ഒൺലി ബിഎസ്എൻഎൽ
കേരളത്തിന്റെ ബിസിനസ്സ് നഗരമാണ് എറണാകുളം- മദ്ധ്യകേരളത്തിലെ സമ്പന്ന നഗരം. മുൻ കോൺഗ്രസ്സ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന വയലാർ രവിക്കും മേഴ്സി രവിക്കും കണ്ടു മുട്ടാനും, സ്നേഹിക്കുവാനും, പ്രേമിച്ചു നടന്ന് വിവാഹിതരാകുവാനും കളമൊരുക്കിയ പട്ടണം. ബാലചന്ദ്രൻ ചുള്ളിക്കാടിലെ കവിയെ ഊട്ടി ഉണർത്തിയ നഗരം. എന്തിനേറെ പറയുന്നു, ഉല്ലാസ നഗരിയാണ് കൊച്ചി തുറമുഖ പ്രദേശം. അവിടെയായിരുന്നു തിരുവനന്തപുരത്തുകാരനായ സുമുഖനായ ചെറുപ്പക്കാരൻ സുരേന്ദ്രൻ തന്റെ ഉപജീവനത്തിനുള്ള വേദി പടുത്തുയർത്തിയത്. ഒരു ഹിയറിങ് എയ്ഡ് - റേഡിയോ പ്രൊജക്ടർ റിപ്പയറിങ് സ്ഥാപനം.
1980 കളിൽ ബിഎസ്എൻഎൽ ക്ലാർക്കായി ജോലി കിട്ടിയ കൊല്ലത്തുകാരി സുപ്രഭ അങ്ങനെയാണ് നിത്യസന്ദർശകയായി ഈ സ്ഥാപനത്തിന് എതിരെയുള്ള ബസ്സ് സ്റ്റോപ്പിൽ എത്തിത്തുടങ്ങിയത്. കണ്ണിന് ആനന്ദം പകർന്ന ആ കാഴ്ച രാവിലെയും വൈകുന്നേരവും മനസ്സിന് കുളിർമ നൽകുന്ന സ്ഥിരം കാഴ്ചയാക്കി മാറ്റണമെന്ന കടുത്ത തീരുമാനത്തിൽ എത്തുമ്പോൾ കൂട്ടിന് അധികംപേർ ഇല്ലായിരുന്നു. സുപ്രഭയ്ക്കും സുരേന്ദ്രനും ബാല്യത്തിൽ തന്നെ അച്ഛന്മാർ നഷ്ടപ്പെട്ടിരുന്നു. ആദ്യത്തെയാളിന്റെ അച്ഛൻ മരിച്ചുപോയതാണെങ്കിൽ രണ്ടാമത്തെയാളിന്റെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചുപോകുകയായിരുന്നു..... പുരാവൃത്തം ഇവിടെ അവസാനിക്കട്ടേ -
ഇനി അനുഭവത്തിന്റെ രണ്ടാം പകുതി.....
തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രനടയിൽ വിവാഹം. വലിയ ആഡംബരങ്ങളില്ലാതെ ചെറിയ തോതിൽ നൂറിന് താഴേയുള്ള ആൾക്കൂട്ടം.
വിവാഹശേഷമുള്ള സുന്ദര നാളുകൾ താമസം പാലാരിവട്ടത്തേയ്ക്ക് മാറ്റി. ഒരു വാടക വീടിന്റെ പോർഷൻ. അവർക്ക് രണ്ടാൾക്കും അതുതന്നെ ധാരാളമായിരുന്നു. 2 മുറി, അടുക്കള പിന്നെ കുറച്ച് മുറ്റവും. ഒരു തുളസിതൈയെങ്കിലും വയ്ക്കാമല്ലോ. ത്രിസന്ധ്യയ്ക്ക് ഒരു തിരി കൊളുത്തുകയും ആവാമല്ലോ. സുപ്രഭയിലെ കുടുംബിനി തികച്ചും സംതൃപ്തയായി.
മകൾ പിറന്ന ശേഷമാണ് കപ്പൽശാലയ്ക്ക് എതിർവശം കുറച്ച് വിപുലമായ തോതിൽ സുമ-അതായിരുന്നു മകളുടെ പേരും ഹിയറിങ് എയ്ഡ് സെന്റർ തുടങ്ങിയതും ഫാദർ ക്ലമന്റുമായി ചങ്ങാത്തം കൂടാനും ഇടയാക്കിയത്. മദ്ധ്യവയസ്ക്കനായ ഫാദർ പോക്കറ്റ് റേഡിയോ റിപ്പയറിങ് സേവനത്തിനുവേണ്ടിയാണ് സുരനെ കാണുവാൻ വന്നത്, എങ്കിലും തുടർന്ന് കോൺവെന്റ് സ്ക്കൂളിലെ സിനിമാ പ്രദർശനത്തിന്റെ പൂർണ്ണ ചുമതല അദ്ദേഹം സുരനെ ഏൽപ്പിച്ചു. തികച്ചും അച്ചന്റെ ഒരു എർത്തായി മാറി 'സുരൻ' എന്ന ഓമനപ്പേരിൽ ഫാദർ വിളിച്ചിരുന്ന സുരേന്ദ്രൻ.
