മനസ്സിൽ ആഴത്തിൽ ഇറങ്ങുന്ന മുറിവുകൾ...കണ്ണീർ പടരുന്ന ജീവിതപ്പാതകൾ...മൗനത്തിലേക്ക് ആണ്ടു പോകുന്ന വാക്കുകൾ... കപ്പൽച്ചേതം സംഭവിക്കുന്ന സ്വപ്നങ്ങൾ... ഒരുപാടുകാലം ഒന്നിച്ചു യാത്ര ചെയ്ത വഴികൾ മുന്നിൽ അനന്തമായി നീണ്ടു കിടന്നു... മഴ നനഞ്ഞ ശലഭം പോലെ തിരികെ യാത്രയാവുകയാണ് ...ഓരോ വിവാഹ മോചനവും ഓരോ മരണമാണ്: വിവാഹ മോചനം പൂർത്തിയാക്കി കോടതിക്ക് വെളിയിൽ ഇറങ്ങിയ മാധ്യമ പ്രവർത്തകനായ കെ എ ഷാജി ഫെയ്സ് ബുക്കിൽ കുറിച്ചത്
കെഎ ഷാജി
വക്കീലാഫീസിൽ നിന്നിറങ്ങുമ്പോൾ എവിടേയ്ക്ക് പോകണം എന്നതിന് ഒരു തീർച്ച ഉണ്ടായിരുന്നില്ല.
മുന്നിൽ വെയിൽ തിളയ്ക്കുന്ന വഴികൾ നീണ്ടു കിടന്നു.
പഴയ സഹപ്രവർത്തകനായിരുന്ന മിൻടി തേജ്പാലും അദ്ദേഹം എഴുതിയ ദി ലാസ്റ്റ് ലവ് ലെറ്റർ എന്ന പുസ്തകവും ഓർമ്മ വന്നു.
ഒരിക്കൽ കൂടി അത് വായിക്കാൻ തോന്നി.
ആമസോണിൽ നോക്കുമ്പോൾ ഔട്ട് ഓഫ് സ്റ്റോക്ക്.
കോടതി ഉത്തരവ് കൈമാറുമ്പോൾ വക്കീൽ ചോദിച്ചിരുന്നു: എന്താ ഒരു ഉഷാർ ഇല്ലാത്തത്? നമുക്കൊന്ന് ആഘോഷിക്കണ്ടേ?
മറുപടി ചിരിയിലോതുക്കുമ്പോൾ അടുത്ത ചോദ്യം: ``എന്തെങ്കിലും ആലോചനയിലുണ്ടോ?''
രണ്ടാമത് ഒരു വിവാഹത്തെക്കുറിച്ചായിരുന്നു ചോദ്യം എന്ന് ഉറപ്പായിരുന്നതിനാൽ അതും കേട്ടില്ലെന്ന് നടിച്ചു.
കാർ ലക്ഷ്യമില്ലാതെ നീങ്ങി. ദേശീയ പാതയിൽ കടന്നപ്പോൾ ചെറിയ സമാധാനം തോന്നി. കുറെ ദൂരം എങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോകാം.
നാല് വർഷത്തെ പ്രണയം, അതിന്റെ തുടർച്ചയായ സാഹസീകമായ വിവാഹം. പതിനൊന്നു വർഷത്തെ ഒരുമിച്ചുള്ള ജീവിതം. അതിനു ശേഷമുള്ള അകല്ച്ചയുടെയും വേദനകളുടെയും നാല് വർഷങ്ങൾ.
ഈ നാലു വർഷങ്ങളിൽ ഏറ്റവുമധികം കേട്ട ഒരു ചോദ്യമുണ്ട്: ``ആരുടെ ഭാഗത്താണ് തെറ്റ് ?''
ഒറ്റവാക്കിൽ മറുപടി പറയാൻ ആകാത്തതിനാൽ പലർക്കും മുന്നിൽ മൗനിയായി.
