മെത്രാന്മാരുടെ മുന്തിയറപ്പുകൾ
കോരസൺ വർഗീസ്
ബിഷപ്പ് ഫ്രാൻകോയുടെ അറസ്റ്റോടെ കേരള ക്രൈസ്തവ സഭയിലെ ഒരു അസാന്മാര്ഗികത വെളിച്ചം കണ്ടു. വേട്ടക്കാരുടെ എല്ലാ കഠോരമായ അഹന്തക്കും നേരേ നിസ്സഹരായ ഇരയുടെ ചിരസ്ഥായിയായ പ്രതിരോധത്തിനു മുന്നിൽ പൊലീസിസും ഭരണകൂടവും സഭാ നേതൃത്വവും നടപടികൾ എടുക്കാൻ നിര്ബന്ധിതരായി എന്നതാണ് സത്യം. നവമാധ്യമങ്ങളും ഒറ്റപ്പെട്ട സ്വതന്ത്ര ചിന്തകരും തീ കെടുത്താതെ നിർത്തി. ഒരു സ്ത്രീ വിചാരിച്ചാൽ ആരേയും തളച്ചിടാമെന്ന മുൻവിധികൾ ഒക്കെ പൊളിഞ്ഞുവീണു. ഇനിയും പുറത്തുവരേണ്ടത് എങ്ങനെ ഇത് സംഭവിച്ചു, എന്തൊക്കെ ചെയ്യാമായിരുന്നു, ഇതുവരെ എത്തിച്ചേർന്ന സങ്കടകരമായ അവസ്ഥാവിശേഷം ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവാതെ നോക്കുവാനുള്ള നടപടികൾ ഉൾപ്പടെ, സഭക്ക് നവീകരണം ഉണ്ടായേ മതിയാകയുള്ളൂ.
കേരള പാരമ്പര്യ ക്രൈസ്തവ സഭകൾ എപ്പിസ്കോപ്പസിയിൽ പരിപൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട്, വിശ്വാസികൾ അവരുടെ ബിഷോപ്പന്മാരെ വാക്കിലും പ്രവർത്തിയിലും ഉൾക്കൊണ്ടു. തങ്ങളുടെ രഹസ്യങ്ങൾ ഒക്കെ തുറന്നു പറയാവുന്ന, തങ്ങളുടെ കുറവുകൾ ഒക്കെ കഴുക്കിക്കളഞ്ഞു, വിശുദ്ധമായ ഒരു ജീവിതത്തിനുവേണ്ട നല്ല വഴികൾ കാട്ടിത്തരുന്ന തുറമുഖങ്ങൾ ആണെന്ന് ഉറച്ചു വിശ്വസിച്ചു. അതാണ് ഇപ്പോൾ വീണുടഞ്ഞത്. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാതെ സഭക്ക് മുന്നോട്ടുപോകാനാവില്ല. സാധാരണ വിശ്വാസികളുടെ ഹൃദയത്തിൽ മാരകമായ മുറിവാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.
നിഷ്കളങ്കരായ സാധാരണ വിശ്വാസിയെ കെടാത്ത തീയുടെയും ചാകാത്ത പുഴുക്കളുടെയും ഭയവും ഭീതിയും വർണ്ണിച്ചു, മാനസീക അടിമകളാക്കി , അദൃശ്യമായ ചങ്ങലകൾകൊണ്ട് ബന്ധിച്ചു നിര്ദോഷം ചൂഷണ വിധേയരാക്കി കൊണ്ട് നടന്ന ഒരു നീണ്ട കാലത്തിനു ഇനിയെങ്കിലും അറുതി വരണം. സഭയുടെ സമ്പത്തു വിശ്വാസികൾ നൽകിയതാണ് , അത് ബിസിനസ് ചെയ്തു സഭ ഒരു കമ്പനി ആക്കി മാറ്റാനാണ് ഇതുവരെയുള്ള ശ്രമം. സഭക്ക് കോർപറേറ്റ് പരിവേഷം വന്നതോടെ വിശ്വാസികളെ അവഗണിച്ചു അധികാരഭ്രാന്ത് തലയ്ക്കു പിടിച്ചു ക്രിസ്തുവിനെതിരായി എന്നതാണ് ഈ സംഭവങ്ങൾ വിളിച്ചു പറയുന്നത്. ഈ സ്വർണ്ണ കുരിശുകളിൽ ക്രിസ്തുവിനെ ബന്ധിച്ചിരിക്കുമ്പോൾ ആ ദൈവപുത്രന്റെ രോദനങ്ങൾ ആരും കേൾക്കാതെ പോകയാണ്. ആ രക്തം അവരുടെ കുപ്പായത്തെ വല്ലാതെ ചുവപ്പിക്കുകയാണ്. ആ മുഖത്തു പാപങ്ങൾ പൊറുക്കുന്ന രക്ഷകനായ ക്രിസ്തുവിന്റെ നിസ്സഹായതയല്ല, മറിച്ചു കൊടും വെറുപ്പും, പുച്ഛവും അഹങ്കാരവുമാണ്.
ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു, ഒരു വിളികേട്ടു ഇറങ്ങി വന്ന വലിയകൂട്ടം യുവാക്കളും യുവതികളും രക്ഷപ്പെടാനാവാതെ കടുത്ത മാനസീക പിരിമുറുക്കത്തിൽ അവരുടെ ജീവിതം തള്ളി നീക്കുകയാണ്. രാത്രിയുടെ യാമങ്ങളിൽ അടച്ചിട്ട മുറികളിൽ അവരുടെ വിലാപവും, നെടുവീർപ്പുകളും ഒരു ദൈവപുത്രനും മാലാഖയും കാണാതെപോകുന്നു. ഓരോ ദിവസവും ന്യായവിധി നേരിടുന്ന ഈ ജീവിതങ്ങൾ അസമാധാനം കൊണ്ട് വീർപ്പുമുട്ടുന്ന വിശ്വാസികളുടെ വേദനയും സങ്കടവും ഒരു വശത്തു മറ്റുവശത്തു ഗർവ്വിന്റെയും അഹങ്കാരത്തിന്റെയും അധികാര മേലാളൻകാർക്കു മുന്നിൽ നിവർന്നു നോക്കാനാവാതെ ഇഴഞ്ഞു നീങ്ങുകയാണ് ഈ ജീവിതങ്ങൾ. അവർ പുതച്ചിരുന്ന വസ്ത്രത്തിനു ഉള്ളിൽ ജീവനുള്ള ശരീരം ഇല്ലായിരുന്നു; അവരുടെ മുഖത്തു നിഴലിച്ചിരുന്നത് അവരുടെ ഭാവങ്ങളായിരുന്നില്ല;അവർ പറഞ്ഞിരുന്നത് അവരുടെ മനസ്സായിരുന്നില്ല. എന്തിനുവേണ്ടിയാണ് അവർ സംസാരിച്ചുകൊണ്ടേയിരുന്നത് എന്ന് അവർക്കു അറിയില്ലായിരുന്നു.
കേരളത്തിലെ പാരമ്പര്യ ക്രൈസ്തവ സഭകൾ കൃത്യമായ മാറ്റത്തിന് തയ്യാറായേ മതിയാകയുള്ളൂ. ഇത് കത്തോലിക്കാ സഭയുടെ കാര്യം മാത്രമല്ല. ജനങ്ങളുടെ പങ്കാളിത്തത്തോടെ സഭയുടെ സ്വത്തുക്കൾ മെത്രാനും വിശ്വാസികളും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഉണ്ടാവണം. റോമൻ സഭകൾക്ക് ഉണ്ടായിരുന്ന ചോദ്യം ചെയ്യാനാവാത്ത അപ്രമാദിത്യം വാരി വിതച്ച കൊടും പാതകങ്ങളും നിഷേധങ്ങളും കൊണ്ട് നിറഞ്ഞതാണ് സഭയുടെ ചരിത്രം. അതിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സഭ വിശ്വാസികളുടെ വിശുദ്ധ ജീവിതത്തിനു ഊന്നൽ നൽകി, ലോകസംബന്ധമായ പൊതു പ്രസ്ഥാനങ്ങളിൽ നിന്നും അകലം പാലിക്കണം. എങ്കിൽ മാത്രമേ ആദിവിശുദ്ധിയിലേക്ക് ചെന്ന് ചേരാനാവൂ. വമ്പൻ ധ്യാന കേന്ദ്രങ്ങളിൽ അല്ല പരിവർത്തനം ഉണ്ടാക്കപ്പെടുന്നത്, അത് വിശ്വാസികളുടെ നിത്യ ജീവിതത്തിൽ അവരെ ആത്മീകമായി ഉയർത്തി, ജീവിത വെല്ലുവിളികളെ ഉൾകൊള്ളാൻ പ്രാപ്തരാക്കുമ്പോഴാണ്.
