കടുത്ത നിയന്ത്രണങ്ങൾ കാരണം ഗൂഗിൾ സേവനം അവസാനിപ്പിച്ചു; ഓരോ വർഷവും വധശിക്ഷക്ക് വിധേയമാക്കുന്നത് ആയിരത്തോളം പേരെ; ഭരണകൂടത്തിന്റെ മാർക്ക് കുറഞ്ഞാൽ നിങ്ങൾക്ക് ബാങ്ക് വായ്പ്പ പോലും കിട്ടില്ല; പൗരനെ നിരീക്ഷിക്കാൻ രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്നത് 18 കോടിയോളം ക്യാമറകൾ; ചൈന ഇപ്പോൾ മധുര മനോഹരമല്ല; സി ബി അനൂപ് എഴുതുന്നു
സി ബി അനൂപ്
'മധുര മനോഹര മനോജ്ഞ ചൈന' എന്നാണ് മലയാള കവികൾ ചൈനയെ വാഴ്ത്തിപ്പാടിയിട്ടുള്ളത്. എന്നാൽ കവി സങ്കൽപ്പവും, യാഥാർഥ്യവും തമ്മിൽ കടലും, കടലാടിയും തമ്മിലുള്ള അന്തരമുണ്ടാകുന്ന അവസ്ഥയിലേക്ക് ഇന്നത്തെ ചൈന മാറിയിട്ട് നാളേറെയായി. 29 കൊല്ലം മുൻപ് ടിയാന്മെൻ ചത്വരത്തിൽ തടിച്ചു കൂടിയ ഒരു പറ്റം യുവ പ്രക്ഷോഭകാരികൾ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ ധാർഷ്ട്യത്തെ ലോകത്തിന് മുന്നിൽ വെല്ലുവിളിച്ചപ്പോൾ ബീജിങ്ങിലെ സർവ്വകലാശാലയിൽ നിന്ന് ബിരുദവുമായി പുറത്തിറങ്ങിയ ഒരു തൊഴിലന്വേഷകനായിരുന്നു ഇപ്പോഴത്തെ ചൈനീസ് പ്രസിഡണ്ട് ആയ ഷി ജിൻപിങ്. മൂന്ന് ദശകങ്ങൾ പിന്നിടാറായിട്ടും ജിൻപിങിനെ പോലുള്ള ചൈനീസ് നേതാക്കളെ സംബന്ധിച്ചിടത്തോളം ടിയാന്മെൻ സംഭവം സംഘടിതമായ ജനശക്തിയുടെ അസ്വസ്ഥമായ ഒരു ഓർമ്മപ്പെടുത്തലാണ്. മറ്റൊരു ടിയാന്മെൻ ഉണ്ടാകാതിരിക്കാൻ ജനങ്ങളെ കർശന നിരീക്ഷണത്തിലും, നിയന്ത്രണത്തിലും തളച്ചിടേണ്ടതുണ്ടെന്ന ഭരണകൂടത്തിന്റെ ബോധ്യവും ഈ ഓർമ്മയുടെ ബാക്കിപത്രം തന്നെ.
ഭരണകൂടം പൗരന് മാർക്കിടുമ്പോൾ
പ്രസിഡന്റ് പദവിയിലിരിക്കാനുള്ള കാലത്തിന് പരിധി വയ്ക്കുന്ന വ്യവസ്ഥ ചൈനീസ് ഭരണഘടനയിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടി ഈയടുത്ത് നീക്കം ചെയ്തതോടെ ആജീവനാന്തകാലം ആ സ്ഥാനത്ത് തുടരാൻ സർവ്വസമ്മിതി നേടിയ ഷി ജിൻപിങ് തുടർച്ചയായി നിയന്ത്രണങ്ങൾ കൊണ്ട് വരികയും ജനങ്ങളെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു കർക്കശക്കാരനായ ഭരണാധികാരിയായി മാറിയിരിക്കുന്നു. ജനങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണം അടിച്ചേൽപ്പിക്കാൻ ജിൻപിങ്ങിന്റെ ഭരണകൂടം കൊണ്ടുവന്ന സംവിധാനങ്ങളുടെ പട്ടികയിൽ ഒടുവിലായി വന്നിട്ടുള്ള ഒരു ഉപാധിയാണ് 'സോഷ്യൽ ക്രെഡിറ്റ് സിസ്റ്റം' (shèhuì xìnyòng tixì). ചുരുക്കിപ്പറഞ്ഞാൽ ഭരണകൂടം പൗരന് മാർക്കിടുന്നു. അങ്ങനെ ഓരോ പൗരനും കിട്ടുന്ന ആകെ മാർക്കിന്റെ ഓമനപ്പേരാണ് 'സോഷ്യൽ ക്രെഡിറ്റ് സ്കോർ'.
