ വരുന്നതിന്റെ ഇമ്മിഗ്രേഷൻ പ്രശനങ്ങൾ ഒന്നും ഉണ്ടായില്ല, പുറത്തുകടന്നു, സ്വീകരിക്കാൻ വരുമെന്ന് പറഞ്ഞവരെ കാണാനില്ല. പുറത്തു അതികഠിനമായ തണുപ്പ്. എന്തായാലും അങ്കിൾ സോമുച്ചായൻ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു ആശ്വാസമായി. വീട്ടിൽ എത്തി,യാത്രാക്ഷീണത്തിൽ അറിയാതെ സോഫയിലേക്ക് വീണുപോയി.
ആരോ ടീവി ഓൺ ചെയ്തു . പീറ്റർ ജെന്നിങ്സ് വേൾഡ് ന്യൂസ് കവർ ചെയ്യുകയാണ്. നമ്മൾ ഇറാക്കിൽ ബോംബുകൾ വർഷിച്ചുകൊണ്ടിരിക്കുകയാണ്, ഏതാനും നിമിഷങ്ങൾക്കകം പ്രസിഡന്റ് ബുഷ് രാജ്യത്തെ അഭിസംബോധന ചെയ്യും. താമസിയാതെ പ്രസിഡന്റ് ജോർജ് ബുഷ് (അച്ഛൻ ബുഷ്) സർവ്വസൈന്യാധിപൻ എന്ന നിലയിൽ രാജ്യം യുദ്ധം ചെയ്യാൻ തീരുമാനിച്ച കാര്യം വിശദമാക്കുകയാണ്. സമീപത്തുള്ള എല്ലാ ഗൾഫ് രാജ്യങ്ങളുടെയും വിമാനത്താവളങ്ങൾ അമേരിക്ക നേതൃത്വം നൽകുന്ന സഖ്യ സേനകൾക്കായി തുറന്നു കൊടുത്തു. ഗൾഫിൽ നിന്നും പുറത്തേക്കുള്ള വിമാന സർവിസുകൾ നിലച്ചു.
പിന്നീട് ഗോൾഫ് കളിച്ചുകൊണ്ടേയിരിക്കുന്ന ബുഷ് ഇടക്ക് കളി നിർത്തി പത്രക്കാരോട് യുദ്ധകാര്യങ്ങൾ പ്രതികരിക്കുന്നത് കണ്ടു അത്ഭുതപ്പെടാതിരിന്നില്ല. ആയിരക്കണക്കിന് സൈനികർ ജീവൻ മുന്നിൽ വച്ച് മറ്റൊരു രാജ്യത്തിന്റെ മോചനത്തിനായി പോരാടുമ്പോൾ സൈന്യതലവനായ പ്രസിഡന്റ് ഗോൾഫ് കളിച്ചുകൊണ്ടിരുന്ന പടമെങ്കിലും ഒഴിവാക്കാമായിരുന്നില്ലേ എന്നു തോന്നിയിരുന്നിട്ടുണ്ട്. എന്തായാലും അദ്ദേഹം ഗോൾഫ് കളിച്ചതുകൊണ്ട് തന്നെ സഖ്യകക്ഷികളുടെ യുദ്ധം വിജകരമായി. ഒന്നാം ഗൾഫ് യുദ്ധം വലിയ പരുക്കുകൾ ഇല്ലാതെ, കുവൈറ്റ് വിമോചനം എന്ന ലക്ഷ്യം നേടി.
പിന്നീട് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഒരു നിസ്സംഗമായ ഇടപെടൽ ശ്രദ്ധിക്കുകയുണ്ടായി. തന്നോട് എതിരുടുന്ന വളരെ പ്രായം കുറഞ്ഞ ആർക്കാൻസാസ് ഗവർണർ ബിൽ ക്ലിന്റൺനെ ഒരു എതിരാളി എന്നുപോലും അംഗീകരിച്ചുകൊടുക്കാനുള്ള മനസ്സ് ബുഷിന് ഇല്ലായിരുന്നു എന്ന് തോന്നിയിരുന്നു. ഡിബേറ്റിന്റെ സമയത്തു രണ്ടു കൈകളും പോക്കറ്റിൽ തിരുകി വളരെ മികച്ചവനായി തന്നെ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ, കയ്യിൽ കുറെ പേപ്പറുകൾ നിറച്ച ഫയലുമായി 'ചില സംഗതികൾ ഒക്കെ കൈവശമുള്ള' എന്ന ഭാവത്തോടെ വേദിയിൽ എത്തിയ ചെറുപ്പക്കാരനും മനുഷ്യ സ്‌നേഹി എന്ന് തോന്നുമായിരുന്ന ഒരു സ്ഥാനാർത്ഥിയായിട്ടാണ് ബിൽ ക്ലിന്റൺ അവതരിക്കപ്പെട്ടത് . ഡിബേറ്റിന്റെ ഇടയിൽ ബുഷ് വാച്ചിൽ നോക്കി വിരസത പ്രകടിപ്പിച്ചതോടെ, ജനം അപ്പോൾ തന്നെ വിധിയെഴുതു തുടങ്ങുകയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. നികുതി ഉയർത്തി എന്ന ആരോപണം നേരിടാതെ പരിഹാസം കൊണ്ട് മൂടുവാൻ ശ്രമിച്ചതും വിനയായി.
നീണ്ട വർഷങ്ങൾ വിവിധ തലങ്ങളിൽ രാജ്യസേവനം നിർവഹിച്ച, യുദ്ധം വിജയിച്ച ഒരു അനുഭവസമ്പത്തുള്ള രാഷ്ട്രീയക്കാരൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടേണ്ടിവന്നു. അമേരിക്കൻ രാഷ്ട്രീയം എന്നും അങ്ങനെത്തന്നെയായിരുന്നു. പക്ഷെ അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റ് എന്നും വളരെ ആദരണീയനായ വ്യക്തിത്വമായി അമേരിക്കക്കാർ അഭിമാനം കൊള്ളും എന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു.. പ്രണാമം.. പ്രണാമം...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