രണ്ടാമത്ത മകളെ പ്രസവത്തിനായി പ്രഭ കൊല്ലത്തെ വീട്ടിൽ വന്ന അവസരത്തിലാണ് ക്ലമന്റ് അച്ചന്റെ ശുപാർശപ്രകാരം സൂസൻ എന്ന പേരുകാരി സുരേന്ദ്രന്റെ സ്ഥാപനത്തിൽ ഒരു സഹായിയായി, സെയിൽസ്ഗേൾ എന്നു പറയാവുന്ന നിലയ്ക്ക് വന്നു കയറിയത്.
സംഭവ ബഹുലമായ ജീവിതത്തിനൊടുവിൽ ഫാദറിന്റെ ഇടപെടലുകൾ പലഘട്ടത്തിലും ഒരു മേധാവിയുടെയും അനുചരന്റെയും രീതിയിൽ മാറി മറിയുന്നതും സുപ്രഭ മനസ്സിലാക്കുവാൻ വൈകി. ഒന്നും രണ്ടും ദിവസം വീട്ടിൽ നിന്നുമാറി സുരൻ ഫാദറിനോടൊപ്പം യാത്രയിലായിരിക്കും. അന്ന് വീഡിയോ കാസറ്റ് സംവിധാനം ആരംഭിച്ച കാലഘട്ടമായിരുന്നു. ഇടയ്ക്ക് ഫാദർ ജർമ്മനിക്ക് ഒരു പഠനയാത്ര തരപ്പെടുത്തി, ആറുമാസക്കാലം.
ജർമ്മൻ പര്യടനം കഴിഞ്ഞെത്തിയ ഫാദറിന്റെ ഇടപെടലുകളുടെ ഫലമായി പ്രഭ-സുരൻ കുടുംബത്തിന് പുതിയ റോഡ്, കടവന്ത്രയിൽ 8 സെന്റ് സ്ഥലം സ്വന്തമായി വാങ്ങുവാൻ കഴിഞ്ഞു. തുടർന്ന് വീടുപണി ആരംഭിക്കുവാൻ പ്രഭയുടെ ഡിപ്പാർട്ട്മെന്റിൽ നിന്നും ഹൗസ്ലോൺ കാരണമായി.
ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുവാൻ പ്രഭയും മൂത്തമകൾ സുമയും ഇടവക പള്ളിയിൽ നിൽക്കുമ്പോഴാണ് ഫാദർ ക്ലമന്റിന്റെ മറ്റൊരു മുഖം അതും ഒരു സത്യക്രിസ്ത്യാനിയിൽ നിന്നും പ്രഭ മനസ്സിലാക്കുവാൻ ഇടയായത്. രണ്ടാമതും പെൺകുഞ്ഞിനെയാണ് പ്രസവിച്ചത് എന്നറിഞ്ഞപ്പോൾ ഒരിക്കൽ സുര സ്വകാര്യമായി നമുക്ക് ഫാദറിനോടു പറഞ്ഞ് ഒരു ആൺകുട്ടിയെ സംഘടിപ്പിച്ചാലോ എന്ന ആലോചന നടത്തിയത് പെട്ടന്നാണ് ഓർമ്മയിൽ വന്നത്.... അതൊന്നും വേണ്ട നമുക്ക് വിധിച്ചത് മതി പെണ്ണെങ്കിൽ പെണ്ണ് അതുങ്ങളെ നന്നായി വിദ്യാഭ്യാസം കൊടുത്ത് വളർത്തുക അതുമതി. എനിക്ക് അതിമോഹങ്ങളൊന്നുമില്ല പറഞ്ഞേക്കാം. ചേട്ടൻ വല്ലാതെ മാറി. ആ ഫാദറുമായിട്ടുള്ള അടുപ്പം അത്ര നല്ലതല്ല പറഞ്ഞേക്കാം.... ഞാൻ കുറച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി.....വെറുതെ ഓരോ പൊല്ലാപ്പുകൾ.
