കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും മലയാളി ഇപ്പോഴും സന്ദേശത്തിലെ സംഭാഷണങ്ങൾ പറയുന്നത് എന്തുകൊണ്ട്? ഒരു പതിറ്റാണ്ടായിട്ടും പ്രവാസി മലയാളി അക്കരക്കാഴ്ചയിലെ ജോർജ്ജിനെ കുറിച്ഛ് സംസാരിക്കുന്ന അതേ കാരണം കൊണ്ട്; കേരള പിറവി ദിനത്തിൽ ദീപ പ്രവീണിന്റെ അക്കരക്കാഴ്ചകൾ
ദീപ പ്രവീൺ
മലയാളിയുടെ നേട്ടങ്ങളുടേയും കോട്ടങ്ങളുടെയും കണക്കെടുക്കുന്പോൾ അതിനെ കേരളം എന്ന ഒരു ഭൂപരിധിയിൽ നിറുത്താൻ നമുക്ക് കഴിയില്ല. കാരണം മലയാളി ഇന്ന് ഒരു ആഗോള പൗരനാണ്. ഇന്നു നാം കാണുന്ന കേരളം അവന്റെ വിയർപ്പിന്റെ കൂടി വിലയാണ്.
മറുനാട്ടിൽ ആയിരിക്കുന്പോഴും മലയാളിയായിരിക്കുന്ന അവന്റെ മാറാത്ത മനസ്സ്, അവൻ മുറുകെ പിടിക്കാൻ ശ്രമിക്കുന്ന അവന്റെ മൂല്യങ്ങൾ, ആത്മ സംഘർഷം, അന്യതാ ബോധം അതെല്ലാം സഹ്യന്റെ ഇങ്ങേപ്പുറത്തിരിക്കുന്നവർ അറിവുന്നുവോ ?
കേരളത്തിന്റെ നല്ലൊരു ശതമാനം ജനവിഭാഗങ്ങൾക്കും അതിർത്തി കടന്നെത്തുന്ന വിദേശനാണ്യത്തിനപ്പുറം ഒരു പ്രവാസിയുടെ ജീവിതം എന്താണ്, അവന്റെ പ്രശ്നങ്ങൾ എന്താണ് എന്നത് മനസ്സിലാക്കാൻ കഴിയുന്നോ എന്ന് സംശയമാണ്. പല പ്രവാസികളും അവധിക്കു എത്തുന്നത് ക്രെഡിറ്റ് കാർഡിന്റെ ബലത്തിലാണെന്നും, ഒന്നോ ഒന്നരയോ മാസം നീണ്ടു നിൽക്കുന്ന അവധിയാഘോഷത്തിന്റെ ബാധ്യത തീർക്കാൻ തിരികെ ചെല്ലുന്പോൾ അവനെ കാത്തിരിക്കുന്നത് അധിക സാന്പത്തിക ബാധ്യതകളാണെന്നുമുള്ള യാഥാർഥ്യം പലർക്കും ഇപ്പോഴും അജ്ഞാതമാണ്.
നാടോടിക്കാറ്റിലെ ദാസനെയും വിജയനെയുംപോലെ 'കരകാണാ കടലിനുമപ്പുറത്ത്' 'നരലോക പഞ്ഞം തീർക്കാൻ സുരലോകം വാതിൽ തുറക്കുന്നു എന്നാണ്' ഇക്കരെ നിൽകുന്ന മലയാളിയുടെ അക്കരെപ്പച്ച.
ഗൾഫിലേക്കുള്ള മലയാളി കുടിയേറ്റവും കുടിയിറക്കവും കൂടിയതുകൊണ്ടും, അറബിക്കഥയും, ഗദ്ദാമയും, ആടുജീവിതവും നമുക്കു മുന്പിൽ മരുഭൂമി ജീവിതത്തിന്റെ മറുവശം തുറന്നിട്ടതുകൊണ്ടും ഗൾഫ് ജീവിതത്തിന്റെ ദുരന്തപർവ്വം സാധാരണ മലയാളിക്ക് മുൻപിൽ ഒരു പരിധിവരെ ഇപ്പോൾ അനാവൃതമായിട്ടുണ്ട്. അപ്പോഴും യൂറോപ്പും അമേരിക്കയും അവന്റെ സ്വപ്നഭൂമിക തന്നെയാണ്. ഇവിടേയ്ക്ക് കുടിയേറിയവന്റെ പ്രശ്ങ്ങളിലേയ്ക്ക് വിരൽചൂണ്ടുന്നതും അത് സാധാരണക്കാരനിൽ എത്തിക്കുന്നതുമായ കലാസൃഷ്ടികളുടെ അഭാവം തന്നെയായിരുന്നു കാരണം.
