അഡ്വാൻസ് കൊടുത്തു കാത്തിരിക്കാൻ റെഡിയാണോ? എങ്കിൽ ബഹിരാകാശത്തേക്ക് വിനോദയാത്രയ്ക്ക് പോകാം; ആകാശ നക്ഷത്രങ്ങളെ തൊടാൻ കൊതിക്കുന്നവർ വായിച്ചറിയാൻ
അഡ്വ. സുനിൽ സുരേഷ്
മദ്ധ്യവേനലവധിക്കാലം. ഇത് യാത്രകളുടെ കാലം. ഊട്ടി കൊടൈക്കനാൽ.. സ്ഥിരം റൂട്ട് ഒന്നു മാറ്റിപ്പിടിക്കണ്ടേ? ഇത്തവണത്തെ അവധിക്കാല യാത്ര നേരെ ബഹിരാകാശത്തേക്കാക്കിയാലോ... വെറുതെ പറഞ്ഞതല്ല. ആളുകൾ മാനത്തേക്ക് പറക്കാൻ അഡ്വാൻസും കൊടുത്ത് തങ്ങളുടെ ഊഴവും കാത്തിരിക്കുന്ന കാലമാണിത്. തെരഞ്ഞെടുക്കാൻ കൊള്ളാവുന്ന രണ്ട് മൂന്ന് ഡെസ്റ്റിനേഷനുകൾ ഇതാ.
ഭൂമിയിൽ നിന്നും ഏകദേശം 400 കിലോമീറ്റർ മുകളിലായി മണിക്കൂറിൽ 27600 കിലോമീറ്റർ വേഗതയിൽ ഭൂമിയെ വലം വെച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) കുടുംബസമേതം ഒരു സന്ദർശനം (Space Station package). മൈക്രോ ഗ്രാവിറ്റിയിൽ ഒഴുകി നടന്ന് ഭൂമിയുടെ വശ്യ മനോഹരമായ ആകാശ ദൃശ്യഭംഗി നേരിട്ട് അനുഭവിച്ചറിയാൻ 100 km ഉയരത്തിലേക്ക് പ്രിയപ്പെട്ടവളെയും കൊണ്ട് ഒരു യാത്ര. ഇതിനെക്കാൾ മികച്ച ഒരു റൊമാന്റിക് സർപ്രൈസ് സ്വപ്നങ്ങളിൽ മാത്രം (Sub Oral Space Flight package). മാനത്തെ വെള്ളിക്കിണ്ണമായ അമ്പിളിമാമനെ അടുത്തറിയാൻ ചന്ദ്രോപരിതലത്തിന്റെ 100 km വരെ അടുത്തേക്ക് നിങ്ങളുടെ കുട്ടിയെയും കൊണ്ട് ഒരു യാത്ര. (Circum Lunar Mission package). സിംഗിൾ ആണ്; സ്ഥിരമായി ഒറ്റയ്ക്കുള്ള എൻഫീൽഡ് റൈഡ് മടുത്തോ? എങ്കിൽ മികച്ച ഒരു പ്രൊഫഷണലിനൊപ്പം ആസ്വദിച്ചൊരു ബഹിരാകാശ നടത്തം (Space Walk package) . നിങ്ങൾക്ക് മാത്രമായി ഒരു ഓപ്ഷൻ കൂടി ഉണ്ട്. അതിനെപ്പറ്റി അവസാനം പറയാം. അപ്പോൾ എങ്ങോട്ടു പോകണമെന്ന് ആലോചിച്ചു തുടങ്ങിക്കോളൂ.
കാര്യം വിനോദയാത്ര ആണെങ്കിലും ശാസ്ത്രീയമായ തയ്യാറെടുപ്പുകൾക്ക് ശേഷം മാത്രമാണ് യാത്ര. പ്രൊഷണൽ ബഹിരാകാശ ദൗത്യങ്ങളിൽ കേവലം ഏഴു ദിവസം മാത്രം ദൈർഘ്യം ഉള്ള ഒരു ബഹിരാകാശ ദൗത്യത്തിനായ് ഒരു വർഷമോ അതിൽ കൂടുതലോ ദൈർഘ്യം വരുന്ന തയ്യാറെടുപ്പുകൾ അനിവാര്യമാകാം. യാത്രികർക്ക് ബഹിരാകാശ ദൗത്യത്തെയും ആശ്രയിക്കുന്ന പേടകത്തെയും സംബന്ധിക്കുന്ന പൂർണ്ണ അറിവും അത്യന്താപേക്ഷിതമാണ്. എന്നാൽ ഒരു സ്‌പേസ് ടൂറിസ്റ്റിനെ സംബന്ധിച്ച് ഇത്രത്തോളം ആഴത്തിലുള്ള അറിവ് നിഷ്‌കർഷിക്കപ്പെടുന്നില്ല.
