പതിനൊന്നു കിലോമീറ്റർ തുരങ്കത്തിലൂടെ യാത്ര; ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കമായി പിർ-പഞ്ജൽ; കാശ്മീർ താഴ്വരയുടെ കവാടം
കാശ്മീർ താഴ്വരയെ ജമ്മു മേഖലയുമായി ബന്ധിപ്പിക്കുന്ന പിർ പഞ്ജൽ റെയിൽവേ തുരങ്കം പൂർത്തിയായതോടെ ഇന്ത്യൻ റെയിൽവേയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. ഇന്ത്യയിൽ സഞ്ചാരാവശ്യത്തിനു വേണ്ടി പണിയപ്പെട്ടിട്ടുള്ള തുരങ്കങ്ങളിൽ ഏറ്റവും നീളക്കൂടുതലുള്ളത് പിർ-പഞ്ജൽ തുരങ്കത്തിനാണ്. 11.2 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം. ജമ്മുവിലെ ബനിഹലിൽ നിന്ന് കാശ്മീർ താഴ്വരയിലെ ക്വാസിഖണ്ട് വരെ നീളുന്ന റെയില്‍പാത അതിലൂടെയുള്ള ആദ്യത്തെ ഡെമു ട്രെയിൽ ഫ്ളാഗ് ഓഫ് ചെയ്തു കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. പിർ-പഞ്ജൽ പർവ്വതനിരകൾക്കുള്ളിലൂടെയുള്ള ഈ തുരങ്കം ഏതു കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ്. കാശ്മീർ-ജമ്മു മേഖലകളെ തമ്മിൽ യോജിപ്പിച്ചു കൊണ്ട് മുമ്പുണ്ടായിരുന്ന ജവഹർ തുരങ്കത്തിനു പകരമായും പിർ പഞ്ജൽ തുരങ്കം ഉപയോഗിക്കാം. മഞ്ഞ് കാലത്ത് ജവഹർ തുരങ്കം മഞ്ഞ് വീണ് അടഞ്ഞു പോകും. ആ പ്രശ്നത്തിന് ഒരു പരിഹാരമാണ് പിർ പഞ്ജൽ തുരങ്കം. ഒപ്പം ഇത് ജമ്മു-കാശ്മീർ താഴ്വരകൾ തമ്മിലുള്ള യാത്രാ ദൂരം 17.7 കി.മീറ്ററായി ചുരുക്കി. റോഡ് മാർഗ്ഗമുള്ള ജമ്മു-കാശ്മീർ ദൂരം 35 കിലോമീറ്ററാണ്.
ഈ സെക്ഷൻ പൂർത്തിയായതോടെ കാശ്മീർ താഴ്വരയും ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ മറ്റു ഭാഗങ്ങളും തമ്മിൽ കൂടുതൽ അടുത്തു. ഇതോടെ തങ്ങളുടെ അതിർത്തിക്കുള്ളിലെ ഏറ്റവും അകന്ന പ്രദേശങ്ങളിൽ പോലും റെയില്‍പാത എത്തിക്കുക എന്ന നാർത്തേൺ റെയിൽവേയുടെ നിശ്ചയദാർഢ്യം കുറേക്കൂടി പ്രകടമായി. പിർ പഞ്ജൽ ഉൾപ്പെടുന്ന ധരം-ക്വാസിഖണ്ട് മേഖലയുടെ നിർമ്മാണച്ചുമതല പൊതുമേഖലാ കമ്പനിയായ ഇർക്കോൺ ഇന്റർനാഷണൽ ലിമിറ്റഡിനായിരുന്നു. യു.ഡി.എസ്.ബി.ആർ.എൽ പദ്ധതിയുടെ കീഴിലുള്ള സെക്ഷന്റെ നിർമ്മാണം ഇർക്കോൺ ഏറ്റെടുത്തത് 2004-ലാണ്. പദ്ധതിയുടെ ആസൂത്രണം, സർവ്വേ, രൂപകല്പന, നിർമ്മാണം എന്നിങ്ങനെന മുഴുവൻ ചുമതലയും ഇർക്കോണിനാണ്. 119 കിലോമീറ്റർ നീളമുള്ള കാശ്മീർ താഴ്വരയിലെ ആധുനിക റെയില്‍പാത നിർമ്മാണം പൂർത്തിയാക്കി സമർപ്പിച്ചത് 2009-ലാണ്. അടുത്തകാലം വരെ ഒറ്റപ്പെട്ട റെയിൽമേഖലയായി തുടർന്നിരുന്ന ഈ മേഖലയ്ക്ക് പുറംലോകവുമായി ബന്ധമുണ്ടാക്കിയത് പിർ പഞ്ജൽ തുരങ്കമാണ്. ഈ റെയില്‍പാതയുടെ പടിഞ്ഞാറ് വശത്ത് ബരാമുള്ളയും മറുഭാഗത്ത് ക്വാസിഖണ്ടുമാണ്. ശ്രീനഗർ വഴിയാണ് ക്വാസിഖണ്ടിലേക്കുള്ള റെയില്‍പാത കടന്നു പോവുന്നത്. പിർ പഞ്ജൽ മലനിരകളിൽ കൂടിയുള്ള റെയില്‍പാത കൂടി ചേർന്നപ്പോഴാണ് ജമ്മു മേഖലയിലെ പുതിയ ക്വാസിഖണ്ട്-ബനിഹൾ റെയില്‍പാതയ്ക്ക് ബന്ധമുണ്ടായത്. 2012 ഡിസംബർ 28-നാണ് ഇതുവഴി ആദ്യത്തെ ട്രെയിൻ ട്രയൽ റൺ നടത്തിയത്.
