മറുനാടൻ മലയാളിയിൽ പുതിയ പ്രതിവാര കോളം തുടങ്ങുന്നു; 'വാൽകണ്ണാടി'യുമായി അമേരിക്കൻ പ്രവാസി കോരസൺ വർഗീസ്
കോരസൺ വർഗീസ്
തിരുവനന്തപുരം: മലയാളം ഓൺലൈൻ വാർത്ത പോർട്ടലുകളിൽ സ്വതന്ത്രനിലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മറുനാടൻ മലയാളിയിൽ പുതിയ ഒരു പ്രതിവാര കോളം കൂടി ആരംഭിക്കുന്നു. അമേരിക്കയിലെ ന്യൂയോർക്കിൽ കഴിഞ്ഞ 25 വർഷമായി താമസിക്കുന്ന കോരസൺ വർഗീസിന്റെ കോളമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. 'വാൽകണ്ണാടി' എന്ന് പേരിട്ട കോളത്തിൽ പ്രവാസി എന്ന നിലയിൽ കേരളത്തെ നോക്കി കാണുന്ന വിധത്തിലുള്ള ലേഖനങ്ങളാകും പ്രസിദ്ധീകരിക്കുക. എല്ലാ വ്യാഴാഴ്ച്ചകളിലും വായനക്കാർക്ക് കോരസൺ വർഗീസിന്റെ കോളം വായിക്കാം.
പന്തളം സ്വദേശിയായ കോരസൺ വർഗീസ് കഴിഞ്ഞ 25 വഷമായി ന്യൂയോർക്കിൽ സ്ഥിര താമസമാണ്. ന്യൂയോർക്ക്സിറ്റി ഗവൺമെന്റിന്റെ കീഴിൽ സാമ്പത്തിക വിശകലകനായി സേവനം അനുഷ്ട്ടിക്കുകയാണ് അദ്ദേഹം. എഴുത്തിനോട് ഏറെ താൽപ്പര്യമുള്ള അദ്ദേഹം ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പത്ര മാദ്ധ്യമങ്ങളിൽ കോളം എഴുതാറുണ്ട്. വിവിധ സാംസ്കാരിക സംഘടനകളിൽ നടത്തുന്ന ശ്രദ്ധേയ പ്രവർത്തനം കൊണ്ടും ഉൾകാമ്പുള്ള ലേഖനങ്ങളും കോരസൺ വർഗീസിന്റേതായുണ്ട്.
സമൂഹത്തിനു നേരെ പിടിച്ചിരിക്കുന്ന കണ്ണാടി തന്നെയാകും 'വാൽക്കണ്ണാടി 'എന്ന പ്രതിവാര കോളവും. പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ മുഖംമൂടിയില്ലാതെ ലേഖനങ്ങളിലുടെ കോരസൺ മറുനാടൻ വായനക്കാർക്കായി പങ്കുവെക്കും. കോരസൺ വർഗീസിന്റെ ആദ്യകോളം ചുവടേ വായിക്കാം:
അധികാരത്തിന്റെ പെരുമാറ്റങ്ങൾ
നിന്റെ ഒന്നും കീജെയ് വിളിയല്ല ആവശ്യം. ചിലര്‍ തൊണ്ട കീറി സിന്ദാബാദ് വിളിക്കും, ഇവനെന്നും പത്തു പൈസ കൊടുക്കില്ല. ചിലവന്മാര് ഹൈക്കമാണ്ടിൽ വലിയ പിടിപാടാണ് എന്നു പറഞ്ഞു നടപ്പുണ്ട്. ഒക്കെ ഞാൻ കേന്ദ്രത്തിൽ പറഞ്ഞോളാം ഇവരൊന്നും ഒരു പൈസയും കുടുതൽ കൊടുക്കില്ല.' ഒരു മറവും ഉളുപ്പുമില്ലാതെ ഒരു നേതാവു കുട്ടി നേതാക്കളുടെ യോഗത്തിൽ പ്രസംഗിക്കുകയാണ്.'' ഈ സംവിധാനങ്ങൾ ഒക്കെ നിലനിൽക്കണമെങ്കിൽ പണം വേണം, അതേ ഏറെപണം. ഇതൊന്നും സംഘടിപ്പിക്കാനാവില്ലെങ്കിൽ വെറുതെ നേതാവു ചമഞ്ഞു നടന്നിട്ടുകാര്യമില്ല''. അദ്ദേഹം വളരെ പ്രായോഗികമായി തന്നെ പറഞ്ഞു.
