ഛത്തീസ്ഗഡ് - ഒരു ഓർമ്മക്കുറിപ്പ്
ഛത്തീസ്ഗഡിൽ നടക്കുന്ന മാവോവാദി ആക്രമണങ്ങളുടെ പരമ്പര ഒരു തുടർകഥയായി പത്രവാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ വർഷങ്ങൾക്കു മുമ്പ് നടത്തിയ ഒരു യാത്രയുടെ ഓർമ്മകൾ ഇവിടെ കുറിക്കട്ടെ. കിറ്റ്സ് എന്ന സ്ഥാപനത്തിൽ അദ്ധ്യാപകനായി ജോലി ചെയ്യവേ രണ്ടായിരിത്തി രണ്ടിൽ ആകസ്മികമായി ഛത്തീസ്ഗഡിലേക്ക് പത്ത് ദിവസം നീണ്ടു നിന്ന ഒരു ടൂർ, വിദ്യാർത്ഥികൾക്കൊപ്പം പോകാൻ മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചു. മകൾ ജനിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമായതിനാൽ വീട് വിട്ട് നിൽക്കാൻ ഒട്ടും തന്നെ മനസ് സമ്മതിക്കുന്നുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് നിന്നും വിദ്യാർത്ഥികൾക്കൊപ്പം രപ്തിസാഗർ എക്സ്പ്രസിൽ കയറുമ്പോൾ മനസ് പൂർണ്ണമായും യാത്രയ്ക്കായി സജ്ജമായിട്ടില്ലായിരുന്നു. കേരള ടൂറിസത്തിൽ നിന്നും ഡെപ്യൂട്ടേഷനിൽ ഛത്തീസ്ഗഡിൽ ടൂറിസം മേധാവിയായി ചുമതലയേറ്റ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു ഈ യാത്രക്ക് കിറ്റ്സിൽ നിന്നും ഒരു സംഘം ഛത്തീസ്ഗഡിലേക്ക് സന്ദർശനം നടത്തണം എന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. ഉദ്ദേശം പ്രധാനമായിട്ടും ഛത്തീസ്ഗഡിനെ ടൂറിസം ഭൂപടത്തിൽ കൊണ്ടു വരിക എന്നതായിരുന്നു.
റായ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. പക്ഷേ ഞങ്ങൾക്ക് ഒട്ടും തന്നെ ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം ഞങ്ങളേയും കാത്ത് ഒരു എ.സി. ബസും, ഗൈഡും നില്പുണ്ടായിരുന്നു. പിന്നീടങ്ങോട്ടുള്ള യാത്രയും ഭക്ഷണവും താമസസൗകര്യവും എല്ലാം മികച്ചതായിരുന്നു. റായ്പ്പൂർ നഗരം തിരക്കു കുറഞ്ഞും വീതിയുള്ള റോഡുകളും നടപ്പാതകളും കൊണ്ട് ഒരു വ്യത്യസ്ത അനുഭവമായി മാറി. ഇവിടുത്തെ പ്രത്യേകത, സിറ്റി ബസുകളുടെ അഭാവമായിരുന്നു. ആദ്യ ദിവസം തന്നെ ഞങ്ങളുടെ ആതിഥേയർ ഛത്തീസ്ഗഡിനെക്കുറിച്ചും അവിടത്തെ സംസ്കാരത്തെക്കുറിച്ചും ഒരു ക്ലാസ് തന്നെ എടുത്തു. ഒരു കാര്യം അപ്പോൾ വ്യക്തമായി, ഛത്തീസ്ഗഡിൽ കൂടുതലും ആദിവാസി മേഖലകളും കാടുകളുമാണ്.
