യാത്രയും പണവും: നാടനും മറുനാടനും; യാത്രാവേളയിൽ പണം എങ്ങനെ ഉപയോഗിക്കണം; മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
എന്റെ അച്ഛൻ ചെറുപ്പത്തിലേ സ്‌കൂൾവിദ്യാഭ്യാസമുപേക്ഷിച്ച് ജോലിചെയ്ത് ജീവിച്ചുതുടങ്ങിയ ആളാണെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. അച്ഛന്റെ പതിനാലാമത്തെ വയസ്സിൽ, ആലുവ ശിവരാത്രിക്ക് ഒരു ചായക്കടക്കാരന്റെ സഹായിയായി കൂടി. ശിവരാത്രിനാളിൽ രാത്രി വളരെ വൈകി കടയിൽനിന്ന് കൂലി വാങ്ങി അച്ഛൻ ശിവരാത്രി മണപ്പുറം കാണാനിറങ്ങി. അന്നത്തെ മരം കൊണ്ടുണ്ടാക്കിയ ജയന്റ് വീൽ (പേര് തൊട്ടിയാട്ടം എന്നാണെന്ന് തോന്നുന്നു) യന്ത്രം കൊണ്ടല്ല, കുറേയാളുകൾ പല നിലയിൽ നിന്ന് ആഞ്ഞ് കറക്കിയാണ് പ്രവർത്തിപ്പിക്കുന്നത്. അച്ഛൻ അതിൽ കയറി. ഒരു തവണ കയറിയപ്പോൾ പിന്നെ അതൊരു ഹരമായി. കൈയിൽ കാശുള്ളതിനാൽ വീണ്ടും രണ്ടോ മൂന്നോ തവണ കയറി. അപ്പോഴേക്കും തലകറങ്ങി. താഴെ വീഴുമെന്ന് തോന്നിയതിനാൽ അല്പസമയം മാറിയിരുന്നു. ബോധം കെട്ടു വീണാലോ എന്നുകരുതി ഉടനെ പണമെല്ലാം മുണ്ടിന്റെ തുമ്പത്ത് കെട്ടിയിട്ടു. അത്രയേ അച്ഛന് ഓർമ്മയുള്ളു. ഉണർന്നപ്പോൾ നേരം വെളുത്തിരുന്നു. നോക്കുമ്പോൾ പണം കെട്ടിയിട്ട മുണ്ടിന്റെ തുമ്പുമില്ല, പണവുമില്ല, അതാരോ കത്തിവെച്ച് മുറിച്ചെടുത്തോണ്ടു പോയി.
''കാശ് പോയത് പോട്ടെ, അത് അണ്ടർ വെയറിന്റെ തുമ്പിൽ കെട്ടിയിടാൻ തോന്നാത്തത് ഭാഗ്യം'' എന്നാണ് അതിനെപ്പറ്റി അച്ഛൻ പറഞ്ഞത് (അച്ഛൻ ജീവിച്ചിരുന്ന കാലത്തോളം കോണകമാണ് ഉപയോഗിച്ചിരുന്നത് എന്ന കാര്യം ഇതുമായി ചേർത്ത് വായിക്കണം). മുംബൈയിൽ അപകടത്തിൽപ്പെട്ടവരുടെ പേഴ്സും പണവും മോഷ്ട്ടിച്ച വാർത്ത കേട്ടപ്പോൾ ഇക്കാര്യം ഓർമ്മവന്നു. മുണ്ടിന്റെ തുമ്പ് മുറിച്ചുമാറ്റിയ കാലത്തുനിന്നും നൂറ്റാണ്ട് ഒന്ന് കടന്നു നിൽക്കുകയാണ് നമ്മൾ. എന്നിട്ടും മനുഷ്യന്റെ കൈയിലിരുപ്പ് ഇന്നും പഴയതു തന്നെ. കുനിഞ്ഞാൽ കോണകം കണ്ടിച്ചു കൊണ്ട് പോകുന്ന ജാതി. മൃഗങ്ങൾ പോലും ആപത്തിൽ സ്വജാതിയിൽ പെട്ട മറ്റു മൃഗങ്ങളെ സഹായിക്കാറേ ഉള്ളൂ.