ആശയവും, ശിക്ഷണവും, സന്നദ്ധതയും, പ്രതിജ്ഞാബദ്ധതയും ഒന്നുമല്ല ഇന്നു പൊതു പ്രവർത്തകനെ തിളക്കമുള്ള നേതാവാക്കുന്നത്. ധനം, അത് എത്രകണ്ട് കൂട്ടാനുള്ള കഴിവ്, അത് എത്രത്തോളം എത്തേണ്ടിടത്ത് എത്തിക്കുക, ചുളിയില്ലാത്ത വസ്ത്രവും ധരിച്ച് പുളപ്പൻ കാറുകളിൽ എത്തി ആരാധ്യരായി ചമയുക. കറപിടിച്ച ഇന്ത്യൻ രാഷ്ട്രീയമായാലും, പ്രവാസി നേതാക്കൾ കടം കൊണ്ട പുത്തൻ പണ രാഷ്ടീയമായാലും, സമുദായ നേതൃത്വമായാലും ഒക്കെ ഈ നിലവാരത്തിലേക്ക് തരം താണുകഴിഞ്ഞു. പൊതു ജീവിതത്തിൽ സ്വയം നഷ്ടപ്പെടുത്തിമണ്ടരാവാൻ ആരൂം തയ്യാറല്ല.
1961-ൽ അമേരിക്കൻ പ്രസിഡണ്ട് ജോൺ.എഫ്.കെന്നടി പറഞ്ഞു'', ലോകപൗരനെന്ന നിലയിൽ ഉന്നതനിലവാരവും, ശക്തിയും, ത്യാഗവും നിങ്ങളോട് ആവശ്യപ്പെടുന്നു, നല്ലമനസാക്ഷി മാത്രമാണ് നിങ്ങളുടെ സമ്മാനം, ചരിത്രം നിങ്ങളെ വിലയിരുത്തും, നിങ്ങളുടെ സനേഹപാത്രമായ രാജ്യത്തിന്റെ ഗതി നോക്കു, ദൈവ അനുഗ്രഹത്തിനായി യാചിക്കു, അവന്റെ വഴികളാണ് യഥാർഥമായും നിങ്ങളുടെ ഗതിവിധികൾ''. ഇതൊക്കെ ഇന്നു കാലഹരണപ്പെട്ടു കഴിഞ്ഞു. ഹേ, നിങ്ങൾ പ്രായോഗികമായി ചിന്തിക്കു. പണം കൊടുക്കാനാവത്തവന്റെ അഭിപ്രായം ആർക്കുവേണം ഈമൂല്ല്യച്യുതി രാഷ്ടീയത്തിൽ മാത്രമല്ല, വെള്ള തേച്ച ശവക്കല്ലറ എന്നു ക്രിസ്തു വിശേഷിപ്പിച്ച മത നേതൃത്വത്തിലും കൊടിക്കുത്തി വാഴുകയാണ്. പുതുപ്പണക്കാരന്റെ പുത്തന്മണമുള്ളകാറും അവന്റെ വിഢി വേഷങ്ങളും ഇന്ന് നേതൃത്വത്തെ അഭിരമിപ്പിക്കുകയാണ്.
ഞായറാഴ്ച വിശുദ്ധ ബലിയേക്കാൾ നീളത്തിൽ മിണ്ടാ പ്രാണികളായ വിശ്വാസികൾക്ക് ഏൽക്കേണ്ട മസ്തിഷ്കപ്രഹരം അവരെ മാനസികരോഗികൾ വരെ ആക്കാവുന്ന അവസ്ഥയിലേക്കുമാറ്റി. വിഷയങ്ങൾ ഒക്കെ ആനൂകാലികം, കാരണം അവ വിശുദ്ധ വായനയുമായി ശ്രദ്ധാവൂർവ്വം ബന്ധിപ്പിച്ചിരിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകൾ ഉണ്ടാക്കി വിളമ്പിക്കെടുക്കുന്ന ഭക്ഷണപാനീയങ്ങളെ പുകഴ്ത്തി ദിവ്യസന്ദേശം പൊടിപെടിക്കാനും. മുന്തിയ ഭക്ഷണവും കഴിച്ച്, തൂക്കമുള്ള ചെക്കും വാങ്ങി ഏമ്പക്കം വിട്ടു ഹായ്-ബായ് പറഞ്ഞു പോകുന്ന നേതാക്കളെ ജനം ഈർഷ്യയോടെയല്ലാതെ എങ്ങനെ നോക്കാനാവും?
