പ്രവാസി ചിട്ടിയെ ആരാണ് ഭയക്കുന്നത്? തുടക്കമിട്ടത് എല്ലാ നിയമങ്ങളും അനുസരിച്ചു തന്നെ; പ്രവാസികൾക്ക് സുരക്ഷിതമായി വിശ്വസിച്ച് നിക്ഷേപിക്കാം; കെഎം മാണിയുടെ വിമർശനങ്ങളെല്ലാം പൊളിച്ചടുക്കി മന്ത്രി തോമസ് ഐസക് എഴുതുന്നു
മന്ത്രി ഡോ. ടി.എം.തോമസ് ഐസക്
കെഎസ്എഫ്ഇ ആരംഭിക്കുന്ന പ്രവാസിച്ചിട്ടി പൂർണമായും കേന്ദ്ര ചിട്ടി നിയമത്തിലെ നിബന്ധനകൾക്ക് അനുസൃതമാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഈ ചിട്ടിയുടെ നടത്തിപ്പിന് ആവശ്യമായ എല്ലാ ഉത്തരവുകളും ഇതിനോടകം കെഎസ്എഫ്ഇ നേടിയിട്ടുണ്ട്. ഒരുപക്ഷേ ഈ തയ്യാറെടുപ്പുകളെ കുറിച്ച് പൂർണ്ണ ധാരണ ഇല്ലാത്തതുകൊണ്ടാകാം മുൻ മന്ത്രി ശ്രീ കെ.എം. മാണി ചില വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്.അവയിൽ പല കാര്യങ്ങളും അദ്ദേഹം ധനമന്ത്രിയായിരുന്ന കാലത്ത് പൂർത്തീകരിച്ചിട്ടുള്ളവയുമാണ്.
ആദ്യത്തെ പ്രശ്നം പ്രവാസിച്ചിട്ടി നടത്തിപ്പ് ഫെമാ നിയമങ്ങളുടെ ലംഘനമാണോ എന്നുള്ളതാണ്. പ്രവാസിച്ചിട്ടി നടത്തിപ്പിനുള്ള വിലക്കുകൾ നീക്കം ചെയ്യുന്നതിനുള്ള പരിശ്രമങ്ങൾ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. അവ ഫലവത്തായില്ല. എന്നാൽ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഭരിക്കുമ്പോൾ, 2015ൽ റിസർവ്വ് ബാങ്ക് വിദേശ പണ വിനിമയ ചട്ടത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി.
1. റിസർവ്വ് ബാങ്ക് നോട്ടിഫിക്കേഷൻ നമ്പർ 337/2015 തീയ്യതി 2/03/2015
2. റിസർവ് ബാങ്ക് നോട്ടിഫിക്കേഷൻ നമ്പർ 338/2015 തീയ്യതി 2/03/2015
ഈ രണ്ടു നോട്ടിഫിക്കേഷന്റേയും രത്നച്ചുരുക്കം, പ്രവാസിയായ ഇന്ത്യക്കാരിൽ നിന്നു പണം സ്വീകരിക്കുന്നതിന് ചിട്ടിക്കമ്പനികളെ അതതു സംസ്ഥാന സർക്കാരുകൾക്ക് അനുവദിക്കാവുന്നതും, പ്രവാസികൾക്ക് ബാങ്കിങ് ചാനലുകൾ വഴി നോൺ റെപാട്രിയേഷൻ വ്യവസ്ഥയിൽ പ്രവാസ രാജ്യത്തിരുന്നുകൊണ്ടുതന്നെ അവയിൽ പണമടക്കാനും സാധിക്കും എന്നതാണ്. 29/07/2015 ന് ഇറങ്ങിയ കേരള ഗവണ്മെന്റിന്റെ GO(MS) No. 136/2015/TD ഉത്തരവു പ്രകാരം കെ.എസ്.എഫ്.ഇയ്ക്ക് പ്രവാസി ഇന്ത്യക്കാരിൽ നിന്നു ചിട്ടി അടവുകൾ സ്വീകരിക്കുന്നതിന് അനുമതി നൽകി. ഇത്രയും സംഭവിച്ചത് ശ്രീ.കെ.എം.മാണി ധനമന്ത്രിയായിരിക്കുമ്പോൾ ആണ്. അതുകൊണ്ടു തന്നെ വിദേശപ്പണ വിനിമയ ചട്ടം (ഫെമ) മറികടന്നാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി നടത്തുന്നത് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
