'നിറത്തിൽ മുങ്ങിയ ജീവിതം'
കോരസൺ വർഗീസ്
അവിചാരിതമായാണ് ജോസിനെ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടത്. മാൻഹാട്ടിൽനിന്നും ഒരേ ദിശയിലുള്ള ട്രെയിനിലാണ് ഞങ്ങൾ പതിവായി യാത്രചെയ്യുന്നത്; പരസ്പരം കാണുന്നത് അപൂർവ്വമാണെങ്കിലും വേനൽ ആയിരുന്നതിനാൽ വളരെ കാഷ്വൽ ആയ വസ്ത്രധാരണത്തിലാണ് ജോസിനെകണ്ടത്. സാധാരണ എത്ര വേനലായാലും കോട്ടും ടൈയും ഇല്ലാതെ അദ്ദേഹത്തെ കാണാൻ സാധിക്കുകയില്ലായിരുന്നു. ജോസ് അന്ന് വളരെ അസ്വസ്ഥനായിരുന്നു. കാണുമ്പോൾ ധാരാളം സംസാരിക്കുന്ന പ്രകൃതം ആയതുകൊണ്ട് അന്ന് വിഷയം മദർ തെരേസയ്ക്ക് ഇന്ത്യയിൽ വച്ച് ആദ്യകാലത്തുണ്ടായ ഒരു അനുഭവമായിരുന്നു.
കുറെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുവാൻ വഴിയില്ലാതെ വന്നപ്പോൾ മദർ ഒരു കടയിൽ കയറി അത്യാവശ്യമുള്ള സാധനങ്ങൾ വാങ്ങി. പക്ഷേ പണം കൊടുക്കാൻ നിവൃത്തിയില്ലാതെ പരുങ്ങിയപ്പോൾ കടയുടമ, സാധാനങ്ങൾ തിരികെ വാങ്ങി, മുഖത്തുകാർക്കിച്ചു ഒരു തുപ്പും കൊടുത്തു. തുപ്പൽ തുടച്ചു കൊണ്ട് 'എനിക്കു കിട്ടേണ്ടതു കിട്ടി, നന്ദി' എന്നു കണ്ണടച്ചു തൊഴുതിട്ടു കടന്നു പോയി. ഈ സംഭവം കടയുടമയെ വല്ലാതെ ഉലച്ചു. അയാൾ സാധനം മദർ താമസിക്കുന്നിടത്തു എത്തിച്ചുവെന്നും, ഇന്നും ആ കടയിൽ നിന്നും പതിവായി സാധനങ്ങൾ സിസ്റ്റേർസ് ഓഫ് ചാരിറ്റിയുടെ അനാഥാലയത്തിൽ എത്തിക്കാറിണ്ട് എന്നും ജോസ് വികാരാധീനനായി പറഞ്ഞു. 'തിക്ത അനുഭവങ്ങൾ ഉണ്ടാവുമ്പോൾ സഹിക്കാൻ പഠിക്കുക, അതാണു ആത്മീയത' വെറുതെ കേട്ടുകൊണ്ടിരുന്നുവെങ്കിലും ജോസിന്റെ അസ്വസ്ഥതക്ക് മറ്റെന്തോ കാരണമുണ്ടെന്നു ഞാൻ ശങ്കിച്ചു.
ജോസ് മാൻഹാട്ടിനിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. കെട്ടിടത്തിൽ കയറണമെങ്കിൽ കർശനമായ സുരക്ഷാ പരിശോധന ആവശ്യമാണ്. സ്ഥിരം ജോലി ചെയ്യുന്ന ആളുകൾ ആയതിനാൽ സെക്യൂരിറ്റി, പരിമിതമായ പരിശോധനകൾ നടത്തി സ്നേഹപൂർവ്വമായാണ് ഇടപെടാറുണ്ടായിരുന്നത്. എന്നാൽ അന്നു പതിവിനു വിപരീതമായി, യാതൊരു പരിചയവും ഭാവിക്കാതെ കർക്കശമായി പെരുമാറുകയും സംശയത്തോടെ നോക്കിയുമാണ് ജോസിനെ കയറ്റിവിട്ടത്. അയാളുടെ അപ്രതീക്ഷിതമായ സമീപനമാണ് ജോസിൽ ആത്മനൊമ്പരമുണ്ടാക്കിയത്. കുറച്ച് ഇരുണ്ട നിറമുള്ള ജോസ് പതിവിനു വിപരീതമായി സ്യൂട്ടുധരിക്കാതെ, വെയിൽ കൊണ്ട് അൽപം വിയർപ്പോടെയാണ് നടന്നു വന്നത്. ഇരുണ്ട നിറമുള്ള അമേരിക്കകാരന് ഏതു നിമിഷവും ഇത്തരം തിക്തമായ അനുഭവങ്ങൾ നേരിടേണ്ടി വരുന്നു എന്നതാണ് യാഥാർത്ഥ്യം.
