കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരീ.. രാഘവൻ മാഷിൽ നിന്നും ഒരു അനശ്വര ഗാനം പിറന്നകഥ
കായലരികത്ത് വലയെറിഞ്ഞപ്പോൾ..' എന്ന പാട്ട് മൂളാത്ത മലയാളികൾ ഉണ്ടാവില്ല.. മലയാളത്തിലെ ലളിതഗാനശാഖയുടെ തലവര മാറ്റിയെഴുതിയ പാട്ടായി അതു മാറിയെന്നു പറഞ്ഞാലും അധികമാവില്ല. കാലത്തെ അതിജീവിക്കുന്ന സൃഷ്ടികളുടെ രൂപപ്പെടലിന്റെ കഥ സൃഷ്ടിയെപ്പോലെ രസകരമായിരിക്കും. പാട്ടിന്റെ ജനനത്തെക്കുറിച്ച് കെ രാഘവൻ മാഷ് പറയുന്നു:
ലളിതഗാനവിഭാഗത്തെ ഏറ്റവും ശ്രദ്ധേയവും സമ്പന്നവുമാക്കിയത് കോഴിക്കോട് ആകാശവാണിയാണെന്നു നിസ്സംശയം പറയാം. മറ്റൊരു നിലയത്തിലും ഇത്രയേറെ പ്രഗല്ഭന്മാർ ഒരുമിച്ച് ഒരേകാലത്ത് പ്രവർത്തിച്ചിട്ടില്ല. പൊൻകുന്നം വർക്കിയുടെ 'കതിരുകാണാക്കിളി' എന്ന നാടകം സിനിമയാക്കാൻ ചിലർ തീരുമാനിച്ചു. അതിന്റെ പ്രവർത്തനച്ചുമതലയും ഗാനരചനയും പി. ഭാസ്കരനായിരുന്നു. ഗാനങ്ങൾ ചിട്ടപ്പെടുത്താൻ പി. ഭാസ്കരൻ എന്നോടാവശ്യപ്പെട്ടു. സിനിമയുമായി എനിക്കൊരു ബന്ധവുമില്ലെന്നും സംഗീതസംവിധാനത്തിൽ ഞാൻ അപ്രാപ്തനാണെന്നും പറഞ്ഞുനോക്കി. ഭാസ്കരൻ സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു:'നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെത്തന്നെ മതി.' അതെനിക്ക് ആത്മവിശ്വാസം പകർന്നു. ആ സിനിമയുടെ ഗാനങ്ങളെ കുറച്ചു ദിവസത്തെ ശ്രമഫലമായി സംഗീതത്തിന്റെ സ്കെയിലിൽ ഒതുക്കാൻ കഴിഞ്ഞു. പക്ഷേ, അതിനു വെളിച്ചത്തുവരാനുള്ള യോഗമുണ്ടായില്ല.
കുറെക്കാലം കഴിഞ്ഞ് എസ്.കെ. പൊറ്റെക്കാട്ടിന്റെ 'പുള്ളിമാൻ' എന്ന കഥ സിനിമയാക്കാൻ നീക്കമുണ്ടായി. പി. ഭാസ്കരൻതന്നെ അതിലെയും ഗാനരചന. എന്നെ നിർബന്ധിച്ച് തിരുവനന്തപുരത്ത് പട്ടത്ത് ഒരു വീട്ടിലേക്കു കൊണ്ടുപോയി. അവിടെവച്ച് ഏതാനും ദിവസത്തെ ശ്രമംകൊണ്ട് ഗാനങ്ങളെ സംഗീതത്തിന്റെ വരുതിയിൽ നിർത്തി. തുടർന്ന് പല സിനിമകളും വരുമെന്നും അവയ്ക്കെല്ലാം സംഗീതം ചെയ്യേണ്ടിവരുമെന്നുമുള്ള ധാരണ വല്ലാതെ ശക്തമായി. മരീചികയിൽ ഭ്രമിച്ച് ഞാൻ ആകാശവാണിയിലെ ജോലി രാജിവച്ചു. ജോലി കളഞ്ഞത് അവിവേകമായി എന്നു പിന്നീട് ബോധ്യമായി. കാരണം, ആ സിനിമയുടെ പ്രവർത്തനങ്ങളെല്ലാം ഗതിമുട്ടി നിദ്രാവസ്ഥയിലായിരുന്നു. അതു മനസ്സിനേറ്റ കനത്ത പ്രഹരമായിരുന്നു. ജീവിതത്തിൽ ഒരുപാട് അല്ലലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമെല്ലാം വന്നുപെട്ടിട്ടുണ്ട്. അന്നൊക്കെ അതിനെ നേരിടാൻ കഴിഞ്ഞു. ഒരിക്കലും അതിന്റെ മുമ്പിൽ തളർന്നുനിന്നിട്ടില്ല. ഇപ്പോൾ ആ തന്റേടം നഷ്ടപ്പെട്ടതുപോലെ.