അത്യന്തം ആവേശകരമെങ്കിലും ബഹിരാകാശയാത്രയുടെ അപകട സാധ്യതകളെപ്പറ്റി നല്ല രീതിയിൽ ബോദ്ധ്യം ഉണ്ടായിരിക്കണം. പണി പാളിയാൽ തൂത്തുവാരിയെടുക്കാൻ പൊടി പോലും ബാക്കി കിട്ടില്ല. Motion sickness, രക്തസമ്മർദ്ദം, ഇടുങ്ങിയ സ്ഥലങ്ങളിൽ ചെന്നു പെടുമ്പോൾ ഉണ്ടാകുന്ന ഭീതി, (Claustrophobia) തീപ്പിടുത്തം, ചെറിയ ഉൽക്കകളോ ബഹിരാകാശ അവശിഷ്ടങ്ങളോ വാഹനത്തിൽ വന്ന് ഇടിക്കാനുള്ള സാദ്ധ്യത, ആപൽഘട്ടങ്ങളിലെ എമർജൻസി വാട്ടർ ലാൻഡിങ് എന്നിങ്ങനെ പ്രതിസന്ധികൾ നിരവധി. ഇവയെ ഒക്കെ തരണം ചെയ്യാൻ തക്ക ശാരീരിക മാനസിക കരുത്ത് ഉണ്ടോ? ഇല്ല എങ്കിൽ യാത്ര ഊട്ടിയിലേക്കോ കൊടൈകനാലിലേക്കോ പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത്.
മേൽപ്പറഞ്ഞ കാര്യങ്ങളുടെ താത്വികമായ ഒരു അവലോകനം നടത്തിക്കഴിയുമ്പോൾ 'ഇതൊക്കെ എന്ത്.. ' എന്ന് ആത്മാർത്ഥമായി മനസ്സ് മന്ത്രിക്കുന്നു എങ്കിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞോളൂ 'യെസ് '. ഈ ഒരൊറ്റ യെസ് മതി നിങ്ങളുടെ ഇനിയങ്ങോട്ടുള്ള ജീവിതം മാറ്റിമറിക്കാൻ. അപ്പോൾ യാത്ര എങ്ങോട്ടെന്നു പറഞ്ഞില്ല. തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുന്നു എങ്കിൽ ലേഖകന്റെ അഭിപ്രായത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയ സന്ദർശനം (ISS) തന്നെ ആകട്ടെ ഇത്തവണത്തെ അവധിക്കാല യാത്ര. യാത്രച്ചെലവിനെ ഓർത്തു ആശങ്കപ്പെടേണ്ടതില്ല. വെറും 128,74,50,000 രൂപ പോക്കറ്റിലുണ്ടെങ്കിൽ പോയി വരാവുന്നതേയുള്ളൂ. അതായത് തുച്ഛമായ 20 മില്യൺ ഡോളർ. (കുറച്ചു പഴയ ഏകദേശ കണക്കാണെന്നു കൂടി ഓർമ്മിപ്പിക്കുന്നു.)
സുഖകരവും സുരക്ഷിതവുമായ യാത്രയ്ക്ക് നല്ലൊരു വാഹനം വേണ്ടേ?
ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മനുഷ്യനെ ആദ്യമായി ഭ്രമണപഥത്തിൽ എത്തിച്ച വോസ്റ്റോക് (1961), മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച 'അപ്പോളോ' (1969) തുടങ്ങിയ പഴയ കാല സ്‌പേസ് ക്യാപ്‌സൂളുകളും 'ഡിസ്‌കവറി' 'എൻഡവർ' തുടങ്ങിയ സ്‌പേസ് ഷട്ടിലുകളും ഉൾപ്പെടുന്ന ബഹിരാകാശ വാഹനങ്ങളുടെ വലിയൊരു ശ്രേണി തന്നെ കാണാവുന്നതാണ്. ഈ ശ്രേണിയിൽ ഒരു ന്യൂ ജെൻ താരവും കൂടി ഉണ്ട്. സ്‌പേസ് പ്ലെയിൻ. മുൻപ് കണ്ടു പരിചയിച്ചിട്ടുള്ള എയർക്രാഫ്റ്റിന്റെയും ബഹിരാകാശത്ത് പറക്കുവാനായി രൂപകൽപ്പന ചെയ്തിരിക്കുന്ന സ്‌പേസ് ഷട്ടിലിന്റെയും സങ്കരയിനം ആണ് സ്‌പേസ് പ്ലെയിൻ. പരമ്പരാഗത റോക്കറ്റുകളുടെ സഹായം തനിക്കാവശ്യമില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഭൂമിയിൽ നിന്നും സ്വയം പറന്നുയർന്ന് ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരികെ ഭൂമിയിലേക്ക് പറന്നിറങ്ങാൻ കഴിവുള്ളവനാണ് സ്‌പേസ് പ്ലെയിൻ. ഭ്രമണപഥത്തിൽ ബഹിരാകാശ വാഹനങ്ങൾ ഭൂമിയുടെ ഗുരുത്വാകർഷണ ബലവും വാഹനം ഭൂമിയെ വലം വെയ്ക്കുന്ന വേഗതയും പ്രയോജനപ്പെടുത്തി ഒരു കൃത്രിമ ഉപഗ്രഹം എന്ന കണക്കെ ഒഴുകി നീങ്ങുന്നു. ഒടുവിൽ ഉദ്യമം പൂർത്തിയാക്കി ഭൂമിയിലേക്ക് മടക്കയാത്ര. നിലവിലുള്ള ബഹിരാകാശ യാത്രകളിൽ സെക്കന്റിൽ കുറഞ്ഞത് 11.2 കിലോമീറ്റർ വരെ വേഗത ആർജ്ജിക്കുന്ന ഒരു റോക്കറ്റിനാണ് സുരക്ഷിതമായി വാഹനത്തെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള ചുമതല. വേഗതയുടെ കാര്യത്തിൽ നമ്മുടെ ഭൂമിയും ഒട്ടും പിന്നിലല്ല. സെക്കൻഡിൽ 30 കിലോമീറ്റർ വേഗതയിലാണ് ഭൂമി സൂര്യനെ വലം വെച്ചു കൊണ്ടിരിക്കുന്നത്.
നിങ്ങളുടെ സ്വപ്നയാത്ര യാഥാർത്യമാക്കാൻ ഈ രംഗത്തെ അതികായരായ (ആയിക്കൊണ്ടിരിക്കുന്ന) 'വിർജിൻ ഗാലക്ടിക് ' കമ്പനിയുടെ ആതിഥേയത്വത്തിൽ റോക്കറ്റ് എൻജിൻ ഘടിപ്പിച്ചിട്ടുള്ള സ്‌പേസ്ഷിപ്പ് 2 (SS2) എന്ന സ്‌പേസ് പ്ലെയിനും 'സ്‌പേസ് അഡ്വെഞ്ചേഴ്‌സ്' കമ്പനിയുടെ ആതിഥേയത്വത്തിൽ സോയൂസ് TMA - M എന്ന സ്‌പേസ് ക്രാഫ്റ്റിനെ തോളിലേറ്റി സോയൂസ് FG റോക്കറ്റും രണ്ടും കൽപ്പിച്ച് തയ്യാറായി നിൽക്കുന്നുണ്ട്. അപ്പോൾ വാഹനം ഏതു വേണമെന്നും തീരുമാനിച്ചോളൂ. ഇനി നേരിട്ട് യാത്രയിലേക്ക്. തെരഞ്ഞെടുത്തിരിക്കുന്ന വാഹനം സ്‌പേസ്ഷിപ്പ് 2 ആണെങ്കിൽ ന്യൂ മെക്‌സികോയിലുള്ള ലോകത്തിലെ ആദ്യ കൊമേർഷ്യൽ സ്‌പേസ്‌പോർട്ട് ആയ 'സ്‌പേസ്‌പോർട്ട് അമേരിക്ക' യിൽ നിന്നാണ് യാത്ര തിരിക്കുന്നത്.നിങ്ങളെ ബഹിരാകാശ യാത്രയ്ക്ക് സജ്ജരാക്കുന്നതിനുള്ള പരിശീലനവും ഇവിടെ നിന്നു തന്നെ.
