മിടുക്കരായ പൊലീസുകാരെ പ്രോൽസാഹിപ്പിക്കണം; കളങ്കം ഉണ്ടാക്കുന്നവരെ പുറത്തുകളയുകയും വേണം; നെയ്യാറ്റിൻകര സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നുഎങ്ങനെയാണ് പൊലീസിന്റെ മനോവീര്യം കാത്തുസൂക്ഷിക്കേണ്ടത് ?
മുരളി തുമ്മാരുകുടി
പ്രളയാനന്തരം കേരളത്തിലെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ആറന്മുളയിലെ വല്ലനയിൽ എത്തിയതായിരുന്നു ഞങ്ങൾ. ഏതാണ്ട് ആയിരത്തോളം വീടുകളുള്ള ഒരു കോളനിയാണത്. മിക്കവാറും ആളുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായതിനാൽ ബഹുഭൂരിപക്ഷം വീടുകളും ഒറ്റ നിലയാണ്. അതിൽ മുക്കാൽ ഭാഗത്തിലും വെള്ളം കയറി വസ്തുവകകൾ ഒക്കെ നശിച്ച് വീടിനകം മുഴുവൻ ചെളിയാണ്.
ഞങ്ങൾ അവിടെ ചെല്ലുമ്പോൾ നൂറുകണക്കിന് ആളുകൾ സ്ത്രീകളും പുരുഷന്മാരും വീടുകൾ വൃത്തിയാക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്. പൊലീസിന്റെ കുറേ വാഹനങ്ങൾ നിർത്തിയിട്ടിട്ടുള്ളതിനാൽ അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നൊന്ന് ശങ്കിച്ചു.
ഇല്ല, പ്രശ്നം ഒന്നുമില്ല. വീടുകൾ വൃത്തിയാക്കാൻ അഞ്ഞൂറോളം പൊലീസുകാർ രാവിലെ എത്തിയിരിക്കുകയാണ് വിവിധ പൊലീസ് സംഘടനകളുടെ നേതൃത്വത്തിൽ. ഞങ്ങൾ ചെല്ലുമ്പോൾ വൈകുന്നേരമായി. അപ്പോഴും അവർ പണിയിൽ മുഴുകിയിരിക്കുന്നു. വീട് വൃത്തിയാക്കൽ മാത്രമല്ല, വീട്ടിലുള്ളവർക്ക് അത്യാവശ്യ വസ്തുക്കളുമായിട്ടാണ് അവർ വന്നത്.
'സാർ, ഞങ്ങൾ കുറെ ദിവസങ്ങളായി ഇവിടെയുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഊഴംവെച്ച് വരികയാണ്. ദുരന്തത്തിന് ശേഷം സ്റ്റേഷനുകളിൽ കുറ്റകൃത്യങ്ങളിൽ കുറവുള്ളതുകൊണ്ട് ഞങ്ങൾക്ക് ഇവിടെ വരാനും സാധിക്കുന്നു.'' അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ ഇന്ദ്രജിത്ത് പറഞ്ഞു.
എനിക്ക് സത്യത്തിൽ രോമാഞ്ചം വന്നു. ലോകത്ത് എത്രയോ ഇടങ്ങളിൽ ദുരന്താനന്തരം സഞ്ചരിച്ചിരിക്കുന്നു. ഏറെ സ്ഥലങ്ങളിലും ദുരന്തം കഴിയുമ്പോൾ അക്രമം കൂടുകയാണ് പതിവ്. ചിലയിടത്തൊക്കെ ദുരിതാശ്വാസവുമായി ചെല്ലാൻ തന്നെ പൊലീസിന്റെയും ചിലപ്പോൾ മിലിട്ടറിയുടേയും സഹായം വേണം. ഇവിടെ, എന്റെ നാട്ടിൽ, കുറ്റകൃത്യങ്ങൾ കുറയുന്നു, പൊലീസുകാർ ദുരിതാശ്വാസവുമായി നാട്ടുകാരെ സഹായിക്കുന്നു. 'കേരളമെന്ന പേര് കേട്ടാൽ അഭിമാനപൂരിതം ആകണം അന്തരംഗം' എന്നൊക്കെ പാടിയിട്ടുണ്ടെങ്കിലും ആ ദിവസങ്ങളിലാണ് അതിന്റെ അർത്ഥം അറിഞ്ഞാസ്വദിച്ചത്.
