മാൾഡ: സംശയങ്ങളും ദുരൂഹതകളും
രവികുമാർ അമ്പാടി
ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്ണുതുറന്നതു തന്നെ വലിയൊരു വർഗ്ഗീയ ലഹളയെ സാക്ഷി നിർത്തിയായിരുന്നു. ആ ശാപം എന്നും ഇന്ത്യയെ പിൻതുടർന്നിരുന്നു. ഒരുപക്ഷെ, മറ്റേതൈനേക്കാൾ അധികം ഇന്ത്യൻ മനസ്സിനെ എന്നും സ്വാധീനിച്ചിരുന്നത് മത വിശ്വാസമായിരുന്നു. ഡൊമിനിക് ലാമ്പിയർ, ലാരി കോളിൻസ് എന്നീ ബ്രിട്ടിഷുകാർ എഴുതിയ ''സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ'' എന്ന പുസ്തകത്തിൽ ഗാന്ധിജി വധിക്കപ്പെടുന്ന രംഗം വിവരിക്കുന്നുണ്ട്. ആ സമയത്ത്, ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചു കൂവിയത്രെ! കൊലയാളി ഒരു മുസ്ലീമാണെന്ന്. ഉടനെ അവിടെ സന്നിഹിതനായിരുന്ന അന്നത്തെ ഗവർണർ ജനറൽ, മൗണ്ട് ബാറ്റൺ പ്രഭു ഉച്ചത്തിൽ തിരിച്ചടിച്ചു.
''വിഢി, അതൊരു ഹിന്ദുവാണെന്ന് നിനക്കറിഞ്ഞുകൂടെ?''
മരണം നടന്ന് ഏതാനും നിമിഷങ്ങൾ മാത്രം കഴിഞ്ഞപ്പോൾ നടന്ന സംഭവമാണത്. കൊലയാളികളെ കുറിച്ച് അപ്പോൾ ആർക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, മൗണ്ട് ബാറ്റന്റെ സെക്രട്ടറിക്ക് അദ്ഭുതമായി, അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി കേട്ട്.
''അങ്ങേക്ക് അതെങ്ങനെ മനസ്സിലായി?'' സെക്രട്ടറി തന്റെ സംശയം മറച്ചുവച്ചില്ല.
''എനിക്കറിയില്ല.'' മൗണ്ട് ബാറ്റൺ സെക്രട്ടറിയുടെ ചെവിയിൽ മന്ത്രിച്ചു. ''പക്ഷെ അത് ഒരു മുസ്ലിം ആയിരിക്കല്ലെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. അത് ഒരു മുസ്ലീമാണെങ്കിൽ, ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ രക്തച്ചൊരിച്ചിലിനാകും ഇന്ത്യ സാക്ഷിയാകാൻ പോകുന്നത്.''
മറ്റെന്തൊക്കെ കുറ്റങ്ങളും കുറവുകളും പറയാനുണ്ടെങ്കിലും ഇന്ത്യയുടെ മനസ്സ് അടുത്തറിഞ്ഞ ഒരാളായിരുന്നു മൗണ്ട് ബാറ്റൻ. അദ്ദേഹം ഇന്ത്യൻ മനസ്സുകളിൽ മതവിശ്വാസത്തിനുള്ള സ്വാധീനം കൃത്യമായി മനസ്സിലാക്കിയിരുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ സംഭവം.മൗണ്ട് ബാറ്റൻ മാത്രമല്ല, പല രാഷ്ട്രീയ നേതാക്കളും ഇത് മനസ്സിലാക്കിയിരുന്നു. അവർ അത് പലരീതിയിലും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് ആവേശപൂർവ്വം ജനങ്ങളെ ഇറക്കാൻ ഈ മതവിശ്വാസത്തെ ഉപയോഗിച്ചിട്ടുണ്ട്.
