പ്രളയം കേരളത്തെ മുക്കിയപ്പോൾ പരസ്യവരുമാനവും കുത്തനെ ഇടിഞ്ഞു; അച്ചടി മാധ്യമങ്ങളുടെ പ്രചാരം നാലില്ലൊന്നായി ചുരുങ്ങി; പ്രളയകാലത്തെ പത്ര വരിസംഖ്യയും പിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ; സർക്കാർ പരസ്യങ്ങളും നിലച്ചതോടെ നിലനിൽപ്പ് വലിയ ഭീഷണിയിൽ; പ്രളയാനന്തര കാലത്തെ മാധ്യമ പ്രവർത്തനം അഥവാ സർവൈവൽ ഓഫ് ഫിറ്റസ്റ്റ്!
പ്രത്യേക ലേഖകൻ
പ്രളയാനന്തര കേരളത്തിലെ സവിശേഷ പ്രതിഭാസാണ് നദികളിലും കിണറുകളിലും ജലവിധാനം താഴുന്നത്. പ്രകൃതിയെ മാത്രമല്ല സർവമേഖലകളെയും പ്രളയം ശോഷിപ്പിച്ചു കളഞ്ഞു. ഇടുക്കി മലനിരകളിലെ ഏലകാടുകൾ മുതൽ കോച്ചി അന്താരാഷ്ട്ര വിമാനതാവളം വരെ വെള്ളം കയറി നശിച്ചു. വിവിധ മേഖലകളിലെ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നുവരുന്നു. സർവതിന്റെയും കണക്ക് വരും നാളുകളിൽ പുറത്തുവരികയും ചെയ്യും. എന്നാൽ പ്രത്യക്ഷത്തിൽ നഷ്ടം അവകാശപ്പെടാത്ത ഒരു മേഖലയുണ്ട് കേരളത്തിൽ. മാധ്യമ രംഗം. വിശിഷ്യാ അച്ചടി മാധ്യമരംഗം. അതുവഴി പതിനായിരകണക്കിനു മാധ്യമപ്രവർത്തകരുടെ ജീവിതവും. അച്ചടി മാധ്യമരംഗം നേരിടുന്ന കനത്ത സാമ്പത്തിക മാന്ദ്യമാണ് മാധ്യമപ്രവർത്തനം കേരളത്തിൽ ദുഷ്കരമാക്കുന്നത്.
ഇതാണ് അതിലേക്ക് വഴിവച്ച പ്രധാന കാരണങ്ങൾ
1) പരസ്യവരുമാനത്തിൽ കാര്യമായ വർധന ഉണ്ടാകുന്ന ഓണ സീസണിലായിരുന്നു കേരളത്തെ പ്രളയം മുക്കികളഞ്ഞത്. വൻകിട കമ്പനികളടക്കം പരസ്യം നൽകുന്നതിൽനിന്ന് പിൻവാങ്ങി. പകരം പരസ്യത്തിനു നീക്കി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമറ്റി തങ്ങളുടെ സോഷ്യൽ റെസ്പോൺസിബിലിറ്റി ഉയർത്തിപിടിച്ചു. കമ്പനികളും ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് മറ്റു ചെലവില്ലാതെ പരസ്യവുമായി. പടങ്ങളും വിഷ്വലുകളും മാധ്യമങ്ങൾ സൗജന്യമായി പ്രസിദ്ധീകരിച്ചു.
പ്രളയകാലത്ത് പരസ്യംകൊണ്ടു കാര്യമില്ലെന്ന തിരിച്ചറിവ് മാത്രമല്ല പരസ്യദാതാക്കളെ അതിൽനിന്ന് പിന്തിരിപ്പിച്ചത്. കനത്ത മഴയിലും പ്രളയത്തിലും അച്ചടി മാധ്യമങ്ങളുടെ വിരണം താരുമാറായത് അവരും അറിഞ്ഞു.
2) പ്രളയകാലത്ത് അച്ചടി മാധ്യമങ്ങളുടെ പ്രചാരം നാലില്ലൊന്നായി ചുരുങ്ങി. ആലപ്പുഴ,പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, കൊച്ചി, വയനാട് ജില്ലകളിൽ പത്ര വിതരണം മുക്കാൽ പങ്കും നിലച്ചു. കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിതരണം ഭാഗികമായി. തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ ജില്ലകലിലും സ്ഥിതി അവതാളത്തിലായി. ഇതിനാൽതന്നെ ഒരാഴ്ച്ചയിലധികം പേജുകൾ കുറച്ച് ഒറ്റ ഏഡീഷനിൽ എണ്ണം കുറച്ച് നേരത്തെ പത്രമിറക്കുകയായിരുന്നു വൻകിടക്കാരും ചെറുകിടക്കാരുമെല്ലാം.
