മംഗൾയാൻ ചൊവ്വയ്ക്ക് പോയത് എന്തിന് വേണ്ടി?
മംഗൾയാൻ ചൊവ്വാഗ്രഹത്തിൽ എത്തിച്ചേരുന്നതിന്റെ ആഹ്ലാദത്തിലാണല്ലോ ഇന്ത്യക്കാർ മുഴുവനും. ഈ ആഹ്ലാദത്തിമർപ്പിനിടയിൽ, ചൊവ്വ തികച്ചും അജ്ഞാതമായ ഗ്രഹമാണെന്നും നമ്മളാണ് ഇനി ലോകത്തിനു ചൊവ്വയെ മനസ്സിലാക്കിക്കൊടുക്കാൻ പോവുന്നത് എന്നും ചിലരെങ്കിലും സങ്കൽപ്പിച്ചിട്ടണ്ട്. എന്താണു ചൊവ്വാ ഗ്രഹം, എന്താണു മംഗൾയാൻ കണ്ടെത്താൻ ശ്രമിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്.
പണ്ടുകാലം തൊട്ടേ മനുഷ്യന് ചൊവ്വയോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു എന്നു തോന്നുന്നു. ഇന്ത്യക്കാർക്കു ചൊവ്വ ദോഷങ്ങൾ തരുന്ന ഗ്രഹമാണ്. പാവം ഗ്രഹം അനേകം സ്ത്രീകളുടെ ശാപം നേടിയിട്ടുണ്ടാവും. ഗ്രീക്ക്-റോമൻ പുരാണങ്ങളിൽ യുദ്ധത്തിന്റെ ദേവനാണ് മാഴ്സ്. ജീവനുണ്ടായിരിക്കാൻ സാധ്യതയുള്ള ഒരു ഗ്രഹമായി പണേ്ട പലരും ചൊവ്വയെ കണ്ടിരുന്നു. എച്ച് ജി വെൽസിന്റെ വാർ ഓഫ് ദ വേൾഡ്സ് എന്ന നോവലിൽ, ചൊവ്വയിൽനിന്നുള്ള ജീവികൾ ഭൂമിയെ ആക്രമിക്കാൻ വരുന്നതായാണു സങ്കൽപ്പിച്ചിരിക്കുന്നത്. ചൊവ്വ കഥയുടെ ഭാഗമായിട്ടുള്ള പല നോവലുകളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ചൊവ്വയിൽ ജലപാതകളുണെ്ടന്ന് 19ാം നൂറ്റാണ്ടിൽ ജിയോവാനി ഷിയാപാരെല്ലി (1835 -1910) എന്ന ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞൻ പ്രഖ്യാപിച്ചു. പലരും ഇതു നിരീക്ഷിക്കുകയും അതിന്റെ വിശദമായ ചിത്രങ്ങൾ ഉണ്ടാക്കുകയും ചെയ്തു. അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ പെഴ്സിവൽ ലോവൽ (1855-1916) ഈ ആശയത്തിനു കാര്യമായ പ്രചാരണം നൽകുകയും ജലപാതകൾ അവിടെ ജീവിക്കുന്ന ബുദ്ധിയുള്ള ജീവികൾ കാർഷികാവശ്യത്തിനു നിർമ്മിച്ചതാണെന്നു വരെ അഭിപ്രായപ്പെടുകയും ചെയ്തു.
ചൊവ്വയിൽ ജലപാതകളുണെ്ടങ്കിൽ അവ ഭൂമിയിൽനിന്ന് ദൂരദർശിനിയിലൂടെ ദൃശ്യമാവില്ലെന്നും ജലപാതകളെന്നു വിചാരിച്ചത് അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ പ്രകാശത്തിനുണ്ടാവുന്ന വ്യതിയാനങ്ങളുടെ ഫലമാണെന്നും 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ തിരിച്ചറിയാനായി. എന്നാൽ, പണെ്ടങ്ങോ ഒരുകാലത്ത് അവിടെ ജലം ഉണ്ടായിരുന്നതിന്റെ തെളിവുകൾ സ്വയം പ്രവർത്തിക്കുന്ന പര്യവേക്ഷിണികളിൽനിന്നും ഭൂമിയിൽനിന്നു നടത്തിയ റഡാർ പഠനങ്ങളിൽനിന്നും ലഭിച്ചിട്ടുണ്ട്. ഭൂമിയുമായോ ശുക്രനുമായോ താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറിയ ഗ്രഹമാണു ചൊവ്വ. ഭൂമിയുടെ ഏതാണ്ട് പകുതി വലുപ്പമേ ചൊവ്വയ്ക്കുള്ളൂ. അതിന്റെ പിണ്ഡമാണെങ്കിൽ ഏതാണ്ട് പത്തിലൊന്നും. അതുകൊണ്ട് അതിന്റെ ഗുരുത്വാകർഷണബലം (ഉപരിതലത്തിൽ) ഭൂമിയുടേതിന്റെ ഏതാണ്ട് 37.5 ശതമാനം മാത്രമാണ്. തദ്ഫലമായി ചൊവ്വയ്ക്ക് അന്തരീക്ഷത്തെ പിടിച്ചുനിർത്താനുള്ള കഴിവ് അത്രയും കുറവാണ്.
