കേരളം കാണാത്തവൻ കർണാടകത്തിലെ കൂർഗ് കാണുമ്പോൾ എട്ടിന്റെ പണി; സ്വന്തം നാടിനെ പുച്ഛത്തോടെ മാത്രം നോക്കിക്കാണുന്ന മലയാളികൾ അറിയാൻ സി.ടി. വില്യം
സി ടി വില്യം
നമ്മുടെ വിനോദസഞ്ചാര മേഖല മൊത്തം ഒരു വ്യവസായമായി അധപതിച്ചിരിക്കുന്നു. നേരും നെറിയും ഇന്ന് ഈ മേഖലക്ക് കൈമോശം വന്നിരിക്കുന്നു. നാം ഇപ്പോൾ കാണുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പലതും യഥാർത്ഥത്തിൽ അങ്ങനെയല്ല. അങ്ങനെയൊക്കെ അതിനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ സർക്കാരും വിനോദസഞ്ചാര വകുപ്പും അതിദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.
ആരാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഇത്തരത്തിൽ നേരും നെറിയും കെട്ട അവസ്ഥയിൽ എത്തിക്കുന്നത്. സർക്കാരിനും വിനോദ സഞ്ചാര വകുപ്പിനും ഈ മേഖലയിൽ പണിയെടുക്കുന്ന യാത്രാസേവന ദാതാക്കളായ ട്രാവൽ ബിസിനസ് സ്ഥാപനങ്ങൾക്കും വെബ്സൈറ്റുകൾക്കും അവരുടെ ഉപ്പും ചോറും തിന്നുവളരുന്ന യാത്രാ വിവരണ പത്രപ്രവർത്തകർക്കും സമൂഹമാധ്യമ ബ്ലോഗ്ഗർമാർക്കും ഇതിൽ കാര്യമായ കയ്യുണ്ട്. സർക്കാരും വിനോദസഞ്ചാര വകുപ്പും അത്തരത്തിൽ വഴിപിഴച്ചുപോകുന്നത് ടൂറിസം വഴി സ്വരൂപിക്കേണ്ട അധിക വരുമാനത്തെക്കുറിച്ചുള്ള ഉത്കണ്ട കൊണ്ടാണെന്ന ആനുകൂല്യത്തിന്മേൽ നമുക്ക് അവരെ വെറുതെ വിടാം.
എന്നാൽ ട്രാവൽ ബിസിനസ് സ്ഥാപനങ്ങളും അവരുടെ ഉപ്പും ചോറും തിന്നുവളരുന്ന ബഹുഭൂരിപക്ഷം യാത്രാ വിവരണ പത്രപ്രവർത്തകരും സമൂഹമാധ്യമ ബ്ലോഗ്ഗർമാരും അങ്ങനെയല്ല. അവർ സത്യത്തിലും ഇവിടുത്തെ ജനങ്ങളേയും വിനോദ സഞ്ചാരികളേയും അക്ഷരാർത്ഥത്തിലും പറ്റിക്കുകയാണ്. ചിത്രങ്ങളേയും വീഡിയോകളേയും അത്യാധുനിക സോഫ്റ്റ്വെയർ മുഖാന്തിരം കൃത്രിമമായി നിറവും ചലനഗതിയും ചേർത്തു പടച്ചുണ്ടാക്കുന്ന വാർത്തകളും ദൃശ്യങ്ങളുമാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. ഇത്തരം വർത്തമാന പ്രചാരണം ഏറെക്കുറെ മുഴുവനും കാശിനോ തത്തുല്യമായ ദ്രവ്യങ്ങൾക്കോ വേണ്ടി നിർവ്വഹിക്കുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്.
