ജംങ്ഷനിൽ മുൻപോട്ട് പോകാനും പെരുമഴയത്തും ഏതുതരം ഇൻറിക്കേറ്റർ ആണ് ഉപയോഗിക്കേണ്ടത്? നടുവിലത്തെയും വലത്തേയും ഇൻറിക്കേറ്ററുകൾ തെളിയിക്കുന്നത് അപകടം ഉണ്ടാക്കുമോ? മലയാളികൾക്ക് അറിയാത്ത ഹസാർഡ് വാർണിങ് ലൈറ്റിനെ കുറിച്ച് എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ലേഖനം
നിങ്ങൾ ഒരു നാല്കവലയിലേയ്ക്ക് കാർ ഓടിച്ച് എത്തുവെന്നെന്ന് വിചാരിക്കുക. നിങ്ങൾക്ക് നേരെ ആണ് പോകേണ്ടത്. അതേസമയം തന്നെ മറ്റൊരു കാർ നിങ്ങളുടെ വലതു വശത്തെ റോഡിൽ നിന്നും ജംങ്ഷനിലേക്ക് എത്തുന്നു എന്നും വിചാരിക്കുക. നിങ്ങൾ നോക്കുന്പോൾ ആ കാർ അതിന്റെ ഇടതു വശത്തെ ഇന്റിക്കേറ്റർ ഇട്ടിട്ടുണ്ട്. അത് ഇടത്തേക്ക് തിരിയാനാണന്നു വ്യക്തം. അതുകൊണ്ട് നിങ്ങൾ നേരേ പോകാനായി വണ്ടി മുന്നോട്ടു എടുക്കുന്നു. നിങ്ങളുടെ പ്രതീക്ഷക്കു വിപരീതമായി ആ കാറും ജംങ്ഷനിലേക്കു നേരേ പോകാനായി പ്രവേശിക്കുന്നു. ഇടി പറ്റിയില്ലെങ്കിൽ നിങ്ങളുടെ ഭാഗ്യം!
വലതു വശത്ത് നിന്ന് വന്ന കാറിന്റെ ഡ്രൈവർ ജംക്ഷനിൽ നേരേ പോകാനായി കാറിന്റെ ഹസാർഡ് വാർണിങ് ലൈറ്റ് ഇട്ടതാണ് ഇവിടെ പ്രശ്നമായത്. കേരളത്തിലെ റോഡുകളിൽ കണ്ടുവരുന്ന ഈ അപകടം നിറഞ്ഞ പ്രവണതയെ കുറിച്ചാണ് ഈ പോസ്റ്റ്.
ശരിയായ രീതിയിൽ ഹസാർഡ് വാർണിങ് ലൈറ്റ് ഉപയോഗിക്കുന്നവരെ നമ്മുടെ റോഡുകളിൽ കാണാറുണ്ടെങ്കിലും ഇതിന്റെ ഉപയോഗത്തെ കുറിച്ച് ജനങ്ങൾ പൊതുവേ അജ്ഞരാണ്. ഇന്ത്യൻ റോഡ് നിയമങ്ങളിൽ ഹസാർഡ് വാർണിങ് ലൈറ്റ്ന്റെ ഉപയോഗത്തെ കുറിച്ച് വ്യക്തത ഉള്ളതായിട്ട് അറിവില്ല. അതുകൊണ്ടു തന്നെ കാറിലുള്ള 'ട്രയാംകിൾ സ്വിച്ച്' ആൾക്കാർ അവരുടെ ഭാവനക്കനുസരിച്ച് ഉപയോഗിക്കുന്നതിന് അവരെ കുറ്റപ്പെടുത്തനാവില്ല.
ഹസാർഡ് വാർണിങ് ലൈറ്റ് എന്താണന്നു സംശയമുള്ളവർക്ക്: വണ്ടിയിലുള്ള നാലു റ്റേർണിങ് ഇന്റികേറ്റർകളും ഒരുമിച്ച് ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നതിനെയാണ് ഹസാർഡ് വാർണിങ് ലൈറ്റ് എന്ന് പറയുന്നത്. വണ്ടിയുടെ ഡാഷ് ബോർഡ്ലുള്ള ചുവന്ന ട്രയാംകിൾ സ്വിച്ച് ആണ് ഹസാർഡ് വാർണിങ് ലൈറ്റ്നെ പ്രവർത്തിപ്പിക്കുന്നത്.
