വിശുദ്ധ നാട്ടിലെ അവസാനദിനം- യാത്ര അവസാനിക്കുന്നു
ഞങ്ങൾ താമസിച്ച ബത്ലഹേമിലെ തെരുവിലൂടെ ഞങ്ങൾ ഇറങ്ങി നടന്നപ്പോൾ കണ്ടു മുട്ടിയ പലസ്റ്റീൻകാർ എല്ലാം ഹെ ഇന്ത്യ എന്നു വിളിച്ച് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ഇന്ത്യ ജന്മമെടുത്ത കാലം മുതൽ പലസ്റ്റിയൻസിന് അനുകൂലമായി യുഎന്നിൽ എടുത്ത നിലപാടുകൾ ആയിരിക്കും ഒരു പക്ഷെ അവരുടെ സ്നേഹത്തിന്റെ കാരണം.
പലസ്റ്റീൻ അഥോറിറ്റി മാത്രമാണ് ഇവരെ നിയന്ത്രിക്കുന്ന അധികാര ഘടന. സ്വന്തമായി രാജ്യമോ നാണയമോ ഇവർക്കില്ല. ഇസ്രയേലിന്റെ നാണയമായ ഷക്കാലും യുഎസ് ഡോളറുമാണ് ഇവരുടെ നാണയം. പലസ്റ്റിയൻ അഥോറിറ്റിയുടെ കീഴിൽ ഉള്ള വെസ്റ്റ് യമിസ പ്രദേശം പൊതുവേ സമാധാന പ്രിയരുടെ നാടായിട്ടാണ് അറിയപ്പെടുന്നത്. മറ്റൊരു പലസ്റ്റിയൻ പ്രദേശമായ ഗസ്സ മുനമ്പ് ഭരിക്കുന്നത് ഹമാസ് എന്ന തീവ്രവാദി സംഘടനയാണ്. അവിടെ നിന്നും നിരന്തരം ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തി കൊണ്ടിരിക്കുന്നു. ഈ യാത്ര വിവരണം എഴുതാൻ തുടങ്ങിയതിന് ശേഷം ഇസ്രയേൽ നടത്തിയ രണ്ട് എയർ അറ്റാക്കിലൂടെ ആറു പലസ്റ്റീൻകാർ മരിച്ചു. ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു ഇസ്രയേൽ പട്ടാളക്കാരൻ അത്യാസന്ന നിലയിലാണ്. അത് പോലെ അനേകം റോക്കറ്റുകൾ ഇസ്രയേലിൽ പതിക്കുകയും ചെയ്തു.
ഇവിടുത്തെ പ്രധാന പ്രശ്നം രാഷ്ട്രീയത്തിനപ്പുറത്ത് മതപരമാണ്. അത് കൊണ്ട് തന്നെ പരിഹാരം വളരെ അകലെയാണ്. ഡാനിയൽ പാൾ എന്ന അമേരിക്കൻ പത്ര പ്രവർത്തകനെ ഗസ്സയിൽ നിന്നും പിടിച്ച് കൊണ്ട് പോയി അല്ലാഹു അക്ബർ വിളിച്ച് കഴുത്തറുക്കുന്നത് യൂട്യൂബിൽ കാണാം. ഇതിന് കാരണം ഒന്നു മാത്രം- അദ്ദേഹത്തിന്റെ അമ്മ യഹൂദ ആയിരുന്നു. ഹമാസ് അധികാരം പിടിച്ചപ്പോൾ നടത്തിയ പ്രഖ്യാപനത്തിൽ അവിടെ മുസ്ലിം അല്ലാത്തവരോട് കൺവർട്ട് ചെയ്യുക അല്ലെങ്കിൽ നാട് വിടുക എന്നാണ് ആവശ്യപ്പെട്ടത്. പലസ്റ്റീൻ അഥോറിറ്റിയും ആയി വേറിട്ടാണ് അവർ പ്രവർത്തിക്കുന്നത്. ഹമാസ് ഇസ്രയേലിനെ ഒരു രാഷ്ട്രമായി ഇതുവരെ അംഗീകരിച്ചിട്ടില്ല അത് കൊണ്ട് തന്നെ പലസ്റ്റയിൻ ഒരു രാഷ്ട്രമാകാൻ ഇസ്രയേൽ അനുവദിക്കുകയും ഇല്ല.