ഓർത്തഡോക്ൾസ് സഭയിൽ മെത്രാൻ ട്രസ്റ്റിയും, വൈദിക ട്രസ്റ്റിയും, അവൈദിക ട്രസ്റ്റിയും കൂട്ടുത്തരവാദിത്തത്തിലാണ് സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് എന്നതാണ് കീഴ്വഴക്കം. എന്നാൽ സഭയുടെ ഒരു പ്രധാന കമ്മറ്റിയിൽ അംഗമായി പ്രവർത്തിച്ചപ്പോഴാണ് ഇത്തരം ഒരു കീഴ്വഴക്കം വെറും പേപ്പർ വഴക്കമാണെന്നു മനസ്സിലായത്. കോടിക്കണക്കിനു ഉള്ള കണക്കുകൾ ഏതാനും മണിക്കൂറുകൾ ഉള്ള യോഗത്തിൽ വച്ച് അംഗീകരിപ്പിച്ചു പോകുക എന്നതാണ് സഭാ മാനേജിങ് കമ്മറ്റിയുടെ ഉത്തരവാദിത്തം. ചോദ്യങ്ങൾ ചോദിക്കാം അച്ചടിച്ച ഒരേതരം മറുപടികൾ കൊണ്ട് തൃപ്തരാകണം. സമയക്കുറവുകൊണ്ടു കണക്കു പാസ്സാക്കിയിട്ടു പിന്നെ എന്ത് ചർച്ചയും ആകാം എന്ന റൂളിങ് വരെ ചിലപ്പോൾ ഉണ്ടാകാം. എല്ലാ പ്രസ്ഥാനങ്ങളും ഓരോ സ്വതന്ത്രമായ ട്രസ്റ്റായിട്ടാണ് പ്രവർത്തിക്കുന്നത്.
അങ്ങനെ ഓരോ മെത്രാന്മാരും നിരവധി സ്വതന്ത്ര ട്രസ്റ്റുകളുടെ പരമാധികാരിയാണ്. അവർക്കു മലങ്കര സഭയോടോ , മലങ്കര മെത്രാപ്പൊലീത്തയോടൊ ആരോടും വിധേയത്വമില്ല. ആരെയും കൈ കടത്താൻ സമ്മതിക്കയുമില്ല. മിക്ക ട്രസ്റ്റുകളിലും മെത്രപൊലീത്തന്മാരുടെ സഹോദരങ്ങളും ബന്ധുക്കളും ആണ് നിയന്ത്രിക്കുന്നത്. മെത്രാന്മാരുടെ സമയവും അധ്വാനവും കൂടുതലും ഇത്തരം ട്രസ്റ്റുകളിലാണ് ചിലവഴിക്കപ്പെടുന്നത്. വലിയ പ്രസ്ഥാങ്ങൾ ആയതിനാൽ ഇവയെ ചുറ്റിപ്പറ്റി വൈദികരുടെയും, ഉപജാപകവൃന്ദങ്ങളുടെയും ഒരു മാഫിയ പ്രവ്രിത്തിക്കാതെ തരമില്ല. മെത്രാൻ മാഫിയയുടെ ചട്ടുകമായി മാറ്റപ്പെടുകയോ , മാഫിയകളെ ചട്ടുകമായി ഉപയോഗിക്കുകയോ ആവാം. എന്തായാലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിൽ പിറന്ന പല ഭൂമി ഇടപാടുകളും, മറ്റു പല വിഷയങ്ങളും ഉണ്ടായിട്ടുണ്ട്.
ഈ സംഘത്തിൽ പെട്ട വൈദികർ കാണിക്കുന്ന തെറ്റുകൾക്ക് നേരെ കണ്ണടക്കാതെ ഇരിക്കാൻ മെത്രാനു പറ്റില്ല. തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടുന്ന വൈദികരെയും ആളുകളെയും മെരുക്കാനും ഒതുക്കാനുമുള്ള എല്ലാ സംവിധാനവും ഇവരുടെ കൈയിലുണ്ട്. കുറച്ചു മെത്രാന്മാർ നിരന്തരം യാത്രകളിലാണ് എന്ന് സഭയിൽ തന്നെ ആരോപണം ഉണ്ട്. ആരോടും പറയാതെ, എങ്ങോട്ടെന്നില്ലാതെ അലഞ്ഞു നടക്കുന്ന ചിലർ, അവർക്കു ആരോടും പ്രതിബദ്ധതയോ ഉത്തരവാദിത്തമോയില്ല എന്നും അഴിമതിയുടെ പര്യായങ്ങളാണെന്നും ഒരു പിന്നാമ്പുറ സംസാരമുണ്ട്.