ഹസാർഡ് വാർണിങ് ലൈറ്റ്ന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് മറ്റുരാജ്യങ്ങളിൽ സ്വീകരിച്ചുപോരുന്ന നിയമങ്ങൾ നോക്കാം.
- പ്രധാനമായും വണ്ടി നിർത്താൻ പാടില്ലാത്ത സ്ഥലത്ത് നിർത്തേണ്ടി വരുന്പോഴാണ് ഹസാർഡ് വാർണിങ് ലൈറ്റ് ഇടേണ്ടത്. വണ്ടി ബ്രേക്ക് ഡൗൺ ആകുന്നതോ ഓടിക്കുന്ന ആൾക്ക് അസ്വസ്ഥതയോ മറ്റോ തോന്നി ഡ്രൈവിങ് നിർത്തേണ്ടി വരുന്നതോ ആണ് ഉദ്യേശിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ള വണ്ടികൾക്ക് അസൗകര്യമോ അപായമോ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഇത് ചെയ്യുന്നത്. ദൂരെ നിന്നുതന്നെ ഹസാർഡ് വാർണിങ് ലൈറ്റ് കാണുന്പോൾ അതുവഴി വരുന്ന വണ്ടികൾക്ക് സുരക്ഷിതമായി ഒഴിഞ്ഞു പോകാനുള്ള സാവകാശവും സൗകര്യവും കിട്ടും. ഉദാഹരണത്തിന് ടയർ പംചർ ആയി റോഡിൽ നിർത്തേണ്ടി വന്നാൽ ഹസാർഡ് വാർണിങ് ലൈറ്റ് ഇടുക. മിക്ക രാജ്യങ്ങളിലും ഇത് ഇടണമെന്നത് നിയമമാണ്. ഇതിന്റെ പ്രധാന ഉപയോഗവും ഇതുതന്നെ.
- നോപാർക്കിങ് സ്ഥലത്ത് വണ്ടി നിർത്താൻ ഹസാർഡ് വാർണിങ് ലൈറ്റ് ഉപയോഗിക്കാം എന്ന് ഇതിന് അർത്ഥമില്ല.
- ഓടുന്ന വണ്ടിയിൽ ഹസാർഡ് വാർണിങ് ലൈറ്റ് ഇടാൻ പാടില്ല എന്നാണ് മിക്ക രാജ്യങ്ങളിലും ഉള്ള നിയമം.
മഴയത്ത് ഹസാർഡ് വാർണിങ് ലൈറ്റ് ഇടുന്നത് നമ്മുടെ നാട്ടിലെ മറ്റൊരു പ്രവണതയാണ്. ഇത് ഒഴിവാക്കുക. ഹസാർഡ് വാർണിങ് ലൈറ്റ് ഇടുന്പോൾ ടേൺ ഇൻഡിക്കേറ്റർ പ്രവർത്തിക്കില്ലെന്നത് ഓർക്കുക. നിങ്ങളുടെ ലേൻ ചേഞ്ച്, തിരിവുകൾ തുടങ്ങിയവ മറ്റു ഡ്രൈവർ മാരെ ധരിപ്പിക്കാൻ പ്രയാസമാകും. മാത്രമല്ല ഇത് അനാവശ്യമായി മറ്റുള്ള ഡ്രൈവർമാരുടെ ശ്രദ്ധ പിടിക്കാൻ ഇടയാക്കും (ചുവടെ കൊടുത്തിട്ടുള്ള ടാർഗറ്റ് ഫിക്സേഷൻ ലിംക് വായിക്കുക). പകരം വണ്ടിയിലുള്ള റിയർ ഫോഗ് ലാംപ് ഉപയോഗിക്കാം. റിയർ ഫോഗ് ലാംപ് ഇല്ലാത്ത വണ്ടിയിൽ റ്റെയിൽ ലാംപ് തന്നെ മതിയാകും.
