ഓണം ചില നുറുങ്ങിയ ചിന്തകളിലൂടെ
സന്തോഷ് പവിത്രമംഗലം
വീണ്ടും ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഒരു ഓണം വരവായി. ഈ ഒരു സമയത്ത്, ഓണക്കാലത്തേക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചു. കുട്ടിക്കാലത്തെ എന്റെ ഓണം അതിശ്രേഷ്ഠമായിരുന്നു. അത് ഇന്നത്തെപ്പോലെ വ്യാവസായികമായിരുന്നില്ല. ചാനലുകൾക്കുള്ള കൊയ്ത്ത് കാലവും ആയിരുന്നില്ല. 18 വയസ്സുമുതൽ ഏകദേശം 25 വയസ്സിന് താഴെയുള്ള നമ്മുടെ സിനിമാ ലോകത്തെ നടിമാർ ഒരു കസവ് സാരി ഉടുത്ത് അണിഞ്ഞൊരുങ്ങി മിനി സ്ക്രീനിൽ വന്ന് വാചാലരാകുമ്പോൾ എനിക്ക് അവരോട് സഹതാപം തോന്നാറുണ്ട്. ചാനലുകൾക്ക് വേണ്ടി എഴുതി പഠിച്ച ചില ഡയലോഗുകൾ. 'എന്റെ കുട്ടിക്കാലത്തെ ഞങ്ങളുടെ തറവാട്ടിലെ ഓണം' എന്നൊക്കെ പറഞ്ഞ് കത്തിക്കയറുമ്പോൾ ഏകദേശം 30 വർഷം മുമ്പെങ്കിലും തനിമയാർന്ന ഓണം കേരള മണ്ണിന് നഷ്ടപ്പെട്ടുവെന്ന് പറയുമ്പോൾ അല്പം വേദന തോന്നാറുണ്ട്.
മുപ്പതു വർഷം എന്നത് യഥാർത്ഥ കണക്ക് അല്ലാ എങ്കിൽ കൂടി, എന്ന് കേരളത്തിന്റെ കാർഷിക സമ്പത്ത് നിലച്ചോ, അന്ന് മുതൽ ഓണം എന്ന് പറയുന്നത് മറ്റ് സംസ്ഥാനക്കാരുടെ ഒരു കൊയ്ത്തുൽസവമായി മാറിക്കഴിഞ്ഞു. ഉപ്പ് മുതൽ വാഴയിലവരെ കടയിൽ നിന്നും വാങ്ങി ഓണം ഒരുക്കേണ്ടി വന്ന മലയാളിയുടെ അവസ്ഥ പരിതാപകരം തന്നെ. ഓണം എന്ന് പറയുന്നത്, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പര്യായയമായിരുന്നു. അടുത്ത വീട്ടിൽ ഓണം ഒരുങ്ങുവാൻ ഒരുവന് സാധിച്ചില്ലെന്ന് അയൽവാസി അറിഞ്ഞാൽ ആ വീട്ടിലേക്ക് ആവശ്യമുള്ളതൊക്കെയും അവനവന്റെ കഴിവ് അനുസരിച്ച് എത്തിച്ച് കൊടുത്ത് ഒരുവൻ പോലും ഓണം ഉണ്ണാത്ത അവസ്ഥ ഉണ്ടാകാതെ നോക്കിയിരുന്നു. എന്നാൽ നമ്മുടെയൊക്കെ ഭാഗ്യം കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടും കേരളത്തിൽ ഒരു കാലത്ത് ഒരു വിഭാഗം അനുഭവിച്ച ദാരിദ്ര്യ ദുഃഖങ്ങൾ മാറി.