എന്നുവെച്ച് യാത്ര ചെയ്യാതിരിക്കാൻ പറ്റുമോ, യാത്ര ചെയ്യുമ്പോൾ പണം ആവശ്യമായുണ്ട്. യാത്രയുടെ രീതിയനുസരിച്ച് പണത്തിന്റെ ആവശ്യവും വ്യത്യാസപ്പെടും. എങ്കിലും കൂടുതൽ പണം കൈവശം വെച്ച് യാത്രചെയ്യുന്നത് മുംബെയിലാണെങ്കിലും ജനീവയിലാണെങ്കിലും റിസ്‌കാണ്. യാത്രക്ക് എത്ര പണം വേണം, അതെങ്ങനെ കൈകാര്യം ചെയ്യാം, ഇതൊക്കെയാണ് ഇന്നത്തെ വിഷയം.
എത്ര പണം വേണം?: യാത്രക്ക് എത്ര പണം വേണമെന്നതിന് കൃത്യമായ ഒരു കണക്ക് പറയാൻ സാധിക്കില്ല. കൊച്ചിയിൽനിന്നും ഡൽഹിയിലേക്ക് ഒരാഴ്ചത്തെ വിനോദയാത്ര പോകുന്ന ആൾക്ക് അവിടെ ഭക്ഷണവും താമസവും മറ്റൊരാൾ അറേഞ്ച് ചെയ്യുമെങ്കിൽ കൈയിൽ ആയിരം രൂപയുണ്ടായാൽ മതി. എന്നാൽ എല്ലാം സ്വയം ചെയ്ത് അടിപൊളി ഷോപ്പിങ്ങും നടത്തി തിരിച്ചെത്തണമെങ്കിൽ ഒരു ലക്ഷം രൂപ തികയില്ല. കുടുംബസമേതമാണ് യാത്രയെങ്കിൽ ചെലവ് ഇനിയും കൂടും. ഇനി അവിടെയെന്തെങ്കിലും ബിസിനസ് ആവശ്യങ്ങൾക്കാണ് പോകുന്നതെങ്കിൽ ചെലവ് പിന്നെയും കൂടും. തൽക്കാലം ഒരു മാസത്തിൽ താഴെ ചെയ്യുന്ന യാത്രയുടെ ചെലവ് പറയാം. തൊഴിലിനോ പഠനത്തിനോ ആയി ദീർഘ കാലത്തേക്ക് പോകുന്നതും എന്തെങ്കിലും കച്ചവടത്തിനായി കുറച്ചു നാളേക്ക് പോകുന്നതും അല്പം വ്യത്യസ്തമാണ്.
ഓരോ സ്ഥലത്തും പോകുന്നതിന് മുൻപ് നമുക്ക് എത്ര പണം ചെലവാക്കണം എന്ന് ആദ്യമേ ആലോചിക്കുക. എന്തൊക്ക ബുക്കിങ് നമ്മൾ നാട്ടിൽ നിന്നും ചെയ്തിട്ടുണ്ട് (ഹോട്ടൽ, ട്രെയിൻ ടിക്കറ്റ്, ഭക്ഷണം), എന്തൊക്കെ ചെലവ് അവിടെ വേണ്ടി വരും, എത്ര ഷോപ്പിങ് വേണം എന്നതൊക്കെ. ചില വെബ്സൈറ്റുകളിൽ ബുക്ക് ചെയ്യാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാലും താമസിക്കാൻ ചെല്ലുമ്പോൾ പണം നേരിട്ട് കൊടുക്കണം. ഇതൊക്കെ ഇന്റർനെറ്റിൽ ഗവേഷണം ചെയ്താൽ എളുപ്പം കിട്ടും, എല്ലാ രാജ്യത്തും എല്ലാവർക്കും യോജിച്ച ഒരു കണക്ക് പറയുക സാധ്യമല്ല. പക്ഷെ എത്ര തന്നെ ആണ് നിങ്ങളുടെ കണക്കുകൂട്ടലുകൾ എങ്കിലും അതിന്റെ ഒന്നര ഇരട്ടി കയ്യിൽ കരുതണം എന്നതാണ് എന്റെ രീതി. പോരാത്തതിന് കഴുത്തിൽ ഒരു സ്വർണ്ണ മാലയും, അതെന്റെ എമർജൻസി കാഷ് ആണ് (ലോകത്തെല്ലായിടത്തും ഞാൻ മാലയും പുറത്തു കാണിച്ച് നടക്കില്ല കേട്ടോ).
