എല്ലാ ഘടകങ്ങളും വളർച്ചാ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുമ്പോൾ ജിഡിപിയിൽ 0.6 ശതമാനം മാത്രം കുറവ് കാണിച്ചത് എങ്ങനെ? സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്റ്മെന്റിൽ രണ്ടുലക്ഷം കോടിയിലേറെ കാണിച്ചത് ഏത് അഡ്ജസ്റ്റുമെന്റിന് വേണ്ടി? സാമ്പത്തിക സർവ്വയിലെ കണക്കുകളിൽ ചില പിശകുകൾ ആസൂത്രിതമായി കേന്ദ്രം വരുത്തിയോ എന്ന സംശയം പങ്കുവച്ച് ഡോ. കെ.വി. വേലായുധൻ
വാർഷിക ബഡ്ജറ്റിനു മുന്നോടിയായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ഔദ്യോഗിക രേഖയാണ് സാമ്പത്തിക സർവ്വേ. 2017-18ലെ സാമ്പത്തിക സർവേ 2018 ജനുവരി 29ന് അവതരിപ്പിച്ചു. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളായ ജി.എസ്.ടി, നിക്ഷേപത്തിലും മിച്ചം വയ്ക്കലിലും വന്ന മാന്ദ്യം എന്നിവയെക്കുറിച്ച് ഒന്നാംഖണ്ഡം വിശകലനം ചെയ്യുമ്പോൾ രണ്ടാംഖണ്ഡം സാമ്പത്തിക സ്ഥിയെക്കുറിച്ച് അവലോകനം ചെയ്യുന്നു. 2017-18 ൽ ജിഡിപി 6.5 ശതമാനം വളർച്ച നേടിയെന്നും ഇതുപ്രതീക്ഷിച്ച നിരക്കിനു താഴേയാണെന്നും സാമ്പത്തിക സർവേ പറയുന്നു.
ഈ സർവേപ്രകാരം, 2017-18ൽ ജിഡിപി 6.5 ശതമാനം വളർച്ചനേടി. ഇതാവട്ടെ പ്രതീക്ഷിത ലക്ഷ്യത്തെക്കാൾ കുറവാണ്. പക്ഷേ, 2014-15 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലെ ശരാശരി വളർച്ചാ നിരക്ക് 7.3 ശതമാനമാണെന്നും അതിനാൽ ഈ വർഷത്തെ കുറവിൽ വലിയ ഉൽക്കണ്ഠക്ക് കാര്യമില്ലെന്നും സർവ്വേപറയുന്നു. ഈ കാലയളവിൽ നടന്ന രണ്ടു സാമ്പത്തിക പരിഷ്ക്കാരങ്ങളായ ജിഎസ്ടിയും നോട്ടുപിൻവലിക്കലും സമ്പദ് വ്യവസ്ഥയിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് സർവ്വേ പറയാതെ പറഞ്ഞുവയ്ക്കുന്നു.
ജിഡിപി കണക്കു കൂട്ടുന്നരീതി
സാമ്പത്തിക സർവേ സംബന്ധിച്ചു കൂടുതൽ വിശകലനം നടത്തുന്നത്തിനു മുൻപ് ജിഡിപി കണക്കാക്കുന്നതു സംബന്ധിച്ചുള്ള ചില വിവരങ്ങൾ അറിയേണ്ടതുണ്ട്. രാജ്യത്തെ എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും നടത്തുന്ന ചെലവ് കൂട്ടിയെടുത്ത ജിഡിപി കാണുന്നതാണ് ഒരുരീതി. മൊത്തം ഉല്പാദന മൂല്യം കൂട്ടിയെടുത്തും, രാജ്യത്തെ മുഴുവനാളുകളുടേയും വരുമാനം കൂട്ടിയെടുത്തും ജിഡിപി (മൊത്തം ആഭ്യന്തര ഉൽപ്പന്നം) കണക്കാക്കാം. ജിഡിപി പലരീതിയിൽ കണക്കാക്കുമ്പോൾ ചില അന്തരംകാണാം. ഇതിനു ചില ക്രമീകരണം നടത്താറുണ്ട്. ഇതിനെ സ്റ്റാറ്റിസ്റ്റിക്കൽ ക്രമീകരണം (statistical adjustment) എന്ന് പറയുന്നു. ജിഡിപി കണക്കാക്കുമ്പോൾ ഒരു വർഷത്തെ മൊത്തം ചെലവ് വിപണിവിലയിലാണ് കണക്കാക്കുന്നത്. മുൻപ് കണക്കാക്കിയിരുന്നത് ഫാക്ടർ പ്രൈസിലായിരുന്നു. ഈ കണക്കുകൂട്ടലിലെ മാറ്റം തുകയിൽ ചില്ലറമാറ്റം ഉണ്ടാക്കാം. ഇത് ഒരുവർഷം മാത്രമേ സംഭവിക്കൂ. രണ്ടുരീതിയിലും ജിഡിപി കണക്കാക്കുന്നതിൽ അന്തരം ഇപ്രകാരംമാണ്: ജിഡിപി വിപണിവിലയിൽ = ജിഡിപി ഫാക്ടർ വിലയിൽ +പരോക്ഷനികുതി - സബ്സിഡികൾ.