ന'ന'
ഇസ്രയേൽ രൂപം കൊള്ളുന്ന സമയത്ത് യഹൂദരുടെ ഭീകരഘടന ആയിരുന്ന ഇർഗൻ ഒട്ടേറെ ഭീകര ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രം രൂപം കൊണ്ടപ്പോൾ ആദ്യത്തെ പ്രധാന മന്ത്രി ഡേവിഡ് ബെൻ ഗുറിയൻ അവരോട് ആയുധം താഴെ വയ്ക്കാൻ ആവശ്യപ്പെട്ടു അവർ തയ്യാറായില്ല. ഇർഗൻ ആയുധങ്ങളും ആയി വന്ന കപ്പൽ മുക്കി കളയാൻ ഇസ്രയേൽ ഡിഫറൻസ് ഫോർസിനോട് പ്രധാന മന്ത്രി ഉത്തരവിട്ടു. അവരുടെ കപ്പൽ മുക്കിക്കളയുകയും ചെയ്തു. അതിന് ശേഷം ബെൻ ഗുറിയൻ പറഞ്ഞു ഇനി മുതൽ സ്റ്റേറ്റ് ആണ് ജനങ്ങളെ രക്ഷിക്കുന്നത് അത് കൊണ്ട് തന്നെ എല്ലാം സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ ആയിരിക്കണം. ഇത്തരത്തിൽ പലസ്റ്റീൻ അഥോറിറ്റിക്ക് ഹമാസിനെ കീഴ്പ്പെടുത്തി നിയന്ത്രണത്തിൽ കൊണ്ടു വരാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഒരു രാഷ്ട്രീയ പ്രക്രിയ അവിടെ ആരംഭിക്കുകയുള്ളൂ. അതിൽ നിന്നും മാത്രമേ പ്രശ്നങ്ങൽ പരിഹരിക്കാൻ ഉള്ള ചർച്ച ആരംഭിക്കാൻ ശരിയായ അർത്ഥത്തിൽ കഴിയുകയുള്ളൂ.
യുഎന്നിന്റെ മദ്ധ്യ പൂർവ്വ ദേശത്തെ പ്രതിനിധി ആയി പ്രവർത്തിക്കുന്ന മുൻ ബ്രിട്ടീഷ് പ്രധാന മന്ത്രിയും മികച്ച രാഷ്ട്രഞ്ജനും ആയ ടോണി ബ്ലയർ ഈ അടുത്ത കാലത്ത് നൽകിയ ഇന്റർവ്യൂവിൽ പറയുന്നത് ഹമാസ് ആദ്യമായി ആയുധം താഴെ വച്ച് പലസ്റ്റീൻ അഥോറിറ്റിയുമായി ആയി സഹകരിക്കുകയും ചർച്ചകളിലൂടെ ഇസ്രയേലും ആയി പ്രശ്ന പരിഹാരത്തിന് തയ്യാറാകുകയും അതോടൊപ്പം ഫലസ്തീന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി കൊണ്ട് ഒരു സ്റ്റേറ്റിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ഞങ്ങൾ കഴിവുറ്റവർ ആണ് എന്ന് പലസ്റ്റീൻ അഥോറിറ്റി തെളിയിക്കുകയും വേണം അതോടൊപ്പം പലസ്റ്റീനിലെ ആളുകൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ ഇസ്രയേൽ സഹായിക്കുകയും അതിലൂടെ ഇസ്രയേൽ അറബ് ബന്ധം ശക്തിപ്പെടുത്തി കൊണ്ടപരസ്പര വിശ്വാസം വാദിച്ചുകൊണ്ടും മാത്രമേ പ്രശ്ന പരിഹാരത്തിന് തുടക്കം കുറിക്കാൻ കഴിയുകയുള്ളൂ എന്നാണ്. മറ്റൊരു പ്രധാന പ്രശ്നം ജറുശലേമിനെ സംബന്ധിച്ചാണ്. ഇസ്രേൽ ജറുശലേം വിട്ടു കൊടുത്ത് കൊണ്ട് ഒരു ചർച്ചക്കും ഇസ്രയേൽ തയ്യാറല്ല. മറ്റ് മതസ്ഥരും അവരുടേതാണ് ജറുശലേം എന്ന നിലപാടിൽ അയവ് വരുത്താൻ തയ്യാറല്ല അത് കൊണ്ട് തന്നെ പ്രശ്ന പരിഹാരം വളരെ അകലെയാണ്.