എന്നാൽ, സൂര്യനിൽനിന്നുള്ള ദൂരം ഭൂമിയേക്കാൾ വളരെ കൂടുതലായതിനാൽ ഗ്രഹത്തിലെ താപനിലയും സൗരവാതത്തിന്റെ തീവ്രതയും അത്രകണ്ട് കുറവാണ്. ചൊവ്വയുടെ ഉപരിതലം ഭൂമിയുടേതിനോടു താരതമ്യപ്പെടുത്താവുന്നതാണ്. ഇപ്പോഴവിടെ ജലം ദൃശ്യമല്ലെങ്കിലും സമുദ്രങ്ങളെ അനുസ്മരിപ്പിക്കുന്ന തടങ്ങളും വലിയ നദികൾ ഒഴുകിയതുപോലുള്ള ചാലുകളും അമേരിക്കയിലെ ഗ്രാൻഡ് കാന്യനെ നിഷ്പ്രഭമാക്കുന്ന മലയിടുക്കുകളും ഉപഗ്രഹചിത്രങ്ങളിൽനിന്ന് കാണാനായിട്ടുണ്ട്. ഇപ്പോൾ ചൊവ്വയിൽ ദ്രാവകാവസ്ഥയിലുള്ള ജലം ഉണ്ടായിരിക്കാനുള്ള സാധ്യത തീരെ കുറവാണെങ്കിലും ഏതോ ഒരു കാലത്ത് അവിടെ ജലം ഉണ്ടായിരുന്നു എന്നുതന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
വളരെ നേരിയ അന്തരീക്ഷമർദ്ദം കാരണം ജലം അവിടെനിന്ന് എളുപ്പത്തിൽ നഷ്ടമാവാം. എന്നാൽ, മണ്ണിനടിയിലും പാറകൾക്കിടയിലുമായി കുറേ ജലം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നു കരുതുന്നു. ചൊവ്വയുടെ ധ്രുവങ്ങളിലുള്ള ഐസ് തൊപ്പികളിൽ കൂടുതലും ജലമാണെന്നു കരുതപ്പെടുന്നു. ഇവയുടെ മുകളിൽ താരതമ്യേന കട്ടികുറഞ്ഞ ഖര കാർബൺ ഡയോക്സൈഡ് പാളികളുണ്ട്. ചൊവ്വയ്ക്ക് രണ്ടു ചെറിയ ഉപഗ്രഹങ്ങളുണ്ട്: ഫോബോസും ഡീമോസും. റോമൻ ദേവൻ മാഴ്സിന്റെ ഗ്രീക്ക് പുരാണത്തിലെ തുല്യനായ ഏറീസിന്റെ പുത്രന്മാരാണ് ഇവർ.
മറ്റു ബഹിരാകാശ പരീക്ഷണങ്ങളുടെ കാര്യത്തിലെന്നതുപോലെ ചൊവ്വയുടെ പര്യവേക്ഷണത്തിനും ആദ്യം ശ്രമിച്ചത് സോവിയറ്റ് യൂനിയനാണ്. 1960 ഒക്ടോബർ 10ന് മാഴ്സ്-1 എന്നു പേരിട്ടിരുന്ന പര്യവേക്ഷിണി വിക്ഷേപണസമയത്തു തന്നെ പരാജയപ്പെട്ടു. അമേരിക്കയുടെ മാരിനർ-എട്ട്, ഒമ്പത് എന്നീ പര്യവേക്ഷിണികളേക്കാൾ മുമ്പേ ചൊവ്വയിലെത്താനായി അവർ കോസ്മോസ്-419 എന്നൊരു പര്യവേക്ഷിണി 1971 മെയ് 10ന് വിക്ഷേപിച്ചു.