ബിസിനസ്സ് ഇൻസൈഡർ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ വിവരിക്കുന്നത് പ്രകാരം സർക്കാരിനെ വിമർശിക്കുക, ട്രാഫിക് നിയമങ്ങൾ തെറ്റിക്കുക, പുകവലി നിരോധിച്ച സ്ഥലത്തു പുക വലിക്കുക, കോടതി നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക, ഇന്റർനെറ്റിൽ വ്യാജവാർത്തകൾ ഷെയർ ചെയ്യുക തുടങ്ങിയ പൗരന്മാരുടെ തെറ്റുകൾക്കൊക്കെ ചൈനീസ് ഭരണകൂടം മാർക്ക് കുറയ്ക്കും. മാർക്ക് കുറഞ്ഞു പൗരൻ തോറ്റുപോയാൽ അതായത് സോഷ്യൽ ക്രെഡിറ്റ് സ്കോർ കുറഞ്ഞു പോയാൽ, പിന്നെ അയാൾക്ക് വിമാനത്തിൽ പോകാനുള്ള ടിക്കറ്റ് കിട്ടില്ല, ട്രെയിനിൽ ഉയർന്ന ക്ലാസ്സിൽ പോകാനാവില്ല, നല്ല ഹോട്ടലുകളിൽ മുറി കിട്ടില്ല, ലോണെടുക്കാനാകില്ല, ക്രെഡിറ്റ് കാർഡ് കിട്ടില്ല, കുട്ടികളെ മുന്തിയ സ്കൂളുകളിൽ പഠിപ്പിക്കാനാകില്ല, വീട്ടിലെ ഇന്റർനെറ്റിന്റെ സ്പീഡ് കുറയ്ക്കും ഇതൊക്കെ പോരാഞ്ഞിട്ട് സോഷ്യൽ ക്രെഡിറ്റ് സ്കോർ കുറവുള്ളവരുടെ ചിത്രങ്ങളും,പേര് വിവരങ്ങളും സിനിമാ തീയ്യേറ്ററുകളിലും, പൊതുസ്ഥലത്തും പ്രദർശിപ്പിച്ചു സർക്കാർ ഇവരെ നാണം കെടുത്തുകയും ചെയ്യും.
പത്രപ്രവർത്തകനായ ലിയോ ഹൂ ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോഴാണ് സോഷ്യൽ ക്രെഡിറ്റ് സ്കോർ കുറഞ്ഞു തനിക്ക് വിലക്ക് വന്ന വിവരം അറിഞ്ഞത്. കാരണം അന്വേഷിച്ചപ്പോൾ ഉത്തരം ലളിതം. ലിയോ ഹൂ ചെയ്ത ഒരു ട്വീറ്റ് സർക്കാരിനെതിരാണെന്ന് കോടതി കണ്ടത്തി മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നു. ലിയോ ഹൂ മാപ്പ് പറയുകയും ചെയ്തു. എന്നാൽ മാപ്പപേക്ഷ ആത്മാർത്ഥമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടില്ലത്രെ. അതോടെ ഒരു ട്വീറ്റിന്റെ പേരിൽ ലിയോ ഹൂ വിലക്കപ്പെട്ടവനായി. ശ്വാസം മുട്ടിക്കുന്ന സർക്കാർ നിയന്ത്രണങ്ങളിൽ ജീവിച്ചു ചിരപരിചിതരായ ചൈനക്കാർക്ക് പക്ഷെ ഈ ഭരണ പരിഷ്ക്കാരത്തോട് അത്രയെളുപ്പം പൊരുത്തപ്പെടാൻ ആയിട്ടില്ലെന്നാണ് ക്രെഡിറ്റ് സ്കോർ കുറഞ്ഞതിന് ശിക്ഷകൾ നേരിടുന്നവരുടെ എണ്ണം സൂചിപ്പിക്കുന്നത്. ഒരു കോടി ആളുകൾക്ക് ഈ നിയമത്തെത്തുടർന്ന് വിമാനടിക്കറ്റ് ലഭിക്കാതിരിക്കുകയും, 40 ലക്ഷം പേർക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാതിരിക്കുകയും ചെയ്തു. മറ്റ് ശിക്ഷകൾ കിട്ടിയവരും ഒട്ടനവധി. ക്രെഡിറ്റ് സ്കോർ കുറയുന്നവർക്ക് ഇനിയും കടുത്ത ശിക്ഷകൾ കൊണ്ടുവരാനാണ് ജിൻപിങ്ങിന്റെ സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്.
