കാട്ടാനകളും കാട്ടുപോത്തുകളും മാനും മ്ലാവും സിംഹവാലനും കരിങ്കുരങ്ങുമെല്ലാം കൈ എത്തും ദൂരത്തിൽ; കാതുകൾക്ക് ഇമ്പമേകാൻ കിളിപ്പാട്ടുകൾ; ദേശടകരടക്കം വിവിധ വർണ്ണത്തിലും രൂപത്തിലുമുള്ള പക്ഷിക്കൂട്ടങ്ങൾ; വെള്ളച്ചാട്ടങ്ങളും അരുവികളും താഴ്വാരങ്ങളും മലനിരകളുമടക്കം വിസമയക്കാഴ്ചകൾ; നെല്ലിയാമ്പതി കാഴ്ചകൾ കണ്ണിന് കുളിരാകുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
പകുതിപ്പാലം(നെല്ലിയാമ്പതി); കാട്ടാനകളും കാട്ടുപോത്തുകളും മാനും മ്ലാവും സിംഹവാലനും കരിങ്കുരങ്ങുമെല്ലാം കൈ എത്തും ദൂരത്തിൽ. കാതുകൾക്ക് ഇമ്പമേകാൻ കിളിപ്പാട്ടുകൾ. ദേശടകരടക്കം വിവിധ വർണ്ണത്തിലും രൂപത്തിലുമുള്ള പക്ഷിക്കൂട്ടങ്ങൾ വലംവയ്ക്കും. വെള്ളച്ചാട്ടങ്ങളും അരുവികളും താഴ്വാരങ്ങളും മലനിരകളുമടക്കം പ്രകൃതി ഒളിപ്പിച്ചിട്ടുള്ള വിസമയക്കാഴ്ചകളും കൺനിറയെ കണ്ടാസ്വദിക്കാം. നെല്ലിയാമ്പതി പകുതിപ്പാലം എസ്സ്റ്റേറ്റ് കേന്ദ്രീകരിച്ച് നടപ്പിൽ വരുത്തിയിട്ടുള്ള ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുള്ള സഫാരിയിലെ നേർകാഴ്ച ഇങ്ങനെയൊക്കെയാണ്.
ബസ്സ് റൂട്ടിൽ നിന്നും ഏകദേശം 15 കിലോമീറ്ററോളം വനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള കെ എഫ് ഡി സി യുടെ അതിഥി മന്ദിരത്തിലെ താമസവും ഇവിടെ നിന്നും വനപാതകളിലൂടെയുള്ള വാഹന സഞ്ചാരവും ട്രക്കിംഗും സന്ദർശകർക്ക് നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല. രണ്ട് മുറികൾ മാത്രമുള്ള കെട്ടിടമാണ് ഇവിടുത്തെ ഇക്കോ ടൂറിസം സെന്ററിൽ സന്ദർശകർക്കായി താമസത്തിന് നൽകുന്നത്.ഈ കെട്ടിടത്തിൽ നിന്നും വനമേഖലയിലേയ്ക്ക് കഷ്ടി 15 മീറ്ററോളം ദൂരമേയുള്ളു.
മ്ലാവും മാനും സിംഹവാലൻ കുരങ്ങുകളും കരിങ്കുരങ്ങുകളും രാപകലന്യേ ഈ കെട്ടിടത്തിനുചുറ്റുമുള്ള വന പ്രദേശത്ത് എത്തുന്നുണ്ട്. കടുവയും പുലിയും കാട്ടുപോത്തും കാട്ടാനയുമെല്ലാം രാത്രികളിലാണ് ഈ ഭാഗത്ത് എത്തും.സംരക്ഷണമൊരുക്കുന്നതിനായി കെട്ടിടത്തിനും സമീപത്തെ ഓഫീസും ചുറ്റും വൈദ്യുത കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്.