നമ്മുടെ ട്രാവൽ വെബ്സൈറ്റുകൾ പലതും വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് നമുക്ക് തരുന്ന വിവരങ്ങളെല്ലാം തന്നെ ഊതിവീർപ്പിച്ചവയാണ് എന്നുമാത്രമല്ല അവയൊക്കെ സത്യത്തിനും നീതിക്കും നിരക്കാത്തതുമാണ്. കൃത്യമായി പഠിച്ചാൽ നമുക്ക് മനസ്സിലാവുന്നത് അവയൊക്കെ കാലഹരണപ്പെട്ട വസ്തുതകളും വിവരണങ്ങളും ആണെന്നാണ്. അഞ്ചോ ആറോ ഇത്തരം വെബ്സൈറ്റുകൾ പരിശോധിച്ചാൽ നമുക്ക് ഇത് വ്യക്തമാവും. ഇവയിലൊക്കെ ഒരേ വിവരണം തന്നെയായിരിക്കും കൊടുത്തിരിക്കുക. അത് മിക്കവാറും സർക്കാരിന്റെയോ വിനോദ സഞ്ചാര വകുപ്പിന്റെയോ അതുമല്ലെങ്കിൽ വിക്കിപീഡിയയുടെയോ ഏതോ കാലത്തെ പരിഷ്കരിക്കപ്പെടാത്ത വിവരണങ്ങളുടെയും വസ്തുതകളുടെയും അസ്സൽ പകർപ്പായിരിക്കും. അതോടൊപ്പം ഇവർ കൊടുക്കുന്ന കൃത്രിമമായുണ്ടാക്കിയ ചിത്രങ്ങളും വീഡിയോകളുമാണ് സത്യത്തിന്റെ മുഖം വികൃതമാക്കുന്നത്.
ഇത്തരത്തിലുള്ള മനോജ്ഞ മനോഹരങ്ങളായ ചിത്രങ്ങളും വീഡിയോകളും കണ്ടുകൊണ്ട് നാം വിനോദ കേന്ദ്രങ്ങളിലെത്തുമ്പോഴാണ് വസ്തുതകൾ തകിടം മറയുന്നത്. ഇവർ മുഖാന്തിരം നാം ബുക്ക് ചെയ്ത താമസസ്ഥലം, ഭക്ഷണം മുതൽ ഇവർ നമ്മേ വല്ലാതെ മോഹിപ്പിച്ച വിനോദ സഞ്ചാര ചിത്രങ്ങളും ദൃശ്യങ്ങളും വരെ പച്ച കള്ളമായിരുന്നുവെന്ന സത്യം നമുക്ക് ബോധ്യമാവുന്നത് നാം ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുമ്പോഴാണ്.
എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ പ്രതിപാദിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഞാൻ ഈയ്യിടെ അനുഭവിച്ച ഒരു വിനോദസഞ്ചാര കേന്ദ്രത്തെ കുറിച്ച് മാത്രം പറയാം. ഇത്തരത്തിലുള്ള ഒരു ട്രാവൽ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്താണ് ഞാൻ ഈയ്യിടെ കർണാടകത്തിലെ കൂർഗ് അഥവാ കുടക് എന്നിടത്ത് എത്തിയത്. വനശ്രീ എന്ന പേരിലുള്ള ഈ ഹോം സ്റ്റേ ക്ക് രണ്ടുരാത്രിയുടെ ഒരു പാക്കേജിന് ജി.എസ്.ടി. അടക്കം എട്ടായിരം രൂപയാണ്, ഭക്ഷണം ഒഴികെ വിലയിട്ടത്. ഒരു കന്നഡ പത്രപ്രവർത്തകനാണ് ഈ ഹോം സ്റ്റേ യുടെ ഉടമ.
എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളേയും പോലെ സ്ഥലത്തിനും ഭൂപ്രകൃതിക്കും ഇണങ്ങുന്ന വിധം നല്ല ആകർഷകമായ പേരുകളും വിവരണങ്ങളുമാണ് ഇവർ ഇത്തരം താമസ സ്ഥലങ്ങൾക്ക് നൽകുക. എന്നാൽ ഞാൻ വനശ്രിയിൽ എത്തുമ്പോൾ വെബ്സൈറ്റിൽ കൊടുത്ത ചിത്രവും വിവരണവും നാം നേരിൽ കാണുന്ന ചിത്രവും വിശദാംശങ്ങളും തമ്മിൽ അജഗജാന്തരം മാറ്റമുണ്ടായിരുന്നു. ഇത് ഏറെക്കുറെ എല്ലാ താമസ സ്ഥലങ്ങൾക്കും ബാധകമായിരിക്കും. അതിനേക്കാൾ രസകരമായ വസ്തുത ഈ താമസ സ്ഥലത്തിന്റെ യഥാർത്ഥ വാടക മൂന്നു ദിവസത്തേക്ക് കേവലം 2400 രൂപ മാത്രമാണെന്ന് ഈ താമസ സ്ഥലത്തിന്റെ നടത്തിപ്പുകാരൻ പവൻ പറയുന്നു. അപ്പോൾ ട്രാവൽ വെബ്സൈറ്റും, വനശ്രി ഹോം സ്റ്റേ ഉടമയും ബ്ലോഗ്ഗർമാരും കൂടി എന്നിൽ നിന്ന് കൊള്ളയടിച്ചത് ഏകദേശം 6000 രൂപയാണെന്നോർക്കുക. കാര്യങ്ങൾ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. ഞാൻ ഈ പരിസരത്ത് ചുറ്റിക്കറങ്ങിയപ്പോൾ മനസ്സിലാക്കാനായത് ഇതിലും കുറവിലും ഇവിടെ താമസസ്ഥലങ്ങൾ ലഭ്യമായിരുന്നു എന്നാണ്. എന്തായാലും നടത്തിപ്പുകാരൻ പവനന്റെ ഭക്ഷണം വളരെ സ്വാദിഷ്ടമായിരുന്നു എന്ന് പറയാതെ വയ്യ.
വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടുള്ള നമ്മുടെ ഇന്റർനെറ്റ് വിവര സങ്കേതങ്ങൾ നമ്മെ പലപ്പോഴും വഞ്ചിക്കുന്നതിന്റെയും ഊരാക്കുടുക്കിൽ വീഴ്ത്തുന്നതിന്റെയും ഒരു ചെറിയ അനുഭാവോദാഹരണമാണ് ഞാൻ ഇവിടെ കൊടുക്കുന്നത്. നമ്മൾ അത്തരത്തിൽ എത്തിപ്പെടുന്ന കുടുക്കുകൾ ഇവിടെയും അവസാനിക്കുന്നില്ല.
നമ്മൾ ഇന്റർനെറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ താമസ സ്ഥലം ഉറപ്പുവരുത്താൻ നമുക്ക് പണം ഭാഗികമായോ മുഴുവനായോ മുൻകൂറായി കൊടുക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ നമുക്ക് പിന്നീട് താമസസ്ഥലം മാറുകയും അസാധ്യമാണ്. ഈ സാഹചര്യത്തിൽ നാം വീണ്ടും ഹോം സ്റ്റേ ഉടമയുമായി ബന്ധപ്പെടുമ്പോൾ നല്ലവൻ എന്നുതോന്നിക്കുന്ന അയാൾ നമുക്ക് മറ്റൊരു ഉപായവും പറഞ്ഞുതരും. അതിങ്ങനെ. നമ്മൾ താമസ സ്ഥലം ബുക്ക് ചെയ്ത ട്രാവൽ വെബ്സൈറ്റുമായി ബന്ധപ്പെട്ടുകൊണ്ട് നമ്മുടെ ബുക്കിങ് ഇന്റർനെറ്റ് മുഖാന്തിരം തന്നെ ക്യാൻസൽ ചെയ്യുന്നു. അപ്പോൾ നമുക്ക് ജി.എസ്.ടി. വകയിൽ ഏകദേശം ആയിരം രൂപയോളം ഈ നല്ല മനുഷ്യൻ വിട്ടുതരുന്നു. ഇവിടെ രണ്ട് കുതന്ത്രം നടക്കുന്നു. ഒന്ന്, നമ്മുടെ ഹോം സ്റ്റേ ഉടമയുടെ ബിസിനസ് വിഹിതമായ നികുതി കൊടുക്കാതെ അയാൾ സർക്കാരിനെ പറ്റിക്കുന്നു. നാമും അതിനു ഗത്യന്തരമില്ലാതെ കൂട്ടുനിൽക്കുന്നു. രണ്ട്, മിക്കവാറും അനധികൃതമായി നടത്തുന്ന ഈ ഹോം സ്റ്റേ ഉടമ സർക്കാരിന്റെ രേഖകളിൽ പെടാതെ തടിയൂരുന്നു. കർണാടകത്തിലെ മാത്രം കണക്കുകൾ പരിശോധിച്ചതിൽ നിന്ന് എനിക്ക് മനസ്സിലാക്കാനായത് ഇവിടെ ഇത്തരം ഏകദേശം 5000 ഹോം സ്റ്റേകൾ ഉണ്ടെന്നാണ്. അവയിൽ 500 എണ്ണത്തിനു മാത്രമാണ് നിയമപ്രകാരമുള്ള സർക്കാരിന്റെ അനുമതി പത്രങ്ങളുള്ളൂ എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.