ബസ്തർ പ്രകൃതി രമണീയവും നദികളും കാടുകളാലും അനുഗ്രഹീതമായ ഒരു വനമേഖലയാണ്. ഇവിടത്തെ തനതായ ഒരു പക്ഷിയാണ് ബസ്തർ മൈന. മനുഷ്യ ശബ്ദം ഇത്ര മനോഹരമായി അനുകരിക്കുന്ന മറ്റൊരു ജീവിയും ഭൂമുഖത്തില്ലത്രേ. ബസ്തർ മൈനയെ കാണാൻ ഞങ്ങളെ ഒരു വന മേഖലയിലേക്ക് കൂട്ടികൊണ്ടു പോയി. അവിടെ ഒരു വലിയ കൂട്ടിൽ ഉണ്ടായിരുന്ന മൈന ഹിന്ദിയിൽ തെറി പറഞ്ഞത് ഏറെ ചിരിയുണർത്തി. ഈ കേന്ദ്രം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യനെ മൈന ഇതേരീതിയിൽ അഭിസംബോധന ചെയ്തെന്നും, അദ്ദേഹം ആ മൈനയ്ക്ക് പ്രത്യേക കൂട് നിർമ്മിച്ചു കൊടുക്കാൻ ഉത്തരവ് ഇട്ടു എന്നും പരിപാലകൻ പറഞ്ഞപ്പോൾ പലർക്കും ചിരി അടക്കാനായില്ല.
ബസ്തറിലെ തനതായ ഗോത്രവർഗ്ഗക്കാർ വസ്ത്രമുടുക്കാത്തവരും പുറം ലോകവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കാത്തവരുമാണ്. ഇവർ ഉണ്ടാക്കുന്ന ബെൽ മെറ്റൽ ശില്പങ്ങൾക്ക് കമ്പോളത്തിൽ ഏറെ ആവശ്യക്കാരാണ്. പല പഞ്ചനക്ഷത്രഹോട്ടലുകളുടെയും പൂമുഖം ഇവിടെ നിന്നെത്തുന്ന ശില്പങ്ങൾ അലങ്കരിക്കുന്നു എന്നത് വിശ്വസിക്കാൻ ആദ്യം കഴിഞ്ഞില്ല. ടൂറിസത്തിലൂടെ കിട്ടുന്ന വരുമാനം ഈ ഗോത്രസമൂഹത്തിന്റെ ഉന്നമനത്തിനായി സർക്കാർ വിനിയോഗിക്കുന്നു എന്നു മാത്രമല്ല ഇവർക്കായി ആഴ്ച തോറും ഒരു ചന്ത സർക്കാർ ചെലവിൽ നടത്തുന്നുമുണ്ട്. നെൽകൃഷി വ്യാപകമായി നടത്തുന്നതിനാൽ ഇവിടുത്തെ പ്രധാന ധാന്യം നെല്ല് തന്നെയാണ്. പക്ഷേ നാട്ടിൽ കിട്ടുന്ന പോലെത്തെ അരി അല്ലാത്തതിനാൽ കഴിക്കാൻ അല്പം ബുദ്ധിമുട്ടേണ്ടി വന്നു.
ഇവിടെ നിന്നും കുറച്ചകലെയായി ഗ്രാമീണർ കാളകളെ കെട്ടി തിരികല്ല് ഉപയോഗിച്ച് അരി വേർതിരിച്ചെടുക്കുന്നത് കാണാൻ അവസരമുണ്ടായി. കേരളത്തിൽ പണ്ട് കാലങ്ങളിൽ ഇത്തരം കാഴ്ചകൾ സാധാരണമായിരുന്നു. ഇത് കൂടാതെ ഇവിടുത്തെ തനത് ലഹരി പാനീയമായ ചീന്ത് രുചിക്കാനും സാധിച്ചു. കൂടെ ഉണ്ടായിരുന്ന ഗൈഡായ രാകേഷ് പറഞ്ഞ ഒരു കാര്യം മനസ്സിൽ തങ്ങി നിന്നു. ഇവിടത്തുകാരുടെ പ്രധാന വരുമാനം ഒരു തരം പശ ചുരത്തുന്ന മരമാണ്. ഇതിൽ നിന്നും ഊറി വരുന്ന പശ പെയിന്റു കമ്പനികൾ വാങ്ങാറുണ്ടത്രേ. ഇത് കൂടാതെ ഈ മരത്തിന്റെ കൂജ ആകൃതിയിൽ ഉള്ള കായ തുരന്നാണ് നേരത്തെ പറഞ്ഞ ലഹരി പാനീയം അതിനുള്ളിൽ സൂക്ഷിക്കുന്നത്. കൂടുതൽ സമയം സൂക്ഷിക്കും തോറും ലഹരി വർദ്ധിക്കും. ഇത് മാത്രമല്ല. കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷന്റെ കൈവശം ഇത്തരം എത്ര മരങ്ങൾ ഉണ്ട് എന്നതാണ് അയാളുടെ സമ്പത്തിന്റെ അളവ് കോൽ!