ധൈര്യശാലികളായ താമസക്കാർ വൈദ്യുതവേലിക്കിപ്പുറം നിന്ന് വന്യമൃഗങ്ങളെ കാണുക പതിവാണെന്നാണ് ഇവിടുത്തെ ഗൈഡുകൾ നൽകുന്ന വിവരം.പ്രഭാതത്തിൽ താമസ കേന്ദ്രത്തിൽ തങ്ങുന്ന സഞ്ചാരികളെ വനത്തിലൂടെ ജീപ്പിൽ സഫാരിക്ക് കൊണ്ടുപോകുന്നുണ്ട്. ഈ യാത്രയിൽ കാട്ടുപോത്തുകളെയും കാട്ടാനക്കൂട്ടങ്ങളെയും കണ്ടുമുട്ടുക പതിവാണെന്നാണ് ജീവനക്കാരുടെ വെളിപ്പെടുത്തൽ.മലമുഴക്കി വേഴാമ്പൽ ധാരളമായിക്കാണുന്ന പ്രദേശങ്ങളിലൊന്നാണിത്.സിംഹവാലൻ കുരങ്ങുകളുടെ ഏകദേശം 25-ഓളം വരുന്ന ഒരു കൂട്ടമാണ് അടുത്തിടെ ഈ വനമേഖലയിൽ എത്തിയിട്ടുള്ളത്.
ഭീമൻ കരിങ്കുരങ്ങകളാണ് ഇവിടെ കാണപ്പെടുന്നത്.യാത്രയിലുടനീളം മലമുഴക്കി വേഴാമ്പലുകളുടെ ശബ്ദകോലാഹലങ്ങൾ വനമേഖലയുടെ വിവധ ഭാഗങ്ങളിൽ നിന്നും കേൾക്കാം. ട്രക്കിങ് പാതയുടെ അവസാനത്തോടടുത്ത് നിരവധി കെട്ടിടങ്ങളും ആരാധാനാലയുമെല്ലാം തകർന്ന് കിടക്കുന്നതും കാണാം. ഈ ഭാഗത്തുണ്ടായിരുന്ന തോട്ടങ്ങൾ സ്വന്തമാക്കിയിരുന്നവരിൽ ഏതാനും പേരും ഇവിടെ പണിയെടുത്തിരുന്ന നൂറ് കണക്കിന് കുടുംബങ്ങളും ഇവിടെ താമസിച്ചിരുന്നെന്നും തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ താമസക്കാർ കാടിറങ്ങുകയായിരുന്നെന്നും തുടർന്ന് കാലപ്പഴക്കത്താൽ കെട്ടിടങ്ങളും ചാപ്പലുമെല്ലാം നശിക്കുകയായിരുന്നെന്നുമാണ് അന്വേഷണത്തിൽ ലഭ്യമായ വിവരം.
കാടിനുള്ളിലെ വിസ്തൃതമായ ജലാശയം സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നുണ്ട്.കൊടിയ വേനലിലും ഈ തടാകത്തിലെ വെള്ളം വറ്റാറില്ല.വന്യജീവികളിൽ വലിയൊരുവിഭാഗം ദാഹതീർക്കാനെത്തുത്തത് ഇവിടെയാണ്.വൈകുന്നേരങ്ങളിൽ ഈ ജലാശയത്തിന് സമീപമെത്തിയാൽ സംഹമൊഴിയെയുള്ള ഒട്ടുമിക്ക വന്യമൃഗങ്ങളെയും പലപ്പോഴായി കാണാൻ സാധിയിക്കുമെന്നാണ് ജീവനക്കാർ നൽകുന്ന സൂചന. നെല്ലിയാമ്പതി മലനിരകൾ പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടമാണ്.ഈ പാതയിൽ പല സ്ഥലത്തും വ്യൂപോയിന്റുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശവും വ്യൂപോയിന്റുകളിൽ നിന്നാൽ കാണാം.പോബ്സിന്റെ തേയില തോട്ടത്തിലൂടെ സീതാർ കുണ്ടിലേയ്ക്കുള്ള യാത്രയിലും പ്രകൃതി സൗന്ദര്യം നന്നായി ആസ്വദിക്കാം.