ജിഡിപി വളർച്ചാനിരക്ക് കണക്കാക്കുന്നതിലെ പിശകുകൾ
മേൽ പറഞ്ഞ മൂന്നുരീതികളിൽ ഏതുപയോഗിച്ചും ജിഡിപികണക്കാക്കാം. ചെലവിന്റെ അടിസ്ഥാനത്തിൽ ജിഡിപി കണക്കാക്കി അത് ഇൻകത്തിന്റ അടിസ്ഥാനത്തിൽ കണക്കാക്കിയ ജിഡിപിയുമായി ഒത്തുനോക്കി അന്തരംസ്റ്റാറ്റിസ്റ്റിക്കൽ ക്രമീകരണം വഴി ഏകീകരിക്കും.ആഗോളതലത്തിൽ ജിഡിപി കണക്കാക്കുന്നരീതിയാണ് ഇപ്പോൾ ഇന്ത്യ പിന്തുടരുന്നത്.
ഈ രീതിയിൽ സാധനങ്ങളുടെ വിപണിവിലയാണ് പരിഗണിക്കുന്നത്. സാമ്പത്തിക സർവേയുടെ അനുബന്ധമായി ചേർത്തിരിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ പട്ടികയിൽ നിന്നും ജിഡിപി കണക്കാക്കുന്നതു സംബന്ധിച്ച ചിലസൂചനകൾ ലഭിക്കുന്നു. സ്വകാര്യ ഉപഭോഗച്ചെലവ് (പിഎഫ്സിഇ), ഗവൺമെന്റ്ഉപഭോഗച്ചെലവ് (ജിഎഫ്സിഇ), മൊത്തം സ്ഥിര മൂലധന (ജി.എഫ്.സി.എഫ്), ഉത്പന്നങ്ങളുടെ സ്റ്റോക്കിലുള്ള വർധന (സിഐഎസ്), കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം എന്നിവയാണ് ഇവിടെ പരിഗണിച്ചിരിക്കുന്ന പ്രധാനഇനങ്ങൾ. ഇതോടൊപ്പം സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്റ്മെന്റുകൾ വരുത്തി ജിഡിപി ഏകീകരിച്ചിരിക്കുന്നതായി കാണാം. 2017-18ലെ സാമ്പത്തിക സർവ്വേയിൽ കൊടുത്തിരിക്കുന്ന ജിഡിപി സംബന്ധിച്ച ചിലകണക്കുകൾ പട്ടിക ഒന്നിൽ കൊടുത്തിരിക്കുന്നു.
യഥാർത്ഥ (real GDP) ജിഡിപിയിൽ 2013-14മുതൽ 2017-18വരെ ഉണ്ടായ മാറ്റം പട്ടികയിൽ നിന്ന് വ്യക്തമാകും. 2014-15 മുതൽ 2017-18 വരെയുള്ള എല്ലാ ബഡ്ജറ്റുകളിലും ജിഡിപിയും ജിഡിപിയുടെ മറ്റുഘടകങ്ങളിലും വർദ്ധനവുണ്ടായിരിക്കുന്നു. ഇനി നമുക്ക് 2017-18ൽ ജിഡിപി വിശദമായി പരിശോധിക്കാം. 2016-17ൽ നിന്നും 2017-18ൽ എത്തുമ്പോൾ യഥാർത്ഥ ജിഡിപി 1,21,89,854 കോടി രൂപ ആയിരുന്നത് 1,29,85,363 കോടി രൂപ ആയി വർധിച്ചു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു വർഷത്തിനുള്ളിൽ ജിഡിപിയിൽ 7,95,509 കോടി രൂപയുടെ വർധനയുണ്ടായി. ഈ കാലയളവിൽ സ്വകാര്യ ഉപഭോഗച്ചെലവ് 68,06,624 കോടി രൂപയിൽ നിന്ന് 72,38,252 കോടി രൂപയായും സർക്കാർ ഉപഭോഗച്ചെലവ് 13,40,086 കോടി രൂപയായി നിന്നും 14,54,468 കോടി രൂപയായും മൊത്തം സ്ഥിരനിക്ഷേപ മൂലധനം 36,02,041 കോടി രൂപയിൽ നിന്ന് 37,65,058 കോടി രൂപയായും വർദ്ധിച്ചു.