മറ്റൊരു ആരോപണം പ്രവാസിച്ചിട്ടി കേന്ദ്ര ചിട്ടി നിയമം 1982ന് അനുസൃതമല്ല എന്നതാണ്. കെ.എസ്.എഫ്.ഇ, കേരള നിവാസികൾക്കു വേണ്ടി കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകളായി എങ്ങനെയാണോ ചിട്ടി നടത്തിപ്പോരുന്നത് അതുപോലെ തന്നെയാണ് പ്രവാസിച്ചിട്ടികളും നടത്തുന്നത്. അതായത് 1982ലെ കേന്ദ്ര നിയമവും 2012ലെ കേരള ചിട്ടി റൂൾസും അനുസരിച്ചു മാത്രം. പ്രവാസി ചിട്ടിയിലെ പ്രധാന വ്യത്യാസം അത് ഓൺലൈൻ ആയി ചെയ്യുന്നു എന്നതും മറ്റു ചില ആനുകൂല്യങ്ങൾ അതിൽ ചേർത്തിട്ടുണ്ട് എന്നതും മാത്രമാണ്.
കേന്ദ്ര ചിട്ടി നിയമം പറയുന്നത് ആ നിയമത്തിലെ ഏതു വകുപ്പുകളും സംസ്ഥാന ഗവണ്മെന്റുകൾക്ക് ഭേദഗതി ചെയ്യാവുന്നതും ഒഴിവാക്കാവുന്നതുമാണ് എന്നാണ്. അത് റിസർവ്വുബാങ്കിനെ അറിയിക്കണം എന്നു മാത്രം. ഇതിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയി ചിട്ടി നടത്താനുള്ള അനുമതി 24/01/2018ൽ GO(MS) 6/2018/taxes പ്രകാരം കെ.എസ്.എഫ്.ഇ യ്ക്ക് ലഭിക്കുകയുണ്ടായി.
ഫോർമാൻ നൽകുന്ന സെക്യൂരിറ്റി, കിഫ്ബിയിൽ നിക്ഷേപിക്കുന്നത് കേന്ദ്ര നിയമത്തിനു വിരുദ്ധമാണെന്നതാണ് മറ്റൊരു ആരോപണം. ചിട്ടി നിയമത്തിന്റെ സെക്ഷൻ 14 (1)(സി) പ്രകാരവും 20(1)(സി) പ്രകാരവും അംഗീകൃത സെക്യൂരിറ്റികളിൽ ചിട്ടിപ്പണം നിക്ഷേപിക്കാൻ വ്യവസ്ഥയുണ്ട്. 1882ലെ ഇന്ത്യൻ ട്രസ്റ്റ് നിയമത്തിന്റെ 20-ാം വകുപ്പ് പ്രകാരം മുതലിനും പലിശയ്ക്കും സംസ്ഥാന സർക്കാരുകൾ റദ്ദാക്കാനാകാത്ത ഗ്യാരണ്ടി നൽകുന്ന സെക്യൂരിറ്റികളാണ് അംഗീകൃത സെക്യൂരിറ്റികൾ.
2016ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകൾക്ക് സർക്കാർ നൂറുശതമാനം ഗ്യാരണ്ടി നൽകുന്നതിനാൽ ചിട്ടി തുക കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കുന്നത് പൂർണമായും നിയമവിധേയമായിട്ടാണ്. ഇതുകൂടാതെ 2012ൽ ചിട്ടി തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുന്നതിന് ശ്രീ കെ.എം.മാണി കെഎസ്എഫ്ഇക്ക് അനുമതി നൽകിയിട്ടുണ്ട്. അടുത്തപ്രശ്നം പ്രവാസി ചിട്ടിയിൽ നൽകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ചാണ്.
