കേരള വികസനത്തെക്കുറിച്ച് പ്രവാസികൾക്കും സ്വപ്നം കണ്ടു കൂടെ
അടുത്ത പത്തോ, ഇരുപതോ വർഷങ്ങൾക്കുള്ളിൽ കേരളത്തിലുണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ച് നമുക്ക് എല്ലാവർക്കും സ്വപനങ്ങളുണ്ട്. അത് ഒരു പ്രവാസിയുടെ ഗൃഹാതുരതയിൽ ചാലിച്ച് അവതരിപ്പിക്കാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. രാഷ്ട്രീയ മാനങ്ങളില്ലാതെ, വികസന കാഴ്ചപ്പാടുകൾ മാത്രം ചർച്ച ചെയ്യാനാണ് ഇതിലൂടെ ഉദ്യമിക്കുന്നത്.
- ഗവൺമെന്റ് സർവ്വീസ് സെക്ടർ
സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും, കാര്യക്ഷമവുമാക്കുക എന്നത് വളരെക്കാലമായുള്ള ഒരു മുറവിളിയാണ്. ഭൂമി സംബന്ധിയായ രേഖകൾ പൂർണ്ണമായും കമ്പ്യൂട്ടർ വത്ക്കരിക്കണം. ടെലിഫോൺ ബിൽ, വാട്ടർ ബിൽ, സ്ഥലനികുതി, വീട്ടുകാരം മുതലായവയെല്ലാം തന്നെ ഓൺലൈൻ സംവിധാനത്തിലൂടെയും അടയ്ക്കാവുന്ന വിധം ക്രമീകരിക്കണം. ഏത് സർക്കാർ ഓഫീസ് ആയാലും, അവിടെ വിവിധ കാര്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളുടെ വിഷയങ്ങൾ കാലവിളംബമെന്യേ പരിഹരിക്കണം. കേരളത്തിലെ റവന്യു വരുമാനത്തിലെ മൂന്നിൽ രണ്ടു ഭാഗവും ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും, പെൻഷനും വേണ്ടി ചെലവാക്കുന്ന സ്ഥിതിവിശേഷം അതീവ ശ്രദ്ധ അർഹിക്കുന്നതാണ്. മാറി മാറഇ വരുന്ന സർക്കാരുകൾ സ്വന്തം ആളുകളെ തിരുകി കയറ്റിയതു നിമിത്തമാണ് ഇങ്ങനെ സംഭവിച്ചത്. ഈ കാരണം കൊണ്ടുതന്നെ വികസപ്രവർത്തനങ്ങൾക്ക് വേണ്ടത്ര ഫണ്ട് കിട്ടുന്നില്ല. റവന്യുക്കമ്മി നികത്താൻ ആദ്യമായി കേരളീയർ ചെയ്യേണ്ടത്, 'അടുത്ത പത്ത് വർഷത്തേയ്ക്ക് ആരെയും റിക്രൂട്ട് ചെയ്യുകയില്ല എന്ന് തീരുമാനിക്കുകയാണ്.' മറ്റു ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണെങ്കിൽ, പെൻഷൻ പ്രായം 58 ആക്കുക, നിലവിൽ വെറുതെ ഇരിക്കുന്ന ഡിപ്പാർട്ടുമെന്റുകളായ കൃഷി, ഇറിഗേഷൻ, കെഎസ്ഇബി സിവിൽ വിങ്ങ് (ലിസ്റ്റ് പൂർണ്ണമല്ല) മുതലായവയിലെ മൂന്നിൽ രണ്ടു ഭാഗം ജീവനക്കാരെയും പുനർവിന്യസിക്കുക എന്നിവയാണ്.
