നെറ്റിമുട്ടിച്ചാൽ തഴമ്പും കിടന്നുരുണ്ട് പ്രദക്ഷിണം ചെയ്താൽ മുറിവും കുരിശു ചുമന്നാൽ ബാക്ക്പെയിനും കിട്ടുമെന്നല്ലാതെ മറ്റെന്താണ് പ്രയോജനം? വിപ്ലവ വാർഷികം ആഘോഷിക്കാൻ മാർപാപ്പ വരികയും പൂണൂലിടാൻ സുരേഷ് ഗോപി മോഹിക്കുകയും പശുവിനും പ്രവാചകനും വേണ്ടിയൊക്കെ മനുഷ്യർ തെരുവിൽ മരിച്ചു വീഴുകയും ചെയ്യുന്ന കാലത്തുകൊച്ചിയിലേക്ക് സ്വാഗതം
സജീവൻ അന്തിക്കാട്
മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം
ഈ വാചകം കേൾക്കാത്തവർ കേരളത്തിൽ കുറവാണ്. പക്ഷെ അറിയുന്നതും പ്രയോഗിക്കുന്നതും രണ്ടു കാര്യങ്ങളല്ലേ. മാറ്റം പ്രയോഗത്തിൽ കൊണ്ടുവരിക വ്യക്തിക്ക് എളുപ്പമല്ല. കാലങ്ങളായി പിന്തുടർന്നു വരുന്ന ലോകവീക്ഷണം പുതിയ കണ്ടെത്തലുകൾക്കനുസരിച്ച് മാറ്റുന്നതിനേക്കാൾ എളുപ്പം പുതിയതിനോട് നോ പറയുകയാണ്. വേണമെങ്കിൽ പഴയതിനെ പുതിയതുകൊണ്ടൊന്ന് പെയിന്റടിച്ച് കുട്ടപ്പനാക്കാമെന്നു മാത്രം.
മതം, ജാതി,ആചാരം ,അനുഷ്ഠാനം, അന്ധവിശ്വാസം മൗലികവാദം എന്നിവയെല്ലാം തന്നെ പാരമ്പര്യമായി പകർന്നു കിട്ടിയ ലോക വീക്ഷണത്തിന്റെ ഒരൊറ്റ പാക്കേജായതിനാൽ വിപ്ലവം കൊണ്ട് ഭരണം മറിച്ചിട്ടാലൊന്നും അത് മനുഷ്യന്റെ തലക്കുള്ളിൽ നിന്ന് പോകൂല
എന്നു മാത്രമല്ല വിപ്ലവത്തിന്റെ 75 മത് വാർഷികാഘോഷം നടത്താൻ വരെ മാർപ്പാപ്പ വരും. അടുത്ത ജന്മമെങ്കിലും പൂണൂലിട്ട് ദൈവത്തെ ഭജിക്കണമെന്ന് സുരേഷ് ഗോപി പറയും. പശുവിനും പ്രവാചകനും വേണ്ടിയൊക്കെ മനുഷ്യർ തെരുവിൽ മരിച്ചു വീഴും.
കൂടുതൽ മതവിശ്വാസം ആർജ്ജിച്ചാൽ, ആചാരാനുഷ്ഠാനങ്ങൾ കടുപ്പിച്ചാൽ എല്ലാറ്റിനും പരിഹാരമാകും എന്നൊരു ധാരണ പരക്കെയുണ്ട്. വറക്കുന്ന ചട്ടിയിൽ നിന്ന് ആളുന്ന തീയിലേക്ക് ചാടാനാണാ മൂഢർ പറയുന്നത്. മതം ഭക്ഷിച്ച് മതാത്മകമായി ജീവിക്കുന്ന ഒരു ജനതയും സമാധാനം കണി കാണാൻ പോകുന്നില്ല. മതത്തെ രാഷ്ട്രീയത്തിൽ നിന്നും വേർപ്പെടുത്തി സ്വകാര്യവൽക്കരിക്കാത്ത രാജ്യത്തിന്റെ സമ്പത്ത് ആയുധവ്യാപാരികൾക്കുള്ളതാണ്.
