കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
ബ്രിട്ടനിലെ ലിവർപ്പൂളിൽ താമസിക്കുന്ന ടോം ജോസ് തടിയമ്പാട് കുടുംബസമേതം നടത്തിയ ഇസ്രയേൽ യാത്രയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന യാത്രാവിവരണം ഇന്നു മുതൽ മറുനാടൻ മലയാളിയിൽ ആരംഭിക്കുന്നു. വിശുദ്ധ നാട് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ടോം ജോസ് ഈ യാത്ര വിവരണം സമർപ്പിക്കുന്നത്. ഫലസ്തീൻ പ്രശ്നം എന്നും ഇസ്രയേൽ ആക്രമണം എന്നും ഒക്കെ എപ്പോഴും കേട്ട് കൊണ്ടിരിക്കുന്ന മിക്ക വായനക്കാരും എന്താണ് ഈ പ്രശ്നമെന്ന് പോലും അറിയില്ല. ചരിത്രത്തിലെ രക്തം വീണ സംഭവങ്ങളിലൂടെ നടന്നായിരിക്കും ടോം ഇസ്രയേലിന്റെ നേർക്കാഴ്ചകൾ വായനക്കാരെ അറിയിക്കുക. ഇനി ഒരിക്കൽ നിങ്ങൾ ഇസ്രയേൽ സഞ്ചരിച്ചാൽ നിങ്ങൾക്ക് ഇത് വലിയ സഹായം ആകുമെന്ന് തീർച്ച. ഒരാഴ്ചയിൽ അധികം നീണ്ട യാത്ര കഴിഞ്ഞ് മടങ്ങിയ ടോം എഴുത്ത് പൂർത്തിയാക്കി നൽകിയ പരമ്പരയാണ് ഇന്ന് മുതൽ പ്രസിദ്ധീകരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച്ചകളിലാകും തുടർപ്രസിദ്ധീകരണം. ആറോ എട്ടോ അദ്ധ്യായത്തിൽ അവസാനിക്കും എന്നാണ് ടോം അറിയിച്ചിരിക്കുന്നത് - എഡിറ്റർ
ഇസ്രയേൽ എന്നു കേട്ടാൽ ആദ്യം മനസ്സിൽ ഓടി വരുന്നത് യുദ്ധവും യുദ്ധ വിമാനങ്ങളുടെ ശബ്ദവുമാണ്. ഈ യാത്രാവിവരണം എഴുതാൻ തുടങ്ങിയ സമയത്ത് വന്ന വാർത്തയിൽ ഇസ്രയേൽ ഗസ്സയിൽ നടത്തിയ ഹെലികോപ്റ്റർ ആക്രമണത്തിൽ മൂന്ന് ഫലസ്തീൻകാർ കൊല്ലപ്പെട്ടു. ഗസ്സയിൽ നിന്നും ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്താൻ ശ്രമിച്ചവരെയാണ് കൊലപെടുത്തിയത് എന്നാണ് ആക്രമണത്തെപ്പറ്റി ഇസ്രയേൽ ഭാഷ്യം. നിഷ്കളങ്കരായ മനുഷ്യരെയാണ് കൊലപ്പെടുത്തിയത് എന്നാണ് ഫലസ്തീൻകാർ പ്രതികരിച്ചത്.
ചരിത്രത്തിലേയ്ക്ക് തിരിഞ്ഞ് നോക്കിയാൽ കാണുന്നത് പരസ്പരം സമാധാനം ആശംസിക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള മൂന്ന് മതങ്ങളുടെ പ്രഭാവകേന്ദ്രമാണ് ഇസ്രയേൽ എന്ന ഈ വിശുദ്ധ നാട്. സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥന കഴിഞ്ഞ 3250 വർഷങ്ങളായി തുടരുന്നു, എന്നാൽ ആ പ്രാർത്ഥന ഇപ്പോഴും ദൈവ സന്നിധിയിൽ എത്തിയില്ല എന്നു വേണം അനുമാനിക്കാൻ.