ആകാശവാണിയിൽ ജോലിയില്ലാത്ത സ്ഥിതിക്ക് കോഴിക്കോട്ടു താമസിക്കേണ്ട ആവശ്യമില്ല. നാട്ടിലേക്കു മടങ്ങി. തലായിൽ ഒരു വാടകവീട്ടിൽ താമസമായി. ജോലിയില്ല. സിനിമയില്ല, സംഗീതവുമില്ല. വാടക തുച്ഛമാണെങ്കിലും അത് മഹാഭാരമായി തോന്നി. വീട്ടുചെലവ്, കുട്ടികളുടെ പഠിത്തം, വീട്ടിലെ മറ്റാവശ്യങ്ങൾ എല്ലാം പരിഹാരംതേടി മുമ്പിൽ നിരന്നുനില്ക്കുകയാണ്. ഭാര്യയുടെ ആഭരണങ്ങൾ ഓരോന്നായി പടിയിറങ്ങി. ഒരു കൊല്ലക്കാലം ആരുമല്ലാതെ, ഒന്നുമല്ലാതെ കഴിഞ്ഞു. ഒരു യുഗം പിന്നിട്ട പ്രതീതി. ശീലിച്ച ജീവിതനിലവാരത്തിൽനിന്നു താഴാൻ ആർക്കും കഴിയില്ലല്ലോ. ഉയരാനേ കഴിയൂ. ഈ ജീവിതതത്ത്വം തൊട്ടറിഞ്ഞ നാളുകൾ.
ആയിടെ പി. ഭാസ്കരന്റെ ഒരു കത്ത് എന്നെ തേടിവരുന്നു. എറണാകുളത്തുള്ള ഒരു ടി.കെ. പരീക്കുട്ടി സിനിമയെടുക്കുന്നു. പാട്ടിന്റെ ചുമതല നമുക്കാണ്. അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട്ട് ആര്യഭവനിൽ എത്തണം. ഇതാണ് കത്തിലെ ഉള്ളടക്കം. സുഹൃത്തും കവിയും സഹപ്രവർത്തകനുമായ ഭാസ്കരൻ എന്ന നല്ല മനുഷ്യന്റെ കത്താണ്. രണ്ടാമതൊന്നും ചിന്തിക്കേണ്ടതില്ല. പണി ഒന്നുമില്ല. ആവശ്യങ്ങളോ ഒട്ടേറെ. പോവുകതന്നെ. ആര്യഭവനിലെത്തുമ്പോൾ പി. ഭാസ്കരൻ, ഉറൂബ്, രാമു കാര്യാട്ട്, ടി.കെ. പരീക്കുട്ടി ഇവരെല്ലാവരുമുണ്ട്. കഥ ഉറൂബിന്റേതാണ്. ടി.കെ. എന്നെല്ലാവരും വിളിക്കുന്ന പരീക്കുട്ടി പറഞ്ഞു:'ഞാൻ വലിയ പണക്കാരനൊന്നുമല്ല. നിങ്ങളെല്ലാവരുംകൂടി സഹകരിക്കുകയും സഹായിക്കുകയും ചെയ്താൽ നമുക്ക് ഈ സിനിമ പിടിക്കാം. സംഗീതം ചെയ്യുന്നതിന് ആയിരംരൂപ തരും. സംരംഭം വിജയിച്ചാൽ വേണ്ടതു പോലെ ചെയ്യാം.' സമ്മതിച്ചു. ആയിരംരൂപ അക്കാലത്തു മോശമായ തുകയല്ല. കഥാ നായകനായി അഭിനയിക്കുന്നതു സത്യനാണ്. അദ്ദേഹത്തിന്റെ പ്രതിഫലം മൂവായിരംരൂപയാണ്.
