അപൂർവ്വ സുന്ദരമായ ഒരു ദിവസത്തിന്റെ ഓർമ്മയ്ക്ക്! ഈ സ്വപ്ന സൗധത്തിൽ ഒരു ദിവസം ജീവിച്ചാൽ ഭാര്യയും മക്കളും ഹാപ്പിയാകുമെന്ന് തീർച്ച
ജോലിയുടെ അമിതമായ സമ്മർദ്ദത്തിൽ നിന്നും കുറച്ച് നേരം എങ്കിലും മാറി നിൽക്കാൻ സാധിക്കുന്നത് ഭാര്യയെയും മക്കളെയും കൂട്ടി ഏതെങ്കിലും ഒരു റിസോർട്ടിൽ താമസിക്കുമ്പോഴാണ്. എന്നാൽ എത്ര റിസോർട്ടുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതായുണ്ട്. എന്ന ചോദ്യം പ്രസക്തമാണ്. വാസ്തവത്തിൽ ടൂറിസ്റ്റ് മേഖലയെ സംബന്ധിച്ചടുത്തോളം ഇത് ഓഫ് സീസൺ ആയതിനാൽ ഏത് വലിയ റിസോർട്ടും ശ്രമിച്ചാൽ ചെറിയ നിരക്കിൽ ലഭിക്കും എന്നതാണ് സത്യം. പതിനായിരത്തിനും 20, 00ത്തിനും ഇടയിൽ നിരക്കുള്ള റിസോർട്ടുകൾ മാത്രമേ നമുക്ക് സങ്കല്പിക്കാൻ സാധിക്കൂ. എന്നാൽ ഉന്നത സ്റ്റാർ റിസോർട്ടുകളിൽ പലതിലും ഇതിന്റെ നാലിൽ ഒന്ന് നിരക്കിൽ ഈ സമയത്ത് താമസിക്കാൻ കഴിയുമെന്നതാണ് സത്യം.
പ്രവാസികളുടെ അവധിക്കാലം എന്ന നിലയിൽ ഈ ഓഫ് സീസൺ വാസ്തവത്തിൽ ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്വാസം ആകേണ്ടതാണ്. നൂറും ഇരുന്നൂറും ഡോളറുകൾ കൊടുത്താൽ മാത്രം ഒരു ബ്രഡ് ആന്റ് ബ്രേക്ക് ഫാസ്റ്റ് പോലും ലഭിക്കാൻ പാടുപെടുന്ന നാട്ടിൽ നിന്നും ഒരു ഫൈവ് സ്റ്റാർ റിസോർട്ടിൽ മൂവായിരമോ നാലായിരമോ ഒക്കെ കൊടുത്ത് തങ്ങൾ കഴിഞ്ഞാൽ അത് ഭാഗ്യമാകില്ലേ? വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ കണ്ടുമടങ്ങുമ്പോഴും കുടുംബത്തോടൊപ്പം മനസിൽ തങ്ങി നിൽക്കാൻ ഒരു യാത്ര ചെയ്യാൻ ആരാണ് മോഹിക്കാത്തത്. അത്തരക്കാർക്ക് വേണ്ടിയാണ് ഈ കുറിപ്പ് എഴുതുന്നത്. അതും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ.
തലസ്ഥാനത്ത് തന്നെ സഥിര താമസം ആയതിനാൽ ഒരുപാട് ദൂരമില്ലാതെയുള്ള ഒരു റിസോർട്ട് കണ്ടെത്താനായിരുന്നു ട്രാവൽ ഏജന്റ് കൂടിയായ നോബിളിനെ ചുമതലപ്പെടുത്തിയത്. കേരള വിസിറ്റ് 4 യു എന്ന ഹോളിഡേ ബുക്കിങ് സ്ഥാപനം നടത്തുന്ന നോബിൾ സംസ്ഥാനത്തെവിടെയും ഏറ്റവും മികച്ച ഹോട്ടലുകൾ കണ്ടെത്താൻ മിടുക്കനായത് കൊണ്ട് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ നോബിളിനെയാണ് സാധാരണ ഏല്പിക്കുക. പൂവാറിലെ പൂവാർ ഐലന്റ് റിസോർട്ട് എന്ന മനോഹരമായ റിസോർട്ടിൽ താമസിച്ച മുൻ പരിചയവും ഈ പണി നോബിളിനെ ഏല്പിക്കാൻ പ്രേരണയായി.