ചൊവ്വയെ പ്രദക്ഷിണം വച്ചുകൊണ്ട് നിരീക്ഷണങ്ങൾ നടത്തുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാലത് ഭൂമിയുടെ ഭ്രമണപഥം വിട്ട് പോയില്ല. അടുത്ത രണ്ടു പര്യവേക്ഷിണികളായ മാഴ്സ് രണ്ടും മൂന്നും ഈരണ്ട് ഭാഗങ്ങളുള്ളവയായിട്ടായിരുന്നു വിഭാവന ചെയ്തത്. അവയിൽ ഒരു ഭാഗം ചൊവ്വയെ പ്രദക്ഷിണം വയ്ക്കുകയും മറ്റേത് ചൊവ്വയിൽ ഇറങ്ങുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം. രണ്ടു പര്യവേക്ഷിണികളും വിജയകരമായിത്തന്നെ വിക്ഷേപിച്ചു. അങ്ങനെ ചൊവ്വയുടെ സമീപത്തെത്തുന്ന ആദ്യത്തെ മനുഷ്യനിർമ്മിത ഉപഗ്രഹമായിത്തീരാനുള്ള ഭാഗ്യം സിദ്ധിച്ചത് മാഴ്സ് രണ്ടിന്റെ ചൊവ്വയിലിറങ്ങാൻ ഉദ്ദേശിച്ചിരുന്ന ഭാഗത്തിനാണ്. അതിനു സാവധാനം ഇറങ്ങാനായില്ല. പകരം ഉപരിതലത്തിൽ വീണു തകരുകയായിരുന്നു. എന്നാൽ, മാഴ്സ് മൂന്നിന്റെ ഭാഗം വിജയകരമായി ചൊവ്വയുടെ ഉപരിതലത്തിൽ സാവധാനം ഇറങ്ങുകയും 15 സെക്കൻഡോളം വിവരങ്ങൾ അയക്കുകയും ചെയ്തു. തുടർന്ന്, ചൊവ്വയെ പ്രദക്ഷിണം വയ്ക്കാനായി മാഴ്സ് 4, 5 എന്നീ പര്യവേക്ഷിണികളും സമീപത്തുകൂടി കടന്നുപോവുകയും ഒരു പര്യവേക്ഷിണിയെ ഗ്രഹത്തിലിറക്കുകയും ചെയ്യാനായി. മാഴ്സ് ആറ്, ഏഴ് എന്നിവയും സോവിയറ്റ് യൂനിയൻ വിജയകരമായി വിക്ഷേപിക്കുകയുണ്ടായി. ഇവയിൽ ഏറ്റവും കൂടുതൽ വിവരങ്ങൾ നമുക്കു നൽകിയത് മാഴ്സ് 5 ആണ്. അതിന്റെ പ്രവർത്തനം നിലയ്ക്കുന്നതിനു മുമ്പ് 60 ചിത്രങ്ങളാണു ലഭിച്ചത്.
പിന്നീട് അമേരിക്കയുടെ മാരിനർ-3 വിക്ഷേപണസമയത്തെ പ്രശ്നംമൂലം പരാജയപ്പെട്ടു. എന്നാൽ, മാരിനർ-നാല് 1964 നവംബർ 28ന് വിജയകരമായി വിക്ഷേപിക്കപ്പെടുകയും ചൊവ്വയുടെ സമീപത്തെത്തി ചിത്രങ്ങളയക്കുകയും ചെയ്തു. മാത്രമല്ല, ചൊവ്വയിലെ അന്തരീക്ഷമർദ്ദം ഭൂമിയുടേതിന്റെ നൂറിലൊന്നേയുള്ളൂ എന്നും ഉപരിതലത്തിലെ താപനില മൈനസ് 100 ഡിഗ്രി സെൽഷ്യസ് ആണെന്നും തിട്ടപ്പെടുത്തി. അതോടെ, പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ബുദ്ധിമുട്ടാവും അവിടെ മനുഷ്യന് വസിക്കാൻ എന്നു മനസ്സിലാവുകയും ചെയ്തു. പിന്നീട് അമേരിക്കയുടെ തന്നെ വൈക്കിങ്-1, 2, പാത്ഫൈൻഡർ, മാഴ്സ് ഗ്ലോബൽ സർവേയർ തുടങ്ങിയ പര്യവേക്ഷിണികളും ആ ഗ്രഹത്തെക്കുറിച്ചുള്ള വളരെയേറെ വിവരങ്ങൾ നൽകിയിട്ടുണ്ട്.