ആലുവാപ്പുഴയുടെ തീരത്തെ ഒരു വാടകവീട്. അവിടിരുന്ന് പാട്ടെഴുത്തും ചിട്ടപ്പെടുത്തലും മറ്റു കടലാസ്സുപണികളും. എല്ലാ ദിവസവും വൈകുന്നേരം ടി.കെ. എറണാകുളത്തുനിന്നു വരും. അന്നത്തെ പ്രവർത്തനം വിലയിരുത്തും. ഉറൂബിന്റെ കഥയുടെ പേര് 'നീലക്കുയിൽ.' രാമു കാര്യാട്ടും പി. ഭാസ്കരനുമാണ് സംവിധാനത്തിന്റെ ചുമതല. ഭാസ്കരന്റെ തീവ്രപരിശ്രമമാണ് ആ ചിത്രത്തിന്റെ പിന്നിലെന്നു മനസ്സിലായി. ദിവസങ്ങൾ പലതു കഴിഞ്ഞു. ഭാസ്കരന്റെ ഗാനങ്ങൾ പലതും നൃത്തംചെയ്യാൻ തുടങ്ങി. ഒരു ദിവസം 'കായലരികത്തു വലയെറിഞ്ഞപ്പോൾ'ന' എന്ന പാട്ടിന്റെ ഫൈനൽ ട്യൂണിലെത്തി. അന്നു വൈകുന്നേരം ടി.കെ. വന്നപ്പോൾ ഭാസ്കരൻ പറഞ്ഞു:'ടി.കെ., കായലരികത്തു വലവീശുന്ന ആ പാട്ടുണ്ടല്ലോ, അതു ശരിയാക്കിയിട്ടുണ്ട്.''ഒന്നു കേൾക്കട്ടെ.'ഞാൻ ഹൈ പിച്ചിൽ ആ പാട്ടു പാടി. ടി.കെ.യുടെ മുഖം സന്തോഷം കൊണ്ടു തുടുക്കുന്നതു ഞാൻ കണ്ടു. ആ ദീർഘദർശി പറഞ്ഞു:'ന്നാ കേട്ടോ. ഇതായിരിക്കും. നമ്മുടെ സിനിമയിലെ ഏറ്റവും നല്ല പാട്ട്. എന്നും നിലനില്ക്കുന്ന പാട്ടുമായിരിക്കും ഇത്.'
ഞാൻ ചിരിച്ചതേയുള്ളൂ. കാരണം ഞാൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണല്ലോ. പച്ചവെള്ളം കാണുമ്പോഴും പേടിവരും. മുമ്പ് രണ്ടു സിനിമയ്ക്ക് സംഗീതം ചെയ്തു. കേട്ടവരെല്ലാം അഭിനന്ദിക്കുകയും ചെയ്തു. എന്നിട്ടെന്തായി. എല്ലാം ചാപിള്ളയായില്ലേ.പക്ഷേ, സംഗീതത്തെക്കുറിച്ചോ സിനിമാഗാനത്തെക്കുറിച്ചോ ഒന്നും അറിയാത്ത ആ നാടന്മനുഷ്യന്റെ വാക്കുകൾ എന്റെ മനസ്സിലെവിടെയോ ചില ചലനങ്ങളുണ്ടാക്കി.പിന്നെ എന്നും ടി.കെ.യ്ക്ക് ആ പാട്ടു കേൾക്കണം. അദ്ദേഹം വന്നു സിനിമാപ്രവർത്തനങ്ങൾ വിലയിരുത്തിക്കഴിഞ്ഞിട്ടു പറയും:'രാഘവൻ മാഷേ, ആ കായലരികത്ത് ഒന്നു പാടൂ. ഞാൻ തയ്യാറായിരിക്കും. പാടൂ.'ഓരോ പാട്ടും ആരെക്കൊണ്ടൊക്കെ പാടിക്കണമെന്ന് പി. ഭാസ്കരനും കാര്യാട്ടുമെല്ലാം തീരുമാനിച്ചു. ആകെ ഒൻപതു പാട്ടുകളാണ്. അതിൽ കായലരികത്തുള്ള പാട്ട് കൊച്ചിയിലെ അബ്ദുൽഖാദറെക്കൊണ്ട് പാടിക്കണമെന്നു തീരുമാനിച്ചു. ഹാജി എന്നാണയാളെ എല്ലാവരും വിളിക്കുക. അറിയിച്ചതനുസരിച്ച് ഹാജി ആലുവായിലെ ക്യാമ്പിലെത്തി. എനിക്കയാളെയോ അയാൾക്ക് എന്നെയോ പരിചയമില്ലായിരുന്നു. പി. ഭാസ്കരൻ ഞങ്ങളെ അന്യോന്യം പരിചയപ്പെടുത്തി. ഹാജിക്ക് ഞാൻ പാട്ടു പഠിപ്പിച്ചു കൊടുത്തു. അയാൾ പാടി. ശാരീരം വേണ്ടത്ര കനം പോര എന്നതൊഴികെ വേറേ കുഴപ്പമൊന്നുമില്ല.