പണം എങ്ങനെ കയ്യിലെടുക്കണം? ഞാനാദ്യമായി കേരളത്തിന് പുറത്ത് പഠിക്കാൻ പോയ കാലത്ത് എ ടി എം ഒന്നും പ്രചാരത്തിലായിട്ടില്ല. ആവശ്യമുള്ള മുഴുവൻ പണവും കൈയിൽ കരുതണം. തുണിയും മണിയും മാത്രമല്ല, മർമ്മം പോലും അടിച്ചോണ്ടുപോകുന്ന നാടാണ് കാൺപൂർ. അതിനാൽ ഷൂവിനുള്ളിലും അണ്ടർവെയറിന്റെ പാക്കറ്റിലുമൊക്കെയാണ് പണം സൂക്ഷിച്ചത്. ഇപ്പോൾ ഇന്ത്യക്കകത്തെ യാത്രകൾക്ക് എ ടി എം കാർഡും ക്രെഡിറ്റ് കാർഡുമൊക്കെ ഉണ്ടെങ്കിലും താഴെ പറയുന്ന ചില അടിസ്ഥാനതത്വങ്ങൾക്ക് മാറ്റമില്ല. നമ്മുടെ പണം അതേത് രൂപത്തിലാണെങ്കിലും അടിച്ചുമാറ്റാൻ തക്കംനോക്കി ആൾക്കാർ പോക്കറ്റടിക്കാരായോ തട്ടിപ്പുകാരായോ കള്ളന്മാരായോ നമ്മുടെ ചുറ്റുമുണ്ട്. യാത്രയിൽ എപ്പോഴും ജാഗരൂകരായിരിക്കണം. ഓരോ നാട്ടിലും ഇവരുടെ രീതി വ്യത്യസ്തമാണ്, അത് ഞാൻ പിന്നീട് പറയാം.
കൈയിലുള്ള പണത്തെ പലതായി ഭാഗിച്ച് പലയിടത്ത് സൂക്ഷിക്കുക. ഒരു ദിവസത്തേക്കാവശ്യമുള്ള പണമേ പേഴ്‌സിലോ ഹാൻഡ് ബാഗിലോ വെക്കാവൂ. ഒളിച്ചുവെക്കാൻ ശ്രമിക്കുന്നതിൽ കാര്യമില്ല. കള്ളന്മാർക്ക് ഇപ്പോൾ മനഃശാസ്ത്രമൊക്കെ നന്നായറിയാം. നാട്ടിൽ ചില സ്ത്രീകൾ സ്വർണം, കള്ളനോ ഭർത്താവോ അടിച്ചു മാറ്റുമെന്ന് പേടിച്ച് അരിപ്പെട്ടി/ചാക്കിൽ സൂക്ഷിക്കാറുണ്ട്. കള്ളന്മാരാകട്ടെ വീട്ടിൽ കയറിയാൽ ആദ്യം തപ്പി നോക്കുന്നത് അരിച്ചാക്കാണ് എന്ന് 'ഒരു മോഷ്ടാവിന്റെ ആത്മകഥ' എന്ന പുസ്തകത്തിൽ കള്ളൻ എഴുതിയിട്ടുണ്ട്. അപ്പോൾ നമ്മൾ യാത്ര പോകുമ്പോൾ പണം ഷേവിങ്ങ് കിറ്റിലും സാനിറ്ററി നാപ്കിന്റെ ബാഗിലും ഒന്നും വക്കേണ്ട. കള്ളന്മാർ ആദ്യം പണം തപ്പുന്നത് അവിടെയായിരിക്കും. കൊള്ളക്കാരാണെങ്കിൽ തോക്കുചൂണ്ടി പണം ആവശ്യപ്പെട്ടാൽ കഷ്ടപ്പെട്ട് ഒളിപ്പിച്ചത് നമ്മൾ തന്നെ എടുത്തു കൊടുക്കേണ്ടിവരും, അപ്പോൾ എടുക്കാൻ എളുപ്പം ഉള്ളിടത്ത് വെക്കുന്നതാണ് ബുദ്ധി, പലയിടത്ത് മാറ്റി വക്കുന്നത് ഒരു റിസ്‌ക് മാനേജ്മെന്റ് സ്ട്രാറ്റജി ആണ്, ഒളിപ്പിച്ചു വെക്കൽ അല്ല.