18 കോടിയോളം ക്യാമറകൾ
സോഷ്യൽ ക്രെഡിറ്റ് സ്കോറിന്റെ കഠിന നിയന്ത്രണങ്ങൾക്കും പുറകെയാണ് ഭരണകൂടത്തിന്റെ പൊതു നിരീക്ഷണ സംവിധാനമായ 'മാസ് സർവെയലൻസ് സിസ്റ്റം' ത്തിന്റെ (Mass surveillance system) വരവ്. 18 കോടിയോളം ക്യാമറകളാണ് പൊതുജനങ്ങളെ നിരീക്ഷിക്കാൻ ഭരണകൂടം വെച്ചിരിക്കുന്നത്. 2020 ആകുമ്പോഴേക്കും 40 കോടി ക്യാമറകൾ കൂടി സ്ഥാപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ ക്യാമറകൾ എല്ലാം വ്യക്തികളുടെ മുഖം തിരിച്ചറിയാൻ (face recognition) കഴിയുന്നവയാണ്. സ്കൈ നെറ്റ് (Sky net) എന്നറിയപ്പെടുന്ന ഈ സിസ്റ്റം വഴി തെരുവിൽ നടന്നു പോകുന്ന ഓരോരുത്തരെയും ക്യാമറകൾ മുഖം സ്കാൻ ചെയ്ത് പേര്, വിവരങ്ങൾ മനസ്സിലാക്കുന്നു. സംശയം തോന്നിയവരെ പൊലീസിന് റിപ്പോർട്ട് ചെയ്യുന്നു. റോഡുകളിൽ സീബ്രാ ലൈൻ ഇല്ലാത്തയിടത്ത് മുറിച്ചു കടക്കുകയോ, ജേ വോക്കിങ് ചെയ്യുകയോ ചെയ്താൽ പിഴയടക്കണം. ലിഫ്റ്റിൽ, വഴിയിൽ, കെട്ടിടങ്ങൾക്കുള്ളിൽ എല്ലായിടത്തും ക്യാമറയാണ്. സ്വകാര്യത എന്ന അവകാശം ചൈനീസ് പൗരന് ഭരണകൂടം അനുവദിക്കുന്നില്ല.
സോഷ്യൽ മീഡിയയിൽ തളിർത്ത് 'അറബ് വസന്തം'(അൃമയ ടുൃശിഴ) പൊട്ടിവിരിഞ്ഞ കാഴ്ച്ച ചൈനീസ് ഭരണകൂടത്തെ കൂടുതൽ ജാഗരൂകരാക്കിയിരിക്കുന്നു. 2010ൽ ലോകത്തെ ഏറ്റവും വലിയ സേർച്ച് എഞ്ചിൻ ആയ 'ഗൂഗിൾ' ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ കാരണം ചൈനയിലെ സേവനം അവസാനിപ്പിച്ചു. എല്ലാ കൊല്ലവും ടിയാന്മെൻ വാർഷികദിനം അടുക്കുമ്പോൾ ചൈനയിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ 'ബൈഡു'വിൽ (Baidu) 'ടിയാന്മെൻ' എന്ന പദം സെർച്ച് ചെയ്യുന്നവർക്ക് ഒരുത്തരവും ലഭിക്കാറില്ല. ആഗോള ടെക് ഭീമനായ ആപ്പിൾ പോലും ചൈനയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുകുത്തി VPN ആപ്പുകൾ അടക്കം 25,000 ആപ്പുകളെ തങ്ങളുടെ ചൈനീസ് സ്റ്റോറിൽ നിന്ന് എടുത്തു കളഞ്ഞിരിക്കുന്നു. ജനങ്ങളുടെ സോഷ്യൽമീഡിയയിലെ ഓരോ പോസ്റ്റും, ഓരോ ട്വീറ്റും, ഇന്ന് ചൈനയിൽ ഭരണകൂടം വായിച്ചു വിലയിരുത്തുന്നു. അതിര് കടക്കുന്നവർ ശിക്ഷിക്കപ്പെടുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്ക് പ്രകാരം ഒരു വർഷത്തിൽ ചൈന വധശിക്ഷക്ക് വിധേയരാക്കുന്നത് ആയിരത്തിൽ അധികം പേരെയാണ്. അതിൽ ഭരണകൂട ഭീകരക്കെതിരെ ശബ്ദമുയർത്തിയവരും, ജനാധിപത്യ മൂല്യങ്ങൾക്കായി നില കൊണ്ടവരും ഉൾപ്പെടും. ഭരണകൂടം ഏർപ്പെടുത്തുന്ന കഠിനമായ നിയന്ത്രണങ്ങളും, ശിക്ഷകളും പൊതുസമൂഹത്തിൽ ഉളവാക്കുന്ന ഭയം തങ്ങളുടെ പൗരന്മാരെ ക്രെഡിറ്റ് സ്കോർ കുറയാതെ, അനുസരണയോടെ, നല്ല കുട്ടികളായി ജീവിക്കാൻ പ്രേരിപ്പിക്കുമെന്ന് ചൈനീസ് ഭരണകൂടം കരുതുന്നു. പ്രധാനമന്ത്രിയെയും, രാഷ്ട്രപതിയെയും വരെ വിമർശിച്ച് ഈ ഇന്ത്യാമഹാരാജ്യത്ത് ജീവിക്കുന്ന നമ്മൾ ചൈനയിലെ അവസ്ഥയോട് സ്വയം താരതമ്യപ്പെടുത്തുമ്പോഴാണ് 'സ്വാതന്ത്ര്യം', 'ജനാധിപത്യം' എന്നീ വാക്കുകളുടെ അർത്ഥവും, വ്യാപ്തിയും എത്ര മഹത്തരമാണെന്ന് തിരിച്ചറിയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