സെൻസർ ബോർഡ് അനുമതിയും ലഭിച്ചു; ഒക്ടോബർ 16ന് ബിലാത്തി പ്രണയം ലണ്ടനിലെ തീയേറ്ററിൽ; ട്രെയ്ലർ പുറത്തിറങ്ങി
ചിത്രീകരണം പൂർത്തിയാക്കിയ ശേഷം നീണ്ട ഒരു വർഷം നടത്തിയ കാത്തിരിപ്പിന്റെ വേദന യുകെയിലെ ഒരു സംഘം മലയാളി കലാകാരന്മാർക്ക് മാറി കിട്ടി. യുകെയിലെ മലയാളികൾ ചേർന്ന് എഴുതിയും അഭിനയിച്ചും, സംവിധാനം ചെയ്തു മലയാളികളുടെ മുമ്പിൽ എത്തിക്കുന്ന ബിലാത്തി പ്രണയം എന്ന സിനിമയാണ് ഒക്ടോബർ 16ന് റിലീസ് ചെയ്യുന്നത്. സെൻസർ ബോർഡിന്റെ അനുമതി ലഭിക്കുക കൂടി ചെയ്തതോടെയാണ് റിലീസിങ്ങിന് കളം ഒരുങ്ങിയത്. ഇന്നലെ റിലീസ് ചെയ്ത ട്രെയ്ലർ സിനിമയുടെ ആവേശം മുഴുവൻ വ്യക്തമാക്കുന്നുണ്ട്.
നിരവധി പ്രത്യേകതകളോട് കൂടിയാണ് ഒരു ബിലാത്തി പ്രണയം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. വൻ താര നിരയില്ലാതെ യുകെയിലെ പ്രവാസി മലയാളികളുടെ സമ്പൂർണ്ണ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബിലാത്തി പ്രണയത്തിനു തിയേറ്ററിൽ എത്തുവാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടി വന്നു. എന്നിരുന്നാലും സിനിമ പ്രേമികളായ ഒരു പറ്റം യുകെ മലയാളികളുടെ ദൃഢ നിശ്ചയവും ഒത്തൊരുമയും ഒടുവിൽ ബിഗ് സ്ക്രീനിൽ ബിലാത്തി പ്രണയത്തെ എത്തിച്ചിരിക്കുകയാണ്. പിജെ എന്റർടെയ്മെന്റ്സ് വഴിയാണ് ചിത്രം യുകെയിലെ തിയേറ്ററുകളിൽ എത്തുന്നത്.
പ്രവാസി മലയാളികളുടെ വാനമ്പാടി ആയ ചന്ദ്ര ലേഖ പാടിയ പാട്ടുകളിൽ ആദ്യം റിലീസ് ആകുന്ന സിനിമാ ഗാനം ബിലാത്തിയിലേതാണ്. കൂടാതെ സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധനായ ഗായകൻ സുമേഷ് ഐരൂരിന്റെ ആദ്യ സിനിമാ ഗാനം എന്ന പ്രേത്യേകതയും ഉണ്ട്. 80 കളിൽ ബിബിസി ചാനലിലെ സ്റ്റാന്റിങ് കൊമേഡിയനായ സ്റ്റാൻ ബോർഡ്മാൻ അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയും ബിലാത്തിക്ക് സ്വന്തം. അക്കര കാഴ്ചകളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച ജോസ് കുട്ടി വലിയ കല്ലുങ്കൽ മുഴു നീള ഹാസ്യ കഥാപാത്രമായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഇതിനെല്ലാം ഉപരി ആദ്യമായി പ്രവാസി മലയാളികൾ മാത്രം അഭിനയിച്ച, പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച സിനിമ എന്ന രീതിയിലും ഒരു ബിലാത്തി പ്രണയം മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമാക്കുകയാണ്.