ബഹിരാകാശം ആയതിനാൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഇടം ആണെന്നു കരുതരുത്. Outer Space Treaty (1967) ഉൾപ്പെടെ പ്രത്യേക നിയമ വ്യവസ്ഥകൾ ബാധകമായിരിക്കുന്ന ഒരിടത്തേക്കാണ് യാത്ര എന്ന് പ്രത്യേകം ഓർമ്മ വേണം. അപ്പോൾ ആദ്യമായി ബഹിരാകാശം സന്ദർശിച്ച ആദരണീയനായ ശ്രീ യൂറി ഗഗാറിൻ അവർകളെ മനസ്സിൽ ധ്യാനിച്ച് ദക്ഷിണയും വെച്ച് പറക്കാൻ തയാറായിക്കോളൂ. യാത്രയുടെ ആദ്യ - അവസാന ഘട്ടങ്ങളിൽ ഭൂഗുരുത്വാകർഷണബലം ബഹിരാകാശ സഞ്ചാരിയുടെ ശരീരത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ പ്രധാനപ്പെട്ടതാണ്.
ഒരു വ്യക്തിയിന്മേൽ ഭൂമി ചെലുത്തുന്ന ആകർഷണബലം; അതായത് അയാളുടെ യഥാർത്ഥ ഭാരം 1G എന്ന് അനുമാനിക്കാം. യാത്രയുടെ ആദ്യഘട്ടത്തിൽ റോക്കറ്റ് കുതിച്ച് പൊങ്ങി വേഗത ആർജ്ജിക്കുന്നതിനോടൊപ്പം 1G എന്നത് 2 G, 3 G.. എന്നിങ്ങനെ വ്യതിയാനപ്പെടാം. ശരീരത്തെ വാഹനത്തിന്റെ സീറ്റിലേക്ക് ശക്തമായി അമർത്തുന്ന രീതിയിൽ അതിയായ ഭാരം അനുഭവപ്പെടുന്ന ഈ അവസ്ഥ ബഹിരാകാശ സഞ്ചാരികൾ, യുദ്ധ വിമാനങ്ങളുടെ പൈലറ്റുമാർ എന്നിങ്ങനെയുള്ളവരുടെ ശരീരത്തിൽ താൽക്കാലികമായ കുഴപ്പങ്ങൾ സൃഷ്ടിക്കാറുണ്ട്. തീവ്രമായ ഗുരുത്വാകർഷണബലത്തിൽ രക്തം; ശരീരത്തിന്റെ താഴെ ഭാഗങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും വേണ്ടത്ര അളവിൽ തലച്ചോറിലേക്ക് എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കാഴ്ചക്കുറവ്, ബോധക്ഷയം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാം. ബഹിരാകാശ യാത്രകളിൽ ധരിക്കുന്ന ആധുനിക G - സ്യൂട്ടുകൾ (Anti G - Suit) ഒരു പരിധി വരെ ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ ശേഷിയുള്ളവയാണ്.
