രാഷ്ട്രീയത്തെ പടിയടച്ച് പിണ്ഡം വച്ച കാമ്പസ്സുകൾ വിദ്യാർത്ഥികളുടെ ശവപ്പറമ്പുകളാകുകയാണോ?
രവികുമാർ അമ്പാടി
എൺപതുകളിലെ കലാപകലുഷിതമായ കലാലയ ജീവിതം കുരുപ്പിടിച്ച മനോധൈര്യത്തിന്റെ പിൻബലത്തിൽ, ജീവിതത്തിൽ ഒന്നിനു പിറകേ ഒന്നായി വന്ന ദുരന്തങ്ങളെയൊക്കെ സമചിത്തതയോടെ നേരിടാനായതിന്റെ അനുഭവത്തിലാണ് ഇതെഴുതുന്നത്.
അന്ന് കലാലയങ്ങൾ പഠിപ്പുമുറികൾ മാത്രമായിരുന്നില്ല. ഓരോ വിദ്യാർത്ഥിയുടേയും ഉള്ളിലുറങ്ങുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന കലാലയങ്ങൾ തന്നെയായിരുന്നു. അതിൽ വിദ്യാർത്ഥി സംഘടനകൾ വഹിച്ചിരുന്ന പങ്ക് ചില്ലറയൊന്നുമായിരുന്നില്ല.
ഇടവേളകളിൽ നടത്തുന്ന സർഗ്ഗ സംവാദങ്ങളും, കലാപ്രകടങ്ങളുമൊക്കെ നിരവധി പ്രതിഭകളെ പുൽകിയുണർത്തിയിട്ടുണ്ടെങ്കിൽ അവയൊക്കെ സംഘടിപ്പിക്കുന്നതിൽ ഓരോ വിദ്യാർത്ഥി സംഘടനയും നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് കെ എസ് യൂവിന്റെ സാഹിത്യസമ്മേളനം നടക്കുമ്പോൾ മറുഭാഗത്ത് എസ് എഫ് ഐയുടെ തെരുവു നാടകമരങ്ങേറിയിട്ടുണ്ട്. വർഷത്തിലൊരിക്കലുള്ള കലോത്സവങ്ങളേക്കാളേറെ വിദ്യാർത്ഥികളിലെ സർഗ്ഗവാസനയെ തൊട്ടുണർത്തിയിട്ടുള്ളത്, മത്സരബുദ്ധി തീരെയില്ലാതുള്ള ഇത്തരം ചെറു പരിപാടികളായിരുന്നു എന്നതിൽ സംശയമൊന്നുമില്ല. ഇന്ന് സിനിമ ഉൾപ്പടെ പല രംഗങ്ങളിലും പ്രഗത്ഭരായിട്ടുള്ളവർ പലപ്പോഴായി ഇത്തരം പരിപാടികൾ അവരുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം പലപ്പോഴായി പറഞ്ഞിട്ടുള്ളത് നാം കേട്ടിട്ടുമുണ്ട്.
വിദ്യാർത്ഥികളിലെ സർഗ്ഗശക്തിയെ തൊട്ടുണർത്തുകമാത്രമല്ല, മറിച്ച് അവരിൽ ധാർമ്മിക ബോധം വളർത്താനും കലാലയ രാഷ്ട്രീയത്തിനായിട്ടുണ്ട്. വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കാത്ത പല സാമൂഹ്യ വിഷയങ്ങളിലും വിദ്യാർത്ഥി സമൂഹം അന്ന് എടുത്തിരുന്ന നിലപാടുകൾ ശ്രദ്ധിച്ചാൽ അത് ബോദ്ധ്യമാകും. അനീതിക്കും അധർമ്മത്തിനുമെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു തലമുറയെയാണ് അന്നത്തെ കലാലയങ്ങൾ വാർത്തെടുത്തിരുന്നത്.
വിദ്യാർത്ഥികൾക്കിടയിൽ മാത്രമല്ല, നമ്മുടെ പൊതു സമൂഹത്തിലും വിശ്വാസപ്രമാണങ്ങളോട് വികാരപരമായി പ്രതികരിക്കുന്ന ചിലരുണ്ട്. അത്തരത്തിലുള്ളവരുടെ പ്രവർത്തികൾ അക്രമങ്ങളിൽ എത്തിയിട്ടുമുണ്ട്. എന്നാൽ അതുമുഴുവൻ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ ചാർത്തിനൽകി, വിദ്യാർത്ഥി രാഷ്ട്രീയത്തെ ദുർബ്ബലപ്പെടുത്താൻ ചില സ്താപിത താത്പര്യങ്ങൾക്കായി എന്നിടത്താണ് കലാലയങ്ങൾ പഠിപ്പുമുറികളായി മാറാൻ തുടങ്ങിയത്.