ബസ്തർ വനമേഖലകളിലൂടെ സഞ്ചരിച്ച് ഒരു തനി നാട്ടിൻ പ്രദേശത്തെത്തിയപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ച കണ്ടു. കുറച്ചകലെ ഒരാൾക്കൂട്ടം. പതുക്കെ ആളുകളെ വകഞ്ഞ് മാറ്റി നോക്കിയപ്പോൾ രണ്ട് പോര് കോഴികൾ തമ്മിൽ തീ പാറുന്ന പോരാട്ടം. ഒരു കോഴിയുടെ കാലുകളിൽ തിളങ്ങുന്ന മൂർച്ചയുള്ള കത്തിയുടെ തലപ്പേറ്റ് എതിരാളി പിടഞ്ഞു വീണു; ചോര ചീറി. ജയഭേരികളോടെ ഉടമസ്ഥൻ ജയിച്ച കോഴിയേയും എടുത്ത് വാതുവെയ്പ്പ് തുക കൈപ്പറ്റി നടന്ന് നീങ്ങി. ബസ്തറിൽ ചോര ഒഴുകുന്നത് ഇന്ന് നിത്യസംഭവമാണെങ്കിലും ഈ യാത്രയിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം. വീണ്ടും അടുത്ത ജോഡികൾ പോർക്കളത്തിൽ ഇറങ്ങി. ഞങ്ങൾ പതുക്കെ നടന്നു നീങ്ങി.
ബസിൽ കയറി വീണ്ടും യാത്ര തുടർന്നു. കുട്ടികൾ പാട്ടും കളികളുമായി അടിച്ചു പൊളിക്കുമ്പോൾ എന്റെ മനസ്സിൽ നിന്ന് ആ കോഴി പോര് മാഞ്ഞു പോകാൻ കൂട്ടാക്കിയില്ല. ഇവിടുത്തെ റോഡുകളുടെ പ്രത്യേകത ഒരു കണ്ടും കുഴിയുമില്ല എന്നത് തന്നെ. വാഹനങ്ങൾ തീരെ ഇല്ല എന്നു തന്നെ പറയാം. നൂറിനും നൂറ്റിഅൻപതിനും ഇടയിൽ ബസ്സിന്റെ സ്പീഡോമീറ്റർ പിടഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം കൊണ്ട് ഞങ്ങൾ അറുനൂറ് കി.മി. വരെ താണ്ടി. ഇത് നാട്ടിലെ റോഡുകളിൽ ഇത് ചിന്തിക്കാൻ സാധിക്കുമോ?
റോഡിന്റെ ഇരുവശവും വിശാലമായ ഭൂപ്രദേശങ്ങൾ. ഇവിടുത്തെ വീടുകൾ ഭൂമിയിൽ നിന്നും കുഴിച്ചെടുക്കുന്ന പ്രത്യേകതരം പാളികളാൽ ആവരണം ചെയ്പ്പെട്ടിരിക്കുന്നു. ''ഇത് ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.'' ഞങ്ങളുടെ ഗൈഡു കൂടിയായ രാകേഷ് പറഞ്ഞു. ഒന്നു കുഴിച്ചാൽ ഇത്തരം പാളികൾ ഇവിടെ നിന്ന് ലഭിക്കും. ഇത് ഉപയോഗിച്ചാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്.
അന്ന് വൈകുന്നേരത്തൊടെ ഞങ്ങൾ ചിത്രക്കൂട വെള്ളച്ചാട്ടത്തിനരികെയെത്തി. ഈ മനോഹരമായ വെള്ളച്ചാട്ടം നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അതേ ആകൃതിയിലാണ് താഴേക്ക് പതിക്കുന്നത്. ചിത്രകൂട വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ സംഗീതാത്മകമായ ഒരു രാവായിരുന്നു അത്. താഴേക്ക് പതിക്കുന്ന ഇന്ദ്രാവതി നദി, മുന്നിൽ ടെന്റുകളുടെ ഇടയിൽ കുട്ടികൾ നൃത്തച്ചുവടുകളുമായി ഒരു മായികമായ അനുഭവം.