ഇപ്പോൾ എ ടി എം കാർഡ് ഉള്ളതിനാൽ പണമായി പരമാവധി കുറച്ചു കൊണ്ടുപോയാൽ മതി. എന്നാൽ ഒറ്റ എ ടി എം കാർഡിന്റെ ബലത്തിൽ യാത്രചെയ്യരുത്. രണ്ടു കാർഡെങ്കിലും മിനിമം വേണം. അത് രണ്ടിടത്ത് സൂക്ഷിക്കുകയും. കുടുംബമോ സുഹൃത്തുക്കളോ കൂടെയുണ്ടെങ്കിൽ അവരുടെ കാർഡും എണ്ണത്തിൽ കൂട്ടാം. വിദേശത്തേക്ക് പോകുമ്പോൾ: ഇന്ത്യ വിട്ട് വിദേശത്തേക്ക് പോകുമ്പോൾ കാര്യങ്ങൾ അല്പം കൂടി സങ്കീർണ്ണമാണ്. കാരണം ഒന്നാമത്തമായി അവിടുത്തെ ചെലവിന്റെ കണക്ക് നമുക്ക് കൃത്യമായി അറിയില്ല. രണ്ട്, അവിടെ നമ്മുടെ എ ടി എം കാർഡോ ക്രെഡിറ്റ് കാർഡോ വർക്ക് ചെയ്യുമെന്ന് ഉറപ്പില്ല. മൂന്നാമത്, അവിടുത്തെ സുരക്ഷാ സംവിധാനങ്ങളും നമുക്കറിയില്ല. ഇത് മൂന്നും കണക്കിലെടുത്തു വേണം വിദേശത്തേക്ക് പോകുമ്പോൾ പണം കൈവശം വെക്കാൻ.
വിദേശങ്ങളിൽ പണത്തിന്റെ വിനിമയം പല തരത്തിലാണ്. നോർവേയിൽ വിമാനമിറങ്ങിയാൽ ട്രെയിനിൽ കയറാൻ ടിക്കറ്റ് എടുക്കുക പോലും വേണ്ട. നമ്മുടെ ക്രെഡിറ്റ് കാർഡ് പ്ലാറ്റ്ഫോമിലുള്ള വാതിലിൽ സ്വൈപ് ചെയ്താൽ മതി. അവിടെ ടാക്‌സി മുതൽ തട്ടുകടയിൽ വരെ എല്ലായിടത്തും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. അതിനാൽ അവിടേക്ക് പോകുമ്പോൾ ഞാൻ പണം കൈയിലെടുക്കാറേയില്ല.
ഇതേസമയം യാത്ര ദക്ഷിണ സുഡാനിലേക്കാണെങ്കിൽ കളി മാറി. അവിടെ ഏതാണ്ട് നൂറു ശതമാനവും കറൻസി വെച്ചുള്ള ഇടപാടുകളാണ്. അമേരിക്കൻ ഉപരോധം ഉള്ളതിനാൽ ഇറാനിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ പറ്റില്ലായിരുന്നു (ഇപ്പോൾ അത് മാറിയോ എന്ന് അറിവുള്ളവർക്ക് പറയാവുന്നതാണ്). എ ടി എം കാർഡും ക്രെഡിറ്റ് കാർഡും ഉണ്ടെങ്കിലും ചില രാജ്യങ്ങളിൽ അതുപയോഗിക്കുന്നത് അലപം റിസ്‌കുള്ള പരിപാടിയാണ്. രാജ്യങ്ങളുടെ പേര് പറയാൻ എനിക്ക് നിയന്ത്രണങ്ങൾ ഉണ്ട്, പക്ഷെ ഇതൊക്കെ ഇന്റർനെറ്റിൽ നോക്കിയാൽ എളുപ്പത്തിൽ കിട്ടും.
