ഒരിക്കൽ വിരലിൽ പുരട്ടിയാൽ ആഴ്ച്ചകളോളം മായാതെ നിൽക്കുന്ന മഷി; തിരഞ്ഞെടുപ്പിൽ മഷിക്കറ തീർക്കുന്ന മെസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് കമ്പനിയുടെ കഥ..
മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് (Mysore Paints and Varnish Limited ) എന്ന കമ്പനിയെ കുറിച്ച് നാം അധികം കേട്ടിട്ടുണ്ടാവില്ല. പക്ഷെ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്തു കഴിഞ്ഞാൽ ഇടത് കൈയുടെ ചൂണ്ടു വിരൽ ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യാൻ നമ്മിൽ പലരും ഇപ്പോൾ മത്സരമാണ്. ഒരിക്കൽ വിരലിൽ പുരട്ടിയാൽ ആഴ്ചകളോളം മായാതെ നമ്മുടെ ജനാധിപത്യത്തിന്റെ കാവൽക്കാരായ ഓരോ ഇന്ത്യൻ പൗരന്റെയും ആത്മാഭിമാനം ഉള്ളിൽ കൊണ്ട് നടക്കാൻ പ്രേരിപ്പിക്കുന്ന സ്ഥായിയായ അടയാളം.
ആ മഷിയിൽ അടങ്ങിയിരിക്കുന്ന രാസസൂത്രം എന്താണെന്നോ, അത് എവിടെയാണ് ഉണ്ടക്കുന്നതെന്നോ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു അന്വേഷണത്തിന് ഒടുവിലാണ് പ്രശസ്തമായ ദക്ഷിണേന്ത്യൻ നഗരമായ മൈസൂരിൽ എത്തിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം പോലും കിട്ടുന്നതിന് മുൻപ് ചരിത്രമുറങ്ങുന്ന ആ നഗരത്തിൽ സ്ഥാപിച്ച ഒരു സ്ഥാപനത്തിൽ എത്തിപ്പെടുന്നത്.
നൽവാടി കൃഷ്ണരാജ വോഡയാർ എന്ന മൈസൂർ രാജാവ് തന്റെ നാട്ടു രാജ്യത്തിനാവശ്യമായ പെയിന്റ്, വാർണിഷ് തുടങ്ങിയ ഉണ്ടാക്കാൻ വേണ്ടി 1937 ൽ സ്ഥാപിച്ച മൈസുർ ലാക്ക് ആൻഡ് പെയിന്റ്സ് വർക്സ് ലിമിറ്റഡ് (Mysore Lac & Paint Works Ltd) എന്ന ഫാക്ടറി 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദേശസാത്ക്കരിച്ചു. 1989 ലാണ് കമ്പനിയുടെ പേര് മൈസുർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്നാക്കുന്നത്.
ഇന്ത്യയിൽ 1962 ൽ ലോക്സഭയിലേക്ക് നടന്ന മൂന്നാമത്തെ പൊതു തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, മൈസുർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിനെ പെട്ടന്നൊന്നും മായ്ക്കാൻ പറ്റാത്ത, മങ്ങാത്ത തരത്തിലുള്ള മഷി നിർമ്മിക്കാനുള്ള ചുമതല ഏൽപ്പിച്ചു.
നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യ ശാസ്ത്രിയമായി വികസിപ്പിച്ചെടുത്ത രാസസൂത്രം, വളരെ സൂക്ഷമതയോടെ അതീവ സുരക്ഷിതമായി മൈസുർ പെയിന്റ്സ് ഫാക്ടറിയിൽ നിർമ്മിക്കുന്നു. സാധാരണ ഗതിയിൽ നാം നമ്മുടെ ശരീരത്തിൽ ( തൊലിയിൽ ) എന്തെങ്കിലും നിറങ്ങൾ പറ്റിയാൽ അത് മായിച്ചു കളയാൻ ഉപയോഗിക്കുന്ന ഒരു സാധനം കൊണ്ടും ഈ മഷി മായില്ല. അതു കൊണ്ടു തന്നെ കള്ള വോട്ടുകൾ അടക്കമുള്ളവ തടയാൻ എളുപ്പം സാധിക്കുന്നു. (എന്നാൽ കേരളീയർ ആണ് ആദ്യമായി ഈ മഷിയും മായിച്ചു കളഞ്ഞ് കള്ള വോട്ടിനു വരെ തയ്യാറാവുന്ന മിടുക്കർ എന്ന് രാജ്യത്തിന്റെ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണർ തന്നെ മുൻപ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. )
ഒരിക്കൽ പുരട്ടിയാൽ ചുരുങ്ങിയത് 20 ദിവസം വരെ ഈ മഷി നമ്മുടെ ചൂണ്ടു വിരലിൽ മായാതെ മായാതെ നിലനിൽക്കും. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിർദ്ദേശിക്കുമ്പോൾ മാത്രമേ ഇവിടെ ഈ മഷി നിർമ്മിക്കുകയുള്ളൂ. നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ അതാത് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഇത് കൈമാറും. അവിടെ നിന്നും ജില്ലാകളക്ടർമാർക്കും, പിന്നെ താഴെ തട്ടിലെക്കുള്ള വിതരണ കേന്ദ്രങ്ങളിലേക്കും.
