പ്രമേഹ പ്രതിരോധത്തിന് തുടക്കം ഇനി വീട്ടിൽ നിന്ന്; ഇന്ന് ലോക പ്രമേഹ ദിനം; കുടുംബവും പ്രമേഹവും എന്ന സന്ദേശവുമായി മറ്റൊരു പ്രമേഹ ദിനം കൂടി
മറുനാടൻ ഡെസ്ക്
പ്രമേഹത്തെ ഒരിക്കലും ഒരു രോഗമായി ആരും കരുതുന്നില്ല. അതൊരു ജീവിത ശൈലി രോഗമായാണ് ലോകം അംഗീകരിച്ചിരിക്കുന്നത്. അതുകൊണ്ട് മറ്റു രോഗങ്ങൾക്ക് ചികിത്സ ചെയ്യുന്നതു പോലെയല്ല പ്രമേഹത്തെ ചികിത്സിക്കേണ്ടതും. ഇന്ന് ഒരു പ്രമേഹരോഗി പോലും ഇല്ലാത്ത ഒരു കുടുംബം ഇല്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ കുടുംബവും പ്രമേഹവും എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. ഇന്ന് ലോകപ്രമേഹ ദിനം ആചരിക്കുമ്പോൾ പ്രമേഹത്തിന്റെ കാര്യത്തിൽ ഇന്ത്യ ഒന്നാമത് നിൽക്കുന്നു എന്നതാണ് ദുഃഖകരമായ മറ്റൊരു വസ്തുത. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ളത് ഈ കൊച്ചുകേരളത്തിലാണെന്നത് മറ്റൊരു ഖേദകരമായ കാര്യം.
കേരളത്തിൽ അഞ്ചിൽ മൂന്നു പേർ പ്രമേഹ രോഗികളോ പ്രമേഹസാധ്യത കൂടിയവരോ ആണ് എന്നാണ് റിപ്പോർട്ട്. ജീവിത ശൈലീ രോഗമാണെന്നതിനാൽ ഒരു പരിധി വരെ പ്രതിരോധിക്കാവുന്നതും നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ് പ്രമേഹം. ഭക്ഷണ നിയന്ത്രണം, ശരിയായ വ്യായാമം എന്നിവ കൊണ്ട് പ്രമേഹത്തിന്റെ സങ്കീർണതകളേയും മറ്റും പ്രതിരോധിക്കാൻ സാധിക്കും. ഈ വർഷത്തെ പ്രമേഹദിന സന്ദേശം തന്നെ കുടുംബവും പ്രമേഹവും എന്നതിനാൽ പ്രമേഹരോഗിക്ക് രോഗത്തെ പ്രതിരോധിക്കാനും അതിനെ നിയന്ത്രിക്കാനും മറ്റു കുടുംബാംഗങ്ങളുടെ ഇടപെടൽ വലിയൊരളവും വേണ്ടത് അത്യാവശ്യമാണ്. രോഗിയും കുടുംബാംഗങ്ങളും ഒത്തൊരുമിച്ചുള്ള ഒരു ശ്രമം കൊണ്ട് പ്രമേഹരോഗത്തേയും അതിന്റെ ബുദ്ധിമുട്ടുകളേയും ഒരുപരിധി വരെ അകറ്റി നിർത്താൻ സാധിക്കും.
കുടുംബത്തോടൊപ്പം ഒത്തൊരുമിച്ച്
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഇതിന്റെ ഭാഗമായി പിന്നീട് വൃക്കകൾക്ക് കേടുപാടു സംഭവിക്കാനും ഹൃദയാഘാതം, പക്ഷാഘാതം, രക്തസമ്മർദം തുടങ്ങി നൂറുകൂട്ടം രോഗങ്ങൾ കൂടി വരുമ്പോഴാണ് പ്രമേഹം ഗുരുതരമായ ഒരു അവസ്ഥയായി മാറുന്നത്. എന്നാൽ മറ്റു രോഗങ്ങളെ പോലെ മരുന്നു കൊണ്ടു മാത്രം മാറുന്ന രോഗമല്ലിത്. പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കില്ലെന്നും കുടുംബാംഗങ്ങളുടെ സഹകരണവും വഴികാട്ടലും മൂലം ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താം. അതിന് വേണ്ടത് സമീകൃതാഹാരവും ദിവസേനയുള്ള വ്യായാമവുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിലനിർത്തുന്നതിന് ആഹാരനിയന്ത്രണം അത്യാവശ്യം വേണ്ടകാര്യമാണ്.
