നാഷണൽ പാസ്സ്പോർട്ട്... ഒഫീഷ്യൽ പാസ്സ്പോർട്ട്... ഡിപ്ലോമാറ്റിക്ക് പാസ്സ്പോർട്ട്.. യുഎൻ പാസ്സ്പോർട്ട്... രാജ്യമില്ലാത്തവരുടെ പാസ്സ്പോർട്ട്: ജലീലിന് പാസ്പോർട്ട് നിഷേധിച്ച പശ്ചാത്തലത്തിൽ പാസ്സ്പോർട്ടുകൾ എത്രതരമെന്നറിയാൻ മുരളി തുമ്മാരുകുടി എഴുതുന്നു....
മുരളി തുമ്മാരുകുടി
മന്ത്രി കെ ടി ജലീലിന് നിഷേധിക്കപ്പെടുന്നതിലൂടെയാണ് ഡിപ്ലോമാറ്റിക്ക് പാസ്സ്പോർട്ട് നമ്മുടെ ശ്രദ്ധയിലെത്തുന്നത്. പതിവുപോലെ അതും രാഷ്ട്രീയമായി. അതുകൊണ്ടാണ് പിന്നെ അതിനെപ്പറ്റി ഒന്നും പറയാതിരുന്നത്. ഇപ്പോൾ ആ ചർച്ച ഒതുങ്ങിയ സ്ഥിതിക്ക് പല തരം പാസ് പോർട്ടുകളെപ്പറ്റി പറയാം.
ഓർഡിനറി പാസ്സ്പോർട്ട് അല്ലെങ്കിൽ നാഷണൽ പാസ്സ്പോർട്ട്:
ഇത്തരം പാസ്സ്പോർട്ടാണ് സാധാരണക്കാർക്കുള്ളത്. എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് ഇത് ഇഷ്യൂ ചെയ്യുന്നു. വലിയ കുറ്റകൃത്യങ്ങളൊന്നും ചെയ്യാത്ത എല്ലാ പൗരന്മാർക്കും ഇതൊരു അവകാശമാണ്, ജനാധിപത്യ രാജ്യങ്ങളിൽ നിഷേധിക്കാൻ പറ്റാത്തതും.
ഒഫീഷ്യൽ പാസ്സ്പോർട്ട്:
ഔദ്യോഗിക കാര്യങ്ങൾക്കായി രാജ്യത്തിന് പുറത്തുപോകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായി കൊടുക്കന്നതാണിത്. ഈ പാസ്സ്പോർട്ട് ഔദ്യോഗികമാണെങ്കിലും വിസ കൂടിയേ തീരൂ. ഔദ്യോഗിക യാത്രകൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും നിബന്ധനയുണ്ട്.
ഉദാഹരണത്തിന്, ഇന്ത്യയിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്വന്തം ആവശ്യത്തിന് ദുബായിൽ പോകുമ്പോൾ നാഷണൽ പാസ്സ്പോർട്ട് ആണ് ഉപയോഗിക്കേണ്ടത്. അതെ ഉദ്യോഗസ്ഥൻ ഔദ്യോഗിക കാര്യങ്ങൾക്ക് പോകുമ്പോൾ ഒഫിഷ്യൽ പാസ്സ്പോർട്ട് ഉപയോഗിക്കാം.
ഡിപ്ലോമാറ്റിക്ക് പാസ്സ്പോർട്ട്:
രാഷ്ട്രത്തലവന്മാർ, പ്രധാന മന്ത്രിമാർ, മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്ക് വേണ്ടി ഇഷ്യൂ ചെയ്യുന്നതാണ് ഡിപ്ലോമാറ്റിക്ക് പാസ്സ്പോർട്ട്. ഓരോ രാജ്യത്തും ഇത് ആർക്കൊക്കെ കൊടുക്കാം എന്നതിന് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. രാഷ്ട്രത്തലവന്റെയും നയതന്ത്രപ്രതിനിധികളുടെയും ഭാര്യമാർക്കും അടുത്ത കുടുംബാംഗങ്ങൾക്കും ഈ പാസ്സ്പോർട്ട് കൊടുക്കാറുണ്ട്. ഡിപ്ലോമാറ്റിക്ക് പാസ്പോര്ട്ട് ഉള്ളവർക്ക് വിസ കൂ ടാതെ ഏതു രാജ്യത്തും പോകാൻ കഴിയുമെന്നാണ് പൊതുവെയുള്ള ധാരണ. ഇത് ശരിയല്ല. എന്നാൽ ഡിപ്ലോമാറ്റിക് പാസ്സ് പോർട്ടിൽ വിസ അടിക്കുന്നതിന് രാജ്യങ്ങൾ പൊതുവെ ഫീ ഈടാക്കാറില്ല.