തെക്ക് - വടക്ക് പാതയും, മറ്റു റോഡുകളും:
നമ്മുടെ സംസ്ഥാനത്തെ റോഡുകൾ ഇപ്പോഴുള്ള ഗതാഗത സാന്ദ്രത താങ്ങുവാൻ പര്യാപ്തമല്ല. റോഡ് ശൃംഗല മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന തടസം സ്ഥലത്തിന്റെ അപര്യാപ്തതയും, റോഡ് വക്കിലുള്ള കെട്ടിടങ്ങളുമാണ്. ഇപ്പോഴത്തെ നിലയിൽ തന്നെ നമുക്ക് ധാരാളം ഹൈവേകൾ ആവശ്യമുണ്ട്. തെക്ക് - വടക്ക് പാതയ്ക്ക് തന്നെ ചുരുങ്ങിയത് ആറ് നിരകൾ വേണം. ഭാവിയിലേയ്ക്ക് അത് എട്ട് ലെയിനുകളായി വികസിപ്പിക്കാനുള്ള സൗകര്യവും വേണം.
റോഡ് വികസനത്തിന്റെ കാര്യത്തിൽ നമുക്ക് ദീർഘവീക്ഷണത്തോടെയുള്ള ഒരു നയപരിപാടി വേണം. എല്ലാ റോഡുകളുടെയും സ്ഥാന നിർണ്ണയത്തിനുശേഷം (ഇപ്പോഴത്തെ സ്ഥിതിയിലും), ഇരുവശങ്ങളിലും ആവശ്യത്തിന് സ്ഥലം അളന്ന് വേർതിരിച്ച് ഇടണം. റോഡ് പണികൾ തുടങ്ങുന്നതുവരെ, പ്രസ്തുത സ്ഥലമുടമകൾക്ക്, അവിടെ സ്ഥിര നിർമ്മാണങ്ങൾ ഒഴിച്ച് മറ്റെല്ലാജോലികളും ചെയ്യാൻ അനുമതി കൊടുക്കണം. ഈ നടപടി ഇപ്പോൾ തന്നെ സ്വീകരിച്ചാൽ സ്ഥലമേറ്റെടുക്കലിലെ സമ്മർദ്ദം ഭാവിയിൽ വളരെ ലഘൂകരിക്കാൻ സാധിക്കും. നിലവിലുള്ള റോഡുകൾക്കായാലും വികസിപ്പിക്കാൻ പോകുന്ന റോഡുകൾക്കായാലും, ഇരുവശങ്ങളിലും, കോൺക്രീറ്റ് കൊണ്ടുള്ളതോ അല്ലെങ്കിൽ കല്ലു പതിച്ചതോ ആയ ഡ്രെയിനേജ് സംവിധാനം വേണം. ഈ ഡ്രെയിനേജുകൾ, അടുത്തുള്ള തോട് അല്ലെങ്കിൽ പുഴ വരെ സ്ലോപ്പിൽ പോയി, മഴ വെള്ളം തള്ളി പോകുന്ന വിധത്തിലായിരിക്കണം. ഹൈവേകളുടെ വശങ്ങളിൽ ഇടയ്ക്കിടയ്ക്ക് റെസ്റ്റ് ഏരിയ ഏർപ്പെടുത്താം. നോർത്ത് - സൗത്ത് കോറിഡോറിന്റെ റൂട്ട്, ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ ഒഴിവാക്കി നിർണ്ണയിക്കാൻ, ജിപിഎസ് സർവ്വേയാണ് ഉപയോഗിക്കേണ്ടത്. ഈ മെയിൻ ഹൈവേ നിർമ്മിക്കുമ്പോൾ അതോടൊത്ത് യൂട്ടിലിറ്റി കോറിഡോറും പരിഗണിക്കണം. നിർദ്ദിഷ്ട കൊച്ചി - നോർത്ത് കേരള ഗ്യാസ് പൈപ്പ് ലൈൻ, കൂടംകുളം-മദ്ധ്യ കേരള ട്രാൻസ്മിഷൻ ലൈൻ എന്നിവ ഈ ഹൈവേയുടെ രണ്ട് വശങ്ങളിലായി, ഭൂമിക്കടിയിലൂടെ സ്ഥാപിക്കാവുന്നതാണ്. തെക്കുവടക്കു പാത ഉണ്ടാക്കുമ്പോൾ, റെയിൽവേയുടെ അതിദ്രുത കോറിഡോറിന്റെ ആവശ്യമില്ല. രണ്ടിനും ഇപ്പോഴത്തെ നിലയിൽ ഒരു ലക്ഷം കോടി രൂപ വീതം ചെലവ് വരും. മാത്രമല്ല, ആധുനിക റോഡുകളുടെ സംസ്‌കാരം