അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് സംഹാര ദൂതൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനം മൂലം സഹസ്ര കോടിക്കണക്കിന് ഡോളറിന്റെ വിദേശ നിക്ഷേപം സാദ്ധ്യമായി വന്നു എന്ന വാർത്ത കണ്ടു. ഭാരതത്തെ ഒരു പുത്തൻ യുഗത്തിലേക്ക് കൈപിടിച്ചുയർത്തുവാനുള്ള ശ്രമത്തിലാണദ്ദേഹം.
അതുവരെ ചേരി ചേരാനയം പ്രസംഗിച്ചു അതോടൊപ്പം തകർത്തടിഞ്ഞ് ഊർദ്ധ ശ്വാസം വലിക്കുന്നതുമായ റഷ്യയുടെ പിന്നാലെ കൂടി പണം കൊടുത്ത് അറു പഴഞ്ചൻ മിങ് വിമാനങ്ങൾ പോലെയുള്ള യുദ്ധോപകരണങ്ങൾ വാങ്ങിയും ഭാരതത്തെ പിന്നോട്ടടിച്ച കോൺഗ്രസ്സ് നേതാക്കൾ കാണട്ടെ അദ്ദേഹത്തിന്റെ വിജയ യാത്ര.
മറ്റു രാജ്യങ്ങൾ എന്തിന് ചൈന പോലും അമേരിക്കയുമായി ചെങ്ങാത്തം സ്ഥാപിച്ച് നേട്ടങ്ങൾ കൊയ്തെടുത്തപ്പോൾ ഇന്ത്യ മാത്രം അമേരിക്കയ്ക്കെതിരെ മുഖം തിരിച്ചു നിന്നു. പ്രധാന മന്ത്രിയുടെ അമേരിക്കൻ സന്ദർശനം ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള കൈ കോർക്കലാണ്.
മാത്രമല്ല അമേരിക്കയിൽ നിന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങുവാനുള്ള അദ്ദേഹത്തിന്റെ ശ്രമം ശക്തിയുടെ സന്ദേശം കൂടിയാണ്. റഷ്യയെ പ്രീണിപ്പിക്കുവാൻ വേണ്ടി വാങ്ങി കൂട്ടിയ മിങ് വിമാനങ്ങൾ തകർന്ന വീണ് ഓരോ വർഷവും നൂറു കണക്കിന് വ്യോമസേനാംഗങ്ങൾ കൊല്ലപ്പെടുന്ന വാർത്ത കണ്ടും കേട്ടും ജീവിക്കുന്ന ഭാരത ജനതയുടെ മുന്നിലേക്ക് ഇതാ കടന്നു വരുന്ന ശത്രു സംഹാരിയായ ''സുദർശന ചക്രം'' അപ്പാച്ചെ ഹെലികോപ്റ്റർ. ഈ സമയം അപ്പാച്ചെ ഹെലികോപ്റ്റർ എന്താണെന്നോ അതിന്റെ സംഹാര ശക്തി ന്താണെന്നോ സാധാരണ ജനങ്ങൾക്കറിയില്ലായിരിക്കാം. അതേപ്പറ്റി ഒരു ചെറു വിവരണമാണ് ഈ ലേഖനം.
അപ്പാച്ചെ
'യുദ്ധ ഭൂമിയിലെ സംഹാര ദൂതൻ' എന്നറിയപ്പെടുന്നു. അതിന്റെ അഗ്നിച്ചിറകിൻ കീഴിൽ സർവ്വതും ഭസ്മീകരിക്കപ്പെടുകയും അതിന്റെ ഇരമ്പം ശത്രു നിരയെ അസ്ത്ര പ്രജ്ഞമാക്കുകയും ചെയ്യുന്നു. അതിന്റെ മുൻ വശത്ത് ഒരു കുട്ടിക്കുരങ്ങനെപ്പോലെ കുത്തിയിരിക്കുന്ന ഒരൊറ്റക്കണ്ണൻ റോബോർട്ടിന്റെ ഇൻഫ്രാറെഡ് മിഴിയിൽ നിന്ന് ഒന്നിനും ഒരിടത്തും മറഞ്ഞിരിക്കുവാൻ സാദ്ധ്യമല്ല. മൂടൽ മഞ്ഞിലും പെരുമഴയത്തും കൂരിരിളിലും കൂർമുള്ളിൻ പടപ്പുകളിലും മറഞ്ഞിരിക്കുന്നതെന്തും അവന്റെ മുൻപിൽ പകൽ പോലെ അനാവൃതമാകുന്നു. അവൻ വർഷിക്കുന്ന നരകാഗ്നിയിൽ ശത്രു നിരകൾ മുഴുവൻ ഭസ്മീകരിക്കപ്പെടുന്നു. അതേ അതാണ് ''എഎച്ച് 64 അപ്പാച്ചെ'' ഹെലികോപ്റ്റർ എന്ന ഭസ്മാസുരൻ.