ഈ മേഖലയിലെ റെയില്‍പാതയിൽ പ്രധാനമായുള്ളത് ടണൽ റ്റി-80 എന്നറിയപ്പെടുന്ന 11.2 കി.മീറ്റർ നീളമുള്ള തുരങ്കം പിർ-പഞ്ജൽ മലനിരകൾ തുളച്ച് കാശ്മീർ താഴ്വരയെയും ജമ്മു മേഖലയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 11,78,500 ചതുരശ്രമീറ്റർ മണ്ണ് നീക്കിയും നികത്തിയുമാണ് ഇത് നിർമ്മിച്ചത്. ടണലിന്റെ പരമാവധി ആഴം 15.20 മീറ്ററാണ്. പാതയുടെ മൊത്തം നീളമായ 17.7 കിലോമീറ്ററിൽ ബാക്കിയുള്ള 6.5 കി.മീറ്ററിൽ രണ്ട് പ്രധാന പാലങ്ങൾ ഉൾപ്പെടുന്ന 39 പാലങ്ങളും 30 ചെറുപാലങ്ങളും ഏഴ് റോഡ് മേല്പാലങ്ങൾ/അടിപ്പാലങ്ങളും ഉൾപ്പെടുന്നതാണ് ഈ മേഖല.
ഈ സെക്ഷനിലെ നിർമ്മാണം പൂർത്തിയാക്കാൻ 1,691 കോടി രൂപയാണ് റെയിൽവേയ്ക്ക് ചെലവായത്. പിർ പഞ്ജൽ തുരങ്കം അഥവാ ടണൽ റ്റി-80 യിലെ ഓരോ 62.5 മീറ്ററിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തീപിടുത്തം കണ്ടുപിടിക്കാനുള്ള സംവിധാനം, തീയണയ്ക്കുന്നതിനായി ഓരോ 125 മീറ്ററിലും അഗ്നിശമന സംവിധാനം, ഓരോ 250 മീറ്ററിലും കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാൻ അടിന്തിര ടെലിഫോൺ സംവിധാനം, ഓരോ 250 മീറ്ററിലും തീപിടുത്ത അറിയിപ്പുള്ള അലാറവും അഗ്നിശമന ഉപകരണവും, ഓരോ 500 മീറ്ററിലും എയർ ക്വാളിറ്റി മോണിറ്ററിങ് സംവിധാനം, അപകടമുണ്ടായാൽ ഏറ്റവുമടുത്തുള്ള ഏതു വഴിയിലൂടെയാണ് രക്ഷപ്പെടാൻ സാധിക്കുന്നതെന്ന സൂചന നൽകുന്ന സംവിധാനം ഓരോ 50 മീറ്ററിലും ഘടിപ്പിച്ചിട്ടുണ്ട്. അടിയന്തിര പ്രകാശ സംവിധാനം സാധാരണയുള്ള പ്രകാശ സംവിധാനത്തിനു പുറമെ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനത്തെ ആപത്ഘട്ടങ്ങളിൽ അഭിസംബോധന ചെയ്യുന്നതിനുള്ള മൈക്ക് സംവിധാനവും ഉണ്ട്. മൂന്ന് മീറ്റർ വീതിയുള്ള ഒരു റോഡ് റെയില്‍പാതയ്ക്ക് സമാന്തരമായി കടന്നു പോകുന്നു. രക്ഷാപ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. 772 മീറ്റർ നീളമുള്ള ഒരു സുരക്ഷാ തുരങ്കവും അധിക രക്ഷാമാർഗ്ഗമായി നിർമ്മിച്ചിട്ടുണ്ട്. തുരങ്കത്തിൽ വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിനായി 25 ഫാനുകളും ടണലിൽ ഉണ്ട്. ഇവ അഞ്ചെണ്ണം വീതമുള്ള അഞ്ച് സെറ്റുകളായി തുരങ്കത്തിന്റെ സീലിംഗിൽ വിവിധയിടങ്ങളിലായി ഘടിപ്പിച്ചിരിക്കുന്നു.
