125-ാം ജന്മദിനത്തിൽ ഭരണഘടനാശിൽപ്പിയും സാമൂഹ്യ പരിഷ്കർത്താവുമായ ഡോ. ബി ആർ അംബേദ്കറെ ഓർക്കുമ്പോൾ
ഭരണഘടനാ ശില്പിയും സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയുമായ ഡോ. ബി ആർ അംബേദ്കറിന്റെ 125-ാം ജന്മദിനമാണിന്ന്. സാമൂഹ്യപരിഷ്കർത്താവും മികച്ച വാഗ്മിയും അനീതിക്കെതിരായ പോരാട്ടത്തിലെ നായകനുമായ ഈ വ്യക്തിത്വത്തെ ഇന്നത്തെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളിൽ വീണ്ടും വായിക്കേണ്ടതുണ്ട്.
അനുസ്മരിക്കാൻ ഏറെയുണ്ട് ഡോ.ബി.ആർ. അംബേദ്കറെപ്പറ്റി. സ്വാതന്ത്ര്യത്തിന് വേണ്ടിമാത്രമല്ല, നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട ജനതയുടെ മോചനത്തിന് വേണ്ടിക്കൂടിയാണ് അദ്ദേഹം ജീവിതാവസാനം വരെ പോരാടിയത്. രോഹിത് വെമുല വിഷയവും ദളിതർക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡോ. ബി ആർ അംബേദ്കറുടെ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.
സൈനികനായ രാംജി സക്പാൽ, ഭീമാബായ് ദമ്പതികളുടെ പതിനാലാമത്തെ മകനായിട്ടാണ് 1891ൽ ഏപ്രിൽ 14ന് അംബേദ്കർ ജനിച്ചത്. മഹാരാഷ്ട്രയിലെ മഹർ എന്ന ദളിത് സമുദായത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പല സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് അംബേദ്കർ കലാലയ വിദ്യാഭ്യാസം നേടി. തുടർന്ന് ഉന്നതപഠനത്തിനായി ന്യൂയോർക്ക്, കൊളംബിയ സർവകലാശാലകളിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. നിയമബിരുദവും രാഷ്ട്രതന്ത്രം, നിയമം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളിൽ ഡോക്ടറേറ്റും നേടി ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം നിയമപരിശീലനമാരംഭിച്ചു. ഈ സമയത്ത് അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നീ വിഷയങ്ങളിൽ ലേഖനങ്ങളും എഴുതാൻ തുടങ്ങി.
മഹാഡ് മുൻസിപ്പാലിറ്റിയിലെ പൊതുകുളത്തിൽ നിന്ന് വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അംബേദ്കർ ആദ്യമായി സമരത്തിറങ്ങിയത്. 1927 ലായിരുന്നു ഇത്. 1930 ൽ വട്ടമേശസമ്മേളനത്തിൽ പങ്കെടുത്ത അംബേദ്കർ മുസ്ലിങ്ങൾക്ക് ന്യൂനപക്ഷ സീറ്റ് സംവരണം വേണമെന്ന നിർദ്ദേശത്തെ ശക്തമായി എതിർത്തു. 1932 സെപ്റ്റംബർ 24 ന് അംബേദ്കറുടേയും ഗാന്ധിജിയുടേയും നേതൃത്വത്തിലാണ് പുനെ ഉടമ്പടി ഒപ്പുവച്ചത്.
മുംബൈ ലോ കോളേജിന്റെ പ്രിൻസിപ്പാളായി 1935 ൽ അദ്ദേഹം ചുമതലയേറ്റു. ഭാരതീയ റിസർവ് ബാങ്കിന്റെ രൂപീകരത്തിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. രാജ്യത്തെ പട്ടികജാതിക്കാരുടെ പുരോഗതിക്ക് വേണ്ടി സംവരണം എന്ന ഭരണഘടനാപരിരക്ഷ നേടിയെടുക്കാൻ കഴിഞ്ഞത് അംബേദ്കറുടെ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ്. താഴ്ന്ന ജാതിക്കാർക്ക് തെരഞ്ഞുപ്പിൽ മത്സരിക്കാൻ സംവരണം നൽകുന്ന ദ്വയാംഗ മണ്ഡലവും അംബേദകറിന്റെ ശ്രമഫലമായി രൂപമെടുത്തതാണ്. ഭാരതത്തിന് സ്വന്തമായി ഒരു ഭരണഘടന ആവശ്യമായി വന്നപ്പോൾ ആ ചുമതലയും അദ്ദേഹത്തിൽ വന്നു ചേർന്നു. 1947 ഓഗസ്റ്റ് 29ന് ഭരണഘടന നിർമ്മാണസഭ രൂപപ്പെട്ടത് അംബേദ്കറുടെ നേതൃത്വത്തിലായിരുന്നു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്.
വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് വേണ്ടത് ഉൾപ്പെടുത്തിക്കൊണ്ട്, ഭാരതത്തിന്റെ ബഹുസ്വരത നഷ്ടപ്പെടാതെ മഹത്തരമായ ഒരു ഭരണഘടന രൂപപ്പെടുത്താൻ അംബേദ്കറിനായി. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ അംബേദ്കർ പങ്കെടുത്തത് ജാതി വ്യവസ്ഥയെ തുടച്ച് നീക്കാനായിരുന്നു.