5 മില്ലി ലിറ്റർ ദ്രാവകം അടങ്ങിയ ചെറിയ കുപ്പികളിൽ ആണ് സാധാരണയായി ഈ മഷി വിപണിയിൽ എത്തിക്കുന്നത്. 5 മില്ലി ലിറ്റർ കൊണ്ട് ഏകദേശം 300 പേരുടെ കയ്യിൽ അടയലപ്പെടുത്താൻ കഴിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് കൂടാതെ ഇപ്പോൾ അന്തർദേശിയ വിപണി കണക്കാക്കി 7,5, 20, 50,80 മില്ലി ലിറ്റർ എന്നിങ്ങനെ കുപ്പികളിലാക്കി നിർമ്മിക്കുന്നുണ്ട്.
കഴിഞ്ഞ 54 വർഷങ്ങൾ കൊണ്ട് ഇത് വരെ ഏകദേശം 400 കോടി ആളുകളുടെ കൈ വിരലുകളിൽ ഈ മഷി പുരണ്ടിരിക്കും എന്നാണ് കണക്ക്. ആദ്യകാലങ്ങളിൽ നമ്മുടെ രാജ്യത്തെ ലോകസഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മാത്രം ഉപയോഗിച്ചിരുന്ന ഈ മഷി ഇപ്പോൾ തായ്ലാൻഡ്, സിങ്കപ്പൂർ, നൈജീരിയ, കമ്പോഡിയ, മലേഷ്യ, ദക്ഷിണ ആഫ്രിക്ക, ടർക്കി, നേപ്പാൾ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നു.
കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന അഫ്ഗാനിസ്ഥാൻ പൊതു തിരഞ്ഞെടുപ്പിൽ, ഈ മഷി കൊണ്ട് ഇവിടെ പ്രത്യേകമായി നിർമ്മിച്ച മാർക്കർ പെൻ ഉപയോഗിക്കുകയുണ്ടായി.
മൈസുർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്ന സ്ഥാപനം ഉൽപ്പാദിപ്പിക്കുന്ന മറ്റൊരു വിശേഷപ്പെട്ട സാധനമാണ് നമ്മുടെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ഇന്ത്യൻ റെയിൽവേ എന്നിവ പാർസലുകൾ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന കടും ചുവപ്പ് നിറത്തിലുള അരക്ക്. ഇതിന്റെ വേറൊരു വകഭേദമാണ് ബാലറ്റ് പെട്ടികൾ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന ചുവന്ന നിറത്തിലുള്ള അരക്ക്.
കർണാടക സർക്കാരിന്റെ കീഴിലുള്ള പ്രമുഖ പൊതു മേഖല സ്ഥാപനമാണ് ഇന്ന് മൈസുർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ്. തിരഞ്ഞെടുപ്പും, അതുമായി ബന്ധപ്പെട്ടവയിലൂടെയുമാണ് കമ്പനിയുടെ നിലനിൽപ്പ് എങ്കിലും കഴിഞ്ഞ വർഷം കമ്പനി നേടിയത് 250 കോടി രൂപയിൽ അധികമാണ്. മൈസൂർ നഗരത്തിൽ ഏഴ് ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ 4.5 ഏക്കറും കെട്ടിടങ്ങളാൽ നിബിഡമാണ് .
തിരഞ്ഞെടുപ്പിനുള്ള മഷി കൂടാതെ മറ്റ് പെയിന്റ് ഉൽപ്പന്നങ്ങളും ഇവിടെ നിർമ്മിക്കുന്നുണ്ട് ഇവിടെ നിർമ്മിക്കുന്ന പെയിന്റ് ആണ് ഇന്ത്യൻ ആർമി, നമ്മുടെ കെ എസ് ആർ ടി സി തുടങ്ങിയ സ്ഥാപനങ്ങൾ ഒക്കെ ഉപയോഗിക്കുന്നത്.
മൈസുർ രാജാവിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന കാടുകളിൽ നിന്നും കിട്ടിയിരുന്ന അരക്ക് ഉപയോഗിച്ച് നാട്ടുകാർക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശത്തിൽ തുടങ്ങിയ ഒരു ചെറിയ സ്ഥാപനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ഭാഗഭാക്കായി ആധികമാരും അറിയപ്പെടാതെ നിലകൊള്ളുന്നു.
(ചിത്രങ്ങൾക്ക് കടപ്പാട്: ദി ഹിന്ദു )
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