അതൊക്കെ ജീവിതത്തിന്റെ ഒരു വശം. ഞാൻ ഇവിടെ പറയാൻ തുടങ്ങിയത് എന്റെ കുട്ടിക്കാലവും ഓണവും. എന്റെ ഫേസ് ബുക്ക് പേജിൽ സുഹൃത്തുക്കൾ ഓണം ആശംസിച്ചത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. നാമും നമ്മുടെ നാടും വളരെയധികം പുരോഗമിച്ചു. ഈ പുരോഗതിയുടെ പാതയിൽ കൂടി നാം സഞ്ചരിക്കുമ്പോൾ നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ ഒരുമിനിട്ട് എങ്കിലും നാം അറിയാതെ നമ്മുടെ മനസ് പഴയ ഒരു കാലഘട്ടത്തിലേക്ക് പോകും. ചിലത് കയ്പേറിയതാകാം, ചിലത് മാധുര്യമുള്ളതാകാം. അങ്ങനെ ഒരു ചിന്ത കഴിഞ്ഞ ദിവസം എന്റെ മനസ്സിലൂടെ കടന്നുപോയി. നാട്ടിലുള്ള എന്റെ ഒരു സുഹൃത്തിനോട് ഞാൻ തിരക്കി, 'ഓണമൊക്കെ എത്തറ്റമായി' അപ്പോൾ ആ വ്യക്തി പറഞ്ഞു, തുടക്കമെന്നോണം ഉപ്പേരി വറത്തൂ. എനിക്ക് അല്പം പ്രയാസം തോന്നി. സ്വന്തം വീട്ടിൽ ഒരു ഉപ്പേരി വറക്കുന്നത് കണ്ടിട്ട് ഏകദേശം 25 വർഷമെങ്കിലും ആയിട്ടുണ്ടാകും. അമ്മ വറുത്ത് ഇടുന്ന ഉപ്പേരി, ചൂട് മാറാതെ തന്നെ മൺ ചട്ടിയിൽ നിന്നും പെറുക്കി തിന്നുകയും, കുറച്ച് എടുത്ത് പോക്കറ്റിൽ ഇട്ട് ഊഞ്ഞാൽ ആടുമ്പോൾ കൊറിക്കുകയും ചെയ്തിരുന്ന പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണം. ആ കാലത്ത് പ്രകൃതിപോലും മനുഷ്യന് വിധയപ്പെട്ടിരുന്നു. മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ചിരുന്നു. മനുഷ്യന് മണ്ണിന്റെ മണമുണ്ടായിരുന്നു.
എന്റെ സുന്ദരമായ ഗ്രാമത്തിൽ ചിങ്ങമാസം ആദ്യം തന്നെ കൊയ്ത്ത് കഴിഞ്ഞിരിക്കും. കൃഷി ഉള്ളവനും ഇല്ലാത്തവനും പുത്തരിച്ചോറ് കൊണ്ട് ഓണം ഒരുങ്ങാം. കൂടാതെ മറ്റ് കൃഷികളുടെയും വിളവെടുപ്പ് ചിങ്ങമാസത്തിൽ തന്നെയാകും. ഏത്തക്കുല, കപ്പ, കാച്ചിൽ, ചേമ്പ്, ചേന എന്നു വേണ്ട, ഒരു കർഷക കുടുംബത്തിന് ഓണം ഒരുങ്ങുവാൻ വേണ്ടതെല്ലാം സ്വന്തം പറമ്പിൽ ഉത്പാദിപ്പിച്ചിരുന്ന കാലം. ഇതിന്റെ ഒരു വിഹിതം വീട്ടിൽ കൃഷിയിൽ സഹായിച്ച ജോലിക്കാർക്കുള്ളതായിരുന്നു.
ഉത്രാട ദിവസം രാവിലെതന്നെ എന്റെ പിതാവ് ധാന്യങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ കയറി ഓരോരുത്തർക്കുമുള്ള വിഭവങ്ങൾ ഓരോ കുട്ടികളിൽ ആക്കി വയ്ക്കും. സഹായത്തിനായി എന്നെയും കൂട്ടുമായിരുന്നു. ജോലിക്കാർ വരുന്നതനുസരിച്ച് ഓരോരുത്തരുടെയും പങ്ക് കൊടുക്കും. തേങ്ങ, കപ്പ, ചേമ്പ്, കാച്ചിൽ, വാഴയ്ക്കാ, കൂടാതെ തൊഴുത്തിന്റെ മുകളിൽ പടർന്ന് പച്ചവിരിച്ച് കിടക്കുന്ന കുമ്പളത്തിൽ നിന്നും ഓരോ കുമ്പളം അങ്ങനെ എന്തൊക്കെ നടുധാന്യങ്ങൾ ദൈവം ഞങ്ങൾക്ക് നല്കിയിരുന്നോ അതിന്റെ ഒരു പങ്ക് ഞങ്ങളെ സഹായിച്ച ജോലിക്കാർക്കുള്ളതായിരുന്നു.