സംസ്ഥാനത്തൊട്ടാകെ നിലവിൽ വരണമെങ്കിൽ തെക്കുവടക്കുപാത അത്യന്താപേക്ഷിതമാണ്. ഉടനടി തുടങ്ങേണ്ട തെക്കു-വടക്കു പാതയ്ക്ക് വേണ്ടി സ്ഥലമെടുക്കുമ്പോൾ ഉണ്ടാവുന്ന തടസങ്ങളെ തരണം ചെയ്യാൻ, മൂന്നനുഭവങ്ങളുടെ വെളിച്ചത്തിൽ മൂന്നു കാര്യങ്ങളിൽ പ്രത്യേകശ്രദ്ധ വേണം. ഒന്ന്, അക്വയർ ചെയ്യുന്ന സ്ഥലത്തിന് മാർക്കറ്റ് വില നൽകണം. രണ്ട്, പ്രതിഫലത്തുക സ്ഥലമേറ്റെടുക്കുന്ന അതേ ദിവസം തന്നെ സ്ഥലമുടമയ്ക്ക് നൽകണം. മൂന്ന്, ഈർക്കിൽ പാർട്ടികൾക്കും, തീവ്ര നിലപാടുകൾ പുലർത്തുന്ന മത, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും, ജനങ്ങളെ ഇളക്കിവിടാനുള്ള അവസരം കൊടുക്കരുത്.
ഇന്ധനവും, ഊർജ്ജവും, വൈദ്യുതിയും:
ഫോസിൽ ഇന്ധനങ്ങളുടെ ഭാവിയിലെ ലഭ്യത സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നതുകൊണ്ട്, ഊർജ്ജ സംരക്ഷമം കാര്യക്ഷമമായി നടപ്പിലാക്കേണ്ടതുണ്ട്. അതേപോലെ തന്നെ പുതുക്കാവുന്നതും, പരിസ്ഥിതി സൗഹൃദപരവുമായ സോളാർ എനർജി, വിൻഡ്മിൽ, ഗോബാർ ഗ്യാസ്, ചെറുകിട ജനലസേചന പദ്ധതികൾ എന്നിവ പരമാവധി ഉപയോഗപ്പെടുത്തണം. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചാൽ, ആഗോള താപനവും നിയന്ത്രിക്കാൻ കഴിയും. നമ്മുടെ സംസ്ഥാനം ഭൂമദ്ധ്യരേഖാ പ്രദേശത്തായതുകൊണ്ട്, ആണ്ട് മുഴുവൻ ധാരാളം സൂര്യപ്രകാശം ഇവിടെ ലഭിക്കുന്നുണ്ട്. അതുകൊണ്ട് സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുവാനുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. പുതിയതായി പണിയുന്ന വീടുകളുടെ മേൽക്കൂര മുഴുവനായി തന്നെ സോളാർ പാനൽകൊണ്ട് നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ നമ്മൾ വികസിപ്പിച്ച് നടപ്പിലാക്കണം. കോഴിക്കോട് എൻഐടിയിലെയോ, പഴയ എഞ്ചിനീയറിങ് കോളേജുകളായ സിഇടി, തിരുവനന്തപുരം, എൻഎസ്എസ് പാല്ക്കാട് എന്നിവടിങ്ങളിലെയോ വിദ്യാർത്ഥികളെ ഈ പ്രോജക്ട് ഏൽപ്പിക്കാവുന്നതാണ്.
ആതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതിനു മുമ്പായി, മുടങ്ങിക്കിടക്കുന്ന പള്ളിവാസൽ, തൊട്ടിയാൽ മുതലായ പദ്ധതികൾ അടുത്ത രണ്ടുവർങ്ങൾക്കുള്ളിൽ പൂർത്തിയാക്കണം. ഇല്ലാതെ വന്നാൽ അവിടങ്ങളിലേയ്ക്ക് എത്തിച്ചിരിക്കുന്ന മെഷിനറികൾ തുരുമ്പ് പിടിച്ച് നശിച്ചുപോകും.