ഇതൊക്കെയാണെങ്കിലും ഇവിടുങ്ങളിലെ ഹോം സ്റ്റെകൾ ഒട്ടുമിക്കവാറും ലാഭത്തിലാണ്. അതെന്തുകൊണ്ട് എന്നും പരിശോധിക്കേണ്ടതാണ്. ഇവിടേക്ക് വരുന്നവരിൽ ഭൂരിഭാഗവും കേരളത്തിൽനിന്നുള്ളവരാണ്. കേരളത്തിന്റെ അതിർത്തി പ്രദേശമായ ഇവിടെ എത്തിച്ചേരുന്നതിന്നും വലിയ പ്രയാസമില്ല. എന്നാൽ ഇവിടെനിന്നുള്ള വിവരങ്ങൾ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഇവിടെയെത്തുന്ന കൂടുതൽ മലയാളികളും മദ്യപാന ആഘോഷങ്ങൾക്കും മറ്റു അവിഹിത വ്യവഹാരങ്ങൾക്കുമാണെന്നാണ്. മദ്യം, മദിരാക്ഷി, ലഹരിമരുന്നു വ്യവഹാരങ്ങൾ മറ്റു അവിഹിതങ്ങൾ എല്ലാം ഇവിടെ നിർഭയം നിരന്തരം നടക്കുന്നു. ഇവിടെ നമുക്ക് ആരെയും ഭയക്കേണ്ടതില്ല. ഈ വനാന്തര പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഇത്തരം അനധികൃത താമസ താവളങ്ങളിൽ ഒരു പൊലീസും ഉദ്യോസ്ഥരും എത്തില്ല. കാരണം അവർക്കുള്ളതെല്ലാം ഈ അനധികൃത ഒളിത്താവള ഉടമകൾ എത്തിക്കുന്നുണ്ടായിരിക്കണം.