ഒന്നും ആലോചിക്കാതെ തന്നെ നോബിൾ നിർദ്ദേശിച്ചത് വിഴിഞ്ഞത്ത് നിന്നും പൂവാറിന് പോകുന്ന വഴിയിൽ ചൊവ്വര എന്ന സ്ഥലത്തെ ട്രാവൻകൂർ ഹെറിട്ടേജ് എന്ന റിസോർട്ടായിരുന്നു. ഞങ്ങൾ മൂന്നു കുടുംബങ്ങൾ ഒരുമിച്ചായിരുന്നു ചൊവ്വരക്കാർക്ക് യാത്ര പോയത്. റിസോർട്ടിലേക്കുള്ള വഴി ഇടുങ്ങിയതായിരുന്നു എന്നത് കൊണ്ട് തന്നെ സംശയത്തോടെ ആയിരുന്നു ട്രാവൻകൂർ ഹെറിട്ടേജിലേക്ക് വണ്ടി ഓടിച്ചത്. പക്ഷെ റിസോർട്ടിൽ ചെന്ന പാടെ മനസ്സിന്റെ മൂട് മാറി. കേരളീയമായ രീതിയിൽ സ്ഥാപിച്ച 15 ഏക്കർ സ്ഥത്ത് നിറഞ്ഞ് നിൽക്കുകയാണ് ട്രാവൻകൂർ ഹെറിട്ടേജ്. ചെക്കിങ്ങ് കഴിഞ്ഞു റൂമിലേക്ക് പോകുമ്പോൾ ഇടത് വശത്ത് മെയിൻ റിസോർട്ട് കാണാം. റിസോർട്ടിന് മുൻപിലാണ് പ്രധാന സ്വിമ്മിങ് പൂൾ.
സ്വിമ്മിങ് പൂൾ കടന്ന് ഇറങ്ങി പോയപ്പോൾ അവിശ്വസനീയമായ സൗന്ദര്യത്തോടെ നിറയെ കോട്ടേജുകളാണ്. ഒരു കോട്ടേജിന് തന്നെ രണ്ട് കവാടങ്ങൾ. പഴയ അറയും പുരയുമുള്ള വീടുകൾ വാങ്ങി കൊണ്ട് വന്നു സ്ഥാപിച്ചവയാണ്. ആറ് തരത്തിലുള്ള താമസ സൗകര്യമാണ് ട്രാവൻകൂർ ഹെറിട്ടേജ് ഒരുക്കുന്നത്. നൂറുകണക്കിന് അടി പൊക്കമുള്ള ഒരു ക്ലിഫിന് മുകളിലാണ് പ്രധാന കോട്ടേജുകൾ എല്ലാം തന്നെ സ്ഥിതി ചെയ്യുന്നത്. അത് കൂടാതെയാണ് ക്ലിഫിന് താഴെ കടലിനോട് ചേർന്ന് ഒന്നാന്തരം മുറികൾ പണി തീർത്തിരിക്കുന്നത്.
പ്രൈവറ്റ് സ്വിമ്മിങ് പൂളോട് കൂടിയ രണ്ട് പൂൾ മാൻഷനുകളാണ് ഇതിലെ ഏറ്റവും വിലകൂടിയത്. വിഐപികൾക്കും ഹണിമൂണുകൾക്കും മാത്രമായി കൊടുക്കുന്ന ഈ അടിപൊളി മാൻഷന്റെ നിരക്ക് പോലും അന്വേഷിച്ചില്ല. അത്രയ്ക്കും സ്വകാര്യത സൂക്ഷിക്കുന്ന ഈ ഇടത്തേക്ക് പ്രവേശനം സമ്പന്നർക്ക് മാത്രമെന്ന് തീർച്ച. ഇതിന്റെ ചിത്രമാണ് ചുവടെ കൊടുത്തിരിക്കുന്നത്. രണ്ടാമത്തെ അക്കമഡേഷൻ പ്രീമിയം സ്യൂട്ടുകളാണ്. ലോകത്തെ ഏറ്റലും ആഢംബര പൂർവ്വമായ സൗകര്യങ്ങളോടെയുള്ള ഈ താമസം നാല് എണ്ണം മാത്രമേ ഉള്ളൂ. ഇതിന്റെ മറ്റൊരു രീതിയിലാണ് പ്രീമിയം മാൻഷനുകൾ. 120 അടി ഉയരമുള്ള ക്ലിഫിന് മുകളിലെ ഈ മാൻഷനുകൾ 15 എണ്ണമാണ് കൊടുക്കുന്നത്.