കാര്യക്ഷമത കുറവും, മലിനീകരണം കൂടുതലും ആയതുകൊണ്ട് ടൂ സ്‌ട്രോക് എഞ്ചിനുകൾ ഘട്ടം ഘട്ടമായി നിരോധിക്കണം. ഓട്ടോറിക്ഷാ പോലെയുള്ള ചെറുവാഹനങ്ങൾ, സൂറത്ത് നഗരത്തിലേതുപോലെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) ഇന്ധനത്തിൽ ഓടിക്കണം.
പാർപ്പിട രംഗത്തുണ്ടാവേണ്ട മാറ്റങ്ങൾ:
നാം ഒരു വികസിത രാജ്യമായി മാറണമെങ്കിൽ എല്ലാ പൗരന്മാർക്കും സ്ഥിരവും, ആവശ്യങ്ങൾക്ക് ഉതകുന്നതുമായ വീടുകൾ നിർമ്മിച്ചു നൽകേണ്ടതുണ്ട്. ചേരി പ്രദേശങ്ങളിൽ ഭവന സമുച്ചയങ്ങൾ നിർമ്മിക്കണം. പുതിയ ബജറ്റിലെ പ്രീഫാബ്രിക്കേറ്റഡ് ഭവനങ്ങൾ എന്ന ആശയം ഇതിയേക്ക് ഒരു ചവിട്ടുപടിയാണ്. പ്രീ ഫാബ്രിക്കേറ്റഡ് ഭവനങ്ങളുടെ റൂഫ്, സോളാർ പാനലുകൾ കൊണ്ട് ഉണ്ടാക്കാവുന്നതേയുള്ളു.
നമ്മുടെ പട്ടണങ്ങളിലേയും നഗരങ്ങളിലേയും അടിസ്ഥാന സൗകര്യങ്ങൾ അടിമുടി മാറണം. പച്ചക്കറി, മത്സ്യ, മാംസ ചന്തകൾ പരിഷ്‌ക്കരിക്കണം. അറവുശാലകൾ കൂടുതൽ വൃത്തിയുള്ളതും, ശാസ്ത്രീയമായി സംവിധാനം ചെയ്യപ്പെട്ടവയുമാകണം. പട്ടണങ്ങലിലും, നഗരങ്ങളിലും ഭൂഗർഭമലിനജല നിർഗമന നാളികളും, മറ്റു മാലിന്യ നിർമ്മാർജന സംവിധാനങ്ങളും വേണം. എഫ്‌ലുവൻസ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ (ETP) വഴി മാലിന്യത്തിൽ നിന്ന് ശുദ്ധ ജലവും, വളവും, ഇന്ധനവാതകവും നിർമ്മിക്കണം. പുതിയതായി നിർമ്മിക്കുന്ന എല്ലാ ബഹുനില കെട്ടിടങ്ങളുടെയും താഴത്തെ നിലകൾ പാർക്കിംഗിനുവേണ്ടി നിർബന്ധമായും നീക്കിവെയ്ക്കണം.