നെറ്റിമുട്ടിച്ചാൽ തഴമ്പും കിടന്നുരുണ്ട് പ്രദക്ഷിണം ചെയ്താൽ മുറിവും കുരിശു ചുമന്നാൽ ബാക്ക്പെയിനും കിട്ടുമെന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. റോഹിങ്യൻ മുസ്ലീങ്ങൾ അഞ്ചു നേരമുള്ള നിസ്ക്കാരം അമ്പതു നേരമാക്കിയതു കൊണ്ട് പ്രവാചകന്റെ രാജ്യമായ സൗദി അറേബ്യ പോലും അവരെ രക്ഷപ്പെടുത്താൻ പോകുന്നില്ല. വനദേവതകളും മലദൈവങ്ങളും വിചാരിച്ചിട്ട് ആദിവാസിയുടെ കാട് രക്ഷിക്കാനായില്ലല്ലോ. പഴക്കവും തഴക്കവുമുള്ള യഹോവ കാവൽ നിന്നീട്ടും യഹൂദന്മാർ കൊല്ലപ്പെടാതിരുന്നില്ല.
ആകെ കഴിയുന്ന കാര്യം അൽപ്പമെങ്കിലും സമാധാനത്തിലും സൗകര്യത്തിലും ജീവിക്കുന്ന ജനങ്ങൾ എങ്ങിനെയാണ് ജീവിക്കുന്നതെന്ന് നോക്കുകയാണ്. അവരെ ഉൾകൊള്ളുന്ന രാജ്യങ്ങൾ എങ്ങിനെ മനുഷ്യ വികസന സൂചികയിൽ മുന്നിലെത്തി എന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.
'പരിണാമം' വളരെ വളരെ സാവധാനത്തിലുള്ള പ്രക്രിയയയാണ്. എളുപ്പവഴികളൊന്നുമില്ല. ഇവിടെ നമ്മുടെ പാരമ്പര്യ ലോകവീക്ഷണത്തെ ഒന്നു മറിച്ചിടേണ്ടി വരും. ആധുനികതയുടെ ലോകവീക്ഷണമെന്താണെന്നന്ന് പഠിക്കേണ്ടി വരും. ആധുനികതയുടെ ലോകവീക്ഷണമെന്നത് വ്യക്തിയെ പരമപ്രധാനമായി കാണുന്ന ഒരു ചിന്താരീതിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തിലും , വ്യക്തികൾ തമ്മിലുള്ള തമ്മിലുള്ള സമത്വത്തിലും സാഹോദര്യത്തിലും പ്രധാനമായും ഊന്നുന്ന ഈ ലോകവീക്ഷണത്തിന് ഫ്രഞ്ച് വിപ്ലവകാലത്തോളം പഴക്കമേയുള്ളൂ.
പഴയകാല ലോകവീക്ഷണത്തിൽ വ്യക്തി ഇല്ല. ഗോത്രമേ ഉള്ളൂ.
പാർട്ടിയെ ഉള്ളൂ മെമ്പർ ഇല്ല. ഗോത്രാഭിമാനം, ഗോത്രസ്നേഹം, ഗോത്രധർമ്മം തുടങ്ങിയ വിശ്വാസ പ്രമാണങ്ങൾ നിലനിൽക്കുന്ന ഗോത്ര ശരീരത്തിലെ വെറുമൊരു രോമം മാത്രമായി വ്യക്തികൾ എണ്ണപ്പെട്ടു. ഗോത്രത്തിനു വേണ്ടി ജീവൻ ത്യജിക്കുന്നത് ധർമ്മമായപ്പോൾ വ്യക്തിയുടെ ജീവനുപോലും വില കൽപ്പിക്കാതായി. സ്വഗോത്ര സ്നേഹം സ്വാഭാവികമായും പരഗോത്ര വിദ്വേഷത്തിലേക്കു നയിക്കുമല്ലോ. അടി അവിടം മുതൽ തുടങ്ങി. ഗോത്രങ്ങൾ മാറി രാജ്യങ്ങൾ ആയിട്ടും അടി നിന്നില്ല. അടി യുദ്ധമായി. ഗോത്ര യൂണിറ്റുകൾ മാറി രാഷ്ട്രീയ പാർട്ടിയായപ്പോഴും ഗോത്രീയത പോയില്ല. കുലത്തിനു വേണ്ടി രക്തം ചൊരിയുന്ന യോദ്ധാക്കൾക്കു പേര് പാർട്ടിക്കു വേണ്ടി മരിക്കുന്ന രക്തസാക്ഷികളെന്നായി.