വിദേശത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് പ്രത്യേക ചാർജ്ജ് ഉണ്ടാകാം, ശ്രദ്ധിക്കണം. പക്ഷെ അതിലും കത്തി, ആ നാട്ടിലെ കറൻസിയിൽ പേ ചെയ്യണോ എന്നുള്ള ചോദ്യമാണ്. ഒരു കഴുത്തറപ്പിന്റെ മറ്റൊരു രൂപം ആണ്, ഒരു കാരണവശാലും അത് സമ്മതിക്കരുത്. ഡയനാമിക് കറൻസി കൺവേർഷൻ എന്ന ഈ പരിപാടിയുടെ പ്രശ്‌നങ്ങൾ ഇവിടെ വായിക്കാം (https://thepointsguy.com/2015/.../dynamic-currency-conversion/) വിദേശത്ത് പോകുമ്പോൾ പണം ഏത് കറൻസിയിൽ കൊണ്ടുപോകണം എന്നത് പ്രസക്തമായ കാര്യമാണ്. കേരളത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നതെങ്കിൽ പണം US ഡോളറിലേക്ക് മാറ്റുന്നതാണ് ബുദ്ധി. കാരണം, കേരളത്തിൽ ഏറ്റവും കൂടുതൽ വിനിമയം ചെയ്യപ്പെടുന്നത് ഡോളറായതിനാൽ നമുക്ക് നല്ല റേറ്റ് കിട്ടും. ലോകത്തെവിടെയും, അമേരിക്കയുടെ ബദ്ധശത്രുക്കളായ രാജ്യങ്ങളിൽ വരെ, ഡോളറിന് വിനിമയമൂല്യം ഉണ്ട്. പണ്ടൊക്കെ ഇന്ത്യയിൽ നിന്നും ഡോളർ കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു, പക്ഷെ ഇപ്പോൾ അങ്ങനെ അല്ല. ഏതു ട്രാവൽ ഏജൻസിയും നിങ്ങൾക്ക് വിദേശകറൻസി ശരിയാക്കി തരും. പക്ഷെ ഒരു കാരണവശാലും ബാങ്ക് റേറ്റിലും ഏറെ ലാഭത്തിൽ ആരെങ്കിലും ഡോളർ തരാം എന്ന് പറഞ്ഞാൽ മേടിക്കരുത്. അതാത് ദിവസത്തെ വിദേശനാണ്യ വിനിമയ നിരക്ക് ഇവിടെ കാണാം (http://www.xe.com/) ഡോളർ വാങ്ങുമ്പോൾ രണ്ടുകാര്യം ശ്രദ്ധിക്കണം. ഓരോ ഡോളറിന്റെ മുകളിലും അതച്ചടിച്ച വർഷം രേഖപ്പെടുത്തിയിട്ടുണ്ട്. പല രാജ്യങ്ങളിലും അഞ്ചുകൊല്ലത്തിൽ കൂടുതൽ പഴക്കമുള്ള നോട്ടുകൾ സ്വീകരിക്കില്ല. ഇതറിയാതെ പണം കൈയിൽ വച്ചാൽ നമുക്ക് പണികിട്ടും. തായ്ലാൻഡ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും നൂറു ഡോളറിന്റെ നോട്ട് മാറുമ്പോൾ കിട്ടുന്നതിൽനിന്നും അഞ്ചോ പത്തോ ശതമാനം കുറച്ചാണ് അന്പത്തിന്റെയോ അതിൽ താഴെയോ ഉള്ള നോട്ട് വിനിമയം ചെയ്യുമ്പോൾ കിട്ടുന്നത്. ചില്ലറ മേടിച്ച് കൈയിൽ വച്ചാൽ ചുമ്മാ കാശ് പോകും.