ഐക്യരാഷ്ട്ര സഭയുടെ പാസ്സ്പോർട്ട്:
ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥർ ഔദ്യോഗിക സന്ദർശനം നടത്താൻ പോകുമ്പോൾ 'ലൈസ്സ പാസ്സേ' എന്ന പേരിൽ അറിയപ്പെടുന്ന ഒരു ട്രാവൽ ഡോകുമെന്റ് ആണ് ഉപയോഗിക്കുന്നത്. ലോകത്ത് അനവധി രാജ്യങ്ങളിൽ യു എൻ ട്രാവൽ ഡോകുമെന്റ് ഉള്ളവർക്ക് വിസ ആവശ്യമില്ല, ഇനി അഥവാ വിസ വേണമെങ്കിലും അതിനു ഫീ ഈടാക്കാറില്ല. അതെസമയം ഇതും ഏതു രാജ്യത്തും വിസ കൂടാതെ പോകാനുള്ള പാസ്സ്പോർട്ട് അല്ല. ഇന്ത്യയും യു എസും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ യു എൻ പാസ്സ്പോർട്ട് ഉണ്ടെങ്കിലും വിസ വേണം. അമേരിക്കയാകട്ടെ ഡിപ്ലോമാറ്റിക്ക് വിസ ആണെങ്കിലും അത് നാഷണൽ പാസ്സ്പോർട്ടിൽ മാത്രമേ സ്റ്റാമ്പ് ചെയ്യുകയുള്ളൂ.
രാജ്യമില്ലാത്തവരുടെ പാസ്സ്പോർട്ട്:
സ്വന്തരാജ്യത്തു നിന്നും ഓടിപ്പോരേണ്ടി വരുന്നവർ ലോകത്ത് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അവർ മറ്റൊരു രാജ്യത്ത് എത്തിക്കഴിഞ്ഞാൽ പിന്നെ അവരുടെ സ്വന്തം രാജ്യത്തു നിന്ന് പാസ്സ്പോർട്ട് കിട്ടാൻ വഴിയില്ല. വന്നിരിക്കുന്ന രാജ്യത്തെ പൗരന്മാരുമല്ല അവർ. എന്നാൽ ഇവർക്കും സഞ്ചാരിക്കേണ്ട ആവശ്യങ്ങൾ ഉണ്ടാകുമല്ലോ. ഉദാഹരണത്തിന്, പാക്കിസ്ഥാനിൽ ലക്ഷക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളുണ്ട്. അവരിൽ മിടുക്കന്മാർ നന്നായി പഠിച്ച് അമേരിക്കയിൽ വരെ സർവകലാശാലകളിൽ അഡ്മിഷൻ നേടും. അപ്പോൾ അവർക്ക് യാത്ര ചെയ്യേണ്ടി വരുമല്ലോ. അത് പോലെ ചികിത്സക്കോ, ബന്ധുക്കളെ സന്ദർശിക്കാനും ഒക്കെ അവർക്ക് യാത്ര ചെയ്യണമല്ലോ. ഇവർക്ക് വേണ്ടി ഒരു പ്രത്യേക ട്രാവൽ ഡോക്യുമെന്റ് ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം രാജ്യങ്ങൾ കൊടുക്കാറുണ്ട്. പല പരിമിതികൾ ഉള്ളതാണെങ്കിലും ഇതവർക്ക് വലിയൊരു അനുഗ്രഹമാണ്.
ഒരാൾക്ക് ഒന്നിൽ കൂടുതൽ പാസ്പ്പോർട്ട് ആകാമോ ?:
നാഷണൽ പാസ്സ്പോർട്ട് എന്നത് പൗരത്വവും ആയി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഒരു പൗരത്വത്തിന് ഒരു പാസ്സ്പോർട്ട് വച്ച് ആകാം. ഒന്നിൽ കൂടുതൽ പൗരത്വങ്ങൾ അനുവദിക്കുന്ന രാജ്യങ്ങൾ ഉണ്ട്, അങ്ങനെ ഉള്ള രാജ്യങ്ങളുടെ പൗരന്മാർ ആയവർക്ക് ഒന്നിൽ കൂടുതൽ പാസ്സ്പോർട്ടും ആകാം. ഇന്ത്യയിൽ ഇരട്ട പൗരത്വം അനുവദനീയമല്ലാത്തതിനാൽ ഇന്ത്യാക്കാർ വേറെ ഏതെങ്കിലും രാജ്യത്തെ പൗരത്വം എടുത്താൽ ഇന്ത്യൻ പാസ്സ്പോർട്ട് തിരിച്ചു കൊടുക്കണം. അത് പോലെ വേറെ ഏതെങ്കിലും നാട്ടുകാർ ഇന്ത്യൻ പൗരത്വം എടുത്താൽ അവർ ആ രാജ്യത്തിന്റെ പാസ്സ്പോർട്ട് തിരിച്ചേല്പിക്കണം.
എല്ലാ രാജ്യക്കാർക്കും അവരുടെ പാസ്സ്പോർട്ടിനോടൊപ്പം യു എൻ ലൈസ്സേ പാസ്സേ ഉപയോഗിക്കാം കാരണം അത് ഒരു രാജ്യത്തിന്റെ പാസ്സ്പോർട്ട് അല്ല, യു എൻ ഡോകുമെന്റ് ഉള്ള ആളുടെ രാജ്യം അതിൽ രേഖപ്പെടുത്തുന്നും ഇല്ല.
സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ചില രാജ്യങ്ങൾ ഒന്നിൽ കൂടുതൽ പാസ്സ്പോർട്ട് അനുവദിക്കാറുണ്ട്. ഇന്ത്യയിൽ അത് സാധ്യമല്ല. ഇത് ശരിക്കും കഷ്ടമാണ് കാരണം ഇന്ത്യാക്കാർക്ക് വിസ കിട്ടാൻ പൊതുവെ കൂടുതൽ സമയം എടുക്കും അപ്പോൾ ഒരു പാസ്സ്പോർട്ട് മാത്രം ഉണ്ടെങ്കിൽ അത് ഒരു വിസക്ക് പോകുന്ന സമയത്ത് യാത്ര ചെയ്യാനോ വേറെ വിസക്ക് അപേക്ഷിക്കാനോ പറ്റില്ല. ഇന്ത്യക്കാർ കൂടുതൽ യാത്ര ചെയ്യുന്നതിനാൽ ഈ നിയമം മാറ്റേണ്ട സമയം ആയി.
ഇസ്രയേലിലെ വിസ അടിച്ചാൽ ആ പാസ്സ്പോർട്ട് വച്ച് പല മുസ്ലിം രാജ്യങ്ങളിലും പിന്നെ യാത്ര ചെയ്യാൻ പറ്റില്ല. ഇത് കാരണം ഇസ്രയേലിലേക്ക് യാത്ര ചെയ്യാൻ മാത്രമായി രണ്ടാമത് പാസ്പോർട്ട് അനുവദിക്കുന്ന സമ്പ്രദായവും ലോകത്ത് ഉണ്ട്.