സമുദ്രനിരപ്പിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിൽ ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന കാർമൻ രേഖ (Kaman Line) കടക്കുന്നതു മുതൽ ബഹിരാകാശം (Outer Space) ആരംഭിക്കുകയായി. ബഹിരാകാശത്തെ ഭാരമില്ലായ്മ (Microgravity) ആണ് പൊരുത്തപ്പെടേണ്ടതായിട്ടുള്ളതും രസകരവുമായ ഏറ്റവും പ്രധാന വസ്തുത. ഭ്രമണപഥത്തിൽ എത്തിയ ശേഷം വാഹനത്തിന്റെ ചെറിയ ജനാലയിലുടെയുള്ള കാഴ്ചകൾ അതിമനോഹരമാണ്. പ്രത്യേകിച്ചും നീല നിറത്തിൽ കാണപ്പെടുന്ന നമ്മുടെ ജന്മഗേഹം. അതൊരു കാഴ്ച തന്നെയാണ്. അന്തരീക്ഷം ഇല്ലാത്തതിനാൽ നക്ഷത്രങ്ങൾ കൂടുതൽ വ്യക്തതയോടും തിളക്കത്തോടും കൂടി കാണാം. ആകെയുള്ള 384000 കിലോമീറ്ററിൽ 250 കിലോമീറ്റർ മാത്രം കുറവ് വന്നിട്ടുള്ളതിനാൽ ചന്ദ്രൻ കാഴ്ചയ്ക്ക് വലിയ വ്യത്യാസം ഇല്ലാതെ തന്നെ കാണപ്പെടും.
ഭ്രമണപഥത്തിൽ എത്തിയ ശേഷമുള്ള ആദ്യ മൈക്രോ ഗ്രാവിറ്റി അനുഭവവും രസകരമായിരിക്കും. വേണമെങ്കിൽ ഒഴുകി നടക്കുന്ന ഒരു സെൽഫി എടുക്കാം. എടുക്കുന്ന ഫോട്ടോകളും വീഡിയോകളും വാഹനത്തിന്റെ സെൻട്രൽ മെമ്മറിയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കുന്നതാണ്. ബഹിരാകാശത്ത് എത്തിയ സ്ഥിതിക്ക് ഇനി ഒന്നു പുകച്ചാൽ കൊള്ളാം എന്നു തോന്നുന്നുണ്ടോ? നടക്കില്ല. കാരണം പുകവലി ഇവിടെ നിഷിദ്ധമാണ്. ക്യാബിനുള്ളിലെ വായു റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതാകയാൽ പുകയിലയുടെ തരികളുടെയോ പുകയുടെയോ സാന്നിധ്യം റീസൈക്ലിങ് സംവിധാനത്തിലെ തകരാറുകൾക്ക് കാരണമായേക്കാം.
അടുത്തതായി വാഹനത്തെ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന സങ്കീർണ്ണമായ ചടങ്ങായ ഡോക്കിങ്. വാഹനം എവിടെയെങ്കിലും ഉറപ്പിച്ചു നിർത്തണമല്ലോ. ശേഷം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശനം. ഒരു ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലിപ്പം വരുന്ന മനുഷ്യ നിർമ്മിതിയാണ് ISS. വിവിധ ശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നതിനായി കൃത്യമായ കാലയളവിലേക്ക് എത്തിയിരിക്കുന്നവരാണ് ഇവിടത്തെ അന്തേവാസികൾ. ഇവരോടൊപ്പമാണ് ഇനിയുള്ള ദിവസങ്ങൾ. അവരുമായി സംവദിക്കാം. നിലയത്തിലെ വിവിധ മോഡ്യൂളുകളിൽ ഒഴുകി നടക്കാം.
വിശപ്പിന്റെ വിളി വരുന്നു എങ്കിൽ ആഹാരവും തയ്യാർ. ഇവിടെ ആഹാരം പായ്ക്കറ്റുകളിൽ ആയിരിക്കും ലഭിക്കുന്നത്. ട്യൂബിൽ നിന്നും പേസ്റ്റ് ഞെക്കിയെടുക്കുന്ന ലാഘവത്തോടെ ആഹാരം കഴിക്കാം. ജലാംശം നീക്കം ചെയ്തതും പിന്നീട് വാട്ടർ ഗണ്ണിന്റെ സഹായത്താൽ ചൂട് വെള്ളമോ തണുത്ത വെള്ളമോ കുത്തിവെച്ച ശേഷം കഴിക്കാവുന്നതുമായ ആഹാരം ആണ് അഭികാമ്യം. സൂപ്പ്, ഫ്രൂട്ട് സാലഡ്, ലെമണേഡ്, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഇങ്ങനെ വിവിധ തരത്തിൽ വിവിധ മെനു പ്രകാരം ആഹാരം ലഭ്യമാണ്. ഏതു രീതിയിൽ ലഭിക്കുന്നു എന്നതാണ് വിഷയം.