വാട്ടർ മാനേജ്‌മെന്റ്
എല്ലായിടത്തും വെള്ള ലഭ്യത ഉറപ്പ് വരുത്താൻ മഴവെള്ളത്തിന്റെ ശേഖരണം തത്വത്തിലും പ്രയോഗത്തിലും വികസിപ്പിക്കണം. ഗാർഹിക ഉപയോഗത്തിനും, കൃഷിയുടെയും, വ്യവസായങ്ങളുടെയും ആവശ്യത്തനും വേണ്ടി തടസമില്ലാത്ത ജലവിതരണം നടത്തേണ്ടത് നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. കേരളത്തിൽ ആവശ്യത്തിന്റെ അനേകമടങ്ങ് മഴ ലഭിക്കുന്നതുകൊണ്ട് അയൽ സംസ്ഥാനങ്ങൾക്ക് പരമാവധി ജലം വിട്ടുകൊടുക്കണം. അധിക ജലം നദികളിലൂടെ ഒഴുകി കടലിൽ ചേരുന്നതുകൊണ്ട് ആർക്കും പ്രയോജനമില്ലല്ലോ? മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആശയം പ്രായോഗികമല്ലാത്തതുകൊണ്ട്, ഇപ്പോഴുള്ള അണക്കെട്ടിനെ ഒരു ബാരേജ് എന്ന നിലയിൽ കണക്കാക്കി നിലനിറുത്തണം. ഇതിനായി തമിഴ്‌നാട്ടിൽ കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം ഒരുക്കുകയും, ഇപ്പോഴത്തെ മുല്ലപ്പെരിയാൽ റിസർവ്വേയറിൽ നിന്ന് ടണൽ വഴി തത്സമയം ജലം കൊണ്ടുപോകാനുള്ള സംവിധാന ഏർപ്പെടുത്തുകയും ചെയ്യണം. ഈ പുതിയ സംവിധാനം ഒരുക്കുമ്പോൾ, പ്രസ്തുത അവസരം ഉപയോഗപ്പെടുത്തി, 999 വർഷത്തേയ്ക്കുള്ള മുല്ലപ്പെരിയാൽ കരാർ കാലികമായി പുതുക്കുകയും വേണം. കേന്ദ്രത്തിന്റെ നദീസംയോജന പദ്ധതികളോട് പൂർണ്ണമായും സഹകരിച്ച് മറ്റു സംസ്ഥാനങ്ങളുമായി നമ്മുടെ അധിക ജലം പങ്കുവെയ്ക്കണം, അതിന് മാന്യമായ രീതിയിലുള്ള വിലയും ഈടാക്കി സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കണം. ഇത്തരം കാര്യങ്ങളെ വികാരപരമായി സമീപിക്കാതെ, വിവേകത്തോടെ കൈകാര്യം ചെയ്യണം.
വനവും പ്രകൃതി സംരക്ഷണവും
സംസ്ഥാനത്തെ അവശേഷിക്കുന്ന വനവിസ്തൃതി അതേപടി നിലനിറുത്തണം. മറ്റിടങ്ങളിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കണം. ഇപ്പോൾ തന്നെ പൊതു ജനങ്ങൾക്കിടിയിൽ താല്പര്യം ജനിപ്പിച്ചിരിക്കുന്ന പ്ലാവ് വെയ്ക്കൽ, പൂർവ്വാധികം ശക്തിയോടെ തുടരാവുന്നതാണ്. ഭാവിയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളെ നേരിടാനും പ്ലാവും, ചക്കയും സഹായിക്കും. ജൈവ വൈവിധ്യം പരിരക്ഷിക്കുന്നതോടൊപ്പം ഒരു ജീവി വർഗ്ഗത്തേയും വംശനാശത്തിലേയ്ക്ക് തള്ളിവിടരുത്. ഭാവി തലമുറകൾക്ക് വേണ്ടി നാം അനുഷ്ഠിക്കേണ്ട സുപ്രധാനമായൊരു കർത്തവ്യമാണിത്.
കൃഷിയും അനുബന്ധ മേഖലകളും: വിഷരഹിത പച്ചക്കറി കൃഷി മുതലായവ
കൃഷിയും കാലി വളർത്തലും കേരളീയ സമൂഹത്തിന്റെ പ്രാഥമിക കർമ്മ രംഗമായി തുടരുകയാണ്. അതിന് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകണം. ഭക്ഷ്യ സുരക്ഷ നേടുന്നതനായി നാം തുടർച്ചയായി ശ്രമിക്കേണ്ടതുണ്ട്. കൃഷിഭൂമി തരിശിടാതെ പ്രത്യേകം ശ്രദ്ധിക്കണം. 'പാടത്തു വെയിൽകൊണ്ടാൽ തൊലി കറുക്കും' എന്ന മലയാളിയുടെ ചിന്താഗതിയാണ് കർഷക തൊഴിലാളികളെ കിട്ടാത്ത അവസ്ഥയിലേയ്ക്ക് കേരളത്തെ എത്തിച്ചത്. ഇതിനായി രണ്ട് പരിഹാരമാർഗ്ഗങ്ങളാണ് നിർദ്ദേശിക്കാനുള്ളത്. ഒന്നാമതായി കൃഷിയിൽ പറ്റുന്നിടത്തോളം യന്ത്രവത്കരണം കൊണ്ടുവരിക. പാശ്ചാത്യ രാജ്യങ്ങളിലെയത്ര യന്ത്രവത്കരണം സാധിക്കില്ലെങ്കിലും നമ്മുടെ സംസ്ഥാനത്തിന് യോജിച്ച രീതിയിൽ കൂടുതലായി യന്ത്രവത്കരണം നടത്തണം. രണ്ടാമതായി, അന്യസംസ്ഥാന തൊഴിലാളികളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുക.