കൃത്യസമയത്ത് മരുന്നുകഴിക്കുക, ഭക്ഷണകഴിക്കുക, മിതമായ തോതിൽ വ്യായാമം ചെയ്യുക ഇക്കാര്യത്തിലൊക്കെ രോഗിക്ക് കുടുംബാംഗങ്ങളുടെ പിന്തുണയും ഓർമപ്പെടുത്തലും നൽകേണ്ടത് കുടുംബാംഗങ്ങളുടെ കർത്തവ്യമാണ്. കുടുംബത്തിൽ ഒരു പ്രമേഹരോഗിയുണ്ടെങ്കിൽ അതിനെ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചുവേണം പ്രതിരോധിക്കാൻ. 2018-19ലെ ലോക പ്രമേഹദിന ക്യാമ്പയിന്റെ പ്രഥമലക്ഷ്യം പ്രമേഹം കുടുംബത്തിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും പ്രമേഹം നിയന്ത്രിക്കുന്നതിൽ കുടുംബത്തിനുള്ള പങ്കിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ്.
പ്രമേഹരോഗിക്ക് രോഗനിയന്ത്രണം പൂർണതോതിൽ സാധ്യമാകണമെന്നുണ്ടെങ്കിൽ കുടുംബാംഗങ്ങളുടെ പിന്തുണ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. കുട്ടികളിലുള്ള പ്രമേഹ നിയന്ത്രണത്തിന് മാതാപിതാക്കൾക്കും മുതിർന്നവർക്കുമുള്ള പങ്ക് ചില്ലറയല്ല. പ്രമേഹം മൂലമുണ്ടാകുന്ന മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും ചിലരിലെങ്കിലും ഉണ്ടാകുന്ന വിഷാദരോഗം പോലെയുള്ള മാനസികാവസ്ഥയെ മാറ്റിയെടുക്കാനും കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്ന് മികച്ച ശുശ്രൂഷ ആവശ്യമാണ്.
പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോഴും കൂടുമ്പോഴും ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും കുടുംബാംഗങ്ങൾ പരിജ്ഞാനമുള്ളവരായിരിക്കണം. സാഹചര്യങ്ങളെ വേണ്ട വിധം കൈകാര്യം ചെയ്യാനുള്ള പരിശീലനവും ഏവരും നേടിയിരിക്കുകയും വേണം. പ്രമേഹം കൂടിനിൽക്കുമ്പോഴും രക്തത്തിലെ പഞ്ചസാര ക്രമാതീതമായി താഴുമ്പോഴും രോഗിയിൽ അമിതമായി ദേഷ്യം, ക്ഷീണം മുതലായവ കാണപ്പെടും. ഇതെല്ലാം കുടുംബാംഗങ്ങൾ മനസ്സിലാക്കിയിരുന്നാൽ കൃത്യസമയത്ത് കണ്ടെത്തി ചികിത്സ നൽകാൻ സഹായിക്കും.
സമീകൃതാഹാരം
അമിതഭക്ഷണം ഒഴിവാക്കുകയെന്നതു പോലെ തന്നെ പ്രാധാനമാണ് സമീകൃതാഹാരം കഴിക്കുകയെന്നതും. തവിടുകളയാത്ത ധാന്യങ്ങൾ, പയറുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം തുടങ്ങിയ പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതേസമയം തവിടുകളഞ്ഞ ധാന്യങ്ങൾ, മൈദ, പായ്ക്കറ്റ് പാനീയങ്ങൾ, ഇറച്ചി, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, മധുരം എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പ്രമേഹരോഗിക്കു മാത്രമായി ഒരു ഭക്ഷണക്രമം വീട്ടിൽ പാലിക്കുന്നത് രോഗിക്ക് ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ഏവർക്കും കഴിക്കാമെന്ന തരത്തിലുള്ള ഒരു ഹെൽത്തി ഡയറ്റ് പാലിച്ചാൽ അതു രോഗിക്കും മറ്റും കുടുംബാംഗങ്ങൾക്കും ഒരുപോലെ ഗുണകരമാകും.