ഈ സിനിമ പുറത്തു വരുന്നതോടെ സിനിമയെ സ്നേഹിക്കുന്ന പ്രവാസികൾ അവർ താമസിക്കുന്ന നാട്ടിൽ തന്നെ മലയാള സിനിമ എടുക്കാൻ മുന്നിട്ടിറങ്ങും, അത്തരം ഒരു ട്രെൻഡ് ഭാവിയിൽ യുകെയിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ഗൾഫ് നാടുകളിലും ഒക്കെ ഉണ്ടാകും എന്നാണ് തന്റെ പ്രതീക്ഷ എന്നും ഒരു ബിലാത്തി പ്രണയം അതിനു തുടക്കം കുറിക്കുമെന്നാണ് താൻ കരുതുന്നതെന്നും സിനിമയുടെ സംവിധായകൻ കനേഷ്യസ് അത്തിപ്പൊഴിയിൽ പറഞ്ഞു.
നിലവിൽ നിരവധി ചിത്രങ്ങൾ യൂടൂബിൽ റിലീസ് ചെയ്യുന്നുണ്ട്. ആ പ്രവണത മാറി ഭാവിയിൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുന്ന തലത്തിലേക്ക് എത്തുമെന്നും കനേഷ്യസ് അത്തിപ്പൊഴിയിൽ കൂട്ടി ചേർത്തു. ഒട്ടനവധി കലാകാരന്മ്മാരെ മലയാളത്തിന് സമ്മാനിച്ച യുകെയിലെ മലയാള കലാ സാംസ്കാരിക ലോകത്തിന് ഈ ചിത്രം തീർച്ചയായും പുത്തൻ ഉണർവ് നൽകും. സിനിമ പ്രേമികളുടെ ശ്രദ്ധേയമായ നിരവധി ഹ്രസ്വ ചിത്രങ്ങൾ ഉണ്ടായിട്ടുള്ള യുകെയിൽ നിന്നും ആദ്യമായി ഒരു ചിത്രം ബിഗ് സ്ക്രീനിൽ എത്തുന്നത് യുകെ കലാ ലോകത്തിന് അഭിമാന മുഹൂർത്തം കൂടിയാണ്.
ഗർഷോം മീഡിയയുടെ ബാനറിൽ ബിനു ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ഒരുപാട് പുതുമുഖ താരങ്ങൾ ആണ് മലയാള സിനിമയുടെ ഭാഗം ആകുന്നത്. ഒരു പറ്റം സ്റ്റുഡന്റ് വിസാക്കാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുകെയിൽ കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന കനേഷ്യസ് അത്തിപ്പൊഴിയിലാണ്. നിരവധി സംഗീത ആൽബങ്ങളിലുടെ പ്രവാസി മലയാളികൾക്ക് സുപരിചിതനായ കനേഷ്യസ് ആത്തിപ്പൊഴി തന്നെയാണ് ചിത്രത്തിന്റെ സംഗീതവും ചെയ്തിരിക്കുന്നത്. ഇതിനോടകം ഹിറ്റായി കഴിഞ്ഞ ചിത്രത്തിലെ ഗാനങ്ങൾ നിരവധി ആളുകൾ കണ്ടു കഴിഞ്ഞു. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് എഴുത്തുകാരനായ ജിൻസൻ ഇരിട്ടിയാണ്.
കേരളത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിന് വിധേയരായി ലണ്ടനിൽ എത്തുന്ന നാല് ചെറുപ്പക്കാരിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ വികാസം. ഇല്ലാത്ത യൂണിവേഴ്സിറ്റിയുടെ പേരിലുള്ള ഈ തട്ടിപ്പ് ലണ്ടനിൽ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന കാര്യമാണ്. ലക്ഷങ്ങൾ കടം എടുത്ത് ഏജന്റ്മാർക്ക് കൊടുത്ത് ഇവിടെ എത്തുന്ന നാല് ചെരുപ്പക്കാർക്ക് പഠിക്കുന്ന കോളേജിന് ലൈസൻസ് നഷ്ടപ്പെട്ടത് മൂലം വലിയ സാബത്തിക ബാധ്യതകളിൽ എത്തുകയും ഈ ചെറുപ്പക്കാർ വെറും കയ്യോടെ നാട്ടിലേക്കുള്ള മടക്കം ഏറെ ബുദ്ധിമുട്ടായിരുന്നതിനാൽ ചില ഇരുട്ടിന്റെ ശക്തികളുടെ പ്രേരണയാലും സഹായത്താലും എളുപ്പ മാർഗ്ഗത്തിലുടെ പണമുണ്ടാക്കാനുള്ള വഴികളിൽ എത്തിപ്പെടുകയാണ്. ആഗ്രഹിച്ച രീതിയിൽ പണം ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും അതിനു പക്ഷെ അവർ വലിയ വില നൽകേണ്ടി വന്നു. സുഹൃത്ത് ബന്ധത്തിന്റെ ആഴവും ആത്മാർത്ഥയുമൊക്കെ ചോദ്യം ചെയ്യുന്ന പുതിയ സംഭവ വികാസങ്ങൾ അതോടെ അവരുടെ ജീവിതത്തിൽ ആരംഭിക്കുകയായിരുന്നു. ഇവിടെ ജെറിൻ ജോയ്, ജിൻസൻ ഇരിട്ടി, പ്രവീൺ ആന്റണി, കോളിൻ മാവേലി എന്നിവരാണ് ബോബി, ജിക്കു, നെൽസൻ, ടോണി എന്നീ നാല് ചെറുപ്പക്കാരെ പ്രതിനിധീകരിക്കുന്നത്.