ക്രിസ്തുമത അനുയായികളെ സംബന്ധിച്ചടുത്തോളം ക്രിസ്തു ജനിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും മരിക്കുകയും ചെയ്ത സ്ഥലം, മുസ്ലീങ്ങളെ സംബന്ധിച്ചടുത്തോളം മുഹമ്മദ് നബി സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത സ്ഥലം, യഹൂദരെ സംബന്ധിച്ചടുത്തോളം അവരുടെ പൂർവ്വ പിതാക്കന്മാർക്ക് ദൈവം നൽകിയ വാഗ്ദത്ത ഭൂമി. അങ്ങനെ പോകുന്നു ഈ മൂന്ന് മതസ്ഥർക്കും ഇസ്രയേലും ജറുശലേമും ആയിട്ടുള്ള ആത്മബന്ധം.
ജറുശലേമിനെപ്പോലെ ഇത്രയേറെ യുദ്ധങ്ങൾക്ക് വേദി ആയിട്ടുള്ള മറ്റൊരു സ്ഥലം ലോകത്ത് ഉണ്ടാകും എന്നു തോന്നുന്നില്ല. 36 തവണ ഈ നഗരം കടന്നു കയറ്റക്കാർക്ക് മുൻപിൽ കീഴ്പ്പെട്ടു. 10 തവണ നശിപ്പിക്കപ്പെട്ടു. 50 പ്രാവശ്യം വളയപ്പെട്ടു. നീണ്ട യുദ്ധങ്ങൾക്ക് ഈ വിശുദ്ധ നഗരം സാക്ഷ്യം വഹിച്ചു ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ലോകം മുഴുവൻ അഭയാർത്ഥികളായി നടന്നു. നീണ്ട 2000 വർഷം യഹൂദ ജനതയ്ക്ക് ഈ പട്ടണം അന്യമായി അങ്ങനെ പോകുന്നു ഈ വിശുദ്ധ നാടിന്റെ ചരിത്രം.
ഇസ്രയേലിനെപ്പറ്റി ഈ ലേഖകൻ ആദ്യം കേട്ടത് കരിങ്കുന്നം പള്ളിയിൽ നിന്നും ആയിരിക്കും എന്നു തോന്നുന്നു. പിന്നീട് പത്രം വായിക്കാൻ തുടങ്ങിയപ്പോൾ 1948 ൽ നടന്ന രാഷ്ട്ര സ്ഥാപനത്തെപ്പറ്റിയും 1967ൽ നടന്ന 6 ദിവസത്തെ യുദ്ധത്തെപ്പറ്റിയും ചരിത്ര പ്രസിദ്ധമായ എന്റബെ ഓപ്പറേഷനെപ്പറ്റിയും ഒക്കെ വായിച്ചറിഞ്ഞു. അക്കാലത്ത് ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചിട്ടുള്ള താടിയച്ചൻ വിളിക്കുന്ന ആദ്യത്തെ ഇടുക്കി വാത്തിക്കുഴി പഞ്ചായത്ത് പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ശ്രീ. ജോൺ പുതിയകുന്നിനെ പരിചയപ്പെടാൻ ഇടയായി. അദ്ദേഹത്തോട് ചോദിച്ചു ലോകത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം ഏതാണ് അദ്ദേഹം ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു ഇസ്രയേൽ അതിന്റെ കാരണം അവിടെ മാത്രമാണ് സ്ത്രീകൾ മാന്യമായി വസ്ത്രം ധരിച്ച് നടക്കുന്നത് എന്നായിരുന്നു. ഇത് അദ്ദേഹം പറയുന്നത് ഏകദേശം 22 വർഷങ്ങൾക്ക് മുൻപാണ് അന്ന് അത് ശരിയായിരിക്കാം എന്നാൽ ഇന്ന് ഇസ്രയേലിൽ കണ്ടത് ഇംഗ്ലണ്ടിലെ പോലെ വസ്ത്രം ധരിച്ച സ്ത്രീകളെയാണ് അതിൽ വ്യത്യാസം കണ്ടത് യഥാസ്ഥിക യഹൂദരിലും മുസ്ലീങ്ങളിലും മാത്രം.
ഇസ്രയേലിനെപ്പറ്റി ഈ കഥകൾ കേൾക്കുന്ന കാലത്ത് ഇംഗ്ലണ്ടോ ഇസ്രയേലോ ഒന്നും സ്വപ്നം കാണാൻ കഴിയുന്ന കാലമായിരുന്നില്ല. വിധിയുടെ കടാക്ഷം അതിനുള്ള അവസരം ഒരുക്കി എന്നു പറയാം.
ലിവർപൂളിൽ നിന്നും അനുവിന്റെയും ജെറിന്റെയും നേതൃത്വത്തിൽ വിശുദ്ധ നാട്ടിലേക്ക് നടത്തുന്ന യാത്രയിൽ പങ്കെടുത്താണ് ഞങ്ങൾ 36 അംഗ സംഘം ഇസ്രയേലിൽ എത്തിയത്.
ഒരാഴ്ചത്തേയ്ക്കുള്ള വസ്ത്രങ്ങൾ ചൂടിനെ അതിജീവിക്കാൻ വേണ്ട തൊപ്പി, കൂളിങ് ഗ്ലാസ്, ക്യാമറ ചാർജ് ചെയ്യുന്നതിന് വേണ്ട ഇന്റർനാഷണൽ അഡാപ്റ്റർ അത്യാവശ്യം ഉപയോഗിക്കാൻ വേണ്ട അമേരിക്കൻ ഡോളർ എന്നിവ ഒക്കെ സംഘടിപ്പിച്ച് ഓഗസ്റ്റ് 23 തീയതി പത്ത് മണിക്ക് 36 പേർ അടങ്ങുന്ന ഞങ്ങളുടെ സംഘം മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്നും യാത്ര തിരിച്ച് 5 മണിക്കൂറുകൾക്ക് ശേഷം ബ്രിട്ടീഷ് സമയം 3 മണിക്കും ഇസ്രയേൽ സമയം 5 മണിക്കും ഞങ്ങൾ ഇസ്രയേലിൽ എത്തി എയർക്രാഫ്റ്റ് ലാന്റ് ചെയ്യുന്നതിന് 10 മിനിറ്റിന് മുൻപ് പൈലറ്റിന്റെ അറിയിപ്പ് വന്നു ടെൽ അവീവ് ബെൻ ഗുറിയൺ എയർപോർട്ടിൽ ഫ്ളൈറ്റ് ലാന്റ് ചെയ്യുന്നു എന്ന് അപ്പോൾ മസ്സിൽ ഓടി വന്ന ചിത്രം 1948 ൽ സിയോണിസ്റ്റ് നേതാവും രാഷ്ട്ര ശില്പിയും ആയിരുന്ന തീയോഡർ ഹെർസലിന്റെ ഫോട്ടോയ്ക്ക് മുൻപിൽ നിന്ന് ഐഡിഎഫിന്റെ ചെയർമാൻ ഡേവിഡ് ബെൻ ഗുറിയൺ ഇസ്രയേൽ എന്ന രാഷ്ട്രം പ്രഖ്യാപിക്കുന്ന ചിത്രമായിരുന്നു. രണ്ടായിരം വർഷമായി കൊച്ചി ഉൾപ്പെടെ ലോകം മുഴുവൻ അലഞ്ഞ ഇസ്രയേലിയർക്ക് കിട്ടിയ ഒരാശ്വാസമായിരുന്നു ആ പ്രഖ്യാപനം.
