Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടനു പിന്നാലെ പാരീസിലും നഗ്ന ഹോട്ടൽ വരുന്നു; സെപ്റ്റംബർ മുതൽ ഫ്രഞ്ച് ജനതയ്ക്ക് നഗ്നരായി ഇരുന്ന് ഭക്ഷണം കഴിക്കാം

ലണ്ടനു പിന്നാലെ പാരീസിലും നഗ്ന ഹോട്ടൽ വരുന്നു; സെപ്റ്റംബർ മുതൽ ഫ്രഞ്ച് ജനതയ്ക്ക് നഗ്നരായി ഇരുന്ന് ഭക്ഷണം കഴിക്കാം

പാരീസ്: ലണ്ടനിലെ നഗ്ന ഹോട്ടൽ അതിപ്രശസ്തി നേടിയതോടെ ഇതേ മാതൃകയിൽ പാരീസിലും നഗ്ന ഹോട്ടൽ വരുന്നു. ലണ്ടനിൽ നഗ്ന ഹോട്ടൽ ആരംഭിച്ച ഗ്രൂപ്പ് തന്നെയാണ് പാരീസിലും ആരംഭിക്കാൻ പോകുന്നത്. മിക്കവാറും സെപ്റ്റംബറിൽ ആരംഭിക്കുന്ന നഗ്ന ഹോട്ടലിൽ ലണ്ടനിലെ ഹോട്ടലിലെ പോലെ തന്നെയുള്ള സൗകര്യങ്ങളായിരിക്കും ഇവിടെ ഒരുക്കുകയെന്ന് റെസ്‌റ്റോറന്റിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്ന ഇവന്റ് അസിസ്റ്റന്റ് വെളിപ്പെടുത്തി.

കഴിഞ്ഞാഴ്ച ബോളിവുഡ് നടി പ്രിറ്റി സിന്റയും ഭർത്താവും നഗ്ന ഹോട്ടലിൽ സന്ദർശിച്ച വാർത്ത ചിത്രം സഹിതം മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യയിലും ലണ്ടനിലെ നഗ്ന ഹോട്ടൽ ഏറെ പ്രചാരം നേടി. ഇരുവരും നഗ്നരായി നിൽക്കുന്ന ചിത്രം ഏറെ പ്രാധാന്യത്തോടെയാണ് മാദ്ധ്യമങ്ങൾ നൽകിയത്.

കഴിഞ്ഞ മാസം ലണ്ടനിൽ നഗ്ന ഹോട്ടൽ ആരംഭിച്ചത് വൻ വിജയമാണെന്നാണ് ഇതിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. ഇതുവരെ 46,000 ത്തോളം പേർ ഇവിടെ ഭക്ഷണം കഴിക്കുന്നതിനായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവർ നഗ്ന ഹോട്ടലിലെ അനുഭവത്തെ വാനോളം പ്രശംസിച്ചു തന്നെയാണ് റിവ്യൂ ഇട്ടിരിക്കുന്നത്.

പാരീസിൽ നഗ്ന ഹോട്ടൽ ആരംഭിക്കുന്നത് വൻ വിജയമായിരിക്കുമെന്നും ഫ്രഞ്ച് ജനതയ്ക്ക് നഗ്നതയോട് ഒട്ടും വിമുഖത ഇല്ലെന്നും ഇതിന്റെ അണിയറ പ്രവർത്തകർ പറയുന്നുണ്ട്. പല കാര്യങ്ങൾക്കും നഗ്നപ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ഫ്രഞ്ച് ജനതയുടെ മുന്നിൽ ഇത്തരത്തിലൊരു ആശയം സ്വീകാര്യമാണെന്നും ഇവർ പ്രതീക്ഷിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP