'അച്ഛൻ കൊലയാളി': ആസ്ബറ്റോസ് എന്ന കൊലയാളിയെ കേരളത്തിൽ നിന്നും ഒഴിവാക്കൂ.. കാൻസർ ബാധയാൽ മരിച്ച പിതാവിനെ ഫാദേഴ്സ് ഡേയിൽ അനുസ്മരിച്ച് മുരളി തുമ്മാരുകുടിയുടെ ലേഖനം
മുരളി തുമ്മാരുകുടി
ഫാദേഴ്സ് ഡേ ആണല്ലോ. ഫേസ്ബുക്ക് പറയുമ്പോളാണ് അറിയുന്നത്. പറഞ്ഞത് നന്നായി. അച്ഛനെ പറ്റി ഒന്ന് കൂടി ഓർത്തു. അച്ഛൻ മരിച്ചിട്ട് ഇരുപത് വർഷമാകുന്നു. ആദ്യകാലത്തൊക്കെ എപ്പോഴും ഓർക്കുമായിരുന്നു. പിന്നെ അത് സ്വപ്നത്തിൽ മാത്രമായി. ഇപ്പോൾ അത് പോലുമില്ല. ഓർക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല, ഇഷ്ടം കൂടിയതുകൊണ്ടാണ്. സത്യത്തിൽ അച്ഛനെപ്പറ്റി എന്റെ മനസ്സിലുള്ള എല്ലാ ഓർമ്മകളും സന്തോഷത്തിന്റെയാണ്. ഒന്നൊഴിച്ച്. അതെന്താണെന്ന് പിന്നെ പറയാം. അച്ഛനെ പറ്റി ഞാൻ ഇരുപത് വർഷം മുൻപ് എഴുതിയ കുറിപ്പുകൾ ഇന്നും വായിച്ചാൽ ഞാൻ പൊട്ടിക്കരയും, അതുകൊണ്ടാണ് അച്ഛന്റെ ഓർമ്മകളെ എന്റെ മനസ്സ് മറച്ചു വച്ചിരിക്കുന്നത്.
എല്ലാ അച്ഛന്മാരെപ്പറ്റിയും കുട്ടികൾ 'my father is the bestest' എന്നൊക്കെയാണല്ലോ ഇപ്പോൾ പറയുന്നത്. അതുകൊണ്ട് അങ്ങനെ ഒന്നും പറഞ്ഞു ബോറാക്കുന്നില്ല. പക്ഷെ ഒന്ന് മാത്രം പറയാം. ഞാൻ കണ്ടിട്ടുള്ള എല്ലാ അച്ഛന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു എന്റെ അച്ഛൻ. കുട്ടികളുടെ സന്തോഷം, അതൊന്ന് മാത്രമായിരുന്നു അച്ഛന്റെ ലക്ഷ്യം. കുട്ടികളുടെ താല്പര്യമെന്തോ അതായിരുന്നു, അച്ഛന്റെയും. എല്ലാ അച്ഛന്മാരും അങ്ങനെയൊക്കെ അല്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ശരിയാണ്. മിക്കവാറും എല്ലാ അച്ഛന്മാരും സ്വന്തം കുട്ടികളുടെ സന്തോഷവും താൽപര്യവും നോക്കുന്നവരാണ്. അതേസമയം തന്നെ കുട്ടികൾ തെറ്റ് ചെയ്താൽ തിരുത്തേണ്ട ഉത്തരവാദിത്തം, കുട്ടികൾക്ക് വേണ്ടി സമ്പാദിക്കേണ്ട ഉത്തരവാദിത്തം, ഇതൊക്കെ സാധാരണ അച്ഛന്മാർക്ക് ഉണ്ടല്ലോ. അതുകൊണ്ടുതന്നെ എപ്പോഴും കുട്ടികളോട് സന്തോഷത്തോടെ പെരുമാറാനോ അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി നിന്നുകൊടുക്കാനോ അച്ഛന്മാർക്ക് സാധിക്കാറില്ല.
ഇവിടെയാണ് എന്റെയച്ഛൻ വ്യത്യസ്തനാകുന്നത്. അത് അച്ഛന് കിട്ടിയ ഒരു ഭാഗ്യമാണ്. കാരണം മരുമക്കത്തായ സമ്പ്രദായത്തിലുള്ള അവസാനത്തെ കുടുംബമായിരുന്നു ഞങ്ങളുടേത്. അമ്മയുടെ വീട്ടിലാണ് ഞങ്ങൾ ജനിച്ചതും വളർന്നതും. അമ്മാവനാണ് വീട്ടിലെ കാരണവർ. കുട്ടികളെ അച്ചടക്കത്തിൽ വളർത്തേണ്ടതും അവർക്ക് വേണ്ടി സമ്പാദിക്കേണ്ടതും അമ്മാവനാണ്. അച്ഛന് ആ ഉത്തരവാദിത്തമൊന്നുമില്ല. വീട്ടിൽ വന്നാൽ ഞങ്ങളിൽ ഒന്നായി ഞങ്ങളോട് കഥ പറഞ്ഞ്, അമ്മയെ വീടിനകത്തും പുറത്തുമുള്ള എല്ലാ ജോലികളിലും സഹായിച്ച്, പനിയുള്ളപ്പോൾ ഞങ്ങളെ കെട്ടിപ്പിടിച്ചു കിടന്ന്, പറമ്പിൽ ഞങ്ങൾക്ക് കുട്ടിപ്പുര വെച്ചുതന്ന് അവിടുത്തെ ചോറും കറിയും കഴിക്കുന്നതായി ഭാവിച്ച് ഒക്കെയായിരുന്നു അച്ഛന്റെ ജീവിതം. പെൻഷനായപ്പോൾ കിട്ടിയ പണം കൊണ്ട് ക്രിക്കറ്റ് കാണാൻ ടി വി വാങ്ങിത്തന്ന അച്ഛനായിരുന്നു ഞങ്ങളുടേത് (അന്ന് അച്ഛന് കിട്ടിയ മൊത്തം പ്രൊവിഡന്റ് ഫണ്ടിന്റെ നാലിലൊന്നായിരുന്നു ഒരു ടി വി യുടെ വില). കോളേജിൽ എല്ലാവരും ഒരു ബൈക്ക് വാങ്ങിത്തരാൻ അച്ഛന്മാരോട് വഴക്കു കൂടുന്ന കാലത്ത് 'എടാ നീ പോയി ഒരു ബുള്ളറ്റ് വാങ്ങണം, എന്നിട്ടു വേണം അതിന്റെ പുറകിൽ ഇരുന്നോന്നു ഗമക്ക് കറങ്ങാൻ' എന്നതായിരുന്നു അച്ഛന്റെ ലൈൻ. അതും കൂടി ചെയ്തിരുന്നെങ്കിൽ അച്ഛന്റെ പെൻഷൻ കാശ് മൊത്തം തീർന്നേനെ എന്ന് ഞങ്ങൾക്ക് ബോധ്യം ഉള്ളതുകൊണ്ട് ഞങ്ങൾ ബൈക്ക് വാങ്ങിയില്ല. അച്ഛൻ എന്നെ ഒരിക്കലും തല്ലുക പോയിട്ട് വഴക്ക് പറഞ്ഞിട്ടു കൂടിയില്ല. ഞങ്ങൾ എട്ടുപേരുടെയും കാര്യമാണിത്.
അച്ഛന് പക്ഷെ സ്വന്തം മക്കൾ, മറ്റുള്ളവരുടെ മക്കൾ, ജാതി, മതം ഇതൊന്നും ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. വെങ്ങോലയിലോ പോഞ്ഞാശ്ശേരിയിലോ ബസിറങ്ങിയാൽ വരുന്ന വഴിയിലുള്ള വീടുകളിലെ കുട്ടികൾക്കും വഴിയിൽ കാണുന്ന കുട്ടികൾക്കും കൈയിൽ കരുതിയ റസ്ക്കോ പരിപ്പുവടയോ ഒക്കെ കൊടുക്കുന്നത് പതിവായിരുന്നു. അച്ഛൻ വീട്ടിലുണ്ടെങ്കിൽ അടുത്ത വീട്ടിലെ കുട്ടികളെല്ലാം അച്ഛൻ കഥ പറയുന്നത് കേൾക്കാൻ വരും. പുരാണം മുതൽ തമിഴ് സിനിമ വരെ എന്തുതന്നെ അച്ഛൻ പറഞ്ഞാലും അതിനൊരു നാടകീയത ഉണ്ട്. എത്ര തവണ പറഞ്ഞാലും അത് കേട്ടിരിക്കാൻ രസവുമാണ്. ഇരുപതും മുപ്പതും കുട്ടികളും അതിന്റെ അടുത്ത സർക്കിളിൽ വല്യമ്മമാരും അമ്മായിമാരുമൊക്കെ അച്ഛന്റെ കഥ കേട്ടിരിക്കുന്ന രംഗം ഇന്നലത്തെ പോലെ ഞാനോർക്കുന്നു.
അച്ഛനെപ്പറ്റി ഏറെ പറയാനുണ്ട്. ഏറെ ദുരിതത്തിൽ നിന്നും തുടങ്ങിയ യാത്രയാണ്. പത്താം വയസ്സിൽ പഠിത്തം നിർത്തി ആരുടെയോ പറമ്പിൽ റബർ വെട്ടാൻ പോയി, അവിടെ നിന്നും ചായക്കടയിൽ സഹായിയായി, പതിനഞ്ചാം വയസ്സിൽ ഇന്ത്യൻ അലൂമിനിയം കമ്പനിയിൽ തൊഴിലാളിയായി, പിന്നെ FACT യിൽ കാന്റീൻ ജീവനക്കാരനായി. എന്നാൽ കുട്ടികൾ ഉണ്ടായതിൽ പിന്നെ ജോലിക്ക് പോകുന്നതൊന്നും അച്ഛന് ഇഷ്ടമല്ലായിരുന്നു. ലീവ് ഇല്ലാതേയും ലീവ് എടുക്കാതേയും ജോലിക്ക് പോകാതിരുന്നതിന് അച്ഛനെ അനവധി പ്രാവശ്യം സസ്പെൻഡ് ചെയ്തിട്ടുണ്ട്. പക്ഷെ അതൊന്നും അച്ഛനെ ബാധിച്ചില്ല. കുട്ടികളുടെ കൂടെ ഇരിക്കുക, കെട്ടിപ്പിടിക്കുക, അതൊക്കെ തന്നെ അച്ഛന്റെ ലോകം. അങ്ങനെ ചിന്തിക്കാൻ കഴിയുന്നവർ അപൂർവ്വമാണ്, അങ്ങനെ ഉള്ള അച്ഛന്മാരുടെ കുട്ടികൾ ഭാഗ്യം ചെയ്തവർ ആണ്. ആ അർത്ഥത്തിൽ ഞാൻ ഏറെ ഭാഗ്യം ചെയ്ത ആളാണ്.
അറുപത് വയസ്സിൽ അച്ഛൻ റിട്ടയറായി. എഴുപത്തിമൂന്നാമത്തെ വയസ്സിൽ മരിച്ചു. എഴുപത്തിമൂന്ന് വയസ്സ് അത്ര വലിയ പ്രായം ഒന്നുമല്ലല്ലോ. അച്ഛൻ സ്വാഭാവികമായി വയസ്സായി മരിച്ചതൊന്നും അല്ല. അതുകൊണ്ടാണ് 'അച്ഛന്റെ കൊലയാളി' എന്ന് തലക്കെട്ട് കൊടുത്തത്.
മീസോത്തീലിയോമ എന്ന ശ്വാസകോശത്തിന്റെ ആവരണത്തിനുണ്ടാകുന്ന കാൻസർ ബാധിച്ചാണ് അച്ഛൻ മരിച്ചത്. ഞാൻ ആണ് അച്ഛനെ സ്കാനിങ്ങിന് കൊണ്ട് പോയത്, എന്നോടാണ് ഡോക്ടർ അസുഖത്തെ പറ്റി പറഞ്ഞത്. ഭാഗ്യത്തിന്ഈ വിഷയത്തെ പറ്റി ഏറ്റവും ആധികാരികമായി പറഞ്ഞു തരാൻ പറ്റിയ ഒരാൾ അന്നെന്റെ കൂടെ ഉണ്ടായിരുന്നു. ഏറെ വേദനാജനകവും, ഇപ്പോഴും ചികിത്സ ഇല്ലാത്തതും ആയ ഒരു കാൻസറാണ് ഇത്. കണ്ടുപിടിച്ച് കഴിഞ്ഞാൽ ആറുമാസം മുതൽ പതിനെട്ട് മാസം വരെ ആണ് ശരാശരി ആയുസ്സ്. അതും ഏറെ വേദന സഹിക്കണം. അതേ സമയം കൊടുക്കാവുന്ന ചികിത്സകൾ ആകട്ടെ പലപ്പോഴും രോഗത്തെക്കാൾ വേദനാജനകമാണ്. അതിനാൽ അച്ഛന്റെ അസുഖം മനസ്സിലായതിന് ശേഷം ആർ സി സി യിലോ അമേരിക്കയിലോ കൊണ്ടുപോയി ചികിൽസിക്കാൻ ഉള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതിനൊന്നും ഞങ്ങൾ ശ്രമിച്ചില്ല. ഐ സി യൂ വിൽ കിടക്കാൻ ഇടവരാതിരിക്കുക, പരമാവധി വേദന കുറഞ്ഞിരിക്കുക ഇത്രയേ ഞങ്ങൾ ശ്രദ്ധിച്ചുള്ളു. സന്ദർശന സമയത്തിലൊന്നും വലിയ നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന പെരുമ്പാവൂരിലെ സാധാരണ ആശുപത്രിയിൽ ജനറൽ വാർഡിലായിരുന്നു അച്ഛന്റെ അവസാന ദിനങ്ങൾ.
ബ്രൂണെയിലായിരുന്നെങ്കിലും ഒരുമാസം അവധിയെടുത്ത് ഞാൻ അച്ഛന്റെ കൂടെ ചെലവഴിച്ചു. സ്വകാര്യ ഒറ്റമുറിയിലേക്ക് മാറാൻ സാമ്പത്തിക ബുദ്ധിമുട്ടോ പിശുക്കോ ഉണ്ടായിട്ടല്ല, മനുഷ്യരുടെ നടുവിലിരിക്കുന്നതാണ് അച്ഛന് എന്നും സന്തോഷം. അന്നും വാർഡിലുള്ള ഓരോരുത്തരുടെയും പ്രശ്നങ്ങൾ അച്ഛൻ ചോദിച്ച് മനസ്സിലാക്കും. അവർക്ക് ഉച്ചഭക്ഷണം വാങ്ങാൻ മുതൽ അവരുടെ ആശുപത്രി ബില്ലടക്കാൻ പണം കൊടുക്കാൻ വരെ അച്ഛൻ ഞങ്ങളോട് പറയും, ഞങ്ങൾ അത് സന്തോഷത്തോടെ ചെയ്യും. അച്ഛനത് വലിയ സന്തോഷവും അഭിമാനവും ആയിരുന്നു. അച്ഛന് കാൻസറാണെന്നോ അധികകാലം ജീവിക്കില്ലെന്നോ ഞാൻ അവരോടൊന്നും പറഞ്ഞില്ല. അതുകൊണ്ടുതന്നെ ചുറ്റുമുള്ളവരും അച്ഛനെ കാണാനെത്തിയവരൊന്നും അച്ഛനെ 'രോഗി'യായി കണ്ടില്ല. രോഗം കണ്ടെത്തി ഒരു മാസത്തിനകം ഭാഗ്യത്തിന് അച്ഛൻ മരിച്ചു, സ്നേഹിക്കുന്നവരുടെ നടുവിൽ കിടന്ന്. അതിലെനിക്ക് സന്തോഷമേ ഉള്ളൂ. അന്ന് അച്ഛന്റെ ആയുസ്സ് അഞ്ചോ ആറോ മാസത്തേക്ക് നീട്ടിക്കിട്ടാൻ കൂടുതൽ സങ്കീർണ്ണവും ഇഷ്ടപ്പെട്ടവരിൽ നിന്നും മാറ്റി നിർത്തപ്പെടുന്നതും ആയ ചികിത്സക്കൊന്നും പോകാത്തതിൽ എനിക്ക് ഇന്നും എനിക്ക് വിഷമമില്ല. സന്തുഷ്ടമായ കുടുംബ ജീവിതവും അഭിമാനത്തോടെ ഉള്ള അവസാനവും ആയിരുന്നു അച്ഛന്റേത്. ഇനി എന്റെ സമയം വരുമ്പോഴും ഇത് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. അച്ഛൻ ഇപ്പോൾ എന്റെ ചിന്തകളിൽ അധികം എത്താത്തതും അതുകൊണ്ടാണ്.