ഹെറിട്ടേജ് പ്രീമിയവും ഹെറിട്ടേജ് ഹോമുമാണ് പ്രധാന കോട്ടേജുകൾ. 22 ഹെറിട്ടേജ് പ്രീമിയം കോട്ടേജുകളും 23 ഹെറിട്ടേജ് ഹോമുകളുമാണ് ഉള്ളത്. നാല് കെട്ട് രൂപത്തിൽ നിർമ്മിച്ച ഈ വീടുകളുടെ വരാന്തയിൽ ഇരുന്നാൽ നമ്മുടെ നാടിന്റെ പാരമ്പര്യം തന്നെ മനസ്സിൽ എത്തും. ക്ലിഫിന് മുകളിലൂടെ കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ 15 ഏക്കർ നീണ്ട പുരയിടത്തിലെ മുഴുവൻ സൗന്ദര്യവും ഈ ഉമ്മറത്ത് നിന്നും കാണാം. പുല്ല മേഞ്ഞ വഴികളും ഒന്നാന്തരം തെങ്ങിൻ തോട്ടവുമാണ് ഒറ്റ കാഴ്ചയിൽ. പൂന്തോട്ടങ്ങൾക്ക് നടുവിലൂടെ നടന്ന് ലിഫ്റ്റ് ഇറങ്ങി വേണം ക്ലിഫിൽ നിന്നും കടൽ തീരത്തേയ്ക്ക് പോവാൻ. 120 അടി നീളമുള്ള ക്ലിഫ് ഇറങ്ങുന്നത് നാല് നില താഴോട്ട് ഇറങ്ങിയാണ്. ഇതിൽ ഒന്നിലാണ് ഫിറ്റ്നസ് സെന്റർ. ബീച്ചിനോട് ചേർന്നാണ് ബീച്ച് ഗ്രോ എന്ന വലിയ കെട്ടിടം പണി തീർത്തിരിക്കുന്നത്. മൂന്ന് നിലകളായി തീർത്ത ഈ കെട്ടിടത്തിൽ അത്യാധുനിക സൗകര്യം ഉള്ള റൂമുകളാണ്. ഇതിലെ മുറികളായിരുന്നു ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്. മുൻപിൽ മറ്റൊരു സ്വിമ്മിങ് പൂൾ കൂടി ഉണ്ട്. ഇത് കടന്ന് മുൻപോട്ട പോയാൽ രാജ്യതന്നെ ഏറ്റവും നീളം കൂടിയതും വലുതുമായ അടിമലത്തുറ ബീച്ച്. ബീച്ചിലെ സായാഹ്നം മനോഹരമായിരുന്നു ഒരിക്കലും തീരാത്ത പോലെ നീണ്ട് നീണ്ട് കിടക്കുന്ന ബീച്ച്. കോവളത്തെയും ശംഖുമുഖത്തെയും പോലെ ആൾക്കൂട്ടമില്ല. ബീച്ച് സൈഡിൽ നാട്ടുകാരുടെ വക ഫുട്ബോളും വോളിബോളും ക്രിക്കറ്റും മുതൽ ചീട്ടുകളി വരെ നടക്കുന്നു. സാധാരണക്കാരായ സായിപ്പന്മാർ വരെ കളിക്കാരോടൊപ്പം കൂടുന്നു. ബീച്ചിലൂടെ എത്ര നേരം നടന്നാലും അവസാനിക്കുകയില്ല. ബീച്ചിൽ നിന്ന് മടങ്ങി എത്തുമ്പോൾ സ്വിമ്മിങ് പൂളിന് സമീപം സീ ഫുഡ് മാത്രം വിളമ്പുന്ന രണ്ടാമത്തെ റിസോർട്ടും ഉണ്ട്.
