ഹൗസ് ബോട്ടിനും കടലരികിനും മലനിരകൾക്കും അപ്പുറം വളരുന്ന കേരളം; പറന്നും നടന്നും കേരളത്തെ സാഹസിക ടൂറിസത്തിന്റെ പറുദീസയാക്കി മാറ്റുന്ന മലയാളിയെ പരിചയപ്പെടൂ....
പ്രത്യേക ലേഖകൻ
കേരളം ഇന്ത്യയുടെ ടൂറിസം കേന്ദ്രങ്ങളിൽ പ്രധാനമാണ്. മനോഹരമായ ബീച്ചുകൾ, അതിസുന്ദരമായ കായൽ നിരപ്പുകൾ, ഉയർന്നു പൊന്തിയ മലനിരകൾ ഇവയെല്ലാം ചേർന്ന് കേരളം സഞ്ചാരത്തിന്റെ പറുദീസയായി മാറിയിരിക്കുന്നു. ആ സുന്ദര ഭൂപടത്തിലെ ഏറ്റവും പുതിയ കണ്ണിയാണ് സാഹസിക ടൂറിസം. കേരളത്തിൽ നിശബ്ദമായ സാഹസിക ടൂറിസം വിപ്ലവം സൃഷ്ടിച്ച ഒരു മലയാളിയെ പരിചയപ്പെടാം.
കുറച്ചുകാലം മുൻപാണ് കൃത്യമായി പറഞ്ഞാൽ 2014 മെയ് 20. കണ്ണൂർ മുഴുപ്പിലങ്ങാട് കടപ്പുറത്ത് ഒരു കൈക്കുഞ്ഞിനെ പാരാസെയ്ലിംഗിൽ ഒറ്റയ്ക്കു പറത്തിവിട്ട സംഭവം വലിയ വാർത്തയായി മാറി. പതിനൊന്നുമാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെക്കൊണ്ട് മാതാപിതാക്കൾ നടത്തിയ സാഹസം ടെലിവിഷൻകാമറകൾ പകർത്തി അവരെ നിയമക്കുരുക്കിലാക്കുകതന്നെ ചെയ്തു. ലോകത്തെവിടെയുമെന്നപോലെ കേരളത്തിലും പടർന്നുപിടിക്കുന്ന സാഹസിക വിനോദസഞ്ചാരത്തിന്റെ ഒരു പ്രതീകമായിരുന്നു, ആ സംഭവം.
ആഗോളവൽക്കരണകാലത്ത് ലോകമെങ്ങും പ്രകടമാകുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു മാനുഷികാനുഭവം എന്ന നിലയിൽ ആഭ്യന്തരവും രാജ്യാന്തരവുമായ ടൂറിസം വ്യവസായവും കലയും വിനോദവും സംസ്കാരവുമായിക്കഴിഞ്ഞിരിക്കുന്നു. കേരളമാകട്ടെ ഈ രംഗത്ത് ഒരു ലോകതാരവുമാണ്. നാഷണൽ ജിയോഗ്രഫിക്കിന്റേതുൾപ്പെടെയുള്ള വിനോദസഞ്ചാരചാർട്ടുകളിൽ കേരളം ഏറ്റവും മുകളിൽ ഇടംപിടിക്കുന്നത് ഇന്നൊരു വാർത്തതന്നെയല്ല. 2014ൽ നാഷണൽ ജിയോഗ്രഫിക് തെരഞ്ഞെടുത്ത അൻപത് വിനോദസഞ്ചാര രീതികളിലൊന്ന് കേരളത്തിലെ 'കയാക്കിങ്' ആയിരുന്നുവെന്നതാണ് ഈ രംഗത്തെ ഏറ്റവും പുതിയ വിശേഷം. സാഹസികവിനോദസഞ്ചാരഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുകയായിരുന്നു, ഈ തെരഞ്ഞെടുപ്പ്.
ബാക്ക് വാട്ടർ, ഹിൽസ്റ്റേഷൻ, ഹെറിറ്റേജ്, സ്പൈസ്, ഫാം, എസ്റ്റേറ്റ്, ആയുർവേദിക്, പിൽഗ്രിം, കൾച്ചർ എന്നിങ്ങനെ ഒൻപതോളം വിഭാഗങ്ങളിലാണ് കേരളത്തിന്റെ ടൂറിസം വിപണിയും വിനോദസാധ്യതകളും വിദേശികളെ ആകർഷിച്ചുകൊണ്ടിരിക്കുന്നത്. ഈ രംഗത്തെ പത്താമത്തെ മേഖലയായി രൂപംകൊണ്ടുകഴിഞ്ഞിരിക്കുന്നു, അഡ്വഞ്ചർ ടൂറിസം.
അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ വലിച്ചുകെട്ടിയ കമ്പിവടത്തിലൂടെ നടക്കുക (ഫിലിപ്പ് പെറ്റിറ്റിന്റെ ജീവിതകഥ ചിത്രീകരിക്കുന്ന The Walk എന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം ഓർക്കുക). ഹിമാലയം പോലുള്ള പർവതസാനുക്കളിൽ രക്ഷാദൗത്യമോ പര്യവേക്ഷണമോ നടത്തുക (Cliffhanger മുതൽ Everest വരെയുള്ള സിനിമകൾ ഓർക്കുക), ഒറ്റയ്ക്ക് പായ്ക്കപ്പലിൽ മഹാസമുദ്രങ്ങൾ താണ്ടുക (മലയാളിയായ അഭിലാഷ് ടോമിയെ ഓർക്കുക) എന്നിങ്ങനെ വിരലിലെണ്ണാവുന്ന ചുരുക്കം ചിലർക്കു മാത്രം സാധ്യമാകുന്ന മഹാസാഹസങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ലോകമെങ്ങും പതിനായിരക്കണക്കിനാളുകൾ അത്യാവേശത്തോടെ ഇടപെടുന്ന സാഹസിക വിനോദസഞ്ചാരരംഗം കേരളത്തിൽ വേരുപിടിക്കുന്നതിനെക്കുറിച്ചും മലയാളികൾ ആ രംഗത്ത് പങ്കാളികളെന്നപോലെ നിക്ഷേപകരും സംരംഭകരുമാകുന്നതിനെക്കുറിച്ചുമാണ്.
ട്രെക്കിങ്, പാരാഗ്ലൈഡിങ്, പാരാസെയ്ലിങ്, ബാംബൂ റാഫ്റ്റിങ്, സൈക്കിളിങ്, കയാക്കിങ്, റോപ്പ് ക്ലൈംബിങ്, റോക്ക് ക്ലൈംബിങ്, സ്കൈഡൈവിങ്, ബലൂണിങ്, സിപ് ലൈൻ, ബഞ്ചീജംപിങ്... എന്നിങ്ങനെ എത്രയെങ്കിലും സാഹസങ്ങൾ വിനോദങ്ങളായി ജനപ്രീതിനേടുന്ന കാലമാണ് നമ്മുടേത്. കൊച്ചി സ്വദേശിയായ പ്രദീപ് മൂർത്തി (43)യെന്ന എഞ്ചിനീയർ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഈ രംഗത്ത് ദേശീയതലത്തിൽതന്നെ അംഗീകാരവും ശ്രദ്ധയും നേടിയ സംരംഭകനായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലും ദക്ഷിണേന്ത്യയിലും രാജസ്ഥാനിലുമായി വ്യാപിച്ചുകിടക്കുന്ന അൻപതോളം വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സ്വന്തം നിലയിലും ടാജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി കൂട്ടുചേർന്നും പ്രദീപിന്റെ സ്ഥാപനമായ 'മഡ്ഡിബൂട്ട്സ് വെക്കേഷൻസ്' നടത്തുന്ന സാഹസവിനോദസംരംഭങ്ങൾ ഏറെ കൗതുകകരമായ ഒരു കഥയാണു പറയുന്നത്.
പ്രതിമാസം ആയിരംപേരെങ്കിലും മഡ്ഡിബൂട്ട്സിന്റെ സാഹസവിനോദങ്ങൾ തേടിയെത്തുന്നു. മുഖ്യമായും വയനാട്, വടക്കൻ മലബാർ, മധ്യകേരളം, കൂർഗ്, നീലഗിരി, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലാണ് പ്രദീപും വിദഗ്ദ്ധ പരിശീലനം നേടിയ അദ്ദേഹത്തിന്റെ ജീവനക്കാരും തങ്ങളുടെ കസ്റ്റമേഴ്സിനെ കാത്തിരിക്കുന്നത്. വിനോദയാത്രകൾ കേവലം വിനോദമോ നേരംപോക്കോ കാഴ്ചകൾ കണ്ടുനടക്കലോ മാത്രമല്ലെന്നും അവിസ്മരണീയമായ ഒരു ജീവിതാനുഭവത്തിൽ സ്വയം പങ്കാളിയാകുന്ന അസുലഭമായ ഒരവസരമാണെന്നും മഡ്ഡിബൂട്ട്സ് നിങ്ങളെ പഠിപ്പിക്കും.
കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രോണിക്സിൽ ബി.ടെക്കും ബാംഗ്ലൂർ ഐ.എ.എമ്മിൽ നിന്ന് എം.ബി.എയും നേടിയ പ്രദീപ് മൂർത്തി പതിമൂന്നു വർഷത്തോളം വിവിധ സ്വകാര്യപൊതുമേഖലാസ്ഥാപനങ്ങളിൽ ജോലിചെയ്തു. അപ്പോഴൊക്കെയും പക്ഷെ മൂർത്തിയുടെ മനസ്സ്, കോളേജ്പഠനകാലത്ത് കൂട്ടുകാർക്കൊപ്പം കക്കടാംപൊയിലിലേക്കും പശ്ചിമഘട്ടത്തിലേക്കും നടത്തിയ ട്രെക്കിംഗുകളുടെ ഓർമകളിലായിരുന്നു.
പ്രകൃതി, അതിന്റെ വിസ്മയങ്ങൾ കാണിച്ച് തന്നെ പ്രലോഭിപ്പിച്ച യൗവനത്തിന്റെ ലഹരികളിലേക്ക് സ്വയം പങ്കാളിയും നിക്ഷേപകനുമായി മടങ്ങി, അങ്ങനെ പ്രദീപ്. റോബി കുര്യൻ എന്ന സുഹൃത്തുമായി ചേർന്ന് 2009ലാണ് മഡ്ഡിബൂട്ട്സ് ആരംഭിക്കുന്നത്. പിന്നീട് ആ സുഹൃത്തു പിന്മാറിയതോടെ പ്രദീപ് ഒറ്റയ്ക്കാണ് തന്റെ വിനോദസഞ്ചാര വ്യവസായഭൂപടത്തിൽ പുതിയ അക്ഷാംശങ്ങളും രേഖാംശങ്ങളും വരച്ചുചേർക്കുന്നത്. ഇംഗ്ലണ്ടിൽ സകുടുംബം താമസമാക്കിയിരിക്കുന്ന പ്രദീപ് അക്ഷരാർഥത്തിൽ ഒരു Globterotter തന്നെയാണ്. യൂറോപ്പിലും ആസ്ട്രേലിയയിലും നിന്നുള്ള വിനോദസഞ്ചാരികളെ ഇന്ത്യയിലെത്തിക്കുന്ന സമാന്തര സംരംഭത്തിനൊപ്പം തന്റെ സ്വന്തം സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കും ദൈനംദിന നേതൃത്വം നൽകുന്നു പ്രദീപ്.
മാറുന്ന ടൂറിസം സംസ്കാരത്തിന്റെ ഭാഗമാണ് സാഹസികവിനോദങ്ങളെന്ന് പ്രദീപ് പറയുന്നു: 'വെറുതെ കാഴ്ചകൾ കണ്ടു മടങ്ങാനല്ല ഇന്ന് മലയാളികളുൾപ്പെടെ ആർക്കും താൽപര്യം. തങ്ങൾകൂടി പങ്കാളികളാകുന്ന എന്തെങ്കിലുമൊക്കെ ഓർമയിൽ സൂക്ഷിക്കാൻ എല്ലാ വിനോദയാത്രികരും കൊതിക്കുന്നു. ടെലിവിഷൻചാനലുകൾ പ്രചരിപ്പിക്കുന്ന സാഹസവിനോദങ്ങൾ ഇതിനു വലിയ പ്രേരണയായിട്ടുണ്ട്.
തീംപാർക്കുകളുടെ പരിമിതി മറികടക്കാൻ ഒറ്റവഴിയേ ഉള്ളു. പ്രകൃതിയിലേക്കു നേരിട്ടിറങ്ങുക'. എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്നവയല്ല സാഹസികവിനോദങ്ങളെന്ന് പൊതുവെ കരുതപ്പെടുന്നുണ്ട്. ഇതു ശരിയല്ല എന്നാണ് പ്രദീപിന്റെ പക്ഷം. 'യുവാക്കൾ മാത്രമാണ് ഇവയിൽ താൽപര്യം കാണിക്കുന്നതെന്ന ധാരണ തെറ്റാണ്. സകുടുംബമെത്തുന്നവരാണ് എന്റെ കസ്റ്റമേഴ്സിൽ വലിയൊരു ശതമാനം. സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. സ്ത്രീകൾ മാത്രമുള്ള സംഘങ്ങൾതന്നെ പലപ്പോഴും എത്താറുണ്ട്'.