ഞങ്ങളുടെ അവസാന ദിവസത്തെ വിശുദ്ധ നാട്ടിലെ യാത്ര രാവിലെ ആരംഭിക്കുകയാണ്. രാവിലെ 8 മണിക്ക് തന്നെ റെഡിയായി. കഴിഞ്ഞ നാല് ദിവസം നല്ല ഭക്ഷണവും താമസ സൗകര്യവും നൽകിയതിന് ഏയ്ഞ്ചൽ ഹോട്ടലിലെ സ്റ്റാഫിനോട് നന്ദി പറഞ്ഞ് ഞങ്ങൾ ബസ്സിൽ കയറി ഇൻ കരീം എന്ന ഗ്രാമത്തിലേക്ക് പുറപ്പെട്ടു. ഈ സ്ഥലം മൗണ്ട് ഹെർസലിന്റെ ഭാഗമാണ്. ഇവിടെയാണ് മദർ മേരി ഗർഭിണി ആയിരുന്ന തന്റെ കസിൻ എലിസബത്തിനെ പരിചരിക്കാൻ ദൈവ നിശ്ചയ പ്രകാരം 150 കിലോമീറ്റർ അകലെയുള്ള നസ്രത്തിൽ നിന്നും എത്തിയത്. വരുന്ന വഴിയിൽ മാതാവ് വെള്ളം കുടിച്ച ഒരു അരുവി കണ്ടു. ഗർഭിണി ആയിരുന്ന സമയത്ത് എലിസബത്ത് താമസിച്ചിരുന്നത് അവരുടെ വേനൽക്കാല വസതിയിൽ ആയിരുന്നു. കാരണം എലിസബത്ത് വളരെ പ്രായം ചെന്ന സമയത്ത് ആണ് ഗർഭിണി ആയത്. അതുമല്ല അവിടുത്തെ സിനഗോഗിലെ ചീഫ് പ്രീസ്റ്റ് കൂടിയായിരുന്ന എലിസബത്തിന്റെ ഭർത്താവ് സക്കറിക്ക് ഇത് വളരെ നാണക്കേടാകും എന്നുള്ളത് കൊണ്ടാണ് വേനൽക്കാല വസതിയിൽ താമസിച്ചത്. അവിടുത്തെ പള്ളി വിസിറ്റേഷൻ ചർച്ച് എന്നാണ് അറിയപ്പെടുന്നത്. പള്ളിയുടെ അകത്ത് കാണുന്ന ഗുഹയിലാണ് അവർ താമസിച്ചിരുന്നത് എന്നാണ് വിശ്വസിക്കുന്നത്. അവിടെ മാതാവിന്റെയും എലിസബത്തിന്റെയും പ്രതിമകൾ വച്ചിട്ടുണ്ട്. അത് പോലെ ലോകത്തിലെ എല്ലാ പ്രധാന ഭാഷകളിലും മാതാവിന്റെ സ്തോത്ര ഗീതം അവിടെ എഴുതി വച്ചിട്ടുണ്ട്. മലയാളത്തിൽ എഴുതി വച്ചിരുന്ന പ്രാർത്ഥനയും പള്ളിയും ഒക്കെ കണ്ട് തിരിച്ച വരുന്ന വഴിയിൽ വളരെ വിനീതനായ ഒരു ഫ്രാൻസിക്കൻ സഭയിലെ അച്ചനെ കണ്ട് സംസാരിക്കാനും കഴിഞ്ഞു.
പിന്നീട് ഞങ്ങൾ പോയത് സക്കറിയയുടെയും എലിസബത്തിന്റെയും യഥാർത്ഥ വീട് കാണാൻ ആയിരുന്നു. അവിടെയാണ് യോഹന്നാൻ ജനിച്ചത് എന്നാണ് വിശ്വസിക്കുന്നത്. അവിടുത്തെ പള്ളിയിൽ ആയിരുന്നു ഞങ്ങളുടെ അന്നത്തെ വിശുദ്ധ ബലി.
ഫാ. അബ്രഹാം ആണ് കുർബാന അർപ്പിച്ചത്. കുർബാന കഴിഞ്ഞ് പള്ളിയും ഒക്കെ ചുറ്റി കണ്ടതിന് ശേഷം യാദ് വാഷേം ഹോളോകോസ്റ്റ് മ്യൂസിയം കാണാൻ പോയി. ഇസ്രയേൽ വരുന്ന ലോക രാഷ്ട്ര നേതാക്കന്മാരെ എല്ലാം ഈ മ്യൂസിയം കാണിക്കാറുണ്ട്. കാരണം രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ച യഹൂദരുടെ ദയനീയ ജീവിതത്തെപ്പറ്റി ലോകത്തെ അറിയിക്കുന്നതിന് വേണ്ടി.
മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിൽ കോൺസൻട്രേഷൻ കാമ്പുകളിൽ മരിച്ച 15 ലക്ഷം കുട്ടികളുടെ മനസ്സിലിയിക്കുന്ന കഥയാണ് വിവരിക്കുന്നത്. കുട്ടികളുടെ മ്യൂസിയത്തിന് പുറത്ത് കരഞ്ഞ് കൊണ്ട് കുട്ടികളെ കെട്ടിപ്പിടിച്ച് കൊണ്ട് നിൽക്കുന്ന ഒരു പിതാവിന്റെ പ്രതിമയാണ്. അത് വളരെ ഹൃദയ ഭേദകമാണ്. ഇവിടെ വളരെ നിശബ്ദം ആയി വേണം കടന്ന് പോകാൻ. ഫോട്ടോ എടുക്കാൻ അനുവദിക്കുകയും ഇല്ലായിരുന്നു. മനസാക്ഷിയുള്ള ഏത് മനുഷ്യനും കുട്ടികളുടെ മ്യൂസിയത്തിലൂടെ കടന്ന് പോകുമ്പോൾ കരയാതിരിക്കാൻ കഴിയില്ല. മരിച്ച കുട്ടികളുടെ ഫോട്ടോകളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 60 ലക്ഷം യഹൂദരാണ് രണ്ടാം ലോക യുദ്ധത്തിൽ മരിച്ചത്. കോൺസട്രേഷൻ കാമ്പുകളിൽ പട്ടിണി കിടന്ന് മാത്രം മരിച്ചവർ 43500 പേരാണ്. 22 കോൺസട്രേഷൻ കാമ്പുകളെ പ്രതിനിധീകരിച്ച 22 തിരികൾ അവിടെ സ്ഥാപിച്ചിട്ടുണ്ട്. അവിടെ വച്ച് ജർമ്മനിയിലെ കോൺസട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട് അമേരിക്കയിൽ ചെന്ന് ജീവിക്കുന്ന ഒരു പ്രായം ചെന്ന യഹൂദനെ പരിചയപ്പെടാനും കഴിഞ്ഞു.
അവിടെ കണ്ട മറ്റൊരു ഹൃദയ സ്പർശിയ ആയ സംഭവം 1944 കോൺസട്രേഷൻ ക്യാമ്പിൽ വച്ച് കൊല്ലപ്പെട്ട ബെഞ്ചമിൻ ഫോണ്ടാന എഴുതിയ വാക്കുകൾ ആയിരുന്നു.
Remember only that I was innocent and just like you,
mortal on that day, I, too,
had had a face marked by rage,
by pity and joy, quite simply, a human face!
അത് പോലെ കോൺസട്രേഷൻ ക്യാമ്പുകളിൽ ജീവിച്ചിരുന്ന മനുഷ്യർ ഉപയോഗിച്ചിരുന്ന സാധനങ്ങൾ ഒക്കെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
മ്യൂസിയം കാണാൻ ഒട്ടേറെ എൻസിസി കേഡറ്റുകൾ വരുന്നത് കാണാമായിരുന്നു. അതിൽ ഒരു ഗ്രൂപ്പ് എൻസിസികാർ കറുത്ത വർഗ്ഗക്കാരായിരുന്നു. അവർ എത്യോപ്യയിൽ നിന്നും ഇസ്രയേലിൽ കുടിയേറി താമസിക്കുന്ന യഹൂദന്മാരാണ് എന്നാണ് ഗൈഡ് പറഞ്ഞത്.