Jhumpa Lahiri യുടെ 'The Namesake' പോലെയുള്ള പുസ്തകങ്ങൾക്ക് കേരളത്തിലും വായനക്കാരുണ്ടായിരുന്നെങ്കിലും, തണുപ്പൻ രാജ്യങ്ങളുടെ പ്രവാസി ദുഃഖം പങ്കുവച്ചിരുന്ന കലാസൃഷ്ടിയൊന്നും മലയാളികൾക്കിടയിൽ (കൈരളി ടി.വിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ ചില നല്ല സീരിയലുകളും , വാർത്താധിഷ്ഠിത പരിപാടികളും സംപ്രേഷണം ചെയ്തിരുന്നുവെങ്കിലും) അത്ര ജനകീയമായിരുന്നില്ല.
എന്നാൽ ഇതിനെല്ലാമിടയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഒട്ടനവധി പ്രവാസിമലയാളികൾ നെഞ്ചോടു ചേർക്കുന്ന ഒരു കൊച്ചു സിറ്റ് കോം ഉണ്ട്. അമേരിക്കൻ മലയാളിയുടെ ജീവിതം ചിരിയിലൂടെയും ചിന്തയിലൂടെയും വരച്ചിട്ട അക്കരക്കാഴ്ചകൾ.
കൈരളി ടി വിയിൽ സംപ്രേഷണം ചെയ്യുകയും പിന്നീട് മുഴുവൻ എപ്പിസോഡുകളും യൂട്യൂബിൽ അപ്ലോഡ് ചെയുകയും ചെയ്ത ആദ്യ മലയാളം സറ്റയർ സിറ്റ് കോം അക്കരക്കാഴ്ച്ചകൾ ആയിരുന്നു.
എട്ട് വർഷങ്ങൾക്കു മുൻപ് തുടങ്ങിയ, കേവലം അൻപത് എപ്പിസോഡുകൾ മാത്രം നീണ്ടുനിന്ന, സാങ്കേതിക മികവിന്റെ കാര്യത്തിൽ ഒരു ഹോം പ്രൊഡക്ഷൻ എന്നൊക്കെ വേണമെങ്കിൽ കരുതാവുന്ന ഒരു അമച്വർ വർക്ക്, ഇന്നും കാലാതീതമായി നിൽക്കുന്നുവെങ്കിൽ അതിനു കാരണം, അത് പ്രവാസി ജീവിതത്തോട് ഏറ്റവും അടുത്ത് നിന്നിരുന്നതുകൊണ്ടാണ്. അനായാസമായ അഭിനയം, യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥാമുഹൂർത്തങ്ങൾ, പ്രവാസിക്ക് മാത്രം മനസ്സിലാകുന്ന ചില അടക്കിയ ചിരികൾ, ഊറിച്ചിരികൾ, പൊട്ടിച്ചിരികൾ ഇതെല്ലാം വർഷങ്ങളിക്കിപ്പുറവും അതുപോലെ നമ്മുടെ ചുണ്ടുകളിൽ എത്തുന്നുവെങ്കിൽ ഒരു നല്ല കലാസൃഷ്ടി എന്ന നിലയിൽ അക്കരക്കാഴ്ചയുടെ വിജയം മാത്രമല്ല, ഇതാണ് എന്റെ ജീവിതത്തിന്റെ നേർക്കാഴ്ച എന്ന പ്രവാസിയുടെ തുറന്നു പറച്ചിൽ കൂടിയാണത്.
ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും സന്ദേശത്തിലെ സംഭാഷണങ്ങൾ കേരളീയന്റെ നിത്യ ജീവിതത്തിലെ ഭാഗമാകുന്നത് പോലെയാണ്, അക്കരക്കാഴ്ചകളിലെ വാചകങ്ങൾ പ്രവാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. എബി വർഗീസിനും അജയൻ വേണുഗോപാലിനും അതിൽ അഭിമാനിക്കാം.