ലെറ്റിഷിയാ കുഞ്ചെറിയാ സുപ്രിയ എന്ന നായിക കഥാ പാത്രത്തെ അവതരിപ്പിക്കുന്നു. കനേഷ്യസ് അത്തിപ്പൊഴിയിൽ, കുര്യാക്കോസ് ഉണ്ണിട്ടൻ, സി എ ജോസഫ്, മുജിബ്, രശ്മി ഫിലിപ്പ്, ബിനോയ് ജോർജ്, ഫെമി മാത്യു, ബെന്നി അഗസ്റ്റിൻ, ഫ്രെഡിൻ സേവ്യർ എന്നിവരും ഇംഗ്ലിഷ് അഭിനേതാക്കളായ ലോറൻസ് ലാർക്കിൻ, ലൂസി ജെയിൻ എൺപതുകളിലെ ബിബിസിയിലെ കോമഡി താരമായ സ്റ്റാൻ ബോർഡ്മാനും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സ്റ്റാൻ ബോർഡ്മാന്റെ ആദ്യ ഇന്ത്യൻ സിനിമയാണ് ഇത്.
കനേഷ്യസ് അത്തിപ്പൊഴിയും കുരിയാക്കോസ് ഉണ്ണിട്ടനുമാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ പാടിയിരിക്കുന്നത് മലയാളത്തിന്റെ ഹിറ്റ് മെയ്ക്കർ ജാസി ഗിഫ്റ്റും, സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പ്രിയങ്കരരായ ചന്ദ്രലേഖയും, സുമേഷും ആണ്. ജെയിസൻ ലോറൻസ്, പോളിഷ് ക്യാമറാമാൻ മാർക്കിനുമാണ് ച്ചായാഗ്രാഹകർ, എഡിറ്റിങ് സോബി തോമസ്, പ്രൊഡക്ഷൻ കൺട്രോളർ എസ്. വിജയകുമാർ. ചിത്രത്തിന്റെ പിആർഒ ആയി പ്രവർത്തിക്കുന്നത് മലയാളികൾക്ക് സുപരിചിതനായ വാഴൂർ ജോസാണ്.
തീർച്ചയായും കുടുംബ പ്രേഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിൽ കോമഡിയും സസ്പെൻസും ത്രില്ലറുമൊക്കെയായി ആർക്കും ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും ഇത് എന്നും സർവോപരി യുകെയിലെ ജീവിത സാഹചര്യത്തിൽ നിന്ന് കൊണ്ട്, ജോലിക്കും, കുടുംബ കാര്യങ്ങൾക്കിടയിലും ഇങ്ങനെ ഒരു ചിത്രം പൂർത്തിയാക്കി തിയറ്ററിൽ എത്തിക്കുന്ന ഞങ്ങളെ, യുകെയിലെ കലാസ്വാദകരായ സുഹൃത്തുക്കൾ തിയറ്ററിൽ വന്നു, സിനിമ കണ്ടു അനുഗ്രഹിക്കണമെന്നും ഓരോ യുകെ മലയാളിയെയും പ്രത്യേകം ചിത്രം കാണുവാനായി ക്ഷണിക്കുന്നതായും, ഒരു ബിലാത്തി പ്രണയം ടീമിന് വേണ്ടി ചിത്രത്തിന്റെ സംവിധായകൻ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