ഇവിടെ പോബ്സിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം മുന്നൂറ് മീറ്ററോളം നടന്നാൽ സീതാർകുണ്ടിലെ താഴ്വര കാണാം.ഉയരത്തിൽ നിന്നും ഒഴുകിയെത്തി അഗാതതയിലേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് വർഷകാലത്ത് ഇവിടുത്തെ പ്രധാന ആകർഷക ഘടകം. നല്ല കാലാവസ്ഥയാണെങ്കിൽ ഇവിടെ നിന്നാൽ താഴെ പാടങ്ങളും വീടുകളും ഫാക്ടറികളുമൊക്ക പൊട്ടുപോലെ കാണം.ചുള്ളിയാർ,മീങ്കര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും ഇവിടെ നിന്നാൽ ദൃശ്യമാവും.ഉച്ചവെയിലിലും ഇവിടെ ശീതക്കാറ്റ് പതിവാണ്.കണ്ണെത്താദൂരത്തോളം പരന്നുകിടക്കുതേയിലക്കാടും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
വനവാസകാലത്ത് രാമ-ലക്ഷമണൻന്മാരും സീതയും ഇവിടെ കഴിഞ്ഞിരുന്നു എന്നാണ് ഈ പ്രദേശത്തെക്കുറിച്ച് കൂടുതൽ പ്രചരിച്ചിട്ടുള്ള ഐതീഹ്യം. കേശവൻപാറ വ്യൂപോയിന്റ്,കാരപ്പാറ വെള്ളച്ചാട്ടം ,തൂക്കുപാലം സർക്കാർ വക ഓറഞ്ച് ഫാം എന്നിവയും ഇവിടേയ്ക്കുള്ള യാത്രയിൽ സഞ്ചാരികളെ സന്ദർശിയിക്കാനാവും. വനം വിസന കോർപ്പറേഷന്റെ തൃശ്ശൂർ ഡിഷനുകീഴിൽ പകുതിപ്പാലം സബ്ബ് യൂണിറ്റിനാണ് ഇക്കോടൂറിസം പദ്ധിതിയുടെ നടത്തിപ്പ് ചുമതല. ഈ സബ് യൂണിറ്റിന്റെ കീഴിൽ പകുതിപ്പാലം,പോത്തുമല,ബീയാട്രീസ്,മീരാഫ്ലോറസ്,റോസറി എന്നീ അഞ്ച് എസ്റ്റേറ്റുകളുണ്ട്.ഇതിൽ ബീയാട്രീസ്,മീരാഫ്ലോറസ്,റോസറി എന്നി എസ്റ്റേറ്റുകൾ തോട്ടപരിപാലനത്തിനും വിള ശേഖരണത്തിനുമായി സർക്കാർ കെ എഫ് ഡി സിക്ക് കൈമാറിയിട്ടുള്ളവയാണ്.
പകുതിപ്പാലം എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇക്കോടൂറിസം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പറമ്പിക്കുളം വന്യമൃഗ സങ്കേതത്തോട് അതിർത്തി പങ്കിടുന്ന വനപ്രദേശങ്ങളിലൂടെയാണ് ട്രക്കിങ് -സഫാരി പാതകൾ കടന്നുപോകുന്നത്.കോയമ്പത്തൂരിൽ നിന്നും 120 കിലോ മീറ്ററും പാലക്കാട് നിന്ന് 65 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. സമുദ്രനിരപ്പിൽ നിന്നും 3500-ളം അടിവരെ ഉയരത്തിലാണ് പകുതിപ്പാലം ഇക്കോ ടൂറിസംസെന്റർ സ്ഥിതിചെയ്യുന്നത്. കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ ഇവിടെ എസ്റ്റേറ്റുകളിൽ വിളപരിപാലനം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന കാപ്പി,ഏലം ,കുരുമുളക് എന്നിവയ്ക്ക് വിപണിയിൽ വൻ ഡിമാന്റ് ലഭിക്കുന്നുണ്ട്.വനംവികസന കോർപ്പറേഷന്റെ വിൽപ്പനകേന്ദ്രങ്ങൾ വഴിയാണ് പ്രധാനമായും ഇവ വിറ്റഴിക്കുന്നത്.
സഞ്ചാരികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതൽപ്പേർക്ക് ഇവിടെ താമസ സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ടെന്റുകൾ സ്ഥിപിക്കുന്നതിനും കെ എഫ് ഡി സി നീക്കം നടത്തുന്നുണ്ട്. ഓഫ് റോഡ് ഡ്രൈവ് താൽപര്യപ്പെടുന്നവർക്ക് കാരാസൂരി -മിന്നാമ്പാറ പ്രദേശത്ത്് ഇതിനുള്ള സൗകര്യവും ലഭ്യമാണ്.അസിസ്റ്റന്റ് മാനേജർ വൈ സൂനീറാണ് ഇക്കോടൂറിസം പ്രവർത്തങ്ങളുടെ വിജയകരമായ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