സാധാരണഗതിയിൽ പൊലീസിന്റെ ഇങ്ങനൊരു മുഖം നാം കാണാറില്ല. വൈപ്പിനിൽ നിരപരാധിയെ ചവിട്ടിക്കൊല്ലുന്ന പൊലീസ്, കോട്ടയത്ത് നിരപരാധിയെ കൊലയിലേക്ക് തള്ളിവിടാൻ കൈക്കൂലി മേടിച്ച പൊലീസ് ഇതൊക്കെയാണ് നമുക്ക് കൂടുതൽ പരിചയം. പൊതുവിൽ നമ്മൾ അധികം പൊലീസുമായി ഇടപഴകാത്തതുകൊണ്ട് സിനിമയിലെ പൊലീസ് കഴിഞ്ഞാൽ പിന്നെ ഇതുപോലെ അക്രമങ്ങൾ ഉണ്ടാകുമ്പോൾ പത്രത്തിൽ വരുന്ന പൊലീസിനെ മാത്രമേ നാം കാണുന്നുള്ളൂ. എന്നാലിത് ഇന്നത്തെ കേരളത്തിലെ പൊലീസിന്റെ ശരാശരി മുഖമല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഞാൻ ജീവിച്ചിട്ടുണ്ട്.
എന്റെ ഏറെ സുഹൃത്തുക്കൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ട്. നേരിട്ട് കണ്ടതും അവർ പറഞ്ഞതുമായ കാര്യങ്ങളിൽ നിന്നും നമ്മുടെ പൊലീസ് സേന അതിലൊക്കെ എത്രയോ മുന്നിലാണ് എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല. കേരളത്തിൽ തന്നെ എന്റെ ചെറുപ്പകാലത്ത് പൊലീസിനോടുണ്ടായിരുന്ന പേടിയും വിധേയത്വവും ഒന്നും ഇപ്പോൾ നമുക്കില്ല. ജനാധിപത്യം ആഴത്തിൽ വേരൂന്നിയത്, നമ്മുടെ പൗരാവകാശത്തെപ്പറ്റിയുള്ള ധാരണ വർദ്ധിച്ചത് എല്ലാം ഇതിന് കാരണമാണ്. വിദ്യാഭാസമുള്ള പുതിയ തലമുറ പൊലീസിൽ വരുന്നതും പൊലീസിന്റെ സംസ്കാരത്തിൽ വലിയ മാറ്റം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം രണ്ടു പൊലീസുകാരുമായി ഞാൻ തിരുവനന്തപുരം തൊട്ട് എറണാകുളം വരെ യാത്ര ചെയ്തു. യാത്രയിൽ ഒരിക്കൽ പോലും അവർ ഒരു ട്രാഫിക്ക് നിയമവും ലംഘിച്ചില്ല എന്ന് മാത്രമല്ല, വാഹനത്തിലെ ചർച്ചകൾ മുഴുവൻ ചരിത്രവും സാഹിത്യവും ആയിരുന്നു. 'കാക്കിക്കുള്ളിലെ കലാഹൃദയം' എന്നത് ശ്രീനിവാസൻ സിനിമ മാത്രമല്ല. ഈ നല്ല മാറ്റങ്ങളെ നമ്മൾ അറിയണം, അവയേയും അവരേയും പ്രോത്സാഹിപ്പിക്കണം.