അയ്മനത്തു നിന്ന് അമേരിക്കയിൽ കുടിയേറിയ ജോർജ് അച്ചായനും, ഭാര്യ റിൻസിയും, മത്തായിക്കുഞ്ഞും, ചക്കിമോളും, അപ്പച്ചനും, ഗ്രിഗറിയും, യുവകോമള നേഴ്സിങ് സുഹൃത്തുക്കളും എന്തിന്, ഒരിക്കൽ മാത്രം വന്നു പോകുന്ന പ്ലംബർ കോവാലൻ വരെ നമ്മുടെ ഓർമ്മയിൽ നിൽക്കുന്നത് ഓരോ പ്രവാസിയും ഒരിക്കലെങ്കിലും ജീവിതത്തിൽ കടന്നു പോയതോ കണ്ടുമുട്ടിയതോ ആയ കഥാപാത്രങ്ങളാണ് ഇവരെല്ലാം എന്നതിനാലാണ്.
ഒരുപാട് മുഹൂർത്തങ്ങളുണ്ട് ഓർത്തോർത്തു ചിരിക്കാനും, ചിന്തിക്കാനും, ഒന്ന് കണ്ണ് നനയാനും.
നാട്ടിൽ നിന്ന് കടത്തിക്കൊണ്ടു വന്ന കറിവേപ്പ് കരിഞ്ഞു നിൽക്കുന്നത് കണ്ടു നെഞ്ഞത്തടിച്ചതും, രാത്രിയിൽ ഹീറ്ററിൽ ഉണക്കാനിട്ട തൊങ്ങലുള്ള പാവാടയിൽ നിന്ന് മണിയടി ശബ്ദം കേട്ട് പ്രേതമാണെന്ന് പേടിച്ചതും, പപ്പടം വറുത്ത് ഫയർ അലാറം അടിപ്പിച്ച് സായിപ്പിനെയും പൊലീസിനേം വീട്ടിൽ വരുത്തിയതും എല്ലാം ഈ ഞാൻ തന്നെയാണ്. അങ്ങനെ ചെയ്ത ഒട്ടനവധി മലയാളി വീട്ടമ്മമാരിൽ ഒരാൾ.
മലയാളസംസ്കാരം മക്കളെ പഠിപ്പിക്കാൻ ഏഷ്യാനെറ്റ് വരിക്കാരായി അവസാനം ''നാട്ടിൽ എല്ലാവർക്കും രണ്ടും മൂന്നും ഭാര്യമാരുണ്ടോ മമ്മി'' എന്ന് മകൻ ചോദിച്ചത് എന്റെ കൂട്ടുകാരിയോടാണ്. നാട്ടിൽ പോകാൻ നേരം ഡോളർ സ്റ്റോറിലും പൗണ്ട് ഷോപ്പിലും കയറിയിറങ്ങി പെട്ടി നിറയെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും, രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ജോർജിനെ പോലെ അറിയാവുന്ന മുറി ഇംഗ്ലീഷ് ഉപയോഗിച്ച് ഇൻഷുറൻസ് അടക്കമുള്ള ഇതര ബിസിനസുകൾ നടത്തി പൊട്ടി പാളീസായതും എന്റെ അറിവിലും പരിചയത്തിലും ഉള്ള ഒരു ചേട്ടായി ആണ്.
മഹേഷിനെ പോലെ മറുനാട്ടിൽ എത്തിയിട്ട് മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേയ്ക്ക് ആർത്തിയോടെ എത്തി നോക്കി നെടുവീർപ്പിടുകയും പിന്നെ 'പച്ചപ്പനം തത്തകളെ' എത്തിപ്പിടിക്കാൻ ശ്രമിച്ചു മണ്ടത്തരങ്ങളിൽ വീഴുകയും ചെയ്യുന്ന സാധാരണ മലയാളി യുവാവും ഒരതിശയോക്തിയല്ല.
മത്തായിക്കുഞ്ഞിനെയും ചക്കി മോളെയും പോലെ രണ്ടു സംസ്കാരങ്ങളുടെ ഇടയിൽ പെട്ട് കൾച്ചറൽ ക്രൈസിസും ഐഡന്റിറ്റി ക്രൈസിസും അധിക ബാധ്യതയാകുന്ന വളർന്നു വരുന്ന ഒരു രണ്ടാം തലമുറയുണ്ട് മറുനാട്ടിൽ. അവരുടെ വിഹ്വലതകളും വരച്ചുകാട്ടുന്നുണ്ട് അക്കരക്കാഴ്ചകൾ.