ശാരീരികാധ്വാന മനസിനും ശരീരത്തിനും നല്ലതാണ് എന്ന ആശയം പ്രചരിപ്പിക്കണം. കർഷക തൊഴിലാളികളെ താഴെതട്ടിൽ ഉള്ളവരായി കാണുന്ന മനോഭാവം മാറ്റണം. ഹോർട്ടികൾച്ചർ, ഫ്‌ലോറി കൾച്ചർ, എപ്പികൾച്ചർ, പിസികൾച്ചർ മുതലായവ പ്രചരിപ്പിക്കുന്നതും ഗുണം ചെയ്യും. അടുത്ത കാലത്തായി അടുക്കളത്തോട്ടം, ജൈവകൃഷി വിഷരഹിത ജനശ്രദ്ധ ആകർഷിക്കുന്നത്, നല്ല ഒരു ലക്ഷണമാണ്.
വിദ്യാഭ്യാസ രംഗം
നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ ഉദ്ദേശം, അച്ചടക്കവും പൗരബോധവുമുള്ള ഒരു ജനതയെ വാർത്തെടുക്കുക എന്നതാണ്. അതോടൊപ്പം കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് വിദ്യാഭ്യാസ മേഖല മാറേണ്ടതുണ്ട്. നമുമുടെ ചെറുപ്പക്കാർക്ക് ലോകത്തെവിടെയും തൊഴിൽ നേടാൽ സാധിക്കുന്ന വിധത്തൽ, അവരെ പരിശീലിപ്പിക്കാൻ ഇപ്പോഴത്തെ വിദ്യാഭ്യ്‌സ സ്ഥാപനങ്ങൾക്ക് കഴിയണം.
ഇത്തരം ഒരു തൊഴിലധിഷ്ഠിത മാതൃകയിലേയ്ക്ക് പോകുമ്പോൾ തന്നെ, അടിസ്ഥാന ശാസ്ത്ര, ഗവേഷണ മേഖലകളെ അവഗണിക്കണമെന്ന് അർത്ഥമില്ല. പ്രാഥമിക തലം മുതൽ തന്നെ, ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പാഠ്യ പരിശീലന പദ്ധതികൾ ഏർപ്പെടുത്താം.
വ്യാവസായിക രംഗം:
ഉയർന്ന ജനസാന്ദ്രത, സ്ഥലത്തിന്റെ ലഭ്യതക്കുറവ് എന്നീ കാരണങ്ങളാൽ വൻകിട വ്യവസായ വത്ക്കരണം നമ്മുടെ സംസ്ഥാനത്തിന് യോജിച്ചതല്ല. എങ്കിലും സാമ്പത്തിക അഭിവയോധികിക്കു വേണ്ടി നമുക്ക് യോജിക്കുന്ന ചെറുകിട ഇടത്തരം വ്യവസായസംരംഭങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇത്തരം വ്യവസായങ്ങൾ, കേരളത്തെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി സൗഹൃദവും, അതേപോലെ ഊർജ്ജ സംരക്ഷണത്തിന് ഊന്നൽ നൽകുന്നവയുമാകണം.