ഇനി കൂർഗ്ഗിലെ കാണാകാഴ്ച്ചകളിലേക്ക് കടക്കാം. ഇവിടുത്തെ കാഴ്ച്ചകൾക്ക് മഴക്കാലമായിരിക്കും കൂടുതൽ നല്ലതെന്ന് വേണമെങ്കിൽ പറയാമെങ്കിലും കേരളം കണ്ടിട്ടുള്ള ഒരു ശരാശരി കേരളീയന് കൂർഗ് വിശേഷിച്ചൊരു കാഴ്ച്ചകളും സമ്മാനിക്കുന്നില്ല എന്നതാണ് സത്യം. ഇവിടെ ഏകദേശം പത്തോളം പ്രധാന വിനോദസഞ്ചാര ആകർഷക കേന്ദ്രങ്ങൾ ഉള്ളതായാണ് പറയപ്പെടുന്നത്. അവയിങ്ങനെ. അബി വെള്ളച്ചാട്ടം, ബ്രഹ്മഗിരി കൊടുമുടി, ദുബേര ആന പാർക്ക്, ഇരുപ്പൂ വെള്ളച്ചാട്ടം, നാഗർഹോൾ നാഷണൽ പാർക്ക്, ചേട്ടള്ളി കാപ്പിത്തോട്ടങ്ങൾ, രാജാ സീറ്റ്, മണ്ടാലപ്പട്ടി കുന്നിൻ താഴ്വരകൾ, സുവർണ്ണ ബൗദ്ധ ക്ഷേത്രം, കാവേരി നിസ്സർഗ്ഗ ദാമം. വേറെയും ആകർഷക കേന്ദ്രങ്ങൾ ഉള്ളതായും പറയപ്പെടുനുണ്ട്. എന്നാൽ ഈ പറയുന്ന വിനോദ സഞ്ചാര ആകർഷക കേന്ദ്രങ്ങളൊന്നുംതന്നെ കേരളം കണ്ട വിനോദസഞ്ചാരികൾക്ക് കേമങ്ങളാവാൻ തരമില്ല.
ഞാൻ കൂർഗ്ഗിൽ കണ്ട ഈ ആകർഷക കേന്ദ്രങ്ങളൊന്നും തന്നെ ഒരു കേരളീയനായ വിനോദ സഞ്ചാരിയെന്ന നിലയിൽ ആകർഷക കേന്ദ്രങ്ങളെന്നുപറയാൻ ഞാൻ തയ്യാറല്ല. നമ്മുടെ കൊച്ചു കേരളത്തിന്റെ കാസർഗോഡ് മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന വിനോദസഞ്ചാര ആകർഷക കേന്ദ്രങ്ങളോട് കിടപിടിക്കാൻ കഴിവുള്ള ഒരു ആകർഷക വിനോദ കേന്ദ്രവും കർണാടകത്തിൽ അഥവാ ഇവിടെ കൂർഗിൽ ഇല്ല എന്നുതന്നെ പറയേണ്ടിവരും. നമ്മുടെ വയനാടും, നിലമ്പൂരും, ഗുരുവായൂരും, അതിരപ്പിള്ളിയും, കൊച്ചിയും, മൂന്നാറും , ആലപ്പുഴയും, ഇടുക്കിയും, തേക്കടിയും, പൊന്മുടിയും, കോവളവും, കുമരകവും, മട്ടാഞ്ചേരിയും, കന്യാകുമാരിയും കേരളത്തിന്റെ തീരദേശങ്ങളും, ബീച്ചുകളും, ജല സംഭരണികളും കാടുകളും, ക്ഷേത്രങ്ങളും, നദികളും, പുഴകളും എല്ലാതന്നെ മികച്ചവയാണ്. എന്നാൽ നമ്മുടെ വിനോദസഞ്ചാരികളിൽ പലരും കേരളം മുഴുവനും കാണാതെയാണ് കേരളത്തിനു പുറത്തും വിദേശത്തും വിനോദസഞ്ചാരം നടത്തുന്നത് എന്നതാണ് ആശ്ചര്യകരമായ വസ്തുത.