നമ്മുടെ റോഡുകളിൽ വാഹനങ്ങളുടെ വേഗം കൂടിക്കൂടി വരികയാണ്. ഡ്രൈവർമാരുടെ റിയാക്ഷൻ സമയം ഇതിന് ആനുപാതികമായി മെച്ചപ്പെടുമെന്ന് വിചാരിക്കണ്ട. അതുകൊണ്ടു ഹൈവേയിലും മറ്റും വണ്ടി നിർത്തേണ്ടുന്ന സാഹചര്യത്തിൽ പുറകെ വരുന്ന വണ്ടികൾ വന്നിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെയാണ് ഹസാർഡ് വാർണിങ് ലൈറ്റ് ഒരു ജീവൻ രക്ഷാ ഉപകരണമായി മാറുന്നത്. അതുകൊണ്ടു ഒരു കാരണവശാലും ഹസാർഡ് വാർണിങ് ലൈറ്റ്നെ ദുരുപയോഗം ചെയ്ത് അത് അർഹിക്കുന്ന ഗൗരവം കളയരുത്.
മിക്ക രാജ്യങ്ങളിലും ഹസാർഡ് വാർണിങ് ലൈറ്റ്ന്റെ സ്വിച്ച് വണ്ടിയിൽ എവിടെയാണ് എന്നത് ഡ്രൈവിങ് ടെസ്റ്റ്ലെ ആദ്യത്തെ ചോദ്യമാണ്. ഉപയോഗിക്കേണ്ടി വന്നാൽ സ്വിച്ച് തിരഞ്ഞു സമയം കളയേണ്ടി വരരുത് എന്നതാണ് അതിന്റെ പിന്നിലെ ഉദ്ദേശ്യം. അത്ര പ്രാധാന്യമാണ് അവർ ഇതിനു കൊടുക്കുന്നത്. അതുപോലെ തന്നെ വിദേശങ്ങളിൽ ഇതിന്റെ ദുരുപയോഗം പിഴ ലഭിക്കാവുന്ന കുറ്റവുമാണ്. കണ്ടാൽ പെട്ടെന്ന് മനസ്സിലാകാൻ വേണ്ടി എല്ലാ വാഹന നിർമ്മാതാക്കളും ഒരേ രൂപ കൽപ്പന പിന്തുടരുന്ന ഏക സ്വിച്ച്ഉം ഇതുതന്നെ. ഹസാർഡ് വാർണിങ് ലൈറ്റ്നെ വാഹന നിർമ്മാതാക്കളും മറ്റു രാജ്യങ്ങളിലെ നിയമവും എത്ര പ്രാധാന്യത്തോടെ കാണുന്നു എന്ന് നോക്കൂ.
അതുകൊണ്ടു ജംക്ഷനിൽ നേരേ പോകാനായി പ്രത്യേകിച്ച് സിഗ്നൽ ഒന്നും ഇടണ്ട. അങ്ങ് പോയാൽ മതി. ഇട്ടാൽ അത് ഇരുവശങ്ങളിലുമുള്ള മറ്റു വാഹനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയെ ഉള്ളൂ. ഒരു അപകടത്തിന് കാരണമാകുന്നത് ഒഴിവാക്കാം.
വണ്ടി ആപൽക്കരമായ സാഹചര്യത്തിൽ നിർത്തേണ്ടി വരൂന്പോൾ ഇനി ഹസാർഡ് വാർണിങ് ലൈറ്റ് ഇടാൻ മറക്കരുതേ. ഒരു വണ്ടിയിൽ ഹസാർഡ് വാർണിങ് ലൈറ്റ് കണ്ടാൽ ആ വണ്ടി നിർത്തിയിട്ടിരിക്കുകയാണോ എന്നും ശ്രദ്ധിക്കുക.
ഇത് വായിക്കുന്നവർ ദയവായി മറ്റുള്ളവരെക്കൂടി ബോധവൽക്കരിക്കാൻ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.
ശുഭ യാത്ര!
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