ജനാധിപത്യവാദികളുടെ ദീർഘകാലത്തെ ശ്രമങ്ങൾക്കുശേഷം ഏപ്രിൽ 14 ദേശവ്യാപകമായി പൊതു അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട് ഇന്ന്. ഇന്ത്യൻ ഭരണഘടനാ ശിൽപി, ആധുനിക ഇന്ത്യയുടെ ശിൽപി, ആധുനിക ബുദ്ധൻ, അയിത്തജാതിക്കാരുടെ മിശിഹ എന്നിങ്ങനെ നിരവധി പേരുകളിൽ അദ്ദേഹം അറിയപ്പെടുന്നുണ്ട്. അതുപോലെതന്നെ നിരവധി വിമർശങ്ങൾക്കും അദ്ദേഹം പാത്രമായിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന പല വിമർശങ്ങൾക്കും പിൽക്കാലത്ത് നിലനിൽപില്ലാതെ വരുകയാണുണ്ടായത്. കോളനി ഭരണകാലഘട്ടത്തിൽ ഡോ. അംബേദ്കർ പുലർത്തിയ നിലപാടുകൾ, ദലിത്പിന്നാക്ക സമൂഹങ്ങളുടെ സാമൂഹിക സാഹചര്യങ്ങൾ ചർച്ചചെയ്യപ്പെട്ടുതുടങ്ങിയ കാലഘട്ടത്തോടുകൂടി പ്രാധാന്യം വർധിച്ചുവരുകയാണ് ചെയ്തത്. ഭാരതീയ സാമൂഹിക ക്രമങ്ങളാൽ അരികുകളിലാക്കപ്പട്ട സ്ത്രീകൾ, അയിത്തസമൂഹങ്ങൾ, ശൂദ്രസമൂഹങ്ങൾ, സാമൂഹികമായി നിരവധി വെല്ലുവിളികളിലൂടെ കടന്നുപോയ ന്യൂനപക്ഷ സമൂഹങ്ങൾ തുടങ്ങിയവരുടെ പ്രശ്നങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും ചരിത്രം, സമ്പദ്ശാസ്ത്രം, തത്ത്വശാസ്ത്രം, നിയമം തുടങ്ങിയ മേഖലകളിൽ അദ്ദേഹം തുറന്നിട്ട വഴികളും ഇന്ന് വളരെ പ്രധാനപ്പെട്ട സംഭവങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്. ഭാരതീയ സാമൂഹിക സാഹചര്യങ്ങളിൽ ചരിത്രപരമായ കാരണങ്ങളാൽ മറക്കപ്പെട്ടുപോയവരുടെ ശബ്ദത്തെ ഉയർത്തിക്കൊണ്ടുവന്നു എന്നതാണ് അദ്ദേഹത്തിന്റെ സംഭാവനകളിൽ ഏറ്റവും പ്രധാനമായ മറ്റൊരു മണ്ഡലം. ഇന്ത്യയിൽ മുഖ്യധാര വൈജ്ഞാനിക, സാമ്പത്തിക, സാംസ്കാരിക, അധികാര ബന്ധങ്ങളാൽ തിരസ്കൃതരായിത്തീരുകയും മൂടിപ്പോവുകയും ചെയ്ത ഭാരതീയ യാഥാർഥ്യങ്ങളെ ദേശീയവും അന്തർദേശീയവുമാക്കി മാറ്റിത്തീർത്തു എന്നതാണ് അതിലൊന്ന്. ഭാരതീയ ജാതിവ്യവസ്ഥയെയും വർണാശ്രമ ധർമങ്ങളെയും മേൽക്കീഴ് നിലകളെയും സംബന്ധിച്ച അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പരമ്പരാഗത ഭാരതീയ അന്ധതകളിൽ അടിസ്ഥാനപ്പെട്ട നിലപാടുകളെ അസ്ഥിരപ്പെടുത്തുകയും അടിത്തട്ടുകളിൽനിന്നുള്ള പുതിയ കാഴ്ചപ്പാടുകളും പാരായണങ്ങളും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതിന് വഴിയൊരുക്കുകയുണ്ടായി.
ഡോ. ബി.ആർ. അംബേദ്കർ മറ്റൊരു ഇന്ത്യയെ നിർമ്മിച്ചെടുക്കുകയായിരുന്നു. ശ്രീബുദ്ധനും കബീറും ജ്യോതി ബാഫൂലെയുമാണ് തന്റെ ഗുരുനാഥന്മാർ എന്ന നിരീക്ഷണവും സ്വാതന്ത്ര്യാനന്തരമുള്ള ദേശരാഷ്ട്ര രൂപവത്കരണത്തിൽ പങ്കാളിത്തമുറപ്പിക്കുകയും ഭരണഘടനാ നിർമ്മാണത്തിൽ അധ്യക്ഷനായിക്കൊണ്ട് മുഖ്യമായ പങ്ക് നിർവഹിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ ജനാധിപത്യം ബുദ്ധദർശനങ്ങളിലാണ് കണ്ടത്തൊനാവുക എന്ന് പാർലമെന്റിലെ പ്രസംഗങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
1990ൽ രാഷ്ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്ന നല്കി അംബേദ്കറെ ആദരിച്ചു. 1956 ഡിസംബർ 6ന് 65ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.
Stories you may Like
- ഭരണഘടന മാറ്റിയെഴുതും; വിവാദ പരാമർശവുമായി കർണാടക ബിജെപി എംപി
- 'ഭരണഘടന രൂപീകരിച്ചപ്പോൾ ഇതുപോലെയായിരുന്നു; യഥാർഥ കോപ്പികൾ ഉണ്ട്'
- 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ; ജമ്മു കാശ്മീരിലേത് സുപ്രധാന വിധി
- 'പാർലമെന്റ് മന്ദിരം മാത്രമല്ല നിർമ്മിത ചരിത്രം കൂടിയാണ് ഉദ്ഘാടനം ചെയ്യുന്നത്'
- അംബേദ്കർ വെറും സ്റ്റെനോഗ്രഫർ, വിവാദ പ്രസംഗത്തിൽ അറസ്റ്റ്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