നേപ്പാളിൽ ഒഴികെ മറ്റൊരിടത്തും ഇന്ത്യൻ കറൻസിയുടെ ഉപയോഗം നിയമവിധേയം അല്ല. എത്ര രൂപ ഇന്ത്യയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകാം എന്നതിനും തിരിച്ചു കൊണ്ട് വരുന്നതിനും പരിധികളും ഉണ്ട്. ഈ നിയമങ്ങൾ ഇടക്കിടക്ക് മാറി വരും (https://www.immihelp.com/.../carrying-currency-to-from-india....). എയർപോർട്ടിൽ നിന്നും വീട്ടിലെത്താനുള്ള അത്രയും തുക മാത്രമേ ഞാൻ എപ്പോഴും കയ്യിൽ വെക്കാറുള്ളു. എത്ര വിദേശ നാണ്യം നമ്മുടെ കൈവശം വെക്കാം എന്നതിനും ഓരോ രാജ്യങ്ങളിലും പരിധിയുണ്ട്. പരിധിയുള്ളതും ഇല്ലാത്തതുമായ പല രാജ്യങ്ങളിലും നമ്മുടെ കൈവശമുള്ള പണത്തിന്റെ അളവ് കസ്റ്റംസിൽ വെളിപ്പെടുത്തണം. ഇതറിഞ്ഞുവേണം പണം കൈവശം വെക്കാൻ. ഒരു കാരണവശാലും അവിടെ നുണ പറയാൻ പാടില്ല. വിമാനത്താവളത്തിന് അകത്തു തന്നെ ലോകത്ത് എല്ലായിടത്തും ഡോളറിൽ നിന്നും അന്നാട്ടിലെ കറൻസിയിലേക്ക് മാറ്റുന്ന ബാങ്കുകളുടെ കൗണ്ടർ കാണും. ആ രാജ്യത്തെ ഏറ്റവും കഴുത്തറപ്പൻ റേറ്റ് ആയിരിക്കും, ചിലപ്പോൾ വലിയ തുക കമ്മീഷനായും പോകും. ഏറ്റവും കുറച്ചു കാശേ ഇവിടെ മാറാവൂ, പരമാവധി നൂറു ഡോളർ.
നമ്മൾ താമസിക്കുന്ന ഹോട്ടലിലും മണി ചേഞ്ചിങ് നടത്താം. കഴുത്തറക്കുന്നതിൽ വിമാനത്താവളത്തിലെ ഏജന്റും ആയി മത്സരത്തിലാണിവർ. ഒരു കാരണവശാലും അറക്കാൻ കഴുത്തു കാണിച്ചു കൊടുക്കരുത്.
ഓരോ രാജ്യത്തും ഏറ്റവും ലാഭമായി മാറാവുന്ന സംവിധാനം ഉണ്ട്. ഹോട്ടലിലെ കൗണ്ടറിൽ ചോദിച്ചാൽ അവർ തന്നെ പറഞ്ഞു തരും. തായ്ലാന്റിലും ദുബായിലും ഒക്കെ ബാങ്കുകളും എക്‌സ്‌ചേഞ്ചുകളും ആണ്. ആഫ്രിക്കയിൽ പലയിടത്തും അണ്ടർവെയറിന്റെ പോക്കറ്റിൽ ലക്ഷങ്ങളും ആയി നടക്കുന്ന ആളുകൾ ആണ് ഏറ്റവും വിശ്വസനീയവും ലാഭവും. ഇവരെ ഹോട്ടലിൽ വിളിച്ചുവരുത്തി നമുക്ക് പണം മാറ്റി എടുക്കാം. ഒരു സമയത്ത് മുന്നൂറു ഡോളറിൽ കൂടുതൽ മാറരുത്. ദിവസവും റേറ്റ് മാറുന്നതുകൊണ്ടും നമ്മുടെ കയ്യിൽ എത്ര പണം ഉണ്ടെന്ന് വേറെ ആർക്കും മനസ്സിലാവരുത് എന്നതുകൊണ്ടും ആണ് ഈ മുൻകരുതൽ. വികസിത രാജ്യങ്ങളിൽ ഇപ്പോൾ ക്രെഡിറ്റ് കാർഡ് ആണ് കൂടുതൽ. അതുകൊണ്ട് തന്നെ മിനിമം പണമേ കാഷ് ആയി മാറേണ്ടതുള്ളൂ.