വർഷങ്ങൾക്ക് മുൻപ് ആദ്യമായി ബഹിരാകാശത്ത് 'പിസ്സ ഡെലിവറി' നടത്തി ചരിത്രം സൃഷ്ടിച്ച ഒരു ടീം ഉണ്ട്. മറ്റാരുമല്ല; സാക്ഷാൽ പിസ്സ ഹട്ട്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബഹിരാകാശത്ത് 'ഇന്ത്യനോ' 'യൂറോപ്യനോ' ഇല്ല.പകരം വാക്വം ടോയ്‌ലെറ്റാണ് ഉപയോഗത്തിലുള്ളത്. ഇത് പരിചയിക്കുന്നതിനുള്ള അവസരം പരിശീലനകാലത്ത് നല്ലതുപോലെ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ പിന്നീട് എട്ടിന്റെ പണി കിട്ടുമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
ഇനി ഇതൊന്നും തീരെ അങ്ങോട്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നാണെങ്കിൽ; പണ്ട് ടോയ്‌ലറ്റ് സൗകര്യം ഇല്ലാതിരുന്ന സ്‌പേസ് ക്യാപ്‌സൂളുകളിൽ ഡയപ്പർ ഉപയോഗിക്കേണ്ടി വരുകയും അതിനും മുൻപ് കാര്യങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ ശേഖരിക്കേണ്ടിവരികയും ചെയ്ത ഗഗനചാരികളുടെ ഗതികേട് ഒന്നു സങ്കൽപ്പിച്ചു നോക്കിയാൽ മതി.
മൈക്രോ ഗ്രാവിറ്റിയെപ്പറ്റി മുൻപ് സൂചിപ്പിച്ചുവല്ലോ. നിത്യവും ഷേവ് ചെയ്യുന്ന ആളാണോ നിങ്ങൾ? ബഹിരാകാശ നിലയത്തിനുള്ളിൽ വെച്ച് ഷേവ് ചെയ്യുകയും താടി വെട്ടി ഒതുക്കുകയും ചെയ്തു എന്നു കരുതുക. സംഭവിക്കാൻ പോകുന്നത് എന്താണ്? ക്ഷൗരം ചെയ്യപ്പെട്ട രോമങ്ങൾ നിലത്തേക്ക് വീഴാതെ മൈക്രോഗ്രാവിറ്റിയിൽ ഒഴുകി നടന്ന് ഏതെങ്കിലും കൺട്രോൾ യൂണിറ്റിനുള്ളിൽ കടക്കുന്നു.. ഇലക്ട്രോണിക് തകരാർ വരുത്തിവെയ്ക്കുകയും ചെയ്യുന്നു. അതിനാൽ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന വാക്വം റേസറുകൾ ആണ് ഇവിടെ ഉപയോഗിക്കേണ്ടത്.
ഉച്ചമയക്കം നിർബന്ധമാണെങ്കിൽ ഒന്നു മയങ്ങാം. പ്രത്യേക സ്ലീപ്പിങ് ബാഗിനകത്തേക്ക് സ്വയം നുഴഞ്ഞു കയറി സ്ട്രാപ്പുകൾ കൊണ്ട് ബന്ധിച്ചിട്ടാണ് ഉറക്കം. ഭൂമിയിൽ നിന്നും വ്യത്യസ്ഥമായി ഇവിടെ ഓരോ 92 മിനുട്ടിലും 16 സൂര്യോദയങ്ങളും 16 സൂര്യാസ്തമനങ്ങളും കാണാനുള്ള അപൂർവ്വ ഭാഗ്യവും ലഭിക്കുന്നതാണ്. 24 മണിക്കൂർ അടിസ്ഥാനപ്പെടുത്തി സെറ്റ് ചെയ്യപ്പെട്ടിട്ടുള്ള നിങ്ങളുടെ ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് ഇക്കാര്യവുമായി അത്ര പെട്ടന്ന് പൊരുത്തപ്പെട്ടെന്നു വരില്ല.
Sub Oral Space Flight package തെരഞ്ഞെടുത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..