എന്നാൽ വിഷമമുള്ള ഒന്നുണ്ട്. മീസോത്തിലോമ എന്ന കാൻസർ ആസ്ബറ്റോസിന്റെ നാരുകൾ ശാസിക്കുന്നതിൽ നിന്ന് മാത്രമാണ് ഉണ്ടാകുന്നത്. ഇത് ലോകം മനസ്സിലാക്കിയിട്ട് പതിറ്റാണ്ടുകൾ ആയി. ഇന്ഗ്ലാണ്ടിലും അമേരിക്കയിലും ആയിരക്കണക്കിനാളുകൾ ആണ് ഓരോ വർഷവും മീസോത്തീലിയയോമ വന്നു മരിക്കുന്നത്. അതുകൊണ്ട് തന്നെ വികസിത രാജ്യങ്ങൾ എല്ലാം തന്നെ ആസ്ബെസ്റ്റോസിനെ ഒരു കൊലയാളിയായിട്ടാണ് കാണുന്നത്. ആസ്ബെസ്റ്റോസിന്റെ പുതിയതായ ഉപയോഗങ്ങൾ അവിടെ നിരോധിച്ചിട്ട് പതിറ്റാണ്ടുകൾ ആയി. ആസ്ബസ്റ്റോസ്യൂ എവിടെ ഒക്കെ ഉണ്ടോ അതിന്റെയെല്ലാം ഇൻവെന്ററി ഉണ്ടാക്കിയിട്ടുണ്ട്. ആസ്ബസ്റ്റോസ് പണ്ട് ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിൽ എന്തെങ്കിലും പുതുക്കിപ്പണിയാലോ പൊളിച്ചു മാറ്റലോ നടത്തണമെങ്കിൽ വലിയ ഒരു പ്രോജക്റ്റ് ആണ്. അടുത്തുള്ള കെട്ടിടങ്ങൾ എല്ലാം ഒഴിപ്പിച്ച് ശൂന്യാകാശത്ത് പോകുന്ന പോലെ ഉള്ള സ്യൂട്ട് ഒക്കെയിട്ടിട്ടാണ് ആളുകൾ അവിടെ പണി ചെയ്യുന്നത്. ഒരു ആസ്ബസ്റ്റോസ് ഷീറ്റ് പോലും പൊട്ടിയാൽ അതെങ്ങനെ അവിടെ നിന്നും മാറ്റണം എന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഒക്കെ കർശന നിയന്ത്രണങ്ങൾ ഉണ്ട്.