ലോകത്തിലെ ഏറ്റവും അപകടകാരിയും ശക്തനും ഭീകരനുമായ ഹെലികോപ്റ്റർ ശക്തിയേറിയ 16 ലേസർ നിയന്ത്രിത ''ഹെൽ ഫയർ'' (നരകാഗ്നി) മിസ്സൈലുകളാണ് ഇതിന്റെ വജ്രായുധം. 20 കിലോമീറ്റർ അകലെയുള്ള ഏത് ടാങ്കുകളെയും നിമിഷത്തിനുള്ളിൽ ഭസ്മീകരിക്കുവാൻ ഈ ഹെൽഫയർ ടാങ്കുവേധ മിസ്സൈലിനു കഴിയും. 30 എംഎം ചെയിൻ ഗൺ മിനിറ്റിൽ 600 റൗണ്ട് വെടിയുതിർക്കുന്നു. മുൻപിലായി ഒരു ഒറ്റക്കണ്ണൻ റോബോർട്ട് മൈലുകൾ അകലെ വരെയുള്ള ഭൂമിയും അന്തരീക്ഷവും സ്കാൻ ചെയ്യുന്നു. ഏതു കാലാവസ്ഥയിലും രാത്രിയുടെ കൂരിരിളിലും എല്ലാം പകൽ പോലെ പൈലറ്റിന്റെ മുൻപിലുള്ള ടിവി സ്ക്രീനിൽ തെളിയുന്നു. മാത്രമല്ല മില്ലി മെട്രിക് റഡാറിൽ ആകാശത്ത് കൂടി വരുന്നതെന്തും തെളിയും. പൈലറ്റിന്റെ ഹെൽമറ്റ് വളരെ പ്രത്യേകതയുള്ളതാണ്. അനേകം വയറുകളാൽ ബന്ധിതമാണിത്. അതിന്റെ ഇരുവശങ്ങളിലും ''ഇൻഫ്രാറെഡ് ബീം സിഗ്നലുകൾ'' ഉണ്ട്. പൈലറ്റിന്റെ ഓരോ ചലനവും ഈ ''ബീം'' പിടിച്ചെടുത്ത് ഒരു കമ്പ്യൂട്ടറിലേക്ക് സംപ്രേഷണം ചെയ്യുന്നു. അത് ഹെലികോപ്റ്ററിന്റെ അടിയിൽ സജ്ജീകരിക്കുന്ന ഒരു പീരങ്കിയെ ചലിപ്പിക്കുന്നു. അതായത് പൈലറ്റ് എവിടെ നോക്കിയാലും ഈ പീരങ്കി അവിടേക്ക് തിരിയുകയും ലക്ഷ്യം കുറിക്കുകയും ചെയ്യും. ചുരുക്കത്തിൽ പൈലറ്റ് എവിടേക്ക് നോക്കുന്നുവോ അവിടേക്ക് പീരങ്കിയും ലക്ഷ്യം കുറിച്ചിരിക്കും.
ഇലക്ട്രിക് ജാമറുകളും ഇലക്ട്രോമിക് കൗണ്ടർ മെഷറുകളും റഡാറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇവന്റെ മുൻപിൽ ശത്രുവിന്റെ ടാങ്കുകൾ തീപ്പെട്ടി കൂടുകൾ പോലെ കത്തിയെരിയും ''ഹെൽ ഫയർ'' മിസ്സൈലുകൾ യുദ്ധ ഭൂമിയെ ചുടുലക്കളമാക്കുന്നു. വീഡിയോ സ്റ്റൈൽ ഇലക്ട്രോമിക് എയിമിങ് സിസ്റ്റം ഇതിലുണ്ട്. അത്യാധുനിക സെൻസറുകൾ ശത്രുവിന്റെ ചെറിയ ചലനം എന്നല്ല ഒളിഞ്ഞിരിക്കുന്ന ശത്രു ശരീരങ്ങളിൽ നിന്നുയരുന്ന താപം വരെ ഓരോ വേട്ടപ്പട്ടിയെ പോലെ മണത്തറിയുന്നു. ശത്രു മിസ്സൈലുകളിൽ നിന്നും ഇൻഫ്രാ റെഡ് സംരക്ഷണവും ഇതിനുണ്ട്. അഥവാ വെടിയേറ്റ് ഒരെഞ്ചിൻ തകർന്നാൽ വേറൊരെഞ്ചിൻ പ്രവർത്തനനിരതമാകുവാൻ തക്കവണ്ണം ഇരട്ട എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു.