അങ്ങിനെ തേച്ചാലും കുളിച്ചാലും പോകാത്ത ഗോത്രീയ ചിന്താഗതിയെയാണ്, ആധുനികതയുടെ ലോകവീക്ഷണം പിന്തുടരുന്ന വിരലിലെണ്ണാവുന്നവർ നേരിട്ടു കൊണ്ടിരിക്കുന്നത്. ഡയലോഗു പോലും സാധ്യമല്ലാത്തിടത്താണ് ഈ നേരിടലൊക്കെ എന്നും ഓർക്കണം.
ഒരു മാതിരി എല്ലാ ഗോത്രീയർക്കും 'കുരു' ഉണ്ട്. പത്രക്കാർ ഇതിനെ മതവികാരം വ്രണപ്പെട്ടു എന്നാണ് റിപ്പോർട്ട് ചെയ്യാറ്. പശുവിന്റെ ഇറച്ചി, പ്രവാചകന്റെ കാർട്ടൂൺ എന്നിവ കാലാകാലങ്ങളായി സ്വതന്ത്ര ചിന്തകരെ കൊല്ലാനുള്ള ഗോത്രലൈസൻസുകളാണ്.
എന്നീട്ടു പോലും ചെറിയ ചെറിയ യുക്തിവാദ ഗ്രൂപ്പുകളും സ്വതന്ത്രചിന്താ യൂണിറ്റുകളും സയൻസ് പ്രചാരക പരിഷത്തുകളും ഇന്ത്യയിൽ പലയിടത്തു നിന്നായി രൂപം കൊള്ളുന്നുവെന്നത് ആശ്വാസകരവും ആശ്ചര്യകരവുമായ വസ്തുതയാണ്. ഇതിൽ പല ഗ്രൂപ്പുകളും മതത്തോട് യാതൊരു വിധ വിട്ടുവീഴ്ചയും ചെയ്യാതെ പച്ചക്ക് നാസ്തികത പറയുന്നവരാണ്. ഭിക്ഷ കൊടുത്ത് ഭിക്ഷാടനമവസാനിപ്പിക്കാൻ കഴിയാത്തതുപോലെ പ്രീണിപ്പിച്ചു കൊണ്ട് തളർത്താനുമാവില്ലല്ലോ. ഓൺലൈനിൽ തുടങ്ങി ഓഫ് ലൈനിലും പ്രവർത്തിക്കാൻ ശക്തി നേടിയ അത്തരം അനവധി സ്വതന്ത്ര ചിന്താസരണികൾ ഇന്ത്യയിലുണ്ട്. അവയിൽ പേരെടുത്തു പറയാവുന്ന ഒന്നാണ് എസ്സൻസ് ക്ലബ്ബ്.
എസ്സൻസ് ഫ്രീതിങ്കേഴ്സ് ക്ലബ്ബ്
പിറന്ന് ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ മലയാളിയുള്ള പല നാടുകളിലും സാന്നിധ്യമറിയിക്കാൻ കഴിഞ്ഞ ഒരു സ്വതന്ത്ര ചിന്താ ഗ്രൂപ്പാണ് എസ്സൻസ്. യുഎഇ തുടങ്ങിയ ഇടങ്ങളിൽ ക്ലബ്ബായി തന്നെ മുന്നോട്ടു പോകാൻ കഴിയുന്നുണ്ട്. കേരളത്തിലെ പ്രമുഖ യുക്തിവാദിയായ രവിചന്ദ്രൻ സി യുടെ പിന്തുണ ഇവിടെ പരാമർശയോഗ്യമാണ്. കേരളത്തിൽ പല ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ സംവാദങ്ങൾ, പ്രഭാഷണങ്ങൾ, ഓസ്്രേടലിയൻ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ രവിചന്ദ്രൻ സി ഓസ്ട്രേലിയയിൽ നടത്തിയ ക്ലാസ്സുകൾ, യുഎഇയിലെയും ബാംഗ്ലൂരിലെയും യുകെയിലെയും കൂട്ടായ്മകൾ, കൊല്ലത്തെ സ്ഥിരം വേദികൾ സ്വതന്ത്ര ലോകമെന്ന രണ്ടു ദിന സെമിനാർ എന്നിവ പേരെടുത്തു പറയാൻ തക്ക യോഗ്യമാണെന്ന് കരുതുന്നു. എസ്സൻസ് നടത്തുന്ന എല്ലാ പ്രോഗ്രാമുകളും ഉടനടി എഡിറ്റ് ചെയ്ത് എസ്സൻസ് യുടൂബ് ചാനലിൽ അപ് ലോഡ് ചെയ്യാറുണ്ട്. ലോകം മുഴുവനുമുള്ള ലക്ഷക്കണക്കിനു മലയാളികൾ അതു കണ്ടു വരുന്നു.
