മൂകാംബിക- കുടജാദ്രി- മുരുദ്ദ്വേശ്വർ- ഭക്തിയും വിനോദവും സമന്വയിപ്പിച്ച ഒരു യാത്ര
മൂകാംബിക സന്ദർശനം എല്ലാം ഒത്ത് ചേരുന്ന ഒരു ദിവ്യാനുഭവം തന്നെയാണ്. ഇത്തവണ അത് കുറച്ച് കൂടി ഹൃദ്യമായി എന്ന് മാത്രം. സാധാരണ മൂകാംബിക ദർശനത്തിനോടൊപ്പം കുടജാദ്രിയിലും പോകാറുണ്ട്. ഇത്തവണ മുരുദ്ദ്വേശ്വർ എന്ന തീരപ്രദേശം കൂടി കാണാൻ കഴിഞ്ഞത് യാത്ര കൂടുതൽ രസകരമാക്കി.
മംഗലാപുരത്ത് ട്രെയിൻ ഇറങ്ങുന്നതിന് മുൻപ് തന്നെ അവിടെ നിന്നും മൂകാംബിക റോഡ് എന്ന സ്റ്റേഷനിലേക്ക് ട്രെയിനിൽ പോകുന്നത് സൗകര്യപ്രദവും ചെലവ് കുറഞ്ഞതും ആകും എന്ന് ഒരു സഹയാത്രികൻ പറഞ്ഞിരുന്നു. ഇത് റോഡ് മാർഗ്ഗം പോകാനുള്ള ആശയം ഉപേക്ഷിക്കാൻ പ്രേരകമായി. ഉച്ചയ്ക്ക് ശേഷമുള്ള ട്രെയിൻയാത്ര സുഖപ്രദവും ഏറ ആസ്വാദ്യകരമായി എന്നത് സത്യം. ബസ്സിലെ യാത്ര ഏകദേശം മൂന്നര മണിക്കൂർ എടുക്കും എന്ന് മാത്രമല്ല പരസ്പരം കണ്ട് സംസാരിച്ചിരിക്കാൻ പറ്റുകയുമില്ല. കൂടെ യാത്രചെയ്ത വ്യക്തി മുകേഷ് എന്ന ഹിന്ദി ഗായകൻ കൂടിയായത് ഏറെ വിനോദപ്രദമായി. അദ്ദേഹത്തിന്റെ ആലാപനം കേൾക്കുകയും ഒപ്പം പാടുകയും ചെയ്തുകൊണ്ടുള്ള ആ രണ്ടരമണിക്കൂർ യാത്ര മനസ്സിലിപ്പോഴും ഒളിമങ്ങാത്ത ഓർമ്മയായി ഞാൻ സൂക്ഷിക്കുന്നു.
ഒരു മുൻവിധികളും ഇല്ലാത്ത സൗഹൃദം ഞങ്ങളുടെ ഇടയിൽ ഉടലെടുത്തു എന്നത് ഏതോ മുജന്മ പരിചയം ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു എന്ന പ്രതീതി ഉളവാക്കി. ഇപ്പോഴും ഫോണിൽ വിളിക്കാറുണ്ട് മുകേഷ് എന്ന ആ അനുഗ്രഹീത ഗായകൻ.
മൂകാംബിക റോഡ് സ്റ്റേഷനിൽനിന്നും കൊല്ലൂരിലേക്ക് നാൽപത്തിരണ്ട് കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. അതു കൊണ്ട് തന്നെ കേരളത്തിൻ നിന്നു വരുന്ന യാത്രികർക്ക് ഈ സ്റ്റേഷൻ മൂകാംബികാ ക്ഷേത്രത്തിൽനിന്നും ഏറ്റവും അടുത്തുള്ളതാണ്. മൂകാംബിക റോഡിൽ ഇറങ്ങി അൽപ്പം വിലപേശലിന് ശേഷം ഒരു വലിയ ഓട്ടോറിക്ഷയിൽ കുട്ടികൾ ഉൾപ്പെടെ ഞങ്ങൾ അഞ്ച് പേർ മുന്നൂറ്റിയൻപത് രൂപാ നിരക്ക് നിജപ്പെടുത്തി യാത്ര ആരംഭിച്ചു.
യാത്രയുടെ ഏറിയ പങ്കും മൂകാംബികാ വന്യജീവി സങ്കേതത്തിലൂടെ ആയതിനാൽ മനുഷ്യവാസമില്ലാത്ത വനമേഖലയിലൂടെ ആയിരുന്നു പ്രയാണം. ആനയുടെ അഭാവം മൂലം ഈ മേഖലയിലൂടെയുള്ള യാത്ര ദുഷ്കരമല്ല. തീർത്ഥാടകർക്ക് മൂകാംബികാ ക്ഷേത്രത്തിലേക്ക് രാത്രി വൈകിയായാലും ആശ്വാസകരമായ ഒരു എളുപ്പ വഴിയാണ് ഈ റോഡ്.