അടുത്ത ദിവസം കാംഗർവാലി ദേശീയോദ്യാനത്തിലേക്ക് കാടിനെ മുറിച്ച് ബസ് മുന്നോട്ട് കുതിക്കുമ്പോൾ ഞങ്ങൾ മറ്റൊരു ലോകത്തായിരുന്നു. നാടും വീടുംമൊക്കെ മറന്ന മട്ടായിരുന്നു എല്ലാവരും. കാംഗർവാലി ദേശീയോദ്യാനത്തിന്റെ കവാടത്തിന് മുന്നിൽ ബസ് നിറുത്തി. പിന്നെ കാട്ടിലൂടെ ഒരു കാൽ നടയാത്ര. അര മണിക്കൂർ നടന്നു കാണും. മുന്നിൽ ഒരു വലിയ ഗുഹ. ഗൈഡ് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. കഷ്ടിച്ച് ഒരാൾക്ക് നിവർന്ന് നിൽക്കാൻ പാകത്തിന് ഉയരമുള്ള ഗുഹയിലൂടെ നടന്നു നീങ്ങി. പെട്ടെന്ന് ഗുഹ അവസാനിച്ചു എന്നു തോന്നുമാറ് ഒരാൾക്ക് ഇഴഞ്ഞ് നീങ്ങാൻ മാത്രം പറ്റുന്നത്ര വലിപ്പമുള്ള ഒരു ദ്വാരം. അല്പം ശങ്കിച്ചു നിന്ന ശേഷം ഒരോരുത്തരായി ഇഴഞ്ഞ് അപ്പുറത്തേക്ക് കടന്നു. ഒരു വലിയ ഹാളിൽ കയറിയ പ്രതീതി. അത്രയ്ക്ക് വലിപ്പമുള്ള മറ്റൊരു ഗുഹയിലേക്കാണ് ഞങ്ങൾ പ്രവേശിച്ചതെന്ന് അപ്പോഴാണ് മനസ്സിലായത്. ഇവിടെ കാണപ്പെട്ട ശിലായുഗ ലിഖിതങ്ങളെ കുറിച്ചുള്ള വർണനകൾക്കിടയിൽ പൊടുന്നനെ ഗൈഡ് ഒന്ന് നിറുത്തിയിട്ട് അമർത്തി പറഞ്ഞു. ''ഇന്നലെ ഇവിടെ ഒരു കടുവ ഉണ്ടായിരുന്നു.'' ഷോക്കേറ്റതു പോലെ എല്ലാ കണ്ണുകളും രക്ഷപ്പെടാനുള്ള വെമ്പലോടെ ഗുഹയുടെ കവാടത്തിലേക്ക് പാഞ്ഞു. ചിരി അടക്കിക്കൊണ്ട് ഗൈഡ് പറഞ്ഞു ''ഏതായാലും വെള്ളത്തിൽ വീണു. ഇനി കുളിച്ചു കയറാം.'' പുറത്തേക്കു കടന്നപ്പോൾ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. എന്റെ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ബസ് ബസ്തറിനടുത്തുള്ള ഏതോ സ്ഥലത്ത് നിർത്തി. പെട്ടെന്ന് ഒരു കൂട്ടം ചെറുപ്പക്കാർ ഞങ്ങളുടെ ബസിനുള്ളിലേക്ക് ഇരച്ചു കയറി, താളാത്മകമായ് നൃത്തച്ചുവടുകൾ വെയ്ക്കുവാൻ തുടങ്ങി. ഒന്ന് അന്ധാളിച്ചെങ്കിലും കിറ്റ്സിലെ വിദ്യാർത്ഥികളും അവരോടൊപ്പം കൂടി. പിന്നെയാണ് കാര്യം പിടികിട്ടിയത്. ജാസി ഗിഫ്റ്റ് സംഗീതം പകർന്ന് ആ സമയത്തെ ഹിറ്റായ 'ലജ്ജാവതിയെ' എന്നു തുടങ്ങുന്ന ഗാനം ബസിലെ സ്പീക്കറുകളിലൂടെ ഒഴുകിയെത്തിയതു യുവാക്കളെ ഹരം കൊള്ളിച്ചത്രേ. എന്തായാലും ഞങ്ങളുടെ കയ്യിൽ നിന്നും ആ കാസറ്റ് വാങ്ങി പകരം മൂന്നെണ്ണം തിരികെ നൽകിയിട്ടാണ് അവർ ഞങ്ങളെ യാത്രയാക്കിയത്. സംഗീതത്തിന് അതിർവരമ്പുകളില്ലെന്ന് അടിവരയിടുന്ന മറക്കാനാകാത്ത ഒരനുഭവമായിരുന്നു അത്.