വിവിധങ്ങളായ മറ്റുവിഷയങ്ങൾ
സാമൂഹ്യപ്രാധാന്യമുള്ള മറ്റു ചില വിഷങ്ങളും ഇതോടൊന്നിച്ച് പരിശോധിക്കാം. തുറന്ന സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യുന്ന രീതി നമുക്ക് പൂർണ്ണമായും ഒഴിവാക്കണം. ഈ ശീലം നിമിത്തം ഉപരിതലജലം അശുദ്ധമാകുകയും, പകർച്ച വ്യാധികൾ പെരുകുകയും ചെയ്യും. കൂടുതൽ പൊതുകക്കൂസുകൾ സ്ഥാപിക്കുക, തുടർച്ചയായി ബോധവത്ക്കരണം നടത്തുക എന്നീ രണ്ടു മാർഗ്ഗങ്ങളെ ഈ ഉദ്ദേശ സാക്ഷാത്ക്കാരത്തിനായി നമ്മുടെ മുമ്പിൽ ഉള്ളു. അതേപോലെ തന്നെ, പൊതു സ്ഥലങ്ങളിലേയും നഗരങ്ങളിലേയും ശുചിത്വം മെച്ചപ്പെടുത്തേണ്ടതുണ്ട്. ശുചിയാക്കൽ, ഏതെങ്കിലും ജാതിയിൽ പെട്ടവരുടെ ഉത്തരവാദിത്വം മാത്രമാണ് എന്ന ചിന്താഗതി ഈ ആധുനിക കാലഘട്ടതിലെങ്കിലും ഉപേക്ഷിക്കണം.
ആരോഗ്യരക്ഷാഇൻഷുറൻസ് എല്ലാവർക്കും ഏർപ്പെടുത്തണം. സ്വകാര്യം മേഖലയ്ക്കും ഈ രംഗത്ത് കാര്യമായ സംഭാവനകൾ ചെയ്യാനാവും. ലോകത്തൊരിടത്തും വിജയിച്ചിട്ടില്ലാത്ത മദ്യനിരോധനം ചർച്ച ചെയ്ത് സമയം മിനക്കെടുത്തരുത്.
രാസവസ്തുക്കളായ കീടനാശിനികൾ, കളനാശിനികൾ, രാസവളങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവയിലുള്ള ആശ്രയത്വം പടിപടിയായി കുറച്ചുകൊണ്ടുവരണം. മഴയും കടലും മൂലമുള്ള മണ്ണൊലിപ്പ് പൂർണ്ണമായും തടയണം. കാരണം ജനസംഖ്യ കൂടുകയും, ഭൂവിസ്തൃതി കുറയുകയും ചെയ്യുന്നു ആപത്കരമായ അവസ്ഥയെയാണ് നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്നത്.
ടൂറിസം, ഐടി മേഖലകളെ പരിപോഷിപ്പിക്കുക എന്നത് കഴിഞ്ഞ കുറെ വർഷങ്ങളായി, നമ്മുടെ സംസ്ഥാനം വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയമാണ്. ഈ രംഗങ്ങളിൽ ഇനിയും നവീനമായ ആശയങ്ങൾ നടപ്പിലാക്കി കൂടുതൽ ഊർജ്ജസ്വലത പകരണം. കുട്ടനാട്ടിലെ ഹൗസ്‌ബോട്ടുകളിൽ കുടിക്കാനും, കുളിക്കാനുമായി ലവണാംശമില്ലാത്ത ജലം നൽകുന്നത് ഗുണം ചെയ്യും. ടൂറിസം, ഐടി മേഖലകളിലെ വളർച്ച, വിദ്യാഭ്യാസ സമ്പന്നരായ ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിൽ സാദ്ധ്യത തുറന്നുകൊടുക്കും.