കേരള നിവാസികൾക്കു വേണ്ടി നടത്തുന്ന ബ്രാൻഡഡ് ചിട്ടികളിൽ സമ്മാനങ്ങളും ആനുകൂല്യങ്ങളും നൽകി വരുന്നുണ്ട്. ധനകാര്യമന്ത്രിയായ ശ്രീ. കെ.എം. മാണിയുടെ കാലത്ത് സ്വർണ വർഷ, സുവർണ്ണ ശ്രേയസ് എന്നീ ചിട്ടികൾ അവതരിപ്പിക്കുകയുണ്ടായി. ആനുകൂല്യങ്ങൾ നൽകുന്ന രീതി പ്രവാസി ചിട്ടികളിലും അവലംബിച്ചു എന്നു മാത്രം. പ്രവാസി ചിട്ടിയിലെ ഇൻഷുറൻസ് അപകട പരിരക്ഷയും പെൻഷൻ പദ്ധതിയും വളരെ ആകർഷകമാണ്. ഈ ആനുകൂല്യങ്ങൾ നിയമസഭയിൽ സമർപ്പിച്ച ചട്ട ഭേദഗതിയിൽ ഉണ്ടായിരുന്നില്ല എന്ന ആക്ഷേപം ശരിയാണ്. ഇവ പിന്നീടാണ് ആവിഷ്കരിക്കപ്പെട്ടത്. അതുകൊണ്ട് അത് അടുത്ത നിയമസഭാസമ്മേളനത്തിൽ സമർപ്പിക്കും.
കെ.എസ്.എഫ്.ഇ മിസ്സെലേനിയസ് ബാങ്ക് ആണെന്ന് വെബ്സൈറ്റിൽ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ? കെ.എസ്.എഫ്.ഇ ഒരു ബാങ്കല്ല. റിസർവ്വ് ബാങ്കിന്റെ കീഴിലുള്ള മിസെലേനിയസ് നോൺ ബാങ്കിങ് കമ്പനിയാണ്. ഇക്കാര്യം വ്യക്തമായി വെബ്സൈറ്റിൽ about us എന്ന തലക്കെട്ടിനു താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, നോൺ ബാങ്കിങ്ങ് കമ്പനികൾക്കു മാത്രമേ ചിട്ടി നടത്താൻ പറ്റൂ. ബാങ്കുകൾക്ക് പറ്റില്ല. റിസർവ്വ് ബാങ്കിന്റെ നിബന്ധന അതാണ്. വസ്തുതകൾ ഇതായിരിക്കേ ശ്രീ. കെ.എം.മാണിയുടെ ഈ ആരോപണവും വസ്തുതാവിരുദ്ധമാണ്. കെ.എസ്.എഫ്.ഇ സ്വയം ഒരു ബാങ്കായി അവകാശപ്പെടുന്നതിനുള്ള മൗഢ്യം ഞങ്ങൾക്കില്ല.
കിഫ്ബി നിയമം കേരളനിയമസഭ ഏകകണ്ഠമായി പാസാക്കിയതാണ്. അതിലെ നിർമ്മാണ പ്രവൃത്തികൾ അനുവദിച്ചതു സംബന്ധിച്ച് ഒരു ആക്ഷേപവും ഉന്നയിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ കിഫ്ബി പിന്തുണയോടു കൂടി പദ്ധതികൾ നടപ്പാക്കിതുടങ്ങി. വിഭവ സമാഹരണത്തിന് തയ്യാറായി കൊണ്ടിരിക്കുകയുമാണ്. ഇതിനവലംബിക്കുന്ന പല മാർഗങ്ങളിൽ ഒന്നാണ് പ്രവാസിച്ചിട്ടി. ഇത് സംബന്ധിച്ച് അനാവശ്യ വിവാദങ്ങൾ സംസ്ഥാനത്തിന്റെ ഉത്തമ താൽപ്പര്യത്തിന് വിരുദ്ധമാണ്. എന്ത് വിമർശനങ്ങളുണ്ടെങ്കിലും തുറന്ന മനസ്സോടെ പരിശോധിക്കുന്നതിനും, തിരുത്തലുകൾ വരുത്തുന്നതിനും സർക്കാർ സന്നദ്ധമാണ്. ഇത്തരം ഒരു സംവാദമാണ്, വിവാദമല്ല നമുക്കിന്ന് ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