ഞങ്ങൾ അടുത്തതായി പോയത് തീർത്ഥഗർഗ വെള്ളച്ചാട്ടത്തിലേക്കായിരുന്നു ഏകദേശം നൂറ് അടി ഉയരത്തിൽ നിന്നും പതിക്കുന്ന ഈ ജലപാതം ഒരു വ്യത്യസ്ത അനുഭവമായി. കൂടെയുള്ള വിദ്യാർത്ഥികളിൽ ചിലർ സാഹസികമായി ഈ വെള്ളച്ചാട്ടത്തിന്റെ മുകൾ അറ്റം വരെ കയറി പോയത് ഒരു അദ്ധ്യാപകൻ എന്ന നിലക്ക് എന്നെ ഏറെ വ്യാകുലനാക്കി. അവർ തിരിച്ചു വരുന്നതു വരെ ഉള്ളിൽ തീയായിരുന്നു. കിറ്റ്സിലെ വിദ്യാർത്ഥികൾ ഇവിടുത്തെ പരിസരം വൃത്തിയാക്കി മാതൃകാപരമായ പ്രവർത്തനത്തിന് അടുത്ത ദിവസത്തെ പത്രവാർത്തകളിൽ നിറഞ്ഞു നിന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു കാര്യമായിരുന്നു.
ഇവിടത്തെ ആരാധനമൂർത്തികളിൽ ഏറെയും കേരളത്തിൽ ആരാധിക്കപ്പെടുന്നവ തന്നെയാണ്. ഗണപതിയുടെയും, പാണ്ഡവന്മാരുടെയും അസാധാരണമാം വിധം വലിപ്പമുള്ള വിഗ്രഹങ്ങൾ കൗതുകരമായ അനുഭവം സമ്മാനിച്ചു. ബൊമർഡിയോ, സിർപൂർ എന്നിവടങ്ങളിലെ ശില്പചാതുര്യം ആശ്ചര്യപ്പെടുത്തുന്നവയാണ്. ബൊമർഡിയോ ക്ഷേത്രം ഖജ്റാവോ ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. തൊട്ടടുത്ത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പര്യവേഷണം നടക്കുന്നുണ്ടായിരുന്നു. കണ്ടെത്തിയ പുരാതനകാല അവശിഷ്ടങ്ങളിൽ തലയെടുപ്പോടെ ഉയർന്നു നിന്നത് ഒരു ശ്രീരാമക്ഷേത്രവും, തൊട്ടടുത്ത് തന്നെ സ്ഥിതിചെയ്യുന്ന ലക്ഷ്മണ ക്ഷേത്രവും ആയിരുന്നു ഇപ്പോൾ ഇത്തരം പ്രചീനകാല ക്ഷേത്രങ്ങളും ശില്പങ്ങളും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
ഛത്തീസ്ഗഡിന്റെ സൗന്ദര്യം പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ഈ പ്രദേശത്തുകൂടിയുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നം തന്നെയാണ് എന്ന് പറയുന്നതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല. തിരികെ നാട്ടിൽ എത്തുമ്പോൾ ഈ അനുഭവം ഇത്ര നാൾ മനസ്സിൽ തങ്ങി നിൽക്കും എന്നു കരുതിയിരുന്നില്ല. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇതെഴുതുമ്പോൾ ഓർമ്മകളുടെ ഒരു വേലിയേറ്റം മനസ്സിനെ ഉത്തമാകുന്നു. ഛത്തീസ്ഗഡിൽ സമാധാനത്തിന്റെ നാളുകൾ പിറക്കട്ടെ. വീണ്ടും സഞ്ചാരികൾക്കായി തുറക്കപ്പെടട്ടെ എന്ന പ്രത്യാശയോടെ ഈ ഓർമ്മക്കുറിപ്പ് അവസാനിപ്പിക്കുന്നു.
(സി കെ വേണുഗോപാൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറാണ്.)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്