മനസ്സിലാകുന്നവരോട് മാത്രം പറഞ്ഞു: ``ഒരാളോട് മാത്രം ചോദിച്ചാൽ കിട്ടുന്നത് ആ വ്യക്തിയുടെ മാത്രം വേർഷൻ ആയിരിക്കും. സ്വയം ന്യായീകരണം മാത്രമേ ഉണ്ടാകൂ.. രണ്ടു വശവും ചോദിച്ചു മനസ്സിലാക്കിയാൽ മാത്രമേ വ്യക്തമായ ചിത്രം കിട്ടൂ..
ഇനി അങ്ങനെ ഒരു ചിത്രം കിട്ടിയിട്ട് തന്നെ എന്തിനാണ്?''
സ്വയം ന്യായീകരിക്കുകയും നീതീകരിക്കുകയും ചെയ്യുന്ന വൃഥാ വ്യയാമങ്ങളിൽ വിശ്വാസം ഇല്ലായിരുന്നു.
മുൻവിധിയോടെ വിചാരണ ചെയ്യാൻ വന്നവരെ പലപ്പോഴും അവഗണിച്ചു. സഹികെട്ട സന്ദർഭങ്ങളിൽ മാത്രം അവരെ നേരിട്ടു.
എല്ലാ മാനുഷിക ബന്ധങ്ങളും കോംബാറ്റിബിലിറ്റിയിൽ അധിഷ്ഠിതമാണ് എന്നത് പലർക്കും മനസ്സിലായിരുന്നില്ല.
ബന്ധങ്ങൾ പലപ്പോഴും പ്രതീക്ഷകളുടെതാണ്. ഇരുപക്ഷവും ഒരുപാടൊരുപാട് പ്രതീക്ഷിക്കുന്നു.
സ്വന്തം ഇഷ്ടങ്ങളിലേക്ക് മറ്റൊരാളെ പരിവർത്തനം ചെയ്തെടുക്കാൻ നോക്കുന്നു.
അഭിപ്രായങ്ങൾ, ആലോചനകൾ, തീരുമാനങ്ങൾ...
എവിടെയെല്ലാമോ ചില മനുഷ്യർക്ക് തെറ്റി പോകുന്നു. ചില കണക്കു കൂട്ടലുകൾ മാറുന്നു. ചില തീരുമാനങ്ങൾ പാളി പോകുന്നു.
അത് ആ രണ്ടു മനുഷ്യർക്കായി വിട്ടു കൊടുത്താൽ മതി.
ആദ്യത്തെ വക്കീൽ പറഞ്ഞു: കഥ പറ.
കഥ മുഴുവൻ കേട്ടപ്പോൾ അയാൾ ചോദിച്ചു: ഇത് കോടതിയിൽ പറഞ്ഞാൽ നിങ്ങൾക്ക് വിജയം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?
ഉത്തരം ഇല്ലാതെ ഇരുന്നപ്പോൾ വക്കീൽ വേറെ ഒരു കഥ പറഞ്ഞു.
ഭാവനയിൽ ഉണ്ടായ കഥ. എന്നിട്ടുപദേശിച്ചു: ``ഈ കഥയാണ് നിങ്ങൾ കോടതിയിൽ പറയേണ്ടത്.''
``അങ്ങനെയൊന്നും പറയാൻ പറ്റില്ല സാർ. ഒന്നാമതായി അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. രണ്ടാമതായി ഇല്ലാത്ത കാര്യം ആരെ കുറിച്ചും പറഞ്ഞു ശീലമില്ല.''
കടുത്ത പുച്ഛത്തോടെ അയാൾ നോക്കി.
പഴയ എം എൽ എ മുതൽ പഴയ ബോസ്സ് ദാസൻ നായർ വരെ വിളിച്ചു വിരട്ടി: ``കോടതിയിലൊന്നും പോയിട്ട് കാര്യമില്ല. ഞങ്ങൾ പറയുന്നത് കേട്ട് അനുസരിച്ചാൽ മതി.''
നായരോട് അന്ന് യു ടൂ എന്ന് പറയേണ്ടതായിരുന്നു.
രണ്ടു മനുഷ്യർ തമ്മിലുള്ള ഏതു തർക്കത്തിലും കട്ട പഞ്ചായത്തുകൾ കൊണ്ട് കാര്യമില്ല എന്ന് പറഞ്ഞു നോക്കി. കാര്യം ഉണ്ടായില്ല.