ഇത്തരം സഞ്ചാര മെത്രാന്മാരുടെ കൂടെയുള്ള വൈദികരെ കരുതാനോ സഹായിക്കാനോ കഴിയാത്തതിനാൽ അവരും അതേ സ്വഭാവം വച്ച് പുലർത്തും. വിശ്വാസികൾ എന്ത് ചെയ്യണം എന്നറിയാതെ മറ്റു പ്രാർത്ഥന കൂട്ടങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും കയറിയിറങ്ങി നടക്കുന്നു. ഇടയ്ക്കു പള്ളിയിൽ പോകും അത്ര മാത്രം. ചില മെത്രാന്മാർക്ക് സ്വന്തമായി നിരവധി സ്കൂളുകൾ ഉണ്ടത്രേ. ഇവർ മരിച്ചു കഴിഞ്ഞു , ഈ സ്വത്തുക്കൾ സഭക്ക് ചെന്ന് ചേരും എന്നാണ് പാവം വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ അടുത്ത കാലത്തു മരിച്ചുപോയ കോടീശ്വരന്മാരായ മെത്രാപ്പൊലീത്താമാരുടെ സ്വത്തുക്കൾ ഒന്നും സഭയിലേക്കു മുതൽ കൂട്ടിയിട്ടില്ല എന്നതാണ് സത്യം.
മെത്രാന്മാർ പൊതുവിന്റെ സ്വത്താകുമ്പോൾ അവർക്കു സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവർ ഈ പദവിയിൽ എത്തിപ്പെടുക. സന്യാസം സ്വീകരിക്കുമ്പോൾ കുടുംബ ബന്ധങ്ങൾ അവർക്കു പാടില്ല. അവരെ സ്വയം കുടുംബത്തിൽനിന്നും അന്യമായി പൊതു ഇടം സ്വീകരിച്ചവരാണ്. എന്നാൽ പലരും സ്വന്തം വീട്ടിൽ കഴിയാൻ താല്പര്യമുള്ളവരാണ് എന്ന് കാണുന്നു. യാതൊരു ചിട്ടകളോ ശീലങ്ങളോ ഇല്ലാതെ ഒരു ആശ്രമത്തിന്റെയും അംഗീകാരമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്നു. കൂടുതൽ സമയം അദ്ധ്യാത്മിക വിഷയങ്ങളിൽ തല്പരരായി ജങ്ങളുടെ ആത്മീയ ഉന്നതിക്കായി പ്രവർത്തിക്കണം എന്ന് പ്രതിജ്ഞ ചെയ്തവരുടെ വായിൽ നിന്നും അറിയാതെ പോലും ദൈവീക വിഷയങ്ങൾ കടന്നു വരാറില്ല.
ഈ അടുത്ത കാലത്തു ഒരു ഭദ്രാസന പൊതുയോഗത്തിൽ , ബഡ്ജറ്റ് ഒന്നും വേണ്ട എന്ന് ഒരു മെത്രാപൊലീത്ത പറഞ്ഞത്രേ. ഒക്കെ മെത്രാന്മാർക്ക് ഏതുവിധവും ചിലവഴിക്കാനുള്ള അധികാരമുണ്ടെന്ന് കൂസലില്ലാതെ പറഞ്ഞു. ഇത്തരം ഒരു സാഹചര്യത്തിൽ സഭയുടെ ഉന്നത സമിതിയായ സഭാ മാനേജിങ് കമ്മറ്റിയിൽ മെത്രാപ്പൊലീത്തമാർ ഒരു നിശ്ചിത കാലയളവിൽ ട്രാൻസ്ഫർ ചെയ്യപ്പെടണം എന്ന് ഏകഖണ്ഡേന തീരുമാനം എടുത്തു. ആ യോഗത്തിൽ മെത്രാപ്പൊലീത്തമാരും അതിനു പിന്തുണ നൽകി. എന്നാൽ അതിനു ശേഷം മെത്രാൻ സമിതികൂടി മുൻ തീരുമാനത്തെ വീറ്റോ ചെയ്തു എന്ന് അവർതന്നെ വാർത്ത ഉണ്ടാക്കി. എന്നാൽ നിഷ്കാമമായി ദൈവവേല നിർവഹിക്കുന്ന മെത്രാപ്പൊലീത്തമാരും ഉണ്ട്. അവരെ ആളുകൾക്ക് കൃത്യമായി തിരിച്ചറിയാം. അവർ സഭാഅധികാര ഉന്നത ശ്രേണിയിൽ എത്തി നോക്കാൻ തന്നെ തയ്യാറാകില്ല.