യുദ്ധ ഭൂമിയിലെവിടെയും ഇറങ്ങാം. അത്യന്തം കൃത്യതയോടെ ലക്ഷ്യം തകർക്കുന്ന ഡിജിറ്റൽ ടെക്നോളജിയാണിതിനുള്ളത്. ഉഗ്ര സ്ഫോടന ശേഷിയുള്ളതും മടക്കി വയ്ക്കാവുന്നതുമായ 76 ഫിൽ റോക്കറ്റുകൾ സർവ്വ സംഹാരിയായ സുദർശന ചക്രമായി ഈ വാഹനത്തെ മാറ്റുന്നു.
1990 ന് ശേഷം അപ്പാച്ചെയുടെ പരിഷ്കരിച്ച പതിപ്പിറങ്ങി. ഇതിന്റെ തലയ്ക്ക് മുകളിലുള്ള ഒരു റോബോർട്ടിന് ഒരു സമയം 128 ശത്രു ലക്ഷ്യങ്ങളെ ഇൻഫ്രാറെഡ് രശ്മികളുപയോഗിച്ച് സ്കാൻ ചെയ്യുവാനും 30 സെക്കന്റിനുള്ളിൽ ലക്ഷ്യം കുറച്ച് തകർക്കുവാനും സാധിക്കുന്നു.
1991 ജനുവരി 17 ന് ''ഓപ്പറേഷൻ ഡസേർട്ട് സ്റ്റോം'' ആരംഭിച്ചു. ഇറാഖിന്റെ മരുഭൂമിയിലുള്ള റഡാർ ശ്യംഖലകൾ മുഴുവൻ ഒറ്റയടിക്ക് തകർത്ത് തരിപ്പണമാക്കിയത് ഏതാനും അപ്പാച്ചെ ഹെലികോപ്റ്ററുകൾ ആയിരുന്നു.
ഹൈവേ ഓഫ് ഡെത്ത്
ഇറാക്കിന്റെ ആയിരത്തോളം കവചിത വാഹനങ്ങൾ 650 ടാങ്കുകൾ 900 പീരങ്കികൾ 400 മിസൈൽ വാഹിനികൾ മറ്റ് ആർട്ടിലറി ഗണ്ണുകൾ ആയിരക്കണക്കിന് പട്ടാളക്കാർ എല്ലാം അര മണിക്കൂറിനുള്ളിൽ ചുട്ടു ചാമ്പലാക്കപ്പെട്ടു. 1991 ഫെബ്രുവരി 27 ന് ബസ്രാ റോഡിലായിരുന്നു ആ സംഭവം. ഈ സ്ഥലം ''ഹൈ വേ ഓഫ് ഡത്'' എന്ന പേരിൽ അറിയപ്പെടുന്നു. 12 അപ്പാച്ചെ കൂടി ആയിരുന്നു ഈ ആക്രമണം.
നിമിഷ നേരത്തിനുള്ളിൽ ഈ സൈനിക വാഹനങ്ങൾ മുഴുവൻ അഗ്നി പ്രളയമായി മാറി. കത്തിയെരിഞ്ഞ ടാങ്കറുകളുടെയും കവചിത വാഹനങ്ങളുടെയും ഇടയിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ചിതിറിക്കിടന്നിരുന്നു. കീഴടങ്ങിയ 47000 പട്ടാളക്കാരെ രക്ഷപ്പെടുത്തി.
9/ 11 ന് ശേഷം അഫ്ഗാനിസ്ഥാനിൽ ആയിരക്കണക്കിന് ഭീകരരെ ഉന്മൂലനം ചെയ്ത സംഹാര ദൂതനാണ് അപ്പാച്ചെ. ഇത് കര സൈന്യത്തിന്റെ കാവൽ മാലാഖ ആയും അറിയപ്പെടുന്നു.
ശീത യുദ്ധ കാലത്ത് യൂറോപ്പിന് നേരെ ഭീഷണി ഉയർത്തിയിരിക്കുന്ന ആയിരത്തോളം റഷ്യൻ ടാങ്കുകളെ നേരിടുവാനുള്ള ആയുധമായിരുന്നു അപ്പാച്ചെ. ആയിരം റഷ്യൻ ടാങ്കുകളെ തകർക്കാൻ ഇരുപതിൽ താഴെ അപ്പാച്ചെ മതി എന്നായിരുന്നു കണക്കു കൂട്ടൽ. എന്തായാലും ഇന്ത്യൻ കര സൈന്യത്തിന് അപ്പാച്ചെ അഗ്നേയാസ്ത്രമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
(ലേഖകൻ മുമ്പ് ദീപികയിൽ ലീഡർ പേജിലും സൺഡേ സപ്ലിമെന്റിലും ലേഖനങ്ങൾ എഴുതിയിരുന്നു.)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