പതിവുപോലെ വൈകുന്നേരം ടി.കെ. വന്നു. കാര്യങ്ങളുടെ പുരോഗതി വിലയിരുത്തി. അപ്പോഴാണ് ഹാജിയെ കണ്ടത്. ടി.കെ. നേരത്തേ അറിയും:'ഹാജി എപ്പോ വന്നു? എന്തെല്ലാമാണു വിശേഷം?'
പി. ഭാസ്കരനാണു മറുപടി കൊടുത്തത്:''കായലരികത്തെ'ന്ന പാട്ട് ഹാജിയെക്കൊണ്ടു പാടിക്കാമെന്നു വിചാരിച്ചു വിളിച്ചതാണ്.' എല്ലാവരും വട്ടമിട്ടിരുന്നു. ഹാജി പാടാൻ തയ്യാറായി. ഞാൻ ഹാർമോണിയം മെല്ലെ ടച്ചുചെയ്തുകൊടുത്തു. ഹാജി പാടിത്തുടങ്ങി.രണ്ടു വരി പാടിക്കേട്ടപ്പോൾ ടി.കെ. പുറത്തിറങ്ങി. ഹാജി പാടിക്കൊണ്ടിരുന്നു.എനിക്ക് എന്തോ പന്തികേടു തോന്നി. പാട്ട് അവസാനിച്ചപ്പോൾ എന്നെ പുറത്തേക്ക് വിളിച്ച് ടി.കെ. പറഞ്ഞു:'ഈ പാട്ട് ഹാജി പാടിയാൽ ശരിയാവില്ല. രാഘവന്മാഷുതന്നെ പാടണം.'
ഭാസ്കരൻ പറഞ്ഞു:മ്പോൾ ശരിയാകും.'
ടി.കെ. പറഞ്ഞു:
'പക്കമേളത്തോടെ ഹാജി പാടു
'എന്തോ, എനിക്കു തോന്നുന്നില്ല.'
സിനിമാസംബന്ധമായ എല്ലാ ജോലികളും പൂർത്തിയായി. റെക്കോഡിങ്ങിന് മദിരാശിയിലെ വാഹിനിയിലെത്തി. ഹാജിയെയും കൊണ്ടുപോയിരുന്നു. അന്ന് ഇന്നത്തെപ്പോലെ റെക്കോഡിങ് ഇത്രമണിവരെയെന്നുവ്യവസ്ഥയില്ല. തീരുവോളം എന്നാണ്. രാത്രിയും റെക്കോഡിങ് ഉണ്ട്. ഇന്നത്തെ സൗകര്യവുമായി താരതമ്യം ചെയ്യാനേ ആവില്ല. രാത്രി ഒരു മണി ആയിട്ടുണ്ടാവും. കായലരികത്ത് പാടാൻ പക്കമേളം റെഡി. പാടാൻ ഹാജിയെ ഞാൻ വിളിച്ചു. ഉടനെ ടി.കെ. പറഞ്ഞു:'വേണ്ട. ഈ പാട്ട് മാഷുതന്നെ പാടണം.'
ടി.കെ.യ്ക്കു വഴങ്ങുകയല്ലാതെ ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാൻ വയ്യാ യിരുന്നു. പ്രത്യേക തയ്യാറെടുപ്പില്ലാതെ ഒറ്റ ടേക്കിൽ ഞാൻ പാടി. ടി.കെ.യ്ക്കു സന്തോഷമായി.സിനിമ പുറത്തുവന്നു. ആ നല്ല മനുഷ്യൻ പ്രവചിച്ചതുപോലെ പാട്ട് ഹിറ്റായി. ആ പാട്ട് എനിക്കു ജീവിതപാതയിൽ ചുകപ്പു പരവതാനി വിരിച്ചു തന്നു. അന്നോളം കേട്ടിട്ടില്ലാത്ത ഈണം ജനങ്ങൾക്കിഷ്ടമായി. ആ പാട്ട് എനിക്കു വച്ചുനീട്ടിയ സൗഭാഗ്യം ചെറുതായിരുന്നില്ല. ഭാസ്കരനെയും ടി.കെ.യെയും ഒരിക്കലും എനിക്കു മറക്കാനാവില്ല.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്