ജോസ് കേരളത്തിൽ അല്പം പ്രതാപമുള്ള തറവാട്ടുകാരനായിരുന്നതിനാൽ അഭിമാനക്ഷതം വളരെ കൂടുതലായി എന്നു മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. 40 വർഷത്തിനു മുമ്പ് ഒരു വിദ്യാർത്ഥിയായാണ് ജോസ് അമേരിക്കയിൽ എത്തുന്നത്. വെള്ളക്കാർ കൂടുതലുള്ള മുന്തിയ ഒരു സ്ഥലത്താണ് താമസിക്കുന്നത്. കുട്ടികൾ രണ്ടും പഠിച്ച് കോളജിൽ എത്തി. ഇനിയും വലിയ വീടും വിറ്റ് മറ്റൊരിടത്ത് ഒരു ഇടത്തരം വീട് വാങ്ങണം, അല്ലെങ്കിൽ നാട്ടിൽ അടച്ചിട്ടിരിക്കുന്ന തറവാട് വീട് വൃത്തിയാക്കി ഒരു തിരിച്ചുപോക്ക്. എന്തുചെയ്യണമെന്നറിയില്ല, എത്രകാലം കഴിഞ്ഞാലും ഇത്തരം അനുഭവങ്ങൾ അടിക്കടി ഉണ്ടാവുന്നില്ലേ എന്നു ചിന്തിച്ച് ദീർഘനിശ്വാസത്തോടെ ട്രെയിനിന്റെ ശീതികരിച്ച അന്തരീഷത്തിൽ നനുനനുത്ത സീറ്റിൽ മുറുകെപിടിച്ച് വീർപ്പ് മുട്ടിയിരുന്നു. 'ടിക്ക്, ടിക്ക്' ശബ്ദത്തോടെ കണ്ടക്ടർ ടിക്കറ്റുകൾ പരിശോധിക്കുവാനെത്തി. ഞങ്ങൾ ഇരുവരും ഒരേ സീറ്റിൽ അടുത്തടുത്തായാണ് ഇരുന്നത്. ഇരുവരും ടിക്കറ്റുകൾ എടുത്തുകാട്ടി. വെള്ളക്കാരാനായ കണ്ടക്ടർ ജോസിനോട് മാത്രം ടിക്കറ്റ് ഉയർത്തിക്കാട്ടാൻ ആവശ്യപ്പെട്ടു, അതിന്റെ പിറകുവശവും കാട്ടാൻ പറഞ്ഞു. മാത്രമല്ല ഒന്നു സൂക്ഷിച്ചു നോക്കുകയും ചെയ്തിട്ടാണ് കടന്നു പോയത്.
ജോസ് വിഷണ്ണനായി എന്നെ നോക്കി പതറിയ ശബ്ദത്തിൽ പറഞ്ഞു, എന്താ ഇത്? ഇന്ന് എന്റെ ദിവസമാണെന്നു തോന്നുന്നു, അടിക്കടി പുതിയ അനുഭവങ്ങൾ, ഒക്കെ ഞാൻ ഒരു ദിവസം എന്റെ വസ്ത്രധാരണം ഒന്നു മാറ്റിയതേയുള്ളു. ഈ നാട് എന്റെ സ്വന്തമായി ഞാൻ തീർച്ചപ്പെടുത്തിയിരുന്നതാണ്, എന്നിട്ടും പതറിപ്പോകുന്നുവല്ലേ!
പുതുതായി വീടുവാങ്ങി അടുത്തു താമസം തുടങ്ങിയ ഒരു മലയാളി ഡോക്ടറും കുട്ടികളും വീട്ടിലേക്കുകടന്നു വന്നു. പരിചയം പുതുക്കുന്നതിനിടയിൽ ജോലിയും, യാത്രയും ഒക്കെ സംഭാഷണ വിഷയമായി. ഡോക്ടർ പുതിയ തലമുറയിൽ, അമേരിക്കയിൽ ജനിച്ചു, പഠിച്ചു വളർന്നയാളാണ്. യഹൂദന്മാരുടെ മാനേജ്മെന്റിലുള്ള ഒരു വലിയ ആശുപത്രിയിലെ ഒരു വിഭാഗത്തിന്റെ ഡയറക്ടർ എന്ന വാഗ്ദാനം ഉപേക്ഷിച്ച്, സർക്കാറിന്റെ ഒരു സൈനീക ആശുപത്രിയിൽ ജോലി സ്വീകരിച്ചു. സമയവും കാലവും നോക്കാതെ, കുട്ടികളെയും കാണാനാവാതെ യഹൂദനു വേണ്ടി മരിച്ചു ജീവിക്കാൻ ഇനിയും തയ്യാറല്ല എന്നും, അവർ നമുക്കു മുമ്പിൽ ഒരു വര വരച്ചിട്ടുണ്ട്, അതിനു മുകളിലേക്ക് എത്തിനോക്കാൻ സാധിക്കില്ല എന്നും കൂട്ടിച്ചേർത്തു. ഡോക്ടർ ആണെങ്കിലും ഇരുണ്ടനിറം ഒരു വഴിമുടക്കി തന്നെയാണ് അമേരിക്കയിൽ പലയിടത്തും എന്ന് പുതിയ തലമുറയുടെ നാവിൽ നിന്നും കേട്ടപ്പോൾ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടി.