വിലക്ക് വാങ്ങുന്ന പാസ്സ്പോർട്ട്. ചില വളരെ ചെറിയ രാജ്യങ്ങൾ (രാജ്യത്തെ ജനസംഘ്യ പലപ്പോഴും ഒരു ലക്ഷത്തിലും താഴെ ആയിരിക്കും) അവരുടെ രാജ്യത്തെ പാസ്പോർട്ട് മറ്റു രാജ്യങ്ങളിൽ ഉള്ളവർക്ക് വിലക്ക് കൊടുക്കുന്ന ബിസിനസ്സ് പണ്ടൊക്കെ നടത്തിയിട്ടുണ്ട്. അതിൽ തന്നെ അവരുടെ ഹോണററി കോൺസുൽ ഒക്കെ ആയി നിയമിച്ചു ഡിപ്ലോമാറ്റിക്ക് പാസ്പോര്ട്ട് വരെ നൽകും. ഈ ശ്രീലങ്കയിൽ നിന്നും ഒക്കെ ചില മലയാളികൾ ഡോക്ടറേറ്റ് പൊങ്ങച്ചത്തിനു വേണ്ടി മേടിച്ചു വയ്ക്കുന്ന പോലെ ഒരു പണിയാണിത്. ഇപ്പോഴും ഇതിന്റെ പരസ്യം ഒക്കെ പലപ്പോഴും കാണാറുണ്ട്. ഇന്ത്യാക്കാർക്ക് ഒരു പാസ്സ്പോർട്ട് മാത്രമേ അനുവദനീയം ആകുന്നുള്ളൂ എന്നതിനാൽ ഇത് സത്യമാണെങ്കിൽ പോലും നമുക്കിതുകൊണ്ടു ഗുണം ഇല്ല.
എമർജൻസി ട്രാവൽ ഡോക്യുമെന്റ്:
മറ്റൊരു രാജ്യത്തു സഞ്ചരിക്കുമ്പോൾ നമ്മുടെ പാസ്സ്പോർട്ട്, അത് മുകളിൽ പറഞ്ഞ ഏതു തരമായാലും, കളഞ്ഞു പോവുക എന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്നമാണ്. ഇങ്ങനെ വന്നാൽ നമ്മൾ ഏതു രാജ്യത്തു നിന്നാണോ ആ രാജ്യത്തിന്റെ എംബസിയിലോ കോൺസുലേറ്റിലോ അപേക്ഷിച്ചാൽ തിരിച്ചു നാട്ടിൽ എത്തുന്നതിനു വേണ്ടി മാത്രം ഒരു എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇഷ്യൂ ചെയ്യും. ഇതുപയോഗിച്ച് മറ്റു രാജ്യങ്ങളിൽ യാത്ര ചെയ്യാനോ വിസ അടിക്കാനോ ഒന്നും പറ്റില്ല. യാത്ര ചെയ്യുന്നവർ അവരുടെ ഒറിജിനൽ പാസ്സ്പോർട്ടിന്റെ കോപ്പി എപ്പോഴും ഒരു മെയിൽ അറ്റാച്ച്മെന്റ് ആയിട്ട് ഡ്രാഫ്റ്റിൽ സേവ് ചെയ്തു വെക്കുന്നതാണ് ബുദ്ധി.
ഡിപ്ലോമാറ്റിക്ക് പാസ്സ്പോർട്ട് ഉള്ളവർക്കും ഡിപ്ലോമാറ്റിക്ക് വിസ ഉള്ളവർക്കും ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റി ഉള്ളതിനാൽ എന്തും ചെയ്യാം എന്നൊക്കെ ആളുകൾക്ക് തെറ്റിദ്ധാരണയുണ്ട്. അതൊക്കെ ഞങ്ങൾ 'സി ഐ ഡി കൾക്ക് ആരെയും എപ്പോഴും വെടിവച്ച് കൊല്ലാം ' എന്ന സി ഐ ഡി വിജയന്റെ പുളുവായി കണ്ടാൽ മതി. അതിനെപ്പറ്റി ഒരവസരം വന്നാൽ അപ്പോൾ എഴുതാം. പക്ഷെ ലോകത്തെ മിക്കവാറും വിമാനത്താവളങ്ങളിൽ ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർക്ക് പ്രത്യേകിച്ച് ഒരു കൗണ്ടർ കാണും. അമേരിക്ക പോലെ ഒരു മണിക്കൂറിൽ കൂടുതൽ ക്യൂ നിൽക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ ഇത് വലിയ ആശ്വാസം ആണ്. അതെ സമയം കൊച്ചിയിലെ എയർപോർട്ടിൽ 'ഡിപ്ലോമാറ്റ്' എന്നെഴുതി ഒരു കൗണ്ടർ ഉണ്ടെങ്കിലും അവിടെ ഒരിക്കൽ പോലും ഉദ്യോഗസ്ഥരെ കാണാറും ഇല്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്