അന്നത്തെ രാത്രി അവരുടെ ദാമ്പത്യജീവിതത്തിൽ ആദ്യമായി സംഘർഷത്തിന് ഇട നൽകി. ഫാദറിന്റെ ഇടപെടലുകൾ തുടർന്നു. അത് പ്രഭയ്ക്ക് എത്രമാത്രം അസഹ്യമായി മാറിയോ അത്രമാത്രം ഹൃദ്യമായി സുരന്. വൈരുദ്ധ്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ, കലഹങ്ങളുടെ രാവുകൾ, ഒറ്റപ്പെട്ട ദിനങ്ങൾ തുടർക്കഥയായി മാറി. ഒന്നുരണ്ടു ദിവസം മാറി നിൽക്കുന്ന പതിവ് ഒരാഴ്ചവരെ നീളുന്ന പരിപാടികളിലൂടെ നീങ്ങി. ഇടവക വക സ്ക്കൂളുകളിലെ കലോത്സവവും സിനിമാ പ്രദർശനവും അഭംങ്കുരം തുടർന്നു.
ഒടുവിൽ ഇടിത്തീപോലെ സൂസൻ ഗർഭിണിയാണെന്ന വാർത്തയും പ്രഭ കേട്ടു. ഇത് എങ്ങനെ സംഭവിച്ചു. അവിവാഹിതയായ പെണ്ണ് അവളെ കടയിൽ നിന്നും പറഞ്ഞു വിടുവാൻ പ്രഭ മൂന്നു ദിവസത്തെ പട്ടിണി കിടക്കേണ്ടി വന്നു. പത്താം ക്ലാസിലും ആറിലും പഠിക്കുന്ന കുട്ടികളെ സ്ക്കൂളിലും വിട്ടിരുന്നില്ല. സ്ത്രീ ശാക്തീകരണത്തിന്റെ സ്വാധീനമോ പരസഹായമോ ഇല്ലാതെ സംഘടിപ്പിച്ച സ്വയം പ്രതിരോധം. അതിൽ പക്ഷേ പ്രഭ വിജയിച്ചു. അവിടെയും ഫാദറിന്റെ ഇടപെടലുകൾ ഉണ്ടായി. ശരി സൂസനെ കുറച്ചു ദിവസത്തേയ്ക്ക് മാറ്റി നിർത്തുക കുടുംബപ്രശ്നം തീരട്ടേ ഇതായിരുന്നു ഒത്തു തീർപ്പ്.
ശാന്തമായി ഒഴുകിയിരുന്ന അനുരാഗ നദി കാറും കോളും നിറഞ്ഞ കുത്തൊഴുക്കിന്റെ രൗദ്രഭാവം പേറി പതഞ്ഞുപൊങ്ങി കുത്തിയൊലിച്ചു തുടങ്ങി.
ക്ഷമിക്കുക അൽപ്പം നീണ്ട കുടുംബ പുരാണമായിപ്പോയി. ചുരുക്കത്തിൽ സൂസൻ തന്റെ ഗർഭം അലസിപ്പിക്കുവാൻ തയ്യാറായില്ല. ഒരാൺകുഞ്ഞിനു ജന്മം നൽകി. സുരയുടെ ആഗ്രഹംപോലെ. തുടർന്ന് പാലാരിവട്ടത്തെ പഴയ വീട്ടിൽ പ്രത്യേകം താമസസൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു.
സുരയുടെ താമസം മാറ്റത്തിന് ഇടംകൊടുത്തത് പ്രഭയുടെ ഉറച്ച തീരുമാനവും. ഇത് നിങ്ങളുടെ കൊച്ച് തന്നെയെന്ന് ഉറപ്പുണ്ട് എന്ന ക്രൂരമായ ആക്ഷേപവുമായിരുന്നു. വെറുതെ ആ ഫാദറിന്റെ പിമ്പായി നിങ്ങൾ മാറരുത്. എനിക്ക് സഹായിക്കാൻ ഇനി പറ്റില്ല. ഞാനും കുട്ടികളും എങ്ങനെയും കഴിഞ്ഞുകൊള്ളാം. നിങ്ങൾ ഈ വീട്ടിൽ നിന്നും ഇറങ്ങിത്തരണം ഇതായിരുന്നു പ്രഭയുടെ അവസാന വാക്ക്. ഇടയ്ക്ക് പി ആൻഡ് ടി യൂണിയൻ നേതാവ് പപ്പൻ ചേട്ടന്റെ ഇടപെടലുകൾ ഉണ്ടായി എങ്കിലും സുരൻ തന്റെ നിലപാടിൽ ഉറച്ചു നിന്നു. തനിക്ക് സൂസനെയും കുഞ്ഞിനെയും ഉപേക്ഷിക്കുവാൻ കഴിയില്ല.
- TODAY
- LAST WEEK
- LAST MONTH
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പൊലീസിൽ പരാതികളുമെത്തി; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