പുതുതായി കേരളത്തിൽ തുറക്കേണ്ട രണ്ട് തൊഴിൽ മേഖലകളാണ്, വിദേശ മലയാളികളുടെ കേരളത്തിലെ സ്വത്തുക്കൾ നോക്കി നടത്തുക എന്നതും, ഹോം ഡെലിവറിയും. നല്ല നിലയിലുള്ള പല വിദേശ മലയാളികൾക്കും, അവരുടെ കേരളത്തിലുള്ള ഫ്‌ലാറ്റുകൾ, വീട്, ഭൂസ്വത്ത് മുതലായവ നോക്കിനടത്താൻ തടസങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രംഗത്ത് പ്രൊഫഷണലായ സേവനം ആവശ്യമായിട്ടുണ്ട്. ഹോം ഡെലിവറി എന്നു പറയുമ്പോൾ അത് വെറും പിസയിലോ, ഓൺലൈൻ മാർക്കറ്റിംഗിലോ ഒതുക്കേണ്ടതില്ല പച്ചക്കറിയും, പലവ്യഞ്ജനങ്ങളും അടക്കം ആവശ്യമുള്ള സാധനങ്ങൾ, ശാസ്ത്രീയമായ രീതിയിൽ നമുക്ക് വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചുകൊടുക്കാവുന്നതാണ്. വൈദ്യുതി വിതരണം രംഗത്ത് വരേണ്ട ചില മാറ്റങ്ങൾ, അണ്ടർഗ്രൗണ്ട് കേബിളുകളും, എൽഇഡി ബൾബുകളുമാണ്. പോസ്റ്റുകളിൽ കൂടിയുള്ള കമ്പിവലി കുറച്ചുകൊണ്ടുവന്ന്, പകരം മണ്ണിനടിയിലൂടെ കേബിളുകൾ ഇടണം. ഫിലമെന്റ് ബൾബുകളും, സിഎഫ്എലും മാറ്റി എൽഇഡി ബൾബുകൾ ഉപയോഗിക്കണം. കുട്ടികൾ ഇല്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടണം. സർക്കാർ ശമ്പളം കൊടുക്കുന്ന എല്ലാ തസ്തികകളിലേയ്ക്കും പിഎസ്‌സി വഴി തന്നെ നിയമനം നടത്തണം. സൗജന്യ അരി വിതരണം നിറുത്തണം. സൗജന്യ അരി വിതരണം നിമിത്തം ആളുകൾ അലസരായി തീരുന്നു. മാത്രമല്ല, പ്രഷർ, ഷുഗർ തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ കേരളത്തിൽ വ്യാപകമാവുകയും ചെയ്യുന്നു.
നമ്മുടെ സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളിൽ പ്രത്യേകിച്ച് പച്ചക്കറികളിൽ ഉള്ള കീടനാശികളുടെ അളവ് പരിശോധിക്കപ്പെടേണ്ടതാണ്. ഇതിന് ആധുനികമായ ലാബുകൾ സംസ്ഥാന അതിർത്തികളിൽ സ്ഥാപിക്കണം. ഇവിടേയ്ക്ക് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാതെ, നിലവിലുള്ളവരെ ട്രെയിനിങ് കൊടുത്ത് പുനർവിന്യസിക്കണം. അടിയന്തിര ഘട്ടങ്ങൾ, പ്രത്യേകിച്ച് അപകടങ്ങളും, പ്രകൃതിക്ഷോഭങ്ങളും കൈകാര്യം ചെയ്യാൻ പഞ്ചായത്തുതലത്തിൽ തന്നെ ഒരു ദ്രുതകർമ്മ സംവിധാനം ആവശ്യമാണ്. അനാഥർ, അംഗവൈകല്യം ഉള്ളവർ, മാനസിക രോഗികൾ, വയോധികജനങ്ങൾ തുടങ്ങിയവരെ പ്രാദേശിക തലത്തിൽ തന്നെ നല്ല രീതിയിൽ പരിരക്ഷിക്കണം.
ഈ വിവിധങ്ങളായ വിഷയങ്ങളിൽ പുതിയ ജനപ്രതിനിധികളുടെ ശ്രദ്ധ പതിയുമെന്നും, അവരുടെ നേതൃത്വത്തിൽ പുത്തൻ കർമ്മ പരിപാടികൾ രൂപം കൊള്ളും എന്നും നമുക്ക് ഉറച്ച് വിശ്വസിക്കാം.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