രുചികരമായ ഭക്ഷണം. റിസോർട്ട് മാനേജ്മെന്റിന് താല്പര്യം നിങ്ങൾ ബുഫെ കഴിക്കണം. കേരളത്തിലെയും വിദേശത്തെയും സർവ്വ വിഭവങ്ങളും അടങ്ങിയ ഡിന്നർ ബുഫെ വഴി കഴിച്ചാൽ 750 രൂപയും ടാക്സും നൽകേണ്ടി വരും. വേണ്ടത് മാത്രം സെലക്റ്റ് ചെയ്ത് കഴിച്ചാൽ ഈ നിരക്ക് പാതിയായി കുറക്കാം. സർവ്വ വിഭവങ്ങളും അടങ്ങിയ ബ്രേക്ക് ഫാസ്റ്റ് ഹോട്ടൽ നിരക്കിന്റെ കൂടെ ഉൾപ്പെടാത്തതാണ്. ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ് മുതൽ നാടൻ ഭക്ഷണം വരെ എല്ലാം ഉണ്ട് വിഭവങ്ങളായി.
ആയുർവേദ മസാജും ഡേ ട്രിപ്പുകൾക്കും ഒക്കെ ഇവിടെ സൗകര്യം ഉണ്ട്. എന്നാൽ അതിനൊക്കെ പ്രത്യേക നിരക്ക് നൽകേണ്ടി വരും. ഭാര്യയും ഭർത്താവും ആറ് വയസ്സിൽ താഴെ അടങ്ങുന്ന കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു കുടുംബത്തിന് ഈ സ്റ്റാർ ഹോട്ടലിൽ സീസൺ സമയത്ത് 10, 000 മുതൽ 20, 000 വരെയാണ് നിരക്ക്. എന്നാൽ ഞങ്ങൾ താമസിച്ചത് 3500 രൂപയ്ക്കായിരുന്നു. നിങ്ങൾ നേരിട്ട് ചെന്നാൽ ഈ നിരക്ക് കിട്ടണമെന്നില്ല. കേരള വിസിറ്റിന് വേണ്ടി നൽകിയ പ്രത്യേക നിരക്കാണ് ഇതെന്ന് നോബിൾ പറയുന്നത്. റിസോർട്ടിൽ എത്തി നിരക്ക് ചോദിച്ചപ്പോൾ കേട്ട മറുപടി ഈ വാദം ശരി വയ്ക്കുന്നതായി. അത് കൊണ്ട് ഈ റിസോർട്ടിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർ നോബിളിനെ വിളിച്ച് ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്. എങ്കിലേ ഈ ഓഫർ ലഭിക്കൂ. ബ്രിട്ടീഷ് മലയാളിയുടെ പേര് പറഞ്ഞാൽ ഡിസ്കൗണ്ട് നൽകുമെന്ന് നോബിൾ അറിയിച്ചിട്ടുണ്ട്. ഭാര്യയും കുഞ്ഞുങ്ങളുമായി ഒരു അടിപൊളി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ വിളിക്കുകയോ ഈമെയിൽ അയക്കുകയോ ചെയ്യുക മൊബൈൽ - 9037403446 ഈമെയിൽ [email protected]
ട്രാവൻകൂർ ഹെറിട്ടേജിൽ നിന്നിറങ്ങിയാൽ വിഴിഞ്ഞവും കോവളവും ശംഖുമുഖവും ഒക്കെ നിങ്ങളെ കാത്ത് കിടപ്പുണ്ട്. കോവളം കടൽ തീരത്തു കൂടിയുള്ള ബോട്ടിങ് അവിസമരണീയമാണ്. വേളി കായലിലും ഉണ്ട് സ്പീഡ് ബോട്ടിങ്. സമയത്ത് ചെന്ന് ബുക്ക് ചെയ്യേണ്ടതേയുള്ളൂ. തിരുവനന്തപുരത്തെ കാഴ്ച ബംഗ്ലാവും പത്മനാഭസ്വാമി ക്ഷേത്രവും പ്ലാനിട്ടോറിയവും വിഴിഞ്ഞത്തെ അക്വേറിയവും ഒന്നും മക്കൾ മറക്കില്ലെന്ന് തീർച്ച, ഇനി അതിനൊന്നും നേരം ലഭിച്ചില്ലെന്നാലും നിങ്ങൾക്ക് ഒരു ദിവസം ട്രാവൻകൂർ ഹെറിറ്റേജിൽ താമസിച്ചാൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഹൗസ്ബോട്ട്, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ ബുക്ക് ചെയ്യാൻ കേരളവിസിറ്റ് ഫോർ യൂവിന്റെ വെബ്സൈറ്റ് സന്ദർശിക്കാം-www.keralavisit4u.com
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്