ചിട്ടയായ വ്യായാമം
പ്രമേഹരോഗികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ പല അസുഖങ്ങളും വരാറുണ്ട്. വൃക്കകളുടെ തകരാർ, കണ്ണിലെ റെറ്റിനയുടെ തകരാർ, കാലിലെ ഞരമ്പുകളുടെ തകരാർ എന്നിവയെല്ലാം പ്രമേഹബാധിതരിൽ കണ്ടുവരാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മരുന്നുകളിലൂടെയും അല്ലാതെയും സ്വാഭാവികമായി നിലനിർത്തുന്നതിലൂടെ ഒരു പരിധിവരെ ഇവയെ തടയാം. ഇതിന് ഏറ്റവും അത്യാവശ്യം ചിട്ടയായ വ്യായാമ മുറകളാണ്. പ്രായമേറെ ആയവർക്ക് വ്യായാമം ചെയ്യുന്നതിന് വിമുഖത കാട്ടാറുണ്ട്. എന്നാൽ ഇതിന് കുടുംബാംഗങ്ങളുടെ പ്രോത്സാഹനവും കുടുംബാംഗങ്ങളിൽ ആരെങ്കിലും ഒരാൾ രോഗിക്കൊപ്പം വ്യായാമത്തിൽ പങ്കുചേരുന്നതും രോഗിക്ക് വ്യായാമം ചെയ്യുന്നതിനുള്ള മടുപ്പ് ഒഴിവാക്കാൻ സഹായിക്കുന്ന ഘടകമാണ്.
മെഡിക്കൽ ചെക്ക് അപ്പ്
പ്രമേഹചികിത്സ ആജീവനാന്തം തുടരേണ്ട ഒന്നാണ്. ജീവിതശൈലി രോഗമാണെങ്കിലും പ്രമേഹത്തെ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരുന്നില്ലെങ്കിൽ ഏറെ ആപത്തുകൾക്ക് അതു വഴിവയ്ക്കും. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുകയും വേണ്ട നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. ഇൻസുലിൻ എടുക്കുന്നവരാണെങ്കിൽ വീട്ടിൽ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് രക്തത്തിൽ പഞ്ചസാരയുടെ തോത് പരിശോധിക്കണം. ഇത്തരത്തിൽ പ്രമേഹരോഗിയുടെ ജീവിത ശൈലി ക്രമീകരിക്കുകയാണെങ്കിൽ പ്രമേഹം മൂലം രോഗിക്കും മറ്റു കുടുംബാംഗങ്ങൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ട് ഒരുപരിധി വരെ അകറ്റി നിർത്താം. പ്രമേഹം ഒരു നിശബ്ദകൊലയാളി ആണെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഏവരും ഒത്തൊരുമിച്ചുള്ള പ്രയത്നം കൊണ്ടു മാത്രമേ ഇതിനെ നേരിടാൻ സാധിക്കൂ.
Stories you may Like
- വാം അപ്പ് മെഷീൻ ഉപയോഗിച്ച ഗൃഹനാഥന് ഗുരുതര പരിക്ക്
- വിമാനത്തിൽ കയറാതെ എയർപോർട്ടിൽ ചുറ്റിത്തിരിഞ്ഞ് യാത്രക്കാരൻ; കണ്ടെത്തിയത് മനുഷ്യക്കടത്ത്
- ചെക്ക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; പണം കണ്ടെത്തി റെയ്ഡുകൾ
- നിഖിൽ ഗുപ്തയെ പോർക്കും ബീഫും തീറ്റിച്ചു
- കല്ലാറിൽ വനം വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് പ്രവർത്തന സജ്ജമായി
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