പൗരസ്വാതന്ത്യത്തിന്റെയും അവസരങ്ങളുടേയും നാടാണ് അമേരിക്ക എന്നത് വാസ്തവം തന്നെ. മുൻപ് പറഞ്ഞതൊക്കെ ചില ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു പറഞ്ഞു തള്ളുവാനും മനസുവരുന്നില്ല. അറുപതുകൾ മുതൽ ലോകത്താകമാനം മാനുഷീക മൂല്ല്യത്തെപ്പറ്റി പാശ്ചാത്യ സംസ്കാര സമൂഹത്തിൽ ഒരു പുതിയ കാഴ്ചപ്പാട് തുകിലുണർത്തിയിരുന്നു. മതേതര സമൂഹം നിലനിൽക്കുമ്പോൾ തന്നെ, വ്യക്തി സ്വാതന്ത്യത്തിന്റെ പവിത്രതയും, ചെറുത്തു നിൽപ്പിന്റെ ശക്തിയും, സമൂഹത്തെ പരസ്പരം മനസ്സിലാക്കുനാനും, നിലനിർത്തുവാനും പ്രേരകമായി. ഇതിനായി കാലങ്ങളായി വിദ്യാഭ്യാസത്തിലും, ധാർമ്മീകത നില നിർത്തുന്ന മത വിശ്വാസത്തിലും കൂടുതൽ സമയവും, ധനവും, പൊതു നിക്ഷേപങ്ങളും എഴുത്തുകളും എല്ലാം ഇതിനെ നിരന്തരം പ്രോത്സാഹിപ്പിക്കയും ചെയ്തു വന്നിരുന്നു.
നാം അറിയാതെ തന്നെ, സമൂഹമായി നാം പരസ്പര വിരുദ്ധമായ വൈകാരികമായ നിലപാടുകൾ (Ambivalence) കാട്ടിത്തുടങ്ങി. ലാഭത്തിൽ മാത്രം ഊന്നൽ നൽകിയ പുതിയ ലോകക്രമങ്ങൾ മൂലം ഒന്നൊന്നായി മനുഷ്യ സമൂഹത്തെ പരിവർത്തനം ചെയ്തുവന്ന സാധ്യതകൾ പടിപടിയായി കൈവിട്ടു. ഇതിന്റെ സംഭാവനയായി പുനർജനിക്കപ്പെട്ട വർഗ്ഗ-വർണ്ണ വ്യതിയാനങ്ങൾ അമേരിക്കയിൽ മാത്രമല്ല, ലോകത്തിലെ പൊതു സമൂഹത്തിന്റെ ഒരു വെല്ലുവിളി ഉയർത്തിരിക്കയാണ്. വിരൽ ചുണ്ടുന്നവനെ ഭസ്മമാക്കി, മാദ്ധ്യമങ്ങളെ അനുസരണയുള്ള ചട്ടുകങ്ങളാക്കി, മത നേതൃത്തത്തിനു മനുഷ്യ ചൂഷണത്തെ ചോദ്യം ചെയ്യാത്ത അധികാരങ്ങളും നൽകി, സഹിഷ്ണത എന്നപദം തന്നെ അപ്രസക്തമാക്കി; നമുക്കു ചുറ്റും നാം അറിയാതെ നരകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഞാനെന്തു ചെയ്യും എന്ന നിസ്സംഗതയോടെ നാം എങ്ങോട്ടോ പോകുന്നു. ഞാൻ ജോസിനെ ഒന്ന് നോക്കി ട്രെയിനിന്റെ വിരസമായ താളത്തിൽ ഇപ്പോഴും ജോസ് വിഷണ്ണനായി ഇരിക്കുന്നു. എവിടേക്കെന്നറിയില്ലല്ലോ ഈ യാത്ര?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