ഇതിനിടയ്ക്കാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ ഉണ്ടായതു പോലെ അധികാരത്തിന്റെ ഹുങ്കിൽ ഒരു മനുഷ്യനെ തല്ലാനും വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാനും മടിക്കാത്ത പൊലീസുകാരുടെ കഥ വരുന്നത്. സാധാരണ ഗതിയിൽ പൊലീസുകാർക്കെതിരെ കേസുകൾ വരുമ്പോൾ അതൊക്കെ അല്പം ദുർബലമാക്കി രക്ഷപ്പെടുത്തുകയാണ് രീതി, അല്ലെങ്കിൽ അങ്ങനെ ആണെന്ന് ബഹുഭൂരിപക്ഷം മലയാളികളും വിശ്വസിക്കുന്നു. അത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായാലും അല്ലെങ്കിലും. വ്യക്തിപരം ആകുമ്പോൾ മറ്റു പൊലീസുകാർ അല്പം വർഗ്ഗ സ്നേഹം കാണിക്കുന്നതാകും, ഔദ്യോഗികം ആകുമ്പോൾ 'പൊലീസിന്റെ മനോവീര്യം കെടുത്താതിരിക്കാനാണ്' എന്നൊക്കെ ചിലപ്പോൾ പറയും. പക്ഷെ പുതിയ തലമുറയിലെ ബഹുഭൂരിപക്ഷം പൊലീസുകാരും നിയമം അനുസരിക്കുന്നവരും പുതിയ ലോകത്തിനൊത്ത് പൊലീസിങ് വേണം എന്ന് ആഗ്രഹിക്കുന്നവരും ആകുമ്പോൾ അവരുടെ മനോവീര്യം കെടുന്നത് കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുമ്പോൾ ആണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ആദ്യം അറിയേണ്ടത് നിയമപാലകർ തന്നെയാണ്. മൂന്നാം മുറയൊന്നും വേണ്ടാത്ത ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ക്രമസമാധാന പാലനവും കുറ്റാന്വേഷണവും നടത്താൻ പറ്റുന്ന പരിശീലനവും, ഉപകരണങ്ങളും, സാഹചര്യവും ഒരുക്കിക്കൊടുത്താണ് നമ്മുടെ പുതിയ പൊലീസുകാർക്ക് മനോവീര്യം ഉണ്ടാക്കിക്കൊടുക്കേണ്ടത്.
കേരളത്തിലെ എല്ലാ പൊലീസുകാരും 'ഒന്നാം തരം' ആന്നെന്നോ, നമ്മുടെ മൊത്തം പൊലീസിങ് സംസ്കാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക പൊലീസിങ് പോലെ ആയിട്ടുണ്ടെന്നോ എനിക്ക് അഭിപ്രായമില്ല. അത് പൊലീസുകാരുടെ മാത്രം കുറ്റവും അല്ല. നമ്മുടെ സമൂഹത്തിൽ നിന്നാണ് പൊലീസുകാരും ഉണ്ടാകുന്നത്. അഴിമതിയും അക്രമവും നിലനിൽക്കുന്ന സമൂഹത്തിലെ പൊലീസിലും അഴിമതിയും അക്രമ വാസനയും ഉണ്ടാകും. പക്ഷെ മറ്റെവിടത്തെക്കാളും കൂടുതൽ വിദ്യാഭ്യാസമുള്ള മിടുക്കരായ പൊലീസുകാർ ഉള്ള ഒരു സംസ്ഥാനമാണ് കേരളം.
കൊലപാതകം പോലുള്ള വലിയ കുറ്റകൃത്യങ്ങൾ കേരളത്തിൽ ഓരോ വർഷവും കുറയുകയാണെന്ന് ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ നമ്മുടെ പൊലീസുകാരെ തീർച്ചയായും പ്രോത്സാഹിപ്പിക്കണം. അതിന് വേണ്ടിത്തന്നെ പൊലീസിന് കളങ്കം ഉണ്ടാക്കുന്നവരെ പുറത്തുകളയുകയും വേണം. കെവിൻ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ എസ് ഐ യെ പിരിച്ചു വിട്ടത് നല്ല തുടക്കമാണ്. അധികാരം തെറ്റായി ഉപയോഗിക്കുന്ന പൊലീസുകാർക്ക് ഒരു പാഠമാണ്. ബഹുഭൂരിപക്ഷം വരുന്ന യുവാക്കളായ നല്ല പൊലീസുകാർക്ക് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