പണ്ട് വിദ്യാർത്ഥി സമരങ്ങളിൽ ആവേശപൂർവ്വം പങ്കെടുത്തിരുന്നവർ പോലും, രക്ഷിതാക്കളായി മാറിയപ്പോൾ സമരത്തെ എതിർക്കുന്ന രീതി നിലവിൽ വന്നു. തങ്ങളുടെ തൊഴിലിടങ്ങളിൽ ശമ്പളവർദ്ധനക്കും മറ്റുമായി സമരം ചെയ്യുന്നവർക്ക് പോലും വിദ്യാർത്ഥി സമരങ്ങൾ അരോചകമാകാൻ തുടങ്ങി. ആഗോളവത്ക്കരണത്തിന്റെ ഉപോൽപ്പന്നമായി നമ്മളെയൊക്കെ ബാധിച്ച മധ്യവർഗ്ഗ കാപട്യമാണ് നമ്മളെക്കൊണ്ട് അങ്ങനെയൊക്കെ ചിന്തിപ്പിച്ചത്. പൊതുസമൂഹത്തിന്റെ മാനസികാവസ്ഥ മാറ്റുന്നതിലുള്ള വെല്ലുവിളി ഏറ്റെടുക്കാതെ, അതോടൊപ്പം നിന്ന് തിരഞ്ഞെടുപ്പ് നേട്ടം കൊയ്യാൻ തയ്യാറായ രാഷ്ട്രീയ സംഘടനകളും വിദ്യാർത്ഥി രാഷ്ട്രീയത്തെ സംരക്ഷിക്കുവാൻ വേണ്ടത്ര ശ്രദ്ധകാണിച്ചില്ല. കോടതി വിധികൾക്കെതിരെ അപ്പീൽ പോകാനോ, അല്ലെങ്കിൽ നിയമനിർമ്മാണം നടത്താനോ അവർ തയ്യാറായില്ല.
തീർച്ചയായും വിദ്യാർത്ഥി രാഷ്ട്രീയം ശക്തിയാർജ്ജിച്ചിരുന്ന കാലഘട്ടങ്ങളിൽ പഠിപ്പ് മുടക്കലുകൾ ഉണ്ടായിട്ടുണ്ട്, സംഘട്ടനങ്ങൾ ഉണ്ടായിട്ടുണ്ട്, രാഷ്ട്രീയ കൊലപാതകങ്ങൾ വരെ ഉണ്ടായിട്ടുമുണ്ട്. എന്നാൽ അതോടൊപ്പം തന്നെ നിരവധി പ്രശസ്തരും കഴിവുള്ളവരുമായ ഡോക്ടർമാരും, എഞ്ചിനീയർമാരും, വക്കീലന്മാരും അദ്ധ്യാപകരുമൊക്കെയുണ്ടായിട്ടുണ്ട്. ഈ സമരങ്ങൾക്കിടയിലും ഭൂരിഭാഗം വിദ്യാർത്ഥികളും, പഠിക്കുക എന്ന തങ്ങളുടെ കടമ നിർവ്വഹിക്കുക തന്നെ ചെയ്തിരുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി നടന്നിട്ടുള്ള സംഘട്ടനങ്ങളേയും കൊലപാതകങ്ങളേയും ന്യായീകരിക്കുകയല്ല, മറിച്ച്, ഒരു സമൂഹത്തിന്റെ പരിഛേദമായ വിദ്യാർത്ഥികളിൽ, ആ സമൂഹത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടാകുമെന്ന് ഓർമ്മിപ്പിക്കുക മാത്രമാണ്.