പ്രിയപ്പെട്ടവളുടെ കൈ പിടിച്ച് 100 കി.മീറ്റർ ഉയരത്തിൽ ഭൂമിയുടെ വശ്യ മനോഹര സൗന്ദര്യം ആസ്വദിച്ചു പ്രണയപരവശരായി നിൽക്കുന്ന വേളയിൽ നക്ഷത്രക്കുഞ്ഞുങ്ങളെ സാക്ഷി നിർത്തി നിങ്ങളുടെ ഇക്കിളിപ്പെടുത്തുന്ന സ്വപ്നങ്ങൾ കൂടി പങ്കുവച്ചാൽ കൊള്ളാമെന്നു തോന്നുന്നുണ്ടോ? കുഴപ്പമൊന്നുമില്ല; പക്ഷെ നല്ലതുപോലെ ബുദ്ധിമുട്ടും. മുഖ്യ പ്രശ്‌നം ഭാരമില്ലായ്മ തന്നെ. വികാര തരളിത നിമിഷങ്ങളിൽ ഹൃദയം നല്ലതുപോലെ അധ്വാനിച്ച് രക്തം പമ്പ് ചെയ്യുന്നതാണ് രീതി. എന്നാൽ മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിൽ ഈ പതിവ് തെറ്റുന്നതിനാൽ പെട്ടന്ന് ക്ഷീണം തോന്നാം.പുറമെ മനസ്സ് ആഗ്രഹിക്കുന്ന രീതിയിൽ കൈകാലുകളുടെ ചലനവും സാദ്ധ്യമാകണമെന്നില്ല. വാത്സ്യായനന്റെ കാമശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന ചില പൊസിഷനുകൾ സർക്കസ്സുകാർക്ക് മാത്രം പരീക്ഷിക്കാൻ കഴിയുന്നതാണെന്നിരിക്കെ; ഒറ്റക്കാലിൽ നിന്നു കൊണ്ടും തലകുത്തി നിന്നുകൊണ്ടും ഉള്ള ഇത്തരം രീതികൾ പരീക്ഷിക്കാൻ ബഹിരാകാശം അത്യുത്തമം. എന്നു കരുതി കാമശാസ്ത്രത്തിന് ഒരു അനുബന്ധം രചിച്ചു കളയാം എന്ന അതിമോഹം വേണ്ട. കേവലം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് നിലവിൽ ഈ പാക്കേജിൽ ചെലവഴിക്കാൻ കിട്ടുന്നത്. ലോകത്തിലെ ആദ്യ ബഹിരാകാശ ടൂറിസ്റ്റായ ഡെന്നിസ് റ്റിറ്റോ പോലും യാത്രാവേളയിൽ തന്റെ ഗേൾഫ്രണ്ടിനെ ഒപ്പം കൂട്ടിയില്ല എന്ന നഗ്‌ന സത്യം കൂടി ഈ വേളയിൽ ഓർമ്മിപ്പിച്ചു കൊള്ളട്ടെ.
ഗോസ്റ്റ് റൈഡേഴ്‌സ്.. നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്ന ബഹിരാകാശ നടത്തത്തിന്റെ അപകട സാദ്ധ്യതകൾ കണക്കിലെടുക്കുമ്പോൾ പിന്മാറാൻ തോന്നുന്നു എങ്കിൽ സ്‌പേസ് ഡൈവിങ് ഒന്നു പരീക്ഷിക്കാം. ഒരു ഹീലിയം ബലൂണിൽ 30 കിലോമീറ്റർ ഉയരത്തിലെത്തി നേരെ താഴേക്ക് ചാടാം. മണിക്കൂറിൽ കുറഞ്ഞത് 1000 km വേഗതയിൽ താഴേക്ക് കുതിക്കാനുള്ള ധൈര്യം ഉണ്ടെങ്കിൽ മാത്രം. ഭൂമിയിലേക്കുള്ള മടക്കയാത്രാ വേളയിൽ വാഹനം ഭൗമ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന റീ എൻട്രി ഘട്ടത്തിൽ തീവ്രമായ ഘർഷണം നിമിത്തം വാഹനത്തിന്റെ മൂക്ക് ഭാഗത്തെയും ചിറകിന്റ അരികുകളുടെയും താപനില 1650° C വരെ ഉയരാം. അപകടകരമായ ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലാണ് ബഹിരാകാശ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2003- ൽ കൽപ്പന ചൗള ഉൾപ്പെടെ ഏഴു പേരുടെ മരണത്തിനിടയാക്കിയ കൊളംബിയ സ്‌പേസ് ഷട്ടിൽ ദുരന്തം റീ എൻട്രി ഘട്ടത്തിലായിരുന്നു.വിക്ഷേപണ സമയത്ത് പേടകത്തിന്റെ താപ പ്രതിരോധ സംവിധാനത്തിൽ വന്ന ചെറിയൊരു തകരാറാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചതെന്ന് പിന്നീട് കണ്ടെത്തി. മുൻപ് 1986-ൽ വിക്ഷേപണ ഘട്ടത്തിന്റെ 73 ആം സെക്കൻഡിൽ ചലഞ്ചർ സ്‌പേസ് ഷട്ടിൽ പൊട്ടിത്തെറിച്ച് മുഴുവൻ യാത്രികരും കൊല്ലപ്പെട്ടിരുന്നു.