ആസ്ബറ്റോസ് എന്ന വസ്തു പഴയ കമ്പനികളുടെ പേടിസ്വപ്നമാണ് ഏതെങ്കിലും ഒരാൾക്ക് മീസോത്തിലിയോമ ഉണ്ടായാൽ വക്കീലുമാർ അവരെ തേടി നടക്കുകയാണ്. അവരുടെ ജീവചരിത്രം മുഴുവൻ പരിശോധിച്ച്, എന്ന് എവിടെ നിന്നാണ് ആസ്ബറ്റോസ് നാരുകൾ ശ്വസിക്കാൻ ഇടയായതെന്ന് കണ്ടുപിടിക്കും. ആ സ്ഥാപനം വേണ്ടത്ര മുൻകരുതലുകൾ എടുത്തു എന്ന് തെളിയിച്ചില്ലെങ്കിൽ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും. യൂറോപ്പിലും അമേരിക്കയിലും ഒരു കമ്പനി വേറെ കമ്പനിയെ ഏറ്റെടുക്കുമ്പോൾ നടത്തുന്ന ഡ്യൂ ഡിലിജൻസ് അനാലിസിസിൽ സാമ്പത്തിക റിസ്കിലും ഏറെയാണ് ആസ്ബറ്റോസുമായി ആ സ്ഥാപനത്തിന് എന്തെങ്കിലും ബന്ധമുണ്ടായാലുള്ള റിസ്ക്ക്. അതുകൊണ്ട് ആസ്ബറ്റോസിനെപ്പറ്റി പഠിക്കുന്നതും നിരീക്ഷിക്കുന്നതും ആസ്ബറ്റോസ് ഉള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതുമെല്ലാം വലിയ ബിസിനസ്സാണ്. സ്കൂളുകളിലും മറ്റും പോയി ആസ്ബറ്റോസ് ടെസ്റ്റ് ചെയ്യുന്നതിന് എന്റെ സുഹൃത്തിന്റെ ദിവസക്കൂലി രണ്ടര ലക്ഷം രൂപയാണ്.
എന്നാൽ ആസ്ബറ്റോസ് എന്ന കൊലയാളി ഇപ്പോഴും കേരളത്തിൽ നമ്മുടെ ചുറ്റും സ്വൈര്യവിഹാരം നടത്തുകയാണ്. കേരളത്തിൽ ഒരുവർഷത്തിൽ എത്രപേർ മീസോത്തിലിയോമ വന്ന് മരിക്കുന്നുവെന്ന് ഒരു കണക്കുമില്ല. ആസ്ബറ്റോസ് ഒരു കുഴപ്പമാണെന്ന് ആർക്കും അറിയില്ല. ആസ്ബറ്റോസിന്റെ റൂഫിങ് ഷീറ്റ് മാത്രമേ നമ്മൾ കാണുന്നുള്ളൂ. എന്നാൽ തെർമൽ കയ്യുറ മുതൽ ബ്രേക്ക് ലൈനർ വരെയായി ആയിരത്തിലധികം പ്രോഡക്ടുകൾ ആസ്ബറ്റോസിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. ഒരു ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടുമ്പോൾ പോലും ദശലക്ഷക്കണക്കിന് സൂക്ഷ്മമായ ആസ്ബസ്റ്റോസ് നാരുകൾ ആണ് അതിൽ നിന്നും പുറത്തു വരുന്നത്. അത് ചുറ്റുമുള്ള ആയിരക്കണക്കിനാളുകളുടെ ശ്വാസകോശത്തിൽ എത്തും. എന്നാൽ കേരളത്തിൽ ഇന്നും ആസ്ബെസ്റ്റോസിനെ ഹാക്ക്സോ ബ്ലേഡ് വച്ച് മുറിക്കുന്നത് സ്ഥിരം കാഴ്ചയാണ്. പൊട്ടിയ ആസ്ബസ്റ്റോസ് പഴയ കെട്ടിടങ്ങളുടെ ചുറ്റും കിടക്കുന്നതും അവിടെ നിന്നും റോഡ് സൈഡിലോ ഖരമാലിന്യ നിക്ഷേപ കേന്ദ്രത്തിലോ ഒക്കെ എത്തുന്നതും ഒക്കെ പതിവാണ്. ഇതിന്റെ പടം കാണിക്കുമ്പോൾ എന്റെ കൂട്ടുകാർ നടുങ്ങാറുണ്ട്, പക്ഷെ നമ്മൾ ഇതൊരു കുഴപ്പം ആണെന്ന് പോലും ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ അതിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ഇതാണ് ശരിയായ ദുരന്തം.