പ്രകൃതിബദ്ധവും പരിസ്ഥിതിസന്തുലിതവുമാണ് പ്രദീപിന്റെ ഓരോ സാഹസ വിനോദപരിപാടിയും. വനംവകുപ്പുമായി ചേർന്നുതന്നെയാണ് പലതും നടത്തുന്നത്. ഏറെ സാഹസം ആവശ്യമുള്ളവ, തികച്ചും പ്രകൃതിബദ്ധമായവ, കുറച്ചൊരു അപകടസാധ്യതയുള്ളവ എന്നിങ്ങനെ ഏതുതരം സാഹസവിനോദവും യാത്രികർക്ക് യഥേഷ്ടം തെരഞ്ഞെടുക്കാം. പ്രതിദിനം 15,00, 20,00 രൂപ ചെലവുവരും, ഓരോന്നിനും. ഭക്ഷണവും താമസവും പുറമെ.
നാലു മേഖലകളിലാണ് പ്രദീപും മഡ്ഡിബൂട്ട്സും മുഖ്യമായും ഇടപെടുന്നത്.
1. വ്യക്തികൾക്കോ, ഇരുനൂറോ മുന്നൂറോ പേർവരെയുള്ള സംഘങ്ങൾക്കോ സാഹസവിനോദപരിപാടികൾ നേരിട്ട് നടത്തിക്കൊടുക്കുക.
2. ടാജ് ഉൾപ്പെടെയുള്ള ഹോട്ടലുകളുമായി ചേർന്ന്, അവരുടെ ഉപഭോക്താക്കൾക്കുവേണ്ട സാഹസവിനോദങ്ങൾ ഒരുക്കിനൽകുക.
3. യൂറോപ്പിലും ഓസ്ട്രേലിയയിലും നിന്നുള്ള യാത്രികരെ ദക്ഷിണകേരളത്തിലെ തന്റെ സാഹസവിനോദസ്ഥാപനങ്ങളിലെത്തിക്കുക.
4. സ്വകാര്യവ്യക്തികൾക്കോ റിസോർട്ടുകൾക്കോ ഒക്കെ സാഹസികവിനോദപദ്ധതികൾ നിർമ്മിച്ചുനൽകുക.
മലയാളികൾ ഇപ്പോഴും ഈ വിനോദരംഗത്തേക്കു മടിച്ചുമടിച്ചാണ് കടന്നുവരുന്നത് എന്ന് പ്രദീപ് സമ്മതിക്കും. തന്റെ കസ്റ്റമേഴ്സിൽ പത്തുശതമാനത്തിൽ താഴെ മാത്രമേ മലയാളികളുള്ളു എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും മാറിവരുന്ന വിനോദസഞ്ചാരമനസ്സ് മലയാളികളെയും ഈ രംഗത്തേക്കാകർഷിക്കുമെന്നതിൽ പ്രദീപിനു സംശയമില്ല. കേരളാടൂറിസം ഇപ്പോൾ ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്ന മേഖലകളിലൊന്നും സാഹസികവിനോദസഞ്ചാരത്തിന്റേതാണ്.
വ്യക്തികൾക്കും കുടുംബങ്ങൾക്കും കോർപ്പറേറ്റ്ബിസിനസ് ഗ്രൂപ്പുകൾക്കും സ്കൂൾ കുട്ടികൾക്കുമൊക്കെവേണ്ടി എത്രയെങ്കിലും പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട് മഡ്ഡിബൂട്ട്സ്. നേപ്പാളിലും ഗൾഫിലും കേരളത്തിലുമൊക്കെ പല സ്ഥാപനങ്ങൾക്കും ചില വ്യക്തികൾക്കും ഇത്തരം പ്രോജക്ടുകൾ നിർമ്മിച്ചുനൽകുന്നുമുണ്ട്. ഔട്ട്ലുക് ട്രാവലർ തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ആറ് അഡ്വഞ്ചർ ടൂറിസം സ്ഥാപനങ്ങളിലൊന്ന് മഡ്ഡിബൂട്ട്സ് ആണ്. വിനോദയാത്രയെന്നത് വെറുമൊരു കാഴ്ചകാണലല്ല, ശരീരവും മനസ്സും കൊണ്ട് പങ്കാളിത്തമുറപ്പാക്കുന്ന എന്തെങ്കിലുമാണ് എന്നു കരുതുകയും അതിനാഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പ്രദീപിനെ ബന്ധപ്പെടാം.
ഫോൺനമ്പർ : +91-9544201249
ഇമെയിൽ : [email protected]
വെബ്സൈറ്റ് : www.muddyboots.in
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്