ഇതോടൊപ്പം മറ്റുഘടകങ്ങളും സാരമായ വർധന രേഖപ്പെടുത്തി. ഇതുപ്രകാരം നോട്ടുപിൻവലിക്കലിന്റെ ആഘാതമോ ജിഎസ്ടിയുടെ പരുക്കോ ഏൽക്കാതെ ജിഡിപി വളർച്ചാ നിരക്ക് 6.5 ശതമാനം രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെയാണ് നാംകണക്കിന്റവിശദാംശങ്ങൾ പരിശോധിക്കാൻ നിർബന്ധിതരാകുന്നത്. ഈ പരിശോധനയ്ക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ പട്ടിക രണ്ടിൽ കൊടുത്തിരിക്കുന്നു.
2016-17 നെ ആപേക്ഷിച് 2017-18ൽ ജിഡിപിയുടെ ഏതാണ്ടെല്ലാ ഘടകങ്ങളും കുറഞ്ഞ വളർച്ചാ നിരക്കാണ് കാണിച്ചിരിക്കുന്നത്. സ്വകാര്യ ഉപഭോഗം, പബ്ലിക്ഉപഭോഗം, ഉത്പന്നങ്ങളുടെ സ്റ്റോക്കിലുള്ള വർദ്ധന എന്നിവയെല്ലാം മുൻവർഷത്തെ വളർച്ചാനിരക്കിൽ നിന്നും സാരമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിരമൂലധനം മാത്രമാണ് നേരിയ വർദ്ധന കാണിച്ചിരിക്കുന്നത്.
എന്നാൽ കയറ്റുമതിയുടെ വളർച്ചയിൽ മാറ്റമില്ലാതെ തുടരുമ്പോൾ ഇറക്കുമതിയുടെ വളർച്ചാനിരക്കിൽ വൻ വർദ്ധനവുണ്ടായതായി കാണാം. ഇങ്ങനെ കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്കിൽ നിന്നും എല്ലാ ഘടകങ്ങളും വളർച്ചാനിരക്കിൽ സാരമായ ഇടിവു രേഖപ്പെടുത്തുമ്പോൾ ജിഡിപിയിൽ 0.6ശതമാനം കുറവുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിശ്വസനീയമായി തോന്നുന്നില്ല. ഇതുസംബന്ധിച്ച പരിശോധന നമ്മെ എത്തിക്കുന്ന ഒരേഒരുഘടകം സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്മെന്റിലാണ്.
ജിഡിപിയുടെ വളർച്ചയെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഘടകങ്ങളെല്ലാം വളർച്ചയിൽ താഴോട്ട് പോയപ്പോൾ വർദ്ധനവുണ്ടായത് സ്്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്മെന്റിൽ മാത്രമാണ്. 2016-17ൽ 83,897 കോടി രൂപ ഈ ഇനത്തിൽ ഉൾപെടുത്തിയപ്പോൾ 2017-18ൽ ഇതാവട്ടെ 2,00,434 കോടി രൂപയായി. ഈ തുക മൊത്തമായി ഒഴിവാക്കിയാൽ വളർച്ചാനിരക്ക് 5.0 ശതമാനത്തിൽ താഴെയാകുമെന്നോർക്കണം.
സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്മെന്റ് കണക്കുകൂട്ടലിലെ പോരായ്മ പരിഹരിക്കാൻ ഉപയോഗിക്കുന്നത് അനുവദനീയമാണെങ്കിലും അത് വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. ഇത്രയും വലിയ തുക ആ ഇനത്തിൽ ജിഡിപി കണക്കാക്കുമ്പോൾ കൂട്ടിയത്് സംശയകരമാണ്. സാമ്പത്തിക സർവ്വയിലെ കണക്കുകളിൽ ചില ആസൂത്രിത പിശകുകൾ വരുത്തിയിട്ടുണ്ടോയെന്നു സംശയിക്കത്തക്കതാണ് ഈ അഡ്ജസ്റ്മെന്റ് മറിച്ചാണെങ്കിൽ ബന്ധപ്പെട്ടവർ അത് വിശദീകരിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, സാമ്പത്തികസർവേ രാജ്യത്തെ യഥാർത്ഥസാമ്പത്തിക സ്ഥിതിയാണോ അവതരിപ്പിച്ചതെന്ന് സംശയിക്കണം.
(അമേരിക്കയിലെ മോണ്ട്ക്ലെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്നു ലേഖകൻ)
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