മ്യൂസിയത്തിൽ നിന്നും ഞങ്ങൾ നേരെ ടെൽ അവിവിലെ എയർ പോർട്ടിലേക്ക് യാത്ര തിരിച്ചു. ജറുശലേമിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് ടെൽ അവിവ് 2 മണിയോട് കൂടി എയർ പോർട്ടിൽ എത്തി. ഞങ്ങളുടെ കോച്ചിന്റെ ഡ്രെ#െവറോടും ഞങ്ങളുടെ ഗൈഡിനോടും എല്ലാം നന്ദി പറഞ്ഞ് ഞങ്ങൾ ഇംഗ്ലണ്ടിലേക്ക് ഉള്ള വിമാനത്തിൽ കയറി എയർ പോർട്ടിലെ എന്തോ പ്രശ്നം കൊണ്ട് 2 മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. രാത്രി 2 മണിക്ക് ഞങ്ങൾ മാഞ്ചസ്റ്റർ എയർ പോർട്ടിൽ എത്തി. ഞങ്ങളെ ഒരാഴ്ച ആത്മീയമായി നയിച്ച പ്രൊ. അബ്രഹാമിനും ഈ യാത്ര തരപ്പെടുത്തിയ അനുവിനും ജെറിനും ഒക്കെ നന്ദി പറഞ്ഞ് പിരിയുമ്പോൾ ആ ആഴ്ചയിൽ തന്നെ ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ജഗി തോമസിന്റെ മകൾ ക്രിസ്റ്റിയുടെ കരച്ചിൽ ഹൃദയ സ്പർശി ആയിരുന്നു. ഇവിടുത്തെ കൂട്ടുകാരികളെ പിരിയുന്നതിലുള്ള വേദനയാണ് നീണ്ട രോദനം ആയി പുറത്ത് വന്നത്.
തിരിഞ്ഞ് നോക്കുമ്പോൾ 2000 വർഷം മുൻപ് നില നിന്നിരുന്ന വർണ്ണ വെറിയൻ സംസ്കാരത്തിനും ജന്മിത്തത്തിനും വൈദിക മേധാവിത്തത്തിനും എതിരെ പുത്തൻ മൂല്യങ്ങൾ ഉയർത്തി കൊണ്ട് തന്റെ ജീവന് പോലും വില കല്പിക്കാതെ വെറും സാധാരണക്കാരായ മത്സ്യ തൊഴിലാളികളെ കൂട്ട് പിടിച്ച് കൊണ്ട് ജനാധിപത്യത്തിലും അക്രമരാഹിത്യത്തിലും ഉറച്ച് നിന്ന് കൊണ്ട് മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടി ജീവൻ ത്യജിച്ച, വിശ്വസികൾക്ക് ദൈവ പുത്രനും അല്ലാത്തവർക്ക് മനുഷ്യ പുത്രനും നടന്ന വഴിയിലൂടെ നടക്കാൻ കഴിഞ്ഞതിൽ ഉള്ള ചാരിതാർത്ഥ്യം.
'ശക്തനായ സീസർ, സമർത്ഥനായ ഹോമസ്, ധീരനായ സോളമൻ തുടങ്ങിയുള്ള വിഞ്ജരും എരിഞ്ഞടങ്ങിയ കാല ചക്രവിഭ്രമത്തിൽ എന്തിനി ശങ്ക വേണം. മൃത്യുവിനെ വരിക്കുവാൻന' എന്ന വരികൾ പഠിക്കുന്ന കാലത്ത് സോളമൻ പണിത ജറുശലേം പള്ളിയുടെ സ്ഥലം കാണാൻ കഴിയും എന്ന് വിചാരിച്ചിരുന്നില്ല. പക്ഷെ കാലം ഈ പാവം എന്നെയും അവിടെ എത്തിച്ചു.
ഞാൻ എഴുതിയ ഈ യാത്രാവിവരണം വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്തവർക്കും പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് മലയാളിക്കും എന്റെ ഹൃദയംഗമമായ നന്ദി. ഒട്ടേറെ പേർ എന്നെ ഫോണിൽ വിളിച്ചും അഭിനന്ദിച്ചിരുന്നു അവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.
അവസാനിച്ചു
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2
നസ്രത്തും മാതാവിന്റെ കിണറും- ഇസ്രയേൽ യാത്ര 3
ഇടുക്കിയിൽ കണ്ട യഹൂദനും ഇസ്രയേലിൽ കണ്ട യഹൂദനും- ഇസ്രയേൽ യാത്ര 4
ജെറുശലേമും ബത്ലഹേമിലെ പള്ളിയും- ഇസ്രയേൽ യാത്ര 5
ജറുസലേം നഗരവും വിലാപമതിലും-ഇസ്രയേൽ യാത്ര 6
കമ്മ്യുണിസ്റ്റുകാർ കൊന്ന രാജകുമാരിയും ഒലീവ് മലയും- ഇസ്രയേൽ യാത്ര 7
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്