അതുപോലെത്തന്നെ, പല കാലങ്ങളിലായി ഭരണം പിടിച്ചെടുക്കാനും അത് നിലനിർത്താനുമൊകെ ഈ വിശ്വാസത്തെ പല നേതാക്കളും രാഷ്ട്രീയ കക്ഷികളും ദുരുപയോഗം ചെയ്തിട്ടുമുണ്ട്. ഇത്രയും കാര്യങ്ങൾ ഓർമ്മിച്ചുവേണം നമ്മൾ മാൾഡ കലാപത്തെ സമീപിക്കുവാൻ. ഇക്കഴിഞ്ഞ ജനുവരി 3 ന് ഇദാർ-എ-ഷെരിയ എന്ന സംഘടനയുടെ ബാനറിൽ നടത്തിയ ഒരു പ്രകടനത്തെ മുറിച്ചു കടക്കുവാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഒരു ബസ്സ് ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് വലിയൊരു ലഹളയായി മാറിയത്. ഈ പ്രതിഷേധ പ്രകടനത്തിനു കാരണമായത് ഹിന്ദു സഭ നേതാവെന്ന് അവകാശപ്പെടുന്ന കമലേഷ് തിവാരി നടത്തിയ, മതനിന്ദയുൾക്കൊള്ളുന്ന ഒരു പ്രസംഗവും.
കമലേഷ് തിവാരിയുടെ വിവാദ പ്രസംഗം നടക്കുന്നത്, ഏതാണ്ട് ഒരു മാസം മുൻപാണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം ഡിസംബർ 12ന്. അതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയും തടവിലാക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം പെട്ടെന്ന് വികാരം പൊട്ടിത്തെറിക്കുന്നതെങ്ങനെ എന്നതാണ് ആദ്യത്തെ സംശയം. മാൾഡ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ, ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ ചെറിയ ചെറിയ അക്രമസംഭവങ്ങൾ നടന്നിരുന്നു. തൃണമൂൽ കോൺഗ്രസ്സ് നേതാവ് പ്രതിഭ റോയ് രണ്ടുപേരെ വെടിവച്ചു കൊന്ന സംഭവമാണ് ഇതിലൊന്ന്. റോയിയുടെ കാറിൽ ഒരു സൈക്കിൾ വന്നിടൈച്ചതിനെത്തുടർന്നായിരുന്നു ഡിസംബർ 27 നെ ഈ വെടിവെപ്പ് നടന്നത്.
അതുപോലെത്തന്നെ ഡിസംബർ 28ന് ബോബു നിർമ്മാണത്തിനിടെ നടന്നതെന്നു പറയപ്പെടുന്ന സ്ഫോടനത്തിൽ, നിലൂ ഷെയ്ഖ്, ഫൈശുൽ ഷെയ്ഖ് എന്നീ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. വേറെ രണ്ട് പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഇതിൽ ഒരാൾ തൃണമൂലിന്റെ പ്രാദേശിക നേതാവായ നഫൗസൽ ആലമിന്റെ ബന്ധുവാണെന്നും പറയപ്പെടുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നപ്പോൾ, സ്വാഭാവികമായും ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതാണ്. എന്നിട്ടും ഇത്തരമൊരു ലഹള നടക്കുന്ന കാര്യത്തെക്കുറിച്ച്, ചെറിയൊരു സൂചനപോലും നൽകുവാൻ ഇന്റലിജൻസിനു എന്തുകൊണ്ട് കഴിഞ്ഞില്ല എന്നത് മറ്റൊരു ചോദ്യമാണ്.
പൊലീസ് സ്റ്റേഷൻ ഉൾപ്പടെയുള്ള സർക്കാർ ഓഫീസുകൾ ആക്രമിക്കുകയും പല രേഖകളും അഗ്നിക്കിരയാക്കുകയുമൊക്കെ ചെയ്ത ഒരു ലഹള മണിക്കൂറുകളോളം നിയന്ത്രിക്കപ്പെടാതെ തുടർന്നതെന്തുകൊണ്ടെന്നതാണ് മൂന്നാമത്തെ ചോദ്യം.