രാഷ്ട്രീയത്തെ ഇനിയും പക്വതയോടെ സമീപിക്കുവാൻ തയ്യാറാകാത്ത ഒരു സമൂഹമാണ് ഇന്ത്യയിലേത്. ആരോഗ്യകരമായ സംവാദങ്ങൾക്കോ ആശയപ്രചരണങ്ങൾക്കോ ഇവിടെ ഇടമില്ല. വികാരങ്ങളാണ് ഇവിടെ വിചാരങ്ങളെ ഭരിക്കുന്നത്. ഈ വികാരത്തിനെ തൊടുമ്പോളാണ് അക്രമങ്ങൾ രാഷ്ട്രീയത്തിൽ ഉടലെടുക്കുന്നത്. പൊതുരാഷ്ട്രീയത്തിൽ കാണുന്ന ഈ ചീത്ത പ്രവണത, സ്വാഭാവികമായും വിദ്യാർത്ഥി രാഷ്ട്രീയത്തിലും പ്രതിഫലിക്കും. അതു മാത്രമാണ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടുള്ളത്.
കേരളത്തിൽ മാത്രമല്ല, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ അണികൾ തമ്മിൽ സംഘട്ടനങ്ങൾ ഉണ്ടായിട്ടുണ്ട്. കൊലപാതകങ്ങളും നടന്നിട്ടുണ്ട്. എന്നാൽ അതിന്റെ പേരിൽ രാജ്യത്ത് രാഷ്ട്രീയം നിരോധിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടുവോ? അങ്ങനെ ഒരു ആവശ്യം അംഗീകരിക്കാനാകുന്നതാണോ?
അതുപോലെയാണ് സമരങ്ങളും. അവകാശങ്ങൾ മനസ്സറിഞ്ഞ് നൽകാൻ അധികാരികൾ മടിക്കുമ്പോഴാണ് സമരങ്ങളുടെ ആവശ്യമുയരുക. ഇന്ന്, വിവിധ മേഖലകളിൽ പല രീതിയിലുള്ള സമരങ്ങൾ നടക്കുന്നുണ്ട്. തൊഴിലാളികൾ മാത്രമല്ല, ചില സാമുദായിക സംഘടനകൾ, മത സംഘടനകൾ തുടങ്ങിയവയും സമരങ്ങൾ നടത്താറുണ്ട്. അവർക്കൊക്കെ സമരങ്ങൾ നടത്താമെങ്കിൽ, സമരത്തിലൂടെ അവകാശങ്ങൾ നേടാമെങ്കിൽ, വിദ്യാർത്ഥികൾ അത് ചെയ്യുമ്പോൾ മാത്രം എന്തിനെതിർക്കുന്നു?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അതിപ്രധാനമായ ഒരു പങ്ക് വഹിച്ചത് അന്നത്തെ വിദ്യാർത്ഥി സമൂഹമായിരുന്നു എന്ന കാര്യം മറക്കരുത്. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രബോധമുള്ള, രാഷ്ട്രീയബോധമുള്ള ഒരു തലമുറ വളർന്ന് വരേണ്ടത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്പിന് ആവശ്യമാണെന്ന് കണ്ടറിഞ്ഞുകൊണ്ടു തന്നെയാണ് വിദ്യാർത്ഥി രാഷ്ട്രീയവും, യൂണിയൻ തെരഞ്ഞെടുപ്പുകളുമൊക്കെ അന്നത്തെ സർക്കാർ അംഗീകരിച്ചതും അതിനാവശ്യമായ നിയമനിർമ്മാണങ്ങൾ നടത്തിയതും.
വിദ്യാർത്ഥി രാഷ്ട്രീയം ശക്തമായിരുന്ന കാലഘട്ടത്തിൽ ക്യാമ്പസ്സുകളിൽ ഇന്നത്തേതുപോലെ മദ്യവും മയക്കു മരുന്നുകളും സുലഭമായിരുന്നില്ല. അന്ന് അതൊക്കെ ലഭ്യമല്ലാതിരുന്നതുകൊണ്ടല്ല, മറിച്ച്, ഉത്തരവാദിത്വബോധത്തോടെ നിലപാടുകളെടുത്തിരുന്ന വിദ്യാർത്ഥി സംഘടനകളുടെ സാന്നിദ്ധ്യമായിരുന്നു അന്ന് മയക്ക് മരുന്ന് കച്ചവടക്കാർക്ക് കലാലയത്തിൽ കാലുകുത്താൻ കഴിയാതിരുന്നതിന്റെ പ്രധാന കാരണം.
