സംസ്ഥാന സർക്കാരിന്റെ വാർഷിക സാമ്പത്തിക പ്രസ്താവന ആദ്യം കേൾക്കുക എന്നത് നിയമ സഭയ്ക്ക് മാത്രമുള്ള അവകാശമാണ്; അത് നിഷേധിക്കൽ ജനാധിപത്യ സംവിധാനങ്ങളോടുള്ള അനാദരവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ്; ബജറ്റ് ചോർച്ചയെക്കുറിച്ച് ശങ്കു ടി.ദാസ് എഴുതുന്നു
എത്ര നിസ്സാരമാണല്ലേ കാര്യങ്ങൾ
ബഡ്ജറ്റ് ചോർന്നാലിപ്പോ എന്താ?
അതിനു മാത്രം അതിലെന്താ ഉള്ളേ?
ആരിതൊക്കെ ഇത്ര ഗൗരവമായെടുക്കുന്നു?
ലളിതയുക്തികളുടെ ഘോഷയാത്രയാണ്.
ബജറ്റ് ധനമന്ത്രിയുടെ ഔദാര്യമല്ല.
സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.
കാരണമൊരു പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ സംസ്ഥാന ഖജനാവിന്റെ നിയന്ത്രണാധികാരം സർക്കാരിനല്ല, നിയമസഭയ്ക്കാണ്.
അതിനാൽ തന്നെ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ഖജനാവിലേക്കുള്ള വരവുകളുടേയും ഖജനാവിൽ നിന്നുള്ള ചിലവുകളുടേയും കണക്ക് രേഖാമൂലം നിയമസഭയെ ബോധ്യപ്പെടുത്തി അതിന് അംഗീകാരം നേടിയെടുക്കാൻ സർക്കാർ കടമപ്പെട്ടിട്ടുമുണ്ട്.
ഭരണഘടനയുടെ അനുച്ഛേദം 202, ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ ബജറ്റ് എന്ന് പൊതുവേ നാം വിളിക്കുന്ന 'വാർഷിക സാമ്പത്തിക പ്രസ്താവന' (Annual Financial Statement), നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കാൻ സംസ്ഥാന ഗവർണ്ണറെ ചുമതലപ്പെടുത്തിയിരിക്കുന്നു.
ഗവർണ്ണറുടെ പ്രതിനിധിയായി മാത്രമാണ് സംസ്ഥാന ധനമന്ത്രി ആ ഉത്തരവാദിത്വം നിർവഹിക്കുന്നത്.
അത്തരമൊരു സംവിധാനം ഇല്ലെങ്കിൽ സർക്കാരിന് തന്നിഷ്ടപ്രകാരം നികുതി പിരിക്കുകയും ചെലവ് നടത്തുകയും കടമെടുക്കുകയും കടം കൊടുക്കുകയും ഒക്കെ ചെയ്യാവുന്നൊരു സാഹചര്യമുണ്ടാവും.
അതൊഴിവാക്കാനാണ് ഭരണഘടന തന്നെ സാമ്പത്തിക കാര്യങ്ങളിലുള്ള ജനപ്രതിനിധി സഭയുടെ അധികാരം ഉറപ്പ് വരുത്തി കൊണ്ട് ബജറ്റ് അവതരണമെന്ന കർത്തവ്യം സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ വാർഷിക സാമ്പത്തിക പ്രസ്താവന ആദ്യം കേൾക്കുക എന്നത് നിയമ സഭയ്ക്ക് മാത്രമുള്ള അവകാശമാണ്.
ആ അവകാശം സഭയ്ക്ക് നിഷേധിക്കുന്നത് നിയമസഭയെ നോക്കുകുത്തിയാക്കലാണ്.
ജനാധിപത്യ സംവിധാനങ്ങളോടുള്ള അനാദരവാണ്.
ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
ബജറ്റ് ചോരുന്നത് അത്ര നിസ്സാരമായ സംഗതിയല്ലെന്നാണ് പറയുന്നത്.