യാക്കോബായ സഭയിൽ കണക്കും ഓഡിറ്റുകളോ തിരഞ്ഞെടുപ്പോ ഇല്ലാതെ വര്ഷങ്ങളായി പൊതു മുതൽ കൈകാര്യം ചെയ്യപ്പെടുന്നു എന്ന് ആരോപണം ഉണ്ട്. യാക്കോബായ ഓർത്തഡോക്ൾസ് സഭകൾ തമ്മിലുള്ള തർക്കം വിശ്വാസത്തിന്റെയോ അന്ത്യോക്യൻ പാത്രിയർക്കിസിന്റെ അധികാരത്തെപ്പറ്റിയുള്ള തർക്കമില്ല. പള്ളികളും അനുബന്ധ സ്ഥാപനങ്ങളും കാലാകാലമായി തട്ടിക്കൂട്ടിയ പ്രസ്ഥാനങ്ങളും അവയിൽ കുമിഞ്ഞു കൂടുന്ന സമ്പത്തും ആണ് വിഷയം. സമാധാനമായി ഒന്നായി പോകാൻ വഴികൾ ഏറെയാണ് എന്നാൽ അതുകൊണ്ടു ചെറിയ ഒരു കൂട്ടത്തിനു നഷ്ട്ടം കുറച്ചൊന്നുമല്ല ഉണ്ടാവുന്നത്. അതുകൊണ്ടു വിഷയങ്ങൾ കുഴച്ചുമറിച്ചു കേസുകളും പൊല്ലാപ്പുകളുമായി മുന്നോട്ടു പോകും.
മുന്തിയറപ്പു" എന്ന ഒരു വാക്കു കമ്മ്യൂണിസ്റ്റു ഭാഷകളിൽ കാണാമായിരുന്നു. തൊഴിലാളിവർഗ്ഗത്തിന്റെ കഠിനാദ്ധ്വാനം മുതലാളിവർഗ്ഗം ചൂഷണനം ചെയ്യുക (expropriation of the proletarians) എന്ന ഭാഷാന്തരമാണ് ഉദ്ദേശിച്ചതെങ്കിൽ , ഇവിടെ സാധാരണ വിശ്വാസികളുടെ ചില്ലിപ്പണത്തിൽ കൈയിട്ടു മുന്തിയറപ്പു നടത്തി, ജന്മി - മുതലാളി - മെത്രാൻ കൂട്ടുകെട്ടാണ് ഈ മുന്തിയറപ്പു നടത്തുന്നത്
ഇവിടെ വെറും താഴേക്കിടയിലുള്ള നിസ്സഹാരരായ കന്യകളുടെ രക്തക്കറ പുരണ്ട വിയർപ്പിന്റെ നിലവിളിയാണ് ഉയർന്നത് , അവരുടെ പ്രതിരോധ തിരമാലക്കു ഏതു വന്മതിലും കവിഞ്ഞു പ്രഹരിക്കാനുള്ള ആർജ്ജവം ഉണ്ടായിരുന്നു . അവർക്കു ഇനി നഷ്ടപ്പെടാൻ ഒന്നും ഉണ്ടായിരുന്നില്ല. തങ്ങൾ പിതാവിന്റെ സ്ഥാനത്തു കാണുന്ന വ്യക്തിക്കെതിരെ നിരത്തിൽ ഇറങ്ങേണ്ടിവന്ന ഹതഭാഗ്യരുടെ ദാരുണമായ കഥ. അതെ, അവർ പുതിയ ചരിത്രം എഴുതി. എല്ലാ ക്രിസ്തീയ സഭകളുടെയും നവീകരണത്തിനായി വിശ്വാസികൾ ഉണർന്നു എഴുന്നേൽക്കണം. നിങ്ങളുടെ നിശബ്ദതയ്ക്കു കനത്ത വില നൽകേണ്ടി വരും.
സമ്പത്തിന്റെ കാര്യത്തിൽ കൂടുതൽ സുതാര്യതയും, വിശ്വാസ ജീവിതത്തിൽ കലർപ്പില്ലാതെയും ക്രിസ്തീയസഭ മുന്നോട്ടു പോയില്ലെങ്കിൽ 'കല്ലിന്മേൽ കല്ലുശേഷിക്കാത്ത ദേവാലയങ്ങളായി' എന്ന ദൈവ പുത്രന്റെ ആക്രോശം സാധാരണ ജനങ്ങളുടെ മനസ്സിൽ മുളച്ചു വരും. മാറ്റങ്ങൾ അനിവാര്യമാണ് എന്നാണ് ചുവരെഴുത്തുകൾ.
'Never underestimate the power of common man'
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്