എവിടെയാണ് പിഴവു പറ്റിയത്, ആർക്കാണ് കുഴപ്പമുള്ളത്. നികുതി അടച്ചില്ല എന്നു ചൂണ്ടിക്കാട്ടിയപ്പോൾ, പോയി മിൻ പിടിച്ച് അതിൽ നിന്നും കിട്ടുന്ന പണം നികുതിയായികൊടുക്കാനാണ് ക്രിസ്തു ശിഷ്യരോടു പറഞ്ഞത്. രാത്രിയിൽ മീൻ പിടിച്ചു ക്ഷീണിതരായി വരുന്ന ശിഷ്യർക്ക് ഭക്ഷണം പാകം ചെയ്തു കൊടുത്തു ശ്രേഷ്ടനായ ഗുരു. തമ്മിൽ അധികാര വടം വലി ഉണ്ടായപ്പോൾ സ്വയം ശിഷ്യരുടെ കാലുകഴുകി മാതൃകയായി വലിയ ഗുരു. ഇതൊക്കെ വെറും സുവിശേഷം, അദ്ധ്വാനിക്കാതെ, നികുതി കൊടുക്കാതെ, അധികാരത്തിന്റെ മത്തുപിടിച്ചു എന്തും എവിടെയും എങ്ങനെയും പറയാനുള്ള സങ്കുചിതമായ മതപ്രമാണിത്വവും, നിരർത്ഥകമായ ആചാരങ്ങളും, പാർശവൽക്കരിക്കപ്പെട്ട സമൂഹത്തെ മാനസികമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു.
രാഷ്ടീയത്തിൽ, പോസ്റ്റർ ഒട്ടിക്കാനും, കൊടി കെട്ടാനും നേതാക്കൾക്കു വെള്ളം കൊടുക്കാനും, ചുവരെഴുതാനും കൊള്ളാവുന്ന നിഷ്കളങ്കരായ പ്രവർത്തകരുടെ ആത്മാർത്ഥതയെ തുശ്ചീകരിക്കുന്നു. വിധവയുടെ ചില്ലിക്കാശൂപോലെ തന്റെ ഇല്ലായ്മയിൽ നിന്നു വിയർപ്പെഴുക്കി, തന്റെ വ്യക്തിപരമായ സമയവും, അദ്ധ്വാനവും ഒന്നും തിരിച്ചുകിട്ടില്ല എന്ന തിരിച്ചറിവോടെ സഭാപ്രവർത്തനത്തിനിറങ്ങുന്ന വിശ്വസികളും തുശ്ചീകരിക്കപ്പെടുന്നു.
യാതൊന്നും ഉറപ്പുപറയാനാവാത്ത ഈ മനുഷ്യ ജിവിതത്തിൽ, സ്വാതന്ത്ര്യമായും സ്വസ്ഥമായും ചിന്തിക്കുവാനും, സദാജാഗ്രതയോടെ ജീവിക്കുവാനും സാധാരണ മനുഷ്യരെ പ്രാപ്തരാക്കുകയാണ് മതധർമ്മം. സ്വാതന്ത്ര്യത്തിനു മാത്രമേ സമാധാനമുണ്ടാക്കാനാവുകയുള്ളു. ഇന്ന് മതവും രാഷ്ടീയവും മുന്നോട്ടു വയ്ക്കുന്ന ഭീതിയും, ഗർവ്വും, അധികാരവും, മടുപ്പിക്കുന്ന പദവികളും പരലോകത്തിലെ ശിക്ഷ ഇന്നേ ഉറപ്പാക്കുന്ന കാപട്യതന്ത്രങ്ങളും ചൂണ്ടിക്കാണിക്കുന്നവരെ ചൂണ്ടയിൽ കുരുക്കുന്ന സമീപനവും സമൂഹത്തിൽ നന്മ അനോഷിക്കുന്നവർക്ക് ആശങ്കയും വ്യധയും മാത്രമാണ് നൽകുന്നത്.
എന്തിനേയും സംശയിക്കുന്ന പൊതുജനം, അധികാരമോഹവും, അഴിമതിയും കൊടികുത്തിവാഴുന്ന ഈ കാലത്ത് ഒരുതിരിവെളിച്ചത്തിനായി വെറുതെ മോഹിക്കകയാണ്. സാധാരണജനത്തിന്റെ ക്ഷമയും, സഹനവും, ആത്മാർത്ഥതയും അവരിൽ കാണുന്ന നന്മയുടെ തിരിനാളത്തിനും നേരേ കണ്ണടച്ച് സ്ഥിരമായി ഉച്ചമയക്കത്തിൽ കഴിയുന്ന ഉത്തരവാദിത്തപ്പെട്ടവരെയും ആശങ്കയോടെയേവീഷിക്കാനാവു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