എന്റെ അച്ഛാച്ചന്റെ ഭാഗത്തുനിന്നും ഇത്രയും നല്കുമ്പോൾ അമ്മയെ സഹായിക്കുന്ന സ്ത്രീകൾക്കും അമ്മയുടെതായ ഒരു വിഹിതം അടുക്കള ഭാഗത്തുനിന്നും നല്കുമായിരുന്നു. സ്വന്തം വയലിൽ നിന്നും ലഭിച്ച നാടൻ എള്ളിന്റെ ശുദ്ധമായ എണ്ണ. ഈ ദിവസങ്ങളിൽ ശുദ്ധമായ എണ്ണ തലയിൽ തേച്ച് കുളിക്കുവാൻ കഴിയുന്നത് അവർക്ക് വലിയ ഒരു സന്തോഷമായിരുന്നു. അങ്ങനെ ഓരോ ജോലിക്കാരുടെയും വീടുകൾ നന്നായി ഓണം ഒരുങ്ങുമായിരുന്നു.
എന്റെ വീട്ടിലും അധികം ആർഭാടമില്ലാതെ കുടുംബാംഗങ്ങൾ മാത്രമായി ഓണം ഒരുങ്ങും. നേരത്തെ വറുത്ത് വച്ച ഉപ്പേരി, വാഴയിലയിൽ നല്ല കുത്തരിച്ചോറ്, ചെറുപയർ വറുത്ത് കുത്തിയെടുത്ത് ഉണ്ടാക്കിയ നല്ല പരിപ്പ് കറി, സാമ്പാർ, തോരൻ, അവിയൽ, ഇഞ്ചിക്കറി, നാരങ്ങാക്കറി ഇത്രയും ആകും സാധാരണ വിഭവങ്ങൾ. എന്റെ അമ്മ സ്വന്തം കൈകൾ കൊണ്ട് ഉണ്ടാക്കിയ ഈ വിഭവങ്ങളുടെ രുചി മാഹാത്മ്യം ഇന്നും നാവിൻ തുമ്പിൽ മായാതെ നില്ക്കുന്നു. കൂടാതെ ഒരു സേമിയാ പായസം. വീട്ടിൽ വളർത്തുന്ന പശുവിന്റെ പാൽ ഉപയോഗിച്ചുള്ള ഈ പായസം വിശേഷദിവസങ്ങളിലെ ഒരു പ്രത്യേകതയാണ്.
ഉച്ച ഊണിന് ശേഷം ഞാൻ വീട്ടിൽ നിന്നും ഇറങ്ങും. അവിടെ അടുത്ത് ഒരു പറമ്പിൽ അവിടങ്ങളിലുള്ള ആൺകുട്ടികളും പെൺകുട്ടികളും ഒത്തുകൂടും. കൂടാതെ മുതിർന്ന കുറച്ച് സ്ത്രീകളും. അവരുടെ നേതൃത്വത്തിൽ തിരുവാതിരകളിയും തുമ്പി തുള്ളലും, ഒക്കെയായി പെണ്ണുങ്ങളും, കബഡി, കിളിത്തട്ട്, നാടൻ പന്ത് അങ്ങനെ ഉള്ള കളികളുമായി ആൺകുട്ടികളും നേരം വൈകും വരെ വയലിന്റെ സമീപമുള്ള ആ പറമ്പിൽ ജാതിമത വ്യത്യാസമില്ലാതെ വലിയവനെന്നും ചെറിയവനെന്നും ഉള്ള തരം തിരിവില്ലാതെ ഓണം ഒരു ഉത്സവമാക്കിയിരുന്നു. ആ കാലത്ത് മദ്യപിച്ച് വഴിയരുകിൽ പാമ്പായി കിടക്കുന്ന ആരെയും കണ്ടിരുന്നില്ല. മാല പറിച്ച് ഓടുന്ന മോഷ്ടാക്കളെയും, ശരീര ഭാഗങ്ങൾ തുകയുടെ വലിപ്പം അനുസരിച്ച് വെട്ടിനുറുക്കുന്ന ക്വട്ടേഷൻ സംഘവും ഉണ്ടായിരുന്നില്ല. വൈകിട്ട് എല്ലാവരും ചേർന്ന് ഒരു ആർപ്പോ, ഇയ്യോ വിളി നാട്ടിലെങ്ങും മുഴങ്ങുമാറ് വിളിച്ച് സ്നേഹത്തോടെ പിരിഞ്ഞിരുന്ന ആ മനോഹര കാലം. ഇന്ന് ആർപ്പ് വിളിയും, തിരുവാതിര കളിയും എല്ലാം ചാനലുകൾ ഏറ്റെടുത്ത് കഴിഞ്ഞു. ജനമെല്ലാം അവരുടെ സമയത്തിനായി കാതോർക്കുന്നു.