നിലവിൽ 'സന്ദർശനം' എന്നതിനപ്പുറം 'ആക്ടിവിറ്റി' തലങ്ങളിലേക്ക് സ്‌പേസ് ടൂറിസത്തിന്റെ സാദ്ധ്യതകൾ ആരായുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. കാര്യങ്ങൾ തടസ്സമില്ലാതെ നടന്നാൽ ആദ്യ സ്‌പേസ് ഹോട്ടൽ 2020 ൽ യഥാർത്യമായേക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന മോഡ്യൂളിന്റെ നിർമ്മാണം നടന്നു വരികയാണ്. ഇതിനോടനുബന്ധിച്ച് സ്‌പേസ് എക്‌സ്, ബോയിങ് കമ്പനികളുടെ നേതൃത്വത്തിൽ 'സ്‌പേസ് ടാക്‌സി 'കളും പരിഗണനയിലാണ്. മൈക്രോ ഗ്രാവിറ്റി സ്‌പോർട്ട്‌സ് സോണുകളും ഭാവിയിൽ രൂപപ്പെടാം. നിലവിൽ തത്വത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്‌പേസ് വീൽ ഹോട്ടലുകളും ഭാവിയിൽ യാഥാർത്യമായേക്കാം. നിശ്ചിത RPM അടിസ്ഥാനപ്പെടുത്തി കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ഭൂമിയുടേതിന് സമാനമായ ഗുരുത്വാകർഷണബലം (1G) കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഭീമാകാരമായ ചക്ര രൂപത്തിലുള്ള നിർമ്മിതിയാണ് സ്‌പേസ് വീൽ. കൗതുകകരമായ മറ്റൊരു കാര്യം സ്‌പേസ് എക്‌സ് കമ്പനിയുടെ നേതൃത്വത്തിൽ രണ്ട് വ്യക്തികൾ ചാന്ദ്ര യാത്രയ്ക്ക് തയ്യാറെടുക്കുന്നു എന്നതാണ്. 2018 അവസാനത്തോടെ സാദ്ധ്യമാകും എന്നു പ്രതീക്ഷിക്കുന്ന യാത്ര ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ റോക്കറ്റ് എന്ന് അവകാശവാദമുള്ള 'ഫാൽക്കൺ ഹെവി'യുടെയും 'ഡ്രാഗൺ' പേടകത്തിന്റെയും സഹായത്താൽ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നും ആരംഭിക്കുമെന്നും അറിയുന്നു. 2022- ഓടു കൂടി ചന്ദ്രനിൽ കോളനികൾ സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസ. ചൊവ്വാ ഗ്രഹ കോളനികൾ കൂടി യാഥാർത്യമായാൽ ഗ്രഹാന്തര ടൂറിസം മേഖലയിലേക്കുള്ള മനുഷ്യന്റെ മറ്റൊരു ചുവടുവെയ്‌പ്പിന് തുടക്കം കുറിക്കപ്പെടുന്നതായിരിക്കും. അപ്പോൾ തയ്യാറായിക്കോളൂ.. ആകാശം കീഴടക്കാൻ..
(അഡ്വ. സുനിൽ സുരേഷ് തിരുവനന്തപുരം കേരള ലോ അക്കാഡമി ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആണ്.)
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