രാത്രി എട്ട് മണി കഴിഞ്ഞിരുന്നു ഹോട്ടലിൽ എത്തിയപ്പോൾ. അന്ന് അവിടെ വിശ്രമിച്ചു. രാവിലെ സൗപർണ്ണിയിൽ മുങ്ങിക്കളിച്ച ശേഷം ക്ഷേത്രദർശനം നടത്തി. തിരക്ക് കുറവായതിനാൽ ആനന്ദപ്രദവും സുഖകരവുമായ ഒരു പ്രഭാതം ആയി അത് മാറി.
രാവിലെ അൽപ്പം വൈകിയാണെങ്കിലും രണ്ടായിരത്തി അഞ്ഞൂറു രൂപാ കൊടുത്ത് ജീപ്പ് വാടകയ്ക്കെടുത്ത് കുടജാദ്രിയിലേക്ക് തിരിച്ചു. റോഡിന്റെ അവസ്ഥയിൽ വളരെയേറെ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും കുടജാദ്രിയോടടുക്കുന്ന അവസാനത്തെ പതിനഞ്ച് കിലോമീറ്റർ തീർത്തും ദുർഘടമായിരുന്നു. ആദ്യമായി ഇവിടെ വന്നപ്പോൾ നടത്തിയ ജീപ്പ് യാത്ര കിടിലം കൊള്ളിക്കുന്ന ഒന്നായിരുന്നു. അത് വച്ച് നോക്കിയാൽ ഇത് എത്രയോ ഭേദം.
വനമേഖലയിലൂടെയുള്ള റോഡ് നിർമ്മാണത്തിന് സാങ്കേതിക തടസ്സങ്ങൾ ഉള്ളതിനാൽ ടാറിട്ട റോഡിന്റെ അഭാവം യാത്ര തികച്ചും ദുഷ്കരമാക്കുന്നു. ജീപ്പ് ഡ്രൈവറുമാരുടെ സംഘടന സ്വന്തം ചെലവിൽ റോഡിൽ മണ്ണ് ഇട്ട് കുഴികളും പാറകളും മൂടുന്നത് കാണാമായിരുന്നു.
ഭാരതത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ജോഗ് ഫാൾസ് കുടജാദ്രിയിലേക്കുള്ള പാതയിൽനിന്നും തൊണ്ണൂറ് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു. കുടജാദ്രിയിൽ എത്തുമ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു.
രണ്ട് മണിക്കകം ജീപ്പിനടുത്തു എത്തണമെന്നായിരുന്നു നിർദ്ദേശം. സമയ പരിധികഴിഞ്ഞുള്ള ഓരോ മണിക്കൂറിനും നൂറു രൂപാ അധികം നൽകണമെന്നായിരുന്നു വ്യവസ്ഥ. കുടജാദ്രിയിൽ രണ്ട് ക്ഷേത്രങ്ങൾ ഉണ്ട്. ഒന്ന് താഴ്ന്ന ജാതിയിൽപ്പെട്ടവരുടെയും മറ്റേത് ഉയർന്ന കുലത്തിൽപ്പെട്ടവരുടെയുമാണ്. ഇവർ തമ്മിലുള്ള മത്സരം സ്വന്തം മേന്മ കൂട്ടി പറഞ്ഞ് പണം കൊയ്യാനുള്ള ഒന്നാണ് എന്നുള്ളത് അവരുടെ സംഭാഷണം അൽപ്പനേരം ശ്രദ്ധിച്ചാൽ മനസ്സിലാകും.
എന്തൊക്കെയായാലും കുടജാദ്രിയിലൂടെ ഉള്ള പദയാത്ര എപ്പോഴത്തെയും പോലെ മറക്കാനാകാത്ത ഒരു അനുഭവമായി. ശങ്കരാചാര്യർ മൂകാംബിക ദേവിയെ ദർശിച്ചതായി പറയപ്പെടുന്ന സർവ്വജ്ഞപീഠവും ഇതിന് പിന്നിലുള്ള ദുർഘടമായ മലചെരുവിലൂടെ ഇറങ്ങുമ്പോൾ എത്തുന്ന ചിത്രമൂല ഗുഹയും മനസ്സിനും ശരീരത്തിനും നവോന്മേഷം ഏകുന്നു.