അത് ബ്രീച് ഓഫ് പ്രിവിലേജ് ആണ്.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ ഒന്നാം കേരള മന്ത്രിസഭയുടെ ആദ്യ ബജറ്റിലെ ചില ഭാഗങ്ങൾ ധനമന്ത്രിയായിരുന്ന സി. അച്ചുത മേനോൻ നിയമസഭയിൽ അവതരിപ്പിക്കും മുമ്പ് കൗമുദി പത്രത്തിൽ അച്ചടിച്ചു വന്നിരുന്നു.
സംസ്ഥാന സർക്കാരിന്റെ രഹസ്യ രേഖകൾ തെറ്റായ മാർഗ്ഗത്തിലൂടെ കൈവശപ്പെടുത്തി പൊതുമധ്യത്തിൽ പ്രസിദ്ധപെടുത്തിയത് 1923ലെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്റെ 5(1)(b)/5(2) സെക്ഷനുകൾ പ്രകാരം ശിക്ഷാർഹമാണെന്ന് കണ്ട് വിചാരണ കോടതി അന്ന് കൗമുദിയുടെ പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണനോട് പിഴയടക്കാൻ ആവശ്യപ്പെടുകയുണ്ടായി.
ഇതിനെതിരെ, സംസ്ഥാന ബജറ്റ് എന്നത് ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രകാരമുള്ള രഹസ്യ രേഖയല്ലെന്നും, അതിനാൽ തനിക്കെതിരായി വിധിച്ച ശിക്ഷ നിലനിൽക്കില്ലെന്നും വാദിച്ച് കൗമുദി ബാലകൃഷ്ണൻ ഹൈക്കോടതിയിൽ ഒരു റിവിഷൻ പെറ്റീഷൻ ബോധിപ്പിച്ചു.
ആ കേസിൽ ബജറ്റിന്റെ രഹസ്യ സ്വഭാവത്തെ പറ്റി ആഴത്തിലുള്ള പരിശോധന നടത്തിയ കോടതി സഭയിൽ അവതരിപ്പിക്കപ്പെടുന്ന നിമിഷം വരെ ബജറ്റ് ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന് കീഴിൽ വരുന്ന അതീവ രഹസ്യ രേഖ തന്നെയാണെന്നും, സഭയുടെ മേശപ്പുറത്ത് എത്തും മുൻപ് അത് പ്രസിദ്ധീകരിക്കപ്പെടുന്നത് ആക്ടിന്റെ 5(1)(b)/5(2) സെക്ഷനുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റം തന്നെയാണെന്നും, കേസ് ആദ്യമേ തങ്ങളുടെ പരിഗണനക്കാണ് എത്തിയിരുന്നുതെങ്കിൽ തങ്ങൾ കൂടുതൽ കാഠിന്യമുള്ള ശിക്ഷ വിധിക്കുമായിരുന്നു എന്നും നിരീക്ഷിച്ച് കൊണ്ടാണ് ആ റിവിഷൻ പെറ്റീഷൻ തള്ളിയത്.
ഇപ്പോഴും നിലനിക്കുന്ന 1960ലെ ആ കേരള ഹൈക്കോടതി വിധി അനുസരിച്ച് അവതരിപ്പിക്കപ്പെടും മുമ്പ് സംസ്ഥാന ബജറ്റ് ഒരു രഹസ്യ രേഖയാണ്.
ബജറ്റ് ചോരുന്നത് അത്ര നിസ്സാരമായ സംഗതിയല്ല.
അതൊരു ക്രിമിനൽ കുറ്റമാണ്.
ഏതൊരു ബജറ്റിനും രണ്ടു ഭാഗങ്ങളാണുള്ളത്.
ആദ്യ ഭാഗം സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യങ്ങളുടെ സാമാന്യമായ വിവരണം ആണെങ്കിൽ രണ്ടാം ഭാഗം അടുത്ത ബജറ്റ് പ്രഖ്യാപിക്കപ്പെടും വരെയുള്ള കാലത്തേക്കുള്ള സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിശദീകരണമാണ്.