അധികം പേടിക്കുന്നതിന്ആ മുൻപ്സ്ബ പറയട്ടെ ആസ്ബെസ്റ്റോസ് റൂഫ് ഉള്ള കെട്ടിടത്തിൽ താമസിക്കുന്നത് കാൻസർ ഉണ്ടാക്കില്ല. ആസ്ബെസ്റ്റോസിന് പല രൂപങ്ങൾ ഉണ്ട്, എല്ലാം കാൻസർ ഉണ്ടാക്കുന്നതല്ല. പക്ഷെ എന്ന് വച്ച് പേടിക്കാതെ ഇരിക്കുകയും ചെയ്യരുത്. ഈ കാര്യത്തിൽ നമ്മൾ വികസിത രാജ്യങ്ങളെക്കാൾ നാല് പതിറ്റാണ്ടു പുറകിൽ ആണ്. അതുകൊണ്ട് മൂന്നു കാര്യങ്ങൾ എങ്കിലും ഇപ്പോഴേ ചെയ്യണം. ആദ്യം വർഷത്തിൽ എത്ര പേർ മീസോത്തീലിയോമ വന്നു മരിക്കുന്നുണ്ട് എന്ന് കണ്ടു പിടിക്കണം. രണ്ട് കേരളത്തിൽ ഇപ്പോൾ ഏതൊക്കെ രൂപത്തിൽ ആസ്ബസ്റ്റോസ് വിൽക്കുന്നുണ്ട് എന്ന് കണ്ടുപിടിക്കണം. മൂന്ന് കേരളത്തിൽ അപകടകാരിയായ ആസ്ബസ്റ്റോസ് ഇപ്പോൾ ഏതൊക്കെ കെട്ടിടങ്ങളിലും ഫാക്ടറികളിലും ഒക്കെ ഉപയോഗിക്കുന്നുണ്ട് എന്നതിന്റെ ഒരു ലിസ്റ്റ് ഉണ്ടാക്കണം. ഇതിനൊക്കെ പ്രൊഫഷണൽ ആയ ആസ്ബസ്റ്റോസ് വിദഗ്ദ്ധരുടെ സേവനം തേടണം. ഇത്രയും ആയിക്കഴിഞ്ഞാൽ ആസ്ബെസ്റ്റോസിനെ പറ്റി വ്യാപകമായ ബോധവൽക്കരണം നടത്തണം. നിയന്ത്രണങ്ങൾ ഉണ്ടാക്കുകയും വേണം. ഇതിനൊക്കെയായി കേരളത്തിലെ ഏതെങ്കിലും ഒരു എൻജിനീയറിങ് കോളേജിൽ ഒരു കോഴ്സ് നടത്തണം. മറ്റു രാജ്യങ്ങളിലെ പതിവ് വച്ച് നോക്കിയാൽ ഒരു ആയിരം വിദഗ്ധരെ എങ്കിലും നമ്മൾ പരിശീലിപ്പിക്കണം. നാളെ ഒരു കാലത്ത് ഇന്ത്യയിൽ മറ്റു സ്ഥലങ്ങളിൽ ഈ വിഷയത്തെ പറ്റി അറിവുണ്ടാകുമ്പോൾ നമ്മൾ അവർക്ക് മുന്നിലായിരിക്കണം.
പതിവ് പോലെ ഒരുഓഫർ വക്കാം. ചൈനയിൽ ഉൾപ്പടെ അനവധി രാജ്യങ്ങളിൽ ആസ്ബെസ്റ്റോസിനെ പറ്റി ബോധവൽക്കരണം നടത്തിയ പരിചയം എനിക്കുണ്ട്, ഈ രംഗത്ത് ജോലി ചെയ്യുന്ന അനവധി വിദഗ്ദ്ധരും ആയിട്ടുള്ള ബന്ധങ്ങളും. ഇക്കാര്യത്തിൽ സർക്കാരിനോ യൂണിവേഴ്സിറ്റിക്കോ ഡോക്ടർമാർക്കോ ഉൾപ്പടെ ആർക്കെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ഇവരുമായി ബന്ധപ്പെടുത്താൻ എനിക്ക് സന്തോഷമേ ഉള്ളൂ. അച്ഛന് വേണ്ടി ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം ആയിരിക്കുമല്ലോ അത്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്