ഇനി പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ സാഹചര്യം ഒരല്പം വിശദീകരിക്കാം. മൂന്നര പതിറ്റാണ്ടുകളോളം അധികാരത്തിലിരുന്ന ഇടതു സർക്കാരിന് ബംഗാളിന്റെ വികസനം ഏറെയൊന്നും മുന്നോട്ട് കൊണ്ടുപോകാനായില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. പക്ഷെ, പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തിയും, പ്രാദേശികമായ തൊഴിലുല്പാദനത്തിലൂടെയുമെല്ലാം ഒരു പരിധിവരെ വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നു എന്നതും സത്യമാണ്. ഈ വികസനമില്ലായ്മ ഉയർത്തിപ്പിടിച്ചാണ് തൃണമൂൽ കോൺഗ്രസ്സ് ഇടതുമുന്നടിയെ തറപറ്റിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുന്നത്. എന്നാൽ, മമതയുടെ സർക്കാരിനും, സംസ്ഥാനത്തിന്റെ വികസനത്തിൽ കാര്യമായ എന്തെങ്കിലും ചെയ്യാനായില്ല എന്നു മാത്രമല്ല, ഇടതു സർക്കാരിന്റെ പല പരിപാടികളും തകിടം മറിച്ചതുവഴി കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. കേരളത്തിലുള്ളവർക്ക് അനുഭവമുള്ള കാര്യമാണ്, അവിടേക്കുള്ള ബംഗാളികളുടെ ഒഴുക്കിന് ശക്തി വർദ്ധിച്ചത് കഴിഞ്ഞ നാലരക്കൊല്ലത്തിനിടയിലാണെന്നത്. മമതയുടെ ഈ പരാജയം തന്നെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സംസ്ഥാനത്ത് വേരുറപ്പിക്കുവാനും, വളരെ മുന്നോട്ടു പോകുവാനും സഹായിച്ചത്. കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പുകാലത്ത് ഇന്ത്യ മുഴുവൻ ആഞ്ഞടിച്ച മോദി തരംഗവും ഇതിന് ഏറെക്കുറെ സഹായകമായിരുന്നു. എന്നാൽ ഇപ്പോൾ ആ തരംഗത്തിന്റെ പ്രഭാവം കുറഞ്ഞു വരികയാണെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. വിലവർദ്ധനയും മറ്റും സാധാരണക്കാരുടെ ജീവിതംകൂടുതൽ ദുസ്സഹമാക്കുമ്പോൾ, അത്തരക്കാർ ഏറെയുള്ള ബംഗാളിലും ബിജെപി ക്ക് തിരിച്ചടി ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കോൺഗ്രസ്സാണെങ്കിൽ ഇവിടെ തീരെ ദുർബലമാകുകയും ചെയ്തു. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ, വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ മമതക്ക് വെല്ലുവിളിയാകാൻ സാദ്ധ്യതയുള്ളത് ഇടതുമുന്നണി മാത്രമാണ്.
ഇവിടെയാണ് മതത്തിന്റെ പ്രാധാന്യം കടന്നുവരുന്നത്. ബംഗാളിലെ ജനസംഖ്യയിൽ മുസ്ലിം മതവിശ്വാസികൾ ഏതാണ്ട് 30 ശതമാനത്തോളം വരും. മൊത്തം 294 നിയമസഭ സീറ്റുകളുള്ളതിൽ ഏതാണ്ട് 124 സീറ്റുകളിലും നിർണ്ണായക സ്വാധീനം ചെലുത്തുവാൻ ഇവർക്കാകും. ഇവിടെയാണ് മുസ്ലിം സമുദായത്തെ ഒപ്പം നിറുത്തേണ്ടതിന്റെ ആവശ്യം.