കൊച്ചി വിമാനത്താവളത്തിൽ ഉൾപ്പടെ ലോകത്തെ മിക്ക വികസ്വര രാജ്യങ്ങളിലും എയർപോർട്ടിന് തൊട്ടു പുറത്ത് ഡോളറിന് മാർക്കറ്റ് റേറ്റിലും നല്ല തുക തരാം എന്ന് ഉറപ്പു പറയുന്ന മണി ചേഞ്ചിങ് ഏജന്റ്‌സ് ഉണ്ട്. കയ്യിലെ കാശ് കളയാനും, ജയിലിൽ കയറാനും, കള്ളനോട്ട് കയ്യിൽ വരാനും, പൊലീസിന്റെ കയ്യിൽ പെടാനും, ഇതിലും എളുപ്പമുള്ള മാർഗ്ഗമില്ല. ഒരു കാരണവശാലും വിമാനത്താവളത്തിന് പുറത്തുള്ള അനൗദ്യോഗിക മണി ചേഞ്ചർമാരുടെ അടുത്ത് കച്ചവടം നടത്തരുത്. അവർ നല്ല പണം നല്ല റേറ്റിൽ കയ്യിൽ തന്നാലും 'ആ പോകുന്നവന്റെ കയ്യിൽ ആയിരം ഡോളർ ഉണ്ട്' എന്ന് മറ്റൊരാളോട് പറയില്ല എന്നുറപ്പില്ല.
ഇന്ത്യയിലെ എ ടി എം കാർഡും ക്രെഡിറ്റ് കാർഡും പലപ്പോഴും മറ്റു രാജ്യങ്ങളിൽ പ്രവർത്തിക്കില്ല. ബാങ്കിൽ മുൻകൂർ പറയാതെ യാത്ര ചെയ്താൽ പരിചയമില്ലാത്ത നാട്ടിൽനിന്നും ട്രാൻസാക്ഷൻ കാണുന്നയുടൻ ബാങ്ക് അത് ബ്ലോക്ക് ചെയ്യുകയും, അതോടെ യാത്ര തീരുകയും ചെയ്യും. അതുകൊണ്ട് വിദേശത്തേക്ക് യാത്ര പോകുന്നവർ ബാങ്കിനെ അറിയിച്ച് ഇത്തരം കാര്യങ്ങൾ ഉറപ്പാക്കണം. മുൻപ് പറഞ്ഞതുപോലെ ഒന്നിലധികം കാർഡുകൾ കൈയിൽ ഉണ്ടാകുന്നതാണ് ബുദ്ധി.
ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും പോയ നാട്ടിലെ പണം ബാക്കി ഉള്ളത് കയ്യിൽ വക്കണം, കറൻസി ആയിട്ടും കോയിൻ ആയിട്ടും. അത് തിരിച്ചു കൊടുത്താൽ കുറച്ചു പണം കിട്ടുമെങ്കിലും പത്തോ അമ്പതോ വയസ്സ് കഴിയുമ്പോൾ അന്ന് തിരിച്ചു കിട്ടിയ പണത്തേക്കാൾ നമുക്ക് നല്ല ഓർമ്മകൾ തരുന്നത് ഇങ്ങനെ ബാക്കി ഇരിക്കുന്ന വിദേശ നാണ്യങ്ങൾ ആണ്. തട്ടിപ്പുകാരനുള്ള പണം: യാത്ര എന്നാൽ പുതിയ അനുഭവങ്ങൾ എന്നുകൂടിയാണല്ലോ. എല്ലാ അനുഭവങ്ങളും നല്ലതുമാത്രം ആയിക്കൊള്ളണമെന്നില്ല. സ്ഥലം പരിചയമില്ലാത്തതിനാൽ നമ്മളെ ആളുകൾ പറ്റിക്കുന്നതും നമുക്ക് അമളി പിണയുന്നതും സാധാരണമാണ്. ഇത് പുതിയതായി ഡൽഹിയിൽ വരുന്ന മദ്രാസികളെ പിഴിയുന്ന ഓട്ടോക്കാരൻ തൊട്ട്, ടൂറിസ്റ്റുകളെ പറഞ്ഞുപറ്റിക്കുന്ന തായ്ലാൻഡിലെ ഗൈഡ് വരെയാകാം. പാരീസിൽ നൂറു ഡോളർ മാറ്റി യൂറോ വാങ്ങുമ്പോൾ അമ്പത് യൂറോ കമ്മീഷൻ വാങ്ങുന്ന കോട്ടിട്ട ഏജന്റും, ജനീവയിൽ കാറിൽ കയറി ഒരു കിലോമീറ്റർ യാത്രചെയ്താൽ ആയിരം രൂപ വാങ്ങുന്ന ടാക്‌സി ഡ്രൈവറും നടത്തുന്നത് തട്ടിപ്പല്ലെങ്കിൽ പോലും കഴുത്തറപ്പാണ്. ഇത്തരം അബദ്ധങ്ങൾ യാത്രയുടെ മൂഡ് കളയും. ഇതിനെ ഞാൻ പ്രതിരോധിക്കുന്നത്, ഏതു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോളും ഒരു നൂറു ഡോളർ 'റിപ്പ് ഓഫ്' അലവൻസായി ഞാൻ മനസ്സിൽ കൂട്ടും. യാത്രയിൽ ജാഗരൂകനാണെങ്കിലും ആരെങ്കിലും എന്നെ പറ്റിച്ചു നൂറ് ഡോളർ നഷ്ടം പറ്റിയാൽ അതിനെയോർത്ത് ഖേദിക്കാറില്ല.