കോടതി മുറിയുടെ പുറത്ത് കണ്ടപ്പോൾ പലപ്പോഴും ചിരിച്ചു. സംസാരിച്ചു. ഈ ഒരു റോളിൽ ഒതുപോകില്ല എന്നേയുള്ളു. മറിച്ച് രണ്ടു മനുഷ്യർ എന്ന നിലയിൽ ഈ ഭൂമിയിൽ പരസ്പര ആദരവും ബഹുമാനവും നിലനിർത്തി മുന്നോട്ടു പോകാൻ ആകും എന്ന ബോധ്യത്തിലെത്താൻ സമയം എടുത്തു.
ഏച്ചുകെട്ടലുകളിൽ കാര്യം ഇല്ലെന്നും.
ആരുടെ തെറ്റ്, ആരുടെ ശരി എന്നതിനപ്പുറം അതിജീവനത്തെപ്പറ്റി ചിന്തിക്കേണ്ടിയിരുന്നിരുന്നു.
പക്ഷെ അവിടെയും വെറുപ്പും വിദ്വേഷവും കാര്യങ്ങളെ കലുഷിതം ആക്കാത്ത വഴികളെ കുറിച്ചായിരുന്നു ആലോചന.
ഓരോ വിവാഹ മോചനവും ഓരോ മരണമാണ്. ഒരു വട്ടം തന്നെ ആലോചിക്കാൻ വയ്യ. മനസ്സിൽ ആഴത്തിൽ ഇറങ്ങുന്ന മുറിവുകൾ. കണ്ണീർ പടരുന്ന ജീവിതപ്പാതകൾ. മൗനത്തിലേക്ക് ആണ്ടു പോകുന്ന വാക്കുകൾ. കപ്പൽച്ചേതം സംഭവിക്കുന്ന സ്വപ്നങ്ങൾ. മറക്കാൻ ശ്രമിക്കും തോറും തെളിഞ്ഞു വരുന്ന കൂട്ടായ ഒരു ഭൂതകാലം.
ഒറ്റപ്പെടലുകളുടെ തീവ്ര വേദന. നിസ്സഹായതകൾ. ഒരു വശത്ത് മാത്രമല്ല അത് സംഭവിക്കുന്നത് എന്നും മറുവശത്തും സ്ഥിതി സമാനം ആണെന്നും അറിയുമ്പോൾ ആണ് ഈഗോകൾ പോയി തുടങ്ങുക.
വേർപാടുകളുടെ നാളുകൾ രണ്ടു തരം മനുഷ്യരെ കാണിച്ചു തരും. എരിതീയിൽ എണ്ണ ഒഴിക്കുന്ന ഒരു കൂട്ടർ. അവർ ഗ്യാലറിയിൽ ഇരുന്നു കയ്യടിക്കും. സ്ഥിതി വഷളാക്കും. അടുത്ത കൂട്ടർ ആണ് ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവർ. കാര്യാ കാരണ വിവേചനത്തോടെ കാര്യങ്ങൾ പറഞ്ഞു തരുന്നവർ. യോജിപ്പിലും വിയോജിപ്പിലും സ്നേഹവും നന്മയും നീതിബോധവും ഉള്ളവർ.
ദേശീയ പാതയിൽ എവിടെയോ ഒരു പോയിന്റിൽ വാഹനം നിന്നു. വഴികൾ മുന്നിൽ അനന്തമായി നീണ്ടു കിടന്നു.
ഒരുപാടുകാലം ഒന്നിച്ചു യാത്ര ചെയ്ത വഴികൾ. ഇനിയാ യാത്രകൾ ഇല്ല. വഴികൾ അതെ മാതിരി നിലനിൽക്കുന്നു എങ്കിലും.
മടങ്ങി പോരുമ്പോൾ ആ വരികൾ ഓർമയിൽ വന്നു: മഴ നനഞ്ഞ ശലഭം പോലെ തിരികെ യാത്രയായ്.....
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