പരമ്പരാഗതമായി ആരുടെയും വോട്ടുബാങ്കല്ല ബംഗാളിലെ മുസ്ലിം സമുദായം. കാലാകാലങ്ങളിലായി ഇടതുപക്ഷത്തിനും കോൺഗ്രസ്സിനുമായി വിഭജിച്ചു പോവുകയായിരുന്നു ഇവരുടെ വോട്ടുകൾ. എന്നും ബിജെപിയെ സംശയത്തോടെ വീക്ഷിക്കുന്ന ഈ സമുദായത്തിൽ, ആ പാർട്ടിക്ക് പിന്തുണ നല്കുന്നവർ തുലോം കുറവാണ്. വികസന മുദ്രാവാക്യവുമായി വന്ന മമത, കോൺഗ്രസ്സ് വോട്ടുകൾ തട്ടിയെടുത്തതുപോലെ, താരതമ്യേന സാമ്പത്തികമായി പുറകിൽ നില്ക്കുന്ന മുസ്ലിം സമുദായക്കാരുടെ വോട്ടും നേടി എടുത്തിരുന്നു. ഇടതുപക്ഷത്തിനെ സഹായിച്ചിരുന്ന ഈ വിഭാഗത്തെ മമതാ ബാനർജി ആകർഷിച്ചത് വികസനം എന്ന മുദ്രവാക്യത്തിലൂടെയാണ്. എന്നാൽ കഴിഞ്ഞ നാല് കൊല്ലത്തിനുള്ളിൽ കാര്യമായ ഒരു വികസനവും കൊണ്ടുവരാൻ ആയില്ലെന്നു മാത്രമല്ല സ്ഥിതികൾ കൂടുതൽ വഷളാകുകയും ചെയ്തു. ഇത് ഈ വിഭാഗത്തെ തൃണമൂലിൽ നിന്നും അകറ്റുവാൻ തുടങ്ങി. ഈ മനമാറ്റം മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ് മമതാ ബാനർജി മുസ്ലിം പ്രീണനവുമായി ഇറങ്ങിയത്. മദ്രസകളിലെ ഇമാം മാർക്ക് അലവൻസ് നൽകിയതും വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് ഏർപ്പെടുത്തിയതുമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. തൽപ്പൂക്കർ മദ്രസയിലെ അദ്ധ്യാപകനായ കാസി മസും അഖ്ത്തറിനെതിരെ, കുട്ടികളെ ദേശീയഗാനം പഠിപ്പിച്ചു എന്നതിന്റെ പേരിൽ ഫത്വ പുറപ്പെടുവിച്ചതും, അതിനെതിരെ എത്ര പരാതിപ്പെട്ടിട്ടും, നടപടിയുണ്ടാകാത്തതുമൊക്കെ ഇതിന്റെ ഭാഗമാണ്. പുരോഗമന ചിന്താഗതിക്കാരനായ ഒരു മുസ്ലിം അദ്ധ്യാപകന് സംരക്ഷണം നൽകുവാൻ പോലും സർക്കാർ മടിച്ചു എന്നിടത്ത് ഈ പ്രീണനത്തിന്റെ ആഴം എത്രയുണ്ടെന്ന് മനസ്സിലാക്കാം.
ബിജെപി സാന്നിദ്ധ്യം അറിയിച്ചതോടെ, ബംഗാളിലെ ഹിന്ദു വോട്ടുകളിൽ ഒരുഭാഗം അവരോടൊപ്പം പോകുമെന്നത് ഉറപ്പാണ്. ബാക്കിയുള്ളത് ഇടതുപക്ഷത്തിനും കോൺഗ്രസ്സിനും തൃണമൂലിനുമൊക്കെയായി ഭാഗിക്കപ്പെടുമ്പോൾ, പ്രീണനത്തിലൂടെ മുസ്ലിം വോട്ടുകൾ ഉറപ്പാക്കിയാൽ അത് ഭരണം നിലനിറുത്തുവാൻ മമതയെ സഹായിക്കും എന്നത് ആർക്കും മനസ്സിലാകുന്ന കാര്യമാണ്. ഈ പ്രീണനങ്ങൾക്കൊപ്പം, മതവികാരം ഉണർത്തി, മതവിശ്വാസികളെ ഏകോപിപ്പിക്കുവാൻ സാധിച്ചാൽ ഫലം ഉറപ്പിക്കാം. എന്നാൽ തെരഞ്ഞെടുപ്പ് അധികം ദൂരെയല്ലാത്ത സാഹചര്യത്തിൽ, സ്വന്തം ഭരണത്തിൻ കീഴിൽ ക്രമസമാധാനം തകർത്ത് ജനങ്ങളുടെ അപ്രീതി സമ്പാദിക്കുവാൻ ബുദ്ധിയുള്ള ഏതെങ്കിലും ഒരു ഭരണാധികാരി ശ്രമിക്കുമോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. ഇവിടെയാണ് മാൾഡ കലാപത്തിനെക്കുറിച്ചുള്ള വ്യത്യസ്തമായ സംശയങ്ങൾ ഉടലെടുക്കുന്നത്. ഒരു സാധാരണ പൊലീസ് അന്വേഷണം കൊണ്ടൊന്നും ഈ ലഹളയുടെ പിന്നാമ്പുറ രഹസ്യങ്ങൾ പുറത്തു വരില്ല. അതിന് സി ബി ഐ പോലുള്ള ദേശീയ ഏജൻസികളുടെ നേതൃത്വത്തിലുള്ള സമഗ്രാന്വേഷണം തന്നെ വേണം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്