അന്ന് ഒരദ്ധ്യാപകനും പീഡനത്തിനു മുതിരില്ലായിരുന്നു. അദ്ധ്യാപകരെ ബഹുമാനിക്കുമ്പോഴു, ആ ബഹുമാനം ഏതറ്റം വരെ പോകാം എന്ന് കൃത്യമായി ബോധമുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക്, സംഘടന ബലംകൂടി ഉണ്ടായിരുന്നതുകൊണ്ട്, വട്ടോളിമാർക്കൊന്നും കുട്ടികളെ തല്ലുവാനോ തെറി അഭിഷേകം നടത്തുവാനോ ഉള്ള ധൈര്യമുണ്ടായിരുന്നില്ല. അഡ്മിനിസ്ട്രേഷൻ സ്റ്റാഫാണെങ്കിൽ ഒരിക്കലുംവിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടുകയുമില്ലായിരുന്നു.
എന്നാൽ അക്കാലത്തും അദ്ധ്യാപക വിദ്യാർത്ഥി ബന്ധം നല്ല രീതിയിൽ തന്നെയായിരുന്നു. സംഘടനാബലത്തിന്റെ മറവിൽ അദ്ധ്യാപകരോട് മോശമായി പെറുമാറിയിട്ടുമില്ല. അന്ന്, സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് അയിത്തം കല്പിക്കാൻ ബസ്സ് ജീവനക്കാർ ഒന്നറക്കുമായിരുന്നു. കാരണം അതി ശക്തമായ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യംതന്നെ.
സംഘംചേർന്നുള്ള ഗുണ്ടാപ്പണിയാകരുത് വിദ്യാർത്ഥി രാഷ്ട്രീയം, മറിച്ച്, വിദ്യാർത്ഥിയുടെ വ്യക്തിത്വ വികസനത്തിൽ കാര്യമായ പങ്ക് വഹിക്കാവുന്ന വിധത്തിലുള്ള, അവന്റെ അഭിമാനബോധത്തെ സ്പർശിക്കുവാൻ ആരെയും അനുവദിക്കാത്ത സംഘടിത ശക്തിയാണ് വിദ്യാർത്ഥി രാഷ്ട്രീയം അത് അങ്ങനെയായിരുന്നു താനും.
സ്വാശ്രയ മാനേജ്മെന്റുകൾക്ക് അതിക്രമത്തിനുള്ള അവസരമൊരുക്കാൻ, ആ സംഘടിത ശക്തിയെ തകർക്കാൻ ശ്രമിച്ചവർക്ക് അറിഞ്ഞോ അറിയാതെയോ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും പിന്തുണയേകുകയാണുണ്ടായത്. ഇനിയെങ്കിലും ഈ നയം മാറ്റണം. ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രീയവും രാഷ്ട്രീയപ്പാർട്ടികളും അകറ്റി നിർത്തേണ്ട ഒന്നല്ല, മറിച്ച് ജനാധിപത്യ വ്യവസ്ഥതയുടെ ആണിക്കല്ലുകൾ തന്നെ രാഷ്ട്രീയ പാർട്ടികളാണ്. അതിനാൽ വരും തലമുറക്ക് രാഷ്ട്രീയ പാർട്ടികളെയും വിവിധ പാർട്ടികളുടെ നയങ്ങളേയും പരിചയപ്പെടുത്തിയേ പറ്റു. ഇതിനായി വിദ്യാർത്ഥി രാഷ്ട്രീയം അനിവാര്യമാണ്. അതുപോലെ തന്നെ, ഈ നെഹ്റു കോളേജിലേതുപോലുള്ള മാനേജ്മെന്റുകളുടെ മുഷ്ക് അവസാനിപ്പിക്കാനും.
പഴയ രീതിയിലുള്ള കലാലയാന്തരീക്ഷവും വിദ്യാർത്ഥി രാഷ്ട്രീയവും പുനഃസ്ഥാപിക്കുവാൻ സർക്കാർ നിയമ നടപടികൾ സ്വീകരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവയിൽ അംഗീകൃത വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പ്രവർത്തനം നിരോധിക്കുന്നതും, രാഷ്ട്രീയ പ്രവർത്തനം തടയുന്നതും നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള നിയമ നിർമ്മാണം വരെ നടത്തണം. ഇതിനായി എല്ലാ വിദ്യാർത്ഥി സംഘടനകളും ഒന്നിച്ച് പ്രയത്നിക്കണം. ഇനി ഒരു വിദ്യാർത്ഥിയുടെ ദേഹത്ത് കൈ വയ്ക്കാൻ ഒരു കലാലയാധികാരിയും ധൈര്യപ്പെടരുത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്