മൂന്നാം ഓണത്തിന് മുടങ്ങാതെ എല്ലാ വർഷവും അമ്മയൊടൊപ്പം അമ്മ വീട്ടിൽ പോകുമായിരുന്നു വല്യപ്പച്ചനും അപ്പച്ചന്റെ ഏക സഹോദരനും കുറച്ച് പുകയില ഓണക്കാഴ്ചയായി നല്കുമായിരുന്നു. സ്വന്തമായി പുകയില വാങ്ങി മുറുക്കുവാൻ ഉള്ള സാമ്പത്തികശേഷി അപ്പച്ചനും അപ്പച്ചന്റെ സഹോദരനുമുണ്ടായിരുന്നു. എങ്കിലും ഞങ്ങൾ കൊണ്ടുചെല്ലുന്ന ഈ പുകയില അപ്പച്ചന്മാരുടെ ഒരു അവകാശമായിരുന്നു. ഏതോ കാരണത്താൽ ഒരു വർഷം ഓണ സമയത്ത് ഞങ്ങൾക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാനും അമ്മയും കൂടി അവിടെ ചെന്നപ്പോൾ ആ അപ്പച്ചന്മാർ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിൽ മായാതെ നില്ക്കുന്നു. ഓണത്തിന് മക്കളുടെ കൈയിൽ നിന്നും ഒരു പുകയില കിട്ടുന്നത് വലിയ ഒരു സന്തോഷമാണ്. ഈ വർഷം അത് കിട്ടാഞ്ഞപ്പോൾ, അത് ഒരു വിഷമം ആയിരുന്നു. സ്നേഹ ബഹുമാനങ്ങൾ നല്കി പ്രായമായവരെ ആദരിച്ചിരുന്നൂ, നമ്മുടെ കൊച്ചു കേരളം.
മൂല്യങ്ങളും സംസ്കാരങ്ങളും ഒട്ടും ലോപിക്കാതെ കാത്തു സൂക്ഷിച്ച മലയാളിയുടെ സുന്ദര കേരളത്തിന് ഇന്ന് എന്താണ് സംഭവിച്ചത്? സമുദായത്തിനെയും രാഷ്ട്രീയക്കാരെയും എന്തിനും ഏതിനും കുറ്റം പറയുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ടോ, ഞാനും ഇതിന്റെ ഒരു കാരണക്കാരനാണെന്ന്? ഈ ദുഷിച്ച അവസ്ഥയ്ക്ക് ഒരു മാറ്റം വേണ്ടയോ? ഞാൻ അനുഭവിച്ച സുന്ദര സൗഭാഗ്യങ്ങൾ എന്റെ പിൻതലമുറയ്ക്കും അനുഭവിക്കേണ്ടയോ? നമ്മൾ നശിപ്പിച്ച നമ്മുടെ പ്രകൃതി സമ്പത്തുകൾ നമുക്ക് തിരിച്ച് പിടിക്കേണ്ടേ?
സഹോദരങ്ങളെ, നമുക്ക് ഉണരാം. നമ്മുടെ അലസത, മത വിരോധം, സ്വാർത്ഥത എന്നിവ നമുക്ക് മാറ്റി നിർത്താം. ഒരേ സ്വരത്തിൽ ആർപ്പോ വിളിക്കാം, ഒരുമയോടെ നമുക്ക് റംസാനും ക്രിസ്മസും ദീപാവലിയും കൊണ്ടാടാം. ഒരേ സ്വരത്തിൽ നമുക്ക് പറയാം വന്ദേമാതരം. ഈ ഒരു ശക്തിക്കുമുന്നിൽ മതമൗലികവാദികളും കപട രാഷ്ട്രീയ കോമരങ്ങളും കത്തി ചാമ്പലാകട്ടെ. അങ്ങനെയുള്ള ഒരു ഇന്ത്യ, ദൈവത്തിന്റെ സ്വന്തം നാട് അത് ഓരോ മലയാളിയുടെയും ആകട്ടെ.
ഏവർക്കും എന്റെ ഹൃദ്യമായ ഓണാശംസകൾ.
സ്നേഹത്തോടെ,
സന്തോഷ് പവിത്രമംഗലം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്