ഏങ്കിലും ഏറ്റവും മാതൃകാ പൂർണ്ണമായ പ്രവർത്തനം കാഴ്ചവെച്ചതായി ഞാൻ കരുതുന്നത് 'ഫാറൂഖ് ഫണ്ട് ' സ്വരൂപിച്ചതിലാണ്. കോയമ്പത്തൂരിലെ യുക്തിവാദ പ്രവർത്തകനായിരുന്ന ഫാറൂഖിനെ ഇസ്ലാം മതവിശ്വാസികളാണ് കഴുത്തറത്തു കൊന്നത്. കേരളത്തിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിച്ച ഇക്കാര്യമറിഞ്ഞ് ,സംഭവം നടന്നതിന്റെ നാലാം ദിവസം ഞാനും കലാനാഥൻ മാസ്റ്ററും ഫാറൂഖിന്റെ വീട്ടിൽ പോകുകയുണ്ടായി.
നൂറു ശതമാനം മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു തെരുവിൽ പീടിമുറി പോലുള്ള ഒരു വീട്ടിലാണ് ഫാറൂഖും ഭാര്യയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്. ആ കുടുംബത്തിന്റെ ഏക വരുമാന പ്രതീക്ഷയായിരുന്നു ഫാറൂഖ്. ഫാറൂഖ് ഇല്ലാതായതോടെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന് മനസ്സിലാക്കിയ ഞങ്ങൾ എസ്സൻസ് ക്ലബ്ബിനെ അക്കാര്യമറിയിക്കുകയും ഓൺലൈൻ ഗ്രൂപ്പിലുള്ള എസ്സൻസിയന്മാർ ഒരാഴ്ചകൊണ്ട് തന്നെ നാലു ലക്ഷം രൂപ കളക്റ്റ് ചെയ്ത് ഫാറൂഖിന്റെ കുടുംബത്തെ ഏൽപ്പിക്കുകയും ചെയ്തു. മറ്റു യുക്തിവാദ ഗ്രൂപ്പുകൾ കൂടി ആ വഴിക്ക് ചിന്തിക്കുന്ന വിധമായി എസ്സൻസിന്റെ ഈ പ്രവർത്തനം.
ശ്രീ മധു ഒ നെഗറ്റീവും, ശ്രീ പോൾ മാത്യു സാറും മുൻകയ്യെടുത്ത് ഒരഞ്ചു ലക്ഷം രൂപ കൂടി സ്വരൂപിച്ച് ഫാറൂഖിന്റെ കുടുംബത്തെ ഏൽപ്പിക്കുകയുണ്ടായി. (2010 ൽ ഇസ്ലാം വിശ്വാസികൾ ജോസഫ് മാഷുടെ കൈവെട്ടിയപ്പോൾ അമ്പതിനായിരം രൂപ സഹായിക്കാനേ കേരളത്തിലെ യുക്തിവാദ സമൂഹത്തിനു കഴിഞ്ഞിരുന്നുള്ളൂ. വലിയൊരു സഹായം ആ കുടുംബത്തിനു കിട്ടിയിരുന്നെങ്കിൽ മാഷുടെ ഭാര്യ സലോമി ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു).
എസ്സൻസ് ക്ലബ്ബിന്റെ വാർഷികാഘോഷമെന്നത് രണ്ടുദിവസമായി നടത്താനുദ്ദേശിക്കുന്ന ഇരുപത്തി അഞ്ചോളം പ്രഭാഷണങ്ങളും തുടർ ചർച്ചകളുമാണ്. എറണാകുളം ടൗൺ ഹാളിൽ 2017.ഒക്ടോബർ 1, 2 തീയതികളിൽ അഞ്ഞൂറോളം പേർ അവിടെ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലരും തമ്മിൽ കണ്ടിട്ടില്ലല്ലോ. ഓൺലൈൻ സൗഹൃദമാണ് അധികം പേരും പുലർത്തുന്നത്. വെർച്ച്വൽ ലോകത്തു നിന്നും റിയൽ വേൾഡിലേക്ക് വന്ന് നേരിട്ട് പരിചയപ്പെടാനാകുന്ന അപൂർവ്വ അവസരം. ആർക്കും വരാം. വിലക്കുകളില്ല. എല്ലാ സുഹൃത്തുക്കളെയും എസ്സൻഷ്യ എന്ന് പേരിട്ട ഈ ഇവന്റിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്