ആ നിലയ്ക്കു മംഗൾയാൻ എന്താണ് പുതുതായി കണെ്ടത്താൻ ശ്രമിക്കുന്നത് എന്ന ചോദ്യം പ്രസക്തമാവുന്നു. നമ്മിൽനിന്ന് ഇത്രയേറെ ദൂരത്തുള്ള ഒരു ലോകത്തെക്കുറിച്ചു പഠിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതാണെന്ന കാര്യം വ്യക്തമാണല്ലോ. അവിടത്തെ മണ്ണിനെക്കുറിച്ചോ വായുവിനെക്കുറിച്ചോ പഠിക്കാൻ വേണ്ടിവരുന്ന സമയവും ചെലവും എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നാം ജീവിക്കുന്ന ഈ ഭൂമിയെക്കുറിച്ചു തന്നെ എന്തെല്ലാം മനസ്സിലാക്കാൻ നമുക്കായിട്ടില്ല! വല്ലപ്പോഴുമൊരിക്കൽ കുറച്ചുനാളത്തേക്കു മാത്രം നേരത്തേ തീരുമാനിച്ച കുറച്ചു പരീക്ഷണങ്ങൾ നടത്താനാണ് മറ്റു ഗ്രഹങ്ങളിൽ നമുക്കാവുക. അപ്പോൾ എന്തെല്ലാം ഇനിയും ഒളിഞ്ഞുകിടക്കുന്നുണ്ടാവും.
എന്താണു മംഗൾയാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്? ഇത്തരം സാങ്കേതികവിദ്യ പ്രയോഗത്തിലൂടെ സ്വായത്തമാക്കുക എന്നത് ഇതിന്റെ പ്രധാനപ്പെട്ട ഉദ്ദേശ്യമാണ്. കൂടാതെ ശാസ്ത്രീയമായി, ചൊവ്വയുടെ ഉപരിതലത്തിലെ പ്രത്യേകതകൾ, രൂപശാസ്ത്രം, ധാതുശാസ്ത്രം തുടങ്ങിയവ പഠിക്കുക, നമ്മൾ സ്വന്തമായി വികസിപ്പിച്ചെടുത്ത ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ച് ചൊവ്വയുടെ അന്തരീക്ഷം പഠിക്കുക തുടങ്ങിയവയാണ് ഐഎസ്ആർഒയുടെ വെബ്സൈറ്റിൽ പറയുന്ന ലക്ഷ്യങ്ങൾ. കൂടാതെ, ചൊവ്വയുടെ അന്തരീക്ഷത്തിൽ മീഥേൻ വാതകം കണ്ടതായി 2003-04 കാലഘട്ടത്തിൽ റിപോർട്ട് ചെയ്യപ്പെട്ടിരുന്നു. ഭൂമിയിൽ മീഥേനുണ്ടാവുന്നത് പ്രധാനമായും ജൈവസ്രോതസ്സുകളിൽനിന്നാണ്. പല ജീവികളുടെയും വയറ്റിൽ മീഥേൻ ഉണ്ടാവുന്നുണ്ട്. കൂടാതെ ചില സൂക്ഷ്മജീവികളുടെ പ്രവർത്തനത്താലും ഈ വാതകമുണ്ടാവുന്നുണ്ട്.
സൂര്യരശ്മികളിലെ അൾട്രാവയലറ്റ് കിരണങ്ങൾ മീഥേൻ വാതകത്തെ വിഘടിപ്പിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ ചൊവ്വയിൽ മീഥേനുണെ്ടങ്കിൽ അതിനു വളരെയേറെ പ്രാധാന്യമുണ്ട്. ഇക്കാര്യം പരിശോധിക്കുക എന്നത് മംഗൾയാന്റെ ഒരു ദൗത്യമാണ്. പര്യവേക്ഷിണി ചൊവ്വയിലെത്തുക എന്നതുതന്നെ ഇന്ത്യക്കു വളരെ അഭിമാനിക്കാവുന്ന നേട്ടമാണ്. അവിടെ മീഥേനുണേ്ടാ എന്ന ചോദ്യത്തിന് ഉത്തരം കണെ്ടത്താൻ കൂടി കഴിഞ്ഞാൽ അത് തികച്ചും അന്യാദൃശമായ ഒരു നേട്ടമായിരിക്കും. ബഹിരാകാശ പര്യവേക്ഷണരംഗത്തെ നേതൃനിരയിലേക്ക് ഇന്ത്യയെ അത് കയറ്റിവിടുമെന്നു വേണം കരുതാൻ.
( ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ നിന്ന്)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്