എന്നെ ഏറെ ദുഃഖിപ്പിച്ച കാര്യം ചിത്രമൂല ഗുഹയുടെ മുന്നിൽ കാണപ്പെട്ട പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളുടെ കൂമ്പാരവുമായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഭാര്യയൊടൊപ്പം വിവാഹശേഷം നടത്തിയ കുടജാദ്രിയാത്രയിൽ ഞങ്ങൾ ഇവിടെവരെ മലചെരുവിലൂടെ ഇറങ്ങി വന്നിരുന്നു. അന്ന് ഇവിടെ തപസ്സനുഷ്ഠിച്ചിരുന്ന ഒരു സന്യാസിയെ കണ്ടു. അപ്പോൾ അനുഭവിച്ച ദൃശ്യഭംഗിയോ മാനസിക സംതൃപ്തിയോ ഇത്തവണ ലഭ്യമായില്ല എന്നത് പരിസ്ഥിതി മലിനീകരണം എന്ന ദുർഭൂതം ഇവിടെയും കടന്നു വന്നത് മൂലമായിരുന്നു എന്ന സത്യം ദുഃഖത്തോടെ ഞങ്ങൾ മനസ്സിലാക്കി.
ഏതായാലും തിരിച്ചുള്ള കാൽ നടയാത്രയിൽ ഏറെ സന്തോഷം നൽകിയ ദൃശ്യാനുഭവങ്ങൾ ആശ്വാസമേകി. ചിത്രശലഭങ്ങളുടെ കൂട്ടവും, പച്ചപ്പും നീലിമയും കലർന്ന കുന്നിൻചെരുവകളും, കാട്ടരുവികളും ഹൃദ്യമായ ശ്രവ്യ ദൃശ്യ വിരുന്നൊരുക്കി.
ഒരു മണിക്കൂർ വൈകി എത്തിയതിനാൽ ഡ്രൈവർക്ക് തിരികെ കൊല്ലൂരിലെത്തിയപ്പോൾ നൂറു രൂപ അധികം നൽകേണ്ടി വന്നു. ഏതായാലും അയാളുടെ പരിചയത്തിലുള്ള ഒരു ടൂറിസ്റ്റ് ടാക്സിയിൽ സാധാരണ നിജപ്പെടുത്തിയ വാടകയിൽ നിന്നും കുറവ് ചെയ്ത് മുരുദ്ദ്വേശ്വറിലേക്ക് അന്ന് വൈകിട്ട് തന്നെ യാത്ര തിരിക്കാൻ തീരുമാനിച്ചു. പുറപ്പെടുമ്പോഴേക്കും സമയം നാല് മണി കഴിഞ്ഞിരുന്നു. മുരുദ്ദ്വേശ്വരിലെ സൂര്യാസ്തമയം മനോഹരമായ കാഴ്ചയാണ് എന്ന അറിയാമായിരുന്നതുകൊണ്ട് കുറച്ച് വേഗത കൂട്ടാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.
സൂര്യൻ താഴെയ്ക്കുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഏതായാലും വഴിനീളെ വിണ്ണിലെ വലിയ സിന്ദൂരപ്പൊട്ട് പോലെ ആഴിയിൽ അലിഞ്ഞ് ചേരാൻ വെമ്പുന്ന സൂര്യനെ ഞങ്ങൾക്ക് തോൽപ്പിക്കാനായില്ല. മുരുദ്ദ്വേശ്വരിൽ എത്തുന്നതിനുമുൻപേ ചുവന്ന സൂര്യൻ കടൽപരപ്പിലേക്ക് പടരുകയായിരുന്നു. മുരുദ്ദ്വേശ്വരി നെക്കാളും ദൃശ്യഭംഗി വഴിനീളെ ഞങ്ങൾക്കേകികൊണ്ടാകാം സൂര്യൻ യാത്രയായത്.
മുരുദ്ദ്വേശ്വറിലെ പ്രധാന ആകർഷണം അവിടെ സ്ഥിതി ചെയ്യുന്ന ഭീമാകാരമായ ശിവപ്രതിഷ്ഠയാണ്. ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ താലൂക്കിൽ സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണ് മുരുദ്ദ്വേശ്വർ. ശിവന്റെ മറ്റൊരു പേര് തന്നെയാണ് മുരുദ്ദ്വേശ്വർ. രാവണനുമായി ബന്ധപ്പെട്ട ഒരു രസകരമായ കഥ മുരുദ്ദ്വേശ്വറിനെ രാമായണവുമായി ബന്ധിപ്പിക്കുന്നു.
ദേവന്മാർ അമരത്വം കൈവരിക്കാൻ ആത്മലിംഗത്തെ ആരാധിക്കാറുണ്ടായിരുന്നു. ഇതറിഞ്ഞ രാവണൻ ആത്മലിംഗം ലഭിക്കാൻ പരമശിവനെ ധ്യാനിച്ചു. രാവണന്റെ പ്രാർത്ഥനയിൽ സംപ്രീതനായ ശിവൻ, ആത്മലിംഗം ലങ്കയിൽ എത്തുന്നത് വരെ താഴെ വയ്ക്കരുതെന്ന നിബന്ധനയോടെ രാവണന് നൽകി. ഇതറിഞ്ഞ നാരദൻ ആത്മലിംഗം കൈവശപ്പെടുത്തിയ രാവണൻ ലങ്കയിൽ തിരികെയെത്തിയാൽ സർവ്വനാശം വിതക്കും എന്ന് ഭയന്ന് ഗണപതി ഭഗവാനെ സമീപിച്ചു.