ബെൻ ഗുനിയൻ എയർപോർട്ടിൽ ഇറങ്ങിയ ഞങ്ങൾക്ക് ഇംഗ്ലണ്ടിലെ എയർപോർട്ടിലെ പോലെ കാര്യങ്ങൾ അത്ര സുഖമായി നടക്കുന്നതായി തോന്നിയില്ല. ഇസ്രയേലിലെ എയർപോർട്ടിൽ നിന്നും പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്താൽ അറേബ്യൻ രാജ്യങ്ങളിൽ പ്രവേശനം അത്ര സുഖകരമല്ല എന്നറിഞ്ഞത് കൊണ്ട് സ്റ്റാമ്പ് ചെയ്യരുത് എന്ന അഭ്യർത്ഥന അവിടെ ഉദ്യോഗസ്ഥർ അംഗീകരിച്ചു.
ഞങ്ങളുടെ സംഘത്തിൽ സൗദി അറേബ്യയിൽ ജനിച്ച ഒരാൾ ഉണ്ടായിരുന്നു. അയാൾക്ക് വിശദമായ ചോദ്യം ചെയ്യലിനെ അഭിമുഖീകരിക്കേണ്ടി വന്നു.
എയർപോർട്ടിൽ നിന്നും പുറത്തു വന്ന ഞങ്ങളെ കാത്ത് കോച്ചും ഗെയിഡും നിൽക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും ഗലീലിയ തടാകത്തിനടുത്തുള്ള ബീറ്റിട്ട്യുഡ് ഹോട്ടലിലേക്ക് യാത്ര തിരിച്ചു. 35 ഡിഗ്രി ചൂടാണ് ടെൽ അവീവിൽ അനുഭവപ്പെട്ടതെങ്കിലും കോച്ചിലെ എയർകണ്ടീഷൻ ആ ചൂടിൽ നിന്നും ഞങ്ങളെ രക്ഷിച്ചു. വലതു വശത്തു കൂടിയാണ് ഇസ്രയേൽ വാഹനങ്ങൾ ഡ്രെ#െവ് ചെയ്യുന്നത്. മോട്ടോർ വേയിലൂടെയുള്ള യാത്രയ്ക്കിടയിൽ ഇസ്രയേലിനെക്കുറിച്ച് ഉള്ള ഒരു ചെറിയ വിശദീകരണം ഗെയിഡ് നൽകുകയുണ്ടായി. പോകുന്ന വഴിയിൽ ക്രിസ്തു ആദ്യമായി അത്ഭുതം പ്രവർത്തിച്ച കാനായിൽ എത്തിയപ്പോൾ ഞങ്ങളുടെ കൂടെ വന്നിരുന്ന ഗെയിഡ് അവിടെ ഇറങ്ങി അവിടെ നിന്നും ഇഹാബ് കോപ്റ്റി എന്ന ഗെയിഡ് വണ്ടിയിൽ കയറി. അദ്ദേഹമാണ് പിന്നീടുള്ള ഒരാഴ്ച ഞങ്ങളെ നയിച്ചത്. ഏകദേശം ഒൻപത് മണിയോടെ ഞങ്ങൾ ഹോട്ടലിൽ എത്തി. വിമാനത്തിൽ നിന്നും ഭക്ഷണം ലഭിക്കാത്തതു കൊണ്ട് എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു. വയറു നിറയെ ഇസ്രയേലിലെ ഭക്ഷണം കഴിച്ചു. ഭക്ഷണത്തിൽ ഭൂരിഭാഗവും പച്ചക്കറികളും സലാഡും ആയിരുന്നു.
അതിനു ശേഷം ഫാ. എബ്രഹാമിന്റെ നേതൃത്വത്തിൽ ഹോട്ടലിലെ ചാപ്പലിൽ നടന്ന വിശുദ്ധ ബലിയിൽ പങ്കെടുത്തതിനു ശേഷം ഞങ്ങൾ റൂമിലേക്കു പോയി. വളരെ നല്ല സൗകര്യങ്ങൾ ആയിരുന്നു ഹോട്ടലിൽ ഒരുക്കിയിരുന്നത്. ജോൺപോൾ മാർപാപ്പ ഇസ്രയേൽ സന്ദർശിച്ചപ്പോൾ താമസിച്ച ഹോട്ടലിലായിരുന്നു ഞങ്ങൾ താമസിച്ചത്.
തുടരും..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്