ജോർജിന്റെ ചില ഫോൺ വിളികളിലൂടെയും ഓർമ്മകളിലൂടെയും മിന്നിമാറുന്ന 'ഇക്കര കാഴ്ച്ചകളും' കടന്നു വരുന്നുണ്ട് നമുക്ക് മുന്നിലേയ്ക്ക്. ഇതിനെല്ലാം അപ്പുറത്ത് കണ്ണീരിന്റെ ഇത്തിരി നനവുകൂടി തരുന്നു ഈ സറ്റയർ. മറുനാട്ടിൽ ഒറ്റക്കിരുന്നു സങ്കടപ്പെടുന്ന ഉച്ചനേരങ്ങളിൽ, ''എന്നാ മാനെ'' , ''എന്നാടി കൊച്ചേ'' എന്നൊക്കെയുള്ള ജോർജച്ചായന്റെ വിളി, കാഞ്ഞരപ്പള്ളിയിലോ പാലായിലോ നിന്ന് കെ.എം.എസ്സോ, കെ എസ് ആർ ടി സി യോ പിടിച്ച് ഇച്ചിരി ഒണക്കക്കപ്പയുമായി വരുന്ന തലമൂത്ത ഏതെങ്കിലും ഇച്ചായന്മാരെയോ അമ്മച്ചിമാരേയോ ഓർമ്മപ്പെടുത്തും. അപ്പോൾ നാട് ഓടി വരുന്നതായി തോന്നിയിരുന്നു എന്നെ കാണാൻ.
അക്കരക്കാഴ്ചയെ കുറിച്ച് കുറിക്കുന്ന ഒരു ചെറിയ ഫേസ്ബുക് കുറിപ്പിന് പോലും വരുന്ന കമന്റുകൾ പറയുന്നത്, ഇന്നും ആർത്തിയോടെയോ ഒരു തരം എംപതിയോടെയോ അക്കരക്കാഴ്ചകൾ ആവർത്തിച്ചു കാണുന്ന അനേകം പ്രേക്ഷകരുണ്ട് എന്നതാണ്. കാരണം അവന്റെ ദുഃഖങ്ങൾ, അബദ്ധങ്ങൾ, ജീവിക്കാനുള്ള പെടാപ്പാട് ഇതൊന്നും വർഷങ്ങൾക്കിപ്പുറവും മാറിയിട്ടില്ല എന്നതാണ്. ബ്രെക്സിറ്റും, ഡൊണാൾഡ് ട്രംപും, എണ്ണവിലയിൽ വരുന്ന വ്യത്യാസവും, ദേശീയവത്ക്കരണവും എല്ലാം അവന്റെ ജീവിതത്തിന്റെ അസന്നിഗ്ദ്ധത വീണ്ടും കൂട്ടുകയാണ്.
കഴിഞ്ഞ 60 വർഷങ്ങൾ കേരളത്തിന്റെ കലയിലും, രാഷ്ട്രീയത്തിലും, കാലാവസ്ഥയിലും, സന്പത് ഘടനയിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. എന്നാൽ മാറ്റം വരാത്ത ഒന്നുണ്ട്.
'നാളികേരത്തിന്റെ നാട്ടിൽ എനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് ' എന്ന് ഗൃഹാതുരമായി ഓർക്കുന്ന മലയാളി.
ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വർദ്ധിച്ച പ്രചാരത്തോടു കൂടി അവൻ നാട്ടിലെ ഓരോ ചലനത്തിനും കാതോർക്കുകയും വാക്കുകളിലൂടെയും ചിന്തകളിലൂടെയും അതിന്റെ ഭാഗമാകുകയും ചെയ്യൂന്നു. മറുനാട്ടിൽ ഇരിക്കുന്പോഴും താൻ എന്നും മലയാളി ആണ് എന്ന് അഭിമാനത്തോടെ ഓർക്കുന്നു. ലോകത്തിന്റെ ഏതു കോണിൽ ആയാലും, എത്ര കോട്ടിട്ടാലും, ടൈ കെട്ടിയാലും മലയാളിയുടെയുള്ളിൽ അക്കരക്കാഴ്ചയിലെ ജോർജിനെ പോലെ ഒരു കയിലി ഉടുത്തു മലയാളം പത്രം വായിച്ചിരിക്കുന്ന ഒരു തനി നാടൻ മനുഷ്യനുണ്ട്.
കേരളപ്പിറവി ആശംസകൾ അത്തരം ജോർജിന്റെ പ്രതിരൂപങ്ങൾക്കും കുടുംബത്തിനും കൂടിയാവട്ടെ. കാരണം അവനും ചൊല്ലുന്നുണ്ട് ഉള്ളു കൊണ്ട് ആ ബോധേശ്വരന്റെ കവിത,
''ജയ ജയ കോമള കേരളധരണീ
ജയ ജയ മാമക പൂജിതജനനീ''
മലയജ സുരഭില മാരുതനേൽക്കും
മലയാളം ഹാ മാമകരാജ്യം'' എന്ന്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്