മഗ്ഗർസ് അലവൻസ്: എല്ലാ രാജ്യങ്ങളിലും നമ്മുടെ പേഴ്സ് അടിച്ചു മാറ്റുന്നവരുണ്ട്. ചിലയിടത്ത് തന്ത്രപൂർവ്വം, മറ്റിടത്ത് കത്തിയോ തോക്കോ ചൂണ്ടി. രണ്ടാണെങ്കിലും പോക്കറ്റ് കാലി ആയതുതന്നെ. പോക്കറ്റിൽ ഒറ്റ ദിവസത്തേക്കുള്ള പണമേ കാണാവൂ എന്ന് ഞാൻ മുന്നേ പറഞ്ഞല്ലോ. എന്നാൽ കത്തി ചൂണ്ടി പോക്കറ്റ് കാലിയാക്കുന്നവരുടെ രാജ്യത്ത് പോകുമ്പോൾ ഒരു നൂറു ഡോളർ അധികം വക്കണം. കാരണം, കത്തിയോ തോക്കോ ഒക്കെയായി പോക്കറ്റടിക്കാൻ ഇറങ്ങുക എന്നത് വലിയ റിസ്‌ക്ക് ഉള്ള പരിപാടിയാണ്.
അങ്ങനെ റിസ്‌ക് എടുക്കുന്ന ഒരാൾ നിങ്ങളെ കത്തി ഒക്കെ ചൂണ്ടി പേടിപ്പിച്ച് നിങ്ങളുടെ പേഴ്സ് നോക്കുമ്പോൾ ആ നാട്ടിലെ പത്തു ഡോളറിന്റെ കാഷും ഇന്ത്യൻ കറൻസിയുമാണുള്ളതെങ്കിൽ അടി ഉറപ്പാണ്. എന്തിനാണ് അന്യനാട്ടിൽ പോയി അടി മേടിക്കുന്നത്. (നല്ലത് നാട്ടിൽ കിട്ടുമല്ലോ). സ്‌പെഷ്യൽ ടിപ്പ്: നിങ്ങൾ പോകുന്ന നാട്ടിൽ നിങ്ങളുടെ ഒരു ബന്ധു/സുഹൃത്ത് ഉണ്ടെങ്കിൽ അയാളുടെ നാട്ടിലെ അക്കൗണ്ടിൽ അത്യാവശ്യം പണം ഇട്ടിട്ട് പോവുക. അവിടെ ചെല്ലുമ്പോൾ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പിന്നെ ചോദിക്കാൻ മടിക്കേണ്ടല്ലോ. ആവശ്യം വന്നില്ലെങ്കിൽ തിരിച്ചു വന്നാൽ തിരിച്ചെടുക്കുകയും ചെയ്യാം. ഇങ്ങനെ ഒരു അറേഞ്ചെമെന്റ് ഇല്ലാതെ മറു നാട്ടിൽ ചെന്ന് അവരോട് പണം ചോദിക്കുന്നത് ബന്ധം വഷളാക്കാനുള്ള എളുപ്പ മാർഗ്ഗമാണ്. അനുഭവം ഗുരു.
Stories you may Like
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