ഇതിലേതെങ്കിലുമൊരു ഭാഗവും വേണ്ടപ്പെട്ടവർക്ക് നേരത്തെ ചോർത്തി നൽകുകയെന്നത് സ്വജനപക്ഷപാതിത്വവും സവിശേഷ പരിഗണനയും സത്യപ്രതിജ്ഞാ ലംഘനവും ആവുമെങ്കിൽ, രണ്ടാം ഭാഗം മാത്രമായി ബന്ധപ്പെട്ടവർക്ക് അറിയിച്ചു കൊടുത്താലും അത് വലിയ വിലപേശലിനുള്ള അവസരമൊരുക്കലാവും. പൂഴ്ത്തി വെയ്പ്പിനും കൃത്രിമ ക്ഷാമത്തിനും അമിത ലാഭ കൊയ്ത്തിനും എന്ന് തുടങ്ങി വൻ കോഴയിടപാടുകൾക്ക് വരെ അത് വഴിയൊരുക്കും.
നികുതി വർദ്ധനയെ പറ്റി നേരത്തെ തന്നെ മനസിലാക്കിയ വ്യാപാരികൾ അതൊഴിവാക്കാൻ വകുപ്പ് മന്ത്രിയെ തന്നെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കെ.എം. മാണിക്കെതിരെ ഉയർന്ന പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്ന്.
സംസ്ഥാനത്തിന്റെ ബജറ്റ് ചോരുന്നത് അത്ര നിസ്സാരമായ സംഗതിയേയല്ല.
അത് ഗുരുതരമായ അഴിമതിയാണ്.നമ്മൾ ബജറ്റ് അത്ര ശ്രദ്ധിക്കാറില്ല എന്നതുകൊണ്ട് മാത്രം ബജറ്റ് ഒരു ഗൗരവമില്ലാത്ത സംഗതിയാവില്ല.
അതിനാൽ, 'ബജറ്റ് ചോർന്നാൽ തന്നെയെന്താ?' എന്ന ലളിത യുക്തികളല്ല, 'ബജറ്റ് ചോർന്നിരിക്കുന്നു, ഇനിയെന്ത്?' എന്ന ചോദ്യമാണ് നമ്മിൽ നിന്നുണ്ടാവേണ്ടതും.
'വൺ ഫോർ ആൾ, ആൾ ഫോർ വൺ' (One for All, All for One) എന്നതാണ് മന്ത്രിസഭാ കൂട്ടുത്തരവാദിത്വത്തിന്റെ അടിസ്ഥാന പ്രമാണം.
ഓരോ മന്ത്രിയുടെ പിഴവിനും മുഴുവൻ മന്ത്രിസഭയ്ക്കും, മന്ത്രിസഭയുടെ പിഴവിന് ഓരോ മന്ത്രിക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്.
അപ്പോഴിവിടെ, ബജറ്റ് അവതരണ വിഷയത്തിൽ ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവിന്റെ ധാർമിക ഉത്തരവാദിത്വം ഓരോരുത്തരുടേതുമാണ് എന്നംഗീകരിച്ച് കൊണ്ട് മന്ത്രിസഭ ഒന്നാകെ രാജി വെയ്ക്കുകയാണോ, അതോ മന്ത്രിസഭയ്ക്കേറ്റ കളങ്കത്തിന്റെ ഉത്തരവാദിത്വം ഒറ്റയ്ക്കേറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് മാത്രം രാജി വെയ്ക്കുകയാണോ എന്ന് മാത്രമേ ചോദ്യം പോലുമുള്ളൂ.
ആരും ശിക്ഷിക്കപെടാതെ പോകുന്ന ഓരോ കുറ്റകൃത്യവും ബാക്കി വെയ്ക്കുക അതേ കുറ്റത്തിന്റെ കൂടുതൽ നിർഭയമായ പുനരാവർത്തന സാധ്യത കൂടിയാവും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