ഏറ്റവും കഠിനമായ കാലാവസ്ഥയും മലനിരകളുടെ എണ്ണക്കൂടുതലും ജമ്മുകാശ്മീർ സംസ്ഥാനത്തെ യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ ബാലികേറാമലയായി നിലനിർത്തുകയായിരുന്നു. സംസ്ഥാനത്ത് ഗതാഗത മാർഗ്ഗങ്ങൾ ഒരുക്കുന്നതിലെ വെല്ലുവിളികൾ പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ ദുർബ്ബലത, ഭൂകമ്പ സാധ്യത, കിഴക്കാംതൂക്കായ പാറകൾ നിറഞ്ഞ മലഞ്ചെരിവുകൾ, മറുവശത്ത് അഗാധ ഗർത്തങ്ങൾ തുടങ്ങിയവയാണ്. ഏതെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ കാലാവസ്ഥയും അത്യധികം പ്രതികൂലമായി മാറുന്നു. മാസങ്ങളോളം നിർത്താതെ പെയ്യുന്ന മഴയും കടുത്ത മഞ്ഞുവീഴ്ചയും അനേനകരുടെ ജീവനെനടുക്കുന്നു. പക്ഷേ ഈ പ്രതികൂലങ്ങൾക്ക് ഒരു മറുപുറമുണ്ട്. മാസങ്ങളോളം വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ സാധിക്കാത്തതിനാൽ ഈ പ്രദേശത്തുള്ളവർ കരകൗശല വേലകളിൽ മുഴുകുന്നു. ലോകത്തെ തന്നെ ഏറ്റവും വിദഗ്ധരായ കരകൗശല കലാകാരഗ്ഗർ ഉള്ളത് ഈ മേഖലയിലാണ്.
ഉത്തരമേഖല റെയിൽവേ കാശ്മീരിലെ പ്രതികൂല ഘടകങ്ങളോട് മല്ലടിച്ചു കൊണ്ട് ഇവിടെ അത്യാധുനിക റെയില്‍പാത പൂർത്തിയാക്കി. ഏതു കാലാവസ്ഥയിലും കാശ്മീർ താഴ്വരയുമായി ബന്ധം പുലർത്താൻ കുറഞ്ഞ ചെലവിൽ ഒരു സംവിധാനം. കടുത്ത മഞ്ഞുവീഴ്ചയിലും ഈ റെയില്‍പാതയുടെ നിർമ്മാണം തടസ്സപ്പെടാതെ പൂർത്തീകരിക്കുന്നതിന് റെയിൽവേ കാണിച്ച ആത്മാർത്ഥതയെ ഇന്നാട്ടുകാർ പ്രത്യേകിച്ച് അഭിനന്ദിക്കുന്നുണ്ട്.
ഈ റെയില്‍പാതയുടെ നിർമ്മാണത്തിൽ ഉത്തര റെയിൽവേയ്ക്ക് വളരെയധികം വിഷമതകൾ നേനരിടേണ്ടി വന്നിട്ടുണ്ട്. കഠിന സാഹചര്യങ്ങൾ, ഭൂപ്രകൃതി, കാലാവസ്ഥ എല്ലാം പ്രതികൂലമായി. എത്രയും നേനരത്തെ റെയില്‍പാതയുടെ പണി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയത്ത് പണി തുടങ്ങി. ഉപകരണങ്ങൾ അഴിച്ചെടുത്ത് ഘടകങ്ങളാക്കി റോഡുമാർഗ്ഗം കൊണ്ടുവന്ന് പണിസ്ഥലത്ത് വച്ച് കൂട്ടിയോജിപ്പിച്ചു. കാശ്മീർ താഴ്വരയിലെ റെയില്‍പാതയുടെ പണി പൂർത്തിയായതിന് ഏകദേശം അടുത്തു തന്നെ പിർ പഞ്ജൽ തുരങ്കം ഉൾപ്പെടുന്ന റെയിൽ ലിങ്കിന്റെ പണിയും പൂർത്തിയാക്കാൻ സാധിച്ചു. ഇതിന്റെ ഫലം ആനന്ദദായകമായിരുന്നു. കാശ്മീർ താഴ്വരയെ ജമ്മു മേഖലയുമായി കൂട്ടിയിണക്കുക എന്ന 114 വർഷം പഴക്കമുള്ള സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഇതുവഴി കഴിഞ്ഞു. 1898-ൽ മഹാരാജാ പ്രതാപ് സിങ് കണ്ട ജമ്മുവിനെന കാശ്മീരുമായി റെയിൽവേ ലൈൻ വഴി ബന്ധിപ്പിക്കുന്ന എന്ന ആഗ്രഹമായിരുന്നു ഇതിലൂടെ പൂവണിഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