ഒരു ഉദാഹരണത്തിന്നായി ഞാൻ കൂർഗ്ഗിലേക്ക് തന്നെ തിരിച്ചുവരട്ടെ. ഇവിടുത്തെ പ്രമാദമായ അബി വെള്ളച്ചാട്ടം നമ്മുടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ആയിരത്തിൽ ഒരംശം പോലുമില്ല. പ്രേത ബാധയേറ്റതുപോലെ ഇവിടുത്തെ കാപ്പിത്തോട്ടങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നത് കാണാം. നമ്മുടെ ഗുരുവായൂരിലെ ആനക്കോട്ടയും തേക്കടി ആന വനകേന്ദ്രങ്ങളും കണക്കിലെടുക്കുമ്പോൾ ഇവിടുത്തെ ദുബേര ആനപാർക്ക് ഒരു കളിപ്പാട്ടം പോലെ ശുഷ്കിതമാവുന്നു. ഇവിടുത്തെ ആകർഷക കേന്ദ്രങ്ങളായ ക്ഷേത്ര പരിസരങ്ങളും വൃത്തിയിലും വെടിപ്പിലുമല്ല സംരക്ഷിക്കപ്പെടുന്നത്. നിസ്സർഗ്ഗ ദാമും രാജാ സീറ്റും ജലസംഭരണി പ്രദേശങ്ങളും സമ്പൂർണ്ണമായും മാലിന്യം നിറഞ്ഞുകിടക്കുന്നു. ആകെക്കൂടി ഒരു ആശ്വാസത്തിന് ഇവിടുത്തെ ഒരു സുവർണ്ണ ബുദ്ധ ക്ഷേത്രം മാതമുണ്ട് വിനോദ സഞ്ചാരികൾക്ക് കാണാൻ.
എല്ലാ ആകർഷണ കേന്ദ്രത്തിലേക്കുമുള്ള വഴികളും ദുഷ്കരങ്ങളാണ്. എല്ലാം എടുത്തുപറഞ്ഞുകൊണ്ട് സമയം കളഞ്ഞിട്ടു കാര്യമില്ലല്ലോ. ഇവിടുത്തെ കുന്നുകൾക്കോ പുഴകൾക്കോ ക്ഷേത്രങ്ങൾക്കോ ഉദ്യാനങ്ങൾക്കോ പാർക്കുകൾക്കോ എന്തിന് റോഡുകൾക്ക് പോലും കേരളത്തോളം മികവില്ല എന്നുപറയേണ്ടിവരുന്നു. മാത്രമല്ല, കേരളത്തെ അപേക്ഷിച്ച് പറയുകയാണെങ്കിൽ ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും തന്നെ സർക്കാർ തീരെ പരിപാലിക്കപ്പെടുന്നില്ലെന്നുവേണം പറയാൻ.
ഇതെക്കുറിച്ചൊക്കെ ഇവിടുത്തെ ബന്ധപ്പെട്ടവരോട് ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരവും പ്രതികരണവും രസാവഹമായിരുന്നു. അതിമനോഹരമായ കേരളം കണ്ടവർക്ക് കൂർഗ് യാതൊരു കാരണവശാലും ആസ്വാദ്യകരമാവില്ല എന്നവർ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല, ഇത് കർണാടകത്തിൽ ഉള്ളവർക്ക് ഒന്നോ രണ്ടോ ദിവസം മാറിത്താമസിക്കാൻ മാത്രം കൊള്ളാവുന്ന സ്ഥലമാണെന്നും അവർ പറയുന്നു. ഇതൊരു വിനോദ സഞ്ചാരകേന്ദ്രത്തെക്കാൾ ഉപരി സ്റ്റേക്കേഷൻ കേന്ദ്രമാണെന്നും അവർ ഉറപ്പിച്ചുപറയുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പോരായ്മകളെക്കുറിച്ചു പ്രതിപാദിച്ചപ്പോൾ അവരുടെ പ്രതികരണം സർക്കാരിന്നും വിനോദ സഞ്ചാര വകുപ്പിന്നും എതിരായിരുന്നു.
എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള മലയാളികൾ ഇവിടേക്ക് ഒഴുകുന്നുവെന്നതിന് ഒരുത്തരമേ ഉള്ളൂ; നാം ഇനിയും നമ്മുടെ കേരളം ഭാഗികമായെങ്കിലും കണ്ടിട്ടില്ല; അല്ലെങ്കിൽ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ആപ്തവാക്യം ഇവിടെ സത്യമാവുന്നു; അതുമല്ലെങ്കിൽ സ്വന്തം നാടിനെ പുച്ഛത്തോടെ മാത്രം നോക്കിക്കാണുന്ന മലയാളിയുടെ കൊള്ളരുതാത്ത അഹങ്കാരമാവാം പൊങ്ങച്ചമാവാം.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്