പരമഭക്തനായ രാവണൻ ദിവസവും വൈകുന്നേരം പ്രാർത്ഥനയ്ക്കായി സമയം ചിലവഴിക്കുന്നുണ്ടെന്നറിഞ്ഞ ഗണേശൻ രാവണൻ ഗോകർണ്ണത്തെത്തിയപ്പോൾ ഒരു ബ്രാഹ്മണന്റെ വേഷത്തിൽ അവിടെ പ്രത്യക്ഷപ്പെട്ടു. നേരം സന്ധ്യയായതിനാൽ പ്രാർത്ഥിക്കാനായി രാവണൻ ഒരുങ്ങി. അപ്പോഴാണ് ആത്മലിംഗം എവിടെ വയ്ക്കും എന്ന ആശങ്കയിലായത്. സമീപത്തുനിന്ന ബ്രാഹ്മണ വേഷധാരിയായ ഗണപതിയോട് ആത്മലിംഗം നിലത്ത് വെയ്ക്കാതെ പ്രാർത്ഥന തീരും വരെ കൈയിൽ പിടിക്കാമോ എന്ന് ചോദിച്ചപ്പോൾ ഗണപതി അത് സമ്മതിച്ചു. ഇതോടൊപ്പം മൂന്ന് പ്രാവിശ്യം രാവണനെ പേര് വിളിക്കുമെന്നും വിളി കേൾക്കാത്ത പക്ഷം ആത്മലിംഗം താഴെ വയ്ക്കുമെന്നും നിബന്ധന വച്ചു.
പ്രാർത്ഥന കഴിഞ്ഞ് തിരികെ എത്തിയ രാവണൻ ആത്മലിംഗം താഴെയിരിക്കുന്ന കാഴ്ചയാണ് കണ്ടത്. ക്രൂദ്ധനായ രാവണൻ ആത്മലിംഗം പല കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു. ഇതിൽ ആത്മലിംഗം മൂടിയിരുന്ന വസ്ത്രം വലിച്ചെറിഞ്ഞപ്പോൾ വീണ സ്ഥലമാണത്രെ മുരുദ്ദ്വേശ്വർ.
രണ്ട് കടലോരങ്ങൾ ആണ് ഇവിടെയുള്ളത്. മീൻപിടുത്തക്കാർക്ക് മാത്രമായി ഒരു കടൽ പുറവും, മറ്റൊന്ന് പ്രശാന്ത സുന്ദരമായ തിരമാലകൾ തീരെയില്ലാത്ത ഒരു കടലോരവും. ഈ കടൽപുറത്ത് ഇരുപത് നിലയുള്ള ഒരു ഗോപുരവും ഒരു ക്ഷേത്ര സമുച്ചയവും സ്ഥിതി ചെയ്യുന്നു. ഈ ഗോപുരത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെത്താൻ ലിഫ്റ്റും പടവുകളും ഉണ്ട്. ഇപ്പോൾ ഇത് ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞു. എൻ. ഷെട്ടി എന്ന ഒരു വ്യവസായി ആണ് ഇതിന്റെ ശിൽപ്പിയും ഉടമയും.
പുതുമയും പഴമയും പ്രകൃതിയുമായി ഇഴുകിചേരുന്ന ഒരു പ്രത്യേക അനുഭൂതി ഈ ടൂറിസ്റ്റ് കേന്ദ്രം പ്രദാനം ചെയ്യുന്നു എന്ന് പറയാതെ വയ്യ.
അടുത്ത ദിവസം ഒന്നുകൂടി സൗപർണ്ണികയിൽ നീന്തിതുടിച്ച ശേഷം ക്ഷേത്രദർശനവും കഴിഞ്ഞ് മംഗലാപുരത്തേക്ക്. അവിടെനിന്നും രാത്രി വണ്ടിയിൽ തിരുവനന്തപുര്ത്തേക്കുള്ള മടക്കയാത്രയിൽ പല ചിന്തകൾ കടന്നുവന്നു. അതിൽ എന്നെ ഏറ്റവും സ്വാധീനിച്ചത് ''ഓരോ യാത്രാനുഭവവും എത്രമാത്രം വ്യത്യസ്തമാണ് എന്ന സത്യമായിരുന്നു. ഓരോ മനുഷ്യനെയും പോലെ.''
(സി കെ വേണുഗോപാൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറാണ്.)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്