പ്രളയകാലത്തെ പത്ര വരിസംഖ്യ ഇതുവരെ പിരിച്ചെടുക്കാനായിട്ടില്ല ഒരു പത്രത്തിനും. നഷ്ടപ്പെട്ട കോപ്പി പുനഃസ്ഥാപിക്കാനുമായിട്ടില്ല. പത്രവിതരണത്തിനു ആളെ കിട്ടാത്തകാലത്താണ് ഈ പ്രതിസന്ധി ഏന്നുകൂടി ഓർക്കണം. ഈയിടെ പത്രങ്ങളുടെ ഇ-കോപ്പി സബ്സ്ക്രൈബ് ചെയ്യാൻ പണമീടാക്കിതുടങ്ങിയിരുന്നു പത്രങ്ങൾ. പ്രളയകാലത്ത് ഇന്റർനെറ്റ് എഡീഷനുകൾ സൗജന്യമാക്കി സന്നദ്ധത അറിയിച്ചെങ്കിലും കൈവിട്ടുപോയ വയനക്കാരെ തിരിച്ചുപിടിക്കാനുള്ള യത്നത്തിലാണ് പത്ര സ്ഥാപനങ്ങൾ.
3) അച്ചടിമാധ്യമങ്ങൾക്ക് സർക്കാർ നൽകുന്ന പരസ്യങ്ങൾക്കും വൻ ഇടിവ് സംഭവിച്ചു. സർക്കാർ പദ്ധതികൾ, ഉദ്ഘാടനങ്ങൾ തുടങ്ങിയവ നിർത്തിവച്ചതിനാൽ ആ വഴിയും പരസ്യമുണ്ടായില്ല. ഉള്ള പരസ്യങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കുകയും വേണ്ടിവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യർഥിച്ചുകൊണ്ടുള്ള പരസ്യം ഉദാഹരണം. മാത്രമല്ല പിആർഡി വഴി പത്രങ്ങൾക്ക് കിട്ടാനുള്ള കുടിശിക സർക്കാറിന്റെ പുനർനിർമ്മാണ പദ്ധതിക്കിടെ വൈകാനാണ് സാധ്യത.
4) എല്ലാത്തിനുംപുറമെ അച്ചടി കടലാസുകൾക്ക് റിക്കാർഡ് വിലവർധനാണ് ഉണ്ടായിരിക്കുന്നത്. ഇറക്കുമതി കടലാസിനു ഓൾ ടൈം ഹൈയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതോടെ വില വീണ്ടും കൂടിയ നിലയിലാണ്. കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം ഇറക്കുമതി കടലാസാണ് അച്ചടിക്ക് ഉപയോഗിക്കുന്നത്.
ചെലവു ചുരുക്കലാണ് പത്രങ്ങൾ ഇപ്പോ പിന്തുടരുന്ന വഴി. അനാവശ്യ മീറ്റിംങ്ങുകൾ ഒഴിവാക്കുക, യാത്രാബത്ത വെട്ടിചുരുക്കുക തുടങ്ങിയ നടപടികൾ തുടങ്ങി കഴിഞ്ഞു. അത്യാവശ്യത്തിലപ്പുറമുള്ള ജീവനക്കാരുടെ കോണ്ടാക്ട് റദ്ദുചെയ്യലും വരാനിരിക്കുന്നു. പത്രങ്ങളിലെ ഏതുതരം പ്രതിസന്ധിയും ആദ്യം ബാധിക്കുക താഴെകിടയിലുള്ള പത്ര പ്രവർത്തകരെയാണ്. പല പത്രങ്ങളും ഓഗസ്റ്റ് മാസത്തെ ശമ്പളവിതരണം തുടങ്ങിയിട്ടില്ല. ലൈനർമാർ,സ്റ്റിംഗർമാർ, പ്രാദേശിക ലേഖകർ, കോണ്ടാക്ട് സ്റ്റാഫുകൾ തുടങ്ങിയ കാറ്റഗറിയിലുള്ളവർ കൊഴിഞ്ഞുപോക്ക് തുടങ്ങിയിട്ടുണ്ട്.
മാന്ദ്യത്തിൽനിന്ന് കരകയറാൻ കുറുക്കുവഴികളില്ലെന്നതിനാൽ കാത്തിരിപ്പു മാത്രമാണ് പോംവഴി. എല്ലാ പ്രതിസന്ധിയും മറികടന്ന് പൂർവസ്ഥിതി കൈവരിക്കുവരെയുള്ള ശുഭ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